സംസ്ഥാനത്ത്  10 വരെഒറ്റപ്പെട്ടയിടങ്ങളിൽ മിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശൂം;  മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ മാസം 10 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പാണ് അറിയിപ്പ് നൽകിയത്. ഒറ്റപ്പെട്ടയിടങ്ങളിൽ 30-40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാമെന്നും ഉച്ചയ്ക്ക് രണ്ട് മുതൽ രാത്രി 10 വരെയുള്ള സമയത്ത് ഇടിമിന്നലിന് സാധ്യത കൂടുതലാണെന്നും മുന്നറിയിപ്പുണ്ട്. ചില സമയങ്ങളിൽ രാത്രി വൈകിയും ഇത് തുടർന്നേക്കാം. മലയോര മേഖലയിൽ ഇടിമിന്നൽ സജീവമാകാൻ സാധ്യതയുണ്ട്. കാര്‍മേഘം കണ്ട് തുടങ്ങുന്ന സമയം മുതൽ തന്നെ പൊതുജനങ്ങൾ മുൻകരുതൽ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ ദൃശ്യമല്ല എന്നതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്. ഉച്ചക്ക് രണ്ട് മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ, തുറസായ സ്ഥലത്തും, ടെറസിലും കളിക്കുന്നത് കുട്ടികൾ ഒഴിവാക്കുക. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാൽ ഉടൻ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്ക്‌ മാറുക. മഴക്കാറ് കാണുമ്പോൾ തുണികൾ എടുക്കാൻ…

Read More

നാൽപ്പത്തിയഞ്ച് വയസിന് മുകളിലുള്ള കേന്ദ്രസർക്കാർ ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധം

      ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാരിൽ 45 വയസ് മുതൽ പ്രായമുള്ളവർക്ക് കോവിഡ് പ്രതിരോധകുത്തിവയ്പ് നിർബന്ധമാക്കി. കോവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്ന സാഹചര്യത്തിലാണിത്. വാക്സിൻ സ്വീകരിച്ചവർ മാർഗനിർദേശങ്ങൾ കർശനമായും പാലിക്കണമെന്നും കേന്ദ്രം പുറത്തിറക്കിയ സർക്കുലറിൽ പറയുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കോവിഡ് സ്ഥിരീകരിച്ച രണ്ടാമത്തെ രാജ്യമായ ഇന്ത്യയിൽ തിങ്കളാഴ്ച മാത്രം ഒരു ലക്ഷത്തോളം കേസുകളാണ് റിപ്പോർട്ട് ചെയ്തത്.   ചൊവ്വാഴ്ച 96,982 കേസുകളും 442 മരണങ്ങളും റിപ്പോർട്ട് ചെയ്തു. വകഭേദം വന്ന വൈറസ് വ്യാപനം രാജ്യത്ത് ശക്തമാണ്. രണ്ടാം തരംഗം ശക്തമാകാൻ കാരണം മാസ്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ മാനദണ്ഡങ്ങൾ പാലിക്കുന്നതിലുള്ള ജനങ്ങളുടെ വിമുഖതയാണെന്ന് വിദഗ്ദ്ധർ പറയുന്നു.

Read More

നേമത്ത് എംഎൽഎയാണ്, പക്ഷേ ബന്ധങ്ങളില്ല; മാറ്റത്തിന് വേണ്ടി വോട്ട് ചെയ്‌തിട്ടുണ്ട് ; ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജഗോപാൽ

  തിരുവനന്തപുരം: നേമത്ത് ഒരു തവണ എംഎൽഎ ആയിരുന്നുവെന്നല്ലാതെ അവിടവുമായി വേറെ ബന്ധമൊന്നുമില്ലെന്ന് ഒ. രാജഗോപാൽ. നേമത്തെ തെരഞ്ഞെടുപ്പ് സ്ഥിതി എന്താണെന്ന മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. മാറ്റത്തിന് വേണ്ടി വോട്ട് ചെയ്‌തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കെ മുരളീധരന്‍റെ വാഹനത്തിന് നേരേ കല്ലെറിഞ്ഞ സംഭവം ശരിയായ കാര്യമല്ലെന്നും രാജഗോപാൽ പ്രതികരിച്ചു. പരാജയഭീതി കൊണ്ടാണ് ബിജെപി അക്രമം നടത്തുന്നതെന്ന മുരളീധരന്‍റെ ആരോപണത്തെക്കുറിച്ച് ചോദിച്ചപ്പോൾ അദ്ദേഹം അങ്ങനെ പറയുന്നുണ്ടെങ്കിൽ അതിൽ എന്തെങ്കിലും കാര്യമുണ്ടായിരിക്കുമെന്നും രാജഗോപാൽ പറഞ്ഞു.

