പുതുക്കാട്: ഇന്ത്യയിൽ നിന്നും ആദ്യമായി യൂറോപ്പിലേക്ക് നേന്ത്രക്കായ കപ്പലിൽ കയറ്റി അയക്കുന്നു. ഇത്തവണ വിഷുവിന് നാടൻ നേന്ത്രപ്പഴം കുറഞ്ഞവിലയിൽ ലണ്ടനിലിരുന്നും രുചിക്കാമെന്ന പ്രതീക്ഷയിലാണ് യൂറോപ്യൻ മലയാളികൾ. പരീക്ഷണാടിസ്ഥാനത്തിൽ 10 ടണ് നേന്ത്രക്കായയാണ് ലണ്ടൻ ഗേറ്റ് വേ തുറമുഖത്തിലേക്ക് കയറ്റി അയക്കുന്നത്. രാഷ്ട്രീയ കൃഷി വികാസ് യോജനയുടെ നിർദേശപ്രകാരം വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗണ്സിലിന്റെ നേതൃത്വത്തിലാണ് കർഷകരെ കണ്ടെത്തിയതും നേന്ത്രവാഴ ഉൽപ്പാദനവും പരിപാലനവും വാഴക്കുളത്തെ പ്രോസസിംഗ് കന്പനിയിലേക്ക് കയറ്റി അയക്കുന്നതുംവരെയുള്ള പദ്ധതി പ്രാവർത്തികമാക്കിയത്. പുതുക്കാട് കാഞ്ഞൂപ്പാടം റോഡിൽ ജോബി ആലപ്പാട് എന്ന കർഷകനാണ് കേന്ദ്രസർക്കാർ സ്ഥാപനമായ ട്രിച്ചി എൻആർബിസി മാർഗനിർദേശപ്രകാരം നേന്ത്രവാഴ കൃഷി നടത്തിയത്. ആയിരത്തോളം വാഴകളാണ് ജൈവരീതിയിൽ കൃഷിചെയ്ത് ഇവിടെ വിളയിച്ചത്. 70 മുതൽ 80 ശതമാനം മൂപ്പെത്തിയ കായകളാണ് കയറ്റുമതിക്ക് ഉപയോഗിച്ചത്. വളരെ സൂഷ്മമായി പരിശോധിച്ചശേഷമാണ് ഇവ പ്രോസസിംഗ് യൂണിറ്റിലേക്ക് കയറ്റിവിടുന്നത്. പ്രോസസിംഗിനുശേഷം 13.5…
Read MoreDay: March 7, 2021
മുട്ടിനു താഴേക്ക് കൈയും കാലുമില്ല! വിധിയെ പഴിക്കാനോ പരിതപിക്കാനോ തയാറല്ല; അമ്മയ്ക്ക് തുണയാകാൻ ബിന്ദുവിനു ജീവിച്ചേ മതിയാകൂ…
ചെറുതോണി: മുട്ടിനു താഴേക്ക് കൈയും കാലുമില്ലാതെ പിറന്ന ബിന്ദു വിധിയെ പഴിക്കാനോ പരിതപിക്കാനോ തയാറല്ല. അമ്മയ്ക്ക് തുണയാകാൻ ബിന്ദുവിനു ജീവിച്ചേ മതിയാകൂ. ബൈസൻവാലി പഞ്ചായത്തിലെ മുട്ടുകാട് കുറ്റിയാനിക്കൽ രവിയുടെയും രുഗ്മിണിയുടെയും മകളാണ് 47-കാരിയായ ബിന്ദു. നാലു ചുമരുകൾക്കുള്ളിൽ ജീവിതം മുന്നോട്ടുകൊണ്ടുപോകുന്ന ഇവർ വീട്ടിൽത്തന്നെ ഫോട്ടോസ്റ്റാറ്റ് സ്ഥാപനം നടത്തിയാണ് ഉപജീവനം കഴിക്കുന്നത്. ബിന്ദു ഒറ്റയ്ക്കല്ല അമ്മയുണ്ട് തുണയായി. 30 വർഷം മുൻപ് അമ്മയേയും അഞ്ചു പെണ്മക്കളേയും ഉപേക്ഷിച്ച് പടിയിറങ്ങിപ്പോയതാണ് അച്ഛൻ. പിന്നെ തിരിഞ്ഞുനോക്കിയിട്ടില്ലെന്ന് പറയുന്പോഴും അവരുടെ വാക്കുകളിൽ ഉറച്ച ആത്മവിശ്വാസമാണ്. വീട്ടിലെ മൂത്തയാളാണ് ബിന്ദു. നാലു പെണ്മക്കളേയും രുഗ്മിണി കൂലിപ്പണിയെടുത്ത് നല്ല വിദ്യാഭ്യാസം നൽകി വിവാഹം ചെയ്തയച്ചു. ബിന്ദു നാലാം ക്ലാസുവരെ പഠിച്ചത് മുട്ടുകാട് വേണാട് സ്കൂളിലാണ്. ഹൈസ്കൂൾ വിദ്യാഭ്യാസം മൂവാറ്റുപുഴ ആനിക്കാട് സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിലും പൂർത്തിയാക്കി. അവിടെ കോണ്വന്റിലെ സിസ്റ്റേഴ്സിന്റെ സംരക്ഷണയിലായിരുന്നു ബിന്ദുവിന്റെ പഠനം. പിന്നീട്…
Read Moreഇത് വിദ്യ പയസ്..! 27 പേരില് നിന്നായി തട്ടിയെടുത്തത് ഒരുകോടി 30 ലക്ഷം രൂപ; ഒടുവില് കുടുങ്ങി; തന്ത്രം ഇങ്ങനെ…
കട്ടപ്പന: വിസ തട്ടിപ്പ് കേസിൽ പ്രതിയായ ആലപ്പുഴ സ്വദേശിനിയെ കട്ടപ്പന പോലീസ് അറസ്റ്റുചെയ്യ്തു. കട്ടപ്പന സ്വദേശി നൽകിയ പരാതിയിലാണ് ആലപ്പുഴ ചേർത്തല സ്വദേശിനിയായ വിദ്യ പയസ് (32) പിടിയിലായത്. 2019-ലാണ് കേസിനാസ്പദമായ സംഭവം. ഇസ്രായേലിലേക്ക് പോകാൻ വിസ തയാറാക്കി നൽകാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി 27 പേരിൽനിന്നാണ് വിദ്യയുൾപ്പെടുന്ന സംഘം പണം തട്ടിയത്. ഒരുകോടി 30 ലക്ഷം രൂപ ഇവർ തട്ടിയെടുത്തെന്നാണ് പരാതി. കട്ടപ്പന സ്വദേശിനി പൂതക്കുഴിയിൽ ഫിലോമിന നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം തുടങ്ങിയതോടെ വിദ്യ വിദേശത്തേക്ക് കടന്നു. തുടർന്ന് എയർപോട്ടുകൾ കേന്ദ്രീകരിച്ച് പോലീസ് ലുക്ക്ഒൗട്ട് നോട്ടീസും നൽകി. കഴിഞ്ഞദിവസം അബുദാബിയിൽ നിന്നും ബംഗളുരു എയർപോർട്ടിലെത്തിയപ്പോഴാണ് പ്രതി പിടിയിലായത്. കൈപ്പറ്റിയ തുക വിദ്യയുടെ സഹോദരി സോണിയുടെയും ബന്ധുമായ തോമസിന്റെയും അക്കൗണ്ടുകളിലേക്കാണ് നിക്ഷേപിച്ചത്. കേസിൽ ഇവർ രണ്ടും മൂന്നും പ്രതികളാണ്. കൂട്ടുപ്രതികളായ കണ്ണൂർ സ്വദേശി അംനാസ്,…
Read Moreജോസഫും കുടുംബവും ഇന്ന് ഹാപ്പിയാണ്! ഒരുവർഷം മുമ്പ് അനുഭവിച്ച ടെൻഷനും കുറ്റപ്പെടുത്തലുകളുമൊക്കെ ഓർക്കാൻ ഇരുവർക്കും ഇന്ന് മടിയാണ്
