ജാഗ്രതൈ..! ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ ഷോപ്പിംഗ് സൈറ്റുകളുടെ പേരില്‍ തട്ടിപ്പ് വര്‍ധിക്കുന്നു; ശ്രദ്ധിക്കേണ്ട കാര്യങ്ങളും, തട്ടിപ്പുകള്‍ വരുന്ന വഴിയും ഇങ്ങനെ…

കോഴിക്കോട്: രാജ്യത്തെ പ്രമുഖ ഷോപ്പിംഗ് വെബ്‌സൈറ്റുകളുടെ പേരില്‍ സംസ്ഥാനത്ത് സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്നു. 15,000 രൂപയുടെ സ്മാര്‍ട്ട് ഫോണുകള്‍ 3000 രൂപയ്ക്ക്, 10,000 രൂപ വിലയുള്ള ബ്രാന്‍ഡഡ് വാച്ചുകള്‍ 2000 രൂപയ്ക്ക് തുടങ്ങിയ പരസ്യങ്ങള്‍ വ്യാജ വെബ്‌സൈറ്റുകള്‍ വഴി പ്രചരിപ്പിച്ചാണ് തട്ടിപ്പുകള്‍ നടക്കുന്നത്. കോഴിക്കോട് സിറ്റി പോലീസ് പരിധിയില്‍ നിരവധിയാളുകള്‍ തട്ടിപ്പിനിരയായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സോഷ്യല്‍ മീഡിയവഴി മുന്‍നിര ഷോപ്പിംഗ് സൈറ്റുകളുടെ വ്യാജ പേരിലാണ് തട്ടിപ്പുകള്‍ നടക്കുന്നതെന്നാണ് സൈബര്‍ പോലീസിന്‍റെ മുന്നറിയിപ്പ്. സിറ്റി പോലീസിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് വഴിയും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തട്ടിപ്പുകള്‍ വരുന്ന വഴി പ്രമുഖ ഷോപ്പിംഗ് സൈറ്റുകളായ ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ തുടങ്ങിവയുടെ വ്യാജസൈറ്റുകള്‍ നിര്‍മിച്ചാണ് കൂടുതലായും ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ നടത്തുന്നത്. ഇതിനു പുറമെ വിശ്വാസ്യതയില്ലാത്ത ഷോപ്പിംഗ് സൈറ്റുകള്‍ വഴി വമ്പന്‍ ഓഫര്‍ വാഗ്ദാനം നല്‍കി സാമൂഹിക മാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ച് പണം തട്ടുന്നവരും…

Read More

അയാൾ ആരാണ് ? നടി ഹൻസിക മോട്‌വാണി രണ്ടു ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും; വിവാഹത്തെക്കുറിച്ച് നടി ഇതുവരെ അറിഞ്ഞിട്ടില്ല…

നടി ഹൻസിക മോട്‌വാണി രണ്ടു ദിവസങ്ങൾക്കുള്ളിൽ വിവാഹിതയാകും. കോവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ ലളിതമായ ചടങ്ങുകളോടെയാവും വിവാഹം നടക്കുക- കുറച്ചു ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നടക്കുന്ന പ്രചരണമാണ് ഇത്. എന്തായാലും തന്‍റെ വിവാഹത്തെക്കുറിച്ച് നടി ഇതുവരെ അറിഞ്ഞിട്ടില്ല. ഇപ്പോൾ ഇക്കാര്യത്തിൽ വ്യക്തത വരുത്തി നടി രംഗത്തെത്തി. ഇതേപ്പറ്റി ഒരു ഓൺലൈൻ മാധ്യമം വാർത്ത നൽകിയപ്പോൾ ദൈവമേ..ആരാണയാൾ എന്നാണ് ഹൻസിക വാർത്തയ്ക്കു താഴെ കമന്‍റ് ചെയ്തത്. തന്‍റെ വിവാഹവാർത്ത താൻ പോലും ഇപ്പോഴാണ് അറിയുന്നതെന്നും കമന്‍റ് ബോക്സിൽ മറ്റൊരാളുടെ ചോദ്യത്തിനു മറുപടിയായി താരം കുറിച്ചു. ബോളിവുഡ് ചിത്രങ്ങളിലൂടെ ബാലതാരമായി അരങ്ങേറ്റം നടത്തിയ ഹൻസിക ദേസമുദുരു എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് നായികയാകുന്നത്. ഹിന്ദി, തെലുങ്ക്, കന്നട, തമിഴ്, മലയാളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ വില്ലൻ ആണ് ഹൻസികയുടെ മലയാള ചിത്രം.

