ഇരിട്ടി: ആര്‍എസ്എസ് നേതാവ് ആറളം സജീവന് വധഭീഷണിയെ തുടര്‍ന്ന് രണ്ട് ഗണ്മാന്മാരെ ആഭ്യന്തരവകുപ്പ് അനുവദിച്ചു. കണ്ണവത്തെ സലാഹുദ്ദീന് വധത്തിന് ശേഷമാണ് സജീവന് വധഭീഷണി ഉണ്ടായത്. കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള സംഘം സജീവനെ നോട്ടമിടുന്നതായായിരുന്നു ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. കണ്ണൂര്‍ ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യനാണ് ആറളം സജീവന്. ആര്‍എസ്എസ് പ്രാന്തീയ വിദ്യാര്‍ഥി പ്രമുഖ് വത്സന് തില്ലങ്കേരിക്ക് വധഭീഷണിയുള്ളതിനാല്‍ പതിനഞ്ച് വര്‍ഷത്തോളമായി ഗണ്‍മാനെ അനുവദിച്ചിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് വി.ശശീധരന് സിപിഎം കേന്ദ്രങ്ങളില്‍ നിന്ന് വധഭീഷണി ഉണ്ടായിട്ടും കേരള പോലീസ് സുരക്ഷ ഒരുക്കാത്തതിനാല്‍ കേന്ദ്ര സര്‍ക്കാര്‍ രണ്ട് വര്‍ഷമായി സിഐഎസ്എഫ് സുരക്ഷ അനുവദിച്ചിട്ടുണ്ട്.
Read MoreDay: January 2, 2021
സ്വര്‍ണം കടത്താനുള്ള ഓരോ തന്ത്രങ്ങളേ..! കണ്ണൂർ വിമാനത്താവളത്തിൽ സ്വർണവേട്ട; 25 ലക്ഷം രൂപയുടെ സ്വർണം പിടികൂടി
മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും സ്വർണം പിടികൂടി. മലദ്വാരത്തിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 25 ലക്ഷം രൂപ വിലമതിക്കുന്ന 480 ഗ്രാം സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. ദുബായിൽ നിന്നും എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാസർഗോഡ് സ്വദേശി ഹാഫിസിൽ നിന്നാണ് സ്വർണം പിടികൂടിയത്. കസ്റ്റംസിന്റെ ചെക്കിംഗ് പരിശോധനയിൽ സംശയം തോന്നിയതിനെ തുടർന്നു ഹാഫിസിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് സ്വർണം കണ്ടെത്തിയത്. മിശ്രിത രൂപത്തിലുള്ള സ്വർണം മൂന്ന് ഗുളിക രൂപത്തിലാക്കിയാണ് മലദ്വാരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. ഇയാളെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്. പുതുവർഷ ദിനത്തിൽ 85 ലക്ഷത്തിന്റെ സ്വർണവുമായി രണ്ടു പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തിരുന്നു. രണ്ടു ദിവസത്തിനുള്ളിൽ ഒരു കോടിയിലധികം രൂപയുടെ സ്വർണമാണ് കസ്റ്റംസ് പിടികൂടിയത്. സ്വർണക്കടത്ത് നടക്കുന്നതിനാൽ കസ്റ്റംസ് പരിശോധന ശക്തമാക്കിയിരിക്കുകയാണ്. കസ്റ്റംസ് ജോയിൻറ് കമ്മീഷണർ എസ്. കിഷോർ, സൂപ്രണ്ടുമാരായ കെ.സുകുമാരൻ, സി.വി.മാധവൻ, ഇൻസ്പെക്ടർമാരായ എൻ.അശോക്…
