കണ്ണൂർ: സിപിഎമ്മിലെ വ്യക്തിപൂജയ്ക്കെതിരേ തുറന്ന വിമർശനവുമായി പി. ജയരാജൻ രംഗത്ത്. പാർട്ടിയാണ് യഥാർഥ ക്യാപ്റ്റനെന്നും ഇവിടെ എല്ലാവരും സഖാക്കളാണെന്നും ജയരാജൻ മുഖ്യമന്ത്രി പിണറായി വിജയനെ ഉന്നംവച്ച് ഫേസ്ബുക്കിൽ കുറിച്ചു. പിണറായിക്ക് ക്യാപ്റ്റൻ വിശേഷണം നൽകിയതുമായി ബന്ധപ്പെട്ടാണ് ജയരാജന്റെ വിമർശനം. വ്യക്തികളല്ല, പാർട്ടിയും ഇടതുപക്ഷവുമാണ് ജനങ്ങളുടെ ഉറപ്പ്. ജനങ്ങൾ പലതരത്തിലും സ്നേഹം പ്രകടിപ്പിക്കും. എന്നാൽ കമ്യൂണിസ്റ്റുകാർ വ്യക്തിപൂജയിൽ അഭിരമിക്കുന്നവരല്ലെന്നും ജയരാജൻ കൂട്ടിച്ചേർത്തു. നേരത്തേ, വ്യക്തിപൂജ വിവാദത്തെ തുടര്‍ന്ന് നടപടി നേരിട്ട നേതാവാണ് പി. ജയരാജൻ. ജയരാജനെ പുകഴ്ത്തി പാട്ടിറക്കിയതാണ് നടപടിക്ക് കാരണമായിരുന്നത്. പി. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് കമ്യൂണിസ്റ്റുകാർക്ക് ജനങ്ങൾക്കിടയിൽ വർദ്ധിച്ചു വരുന്ന ജനപ്രിയതയിൽ പലരും അസ്വസ്ഥരാണ്. ജനപക്ഷ രാഷ്ട്രീയവും ജനക്ഷേമ രാഷ്ട്രീയവും ഉയർത്തിപ്പിടിക്കുന്നവർ ഇടതുപക്ഷമാണ്. ജനങ്ങളോട് ചേർന്നു നിൽക്കുമ്പോൾ ,അവർ സ്നേഹഹസൂചകമായി പല തരത്തിലും ഇഷ്ടം പ്രകടിപ്പിക്കും. ചിലർ പാട്ടെഴുതി ഇഷ്ടം പ്രകടിപ്പിക്കും, ചിലർ ഫോട്ടോ വെച്ച്…
Read MoreDay: April 3, 2021
ഇനി രണ്ടാഴ്ചത്തെ വിശ്രമം! രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിൽ കയറിയിറങ്ങി; ഡിവൈഎസ്പിക്ക് പരിക്ക്
വടകര: കോണ്‍ഗ്രസ് നേതാവും എംപിയുമായ രാഹുൽ ഗാന്ധിയുടെ അകമ്പടി വാഹനം കാലിലൂടെ കയറിയിറങ്ങി വടകര ഡിവൈഎസ്പിക്ക് പരിക്കേറ്റു. ഡിവൈഎസ്പി മൂസ വള്ളിക്കാടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിവൈഎസ്പിയുടെ കാൽവിരലിന് പൊട്ടലുണ്ടെന്ന് പരിശോധനയിൽ കണ്ടെത്തിയതിനാൽ രണ്ടാഴ്ചത്തെ വിശ്രമം ഡോക്ടർമാർ നിർദ്ദേശിച്ചിട്ടുണ്ട്. കൊയിലാണ്ടിയിലെ യുഡിഎഫ് സ്ഥാനാർഥിക്കായി പ്രചരണത്തിനെത്തിയ രാഹുൽ പ്രസംഗത്തിന് ശേഷം മടങ്ങുന്നതിനിടെയാണ് അകമ്പടി വാഹനം ഡിവൈഎസ്പിയുടെ കാലിൽ കയറിയത്. ഉടൻ തന്നെ പോലീസ് വാഹനത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
