പത്തനാപുരം: വാഴപ്പാറ പള്ളിയ്ക്ക് സമീപം വിവാഹത്തില്‍ പങ്കെടുത്ത നവവരനും മൂന്ന് ബന്ധുക്കൾക്കും കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചതോടെ വാഴപ്പാറ മേഖല കണ്ടയിൻമെന്റ് സോണിലായി. നടുമുരുപ്പ്, കുഴിക്കാട്, വലതുകര കനാൽ ഭാഗം മുതൽ വാഴപ്പാറ, കൊച്ചുടയൻചിറ, മുള്ളൂർ നിരപ്പ്, മണക്കാട്ടുപുഴ, കൊല്ല പാറ മേഖലകൾ ഇന്ന് മുതൽ കണ്ടയിൻമെന്റ് സോണാകും. കുഴിക്കാട്, കൊല്ലാപാറ, മുള്ളൂർ നിരപ്പിൽ നിന്ന് എസ് എഫ് സി കെ യിലേയ്കുള്ള ഗേറ്റ് എന്നിവിടങ്ങളിലെ ചെറിയ റോഡുകൾ എന്നിവ പൂർണമായും അടയ്ക്കും. കലഞ്ഞൂർ പാടം റോഡിൽ വാഴപ്പാറ പാലം, മണക്കാടുപുഴ എന്നിവടങ്ങളിൽ പോലീസ് ചെക്ക് പോസ്റ്റുകൾ സ്ഥാപിച്ച് പരിശോധനടത്തി മാത്രമേ വാഹനങ്ങൾ കടത്തിവിടുകയുള്ളൂ. അവിശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ രാവിലെ ഏഴ് മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്ന് പ്രവർത്തിക്കാം. രണ്ട് ദിവസത്തിനുള്ളിൽ സമ്പർക്ക പട്ടികയിലുള്ളവരെ കോവിഡ് ടെസ്റ്റ് നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.
Read MoreDay: August 18, 2020
താക്കീത് മാത്രം ! സ്വകാര്യ ലാബിലെ കോവിഡ് ടെസ്റ്റില്‍ പിഴവെന്ന് ആരോപണം! രോഗമില്ലാത്തവര്‍ കോവിഡ് സെന്ററില്‍ കഴിയേണ്ടി വന്നു
കോട്ടയം: സ്വകാര്യ ലാബിലെ കോവിഡ് പരിശോധനാ ഫലത്തിനെതിരേ ആക്ഷേപം. ചില സ്വകാര്യ ലാബുകൾക്ക് നിശ്ചിത തുക ഈടാക്കി കോവിഡ് ടെസ്റ്റ് നടത്താൻ അനുമതി നൽകിയിരുന്നു. ഇതിൽ ഒരു ലാബിൽനിന്നു ലഭിക്കുന്ന കോവിഡ് പരിശോധനാ ഫലത്തിനെതിരേയാണ് പലരും പരാതി ഉന്നയിച്ചിരിക്കുന്നത്. ഇവിടെ പരിശോധിച്ചതിൽ രോഗമില്ലാത്ത ചിലർക്കു പോസിറ്റീവ് ഫലം കിട്ടിയെന്ന ആക്ഷേപമാണ് ഉയർന്നിരിക്കുന്നത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സയ്ക്ക് എത്തുന്നവരുടെ കോവിഡ് ടെസ്റ്റും സ്വകാര്യ ലാബുകളിലാണ് നടക്കുന്നത്. ആർടിപിസിആർ ടെസ്റ്റിന് 2,750 രൂപയും ആന്റിജൻ പരിശോധനയ്ക്ക് 600രൂപയുമാണ് സ്വകാര്യ ലാബുകളിൽ ഈടാക്കുന്നത്. കൂടുതൽ കൃത്യത ലഭിക്കുന്ന പിസിആർ പരിശോധന നടത്തിയവരാണ് ഫലത്തിൽ സംശയം ഉന്നയിച്ചു രംഗത്തുവന്നിരിക്കുന്നത്. വീണ്ടും പരിശോധന ഈ ലാബിൽ സർക്കാർ നിർദേശപ്രകാരമുള്ള പണം നല്കി കോവിഡ് ടെസ്റ്റ് നടത്തിയിട്ടു പോസിറ്റീവ് ആയ ചിലർ സംശയം തോന്നി വീണ്ടും മറ്റു കേന്ദ്രങ്ങളിൽ പരിശോധനയ്ക്കു വിധേയരായപ്പോഴാണ് നെഗറ്റീവ് ഫലം കിട്ടിയത്.…
