കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായെത്തിയ യുവാവിനെ പോലീസ് ഓടിച്ച് പിടികൂടി; സംഭവം പുലര്‍ച്ചെ 6.30 ന്

കോഴിക്കോട്: കണ്ണൂരില്‍ നിന്ന് മോഷ്ടിച്ച ബൈക്കുമായി കോഴിക്കോടെത്തിയ തലശേരി സ്വദേശിയായ യുവാവ് പിടിയില്‍. ചാലില്‍ , മട്ടാമ്പ്രംപള്ളി മക്കീന്‍റെ പുരയില്‍ എം.പി.മുസ്താഖ് (21) ആണ് പിടിയിലായത്. ഇന്ന് പുലര്‍ച്ചെ 6.30 ഓടെയാണ് സംഭവം.

നഗരം വില്ലേജ് ഓഫീസിന് സമീപത്ത് ബൈക്കിലിരിക്കുകയായിരുന്നു മുസ്താഖ്. ഇതുവഴി എത്തിയ പോലീസിന്റെ ജീപ്പ് കണ്ട് മുസ്താഖ് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.

പോലീസ് മുസ്താഖിനെ പിടികൂടി ചോദ്യം ചെയ്തപ്പോള്‍ ബൈക്ക് തന്‍റെതല്ലെന്നായിരുന്നു ആദ്യം പറഞ്ഞത്. എന്നാല്‍ പിന്നീട് ഇത് തിരുത്തി മറ്റൊരാളുടെ ബൈക്കാണെന്നും രേഖകള്‍ കൈവശമില്ലെന്നും പറഞ്ഞു.

മൊഴികളിലെ വൈരുദ്ധ്യം കണക്കിലെടുത്ത് ടൗണ്‍ പോലീസ് മുസ്താഖിനെ സ്‌റ്റേഷനിലെത്തിച്ചു. അതിനിടെ എസ്‌ഐ ബിജിത്തിന്‍റെ നേതൃത്വത്തില്‍ വിശദമായി ചോദ്യം ചെയ്തു.

കണ്ണൂര്‍ ടൗണ്‍ പോലീസുമായി ബന്ധപ്പെട്ടതോടെ മുസ്താഖ് ഉപയോഗിച്ചത് മോഷ്ടിച്ച ബൈക്കാണെന്ന് വ്യക്തമായി. തുടര്‍ന്ന് മുസ്താഖിന്‍റെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.

കഴിഞ്ഞ 29 ന് കണ്ണൂര്‍ റെയില്‍വേസ്‌റ്റേഷനില്‍ നിര്‍ത്തിയിട്ട ബൈക്കാണിത്. 31 ന് ബൈക്കെടുക്കാനെത്തിയപ്പോള്‍ കണ്ടില്ല. തുടര്‍ന്ന് ഉടമ കണ്ണൂര്‍ ടൗണ്‍സ്‌റ്റേഷനില്‍ പരാതി നല്‍കുകയായിരുന്നു.

എസ്‌ഐമാരായ കെ.ടി.ബിജിത്ത്, സുബ്രഹ്മണ്യന്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ എ.സി.ഷാജി, സന്തോഷ്, ജിതേന്ദ്രന്‍ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോഴിക്കോട് എന്തിനാണ് എത്തിയതെന്നത് സംബന്ധിച്ച് പോലീസ് ചോദ്യം ചെയ്തുവരികയാണ്.

Related posts

Leave a Comment