Read Moreആ നീക്കം സ്വകാര്യ ഭൂ ഉടമകളെ സഹായിക്കാൻ ? ഈരയിൽക്കടവ്-മണിപ്പുഴ വികസന ഇടനാഴിയുടെ ഇരുവശത്തും ഉള്ള കൃഷി വിലക്കി ഹൈക്കോടതി; കാരണം കേട്ടാൽ ഞെട്ടും…
കോട്ടയം: കോടിമത ഈരയിൽക്കടവ്-മണിപ്പുഴ പ്രദേശത്തെ 300 ഏക്കർ പാടശേഖരം ഏറ്റെടുക്കാനുള്ള നീക്കം സ്വകാര്യ ഭൂ ഉടമകളെ സഹായിക്കാനെന്നു ആരോപണം. 300 ഏക്കർ വരുന്ന കൃഷി യോഗ്യമായ പാടശേഖരമാണു വികസന ഇടനാഴിയുടെ പേരിൽ സ്വകാര്യ വ്യക്തികളിൽനിന്ന് ഏറ്റെടുക്കുന്നത്. മുൻസർക്കാരിന്റെ കാലത്താണു സ്ഥലം തദ്ദേശസ്വയംഭരണ വകുപ്പ് പ്രത്യേക ഉത്തരവ് പ്രകാരം ഈ പ്രദേശം മിക്സഡ് സോണ്‍ കാറ്റഗറിയിലേക്കു മാറ്റിയത്. കോട്ടയം മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തിയാണു സ്ഥലം ഏറ്റെടുക്കുന്നത്. ചതുപ്പ് നിറഞ്ഞതും നെൽക്കൃഷിയ്ക്കു യോജിച്ചതുമായ പ്രദേശം മണ്ണിട്ട് നികത്തുന്നതിനെതിരേ പരിസ്ഥിതി സംഘടനകൾ ഇതിനോടകം രംഗത്തുവന്നുകഴിഞ്ഞു. അനധികൃത കൃഷിക്ക് വിലക്ക്കോട്ടയം: കോടിമത ഈരയിൽക്കടവ്-മണിപ്പുഴ വികസന ഇടനാഴിയുടെ ഇരുവശത്തും ഉള്ള സ്ഥലത്ത് അനധികൃതമായി ചെയ്ത കൃഷി വിലക്കിക്കൊണ്ട് ഹൈക്കോടതി ഉത്തരവായി. ഈ ഭാഗത്തെ പാടശേഖരത്തിൽ കൃഷി ചെയ്യാൻ ആർഡിഒ ഇറക്കിയ ഉത്തരവ് നിയമലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്ഥലം ഉടമ പി. സതികുമാർ ഉൾപ്പടെയുള്ളവർ നൽകിയ ഹർജിയിലാണു…
Read Moreനീരു കുറയ്ക്കാനും ഷുഗർ വരുതിയിലാക്കാനും ഉലുവ
കറികൾക്ക് ആസ്വാദ്യമായ രുചിയും ഗന്ധവും പകരുന്ന സുഗന്ധദ്രവ്യമാണ് ഉലുവ. പുളിശേരി(മോരുകറി) പതഞ്ഞുവരുന്പോൾ അടുപ്പത്തുനിന്ന് വാങ്ങിവയ്ക്കുന്നതിനുമുന്പ് അല്പം ഉലുവാപ്പൊടി കൂടി ചേർത്താൽ അതിന്റെ സ്വാദ് പറഞ്ഞറിയിക്കാനാകില്ല. കടുകു വറുക്കുന്പോൾ അല്പം ഉലുവ ചേർത്താലും മതിയാകും. ഇഡ്ഡലിക്കും ദോശയ്ക്കും മാവരയ്ക്കുന്പോൾ അല്പം ഉലുവ കൂടി ചേർത്താൽ രുചിയേറും. മീൻകറി, സാന്പാർ, തീയൽ എന്നിവയ്ക്കും ഉലുവ പകരുന്ന രുചിക്കു പകരംവയ്ക്കാൻ മറ്റൊന്നില്ല. സ്ത്രീകളുടെ ആരോഗ്യത്തിന്ഉലുവയിൽ ഇരുന്പ് ധാരാളം. വിളർച്ച തടയുന്നതിന് ഇരുന്പ് അവശ്യപോഷകമാണെന്ന് അറിയാമല്ലോ. ഉലുവയുടെ ഇലയും കറിക്ക് ഉപയോഗി ക്കാം. രക്തത്തിലേക്ക് ഇരുന്പ് വലിച്ചെടുക്കുന്ന പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് തക്കാളി, ഉരുളക്കിഴങ്ങ് എന്നിവ ചേർത്ത വിഭവങ്ങളും ഒപ്പം കഴിക്കണം. പാലൂട്ടുന്ന സ്ത്രീകൾ ഉലുവ ചേർത്ത ഭക്ഷണം കഴിക്കുന്നത് പാലുത്പാദനം കൂട്ടുന്നതിനു സഹായകം. വയോജനങ്ങളുടെ ആരോഗ്യത്തിന്പ്രായമേറിയ സത്രീകളുടെ ആരോഗ്യസംരക്ഷണത്തിനും ഉലുവ ഗുണപ്രദം. പ്രോട്ടീൻ, വിറ്റാമിൻ സി, നാരുകൾ, ഇരുന്പ്, പൊട്ടാസ്യം, എൽ-ട്രിപ്റ്റോഫാൻ, ആൽക്കലോയ്ഡുകൾ…
Read Moreഏപ്രിൽ ഫൂളാക്കാൻ തൂങ്ങിമരണത്തിന്റെ ലൈവ് ചിത്രീകരണം ;ബഡ്ഷീറ്റ് കഴുത്തിൽ മുറുകിയ പ്ലസ്ടു വിദ്യാർഥിക്ക് ദാരുണാന്ത്യം; സിദ്ധാർഥിന്റെ മരണത്തിൽ ഞെട്ടി തകഴി ഗ്രാമം
അമ്പലപ്പുഴ: സോഷ്യല്‍ മീഡിയയിലൂടെ തൂങ്ങിമരണം ലൈവായി ചിത്രീകരിക്കുന്നതിനിടെ ബെഡ്ഷീറ്റ് മുറുകി വിദ്യാര്‍ഥി മരിച്ചു. തകഴി കേളമംഗലം തട്ടാരുപറമ്പില്‍ അജയകുമാറിന്റെയും പ്രമീഷയുടേയും മകന് സിദ്ധാര്‍ഥ് (സിദ്ദു-17) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഒന്‍പത് മണിയോടെ തലവടി കിളിരൂര്‍ വാടക വീട്ടിലാണ് സംഭവം. രാത്രി ഭക്ഷണത്തിന് ശേഷം മൊബൈല്‍ഫോണുമായി മുറിയില്‍ കയറിയ സിദ്ധാര്‍ഥിനെ ഏറെനേരം കഴിഞ്ഞിട്ടും കാണാത്തതിനെ തുടര്‍ന്ന് മാതാവ് മുറിയുടെ വാതില്‍ തുറന്ന് അകത്ത് കടന്നപ്പോഴാണ് ഫാനില്‍ തൂങ്ങിനില്ക്കുന്നത് ശ്രദ്ധയില്‍പെട്ടത്. അലര്‍ച്ചയോടെ പ്രമീള ബെഡ്ഷീറ്റ് അറുത്ത് സിദ്ധാര്‍ഥിനെ കട്ടിലില്‍ കിടത്തി. ഓടിക്കൂടിയ നാട്ടുകാര്‍ എടത്വാ പോലീസില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പോലീസും, നാട്ടുകാരും ചേര്‍ന്ന് സിദ്ധാര്‍ഥിനെ എടത്വാ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സംഭവം നടന്ന മുറിയുടെ ജനാലയോട് ചേര്‍ന്ന് ലൈവ് ചിത്രീകരിക്കുന്ന മൊബൈല്‍ഫോണ്‍ കണ്ടെത്തി. ഏപ്രില്‍ ഫൂള്‍ ദിനത്തില്‍ സഹപാഠികളെ കബളിപ്പിക്കാന്‍ ചിത്രീകരിച്ചതാവാമെന്നാണ് വീട്ടുകാരുടെ…
