ന്യൂഡൽഹി: ആസാമിൽ ബിജെപി സ്ഥാനാർഥിയുടെ വാഹനത്തിൽനിന്ന് പോൾ ചെയ്ത വോട്ടിംഗ് യന്ത്രം പിടിച്ചതോടെ യന്ത്രത്തിന്റെ ആധികാരികതയിൽ ആശങ്കയറിയിച്ച് രാഷ്ട്രീയ പാർട്ടികൾ. വിവിധ പാർട്ടി പ്രതിനിധികൾ പരാതിയുമായി തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. അതേസമയം ആസാമിലെ റതാബരിയിൽ വോട്ടെടുപ്പു കഴിഞ്ഞ യന്ത്രം ബിജെപി സ്ഥാനാർഥിയുടെ കാറിൽ കൊണ്ടുപോയ സംഭവത്തിൽ നാല് ഉദ്യോഗസ്ഥർക്കെതിരേ തെരഞ്ഞെടുപ്പു കമ്മീഷൻ നടപടിയെടുത്തു. ഇവരെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് എത്തി. ഈ യന്ത്രം ഉപയോഗിച്ച ബൂത്തിൽ വീണ്ടും വോട്ടെടുപ്പു നടത്തുമെന്നും കമ്മീഷൻ അറിയിച്ചിട്ടുണ്ട്. വോട്ടിംഗ് യന്ത്രം കടത്തിയത് തടഞ്ഞവരെ പ്രതികളാക്കി പോലീസ് കേസെടുത്തതായും റിപ്പോർട്ടുകളുണ്ട്. ആക്രമണം നടത്തിയെന്ന പേരിലാണ് തിരിച്ചറിഞ്ഞിട്ടില്ലാത്തവർക്കെതിരേ കേസ്. കരിംഗഞ്ചിലെ ഇന്ദിരാ എം.വി സ്കൂളിലെ പോളിംഗിനുശേഷം വോട്ടിംഗ് യന്ത്രം സ്ട്രോംഗ് റൂമിലേക്കു കൊണ്ടുപോകുന്നതിനിടെ തെരഞ്ഞെടുപ്പു കമ്മീഷൻ ഏർപ്പാടാക്കിയ വാഹനം തകരാറായപ്പോൾ സ്വകാര്യ വാഹനം ഉപയോഗിച്ചുവെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. പതാർകണ്ഡി മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി കൃഷ്ണേന്ദു…
Read MoreDay: April 3, 2021
തലശേരിയിൽ ബിജെപിയുടെ വോട്ട് നോട്ടക്ക് ? ബിജെപിയുടെ പിന്തുണ വേണ്ടെന്ന് പറഞ്ഞ് നസീർ പിൻമാറാൻ കാരണമായ ഫോൺ സന്ദേശം ഇങ്ങനെ…
സ്വന്തം ലേഖകൻ തലശേരി: “നിന്നെ പറ്റിക്കാനാടാ… വോട്ട് കച്ചവടം നടന്നു… നീ തടി കയ്ച്ചലാക്കിക്കോ…’ പ്രിയ സുഹൃത്തിന്റെ ഈ ഫോൺ സന്ദേശമാണ് ബിജെപി വോട്ട് വേണ്ടെന്ന് തീരുമാനിക്കാൻ തന്നെ പ്രേരിപ്പിച്ചതെന്ന് തലശേരി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർഥി സി.ഒ.ടി. നസീർ. ഏത് മുന്നണിയാണ് വോട്ട് കച്ചവടം നടത്തിയതെന്ന ചോദ്യത്തിന് അത് സസ്പെൻസാണെന്നായിരുന്നു നസീറിന്റെ മറുപടി. ഏത് മുന്നണിയുമായിട്ടാണ് വോട്ട് കച്ചവടം നടന്നതെന്ന് വ്യക്തമാക്കുന്ന ശബ്ദസന്ദേശം കയ്യിലുണ്ട്. വ്യക്തി ബന്ധത്തെ ബാധിക്കുമെന്നതിനാൽ പുറത്തു വിടുന്നില്ലെന്നും നസീർ തുടർന്നു പറഞ്ഞു. ഇതിനിടയിൽ നസീറിന്റെ മനം മാറ്റത്തെക്കുറിച്ച് നിറം പിടിച്ച കഥകളാണ് നഗരത്തിൽ പ്രചരിക്കുന്നത്. ഉന്നത നേതാവിൽ നിന്ന് വലിയ ഓഫറാണ് നസീറിന് ലഭിച്ചിട്ടുള്ളതെന്നാണ് ഒരു വിഭാഗം പറയുന്നത്. പി. ജയരാജൻ ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ ഉന്നത നേതാക്കളുമായി നസീറിന്റെ ബന്ധവും ഇടതു സ്ഥാനാർഥി എ.എൻ. ഷംസീറുമായുള്ള നസീറിന്റെ ഏറ്റുമുട്ടലുകളും ചർച്ചയാകുന്നുണ്ട്. ബിജെപിയുടെ…
