‘എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കില്ല, അല്ലെങ്കിൽ ഈ നാട് പല ആളുകളും ചേർന്ന് കത്തിച്ചു കളയും’: വിനായകൻ

കൊച്ചി: വോട്ട് രേഖപ്പെടുത്തി നടൻ വിനായകൻ. എറണാകുളം ഗാന്ധിനഗർ മാതാനഗർ സ്കൂളിലാണ് വോട്ട് രേഖപ്പെടുത്തിയത്. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവുകയില്ലെന്നും നാട് നശിച്ചു പോകുമെന്നും വോട്ട് രേഖപ്പെടുത്തിയ ശേഷം വിനായകൻ പറഞ്ഞു. ‘ദൈവത്തെ ഓർത്ത് എന്നെ നശിപ്പിക്കല്ലേ’ എന്ന് പറഞ്ഞു കൊണ്ടാണ് വിനായകൻ തന്റെ പ്രതികരണം അറിയിച്ചത്.

“ഇതാണ് ഏറ്റവും നിർണായകമായ ദിനം. സംസ്ഥാനത്തെ സിറ്റുവേഷൻ ഭയങ്കര പ്രശ്നമാണ്. എൽഡിഎഫ് ഇല്ലാതെ ഒരു പണിയും നടക്കൂല്ല. അല്ലെങ്കിൽ നാട് നശിച്ചു പോകും. എൽഡിഎഫ് ഇല്ലാതെ ഈ ലോകം ഉണ്ടാവൂല്ല. ഈ നാട് ഉണ്ടാവൂല്ല. ഞാൻ ഉറപ്പിച്ച് പറയുന്നു.

എൽഡിഎഫ് ഇല്ലാതെ കേരളത്തിന് പറ്റില്ല. അല്ലെങ്കിൽ ഈ നാട് പല ആൾക്കാരും ചേർന്ന് കത്തിച്ച് കളയും. അത്രയേ പറയാനുള്ളൂ”.- വിനായകൻ പറഞ്ഞു.

Related posts

Leave a Comment