ജാതിക്കവിപണി വിലത്തകർച്ചയിൽ; കിലോഗ്രാമിന് 500 രൂപ കുറഞ്ഞു

K-JATHIകൊച്ചി: ജാതിക്കവിപണിയിലും വിലത്തകർച്ച. കഴിഞ്ഞ മൂന്നാഴ്ചയ്ക്കിടെ ചുവന്ന ഫ്ലവറിന്‍റെ വിലയിൽ കിലോഗ്രാമിന് 500 രൂപയാണു കുറഞ്ഞത്. ജാതിക്ക പരിപ്പിന്‍റെയും പത്രിയുടെയും വിലയിലും ഇടിവുണ്ടായതു കർഷകരെ പ്രതിസന്ധിയിലാക്കി. കേരളത്തിൽ ജാതിക്കാ വ്യാപാരത്തിന്‍റെ പുതിയ സീസണ്‍ ആരംഭിക്കുന്പോഴാണ് അസാധാരണമായ വിലയിടിവ്.

ജാതിക്കൃഷിയുടെയും കച്ചവടത്തിന്‍റെയും പ്രധാന മേഖലയായ കാലടിയിൽ 1,300 രൂപയ്ക്കാണു മൂന്നാഴ്ച മുമ്പുവരെ ചുവന്ന ഫ്ലവറിന്‍റെ വ്യാപാരം നടന്നത്. ഇപ്പോഴിത് 800ലേക്കു താണു. കഴിഞ്ഞ വർഷം ഇതേസമയം 1,200നു മുകളിലായിരുന്നു വില. പത്രിയുടെ വില 650ൽനിന്ന് അഞ്ഞൂറിലെത്തി. മഞ്ഞ ഫ്ലവർ ഇപ്പോൾ 1,150 രൂപയ്ക്കാണു കച്ചവടം നടക്കുന്നത്.

പരിപ്പിന്‍റെ വിലയിലും മൂന്നാഴ്‌ചയ്ക്കിടെ ഇടിവുണ്ടായി. 550 രൂപയുണ്ടായിരുന്ന പരിപ്പ് ഇപ്പോൾ കച്ചവടക്കാർ എടുക്കുന്നതു 400-420 രൂപയ്ക്കാണ്. തൊണ്ടോടുകൂടിയ ജാതിക്കയ്ക്കു കഴിഞ്ഞ മാസം 300 രൂപയായിരുന്നു വില. ഇപ്പോഴത് 200ൽ താഴെ.

സീസണ്‍ സജീവമാകുന്നതോടെ വിലയിൽ ഇനിയും ഇടിവുണ്ടാകുമെന്നാണു കച്ചവടക്കാർ പറയുന്നത്. ഇപ്പോഴത്തെ വിലയിടിവ് അസാധാരണമാണെന്നു ചെറുകിട ജാതിക്കാ വ്യാപാരി അസോസിയേഷൻ പ്രസിഡന്‍റ് കെ.പി. ജോർജ് പറഞ്ഞു. മഴ ആരംഭിക്കുന്നതോടെ ഫ്ലവറിന്‍റെയും പരിപ്പിന്‍റെയും ഗുണമേന്മയിലും കുറവുണ്ടാകും. ഇതും വിലയെ ബാധിക്കും.

സ്വന്തം തോട്ടങ്ങൾക്കു പുറമേ, തോട്ടങ്ങൾ പാട്ടത്തിനെടുത്ത് ജാതിക്കൃഷി നടത്തുന്ന ആയിരക്കണക്കിനു കർഷകർ മധ്യകേരളത്തിലുണ്ട്. കാലടിയിലും പരിസരങ്ങളിലും ചെറുകിടക്കാരും വൻകിടക്കാരുമായ നിരവധി ജാതിക്കാ വ്യാപാരികളുമുണ്ട്. കടുത്ത വേനലിനെത്തുടർന്ന് ഉത്പാദനം ഗണ്യമായി കുറഞ്ഞ സാഹചര്യത്തിൽ വിലയിടിവുകൂടി വന്നതോടെ കർഷകർ നിരാശയിലാണ്.

ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയാണു ജാതിക്ക വിപണനത്തിന്‍റെ സീസണായി കണക്കാക്കുന്നത്. പ്രാദേശിക വിപണിക്കു പുറമേ, മുംബൈ, കോൽക്കത്ത, ഡൽഹി എന്നിവിടങ്ങളിലേക്കും ഏതാനും വിദേശരാജ്യങ്ങളിലേക്കും കാലടിയിൽനിന്നുള്ള ജാതിക്ക കയറ്റി അയ്ക്കുന്നുണ്ട്.

സിജോ പൈനാടത്ത്



 

Related posts