“ഇവിടെ പണവും ബഹുമാനവുമുണ്ട്”; ഇന്ത്യയിലെയും ഓസ്‌ട്രേലിയയിലെയും തൊഴിൽ മേഖലകളെ താരതമ്യം ചെയ്ത് യുവാവ്, സോഷ്യൽ മീഡിയയിൽ ചർച്ച!

ഇന്ത്യയിലെയും വിദേശത്തെയും തൊഴിൽ സംസ്കാരങ്ങളെയും, ശാരീരിക അധ്വാനം ആവശ്യമുള്ള ജോലികളോടുള്ള ആളുകളുടെ മനോഭാവത്തെയും താരതമ്യം ചെയ്തുകൊണ്ടുള്ള ഒരു ഇന്ത്യൻ യുവാവിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുകയാണ്. ഓസ്‌ട്രേലിയയിൽ താമസിക്കുന്ന ആദിത്യ ഖനേജ എന്ന യുവാവാണ് ഇൻസ്റ്റാഗ്രാമിലൂടെ തന്‍റെ തുറന്നുപറച്ചിൽ നടത്തിയത്.

ഓസ്‌ട്രേലിയയിൽ പ്ലംബർമാർ, ഇലക്ട്രീഷ്യന്മാർ, കാർപെന്‍റർമാർ എന്നിവർക്ക് മികച്ച ശമ്പളവും സമൂഹത്തിൽ വലിയ ബഹുമാനവും ലഭിക്കുന്നുണ്ടെന്നും, എന്നാൽ ഇന്ത്യയിൽ സ്ഥിതി ഇതിന് തികച്ചും വിപരീതമാണെന്നുമാണ് ആദിത്യ പറയുന്നത്. “പ്ലംബിംഗ്, കാർപെന്‍ററി, ഇലക്ട്രീഷ്യൻ തുടങ്ങിയ ജോലികളെക്കുറിച്ചുള്ള എന്‍റെ വ്യക്തിപരമായ അഭിപ്രായമാണിത്. ഇതേ ബഹുമാനം ഇന്ത്യയിലും ഈ ജോലികൾക്ക് ലഭിച്ചിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കുന്നു,” – ആദിത്യ തന്‍റെ വീഡിയോയുടെ അടിക്കുറിപ്പായി എഴുതി.

നമ്മുടെ നാട്ടിൽ നന്നായി പഠിച്ചില്ലെങ്കിൽ ‘നീ വലുതാകുമ്പോൾ പ്ലംബറോ തച്ചനോ ആകേണ്ടി വരും’ എന്ന് കുട്ടികളെ ഭയപ്പെടുത്താറുള്ള കാര്യം ആദിത്യ വീഡിയോയിൽ ഓർമിപ്പിക്കുന്നു. എന്നാൽ ഓസ്‌ട്രേലിയയിൽ കുട്ടികളുടെ വലിയ സ്വപ്നങ്ങളിൽ ഒന്നാണ് ഇത്തരം ജോലികൾ ചെയ്യുക എന്നത്. കാരണം ഇവിടെ ഈ മേഖലകളിൽ വലിയ വരുമാനമുണ്ട്. ഒരു കൺസ്ട്രക്ഷൻ മാനേജർക്ക് പ്രതിവർഷം രണ്ട് ലക്ഷം ഡോളർ (ഏകദേശം 1.6 കോടിയിലധികം ഇന്ത്യൻ രൂപ) വരെ ശമ്പളം ലഭിക്കാറുണ്ടെന്ന് ആദിത്യ വ്യക്തമാക്കുന്നു.

എന്‍റെ വീട്ടിലെ ഒരു പണിക്കായി വന്ന കാർപെന്‍റർ വെറും 15 മിനിറ്റത്തെ ജോലിക്ക് വാങ്ങിയത് 150 ഡോളറാണ് (ഏകദേശം 12,500 രൂപ). ഇത് പറയുന്ന ആദ്യത്തെ ഇന്ത്യക്കാരൻ ഞാനായിരിക്കും. എന്‍റെ കുട്ടി ഒരു എഞ്ചിനീയറോ ഡോക്ടറോ ആകാൻ ഞാൻ ആഗ്രഹിക്കുന്നില്ല. മോനേ, നീ ആദ്യം പോയി കാർപെന്‍ററി പഠിക്ക്, എങ്കിൽ എനിക്ക് 15 മിനിറ്റിന് 150 ഡോളർ കൊടുക്കുന്നത് എങ്കിലും ലാഭിക്കാം! അതിനൊക്കെയപ്പുറം, ഇവിടെ ഇത്തരം ജോലികൾക്ക് വലിയ ബഹുമാനമാണ് സമൂഹം നൽകുന്നത്.

അറുപതിനായിരത്തിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ വലിയ വാദപ്രതിവാദങ്ങളാണ് നടക്കുന്നത്. ആദിത്യയുടെ നിലപാടിനെ അനുകൂലിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, വികസ്വര രാജ്യമായ ഇന്ത്യയെയും വികസിത രാജ്യമായ ഓസ്‌ട്രേലിയയെയും തമ്മിൽ താരതമ്യം ചെയ്യുന്നത് യുക്തിരഹിതമാണെന്ന് മറ്റൊരു വിഭാഗം വാദിക്കുന്നു.

Related posts

Leave a Comment