Read Moreതലശേരിയിൽ ‘മിന്നലായി’ സബ് കളക്ടർ അനുകുമാരി! അനധികൃതമായി ചെങ്കല്ല് കയറ്റിയ 19 ലോറികൾ പിടിച്ചെടുത്തു
തലശേരി: തലശേരി സബ് കളക്ടർ അനുകുമാരി ഐഎഎസിന്റെ നേതൃത്വത്തിൽ റവന്യൂ വകുപ്പ് നടത്തിയ മിന്നൽ റെയ്ഡിൽ അനധികൃതമായി കല്ല് കയറ്റി പോകുകയായിരുന്ന പത്തൊമ്പത് ലോറികൾ പിടിച്ചെടുത്തു. ഇന്ന് പുലർച്ചെ അഞ്ചിന് ആരംഭിച്ച റെയ്ഡ് 10 വരെ നീണ്ടു നിന്നു. ദേശീയ പാതയിൽ കൊടുവള്ളി കേന്ദ്രീകരിച്ച് സബ് കളക്ടർ നേരിട്ടാണ് റെയ്ഡിന് നേതൃത്വം നൽകിയത്. സബ് കളക്ടറുടെ മിന്നൽ നീക്കത്തിൽ അർദ്ധ രാത്രി മുതൽ ക്വാറികളിൽ നിന്നും ചെങ്കല്ലുകൾ കല്ലുകൾ കയറ്റി പുലർച്ചെ ലക്ഷ്യ സ്ഥാനത്തേക്ക് കുതിക്കുകയായിരുന്ന ലോറികൾ വലയിലാക്കുകയായിരുന്നു. സബ് കളക്ടർ ഓഫീസിലെ ജൂണിയർ സൂപ്രണ്ട് ദിലീപ് കിനാത്തി, സീനിയർ ക്ലർക്കുമാരായ റിയേഷ് കുമാർ, സുജികുമാർ, ജിജു, ജൂനിയർ ക്ലർക്കുമാരായ സഞ്ജീവ് ശങ്കർ, രാജേഷ് എന്നിവരും റെയ്ഡിൽ പങ്കെടുത്തു. അപ്രതീക്ഷിതമായി ദേശീയ പാതയിൽ സബ് കളക്ടർ തന്റെ ഓഫീസിലെ ഉദ്യാഗസ്ഥരങ്ങിയ പ്രത്യാക ടീമിനെ സജ്ജമാക്കിയാണ് പരിശോധനക്കെത്തിയത്. സാധാരണ…
Read Moreതളിപ്പറന്പിലെ മയക്കുമരുന്ന് വേട്ട! ഉമ തളിപ്പറമ്പിലെത്തിയത് ഒന്നര മാസം മുമ്പ്; ലഹരി ഉപയോഗവും വിൽപനയും സ്പായുടെ മറവിൽ; പ്രധാന പ്രതി യുവതിയുടെ സുഹൃത്ത്
തളിപ്പറമ്പ്: മാരകമായ മയക്കുമരുന്നുകളുമായി ഏഴംഗസംഘം പിടിയിലായ സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അറസ്റ്റിലായ പാലക്കാട് കുടുച്ചിറ സ്വദേശിനിയായ ഉമ (24)യുടെ സ്പാ കേന്ദ്രീകരിച്ച് മയക്കുമരുന്നുപയോഗവും വിൽപനയും നടന്നിട്ടുണ്ടെന്നാണ് സംശയം. ഇതേ തുടർന്ന് സ്പാ കേന്ദ്രീകരിച്ചുള്ള അന്വേഷണവും ഊർജിതമാക്കി. സ്പായുമായി ബന്ധമുള്ളവരെ കുറിച്ച് നർക്കോട്ടിക് വിഭാഗവും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉമയെ കൂടാതെ കരിമ്പം സര് സയ്യിദ് സ്കൂളിന് സമീപം കെ.കെ ഷമീറലി (21), നരിക്കോട്ടെ സി.ത്വയ്യിബ് (28), ഹാബീബ് നഗറിലെ മുഹമ്മദ് ഹനീഫ് (32), മഞ്ചേശ്വരം പച്ചബളയിലെ മുഹമ്മദ് ശിഹാബ് (22), കാസര്‍കോട് മംഗള്‍പടിയിലെ മുഹമ്മദ് ഷഫീഖ് (22), വയനാട്ടെ കെ. ഷഹബാസ് (24) എന്നിവരെയാണ് പുതുവത്സര ദിനത്തിൽ തളിപ്പറന്പ് എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ എം. ദിലീപും സംഘവും അറസ്റ്റ് ചെയ്തത്. തളിപ്പറമ്പിലെ സ്നേഹ ഇൻ ബാറിന് മുകളിലായി സ്പാ സെന്റർ നടത്തുകയായിരുന്നു യുവതി. ഒന്നരമാസം മുന്‍പാണ് സ്പാ…
