പള്ളുരുത്തി: കുമ്പളങ്ങി കായലിൽ നീരൊഴുക്കിനും ഗതാഗതത്തിനും തടസമായി നിൽക്കുന്ന 200ഓളം അനധികൃത ചീനവലകൾ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് ഫിഷറീസ് വകുപ്പ് നോട്ടീസ് പതിച്ചു. രണ്ടാഴ്ചയ്ക്കകം നീക്കണമെന്ന നിർദേശിച്ചാണ് ചീനവലകൾക്കു പുറത്ത് ഫിഷറീസ് ഉദ്യോഗസ്ഥർ നോട്ടീസ് പതിച്ചിരിക്കുന്നത്. ചെറുവള്ളങ്ങളിൽ എത്തിയാണ് ഉദ്യോഗസ്ഥർ നേരിട്ട് വലകളിൽ നോട്ടീസ് പതിച്ചത്. കുമ്പളങ്ങി, കല്ലഞ്ചേരി കായലിലുകളിൽ ലൈസൻസില്ലാത്ത എഴുന്നൂറോളം ചീനവലകൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്കുകൾ. ഇത്തരം ചീനവലകൾ കായലിലെ മത്സ്യസമ്പത്ത് വൻതോതിൽ ചൂഷണം ചെയ്യുന്നതിനു കാരണമാകുന്നു. പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്ക് ചെറുവള്ളങ്ങളിൽ മത്സ്യബന്ധനം നടത്തുന്നതിനും നടുക്കായലിൽ സ്ഥാപിച്ചിട്ടുള്ള വലകൾ തടസമാകുന്നു. ഉൾനാടൻ മത്സ്യബന്ധന നിയമപ്രകാരമുള്ള മുഴുവൻ നിയമങ്ങളും ലംഘിച്ചാണ് ഇത്തരം വലകൾ പ്രവർത്തിക്കു ന്നതെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ എസ്. മഹേഷ് പറഞ്ഞു. സർക്കാർ ഉദ്യോഗസ്ഥർ മുതൽ വൻകിട വ്യാപാരികൾ വരെ ആറും ഏഴും ചീനവലകളുടെ ഉടമകളാണെന്ന് ഫിഷറീസ് ഉദ്യോസ്ഥർ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ പറഞ്ഞു.…
Read MoreDay: May 26, 2019
ഈ പുരാവസ്തുക്കൾ മോഷണമുതലോ? കേണിച്ചിറയിൽ വർഷങ്ങൾ പഴക്കമുള്ള പാത്രങ്ങളും തൂക്കുവിളക്കുകളും കണ്ടെത്തി; പോലീസ് പറയുന്നതിങ്ങനെ…
കേണിച്ചിറ: വർഷങ്ങൾ പഴക്കം മതിക്കുന്ന ഓട്ടുപാത്രങ്ങളും തൂക്കുവിളക്കുകളും പണപ്പാടിക്കു സമീപം കണ്ടെത്തി. ഇന്നലെ രാവിലെ കേണിച്ചിറ-കേളമംഗലം റോഡിന്റെ അരികുചാൽ വൃത്തിയാക്കുന്നതിനിടെ തൊഴിലുറപ്പു തൊഴിലാളികളാണ് തൂക്കുവിളക്കുകൾ കണ്ടത്. വിവരം അറിഞ്ഞു നാട്ടുകാരെത്തി മണ്ണ് മാറ്റിയപ്പോഴാണ് കൂടുതൽ തൂക്കുവിളക്കുകൾ, ഓട്ടുപാത്രങ്ങൾ, കൂജകൾ, കിണ്ടി, ചെന്പുചരുവങ്ങൾ തുടങ്ങിയവ കണ്ടത്. ഇവ പോലീസ് കസ്റ്റഡിയിലെടുത്തു സ്റ്റേഷനിലേക്കു മാറ്റി. വർഷങ്ങൾക്ക് മുന്‍പ് എതെങ്കിലും ക്ഷേത്രത്തിൽ നിന്നു മോഷ്ടിച്ചു കുഴിച്ചിട്ടതാകാം ഇവയെന്ന നിഗമനത്തിലാണ് പോലീസും നാട്ടുകാരും. വിദഗ്ധ പരിശോധനയിലെ യഥാർഥ പഴക്കം കണക്കാക്കാനാകൂവെന്നു പോലീസ് പറഞ്ഞു.
