തിരക്കിനിടയിലും മകളുടെ ജന്മദിനം ആഘോഷിച്ച് ജനീഷ് കുമാർ; ഉപതെരഞ്ഞെടുപ്പിലേതിലും മികച്ച വിജയം  ഉണ്ടാകുമെന്ന് അനുമോള്‍


കോന്നി: തെരഞ്ഞെടുപ്പു തിരക്കിനിടയിലും മകള്‍ ആസിഫ ജനീഷ് കുമാറിനെ വെറുതെവിട്ടില്ല. ഉച്ചയ്ക്ക് വീട്ടിലെത്തണമെന്നതായിരുന്നു അന്ത്യശാസനം.

പരസ്യ പ്രചാരണത്തിന് അവധി നല്‍കിയ ദു ഖവെള്ളിയാഴ്ച ഉച്ചയക്ക് ഭവനസന്ദര്‍ശന തിരക്കിലായിരുന്നപ്പോഴാണ് വീട്ടില്‍ നിന്നും വിളി എത്തുന്നത്.

മകളുടെ ജന്മദിനമാണ് ഇന്ന് എന്ന വിവരം ഓര്‍ത്തെടുത്ത ജനീഷ് പിന്നെ ഒട്ടും വൈകിക്കാതെ വീട്ടിലെത്തി. അപ്പോഴേക്കും അവിടെ ആഘോഷത്തിനുള്ള ഒരുക്കങ്ങള്‍ നടത്തിയിരുന്നു. അച്ഛന്‍ എത്തിയതിനു പിന്നാലെ ആസിഫ കേക്ക് മുറിച്ചു.

ഭാര്യ അനുമോളും മൂത്തമകന്‍ നൃപനും ഒപ്പം നിന്നു. അടുത്ത ബന്ധുക്കളും ഏതാനും പ്രവര്‍ത്തകരും സന്നിഹിതരായിരുന്നു. എല്ലാവര്‍ക്കുമൊപ്പം ഉച്ചയൂണും കഴിച്ചാണ് പിന്നീടുള്ള പ്രചാരണത്തിലേക്കു കടന്നത്.

ഭാര്യ അനുമോള്‍ ജനീഷിനുവേണ്ടി തിരക്കിട്ട പ്രചാരണത്തിലാണ്. ഭവനസന്ദര്‍ശന സ്‌ക്വാഡുകളുമായി മണ്ഡലത്തില്‍ സജീവമായിരുന്നു. ഉപതെരഞ്ഞെടുപ്പിലേതിലും മികച്ച വിജയം ജനീഷിന് ഉണ്ടാകുമെന്ന് അനുമോള്‍ പറയുന്നു.

കുറഞ്ഞകാലംകൊണ്ട് മണ്ഡലവുമായി അനുമോളും നല്ല ഒരു ബന്ധം ഉണ്ടാക്കിയിട്ടുണ്ട്. വോട്ടര്‍മാരില്‍ നല്ലൊരു പങ്കിനെയും അടുത്തു പരിചയപ്പെടാനായത് പ്രചാരണരംഗത്ത് മുതല്‍ക്കൂട്ടാണ്.

വനിതാ ജനപ്രതിനിധികളുടെ സംഘവും അനുമോളോടൊപ്പം പ്രചാരണരംഗത്തുണ്ട്.

 

Related posts

Leave a Comment