മത്തായിയുടെ മരണത്തിൽ കുടുംബത്തിന് നീതി കിട്ടണം;കുറ്റക്കാർക്കെതിരേ കൊലപാതകക്കുറ്റം ചുമത്തണമെന്ന്തോമസ് ഉണ്ണിയാടൻ

പത്തനംതിട്ട: ചിറ്റാർ കുടപ്പനയിൽ വനപാലകരുടെ കസ്റ്റഡിയിൽ യുവകർഷകൻ പി.പി. മത്തായി മരിച്ച സംഭവത്തിൽ ഐപിസി 302 -ാം വകുപ്പുപ്രകാരം കൊലപാതകക്കുറ്റം ചുമത്തി തന്നെ കേസെടുക്കണമെന്ന് കേരള കോണ്‍ഗ്രസ് -എം ജോസഫ് വിഭാഗം നേതാവ് തോമസ് ഉണ്ണിയാടൻ. മത്തായിയുടെ കുടുംബത്തിന് നീതി കിട്ടണമെന്നാവശ്യപ്പെട്ട് പാർട്ടിയുടെ നേതൃത്വത്തിൽ പത്തനംതിട്ടയിൽ നടത്തിവരുന്ന സമരത്തിന്‍റെ ഭാഗമായി സത്യഗ്രഹം അനുഷ്ഠിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.റീ പോസ്റ്റ്മോർട്ടം ചെയ്യണമെന്ന്വനപാലകരുടെ കസ്റ്റഡിയിലാണ് മത്തായി മരിച്ചതെന്നു വ്യക്തമാണ്. കസ്റ്റഡി മരണത്തിൽ 302 വകുപ്പുപ്രകാരം പ്രാഥമികമായി തന്നെ കേസെടുക്കാനാകും. മനഃപൂർവമല്ലാത്ത നരഹത്യ തുടങ്ങിയ കുറ്റങ്ങൾ ചുമത്തുന്നത് കേസ് അട്ടിമറിക്കാൻ വേണ്ടി മാത്രമാണെന്ന് ഉണ്ണിയാടൻ പറഞ്ഞു. മത്തായിയുടെ മരണം ആത്മഹത്യയാണെന്നു വരുത്തിത്തീർക്കാൻ പോലീസും വനംവകുപ്പും ചേർന്ന് നാടകങ്ങൾ മെനയുന്പോൾ നീതിയുക്തമായ അന്വേഷണത്തിന് മൃതദേഹം റീ പോസ്റ്റുമോർട്ടം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മത്തായിയുടെ മരണത്തിൽ നീതിയുക്തമായ നടപടികൾ ആവശ്യപ്പെട്ടുള്ള പ്രക്ഷോഭങ്ങളുടെ ഭാഗമായി ഇന്നലെ വിവിധ…

Read More

മത്തായിയുടെ മൃതദേഹവുമായി 22 ദിവസം; തീരുമാനം ഉടനുണ്ടാകുമെന്ന പ്രതീക്ഷയില്‍ കുടുംബം

പത്തനംതിട്ട: ചിറ്റാര്‍ കുടപ്പന പടിഞ്ഞാറെ ചരുവില്‍ പി.പി. മത്തായി (പൊന്നു 41) വനപാലകരുടെ കസ്റ്റഡിയില്‍ മരിച്ചിട്ട് ഇന്ന് 22 ദിവസം. കഴിഞ്ഞ ജൂലൈ 28നു വൈകുന്നേരം നാലോടെയാണ് മത്തായിയെ ചിറ്റാറിലെ വനപാലകര്‍ അരീയ്ക്കക്കാവിലെ വീട്ടിലെത്തി കൂട്ടിക്കൊണ്ടുപോകുന്നത്. കുടപ്പന വനാതിര്‍ത്തിയിലെ കാമറ തകര്‍ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യാനാണ് കൂട്ടിക്കൊണ്ടുപോയതെന്നു പറയുന്നു. നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാതെ മത്തായിയെ കൊണ്ടുപോകുകയും പിന്നീട് രാത്രി എട്ടോടെ കുടപ്പനയിലെ കുടുംബവീടിനോടു ചേര്‍ന്ന കിണറ്റില്‍ മൃതദേഹം കാണപ്പെടുകയും ചെയ്ത സംഭവത്തിലാണ് ഇന്നും അന്വേഷണനടപടികള്‍ എവിടെയുമെത്താത്തത്. രക്ഷിക്കാൻ ശ്രമിച്ചില്ലെന്ന് 31ന് മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വീട്ടുകാര്‍ക്ക് കൈമാറിയതാണ്. അന്നു മുതല്‍ റാന്നിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയാണ് മൃതദേഹം. മത്തായിയുടെ ഭാര്യ ഷീബ അന്ന് എടുത്ത തീരുമാനത്തിനാണ് ഇന്നിപ്പോള്‍ ജനപിന്തുണ ഏറിയിരിക്കുന്നത്. കര്‍ഷകനായ മത്തായിയെ എന്തിനു കസ്റ്റഡിയിലെടുത്തെന്നോ എങ്ങനെ മരിച്ചുവെന്നോ വ്യക്തമായിട്ടില്ല. വീട്ടില്‍ നിന്നു വിളിച്ചിറക്കിക്കൊണ്ടുപോയ ഒരാള്‍…