Read Moreഈ ഹീറോയിസത്തിന് അടി മക്കളേ ലൈക്ക് ! തെരുവില്‍ ഭിക്ഷയെടുത്തിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ച് യുവാവ്; കാരണമറിഞ്ഞാല്‍ നിങ്ങള്‍ അമ്പരക്കും…
പണത്തിനു വേണ്ടി സ്വന്തം ഭാര്യമാരെപ്പോലും കൊല്ലുന്നവര്‍ ജീവിച്ചിരിക്കുന്ന കാലത്ത് കൈയ്യടി നേടുകയാണ് അനില്‍ എന്ന ചെറുപ്പക്കാരന്. ഭിക്ഷക്കാരിയെ കല്യാണം കഴിച്ചാണ് അനില്‍ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. അനില്‍ ഇതിനോടകം സോഷ്യല്‍ മീഡിയയിലും വലിയ താരമായിക്കഴിഞ്ഞു. വന്‍ തുക സ്ത്രീധനം വാങ്ങി കൊണ്ട് വിവാഹം കഴിക്കുന്നവരുടെ ഇടയിലാണ് ഉത്തര്‍പ്രദേശിലെ കാണ്‍പൂര്‍ സ്വദേശിയായ അനില്‍ ഭിക്ഷക്കാരിയെ ജീവിത സഖി ആക്കിയത്. ഡ്രൈവറായി ജോലി ചെയ്യുന്ന അനില്‍ പ്രണയിച്ചാണ് ജീവിതസാഹചര്യം കൊണ്ട് തെരുവില്‍ ഭിക്ഷയെടുത്തിരുന്ന പെണ്‍കുട്ടിയെ വിവാഹം കഴിച്ചത്. ഇവരുടെ അപ്പൂര്‍വ പ്രണയ കഥക്ക് കൈയ്യടിക്കുകയാണ് ഇപ്പോള്‍ ലോകം. തെരുവില്‍ ഏറെ നാളായി ഭിക്ഷയെടുക്കുന്ന നീലത്തിന്റെ ജീവിതം മാറ്റി മറിച്ചത് കോവിഡിനെത്തുടര്‍ന്നുണ്ടായ ലോക്ക്ഡൗണാണ്. അച്ഛന് നേരത്തെ മരിച്ചു, ‘അമ്മ കിടപ്പിലാണ്. സഹോദരനും ഭാര്യയും വീട്ടില്‍ നിന്ന് അടിച്ചിറക്കിയതോടെയാണ് ഭിക്ഷക്കാരുടെ കൂടെ കൂടിയത്. എന്നാല്‍ അപ്രതീക്ഷിത ലോക്ക് ഡൗണ്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു, ഭക്ഷണത്തിനു പോലും…
Read Moreഎല്ലാം ശരിയാക്കാൻ സമയമില്ല; കണ്ണമ്പ്ര വ്യവസായപാർക്കിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങി നാലുവർഷം പിന്നിടുന്പോഴും അവ്യക്തത