Read Moreശല്യം സഹിക്കാൻ വയ്യാ..! മദ്യപാനിയായ ഭർത്താവിനു നേരെ ഭാര്യയുടെ ചൂടുവെള്ള പ്രയോഗം; ഭാര്യക്കെതിരേ കേസ്
കണ്ണൂർ: മദ്യപിച്ചെത്തുന്ന ഭർത്താവിന്റെ ശല്യം സഹിക്കാൻ വയ്യാതെ ഭാര്യയുടെ ചൂടുവെള്ള പ്രയോഗം. പൊള്ളലേറ്റ ഭർത്താവിനെ ഒടുവിൽ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ണൂർ കൊറ്റാളിയിലാണ് സംഭവം. മദ്യപിച്ചെത്തുന്ന ഭർത്താവ് ഭാര്യയെ ശല്യം ചെയ്യുന്നത് പതിവായിരുന്നു. ഇതിനെതിരേ കുടുംബക്കോടതിയിലടക്കം ഭാര്യ പരാതി നൽകിയിരുന്നു. ഇന്നലെ രാത്രിയും പതിവുപോലെ മദ്യപിച്ചെത്തിയ ഭർത്താവ് ശല്യം തുടങ്ങിയപ്പോൾ സഹിക്കാൻ വയ്യാതെ ഭാര്യ ചൂടുവെള്ളം എടുത്ത് ദേഹത്തൊഴിക്കുകായിരുന്നു. ഭർത്താവിന്റെ അലർച്ച കേട്ട് അയൽവാസികൾ ഓടിയെത്തിയാണ് ആശുപത്രിയിലെത്തിച്ചു. ഭാര്യക്കെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തിട്ടുണ്ട്.
Read Moreകണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാവിനെ പോലീസ് ഓടിച്ച് പിടികൂടി; സംഭവം പുലര്‍ച്ചെ 6.30 ന്
കോഴിക്കോട്: കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോടെത്തിയ തലശേരി സ്വദേശിയായ യുവാവ് പിടിയില്‍. ചാലില്‍ , മട്ടാമ്പ്രംപള്ളി മക്കീന്റെ പുരയില്‍ എം.പി.മുസ്താഖ് (21) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം. നഗരം വില്ലേജ് ഓഫീസിന് സമീപത്ത് ബൈക്കിലിരിക്കുകയായിരുന്നു മുസ്താഖ്. ഇതുവഴി എത്തിയ പോലീസിന്റെ ജീപ്പ് കണ്ട് മുസ്താഖ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു. പോലീസ് മുസ്താഖിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് തന്റെതല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി മറ്റൊരാളുടെ ബൈക്കാണെന്നും രേഖകള്‍ കൈവശമില്ലെന്നും പറഞ്ഞു. മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് ടൗണ്‍ പോലീസ് മുസ്താഖിനെ സ്റ്റേഷനിലെത്തിച്ചു. അതിനിടെ എസ്ഐ ബിജിത്തിന്റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു. കണ്ണൂര്‍ ടൗണ്‍ പോലീസുമായി ബന്ധപ്പെട്ടതോടെ മുസ്താഖ് ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി. തുടര്‍ന്ന് മുസ്താഖിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ 29 ന് കണ്ണൂര്‍ റെയില്‍വേസ്റ്റേഷനില്‍ നിര്‍ത്തിയിട്ട…