പത്തനംതിട്ട: കോവിഡ് രോഗലക്ഷണങ്ങളുമായി റാന്നി ആശുപത്രിയിൽ ആദ്യമെത്തുന്നത് ഐത്തല പട്ടയിൽ ജോസഫും ഭാര്യ ഓമനയുമാണ്. ഒരുവർഷം മുന്പ് അനുഭവിച്ച ടെൻഷനും കുറ്റപ്പെടുത്തലുകളുമൊക്കെ ഓർക്കാൻ തന്നെ ഇരുവർക്കും ഇന്ന് മടിയാണ്. മാർച്ച് അഞ്ചിനു രാത്രിയിൽ ശക്തമായ പനി ഉണ്ടായതിനേ തുടർന്ന് പിറ്റേന്നു രാവിലെ റാന്നി താലൂക്ക് ആശുപത്രിയിൽ എത്തി. ഭാര്യ ഓമന ജോസഫിനും പനിയുടെ ലക്ഷണങ്ങൾ ഉണ്ടായിരുന്നു. പരിശോധന നടത്തിയ ഡോ.എസ്. ആനന്ദിന് ചെറിയ സംശയം. വീട്ടിൽ വിദേശത്തുനിന്ന് ആരെങ്കിലും എത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ചോദിച്ചു. ഇറ്റലിയിൽ നിന്ന് സഹോദരനും കുടുംബവും എത്തിയ വിവരം ജോസഫ് അറിയിച്ചു. സഹോദരന്റെ ഭാര്യയ്ക്ക് രക്തസമ്മർദം കൂടി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ കാര്യം കൂടി പറഞ്ഞതോടെ ഡോക്ടർക്കു സംശയം വർധിച്ചു.ഇരുവരെയും ഉടൻതന്നെ മറ്റുള്ളവരിൽ നിന്ന് സന്പർക്കമുണ്ടാകാതെ ഐസൊലേഷൻ മുറിയിലേക്കു മാറ്റി. പിന്നീട് കാര്യങ്ങൾ വേഗത്തിലായി. ഇവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്കു മാറ്റാനും ഇറ്റലിയിൽ…
Read Moreമക്കൾ വന്നാലും അവരോടൊപ്പം വിടരുതേ..! ഏഴ് മക്കളുടെ മാതാവ്അഭയംതേടി അഗതിമന്ദിരത്തിൽ; ലക്ഷ്മിക്കുട്ടിയമ്മ പറയുന്നത് ഇങ്ങനെ…
അടൂർ: മക്കളുടെ സംരക്ഷണമില്ലാതെ അലഞ്ഞ കൊടുമൺ അങ്ങാടിക്കൽ വടക്ക് ഓംങ്കാറിൽ കമലാസനന്റെ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (80)യെ അടൂർ മഹാത്മ ജനസേവന കേന്ദ്രം അഭയം നൽകി. ഏഴു മക്കളുടെ മാതാവ് ലക്ഷ്മിക്കുട്ടിയമ്മ. കൊടുമൺ അങ്ങാടിക്കലിലെ വീടും സ്ഥലവുമൊക്കെ വിറ്റുപോയതാണെന്നും ഓരോ മക്കളുടെയും വീടുകൾ തോറും താൻ അലയുകയായിരുന്നെന്നും ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ വന്നാലും അവരോടൊപ്പം ഇനി വിടരുതെന്നും ജനസേവന കേന്ദ്രത്തിലെത്തിയ ലക്ഷ്മിക്കുട്ടിയമ്മ അഭ്യർഥിച്ചു. മക്കളുടെ വിവരങ്ങളോ ഫോൺ നമ്പരുകളോ പോലും തരാൻ തയാറായില്ല. ഹൃദയവേദനയോടെ അഭയം തേടിയെത്തിയ മാതാവിന് താത്കാലിക അഭയം കൊടുത്തതായും സംരക്ഷണം മക്കളാരും ഏറ്റെടുക്കാൻ തയാറാകാത്ത പക്ഷം ലീഗൽ സർവീസസ് അഥോറിറ്റിയുടെ സഹായത്തോടെ നിയമ സംരക്ഷണം ഉറപ്പാക്കുമെന്നും മഹാത്മ ജനസേവന കേന്ദ്രം ചെയർമാൻ രാജേഷ് തിരുവല്ല അറിയിച്ചു.