Read Moreപ്രചരണ വേളയിൽ ആർ.ബാലകൃഷ്ണപിള്ള തന്നെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ നിലവാരമില്ലാത്തതെന്ന് കൊടിക്കുന്നിൽ
കൊട്ടാരക്കര: തെരഞ്ഞെടുപ്പു പ്രചരണ വേളയിൽ ആർ.ബാലകൃഷ്ണപിള്ള തന്നെക്കുറിച്ചു നടത്തിയ പരാമർശങ്ങൾ നിലവാരമില്ലാത്തവയായിരുന്നെന്ന് കൊടിക്കുന്നിൽ സുരേഷ് എംപി പത്രസമ്മേളനത്തിൽ പറഞ്ഞു. തനിക്കതിൽ വ്യക്തിപരമായ ഖേദമുണ്ടെന്നും കൊടിക്കുന്നിൽ വ്യക്തമാക്കി.കള്ളനെന്നും മഹാകള്ളനെന്നുമാണ് എൽഡിഎഫിന്റെ പല യോഗങ്ങളിലും പിള്ള തന്നെക്കുറിച്ചു പറഞ്ഞത്. എന്നാൽ താൻ എന്തു കട്ടെന്ന് പിള്ള പറഞ്ഞിട്ടില്ല. എൽഡിഎഫിന്റെ മറ്റു നേതാക്കൻമാരാരും ഇത്തരം പരാമർശങ്ങൾ നടത്തിയിട്ടില്ല. ആർ.ബാലകൃഷ്ണപിള്ളയോട് തനിക്ക് വിദ്വേഷമില്ലെന്നും ആദരവു മാത്രമാണുള്ളതെന്നും കൊടിക്കുന്നിൽ പറഞ്ഞു.കേരള രാഷ്ട്രീയത്തിലെ തല മുതിർന്ന നേതാവെന്ന നിലക്ക് അദ്ദേഹം നൽകിയിട്ടുള്ള സംഭാവനകൾ വിസ്മരിക്കാനാവില്ല. കൊട്ടാരക്കരയുടെ വികസനത്തിന് നേതൃത്വപരമായ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മാറുമ്പോൾ വ്യക്തിഹത്യ നടത്തുന്നത് ശരിയല്ല. ഏഴാമത് തവണയാണ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത്.നാലു തവണ അടൂർ മണ്ഡലത്തിൽ നിന്നും മൂന്നു തവണ മാവേലിക്കര മണ്ഡലത്തിൽ നിന്നും വിജയിച്ചു. ഒന്‍പതു തവണ മൽസരിച്ചപ്പോൾ രണ്ടു പ്രാവശ്യം പരാജയപ്പെട്ടിട്ടുണ്ട്. മാവേലിക്കരയിൽ ഇപ്പോഴത്തേത് ഹാട്രിക്…
Read Moreവാവ സുരേഷും അര ലക്ഷം പാമ്പുകളും
വാവ സുരേഷിന്റെ ജീവിതം ഇങ്ങനെയായിട്ട് മുപ്പതു വർഷമാകുന്നു. ഇതി നോടകം വീടുകളിലും പുരയിടങ്ങളിലും കിണറുകളിലും മാളങ്ങളിൽനിന്നുമൊക്കെ പിടിച്ച പാന്പുകളുടെ എണ്ണം അര ലക്ഷം. പിടിച്ചെടുത്ത പാന്പുകൾ പ്രസവിച്ചും മുട്ടയിട്ടും വീട്ടിൽ പെരുകിയ പതിനയ്യായിരം പാന്പുകളെ വേറെയും കൈകാര്യം ചെയ്തു. 45 അണലിക്കുഞ്ഞുങ്ങളെയും 53 മൂർഖൻമുട്ടകളെയും ഉൾപ്പെടെ നൂറിലേറെ പാന്പുകളെ പിടിക്കേണ്ടിവന്ന ദിവസങ്ങളുമുണ്ട്. ഇതിനോടകം കൈയേറ്റുവാങ്ങിയ രാജവെന്പാലകളുടെ എണ്ണം 163. ലോകത്തൊരിടത്തും ഒരാൾക്കും ഇങ്ങനെയൊരു റിക്കാർഡില്ലെന്നാണ് സുരേഷിന്റെ ഉറപ്പ്. സ്വന്തമായി ഒരു പാന്പുഡയറി സുരേഷിനുണ്ട്. ഇനം, പിടിച്ച സ്ഥലം, വിലാസം, തൂക്കം തുടങ്ങി വിവരങ്ങൾ. ശാന്തമായി