Read More

സുശാന്തിന്റെ മരണ ദിവസം ഫ്‌ളാറ്റില്‍ അഞ്ജാത യുവതി എത്തി ! യുവതി ഫ്‌ളാറ്റില്‍ കയറുന്നത് സുശാന്തിന്റെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ; സിസിടിവിയില്‍ തെളിഞ്ഞ ദൃശ്യങ്ങള്‍ കാര്യങ്ങള്‍ കൂടുതല്‍ ദുരൂഹമാക്കുന്നത്…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തെച്ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ പുതിയ തലത്തിലേക്ക്. സുശാന്ത് മരിച്ച ദിവസം മറ്റൊരു യുവതി കൂടി ഫ്‌ളാറ്റിലുണ്ടായിരുന്നുവെന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്. സുശാന്ത് താമസിച്ചിരുന്ന ഫ്‌ളാറ്റ് സമുച്ചയത്തിലെ സിസിടിവിയിലാണ് അജ്ഞാതയായ യുവതി തെളിഞ്ഞിരിക്കുന്നത്. നടന്‍ മരിച്ച ദിവസത്തെ ദൃശ്യങ്ങളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. പോലീസും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന നടന്റെ മൃതശരീരം ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെയാണ് യുവതി ഫ്ളാറ്റിലേക്ക് കയറുന്നത്. സംഭവം നടന്നതിന് ശേഷം ആ പ്രദേശം കടുത്ത പൊലീസ് നിയന്ത്രണത്തിലായിരുന്നു കൂടാതെ അവിടേക്ക് ആര്‍ക്കും പ്രവേശനവും അനുവദിച്ചിരുന്നില്ല. അതിനിടെയാണ് യുവതി അവിടേക്ക് പ്രവേശിക്കുന്നത്. കറുത്ത നിറത്തിലുള്ള വസ്ത്രം ധരിച്ച ഒരു യുവാവുമായി ഇവര്‍ സംസാരിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ ഇതിനോടകം പലവിധ ചോദ്യങ്ങള്‍ക്കിടയാക്കിയിരിക്കുകയാണ്. സുശാന്തിന്റെ കാമുകി റിയ ചക്രബോര്‍ത്തിയുടെ സഹോദരന്‍ ഷൗവിക്കിന്റെ കാമുകിയും മോഡലുമായ ജമീല കല്‍ക്കട്ടാവാലയാണ് ഈ അജ്ഞാത സ്ത്രീയെന്നാണ് വിവരം. സുശാന്തും രേഖയും…

Read More

കോവിഡ് 19: പത്തനംതിട്ടയിൽ രോഗികൾ കുറഞ്ഞത് പരിശോധനകള്‍ കുറഞ്ഞതു മൂലം;   പ്രതിദിന പരിശോധനകളുടെ എണ്ണം കൂട്ടുന്നു