Read More

വീണ്ടും രാഗേഷ് ; കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പ് യുഡിഎഫിന് വിജയം

കണ്ണൂർ: കണ്ണൂർ കോർപറേഷൻ ഡെപ്യൂട്ടി മേയർ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി.കെ രാഗേഷ് വിജയിച്ചു. ഇന്നു രാവിലെ 11 ഓടെ കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ജില്ലാ കളക്ടർ ടി.വി. സുഭാഷിന്‍റെ മേൽനോട്ടത്തിലായിരുന്നു വോട്ടെടുപ്പ്. 11.10 ഓടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. വോട്ടെടുപ്പ് നടന്ന കണ്ണൂർ കളക്ടറേറ്റ് കോൺഫറൻസ് ഹാളിലും പുറത്ത് പോലീസിനെ വിന്യസിച്ചിരുന്നു. യുഡിഎഫ് സ്ഥാനാർഥിയായ പി.കെ.രാഗേഷിന് 28 വോട്ടുകൾ ലഭിച്ചപ്പോൾ എതിർ സ്ഥാനാർഥിയായി മത്സരിച്ച എൽഡിഎഫിലെ വെള്ളോറ രാജന് 27 വോട്ടുകൾ ലഭിച്ചു. 55 അംഗ കൗൺസിലർമാരാണ് കണ്ണൂർ കോർപറേഷനിൽ ഉള്ളത്. ഇതിൽ എൽഡിഎഫിന് 27ഉം യുഡിഎഫ് 28 ഉം കൗൺസിലർമാരാണ് ഉള്ളത്. ഡെപ്യൂട്ടി മേയർ തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി വിജയിച്ചതോടെ മേയർ സുമാ ബാലകൃഷ്ണൻ ഇന്ന് രാജി വയ്ക്കും. മുസ്‌ലിംലീഗുമായുള്ള ധാരണ പ്രകാരമാണ് രാജി. ലീഗിലെ സി.സീനത്തായിരിക്കും പുതിയ മേയർ. കോർപറേഷൻ ഭരണത്തിന്‍റെ ആദ്യഘട്ടത്തിൽ…

Read More

അസിസ്റ്റന്‍റ് കളക്ടറായി ശ്രീധന്യ സുരേഷ് ചുമതലയേറ്റു; ചുമതലയേറ്റു! ശ്രീധന്യ സുരേഷ് ഇനി കോഴിക്കോട് അസിസ്റ്റന്റ് കളക്ടര്‍; രണ്ടാഴ്ച്ച തിരുവനന്തപുരത്ത് ക്വാറന്റൈനിലായിരുന്നു…

കോഴിക്കോട്: കേരളത്തിലെ ഗോത്രവർഗ വിഭാഗത്തിൽ നിന്ന് ആദ്യമായി ഐഎസ് നേടിയ ശ്രീധന്യ സുരേഷ് കോഴിക്കോട് അസിസ്റ്റന്‍റ് കളക്ടറായി ഇന്നലെ ചുമതലയേറ്റു. 2019 ഐഎസ് ബാച്ച് ഉദ്യോഗസ്ഥയാണ്. ഇന്നലെ വൈകിീട്ട് ജില്ലാ കളക്ടർ സാംബശിവറാവുവിന് മുന്പാകെയാണ് ചുമതലയേറ്റത്. കോവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി രണ്ടാഴ്ച്ച് തിരുവന്തപുരത്ത് ക്വാറന്‍റൈനിലായിരുന്നു ശ്രീധന്യ. വയനാട് ജില്ലയിലെ അന്പലക്കൊല്ലി ആദിവാസി കോളനിയിൽ നിന്നാണ് സിവിൽ സർവീസിന്‍റെ പടവുകൾ തണ്ടി ശ്രീധന്യ കോഴിക്കോട് ജില്ലാ അസിസ്റ്റന്‍റ് കളക്ടറായി എത്തുന്നത്. അന്പലക്കൊല്ലി കോളനിയിലെ സുരേഷും കമലയുമാണ് ശ്രീധന്യയുടെ മാതാപിതാകൾ. തരിയോട് നിർമലാ ഹൈസ്കൂളിൽ നിന്ന് പ്രാഥമിക വിദ്യഭ്യാസവും കോഴിക്കോട് ദേവഗിരി കോളജിൽ നിന്ന് സുവോളജിയിൽ ബിരുദവും കാലിക്കട്ട് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്തര ബിരിദവും പൂർത്തിയാക്കിയ ശേഷമാണ് സിവിൽ സർവീസിന് ചേർന്നത്. ശ്രീധന്യ ട്രൈബൽ ഡിപ്പാർട്ട്മെന്‍റിലുൾപ്പെടെ വിവിധയിടങ്ങളിൽ താത്കാലിക ജോലി ചെയ്തിരുന്നു. 2016 ൽ ട്രൈബൽ ഡിപ്പാർട്ട്മെന്‍റിൽ ജോലി ചെയ്യുന്പോൾ…