Read Moreചീറിപ്പായരുത് പിടിവീഴും! അഭ്യാസപ്രകടനങ്ങൾ നടത്തുന്നത് നമ്പര് പ്ലേറ്റ് അഴിച്ചുമാറ്റി; കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്
ആലപ്പുഴ: രജിസ്ട്രേഷൻ നന്പർ പ്രദർശിപ്പിക്കാതെ പൊതുനിരത്തിൽ ചീറിപ്പായുന്ന സൂപ്പർ ബൈക്കുകൾക്കെതിരേ കർശന നടപടിയുമായി മോട്ടോർ വാഹനവകുപ്പ്. സൂപ്പർ ബൈക്കുകൾ അപകടകരമായ രീതിയിൽ പൊതുനിരത്തിൽ ഓടിച്ചു വീഡിയോ ചിത്രീകരിച്ചു സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് യുവാക്കളുടെ ഹരമായി മാറിയതോടെയാണ് മോട്ടോർ വാഹനവകുപ്പ് കർശന നടപടിയുമായി രംഗത്തെത്തിയിരിക്കുന്നത്. മോട്ടോർ വാഹനവകുപ്പും പോലീസും നടപടി സ്വീകരിക്കാതിരിക്കാൻ മുന്നിലെയും പിന്നിലെയും നന്പർപ്ലേറ്റ് അഴിച്ചുമാറ്റിയാണ് അഭ്യാസപ്രകടനങ്ങൾ നടത്തുന്നത്. ജില്ലയിൽ രജിസ്റ്റർ ചെയ്ത സൂപ്പർ ബൈക്കുകളുടെ വിവരങ്ങളെക്കുറിച്ച് ജില്ലാ സേഫ് കേരള എൻഫോഴ്സ്മെന്റ് സ്ക്വാഡ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. രജിസ്ട്രേഷൻ മാർക്ക് പ്രദർശിപ്പിക്കാത്ത വാഹനങ്ങൾ പൊതുനിരത്തിൽ ഉപയോഗിച്ചാൽ ആദ്യതവണ പിഴയും താക്കീതും. കുറ്റം ആവർത്തിച്ചാൽ വാഹനം പിടിച്ചെടുത്തു രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് സസ്പെൻഡ് ചെയ്യാൻ ശിപാർശ ചെയ്യുമെന്ന് ജില്ലാ ആർടിഒ അറിയിച്ചു. പിടിച്ചെടുക്കുന്ന വാഹനങ്ങൾ മറ്റേതെങ്കിലും കുറ്റകൃത്യത്തിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് അന്വേഷിക്കാൻ പോലീസിനു കേസ് കൈമാറുമെന്നും ആർടിഒ പറഞ്ഞു.
Read Moreജിയെ മാറ്റിയാൽ മണ്ഡലം തോൽക്കും, പാർട്ടിക്ക് തുടർഭരണം വേണ്ടേ..! ജി. സുധാകരനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് പോസ്റ്റർ പ്രളയം
അന്പലപ്പുഴ: അന്പലപ്പുഴ മണ്ഡലത്തിൽ മന്ത്രി ജി. സുധാകരനു സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് വ്യാപക പോസ്റ്ററുകൾ. സ്ഥാനാർഥി പട്ടിക ചർച്ച ചെയ്യാൻ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരാനിരിക്കെയാണ് നഗരത്തിലെ വിവിധ ഭാഗങ്ങളിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. പുന്നപ്ര, പറവൂർ, കളർകോട് ഭാഗങ്ങളിലാണ് ജി. സുധാകരന് അനുകൂലമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്. വെള്ളിയാഴ്ച രാത്രിയോടെയാണ് ഇത്തരത്തിൽ പോസ്റ്ററുകൾ ഇറങ്ങിയത്. ജി. ഇല്ലാതെ എന്തുറപ്പ്, ജി. സുധാകരനു പകരം