പത്തനംതിട്ട: ലാബിലെ അറ്റകുറ്റപ്പണികളുടെ പേരില്‍ പത്തനംതിട്ടയില്‍ സ്രവസാമ്പിളുകളുടെ പരിശോധന രണ്ടുദിവസം കുറച്ചതോടെയാണ് പ്രതിദിന രോഗബാധിതരുടെ എണ്ണത്തില്‍ കുറവുണ്ടായത്. ഇന്നലെ രണ്ടുപേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചതായി റിപ്പോര്‍ട്ട് വന്നത്. ഞായറാഴ്ച ജില്ലയില്‍ സ്രവശേഖരണം ഉണ്ടായിരുന്നില്ല. 11 ആന്‍റിജന്‍ പരിശോധന മാത്രമാണ് നടന്നത്. ഇന്നലെ 1,368 സ്രവസാമ്പിളുകള്‍ പരിശോധനയ്‌ക്കെടുത്തു. ഇതില്‍ 655 എണ്ണവും ആര്‍ടിപിസിആര്‍ പരിശോധനയ്ക്കാണ്. റാപ്പിഡ് ആന്‍റിജന്‍ പരിശോധനയില്‍ 656 പേരെയാണ് വിധേയരാക്കിയത്. എല്ലാ ഫലങ്ങളും പുറത്തുവിട്ടിട്ടില്ല. ട്രൂനാറ്റ് പരിശോധനയില്‍ 57 പേരെയും വിധേയരാക്കി. സ്വകാര്യ ലാബുകളില്‍ ഇന്നലെ 231 സാമ്പിളുകളാണ് ശേഖരിച്ചത്. ഇതേവരെ ജില്ലയില്‍ 52,795 പേരില്‍ പരിശോധന നടന്നു. 1108 ഫലങ്ങളാണ് ഇന്നലെ വരെ വരാനുള്ളത്. കോഴഞ്ചേരിയില്‍ പബ്ലിക് ഹെല്‍ത്ത് ലാബിനോടു ചേര്‍ന്ന് ആര്‍ടിപിസിആര്‍ പരിശോധനയ്ക്ക് ഈ മാസാവസാനത്തോടെ അനുമതിയാകുമെന്നാണ ്പ്രതീക്ഷ. ഐസിഎംആര്‍ അനുമതിയാണ് ഇനി ലഭിക്കാനുള്ളത്. സംസ്ഥാന ആരോഗ്യവകുപ്പിനു കീഴിലുള്ള സംവിധാനങ്ങളില്‍ നിന്ന് അനുമതി…

Read More

അദ്ഭുതപ്പെടുത്തുന്ന പ്രവർത്തി; ഒടുവിൽ മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി മേനക ഗാന്ധിയും

കൊണ്ടോട്ടി: ആന സ്ഫോടക വസ്തു കഴിച്ച് ദാരുണമായി ചെരിഞ്ഞ സംഭവത്തിൽ മലപ്പുറത്തെ ജനങ്ങളെ ഇകഴ്ത്തിയ മേനകാ ഗാന്ധി കരിപ്പൂർ വിമാനാപകട സമയത്ത് എല്ലാം മറന്ന് ധീരമായി പ്രവർത്തിച്ച മലപ്പുറത്തെ ജനങ്ങളെ പുകഴ്ത്തി രംഗത്തെത്തി. വിമാനാപകടം നടന്ന സമയത്ത് കോവിഡിനെയും, പടരാൻ സാധ്യതയുണ്ടായിരുന്ന തീ ഗോളത്തെയും വകവയ്ക്കാതെ ജാതി, മതം മറന്ന് ജീവൻ രക്ഷാ പ്രവർത്തനം നടത്തിയ മലപ്പുറത്തെ ജനങ്ങൾ ഇങ്ങനെയാണെന്ന് വിശദീകരിച്ച് മലപ്പുറം ജില്ലയിലെ മൊറയൂർ പഞ്ചായത്ത് യൂത്ത് ലീഗ് ജനറൽ സെക്രട്ടറി മേനക ഗാന്ധിക്ക് അയച്ച ഇ മെയിൽ സന്ദേശത്തിനുള്ള മറുപടിയിലാണ് വിമാന ദുരന്ത സമയത്ത് അദ്ഭുതപ്പെടുത്തുന്ന പ്രവർത്തിയാണ് ജീവൻ രക്ഷാ പ്രവർത്തനത്തിനായി മലപ്പുറത്തെ ജനങ്ങൾ നടത്തിയെതെന്നും ഇത്തരത്തിലുള്ള മനുഷ്വത്വമാണ് മലപ്പുറത്ത് ഇനിയും പ്രതീക്ഷിക്കുന്നതെന്നും മേനക ഗാന്ധി പറഞ്ഞത്. പാലക്കാട് ജില്ലയിൽ സ്ഫോടക വസ്തു കഴിച്ചു ആന ചെരിഞ്ഞ സംഭവം മലപ്പുറം ജില്ലയിലാണെന്ന് കരുതി മലപ്പുറത്തെ…