Read More‘ബോചെ’ നിങ്ങളാണ് ഹീറോ ! നെയ്യാറ്റിന്‍കരയിലെ തര്‍ക്കഭൂമിയും വീടും രാജന്റെ മക്കള്‍ക്കായി വാങ്ങി ബോബി ചെമ്മണ്ണൂര്‍;കൈയ്യടിച്ച് സോഷ്യല്‍ മീഡിയ;ഭൂമി നിരസിച്ച് കുട്ടികള്‍…
നെയ്യാറ്റിന്‍കരയില്‍ ദമ്പതികള്‍ തീ കൊളുത്തി മരിച്ചതു ബന്ധപ്പെട്ട തര്‍ക്കഭൂമിയും വീടും ഉടമയ്ക്ക് വില കൊടുത്ത് വാങ്ങി വ്യവസായി ബോബി ചെമ്മണ്ണൂര്‍. ഇന്ന് രാവിലെയാണ് എഗ്രിമെന്റ് എഴുതിയത്. ദമ്പതികള്‍ മരിച്ച വീട്ടില്‍ വച്ച് ബോബി ചെമ്മണ്ണൂര്‍ എഗ്രിമെന്റ് ദമ്പതികളുടെ മക്കള്‍ക്ക് കൈമാറും. കൂടാതെ വീട് ഉടന്‍ പുതുക്കിപ്പണിയും. അതുവരെ കുട്ടികളുടെ പൂര്‍ണ സംരക്ഷണവും ബോബി ഏറ്റെടുക്കും. എന്നാല്‍ ഭൂമി വാങ്ങുന്ന വിവരം ബോബി ചെമ്മണ്ണൂര്‍ തങ്ങളെ അറിയിച്ചിരുന്നില്ലെന്നും അതിനാല്‍ തങ്ങള്‍ക്ക് ഈ രീതിയില്‍ വീടും സ്ഥലവും വേണ്ടെന്നും കുട്ടികള്‍ പറഞ്ഞു. ബോബി ചെമ്മണ്ണൂരിന്റെ നല്ല മനസ്സിന് നന്ദിയെന്നും എന്നാല്‍ ഭൂമി നിയമപരമായി ലഭിച്ചാല്‍ മാത്രമേ തങ്ങള്‍ സ്വീകരിക്കുകയുള്ളൂവെന്നുമാണ് കുട്ടികളുടെ നിലപാട്.
Read Moreസോഡിയം വേണം, പക്ഷേ… ഉപ്പ് കൂടിയാൽ കാൽസ്യം കുറയും
നാം ദിവസവും അകത്താക്കുന്ന ഉപ്പിന്റെ അളവ് ഏറെ കൂടുതലാണ്. 15 മുതൽ 20 ഗ്രാം വരെ ഉപ്പാണ് ദിവസവും നമ്മളിൽ പലരുടെയും ശരീരത്തിലെത്തുന്നത്. ബേക്കറി വിഭവങ്ങൾ, അച്ചാറുകൾ, വറുത്ത വിഭവങ്ങൾ എന്നിവ പതിവായും അമിതമായും കഴിക്കുന്നതിലൂടെയാണ് ഉപ്പ് ഉയർന്ന അളവിൽ ശരീരത്തിലെത്തുന്നത്. പ്രോസസ്ഡ് ഫുഡ്സിൽ(സംസ്കരിച്ചു പായ്ക്ക് ചെയ്ത) ഉപ്പ് ധാരാളമായി അടങ്ങിയിരിക്കുന്നു. ചിപ്സ്, പപ്പടം എന്നിവയിൽ നിന്നെല്ലാം ധാരാളം ഉപ്പ് ശരീരത്തിനു കിട്ടുന്നുണ്ട്. മിക്കപ്പോഴും കറികളിലും ഉപ്പിന്റെ തോതു കൂടുതലായിരിക്കും. ദിവസം ഒരാൾക്ക് അഞ്ച് ഗ്രാം ഉപ്പ് ലോകാരോഗ്യസംഘടന പറയുന്നതു പ്രകാരം ഒരു ടീ സ്പൂണ്‍ ഉപ്പുമാത്രമാണ് ഒരാൾക്കു ദിവസം ആവശ്യമുള്ളത്. അതായത് അഞ്ച് ഗ്രാം. ഒരു സ്പൂണ്‍ ഉപ്പിൽ നിന്ന് 2.3 ഗ്രാം സോഡിയം ശരീരത്തിനു ലഭ്യമാകും. ഒരു വയസുള്ള കുട്ടിക്ക് ദിവസം ഒരു ഗ്രാം ഉപ്പു മതി. 2- 3 വയസാകുന്പോൾ രണ്ടു ഗ്രാം…