വടക്കഞ്ചേരി: കണ്ണന്പ്രയിൽ വ്യവസായ പാർക്കിനായി ഭൂമി ഏറ്റെടുക്കൽ തുടങ്ങി നാലുവർഷം പിന്നിടുന്പോഴും നടപടികളിൽ അവ്യക്തത നിലനില്‍ക്കുന്നത് കർഷകരിൽ പ്രതിഷേധത്തിനിടയാക്കുന്നു. 2016 ജൂലൈ 16-നായിരുന്നു വ്യവസായ പാർക്കിനായി ഏറ്റെടുക്കുന്ന ഭൂമി സംബന്ധിച്ച് കണ്ണന്പ്രയിൽ മന്ത്രി എ.കെ.ബാലന്റെ അധ്യക്ഷതയിൽ ഭൂവുടമകളുടെ യോഗം നടന്നത്. എന്നാൽ പിന്നീട് ഭൂമിവില സംബന്ധിച്ചും അളവുകളിലും കർഷകർക്കെതിരായ നിലപാടുകൾ അധികൃതരുടെ ഭാഗത്തു നിന്നുണ്ടായി.ഭൂമി ഏറ്റെടുക്കൽ നടപടികൾ അനിശ്ചിതത്വത്തിൽ തുടരുന്നതുമൂലം വിളകൾ നിറഞ്ഞുനില്ക്കുന്ന പ്രദേശത്തെ നാന്നൂറ് ഏക്കറോളം ഭൂമിയാണ് ഇപ്പോൾ പാഴായി കിടക്കുന്നത്. റബറും തെങ്ങും വാഴയും കുരുമുളകും കവുങ്ങുമായി വിളകൾ നിറഞ്ഞ ഭൂമിയാണ് വ്യവസായപാർക്കിനായി ഏറ്റെടുക്കുന്നത്. ഇതിനാൽ തന്നെ നാലുവർഷമായി പരിചരണമില്ലാതെ വിളകളെല്ലാം നശിക്കുകയാണ്.കർഷകരുടെ വരുമാന മാർഗങ്ങളാണ് ഭൂമി ഏറ്റെടുക്കൽ വിജ്ഞാപനത്തിലൂടെ ഇല്ലാതായത്. ഭൂമി വില്‍ക്കാനോ പണയപ്പെടുത്താനോ കൈമാറാനോ കഴിയാതെ വലിയ ധർമസങ്കടത്തിലാണ് ഭൂവുടമകളായ കർഷകരെല്ലാം. ഏഴെട്ടുവർഷം മക്കളെ പരിപാലിക്കുന്ന മട്ടിൽ വളർത്തിയെടുത്ത റബർമരങ്ങൾക്കെല്ലാം വിറക്…
Read Moreപുലിയ്ക്കായി കൂടും കാമറയും വച്ചു; പക്ഷേ കുമരംപുത്തൂകാർ മുന്നിൽ കണ്ടത് കടുവയെ
മണ്ണാർക്കാട്: മണ്ണാർക്കാട് താലൂക്കിലെ കുമരംപുത്തൂർ പഞ്ചായത്തിലെ മൈലാന്പാടം പൊതുവപ്പാടത്ത് കഴിഞ്ഞ ദിവസം കടുവയുടെ സാന്നിധ്യം. മൈലാന്പാടം പൊതുവപ്പാടത്ത് ടാപ്പിംഗ് തൊഴിലാളിയാണ് കടുവയെ കണ്ടത്. പുലിയെ നിരീക്ഷിക്കാൻ വനംവകുപ്പ് കാമറ സ്ഥാപിച്ച സ്ഥലത്തിനടുത്ത എസ്റ്റേറ്റിലാണ് കടുവയെ കണ്ടത്. ചിത്രം മൊബൈൽ ഫോണിൽ പകർത്തുകയും ചെയ്തു. പുലിയുടെ സാന്നിധ്യമുണ്ടെന്നു പറയുന്ന രണ്ടിടങ്ങളിൽ ഒരാഴ്ചമുന്പ് വനംവകുപ്പ് രണ്ട് നിരീക്ഷണ കാമറകൾ സ്ഥാപിച്ചിരുന്നു. രണ്ടാഴ്ചമുന്പ് പട്ടാപ്പകൽ വീടിനോട് ചേർന്നുള്ള കൂട്ടിൽ കെട്ടിയ രണ്ടാടുകളെ പുലി ആക്രമിച്ച് ഒരു ആടിനെ കൊന്നിരുന്നു. പ്രദേശവാസികളായ നിജോ വർഗീസ്, ബാബു പൊതുവപ്പാടം, റെജി തോമസ്, നൗഷാദ് വെള്ളപ്പാടം എന്നിവർ നല്കിയ പരാതിയെ തുടർന്നാണ് രണ്ട് പട്ടികവർഗ കോളനികൾ കൂടിയുള്ള പ്രദേശത്തോടു ചേർന്ന് വനംവകുപ്പ് രണ്ടു കാമറകൾ സ്ഥാപിച്ചത്. മാസങ്ങൾക്കുമുന്‍പ് ഇവിടെനിന്ന് വനംവകുപ്പ് സ്ഥാപിച്ച കൂടിനകത്ത് ഒരു പുലി അകപ്പെട്ടിരുന്നു.