Read Moreഓടരുത്, ഓടിയാല്‍..! രക്ഷപെടാൻ ശ്രമിച്ച പീഡനക്കേസ് പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
മീററ്റ്: ഉത്തർപ്രദേശിലെ മീററ്റിൽ കസ്റ്റഡിയിൽനിന്നും രക്ഷപെടാൻ ശ്രമിച്ച കൂട്ടമാനഭംഗക്കേസിലെ പ്രതിയെ പോലീസ് വെടിവച്ചു വീഴ്ത്തി. 10 ാം ക്ലാസുകാരിയെ കൂട്ടമാനഭംഗപ്പെടുത്തിയ കേസിലെ നാലു പ്രതികളിലൊരാളെയാണ് വെടിവച്ചു വീഴ്ത്തി പോലീസ് പിടികൂടിയത്. കേസിലെ പ്രതികളായ ലഖാൻ, വികാസ് എന്നിവരെ ഇന്ന് രാവിലെയാണ് പിടികൂടിയത്. ഇവരെ കോടതിയിൽ ഹാജരാക്കാൻ കൊണ്ടുപോകും വഴി എസ്ഐയുടെ തോക്ക് തട്ടിയെടുത്ത് പ്രതികൾ രക്ഷപെടാൻ ശ്രമിച്ചു. തോക്ക് തട്ടിയെടുത്ത ലഖാൻ പോലീസിനു നേർക്ക് വെടിയുതിർത്തു. പോലീസ് ലഖാന്റെ കാലിൽ വെടിവച്ചു വീഴ്ത്തി. രണ്ടു പ്രതികളെയും പോലീസ് വീണ്ടും പിടികൂടി. ലഖാനെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൗമാരക്കാരിയെ നാല് പേർ ചേർന്നാണ് പീഡിപ്പിച്ചത്. വ്യാഴാഴ്ചയായിരുന്നു സംഭവം. പീഡിപ്പിച്ച ശേഷം പെൺകുട്ടിയെ പ്രതികൾ നിർബന്ധിച്ച് വിഷം കഴിപ്പിച്ചെന്നും ബന്ധുക്കൾ പറയുന്നു. വീട്ടിൽനിന്നും വൈകുന്നേരം 3.30 ന് പോയ പെൺകുട്ടി തിരികെ 5.15 ന് ആണ് എത്തിയത്. വീട്ടിലെത്തിയ പെൺകുട്ടി…
Read Moreരാഹുൽ ഗ്രീഷ്മയെ സ്നേഹിച്ച് വിവാഹം കഴിച്ചത് മൂന്നുവർഷം മുമ്പ് ! ഗ്രീഷ്മയുടെ ആത്മഹത്യ; ഗാർഹിക പീഡനമെന്നു പരാതി
പുതുക്കാട്: നെൻമണിക്കര ചിറ്റിശേരിയിൽ ദളിത് യുവതി ഭർതൃവീട്ടിൽ ആത്മഹത്യ ചെയ്തത് ഗാർഹിക പീഡനം മൂലമെന്ന് പരാതി. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പുതുക്കാട് പോലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തു. ചിറ്റിശേരി മുത്രത്തിപ്പറന്പിൽ രാഹുലിന്റെ ഭാര്യ ഗ്രീഷ്മ (23) ആണ് തിങ്കളാഴ്ച രാവിലെ വീടിനകത്ത് തൂങ്ങിമരിച്ചത്. ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനമാണ് ആത്മഹത്യ ചെയ്യാൻ കാരണമെന്ന് ഗ്രീഷ്മയുടെ വീട്ടുകാർ ആരോപിച്ചു. മൂന്നുവർഷം മുൻപാണ് രാഹുൽ ഗ്രീഷ്മയെ സ്നേഹിച്ച് വിവാഹം കഴിച്ചത്. വിവാഹശേഷം യുവതിയോട് ഭർത്താവും വീട്ടുകാരും ക്രൂരമായ രീതിയിലാണ് പെരുമാറുന്നതെന്നും ബന്ധുക്കൾ പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പുതുക്കാട് പോലീസ് അറിയിച്ചു.
