സ്റ്റേഷനിലെ മുറിയില്‍ പൂട്ടിയിട്ട്…! ഭര്‍ത്താവിന്റെ വഴിവിട്ട ജീവിതത്തെക്കുറിച്ച് പരാതി നല്‍കി; സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസുകാരന്റെയും ബന്ധുക്കളുടേയും ക്രൂരത

womenതൃശൂര്‍: ഭര്‍ത്താവിന്റെ വഴിവിട്ട ജീവിതത്തെ ക്കുറിച്ചും, തനിക്കെതിരെയുള്ള മര്‍ദനവും പീഡനവും അന്വേഷിക്കണമെന്നുമുള്ള പരാതിയില്‍ സ്റ്റേഷനില്‍ വിളിച്ചുവരുത്തി പോലീസുകാരനും ഭര്‍ത്താവിന്റെ ബന്ധുക്കളും ചേര്‍ന്ന് മര്‍ദിച്ചതായി യുവതി പത്രസമ്മേളനത്തില്‍  ആരോപിച്ചു.  കഴിഞ്ഞ ബുധനാഴ്ച എരുമപ്പെട്ടി സ്റ്റേഷനിലാണ്  ചിറമനേങ്ങാട് സ്വദേശിയായ യുവതിയെയും മാതാപിതാക്കളെയും മാതൃസഹോദരനെയും ക്രൂരമായി മര്‍ദിച്ചത്. ഉമ്മ പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണെന്നു യുവതി പറഞ്ഞു.

സ്റ്റേഷനിലെ മുറിയില്‍ പൂട്ടിയിട്ടാണ് ഗുണ്ടകളടക്കം പോലീസിന്റെ സാന്നിധ്യത്തില്‍ ആക്രമിച്ചത്. മദ്രസ അധ്യാപകനായ   ചിറമനേങ്ങാട് ചീരാംപറമ്പില്‍ മുഹമ്മദ് ഷെരീഫ് ദാരിമിക്കും കുടുംബത്തിനുമെതിരെയാണ് യുവതി പരാതി നല്‍കിയത്.

രണ്ടുവയസും അഞ്ചു മാസവും പ്രായമുള്ള കുട്ടികളുള്ള തന്നെ മാനസികരോഗിയെന്നു മുദ്രകുത്തി ഷരീഫിന്റെ ഉമ്മയടക്കം ക്രൂരമായാണ് പീഡിപ്പിച്ചതെന്ന് യുവതി പറഞ്ഞു. 25 ദിവസമായിട്ടും പോലീസ് നടപടി എടുത്തിട്ടില്ലെന്ന് ഇവര്‍ പറയുന്നു.

Related posts