ചെലവുകളെ വ്യത്യസ്തമായി നോക്കികാണണം, സാമ്പത്തിക ചിന്താഗതികൾ മാറിമറിഞ്ഞതെങ്ങനെയെന്ന് വെളിപ്പെടുത്തൽ, യുവതിയുടെ വീഡിയോ വൈറൽ

ബംഗളൂരുവിലെ ഒരു യുവതിയുടെ സാമ്പത്തിക കാഴ്ചപ്പാടിൽ വന്ന മാറ്റവും അതിലൂടെ ദൈനംദിന ചെലവുകളെക്കുറിച്ചുള്ള കുറ്റബോധം അവർ എങ്ങനെ മറികടന്നുവെന്നതുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. പണം ചെലവഴിക്കുന്നതിനെക്കുറിച്ചുള്ള നമ്മുടെ ചിന്താഗതി മാറ്റുന്നത് വഴി, ആവശ്യങ്ങൾക്കായി പണം ചിലവഴിക്കുമ്പോൾ ഉണ്ടാകുന്ന മാനസിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സാധിക്കുമെന്ന് ഇവർ വ്യക്തമാക്കുന്നു.

ബംഗളൂരു സ്വദേശിയായ ഉപാസന ദോഗ്ര എന്ന യുവതിയാണ് തന്‍റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ ഈ വേറിട്ട സാമ്പത്തിക പാഠം പങ്കുവെച്ചത്. ഭൂരിഭാഗം മധ്യവർഗ ഭാരതീയ കുടുംബങ്ങളും പണം ചെലവഴിക്കുന്നതിനെ തെറ്റായ രീതിയിലാണ് നോക്കിക്കാണുന്നതെന്ന് ഉപാസന പറയുന്നു.

“ഇതെല്ലാം നമ്മുടെ കാഴ്ചപ്പാടിന്‍റെ പ്രശ്നമാണ്” എന്ന അടിക്കുറിപ്പോടെയാണ് അവർ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ചെലവഴിക്കുന്ന പണത്തെ ‘നഷ്ടപ്പെട്ടുപോയ’ ഒന്നായി കാണാതെ, അത് നമ്മുടെ ജീവിതത്തെയും സുരക്ഷിതത്വത്തെയും സംരക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് മനസ്സിലാക്കുകയാണ് വേണ്ടതെന്ന് ഉപാസന വ്യക്തമാക്കുന്നു. കുട്ടിക്കാലം മുതൽക്കേ മധ്യവർഗ കുടുംബങ്ങളിൽ കേട്ടുവളരുന്ന ‘പണം ലാഭിക്കണം, അനാവശ്യമായി ചെലവാക്കരുത്’ എന്ന ഉപദേശങ്ങൾ പലപ്പോഴും അത്യാവശ്യ കാര്യങ്ങൾക്ക് പോലും പണം ചെലവഴിക്കുമ്പോൾ നമ്മളിൽ കുറ്റബോധം ഉണ്ടാക്കാൻ കാരണമാകുന്നുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു.

തന്‍റെ ജീവിതത്തിൽ നിന്നുള്ള ചില ഉദാഹരണങ്ങളും ഉപാസന പങ്കുവെച്ചു. പ്രതിമാസം 20,000 രൂപ വീട്ടുവാടക നൽകുന്നത് വലിയൊരു തുകയായി ആദ്യമൊക്കെ തോന്നിയിരുന്നു. എന്നാൽ ഇതിനെ ദിവസേന കണക്കാക്കിയപ്പോൾ ഏകദേശം 650 രൂപ മാത്രമാണ് വരുന്നത്. ജോലി കഴിഞ്ഞ് സുരക്ഷിതവും സൗകര്യപ്രദവുമായ ഒരു വീട്ടിലേക്ക് മടങ്ങിയെത്താൻ താൻ നൽകുന്ന വിലയാണ് ഇതെന്നാണ് ഇപ്പോൾ ഉപാസന കരുതുന്നത്.

ഇതേ രീതി തന്നെയാണ് പലചരക്ക് സാധനങ്ങൾ വാങ്ങുന്നതിലും ഇവർ പ്രാവർത്തികമാക്കിയത്. മാസത്തിൽ 6,000 രൂപ പലചരക്കിനായി ചെലവഴിക്കുമ്പോൾ ഒരു ദിവസത്തേക്ക് അത് വെറും 200 രൂപ മാത്രമാണ്. ശരീരത്തിന് ആവശ്യമായ ഭക്ഷണവും പോഷകങ്ങളും ഉറപ്പാക്കാൻ ഈ തുക സഹായിക്കുന്നുണ്ടെന്ന് അവർ തിരിച്ചറിഞ്ഞു. സാമ്പത്തിക കാര്യങ്ങളെക്കുറിച്ചുള്ള ബോധവൽത്ക്കരണം എന്നാൽ പണം എങ്ങോട്ടാണ് പോകുന്നത് എന്ന് കണക്കുവെക്കൽ മാത്രമല്ല, മറിച്ച് ആ പണം നമ്മുടെ ജീവിതത്തിനും ആരോഗ്യത്തിനും എന്ത് ഗുണമാണ് നൽകുന്നത് എന്ന് തിരിച്ചറിയൽ കൂടിയാണെന്ന് പറഞ്ഞുകൊണ്ടാണ് ഉപാസന വീഡിയോ അവസാനിപ്പിക്കുന്നത്.

ഈ വീഡിയോയ്ക്ക് സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിക്കുന്നത്. “വളരെ ഹൃദ്യമായ ഒരു സന്ദേശം” എന്നാണ് ഒരാൾ കമന്‍റ് ചെയ്തത്. “എല്ലാം നമ്മുടെ ചിന്താഗതിയിലാണ് ഇരിക്കുന്നത്” എന്ന് മറ്റൊരാൾ കുറിച്ചപ്പോൾ, “ഈ വീഡിയോ തന്‍റെ കാഴ്ചപ്പാട് തന്നെ മാറ്റിമറിച്ചു എന്നാണ് മൂന്നാമതൊരാൾ അഭിപ്രായപ്പെട്ടത്.

 

Related posts

Leave a Comment