Read Moreവീടുകൾ കയറിയിറങ്ങി കുശലം പറഞ്ഞും..! തോമസ് ഉണ്ണിയാടന്റെ വിജയത്തിന് വോട്ടഭ്യർഥിച്ച് നടി മുക്തയും
ഇരിങ്ങാലക്കുട: യുഡിഎഫ് സ്ഥാനാർഥി തോമസ് ഉണ്ണിയാടന്റെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി വോട്ടഭ്യർഥിച്ച് നടി മുക്തയും. പൊറത്തിശേരി മണ്ഡലത്തിൽ നടന്ന ഗൃഹസന്ദർശനത്തിലാണു മുക്ത സ്ഥാനാർഥിയോടൊപ്പം പ്രചാരണത്തിനെത്തിയത്. വീടുകൾ കയറിയിറങ്ങിയ മുക്ത കുഞ്ഞുങ്ങളോടു കുശലം പറഞ്ഞും പ്രായമായവരോടു തോമസ് ഉണ്ണിയാടനു വേണ്ടി വോട്ടഭ്യർഥിച്ചുമാണു സന്ദർശനം നടത്തിയത്. ഡിസിസി സെക്രട്ടറി ആന്റോ പെരുന്പുള്ളി, മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ, ഭാരവാഹികളായ കെ.സി. ജയിംസ്, ചിന്ത ധർമരാജൻ, പി.എൻ. സുരേഷ്, കെ.കെ. അബ്ദുള്ളക്കുട്ടി, സിന്ധു അജയൻ, നിഷ ഹരിദാസ്, ടി.എ. പോൾ, എം. മുകുന്ദൻ, ടി.എം. ധർമരാജൻ, റപ്പായി എന്നിവരും ഉണ്ണിയാടനോടൊപ്പമുണ്ടായിരുന്നു.
Read Moreപരിചയപ്പെട്ടത് ഷെയര്‍ ചാറ്റിലൂടെ..! പ്രണയം നടിച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയ പ്രതികള്‍ അറസ്റ്റില്‍; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
കൂത്തുപറമ്പ്: ഷെയർ ചാറ്റിലൂടെ പരിചയപ്പെട്ട പതിനാലുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ. മാഹി ഈസ്റ്റ് പളളൂർ സ്വദേശിനിയായ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ കാസർഗോഡ് ബദ്രടുക്കം പുത്തൂർ രാജീവ് കോളനിയിലെ ടി.എ.ഫായിസ് (26), കാസർഗോഡ് കമ്പാറിലെ പാലത്തൊട്ടി ഹൗസിൽ അബ്ദുൽ മന്നാൻ (30) എന്നിവരെയാണ് കൂത്തുപറമ്പ് സിഐ എൻ. സുനിൽ കുമാറും സംഘവും അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 28ന് മാങ്ങാട്ടിടം മൂന്നാം പീടികയിലെ അൽ അമീൻ റസിഡൻസിയിലെ മുറിയിൽ വച്ച് പീഡിപ്പിച്ചെന്നാണ് കേസ്. ഓൺ ലൈൻ വഴി മുറി ബുക്ക് ചെയ്ത് പെൺകുട്ടിയെ കാറിൽ കയറ്റി ഇവിടേക്ക് കൊണ്ടുവരികയായിരുന്നു. പീഡനത്തിന് ശേഷം പെൺകുട്ടിയുടെ സ്വർണാഭരണങ്ങളും ഇവർ കൈക്കലാക്കി. അതിനു ശേഷം പെൺകുട്ടിയെ തിരിച്ച് നാട്ടിലെത്തിച്ച് പ്രതികൾ കടന്നു കളയുകയായിരുന്നു. ചൈൽഡ് ലൈനിൽ ലഭിച്ച പരാതി കൂത്തുപറമ്പ് പോലീസിന് കൈമാറിയതിനെത്തുടർന്ന് പോലീസ്…