ഒന്നുറങ്ങിയിട്ട്… ശാന്തമായി ഒന്നുറങ്ങിയിട്ട് വർഷങ്ങളായെന്നാണ് സുരേഷ് പറഞ്ഞുതുടങ്ങിയത്. ഓരോ മണിക്കൂറിലും പലയിടങ്ങളിൽനിന്നായി ഫോണുകൾ വന്നുകൊണ്ടിരിക്കും. എല്ലാ കോളുകളുടെയും വിഷയം പാന്പുതന്നെ. വിവിധ ജില്ലകളിലായി ദിവസവും ശരാശരി 300 കിലോമീറ്റർ ടാക്സി കാറുകളിൽ യാത്ര. അഞ്ചു വർഷത്തിനുള്ളിൽ പത്ത് ലക്ഷം കിലോമീറ്റർ ഓടിയിട്ടുണ്ടെന്നാണ്…
Read Moreഒറ്റ ക്ലിക്കിൽ കൈയിൽ വരുന്നത് ആയിരും രൂപ; പൊതുസ്ഥലത്ത് മാലിന്യമിടുന്നവരുടെ ചിത്രം നൽകിയാൽ എരുമേലി പഞ്ചായത്ത് നൽകും കൈനിറയെ പണം
എരുമേലി: മാലിന്യമിടുന്നത് കണ്ടാൽ എരുമേലി പഞ്ചായത്ത് ആയിരം രൂപ നൽകും. പൊതുസ്ഥലത്ത് മാലിന്യങ്ങൾ ഇട്ടാൽ ആദ്യം പോയി തെളിവ് നൽകി ആയിരം രൂപ വാങ്ങാം. മാലിന്യങ്ങൾ ഇട്ടവർ ആരാണെന്ന് വ്യക്തമാക്കുന്ന തെളിവ് നൽകിയാൽ പാരിതോഷികമായിട്ടാണ് തുക നൽകുന്നത്. ഇത് സംബന്ധിച്ച് തീരുമാനമെടുത്തെന്ന് എരുമേലി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. കൃഷ്ണകുമാർ, മെംബർ കെ. ആർ. അജേഷ്, സെക്രട്ടറി പി.എ. നൗഷാദ് എന്നിവർ അറിയിച്ചു. ചിങ്ങം ഒന്ന് മുതൽ പ്ലാസ്റ്റിക് കാരി ബാഗുകൾ നിരോധിക്കാൻ ഇന്നലെ നടന്ന യോഗത്തിൽ തീരുമാനമായി. പോലീസ്, വ്യാപാരി സംഘടന പ്രതിനിധികൾ, ഹരിതമിഷൻ പ്രവർത്തകർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. മാലിന്യങ്ങൾ ഇടുന്നതും ആരാണെന്നും വ്യക്തമാകുന്ന വീഡിയോ ദൃശ്യങ്ങൾ, ഫോട്ടോ, സാക്ഷി മൊഴി എന്നിവയിൽ ഒന്ന് തെളിവായി നൽകിയാലാണ് പാരിതോഷികം. തെളിവ് നൽകുന്നവരുടെ പേര് വിവരങ്ങൾ രഹസ്യമാക്കിവെക്കും. മാലിന്യമിട്ടവർക്കെതിരേ ക്രിമിനൽ കേസെടുക്കുന്നതിന് പുറമെ പിഴ ഈടാക്കും.…
Read Moreപലരും മക്കള്‍ക്ക് സീറ്റിനായി വാശിപിടിച്ചു ! മുതിര്‍ന്ന നേതാക്കളെ കണക്കിന് വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി; പി ചിദംബരത്തെ വിമര്‍ശിച്ചത് പേരെടുത്ത് പറഞ്ഞ്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയ്ക്കു ശേഷം ചില തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ രൂക്ഷ വിമര്‍ശം. മുതിര്‍ന്ന നേതാക്കളില്‍ ചിലര്‍ സ്വന്തം മക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിനായി വാശിപിടിച്ചുവെന്ന് രാഹുല്‍ പ്രവര്‍ത്തക സമിതി യോഗത്തില്‍ കുറ്റപ്പെടുത്തി. പ്രാദേശിക