Read More

ജനങ്ങള്‍ ജാഗ്രതൈ… കവര്‍ച്ചക്കാര്‍ കൂട്ടത്തോടെ ഇറങ്ങിയതായി അറസ്റ്റിലായ കള്ളന്‍റെ വെളിപ്പെടുത്തല്‍

പയ്യന്നൂര്‍: കവര്‍ച്ചക്കാര്‍ സര്‍വസന്നാഹങ്ങളുമായി കൂട്ടത്തോടെ ഇറങ്ങിയതായി വെളിപ്പെടുത്തല്‍. കവര്‍ച്ചക്കിടയില്‍ ഇന്നലെ പെരിങ്ങോം പോലീസിന്‍റെ പിടിയിലായ കണ്ണവം സ്വദേശി പാറമ്മല്‍ ഹൗസില്‍ വരുണിനെ (25) ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന ഈ വെളിപ്പെടുത്തലുണ്ടായത്. ജയില്‍ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കുപ്രസിദ്ധ മോഷ്ടാക്കളടങ്ങിയ സംഘമാണ് കവര്‍ച്ച ലക്ഷ്യമിട്ട് രംഗത്തിറങ്ങിയിട്ടുള്ളത്. പെട്ടെന്ന് പണമുണ്ടാക്കാനാഗ്രഹിക്കുന്ന ചില യുവാക്കളും ഇവരുടെ കൂടെയുണ്ടെന്നാണ് വെളിപ്പെടുത്തല്‍. വരുണും കൂട്ടുകാരന്‍ ദീപുവും കവര്‍ച്ചക്കായി കൊണ്ടുവന്ന കാര്‍ അയല്‍വാസിയില്‍ നിന്നും വാടകക്കെടുത്തതാണെന്നും ഇവരുള്‍പ്പെടെ വലിയൊരു സംഘംതന്നെ കവര്‍ച്ച നടത്താനായി രംഗത്തിറങ്ങിയതായും പോലീസിനോട് ഇയാള്‍ സമ്മതിച്ചിട്ടുണ്ട്. ഇതോടെ നൈറ്റ് പട്രോളിംഗ് ഉള്‍പ്പെടെയുള്ള സന്നാഹങ്ങളുമായി പോലീസും അതീവ ജാഗ്രതയിലാണ്. ഇന്നലെ പുലര്‍ച്ചെ ഒന്നോടെ പെരിങ്ങോം ഓലയമ്പാടിയിലെ മലഞ്ചരക്ക് വ്യാപാര സ്ഥാപനമായ കെ.എം.ട്രേഡേഴ്സിന്‍റെ ഷട്ടര്‍ തകര്‍ത്ത് കവര്‍ച്ച നടത്തുന്നതിനിടയിലാണ് വരുണ്‍ എഎസ്ഐ പി.ജി.രാജുവിന്‍റെ നേതൃത്വത്തിലെത്തിയ പെരിങ്ങോം പോലീസിന്‍റെ പിടിയിലായത്. റബര്‍ ഷീറ്റുള്‍പ്പെടെയുള്ള മലഞ്ചരക്ക് ഉല്പന്നങ്ങള്‍ കാറില്‍ കടത്തുവാനുള്ള…