Read More

മുണ്ടക്കയത്തെ കോവിഡ് വ്യാപനം! സമ്പര്‍ക്ക പട്ടിക തയാറാക്കാനാവാതെ ആരോഗ്യ വകുപ്പ്; കുട്ടികളടക്കം എട്ട് പേര്‍ക്കാണ് വണ്ടന്‍പതാലില്‍ രോഗം സ്ഥിരീകരിച്ചത്

മുണ്ടക്കയം/കാഞ്ഞിരപ്പള്ളി: മുണ്ടക്കയം വണ്ടൻപതാലിൽ കോവിഡ് വ്യാപനം ആശങ്ക വിതയ്ക്കുന്പോൾ കോവിഡ് ബാധിതരുടെ സന്പർക്ക പട്ടിക തയാറാക്കാനാവാതെ ആരോഗ്യവകുപ്പും കുഴയുന്നു. ഒന്പതും 13ഉം പ്രായമുള്ള കുട്ടികളടക്കം എട്ട് പേർക്കാണ് വണ്ടൻപതാലിൽ രോഗം സ്ഥിരീകരിച്ചത്. ഇതിൽ ഒരു പോലീസുകാരൻ, പൊതുപ്രവർത്തകൻ, പലചരക്ക് വ്യാപാരി എന്നിവർ ഉൾപ്പെടുന്നു. ഇവരെല്ലാവരും ബന്ധുക്കളാണ്. കോവിഡ് ബാധിതനായ പോലീസുകാരന്‍റെ പിതാവിന്‍റെ മരണവുമായി ബന്ധപ്പെട്ടുള്ള സമ്പർക്കമാണ് രോഗ ഉറവിടമെന്നാണ് ആരോഗ്യവകുപ്പ് നിഗമനം. ഇവരുടെ സമ്പർക്ക പട്ടിക ഇതുവരെയായി സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല. കോവിഡ് ബാധിതരിൽ ഒരാൾ മുണ്ടക്കയത്ത് പലചരക്ക് വ്യാപാരിയാണ്. തിരക്കേറിയ ഈ സ്ഥാപനത്തിലെത്തിയ ആളുകളെ കണ്ടെത്തുകയെന്നത് ആരോഗ്യവകുപ്പിന് വലിയ വെല്ലുവിളിയാണ്. പ്രതിദിനം നൂറിലധികം പേർ ഈ സ്ഥാപനത്തിൽ സാധനങ്ങൾ വാങ്ങാനായി എത്തുന്നുണ്ട്. കഴിഞ്ഞ 10 ദിവസത്തിനുള്ളിൽ ആയിരക്കണക്കിനാളുകൾ ഈ സ്ഥാപനത്തിൽ വന്നിട്ടുണ്ടാകാമെന്നാണ് കരുതുന്നത്. പൊതുപ്രവർത്തകന്‍റെ പട്ടികയും തയാറായി വരികയാണ്. ഇദ്ദേഹവുമായി സമ്പർക്കത്തിൽ ഏർപ്പെട്ട ഏരിയ, ലോക്കൽ നേതാക്കളടക്കം…

Read More

കരിപ്പൂർ വിമാന അപകടം;എഎഐബി അന്വേഷണം തുടങ്ങി; പ്രാഥമിക റിപ്പോർട്ട് ഉണ്ടാവില്ല ;എഎഐബി ഇന്ത്യയിൽ അന്വേഷിക്കുന്ന ആദ്യ വിമാനദുരന്തം