നേതാക്കളെ വളര്‍ത്തിക്കൊണ്ടു വരാന്‍ കോണ്‍ഗ്രസ് ശ്രമിക്കണമെന്ന് ജ്യോതിരാദിത്യ സിന്ധ്യ അഭിപ്രായപ്പെട്ടപ്പോഴാണ് രാഹുല്‍ ഇടപെട്ട് ഇക്കാര്യം തുറന്നുപറഞ്ഞത്. കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന സംസ്ഥാനങ്ങളില്‍ പോലും പാര്‍ട്ടിയുടേത് ദയനീയ പരാജയമായിരുന്നെന്ന് പറഞ്ഞ രാഹുല്‍ രാജസ്ഥാന് മുഖ്യമന്ത്രി അശോക് ഗെലോട്ടും മധ്യപ്രദേശ് മുഖ്യമന്ത്രി കമല്‍നാഥും മക്കള്‍ക്ക് സീറ്റ് വേണമെന്ന് വിട്ടുവീഴ്ചയില്ലാത്ത നിലപാടെടുത്തുവെന്ന് വ്യക്തമാക്കി.ഈ നേതാക്കളുടെ ആവശ്യം അംഗീകരിക്കുന്നതിന് എതിരായിരുന്നു താനെന്നും രാഹുല്‍ വ്യക്തമാക്കി. മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തേയും അദ്ദേഹം പേരെടുത്തു വിമര്‍ശിച്ചു. ശിവഗംഗയില്‍ മകന് കാര്‍ത്തി ചിദംബരമാണ് മത്സരിച്ചത്. ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ താന്‍ ഉയര്‍ത്തിക്കൊണ്ടുവന്ന പല വിഷയങ്ങളും സജീവപ്രചാരണ വിഷയമാക്കാന്‍…
Read Moreശബരിമലയിലെ സ്വർണവും വെള്ളിയും കാണാതായ സംഭവം ഗുരുതരം; ദേവസ്വം മന്ത്രിയേയും പ്രസിഡന്റിനേയും പരിഹസിച്ചുള്ള കെ.സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റിങ്ങനെ…
തിരുവനന്തപുരം: ശബരിമലയിൽ 2017 മുതൽ ഭക്തർ കാണിക്കയായി സമർപ്പിച്ച നാൽപ്പതു കിലോ സ്വർണ്ണവും നൂറു കിലോ വെള്ളിയും കാണാതായെന്നത് അതീവ ഗുരുതരമായ പ്രശ്നമാണെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി കെ.സുരേന്ദ്രൻ. സ്വർണവും വെള്ളിയും സ്ട്രോംഗ് റൂമിലേക്ക് മാറ്റിയതു സംബന്ധിച്ച രേഖകളൊന്നും കാണുന്നില്ലെന്നാണ് അറിയുന്നത്. സ്ട്രോംഗ് റൂം തുറന്നു പരിശോധിക്കുന്നതിന് മുമ്പ് ദേവസ്വം മന്ത്രി കടകമ്പള്ളി സുരേന്ദ്രനും ദേവസ്വം ബോർഡ് ചെയർമാനും സംഭവത്തെക്കുറിച്ച് പ്രതികരിക്കണം- സുരേന്ദ്രൻ ആവശ്യപ്പെട്ടു. കോടികൾ വിലമതിക്കുന്ന സ്വർണ്ണവും വെള്ളിയും എവിടെയാണുള്ളതെന്ന് അറിയാൻ ഭക്തജനങ്ങൾക്ക് അവകാശമുണ്ടെന്നു പറഞ്ഞ സുരേന്ദ്രൻ ഇത്ര ലാഘവത്തോടെയാണോ ഇത്തരം സുപ്രധാന വിഷയങ്ങൾ ശബരിമലയിൽ കൈകാര്യം ചെയ്യുന്നതെന്നും ചോദിച്ചു. യുവതികളെ മലകയറ്റാൻ ജാഗ്രത കാണിക്കുന്ന മന്ത്രിക്കും പ്രസിഡന്റിനും ഇക്കാര്യങ്ങളൊന്നും ശ്രദ്ധിക്കാൻ സമയം കിട്ടുന്നില്ലേയെന്നും സുരേന്ദ്രൻ പരിഹസിച്ചു.