Read More

ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഷരീഫ് നിർമിച്ചത് അസലൊരു ബോട്ട്! പ്രളയജലത്തിൽ സുരക്ഷയൊരുക്കാൻ ഇനി ഷരീഫിന്‍റെ ബോട്ടും

മുക്കം: ലോക്ക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് ഷരീഫ് നിർമിച്ചത് അസലൊരു ബോട്ട്. നാല് മീറ്റർ നീളത്തിൽ എട്ട് പേർക്ക് സുഖമായി യാത്ര ചെയ്യാവുന്ന ജിഐ ഷീറ്റ് കൊണ്ട് നിർമിച്ച ബോട്ടിന്‍റെ നിർമാണം ഏറെക്കുറെ അദ്ദേഹം ഒറ്റയ്ക്ക് തന്നെ നിർവഹിച്ചു. മകൻ യാസിർ മുഹമ്മദ് വല്ലപ്പോഴും സഹായത്തിനെത്തി. കഴിഞ്ഞ വർഷങ്ങളിൽ പ്രളയദുരിതം പേറിയ മലയോര മേഖലയ്ക്ക് ആശ്വാസമേകുന്നതിനായി എന്തെങ്കിലുമൊന്നു ചെയ്യണമെന്ന ചിന്തയിൽ നിന്നാണ് ഇത്തരമൊരു ആശയത്തിലേക്ക് ഷരീഫ് കാരാട്ട് എത്തിച്ചേർന്നത്. കറുത്തപറമ്പ് ശാന്തിനഗർ കോളനിയിലെ വീട്ടിൽ ഇരുപത്തഞ്ചോളം ദിവസമെടുത്താണ് ഈ ബോട്ട് നിർമ്മിച്ചത്. മണ്ണെണ്ണയിൽ പ്രവർത്തിപ്പിക്കാവുന്ന ഒന്നര എച്ച്പി മോട്ടോർ ഉപയോഗിച്ചാണ് ഈ ബോട്ട് പ്രവർത്തിപ്പിക്കുന്നത്. വെള്ളത്തിൽ താഴ്ന്ന് പോകാതിരിക്കാൻ എയർ ടാങ്കും, ഇരുന്ന് യാത്ര ചെയ്യാൻ സീറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. നിർമാണം പൂർത്തിയായ ബോട്ട് പരീക്ഷണമെന്ന നിലയിൽ ഇരുവഴിഞ്ഞി പുഴയിൽ ഇറക്കുകയും എട്ട് പേരെ കയറ്റി യാത്ര വിജയകരമായി അവസാനിപ്പിക്കുകയും…

Read More

പോലീസ് ഉദ്യോഗസ്ഥര്‍ വാഴാത്ത മുഖ്യന്‍റെ തട്ടകം; കോവിഡ് കാലത്ത് കൂട്ടം കൂടി നിന്ന പ്രാദേശിക നേതാക്കളെ വിരട്ടിയ സിഐക്കും സ്ഥലം മാറ്റം

തലശേരി: മുഖ്യമന്ത്രിയുടെ തട്ടകമായ തലശേരി പോലീസ് സബ് ഡിവിഷനില്‍ ഇടതു ഭരണത്തില്‍ ആറാമത്തെ ഡിവൈഎസ്പിയിയായി മലപ്പുറം സ്വദേശി മൂസ വള്ളിക്കാടന്‍ ചുമതലയേറ്റു.കോഴിക്കോട് ടൗണില്‍ നിന്നാണ് മൂസ വള്ളിക്കാടന്‍ തലശേരിയിലെത്തിയിട്ടുള്ളത്. കൂത്തുപറമ്പ് സിഐ യായിരുന്ന എം.പി ആസാദിനും സ്ഥാനചലനം. തലശേരി ഡിവൈഎസ്പി യായിരുന്ന വേണുഗോപാലനെ ഭരണപക്ഷത്തെ പ്രമുഖ നേതാവിന്‍റെ അസംതൃപ്തിയെ തുടര്‍ന്ന് കണ്ണൂര്‍ ഡിസിആര്‍ബിയിലേക്കാണ് മാറ്റിയത്. ലോക്ക്ഡൗണ്‍ കാലത്ത് റോഡില്‍ കൂട്ടംകൂടി നിന്ന ഭരണപക്ഷത്തെ പ്രാദേശിക നേതാക്കളെ വിരട്ടിയോടിച്ചതിനാണ് കൂത്തുപറമ്പ് സിഐ എം.പി ആസാദിന്‍റെ കസേര തെറിച്ചത്. ആസാദിനെ പയ്യോളി സിഐയായാണ് നിയമിച്ചിട്ടുള്ളത്. കൂത്തുപറമ്പ് സിഐ യായി ബിനു മോഹനെയാണ് നിയമിച്ചിട്ടുള്ളത്. തലശേരി എസ്‌ഐ യായിരുന്ന ബിനു മോഹന്‍ തിങ്കളാഴ്ച കൂത്തപറമ്പില്‍ ചുമതലയേല്‍ക്കും.തലശേരി സബ് ഡിവിഷനില്‍ ഇടതു പക്ഷം അധികാരത്തില്‍ വന്നപ്പോള്‍ ഡിവൈഎസ്പിയായിരുന്ന സാജു പോളിനെ മാറ്റിക്കൊണ്ട് പ്രിന്‍സ് അബ്രഹാമാനെയാണ് നിയമിച്ചത്. പിന്നീട് ഐപിഎസുകാരായ ചൈത്ര തെരേസ ജോണും,…