Read Moreആമസോൺ വികസിപ്പിച്ച ഇന്റലിജന്റ് പേഴ്സണൽ അസിസ്റ്റന്റ് ! ചെറിയാക്കര സ്കൂളിലെ അലെക്സ ടീച്ചന്റെ വിശേഷങ്ങള്‍
ഷൈബിൻ ജോസഫ് ചീമേനി (കാസർഗോഡ്): “അലെക്സ, ക്യാൻ റ്റു മേക്ക് ദി സൗണ്ട് ഒാഫ് എ ഡോഗ്’ചോദിച്ചത് മൂന്നാം ക്ലാസ് വിദ്യാർഥിനി വൈഗ സുമേഷ്. ‘ഡിഡ് യു മീൻ ബാർക്ക് ഒാഫ് എ ഡോഗ്’ ? ശബ്ദം കേൾപ്പിക്കുന്നതിനു മുന്‍പായി അലെക്സയുടെ ചോദ്യം. ഇതിനുശേഷം അധ്യാപകൻ എം.മഹേഷ് കുമാർ കുട്ടികളോട് പറഞ്ഞു ‘പട്ടിയുടെ കുരയെ ഇംഗ്ലീഷിൽ ബാർക്ക് എന്നാണ് പറയുന്നത്. അതുകൊണ്ട് അടുത്ത തവണ ഹൗ ഡസ് എ ഡോഗ് ബാർക്ക് എന്നുവേണം ചോദിക്കാൻ.’ പുതിയ വാക്കുകളും ഉച്ഛാരണവും വ്യാകരണവുമൊക്കെ എളുപ്പം പഠിക്കാൻ പറ്റിയതിന്റെ സന്തോഷത്തിൽ കുട്ടികൾ. ഇത് കയ്യൂർ-ചീമേനി പഞ്ചായത്തിലെ ചെറിയാക്കര ഗവ.എൽപി സ്കൂൾ. തനി ഗ്രാമീണപ്രദേശമായ ഇവിടുത്തെ കുട്ടികളുടെ ഇംഗ്ലീഷ് പഠനം ഇന്ന് വേറെ ലെവലാണ്. ആമസോണിന്റെ അലെക്സ എന്ന സ്മാർട്ട് സ്പീക്കർ എങ്ങനെ ഇംഗ്ലീഷ് പഠനത്തിന് ഉപയോഗപ്പെടുത്താമെന്ന് ഇവർ ലോകത്തിന് കാണിച്ചുകൊടുത്തു. വിവരമറിഞ്ഞ്…
Read Moreകള്ളന് വീട്ടുപകരണങ്ങളും പ്രിയം; കവർന്നത് നാലു ലക്ഷത്തിന്റെ മുതലുകൾ
തളിപ്പറമ്പ്: പട്ടാപ്പകൽ തളിപ്പറമ്പിൽ വീട് കുത്തിത്തുറന്ന് വീട്ടുപകരണങ്ങൾ കവർന്നു. കൂവേരി ചപ്പാരപ്പടവിലെ ആദില അബ്ദുള്‍ മജീദി(39)ന്റെ വീട്ടിലാണ് കവർച്ച നടന്നത്. വീടിന്റെ രണ്ടാംനിലയുടെ വാതില്‍ കുത്തി തുറന്ന് നാലുലക്ഷം രൂപയോളം വിലമതിക്കുന്ന വീട്ടുസാധനങ്ങൾ മോഷ്ടിച്ചു കൊണ്ടുപോയതായാണ് പരാതി. രണ്ടാംനിലയില്‍ സൂക്ഷിച്ച രണ്ട് അലമാരകൾ, കട്ടില്, ഡൈനിംഗ് ടേബിള്‍, രണ്ട് സോഫകള്‍, ഗ്യാസ് സ്റ്റൗ, മറ്റ് ഗൃഹോപകരണങ്ങള്‍ തുടങ്ങിയവയാണ് മോഷണം പോയത്. കഴിഞ്ഞ 28ന് ഉച്ചയ്ക്ക് ഒന്നിനും വൈകുന്നേരം അഞ്ചിനു ഇടയിലാണ് മോഷണം നടന്നത്. വീട്ടിലുള്ളവര്‍ വീടുപൂട്ടി പുറത്തുപോയ സമയത്താണ് കവർച്ച നടന്നത്. സംഭവത്തിൽ യുവതിയുടെ പരാതിയില്‍ തളിപ്പറമ്പ് പോലിസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read Moreജ്യൂസ് കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് കടയിലെ ജോലിക്കാര്‍ അറസ്റ്റില്‍; കാബിനില്‍ സിസിടിവി കാമറയും ഉണ്ടായിരുന്നില്ല…