എസ്ഡിപിഐക്കാരൻ സലാമോ, ജിയെ മാറ്റിയാൽ മണ്ഡലം തോൽക്കും. പാർട്ടിക്ക് തുടർഭരണം വേണ്ടേ തുടങ്ങിയ വാചകങ്ങളാണ് പോസ്റ്ററുകളിലുള്ളത്. വലിയചുടുകാട് രക്തസാക്ഷിമണ്ഡപത്തിന്റെ മതിലിലും പോസ്റ്റർ പതിച്ചിട്ടുണ്ട്. സുധാകരനു പകരം മണ്ഡലത്തിൽ സിപിഎം പരിഗണിക്കുന്ന സ്ഥാനാർഥിക്കെതിരെയും പോസ്റ്ററിൽ പരാമർശമുണ്ട്. ജി. സുധാകരനു പകരം എസ്ഡിപിഐക്കാരൻ സലാമോ എന്നാണ് പോസ്റ്ററിൽ ചോദിക്കുന്നത്. സംഭവം വിവാദമായതോടെ പോസ്റ്ററുകൾ നീക്കിയിട്ടുണ്ട്. അതേസമയം ആലപ്പുഴയിലെ പ്രധാന നേതാക്കളായ ജി. സുധാകരനും തോമസ് ഐസക്കിനും…
Read Moreകെട്ടുകണക്കിനു നോട്ട് കിട്ടിയിട്ടും കണ്ണു മഞ്ഞളിക്കാതെ ജോർജ്; ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്ക്കു ബിഗ് സല്യൂട്ട്
ചേർത്തല: ചേർത്തല കനാൽക്കരയിലെ സ്റ്റാൻഡിലെ പെട്ടി ഓട്ടോറിക്ഷ ഡ്രൈവറായ ജോർജിന് ബാഗുനിറയെ പണം കിട്ടിയിട്ടും മനസ് കുലുങ്ങിയില്ല. സാന്പത്തിക ബുദ്ധിമുട്ടുണ്ടെങ്കിലും പണം തിരികെ ഉടമസ്ഥന് കൊടുത്തപ്പോഴാണ് ജോർജിന് സമാധാനമായത്. സത്യസന്ധതയുടെ മറ്റൊരു പേരായി മാറുകയാണ് ചാലിപ്പള്ളി ഇടവകയിലെ കരീക്കളം വീട്ടിൽ ജോർജ് തോമസ്. ഇന്നലെ രാവിലെ 11 ഓടെ മുട്ടം ബാങ്കിൽനിന്നു നടന്ന് കനാൽക്കരയിലേക്കു പോകുകയായിരുന്ന ജോർജിന് ബിവറേജസ് കോർപറേഷനു സമീപം റോഡ്സൈഡിൽനിന്ന് ഒരു ബാഗ് ലഭിച്ചു. തുറന്നു നോക്കിയപ്പോൾ നിറയെ നോട്ടുകെട്ടുകൾ. ആദ്യം പരിഭ്രാന്തിയിലായെങ്കിലും അപ്പോൾ അവിടെയുണ്ടായിരുന്ന ആളുമായി നേരെ ചേർത്തല പോലീസ് സ്റ്റേഷനിലേക്ക് ചെല്ലുകയായിരുന്നു. പോലീസ് ബാഗ് പരിശോധിച്ചപ്പോൾ അതിൽ 4,18,200 രൂപ ഉണ്ടായിരുന്നു. പിന്നീടുള്ള പോലീസിന്റെ അന്വേഷണ ത്തിൽ പണം ചേർത്തല ലക്ഷ്മീനാരായണ ട്രേഡേഴ്സ് ഉടമടേതാണെന്നു കണ്ടെത്തി. ബാങ്കിലടയ്ക്കാൻ കൊണ്ടുപോകുന്പോൾ ബാഗ് നഷ്ടപ്പെടുകയായിരുന്നു. പണം തിരികെ ലഭിച്ചതറിഞ്ഞ് ഉടമ സ്റ്റേഷനിലെത്തി. ചേർത്തല പോലീസ്…
Read Moreകുമ്മനവും സുരേന്ദ്രനും വീണ്ടും തെരഞ്ഞെടുപ്പ് ഗോദയിലേക്ക്! സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കണമെന്നു ജില്ലാ നേതൃത്വം