Read More

വിൽപനക്കാരെ കാത്തുനിൽക്കേ ചാലക്കുടിയിൽ കഞ്ചാവുമായി കോട്ടയം സ്വദേശിനിയായ യുവതിയടക്കം രണ്ടുപേർ പിടിയിൽ

ചാലക്കുടി: കെഎസ്ആർടിസി ബസ് സ്റ്റാൻഡിനു മുന്നിൽവച്ച് കാറിൽനിന്ന് കഞ്ചാവു സഹിതം യുവതിയടക്കം രണ്ടുപേർ അറസ്റ്റിലായി. കോട്ടയം വെച്ചൂർ ഇടയാഴം ഹരിതാലയത്തിൽ സരിത (28), പാലക്കാട് വല്ലപ്പുഴ മണത്തൊടി സുധീർ (46) എന്നിവരെയാണ് ഡിവൈഎസ്പി സി.ആർ. സന്തോഷ്, സിഐ കെ.എസ്. സന്ദീപ് എന്നിവർ ചേർന്ന് അറസ്റ്റുചെയ്തത്. കാറിൽനിന്നും 1050 ഗ്രാം കഞ്ചാവ് കണ്ടെടുത്തു. പുലർച്ചെ 1.15നാണ് ഇവരെ പിടികൂടിയത്. കഞ്ചാവ് വില്പനക്കാർക്ക് കൈമാറുന്നതിനുവേണ്ടി കെഎസ്ആർടിസി ബസ് സ്റ്റേഷനു മുന്നിൽ കാർ പാർക്ക് ചെയ്ത് കാത്തുനിൽക്കുന്പോഴാണ് പോലീസ് പിടിയിലായത്. ഡിവൈഎസ്പിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് അറസ്റ്റ്.

Read More

ജോളി വിളിച്ചു, ജയിലില്‍ നിന്ന്… മൂന്നുവട്ടം..! ഇപ്പോഴത്തെ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ല; ജോളി റെമോയെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നും കുടുംബം