Read Moreപിന്നല്ലാതെ..! പോത്ത് വിരണ്ടോടി; എരുമയെ എത്തിച്ച് പോത്തിനെ പിടികൂടി; സംഭവം കോതനല്ലൂര്‍ കുഴിയാഞ്ചാലില്‍
കടുത്തുരുത്തി: വാഹനത്തില്‍ കശാപ്പുശാലയിലേക്കു കൊണ്ടുവന്ന പോത്തിനെ റോഡില്‍ ഇറക്കുന്നതിനിടെ പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പടര്‍ത്തി. നാല് കിലോ മീറ്ററിലേറേ ദൂരത്തില്‍ ഓടിയ പോത്തിനെ മൂന്ന് മണിക്കൂറുകള്‍ക്കു ശേഷമാണ് പിടികൂടാനായത്. ഇന്നലെ രാവിലെ ഒമ്പതോടെ കോതനല്ലൂര്‍ കുഴിയാഞ്ചാലിലാണ്സംഭവം. ഇവിടെ പ്രവര്‍ത്തിക്കുന്ന കശാപ്പുശാലയിലേക്കാണ് ഇതര സംസ്ഥാനത്ത് നിന്നും വാഹനത്തില്‍ പോത്തുകളെ എത്തിച്ചത്. വാഹനങ്ങള്‍ കടന്നു പോകുന്ന റോഡില്‍ വാഹനം നിര്‍ത്തി പോത്തുകളെ ഇറക്കുന്നതിനിടെയാണ് ഇവയിലൊന്ന് കെട്ട് പൊട്ടിച്ചു വിരണ്ടോടിയത്. റോഡിലൂടെ ഓടിയ പോത്തില്‍ നിന്നും രക്ഷപ്പെടാന്‍ കാല്‍നടയാത്രക്കാരും വാഹനങ്ങളിലെത്തിയവരും ഓടി മാറൂകയായിരുന്നു. പിന്നീട് കിലോമീറ്ററുകളോളം ദൂരത്തില്‍ ഓടിയ പോത്ത് പാറേല്‍പള്ളിക്കു സമീപം വെള്ളാമറ്റം പാടത്തെ കപ്പതോട്ടത്തിലേക്കു ഓടിക്കയറി. പിന്നീട് നാട്ടുകാരും വിവരമറിഞ്ഞെത്തിയ ഫയര്‍ഫോഴ്സും എരുമയെ എത്തിച്ചാണ് പോത്തിനെ മെരുക്കിയത്.
Read Moreഇളയമകന്റെ മൃതദേഹവും കുളത്തിൽ; പിതാവ് മനോരോഗിയെന്ന് സംശയം! പോലീസിന്റെ പ്രാഥമിക നിഗമനവും നാട്ടുകാർ പറയുന്നതും ഇങ്ങനെ…
തിരുവനന്തപുരം: നാവായിക്കുളത്ത് 11 വയസുകാരനെ വീട്ടിൽ കഴുത്തറത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിന് പിന്നാലെ പിതാവിന്റെ ഇളയകുട്ടിയുടെയും മൃതദേഹങ്ങൾ കൂടി കണ്ടെടുത്തു. സമീപത്തെ ക്ഷേത്ര കുളത്തിൽ നിന്നും പിതാവ് സഫീറിന്റെ മൃതദേഹമാണ് ആദ്യ കണ്ടെത്തിയത്. പിന്നാലെ കുളത്തിൽ നടത്തിയ തെരച്ചിലിൽ ഇളയകുട്ടിയുടെ മൃതദേഹം കൂടി കണ്ടെത്തുകയായിരുന്നു. മൂത്തകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ഇളയകുട്ടിയുമായി പിതാവ് കുളത്തിൽ ചാടിയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. മൃതദേഹങ്ങൾ ഇൻക്വസ്റ്റ് പൂർത്തിയാക്കി പേസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ പോലീസ് വിശദമായ അന്വേഷണം തുടരുകയാണ്. പിതാവ് സഫീർ എഴുതിയതെന്ന് കരുതുന്ന കത്ത് സ്ഥലത്ത് നിന്നും കണ്ടെടുത്തിട്ടുണ്ട്. കത്തിൽ മൂത്തമകന്റെ മൃതദേഹം വീട്ടിലുണ്ടെന്ന വിവരം നൽകിയിട്ടുണ്ട്. ഇയാൾ മാനസികരോഗിയാണെന്നാണ് നാട്ടുകാർ പറയുന്നത്.
Read More