മാതാപിതാക്കളെ ബംഗളൂരുവിലെ ആമസോൺ ഓഫീസ് കാണിച്ച് യുവാവ്; ഹൃദയം കവർന്ന് വീഡിയോ

ബംഗളൂരുവിലെ ആമസോൺ കമ്പനി ജീവനക്കാരൻ തന്‍റെ മാതാപിതാക്കളെ ജോലിസ്ഥലം കാണിക്കാൻ കൂട്ടിക്കൊണ്ടുവന്നതിന്‍റെ ഹൃദയസ്പർശിയായ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. ഒരു സാധാരണ ഗ്രാമത്തിൽ നിന്നും ലോകത്തിലെ ഏറ്റവും വലിയ സാങ്കേതികവിദ്യാ കമ്പനികളിലൊന്നിലേക്ക് താൻ നടത്തിയ ജീവിതയാത്രയും, മാതാപിതാക്കളുടെ മുഖത്തെ അഭിമാനവും പ്രതിഫലിപ്പിക്കുന്നതാണ് ഈ വീഡിയോ.

ആമസോൺ ജീവനക്കാരനായ ശൈലേന്ദ്ര യാദവ് ആണ് ഇൻസ്റ്റാഗ്രാമിലൂടെ ഈ മനോഹരമായ നിമിഷം പങ്കുവെച്ചത്. ഒരു ഗ്രാമത്തിൽ ജനിച്ചു വളർന്ന, ചെറിയൊരു നഗരത്തിൽ ജീവിച്ച താൻ ഭാവിയിൽ മാതാപിതാക്കളെയും കൂട്ടി ബംഗളൂരുവിലെ ആമസോൺ ഓഫീസ് ചുറ്റിക്കാണിക്കുമെന്ന് ചെറുപ്പത്തിൽ ആരെങ്കിലും പറഞ്ഞിരുന്നെങ്കിൽ താൻ ഒരിക്കലും വിശ്വസിക്കുമായിരുന്നില്ലെന്ന് ശൈലേന്ദ്ര വീഡിയോയുടെ അടിക്കുറിപ്പിൽ പറയുന്നു.

മറ്റുള്ളവർക്ക് ഇതൊരു സാധാരണ ഓഫീസ് മാത്രമായിരിക്കാം, എന്നാൽ തന്‍റെ കുടുംബത്തിന് ഈ അനുഭവം അതിലും വലുതാണെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. തങ്ങളെപ്പോലെയുള്ള സാധാരണ കുടുംബങ്ങൾക്ക്, നിശബ്ദമായിട്ടാണെങ്കിലും സ്വപ്നങ്ങൾ യാഥാർഥ്യമാകും എന്നതിന്‍റെ തെളിവാണ് ഇതെന്നും കെട്ടിടത്തിന്‍റെ വലിപ്പത്തേക്കാൾ മാതാപിതാക്കളുടെ മുഖത്തെ അഭിമാനം നിറഞ്ഞ പുഞ്ചിരിയാണ് തനിക്ക് ഏറ്റവും വലിയ സന്തോഷം നൽകിയതെന്നും അദ്ദേഹം കുറിച്ചു.‌

നമ്മൾ എവിടെ ജോലി ചെയ്യുന്നു എന്നതിലല്ല, മറിച്ച് മാതാപിതാക്കൾക്ക് നമ്മളെക്കുറിച്ച് അഭിമാനം തോന്നുന്ന അവസ്ഥയിലേക്ക് ഉയരുന്നതാണ് യഥാർഥ സ്വപ്നമെന്നും ശൈലേന്ദ്ര കൂട്ടിച്ചേർത്തു. തങ്ങളുടെ ജീവിതയാത്രയിൽ ഉടനീളം കൂടെ നിന്നവരെ എപ്പോഴും വിലമതിക്കണമെന്നും ശൈലേന്ദ്ര ആളുകളെ ഓർമിപ്പിക്കുന്നു. നമ്മൾ കഠിനാധ്വാനം ചെയ്ത് നേടിയെടുത്ത ജോലിസ്ഥലത്തേക്ക് ഒരുനാൾ മാതാപിതാക്കളെ കൂട്ടിക്കൊണ്ടുവരുമ്പോൾ അവരുടെ മുഖത്തുണ്ടാകുന്ന പുഞ്ചിരിക്ക് ഏതൊരു വലിയ ഓഫർ ലെറ്ററിനേക്കാളും മൂല്യമുണ്ടാകുമെന്നും പറഞ്ഞുകൊണ്ടാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഈ വൈകാരികമായ നേട്ടത്തോട് തങ്ങൾക്ക് പൂർണമായും പൊരുത്തപ്പെടാൻ സാധിക്കുന്നുണ്ടെന്ന് പ്രതികരിച്ചുകൊണ്ട് നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ ആശംസകളുമായി എത്തുന്നത്. നിങ്ങളെക്കുറിച്ച് അഭിമാനം തോന്നുന്നു” എന്ന് ഒരാൾ കമന്‍റ് ചെയ്തപ്പോൾ, “ഓരോ മധ്യവർഗ യുവാവിന്‍റെയും സ്വപ്നമാണിത്, എന്നാണ് മറ്റൊരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറിച്ചത്.

 

Related posts

Leave a Comment