Read Moreകോന്നിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി കെ.യു. ജനീഷ് കുമാര്‍ മകള്‍ ആസിഫയുടെ ജന്മദിനത്തില് ഭാര്യ അനുമോള്‍ മകന് നൃപന്, കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടപ്പോള്‍. കൂടുതൽ ചിത്രങ്ങൾക്ക്- https://www.rashtradeepika.com/tag/election-click/
Read Moreഅമ്മയുടെ കരുതൽ; പുലർച്ചെ മകന്ഭക്ഷണം ഒരുക്കിവച്ച് അമ്മ; പ്രചാരണ പരിപാടിക്ക് റോബിന് പീറ്റര്‍ തുടക്കം കുറിക്കുന്നത് അമ്മയുടെ അനുഗ്രഹം വാങ്ങിയശേഷം
കോന്നി: ഏതു തെരഞ്ഞെടുപ്പായാലും പ്രമാടം റോക്ക് വ്യൂ വീട്ടില്‍ തിരക്കാണ്. റോബിന് പീറ്റര്‍ സ്ഥാനാര്‍ഥിയാണെങ്കിലും അല്ലെങ്കിലും തെരഞ്ഞെടുപ്പ് കാലത്ത് രാവിലെ 7.30നു മുമ്പ് ഈ അമ്മ മകനുവേണ്ടി ഭക്ഷണം ഒരുക്കി വിളിച്ചിരിക്കും. രാത്രി ഏറെ വൈകിയാണ് കിടക്കുന്നതെങ്കിലും ക്ഷമയോടെ റോബിന് പീറ്റര്‍ ഭക്ഷണമേശയ്ക്കരികിലെത്തും. ഭക്ഷണം കഴിച്ച് അമ്മയുടെ അനുഗ്രഹവും വാങ്ങിയാണ് റോബിന്റെ ഒരു ദിവസം ആഗ്രഹിക്കുന്നത്. കാല്‍നൂറ്റാണ്ടായി ത്രിതല പഞ്ചായത്തുകളില്‍ ജനപ്രതിനിധിയാണെങ്കിലും നിയമസഭയിലേക്ക് റോബിന് ഇത് കന്നി അങ്കമാണ്. കോന്നിയിലെ യുഡിഎഫ് സ്ഥാനാര്ഥിയാണദ്ദേഹം.പരേതനായ പത്രോസിന്റെയും മറിയാമ്മയുടെയും മൂത്തപുത്രന്. ഭാര്യ ആഷ്ലി, മക്കളായ റെനീറ്റ, റിറ്റ എന്നിവര്‍ വിദേശത്താണ്. രാവിലെ അമ്മയ്ക്കുവേണ്ടിയാണ് സമയമെങ്കില്‍ രാത്രി എത്ര വൈകിയാലും അതാത് ദിവസത്തെ പ്രചാരണ പരിപാടികള്‍ ഭാര്യയെും മക്കളെയും അപ്ഡേറ്റ് ചെയ്തു നല്‍കും. വിദേശത്തു നഴ്സായ ഭാര്യയ്ക്ക് തെരഞ്ഞെടുപ്പു കാലത്ത് ഇവിടേക്ക് എത്താനാകില്ല. എന്നിരുന്നാലും അവര്‍ അവിടെ ഇരുന്ന സമൂഹമാധ്യമങ്ങളിലൂടെയും മറ്റും…
Read Moreതിരക്കിനിടയിലും മകളുടെ ജന്മദിനം ആഘോഷിച്ച് ജനീഷ് കുമാർ; ഉപതെരഞ്ഞെടുപ്പിലേതിലും മികച്ച വിജയം ഉണ്ടാകുമെന്ന് അനുമോള്‍