സ്വന്തം ലേഖകൻകൊണ്ടോട്ടി: കരിപ്പൂർ വിമാന അപകടം സംബന്ധിച്ച് എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി) അന്വേഷണം തുടങ്ങി. ഇന്നലെ വൈകുന്നേരമാണ് ഡൽഹിയിൽ നിന്ന് ക്യാപ്റ്റൻ എസ്.എസ്. ചാഹറിന്‍റെ നേതൃത്വത്തിലുള്ളസംഘം കരിപ്പൂരിലെത്തിയത്. എഎഐബി രൂപീകരിച്ചതിന് ശേഷം ഇന്ത്യയിൽ അന്വേഷിക്കുന്ന ആദ്യ വിമാന ദുരന്തമാണ് കരിപ്പൂരിലേത്. ആയതിനാൽ ഇവയുടെ അന്വേഷണ രീതിക്കും റിപ്പോർട്ട് സമർപ്പണത്തിനും ഏറെ വ്യത്യസ്തതകളാണുളളത്. രാജ്യത്ത് വിവിധ ഗ്രൂപ്പുകളിലെ ഉദ്യോഗസ്ഥരെ ബന്ധിച്ച് ക്വാർട്ട് എൻക്വയറിയാണ് വിമാന അപകടങ്ങളിൽ സാധാരണ നടക്കാറുളളത്. ഇവയിൽ പരസ്യമായ തെളിവെടുപ്പും സിറ്റിംഗ് മൊഴിയെടുക്കലും നടക്കും. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്‍റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ അന്വേഷണത്തിൽ ഇത്തരത്തിലുളള രീതിയല്ല ഉണ്ടാവുക. പത്തു ദിവസത്തിനകം പ്രാഥമികാന്വേഷണ റിപ്പോർട്ട് കൊടുക്കണമെന്ന നിബന്ധനയടക്കം എഎഐബിയുടെ അന്വേഷണ രീതിയിലില്ല. ഇതോടെ പ്രിലിമിനറി റിപ്പോർട്ട് പുറത്തുവരില്ലെന്ന് ഉറപ്പായി. വിമാനത്തിന്‍റെ ബ്ലാക് ബോക്സുകളിലൊന്നായ കോക്പിറ്റ് വോയ്സ് റിക്കോർഡർ എന്ന സിവി ആറിലുളളത് അന്വേഷണ സംഘം…

Read More

കോവിഡ് കാലത്ത് അനസ് മുന്നിട്ടിറങ്ങി, ഫലം കണ്ടു! ഇലകളിലെ കൊത്തുപണിയില്‍ പ്രതിഭ തെളിയിച്ച് യുവാവ് ശ്രദ്ധേയനാകുന്നു

മാനന്തവാടി: ഇലകളിലെ കൊത്തുപണിയിൽ പ്രതിഭ തെളിയിച്ച് യുവാവ് ശ്രദ്ധേയനാകുന്നു. തലപ്പുഴ കാട്ടേരിക്കുന്ന് മനോജ്-വിജി ദന്പതികളുടെ മകൻ അനസ് മനോജിനാണ് ആലിലയിലും പ്ലാവിലയിലും ചിത്രങ്ങൾ കൊത്തുന്നതിൽ പ്രാവീണ്യം. മാനന്തവാടിയിൽ സ്വകാര്യ ചിട്ടിക്കന്പനി ജീവനക്കാരനായ അനസ് കോവിഡ് കാലത്താണ് വിദ്യ സ്വായത്തമാക്കിയതെന്ന പ്രത്യേകതയുമുണ്ട്. നൂറിലധികം ചിത്രങ്ങളാണ് ഇതിനകം ഇലകളിൽ കൊത്തിയത്. തെന്നിന്ത്യയിലെ പ്രസിദ്ധ ചലച്ചിത്ര നടൻമാരായ മോഹൻലാൽ, വിജയ് തുടങ്ങിയവരുടെ ചിത്രങ്ങളും അനസ് കൊത്തിയെടുത്തതിൽ ഉൾപ്പെടും. ഫേസ്ബുക്ക് മുഖേനയാണ് അനസ് ലീഫ് ആർട്ടിനെക്കുറിച്ചു മനസിലാക്കിയത്. പിന്നീട് ഏകാഗ്രതയോടുകൂടിയ ശ്രമത്തിലൂടെ ഇലകളിലെ ചിത്രപ്പണിയിൽ വിരുതു നേടുകയായിരുന്നു. ഇൻസ്റ്റാഗ്രാമിൽ പ്രത്യേക പേജ് അനസ് തുറന്നിട്ടുണ്ട്.