Read Moreആശ്വാസ കിരണ്‍ പദ്ധതി സർക്കാരിന് ബാധ്യതയാകുന്നു; കിടപ്പു രോഗി മരിച്ചിട്ടും നോക്കുകൂലി പെൻഷൻ ബന്ധുക്കൾ കൈപ്പറ്റുന്നു; തട്ടിപ്പിനു പിന്നിലെ ബന്ധുക്കളുടെ കളികൾ ഇങ്ങനെ…
അന്പലപ്പുഴ: രോഗി മരിച്ചിട്ടും നോക്കുകൂലി പെൻഷൻ തുടരുന്നു. കിടപ്പുരോഗികളെ നോക്കുന്ന ബന്ധുക്കൾക്കായുള്ള ആശ്വാസ കിരണ്‍ പദ്ധതിയിലൂടെ സർക്കാരിന് നഷ്ടമാകുന്നത് ലക്ഷങ്ങൾ. സാമൂഹ്യക്ഷേമ വകുപ്പ് മുഖാന്തിരം നിർധനരായ കിടപ്പു രോഗികളെ പരിചരിക്കുന്നവർക്ക് ആശ്വാസമായി മാസം 600 രൂപ വീതം പോസ്റ്റോഫീസ് വഴി വീടുകളിലെത്തിച്ചു നൽകുന്ന ആശ്വാസ കിരണ്‍ പദ്ധതിയാണ് പാഴായി പോകുന്നത്. കിടപ്പു രോഗി മരണപ്പെട്ടാൽ വിവരം അടുത്തുള്ള അംഗൻവാടി ജീവനക്കാരെ അറിയിക്കുകയും അവർ സാമൂഹ്യക്ഷേമ വകുപ്പിനെ അറിയിക്കണമെന്നുമാണ് ചട്ടം. എന്നാൽ കിടപ്പു രോഗി മരണപ്പെട്ടിട്ടും വിവരം അധികൃതരെ അറിയിക്കാതെ വർഷങ്ങളായി പലരും പണം കൈപ്പറ്റുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. പോസ്റ്റുമാൻമാർക്ക് ഈ വിവരം അറിയാമെങ്കിലും ഒരാളുടെ പേരിൽ വരുന്ന മണിയോർഡർ കൊടുക്കാതിരിക്കാൻ കഴിയില്ല. ജില്ലയിലെ ഓരോ പോസ്റ്റോഫീസിലും ഇതുപോലെ 15 പേരോളം പണം വാങ്ങുന്നുണ്ടെന്നാണ് പോസ്റ്റുമാൻമാർ പറയുന്നത്. ഓരോ പോസ്റ്റോഫീസിനു കീഴിലും 200 ഓളം പേർക്കാണ് 600 രൂപ വീതം…
Read Moreതോൽവിയുടെ പൊട്ടലിന് പിന്നാലെ സിപിഎമ്മിൽ പൊട്ടിത്തെറിയും; രമ്യയ്ക്കെതിരേ എൽഡിഎഫ് കൺവീനർ നടത്തിയ പരാമർശനത്തിനെതിരേ എ.കെ.ബാലൻ
തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കു പിന്നാലെ ഇടത് നേതാക്കൾക്കിടയിൽ ഭിന്നത. മന്ത്രി എ.കെ.ബാലനാണ് എൽഡിഎഫ് കൺവീനർ എ.വിജയരാഘവനെതിരെ രംഗത്തെത്തിയത്. വിജയ രാഘവൻ രമ്യാഹരിദാസിനെതിരെ നടത്തിയ പരാമർശം തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമായെന്ന് ബാലൻ കുറ്റപ്പെടുത്തി. ആലത്തൂരിലെ എൽഡിഎഫ് വിജയത്തിന് വിലങ്ങുതടിയായത് ഇത്തരം പരാമർശങ്ങളാണെന്നും ബാലൻ പറഞ്ഞു. എന്നാൽ, ബാലന്റെ വിമർശനത്തോട് വിജയരാഘവൻ പ്രതികരിച്ചില്ല. നേരത്തെ, തെരഞ്ഞെടുപ്പ് ഫലം വന്നതിനു പിന്നാലെ ശബരിമല വിഷയത്തിലും ഇടതു മുന്നണിയിലെ നേതാക്കൾ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിച്ചിരുന്നു. ശബരിമല വിഷയം തെരഞ്ഞെടുപ്പിനെ ബാധിച്ചുവെന്ന് കേരള കോൺഗ്രസ് ബി നേതാക്കൾ ഉൾപ്പെടെ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ വിജയരാഘവനെ വിമർശിച്ച് എ.കെ.ബാലൻ തന്നെ രംഗത്ത് വന്നത്.
Read Moreസ്മൃതി ഇറാനിയുടെ അടുത്ത അനുയായി അമേഠിയില്‍ വെടിയേറ്റു മരിച്ചു ! കൊലയ്ക്കു പിന്നില്‍ രാഷ്ട്രീയ വൈരമെന്ന് പോലീസ്; മരിച്ചത് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ഗ്രാമത്തിന്റെ തലവന്‍…
ലക്നൗ: ഉത്തര്‍പ്രദേശിലെ അമേഠിയിലെ മുന്‍ ഗ്രാമതലവനും ബിജെപി എംപി സ്മൃതി ഇറാനിയുടെ അടുത്ത അനുയായിയുമായിരുന്ന ആള് വെടിയേറ്റു മരിച്ചു. ഞായറാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയാണ് സുരേന്ദ്ര സിങ് എന്നയാളെ വീട്ടില്‍ വെടിയേറ്റനിലയില്‍ കണ്ടെത്തിയത്. ഉടന്‍തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചെന്നും സംശയമുള്ളവരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെന്നും അമേഠി എസ്പി രാജേഷ് കുമാര്‍ പറഞ്ഞു. രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്നാണ് പ്രാഥമിക നിഗമനം. മുന്‍ കേന്ദ്രമന്ത്രിയും ഗോവ മുഖ്യമന്ത്രിയുമായിരുന്ന അന്തരിച്ച ബിജെപി നേതാവ് മനോഹര്‍ പരീക്കര്‍ ദത്തെടുത്തിരുന്ന ബരോലി ഗ്രാമത്തിന്റെ തലവനായിരുന്നു സുരേന്ദ്ര സിങ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ അമേഠിയില്‍ ബിജെപി സ്ഥാനാര്‍ഥിയായിരുന്ന സ്മൃതി ഇറാനിയുടെ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്കുവേണ്ടിയാണ് സുരേന്ദ്ര സിങ് സ്ഥാനമൊഴിഞ്ഞത്. 15 വര്‍ഷം തുടര്‍ച്ചയായി അമേഠി എംപിയായിരുന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ വീഴ്ത്തി അവിടെ ജയിച്ച സ്മൃതി ഇറാനിയുടെ വിജയത്തില്‍ സുരേന്ദ്ര…
Read More