Read Moreകർഷകദിനത്തിൽ പരുത്തിപ്ര പാടശേഖരത്തിൽ ട്രാക്ടർ ഓടിച്ചും വിത്തെറിഞ്ഞും കർഷകനായി വി.കെ ശ്രീകണ്ഠൻ എംപി
പാലക്കാട്: കർഷകദിനത്തിൽ തനികർഷകനായി ജന്മനാട്ടിലെ പരുത്തിപ്ര പാടത്തിറങ്ങി വിത്തിറക്കി വി.കെ.ശ്രീകണ്ഠൻ എംപി. ഷൊർണൂർ പരുത്തിപ്ര പാടശേഖരത്തിലെ പഴയകാല കർഷകനായ മുടിഞ്ഞാറേതിൽ ഗംഗാധരന്റെ ഒരേക്കർ പാടത്ത് നെൽകൃഷിയിൽ പങ്കാളിയായി ചേർന്നാണ് എംപി കർഷകദിനത്തിൽ കർഷകവേഷമണിഞ്ഞത്. രാവിലെ ഒന്‍പതിന് എത്തിയ എംപി കൈലിമുണ്ടും ടീ ഷർട്ടും ധരിച്ച് പാടത്തിറങ്ങി ആദ്യം ട്രാക്ടർകൊണ്ട് നിലമുഴുതു. ട്രാക്ടർ ഓടിക്കാൻ കഴിഞ്ഞ ആവേശത്തിൽ കണ്ടം നന്നായി പൂട്ടി ഒന്നരമണിക്കൂറോളം എംപി പാടത്ത് ചെലവഴിച്ചശേഷം പാടത്ത് നെൽവിത്തെറിഞ്ഞു. ഉമ നെൽവിത്താണ് ഉപയോഗിച്ചത്. 20-22 ദിവസത്തെ മൂപ്പെത്തിയാൽ ഞാറുപറിച്ചു നടണം. 110-120 ദിവസത്തെ വളർച്ചയെത്തിയാൽ മകരകൊയ്ത്തിന് പാടം ഒരുങ്ങും. നടീൽ പ്രവർത്തനങ്ങൾക്കും കൊയ്ത്തിനും മറ്റുമായി ഇനിയും താനെത്തുമെന്ന് ഉറപ്പുപറഞ്ഞാണ് എംപി ചേറ്റുപാടത്തുനിന്ന് കരയ്ക്കു കയറിയത്. ജലസേചന സൗകര്യത്തിന്റെ അഭാവംമൂലം കർഷകർ കൃഷി കൈയൊഴിയുന്ന പാടശേഖരമാണ് ഭാരതപ്പുഴയുടെ തീരത്തെ പരുത്തിപ്ര പാടശേഖരം. ചിങ്ങം ഒന്നിന്റെ കർഷക ദിനത്തിൽ എംപിയുടെ…
Read Moreആരിൽ നിന്നും രോഗം വരാം, ജാഗ്രത കൈവെടിയരുത്; ഓണാഘോഷത്തിന് നിയന്ത്രണം; പൊതുസ്ഥലങ്ങളിൽ ഓണസദ്യയും പരിപാടികളും പാടില്ല
തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് ജനങ്ങൾക്ക് സൗകര്യപ്രദമായ രീതിയിൽ ഓണം ആഘോഷിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗം തീരുമാനിച്ചു. കോവിഡ് വർധിച്ചുവരുന്ന സാഹചര്യവും ഓണത്തിരക്കും കണക്കിലെടുത്ത് മുൻകരുതൽ നടപടികൾ ശക്തമാക്കും. ഇതു കണക്കിലെടുത്ത് വ്യാപാരി വ്യവസായികളുടെ യോഗം വിളിച്ചുചേർക്കാൻ ജില്ലാ കളക്ടർമാർക്ക് മുഖ്യമന്ത്രി നിർദേശം നൽകി. പൊതുയിടങ്ങളിൽ ജനങ്ങൾ സാമൂഹിക അകലം പാലിക്കുന്നുണ്ടെന്നു പോലീസ് ഉറപ്പ് വരുത്തണം. മുൻ ആഘോഷങ്ങൾക്ക് നിഷ്കർഷിച്ചതുപോലെ പൊതുസ്ഥലങ്ങളിൽ ആഘോഷ പരിപാടികൾ പാടില്ല. പൊതുസ്ഥലങ്ങളിലുള്ള ഓണസദ്യയും പാടില്ല. ഷോപ്പുകൾ രാവിലെ ഏഴു മണി മുതൽ വൈകുന്നേരം ഏഴു വരെ തുറക്കാം. ഹോം ഡെലിവറി പ്രോത്സാഹിപ്പിക്കണം. സാമൂഹിക അകലം പാലിച്ച് ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്ന് ഭക്ഷണം കഴിക്കാം. ഹോട്ടലുകൾ രാത്രി ഒമ്പതു വരെ തുറന്നു പ്രവർത്തിക്കാം. മിക്കവാറും ഹോട്ടലുകളും റിസോർട്ടുകളും അടഞ്ഞുകിടക്കുകയാണ്. അണുമുക്തമാക്കി കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇവ…
Read Moreഡേവിഡ് സിൽവ ഇനി റയൽ സോസിദാദിനായി കളിക്കും
മാഡ്രിഡ്: സ്പാനിഷ് താരം ഡേവിഡ് സിൽവ അടുത്ത സീസണിൽ ലാലിഗ ക്ലബായ റയൽ സോസിദാദിന് വേണ്ടി കളിക്കും. സോസിദാദുമായി മൂന്നു വർഷത്തെ കരാറിൽ താരം ഒപ്പുവച്ചു. ഫ്രീ ഏജന്റായാണ് സിൽവ സോസിദാദിൽ എത്തുന്നത്. ഇംഗ്ലീഷ് ക്ലബ് മാഞ്ചസ്റ്റർ സിറ്റി വിട്ട സിൽവ പത്തുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ലാലിഗയിൽ തിരിച്ചെത്തുന്നത്. സിൽവ ഇറ്റാലിയൻ ക്ലബ് ലാസിയോയുമായി ധാരണയിലെത്തിയെന്നും കരാർ ഉടൻ ഒപ്പുവയ്ക്കുമെന്നും യൂറോപ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇന്നലെ അപ്രതീക്ഷിതമായാണ് സ്പാനിഷ് ക്ലബ് താരത്തെ സ്വന്തമാക്കിയതായി അറിയിച്ചത്. 2010-ൽ ആണ് സിൽവ മാഞ്ചസ്റ്റർ സിറ്റിയിൽ എത്തിയത്. സിറ്റിയുടെ ആദ്യ പ്രീമിയർ ലീഗ് കിരീട നേട്ടം മുതൽ ഇപ്പോൾ നാലു കിരീടങ്ങൾ നേടിയത് വരെ സിൽവ മുന്നിൽ ഉണ്ടായിരുന്നു.
Read Moreസംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം; മരിച്ചത് മലപ്പുറം, എറണാകുളം സ്വദേശികൾ; സംസ്ഥാനത്ത് ഇതുവരെ വൈറസ് ബാധയേറ്റ് മരിച്ചത് 170പേർ
മലപ്പുറം/എറണാകുളം: സംസ്ഥാനത്ത് രണ്ടു കോവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു. മലപ്പുറം, എറണാകുളം ജില്ലകളിലാണ് മരണം സംഭവിച്ചത്. തെയ്യാല സ്വദേശി ഗണേശൻ(48)ആണ് മലപ്പുറത്ത് മരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയായിരുന്നു അദ്ദേഹം. തിങ്കളാഴ്ച രാത്രിയാണ് ഗണേശൻ മരിച്ചത്. കോതമംഗലം സ്വദേശി തോണിക്കുന്നേൽ ടി.വി. മത്തായി(67)ആണ് എറണാകുളത്ത് മരിച്ചത്. കോവിഡ് പോസിറ്റീവ് ആയി കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു മത്തായി. ഹൃദ്രോഗവും പ്രമേഹവും വൃക്കരോഗവും ഉണ്ടായിരുന്നു. സ്രവം പരിശോധനയ്ക്കായി ആലപ്പുഴ എന്‍ഐവി ലാബിലേക്ക് അയച്ചു. ഇതോടെ സംസ്ഥാനത്ത് ഇത് വരെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 170 ആയി.
Read More