Read More

ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ടു പോകണമെന്നായിരുന്നു മനസ്സില്‍…പക്ഷെ ഇനി കഴിയില്ല; ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിച്ച് നന്ദു മഹാദേവ…

  ജീവന്‍ നിലനിര്‍ത്താന്‍ കാന്‍സറിനോടു പൊരുതുന്ന നന്ദു മഹാദേവ മലയാളികള്‍ക്കെല്ലാം സുപരിചിതനാണ്. ഏറെ നാളായി ഈ മഹാമാരിയുടെ പിടിയലമര്‍ന്നിട്ടും ആരോടും കൈനീട്ടാതെയാണ് നന്ദു ചികിത്സയുമായി മുമ്പോട്ടു പോയത്. എന്നാല്‍ ഇന്ന് ആദ്യമായി തനിക്കായി സഹായം അഭ്യര്‍ഥിക്കുകയാണ് ഈ യുവാവ്. തന്റെ നിസ്സഹായത ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് നന്ദു വെളിപ്പെടുത്തിയത്. ചികിത്സയ്ക്കായി വീടും സ്ഥലവും എല്ലാം പണയത്തിലാണെന്നും മറ്റൊരു വഴിയും കാണാത്തത് കൊണ്ടാണ് വീഡിയോ ചെയ്യുന്നതെന്നും നന്ദു പറയുന്നു. വീഡിയോയ്ക്ക് ഒപ്പം നന്ദു പങ്കുവെച്ച കുറിപ്പ്… ഇന്ന് ചിങ്ങം ഒന്നാണ്..ഈ പുതുവത്സരത്തില്‍ കൈനീട്ടമായി ചങ്കുകളോട് ഞാന്‍ ചോദിക്കുന്നത് എന്റെ ജീവന്‍ തന്നെയാണ്..!നിങ്ങള്‍ക്കറിയാമല്ലോ കഴിഞ്ഞ 4 വര്‍ഷമായി ഞാന്‍ ഭാരിച്ച ചിലവുള്ള ചികിത്സയുടെ ലോകത്താണ്..!ആരോടും ചോദിക്കാതെ പരമാവധി മുന്നോട്ട് പോകണം എന്നായിരുന്നു മനസ്സില്‍..ഇത്ര നാളും എങ്ങനെയൊക്കെയോ അങ്ങോട്ടും ഇങ്ങോട്ടും ഒക്കെ തിരിച്ചും മറിച്ചും പിടിച്ചു നിന്നു..ഇനി എനിക്കറിയില്ല..ഒരിഞ്ചു പോലും മുന്നോട്ട് പോകാനും…

Read More

കോവിഡ് വ്യാപനം; ജനജീവിതം സ്തംഭിക്കുന്നത് ഒഴിവാക്കാൻ നിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാക്കണമെന്ന് മന്ത്രി

കൊല്ലം: കോവിഡ് വ്യാപനം തുടരുന്ന സാഹചര്യത്തില്‍ ജനജീവിതം സ്തംഭിക്കുന്നത് ഒഴിവാക്കുന്നതിന് നിയന്ത്രണങ്ങള്‍ മൈക്രോതലത്തിലാവണമെന്ന് ജില്ലയുടെ ചുമതലയുള്ള മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. മാസ്‌ക് ധരിക്കാത്തതും നിയന്ത്രണങ്ങള്‍ പാലിക്കാത്തതും കര്‍ശന നടപടിക്ക് വിധേയമാവണമെന്നും മന്ത്രി നിര്‍ദേശിച്ചു. കോവിഡ് പ്രതിരോധ നടപടികള്‍ സംബന്ധിച്ച ഉന്നതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഓണത്തിരക്ക് കൂടി പരിഗണിച്ച് കടകള്‍ രാത്രി ഒന്പത് വരെ പ്രവര്‍ത്തിക്കുന്നത് പരിഗണിക്കാം. എന്നാല്‍ ഒരേ സമയം അഞ്ച് പേരില്‍ കൂടുതല്‍ സന്ദര്‍ശകര്‍ കടകളില്‍ പാടില്ല. കടകളിലെ സ്ഥലം അനുസരിച്ച് പൊലീസ് നല്‍കുന്ന നിര്‍ദേശങ്ങള്‍ കടയുടമകള്‍ പാലിക്കണം. നിര്‍ദേശങ്ങള്‍ തെറ്റിച്ചാല്‍ നടപടി വേണം. കണ്ടെയിന്‍മെന്‍റ് മേഖലകളില്‍ ചില കടകള്‍ തുറക്കാന്‍ സാധിക്കണം. പോലീസ് ഇക്കാര്യം പരിശോധിച്ച് ഉചിതമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും മന്ത്രി നിര്‍ദേശിച്ചു. നിയന്ത്രണങ്ങളില്‍ അയവ് വരുമ്പോള്‍ വഴിയോര കച്ചവടം അവകാശമായി ആരും കാണരുത്. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാവണം കച്ചവട സ്ഥലങ്ങള്‍…

Read More