തിരുവനന്തപുരം : പാർട്ടി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനും കുമ്മനം രാജശേഖരനും തെരഞ്ഞെടുപ്പിൽ മത്സരിക്കണമെന്നു ബിജെപി കേന്ദ്ര നേതൃത്വം. കേന്ദ്ര നിർദേശത്തെ തുടർന്നു കുമ്മനത്തെ നേമത്തും സുരേന്ദ്രനെ കോന്നിയിലും വി.മുരളീധരനെ കഴക്കൂട്ടത്തും ഉൾപ്പെടുത്തി ജില്ലാ നേതൃത്വം കേരളത്തിലെ ചുമതല കൂടി വഹിക്കുന്ന കേന്ദ്ര മന്ത്രി പ്രഹ്ളാദ് ജോഷിയ്ക്കു പട്ടിക കൈമാറി. ഇന്നു തിരുവനന്തപുരത്തുള്ള കേന്ദ്ര മന്ത്രി അമിത്ഷായെ കൂടി ബോധ്യപ്പെടുത്തിയ ശേഷം പത്തിനു സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണു ഇന്നലെ ചേർന്ന ബിജെപി നേതാക്കളുടെ യോഗത്തിലെടുത്ത ധാരണ. കാട്ടാക്കടയിൽ പി.കെ.കൃഷ്ണദാസും വട്ടിയൂർക്കാവിൽ പാർട്ടി ജില്ലാ അധ്യക്ഷൻ വി.വി.രാജേഷും മത്സരിക്കും. സുരേഷ് ഗോപിയെ തിരുവനന്തപുരത്തു മത്സരിപ്പിക്കണമെന്നു ബിജെപി ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ തൃശൂർ പാർട്ടി കമ്മിറ്റി സുരേഷ് ഗോപിയെ തൃശൂരിൽ മത്സരിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. അതുകൊണ്ടുതന്നെ അദ്ദേഹത്തെ ഒന്നാമനായി ഉൾപ്പെടുത്തിയാണു അവർ പട്ടിക നൽകിയിരിക്കുന്നത്. മെട്രോമാൻ ഇ. ശ്രീധരനെ തൃപ്പുണ്ണിത്തറയിലോ പാലക്കാട്ടോ മത്സരിപ്പിക്കാനാണ്…
Read Moreപാർട്ടിക്ക് നിരക്കാത്ത പ്രചാരണം ! പിജെ ആർമിയുമായി യാതൊരു ബന്ധവുമില്ല: പി. ജയരാജൻ
കണ്ണൂർ: തന്റെ പേരുമായി ബന്ധപ്പെടുത്തി പി.ജെ. ആർമി എന്ന സമൂഹമാധ്യമത്തിലൂടെയുള്ള അഭിപ്രായപ്രകടനങ്ങൾക്ക് തനിക്കൊരു ബന്ധവുമില്ലെന്നു പി. ജയരാജൻ. പിജെ ആർമി എന്ന പേരിൽ തന്റെ ഫോട്ടോ അടക്കം ഉപയോഗിച്ച് നവമാധ്യമങ്ങളിൽ ഗ്രൂപ്പുകൾ ഉണ്ടാക്കി നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങൾക്ക് തനിക്ക് ഒരു ബന്ധവുമില്ലെന്ന് നേരത്തെ വ്യക്തമാക്കിയിട്ടുണ്ട് . തന്റെ അറിവോ സമ്മതമോ ഇല്ലാതെ ഫോട്ടോ അടക്കം ഉപയോഗിച്ച് പാർട്ടിക്ക് നിരക്കാത്ത പ്രചാരണം നടത്തുന്നവർക്കെതിരേ നിയമനടപടി സ്വീകരിക്കുമെന്നും പി.ജയരാജൻ ഫേസ്ബുക്ക് പോസ്റ്റിലൂടെ മുന്നറിയിപ്പ് നൽകി. നിശ്ചിത മാനദണ്ഡപ്രകാരം സ്ഥാനാർഥികളെ നിശ്ചയിക്കുന്നതിനുള്ള സംഘടനാപരമായ നടപടിക്രമങ്ങൾ പാർട്ടി സ്വീകരിച്ചുവരികയാണ്. അതിനിടയിൽ സാമൂഹമാധ്യമങ്ങളിലൂടെയും അല്ലാതെയും എന്റെ പേരുമായി ബന്ധപ്പെടുത്തി ചില അഭിപ്രായപ്രകടനങ്ങൾ നടന്നുവരുന്നതായി മനസിലാക്കുന്നു. ഒരു പാർട്ടിപ്രവർത്തകൻ എന്ന നിലയ്ക്ക് ഏതു ചുമതല നൽകണം എന്നതു പാർട്ടിയാണ് തീരുമാനിക്കുക. അങ്ങനെ തീരുമാനമെടുക്കുന്നതിനെ സ്വാധീനിക്കാൻ പാർട്ടി സംഘടനയ്ക്കു വെളിയിലുള്ള ആർക്കും സാധ്യമാകുകയില്ല. അതിനാൽ തന്നെ സ്ഥാനാർഥിത്വവുമായി എന്റെ…
Read More