കോന്നി: തെരഞ്ഞെടുപ്പു തിരക്കിനിടയിലും മകള്‍ ആസിഫ ജനീഷ് കുമാറിനെ വെറുതെവിട്ടില്ല. ഉച്ചയ്ക്ക് വീട്ടിലെത്തണമെന്നതായിരുന്നു അന്ത്യശാസനം. പരസ്യ പ്രചാരണത്തിന് അവധി നല്കിയ ദു ഖവെള്ളിയാഴ്ച ഉച്ചയക്ക് ഭവനസന്ദര്‍ശന തിരക്കിലായിരുന്നപ്പോഴാണ് വീട്ടില്‍ നിന്നും വിളി എത്തുന്നത്. മകളുടെ ജന്മദിനമാണ് ഇന്ന് എന്ന വിവരം ഓര്‍ത്തെടുത്ത ജനീഷ് പിന്നെ ഒട്ടും വൈകിക്കാതെ വീട്ടിലെത്തി. അപ്പോഴേക്കും അവിടെ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അച്ഛന് എത്തിയതിനു പിന്നാലെ ആസിഫ കേക്ക് മുറിച്ചു. ഭാര്യ അനുമോളും മൂത്തമകന് നൃപനും ഒപ്പം നിന്നു. അടുത്ത ബന്ധുക്കളും ഏതാനും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. എല്ലാവര്‍ക്കുമൊപ്പം ഉച്ചയൂണും കഴിച്ചാണ് പിന്നീടുള്ള പ്രചാരണത്തിലേക്കു കടന്നത്. ഭാര്യ അനുമോള്‍ ജനീഷിനുവേണ്ടി തിരക്കിട്ട പ്രചാരണത്തിലാണ്. ഭവനസന്ദര്‍ശന സ്ക്വാഡുകളുമായി മണ്ഡലത്തില്‍ സജീവമായിരുന്നു. ഉപതെരഞ്ഞെടുപ്പിലേതിലും മികച്ച വിജയം ജനീഷിന് ഉണ്ടാകുമെന്ന് അനുമോള്‍ പറയുന്നു. കുറഞ്ഞകാലംകൊണ്ട് മണ്ഡലവുമായി അനുമോളും നല്ല ഒരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെയും അടുത്തു…
Read Moreഎന്‍ഡിഎയ്ക്ക് ആവേശമായി, ശരണംവിളികളോടെ നരേന്ദ്രമോദി; ധാര്‍ഷ്ട്യവും അഴിമതിയുമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര
പത്തനംതിട്ട: കോന്നി പ്രമാടം രാജീവ്ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയം മൈതാനിയില്‍ തിങ്ങിനിറഞ്ഞ ജനസമൂഹത്തെ സാക്ഷിയാക്കി എന്‍ഡിഎയുടെ വിജയാരവം മുഴക്കി പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളം മാറുകയാണെന്നും ഈ തെരഞ്ഞെടുപ്പോടെ ഇടതു, വലതു മുന്നണികളുടെ കാലം കഴിയുമെന്നും പ്രധാനമന്ത്രി പ്രഖ്യാപിച്ചതോടെ ജനം ആവേശത്തിലായി. ശബരിമല അയ്യപ്പനോടുള്ള ഭക്തി പൊതുവേദിയില്‍ പ്രഖ്യാപിച്ച് ശരണം വിളിച്ച പ്രധാനമന്ത്രി, ശബരിമലയില്‍ ഭക്തര്‍ക്കുണ്ടായ ദുരനുഭവങ്ങളെ അപലപിച്ചു. പുഷ്പങ്ങള്‍ നല്കി വരവേല്ക്കേണ്ട അയ്യപ്പഭക്തരെ ലാത്തിയടിക്കുകയാണ് കേരളത്തിലെ ഇടതു സര്‍ക്കാര്‍ ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു. ഏതെങ്കിലും സര്‍ക്കാര്‍ സ്വന്തം ജനങ്ങളെ ഇങ്ങനെ ലാത്തികൊണ്ട് അടിക്കുമോയെന്ന് അദ്ദേഹം ആരാഞ്ഞു. ഭാരത സംസ്കാരത്തെ തെറ്റായി ചിത്രീകരിക്കാനാണ് ഇടതുപക്ഷം ശ്രമിച്ചത്. ലോകം തള്ളിക്കളഞ്ഞ പ്രത്യയശാസ്ത്രമാണ് അവരുടേത്. ധാര്‍ഷ്ട്യവും അഴിമതിയുമാണ് കേരളത്തിലെ ഇടതു സര്‍ക്കാരിന്റെ മുഖമുദ്ര. അഴിമതിയുടെ കാര്യത്തില്‍ ഇടതും, വലതും ഇരട്ടകളാണ്. 1970 കാലഘട്ടത്തില്‍ അഴിമതിക്കെതിരെ ജയപ്രകാശ് നാരായണന്റെ നേത ത്വത്തില്‍ അഴിമതിക്കെതിരെ ഉയര്‍ന്ന…
Read Moreനൂറ്റിമൂന്നാം വയസിലും വോട്ട് നഷ്ടമാക്കാതെ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത
കുമ്പനാട്: നൂറ്റമൂന്നാം വയസിലും സമ്മതിദാനാവകാശം ഡോ.ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം മാര്‍ത്തോമ്മ വലിയ മെത്രാപ്പോലീത്ത നഷ്ടമാക്കിയില്ല. നിയമസഭ തെരഞ്ഞെടുപ്പിന് നാലു ദിവസം മുമ്പേ വോട്ടു ചെയ്തപ്പോള്‍ തിരുമേനിക്ക് ഇതു സ്വീകരിക്കുമോയെന്നു ചെറിയ സംശയം ബാക്കി. പുതിയ ക്രമീകരണം അനുസരിച്ച് 80 വയസ് കഴിഞ്ഞവര്‍ക്ക് താമസസ്ഥലത്ത് ബാലറ്റ് പേപ്പര്‍ എത്തിച്ച് നേരത്തെ തന്നെ വോട്ടു ചെയ്തു സൂക്ഷിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വിശദീകരിച്ചപ്പോള്‍ സന്തോഷം. കുമ്പനാട് ഫെലോഷിപ്പ് ആശുപത്രിയില്‍ കഴിയുന്ന വലിയ മെത്രാപ്പോലീത്ത ഇന്നലെയാണ് വോട്ടു ചെയ്തത്. പോളിംഗ് ഉദ്യോഗസ്ഥര്‍ ബാലറ്റു പേപ്പറുമായി മെത്രാപ്പോലീത്തയെ കാണാനെത്തി.ആറന്മുള നിയോജകമണ്ഡലത്തിലെ വോട്ടറായ അദ്ദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് വോട്ടു ചെയ്ത് ബാലറ്റ് പേപ്പര്‍ കവറിലാക്കി ഉദ്യോഗസ്ഥരെ ഏല്പിച്ചു. നൂറ്റിമൂന്നാം വയസിലും വോട്ടു ചെയ്യാനായതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെല്ലാം പോളിംഗ് ബൂത്തിലെത്തി വോട്ടു ചെയ്യുന്ന പതിവാണ് വലിയ മെത്രാപ്പോലീത്തയ്ക്കുണ്ടായിരുന്നത്. ശാരീരിക അവശതകള്‍ കാരണം പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍…
Read More