കോഴിക്കോട്: കൂടത്തായി കൊലക്കേസ് പ്രതി ജോളി ജയിലിൽ നിന്നും മൊബൈൽ ഫോൺ ഉപയോഗിച്ച് മകനും കേസിലെ പ്രധാന സാക്ഷിയുമായ റെമോയെ വിളിച്ചുവെന്ന് റിപ്പോർട്ട്. കോഴിക്കോട് ജില്ലാ ജയിലില്‍ കഴിയുന്ന ജോളി ജയിലിൽ നിന്നും മൂന്നു പ്രാവശ്യം വിളിച്ചുവെന്ന് ജോളിയുടെ ആദ്യ ഭർത്താവ് റോയിയുടെ സഹോദരി റെഞ്ചി വ്യക്തമാക്കി. ജോളി മകനുമായി 20 മിനിറ്റിലധികം സംസാരിച്ചുവെന്നും റെഞ്ചി പറഞ്ഞു. ഫോണ്‍ വിളിക്കുന്ന കാര്യം വീട്ടുകാര്‍ക്ക് അറിയാമായിരുന്നുവെന്നും ഫോണ്‍ വിളിക്കരുതെന്ന് വിലക്കിയ ശേഷവും ജോളി വിളിച്ചെന്ന് റെഞ്ചി പറഞ്ഞു. ഇപ്പോഴത്തെ കേസ് അന്വേഷണത്തില്‍ തൃപ്തിയില്ലെന്നും ജോളി റെമോയെ സ്വാധീനിക്കാൻ ശ്രമിക്കുന്നുവെന്നും കുടുംബം ആരോപിച്ചു. ‌ത‌ടവുകാർക്ക് അനുവദിച്ച ഫോണിൽ നിന്നാണ് ജോളി വിളിച്ചതെന്ന് ജയിൽ ഡിജിപി ഋഷിരാജ് സിംഗ് പറഞ്ഞു. രജിസ്റ്ററില്‍ എഴുതിയ ശേഷമാണ് വിളിച്ചത്. അന്വേഷണം നടത്തി കാര്യങ്ങള്‍ മനസിലാക്കിയെന്നും ഡിജിപി വ്യക്തമാക്കി.

Read More

ചെറിയ പിഴ; ആംബുലൻ ഡ്രൈവർക്ക് രോഗം സ്ഥിരീകരിച്ചു; ക്വാറന്‍റൈനിൽ കഴിഞ്ഞത് മറ്റ് ഡ്രൈവർമാർക്കൊപ്പം; 108 ആംബുലൻസ് സർവീസ് പ്രതിസന്ധിയിൽ

തൃശൂർ: കോവിഡ് പോസിറ്റീവായ 108 ആംബുലൻസ് ഡ്രൈവറെ മറ്റു ഡ്രൈവർമാർക്കും ആരോഗ്യപ്രവർത്തകർക്കുമൊപ്പം ക്വാറന്ൈ‍റനിലാക്കിയതോടെ സർവീസ് മൊത്തം പ്രതിസന്ധിയിലായി. ആരോഗ്യ പ്രവർത്തകരുടെ വീഴ്ചയാണ് ഇത്തരത്തിൽ ഗുരുതരമായ പ്രശ്നത്തിന് കാരണമെന്ന് പറയുന്നു. ആംബുലൻസ് ഡ്രൈവർമാർ താമസിക്കുന്ന മണ്ണുത്തിയിലെ കേന്ദ്രത്തിലാണ് കോവിഡ് സംശയിച്ച ഡ്രൈവറെയും നിരീക്ഷണത്തിലാക്കിയത്. ഈ ഡ്രൈവർക്ക്് കോവിഡ് പോസിറ്റീവായതോടെ കൂടെ താമസിച്ചിരുന്ന മുപ്പത് ഡ്രൈവർമാർക്കും മറ്റു ആരോഗ്യ പ്രവർത്തകർക്കും നിരീക്ഷണത്തിൽ പോകേണ്ട സാഹചര്യമായി. ഇതോടെ ഏറ്റവും അത്യാവശ്യ സർവീസായ 108 ആംബുലൻസിന്‍റെ സർവീസും പ്രതിസന്ധിയിലായി. കോവിഡ് കേസുകൾ മുഴുവൻ 108 ആംബുലൻസിലാണ് എത്തിച്ചുകൊണ്ടിരുന്നത്. ഈ സർവീസ് പ്രശ്നത്തിലായതോടെ മറ്റു ആംബുലൻസുകളെ ആശ്രയിക്കേണ്ടി വരും. എന്നാൽ കോവിഡ് കേസുകൾ എടുക്കാൻ വേണ്ട ക്രമീകരണങ്ങൾ മറ്റു ആംബുലൻസുകളിൽ ഉണ്ടാകില്ല. അതിനാൽ പ്രതിസന്ധി പരിഹരിക്കാൻ 108 ആംബുലൻസിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ ഡ്രൈവർമാരെ ക്ഷണിച്ചിരിക്കയാണിപ്പോൾ. കോവിഡ് പടർന്നുപിടിക്കുന്ന സാഹചര്യത്തിൽ ഡ്രൈവർമാരെ കിട്ടുമോയെന്നതും ആരോഗ്യവകുപ്പിന് വെല്ലുവിളിയായി…

Read More