ചീമേനി: ഐസ്ക്രീം പാര്‍ലറില്‍ ജ്യൂസ് കഴിക്കാനെത്തിയ വിദ്യാര്‍ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചതിന് കടയിലെ രണ്ട് ജോലിക്കാര്‍ അറസ്റ്റില്‍. ചീമേനി ടൗണിലെ ഐസ്ക്രീം പാര്‍ലറില്‍ ജോലിചെയ്യുന്ന പരപ്പ സ്വദേശി ബാസിത് (21), ചീമേനി ചെമ്പ്രകാനത്തെ നിയാസ് (23) എന്നിവരെയാണ് ചീമേനി പോലീസ് അറസ്റ്റ്ചെയ്തത്. ചീമേനി ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ കായികാധ്യാപകന് നല്കിയ യാത്രയയപ്പ് പരിപാടിയില്‍ പങ്കെടുക്കാനെത്തിയ പതിനേഴുകാരിയായ വിദ്യാര്‍ഥിനിയാണ് പരാതിക്കാരി. കടയിലെ കാബിനില്‍ ഇരുന്ന് ജ്യൂസ് കഴിക്കവേ ഇവര്‍ കയറിപ്പിടിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പറയുന്നു. രക്ഷപ്പെട്ടോടിയ പെണ്‍കുട്ടി വീട്ടിലെത്തി വിവരമറിയിച്ചതിനെത്തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും കടയിലെത്തി ഇരുവരേയും മര്‍ദിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടി ഇരുന്ന കാബിനില്‍ സിസിടിവി കാമറയും ഉണ്ടായിരുന്നില്ല. പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപവിത്രയ്ക്ക് രാഷ്ട്രീയം അത്ര പിടിപാടുള്ള വിഷയമല്ല! അച്ഛന് വേണ്ടി വോട്ട് ചോദിക്കാൻ കൊച്ചു പവിത്രയും
കൊട്ടാരക്കര: പവിത്രയ്ക്ക് രാഷ്ട്രീയം അത്ര പിടിപാടുള്ള വിഷയമല്ല. പക്ഷേ അച്ഛൻ ജയിക്കണം അതിന് അച്ഛനോടൊപ്പവും ഒറ്റയ്ക്കും പവിത്ര പ്രചാരണ രംഗത്ത് ഇപ്പോൾ സജീവ സാന്നിധ്യമാണ്. ആദ്യം കൂട്ടുകാരെയും പരിചയക്കാരെയുമെല്ലാം കണ്ട് അവരുടെ വീട്ടുകാരുടെയും ബന്ധുക്കളുടെയും വോട്ടഭ്യർഥിക്കുകയായിരുന്നു ചെയ്തിരുന്നത്. അച്ഛൻ വയക്കൽ സോമന്റെ സ്വീകരണ പര്യടനം ആരംഭിച്ചതോടെ പ്രചാരണ വാഹനത്തിൽ കൊച്ചു പവിത്രയും അച്ഛനോടൊപ്പം കൂടി. എല്ലാവരെയും കൈ വീശി അഭിവാദ്യം ചെയ്തുകൊണ്ടാണ് യാത്ര. സ്വീകരണ കേന്ദ്രത്തിലെത്തിയാൽ വാഹനത്തിൽ നിന്നിറങ്ങി ഓരോരുത്തരോടും അച്ഛനു വേണ്ടി വോട്ടഭ്യർഥിക്കും. സമപ്രായക്കാരോട് അവരുടെ വീട്ടിലെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കും. അതിരാവിലെ തുടങ്ങുന്ന സ്വീകരണ പര്യടനം അവസാനിക്കുന്നത് രാത്രിയിലാകും. ഈ സമയമത്രയും പവിത്ര അച്ഛനൊപ്പമുണ്ടാകും. വാളകം മാർത്തോമ്മാ സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പവിത്ര നല്ലൊരു നർത്തകി കുടിയാണ്. അമ്മ വീണയും പ്രചരണ രംഗത്ത് സജീവമാണ്.
Read More