കല്ല് ചതിച്ചു! യുവതിയെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു ബലാത്സംഗം ചെയ്യാന്‍ ശ്രമം; യുവതിയുടെ നിലവിളിയില്‍ നാട്ടുകാര്‍ ഓടിക്കൂടി; കല്ലില്‍ തട്ടി വീണത് യുവാക്കളെ പിടികൂടാന്‍ നിമിത്തമായി

tv 2യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച രണ്ട് യുവാക്കളെ കാഞ്ഞിരംകുളം പോലിസ് അറസ്റ്റ് ചെയ്തു. അതിയന്നൂര്‍ രാമപുരം മണത്തോട്ടത്ത് നിന്ന് കോട്ടുക്കല്‍ കരിച്ചലില്‍ വാടകയ്ക്ക് താമസിക്കുന്ന സുമേഷ് (24), കരിംകുളം പുതിയതുറ ഉരിയരിക്കുന്ന് പുരയിടത്തില്‍ ജോബിന്‍ (22) എന്നിവരാണ് പിടിയിലായത്.കഴിഞ്ഞ ദിവസം വൈകുന്നേരം ഏഴരയോടെ പുല്ലുവിള വച്ചായിരുന്നു 36 കാരിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം നടന്നത്. കുറ്റിക്കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടു പോയയുവതിയുടെ നിലവിളി കേട്ടെത്തിയ നാട്ടുകാര്‍ ജോബിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിച്ചു.

കാഞ്ഞിരംകുളത്ത് ഒറ്റയ്ക്കു നടന്നുപോയ യുവതിയെ ഇരുവരും വലിച്ചിഴച്ചു കുറ്റിക്കാട്ടില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു. ചാവടിക്കു സമീപത്തെ പള്ളിയില്‍ നിന്നു രാത്രി ഏഴരയോടെ പുല്ലുവിളയിലെ വീട്ടിലേക്കു മടങ്ങുകയായിരുന്നു യുവതി. പുല്ലുവിളയില്‍ വച്ചു ജോബിനും സുമേഷും യുവതിയുടെ വായ പൊത്തിപ്പിടിച്ചു സമീപത്തെ കുറ്റിക്കാട്ടിലേക്കു വലിച്ചിഴച്ചു കൊണ്ടുപോയി. യുവതിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറുകയും മര്‍ദിക്കുകയും ചെയ്തുവത്രെ. കൈകള്‍ പുറകിലാക്കി പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ യുവതി അലറിക്കരഞ്ഞു. ഇതോടെ സമീപത്തുള്ള വീടുകളില്‍നിന്ന് ആളുകള്‍ ഓടിയെത്തി.

നാട്ടുകാര്‍ വരുന്നതുകണ്ടതോടെ യുവാക്കള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചു. സുമേഷ് ഓടി രക്ഷപ്പെട്ടെങ്കിലും കല്ലില്‍ത്തട്ടി ജോബിന്‍ നിലത്തുവീണു. ഇതോടെ ജോബിന്‍ നാട്ടുകാരുടെ കയ്യില്‍ അകപ്പെടുകയും സുമേഷ് രക്ഷപ്പെടുകയുമായിരുന്നു. ജോബിന്റെ മൊഴിയില്‍ നിന്നാണ് ഒപ്പമുണ്ടായിരുന്നതു സുമേഷ് ആണെന്നു പൊലീസ് കണ്ടെത്തിയത്. പിന്നീടു സുമേഷിനെ രാമപുരത്തെ വീട്ടിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇരുവരെയും ഇന്നു കോടതിയില്‍ ഹാജരാക്കും. യുവതിക്കു നിസാര പരുക്കുകളുണ്ട്. കഴുത്തിലും മുഖത്തും പോറലേറ്റിട്ടുണ്ട്. പിടിയിലായ യുവാവിനെ നാട്ടുകാര്‍ നല്ലതോതില്‍ കൈകാര്യം ചെയ്തതായാണ് സൂചന.

Related posts