Read More

പോസ്റ്റൽ വോട്ട് അപേക്ഷ തള്ളി;  104-ാം വയസിലും കാൽനടയായി എത്തി വോട്ടു ചെയ്ത് ദാനിയേൽ

പെരുമ്പാവൂർ: കോവിഡ് കാലത്ത് തന്‍റെ 104ാമത്തെ വയസിലും സമ്മതിദാന അവകാശം വിനിയോഗിച്ച് മാതൃകയാകുകയാണ് കീഴില്ലം കുന്നത്ത് കെ.എം. ദാനിയേൽ. കീഴില്ലം സെന്‍റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിലെ 150-ാമത് ബൂത്തിൽ മകൻ ജോസഫ് കെ. ദാനിയേലിനൊപ്പം കാൽനടയായി എത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. വായോധികർക്കുള്ള പോസ്റ്റൽ ബാലറ്റിനുള്ള പ്രത്യേക അപേക്ഷയുമായി ബിഎൽഒ സമീപിച്ചെങ്കിലും നേരിട്ട് പോളിംഗ് ബൂത്തിൽ എത്തി വോട്ട് രേഖപ്പെടുത്താമെന്ന് അറിയിക്കുകയായിരുന്നു. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിലെ രായമംഗലം മണ്ഡലത്തിലെ ഏറ്റവും പ്രായം കൂടിയ വോട്ടർ ആയിരുന്നു കെ.എം. ദാനിയേൽ.

Read More

എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കും; എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടിയെന്ന് കെ. സുരേന്ദ്രന്‍

കോഴിക്കോട്: സംസ്ഥാനത്ത് എന്‍ഡിഎ വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേരളത്തില്‍ എന്‍ഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണിത്. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. കോഴിക്കോട് മൊടക്കല്ലൂര്‍ യുപി സ്‌കൂളില്‍ വോട്ട് രേഖപ്പെടുത്തിയതിനുശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പരസ്പരം കടിച്ചുകീറുന്ന എല്‍ഡിഎഫും യുഡിഎഫും പരസ്പരം വോട്ട് യാചിക്കുന്ന നിലയിലേക്ക് വന്നു. സംസ്ഥാനത്തെ പല മണ്ഡലങ്ങളിലും എല്‍ഡിഎഫും യുഡിഎഫും പരസ്പരം പിന്തുണ തേടി. ഇത്രയും ലജ്ജാകരമായ സാഹചര്യം ഇതിന് മുമ്പുണ്ടായിട്ടില്ല. എന്‍ഡിഎയുടെ വളര്‍ച്ചയാണ് ഇതൊക്കെ സൂചിപ്പിക്കുന്നത്. മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ എല്‍ഡിഎഫുമായി നീക്കുപോക്കിന് തയാറാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്‍റെ പ്രസ്താവന എല്‍ഡിഎഫിനും യുഡിഎഫിനും പ്രതിസന്ധി ഉണ്ടാക്കുന്നുവെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു.

Read More

വ്യക്തിപരമായി വിഷമങ്ങളൊന്നുമില്ല, സംഘടനാപരമായി ക്ഷീണമുണ്ട്;  ഗുരുവായൂരിൽ ഒപ്പിന്‍റെ പേരിൽ പത്രിക തള്ളിയ ‌ നിവേദിത വോട്ടറായി എത്തി

സ്വന്തം ലേഖകൻഗുരുവായൂർ: സ്ഥാനാർഥിയായി ബൂത്തുകൾ തോറും കയറിയിറങ്ങേണ്ടിയിരുന്ന അഡ്വ.നിവേദിത സുബ്രഹ്മണ്യൻ വോട്ടറായി ബൂത്തിലെത്തി വോട്ടു ചെയ്തു മടങ്ങി. ഒപ്പില്ലാത്തതു മൂലം നാമനിർദ്ദേശപത്രിക തളളിപ്പോയ ഗുരുവായൂരിലെ നിവേദിത എൻ.ഡി.എയുടെ മികച്ച സ്ഥാനാർത്ഥികളിൽ ഒരാളായിരുന്നു. ഇന്നത്തെ ദിവസത്തെ എങ്ങിനെ കാണുന്നു എന്ന് ചോദിച്ചപ്പോൾ വ്യക്തിപരമായി വിഷമങ്ങളൊന്നുമില്ലെങ്കിലും സംഘടനാപരമായി ക്ഷീണമുണ്ടെന്നും താമര ചിഹ്നത്തിന് വോട്ടു ചെയ്യണമെന്നാഗ്രഹിച്ച പ്രവർത്തകർക്ക് അതിന് സാധിക്കാതെ പോയതിൽ വിഷമമുണ്ടെന്നും നിവേദിത രാഷ്ട്രദീപികയോടു പറഞ്ഞു. ഗുരുവായൂർ കിഴക്കേനടയിലെ ഗവ.യൂപി സ്കൂളിലെത്തിയാണ് നിവേദിത വോട്ടു ചെയ്തത്.

Read More

വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും മുൻപേ..! സിപിഐ സ്ഥാനാർഥി പി.ബാലചന്ദ്രനും കെ.ജയശങ്കറും സുനിൽ ലാലൂരും ഗുരുവായൂർ ദർശനം നടത്തി

  സ്വന്തം ലേഖകൻഗുരുവായൂർ: വോട്ടർമാർ പോളിംഗ് ബൂത്തിലേക്കെത്തും മുൻപേ സ്ഥാനാർഥികൾ ഗുരുവായൂർ ദർശനം നടത്തി ഗുരുവായൂരപ്പന്‍റെ അനുഗ്രഹം തേടി. തൃശൂർ നിയോജകമണ്ഡലത്തിലെ സിപിഐ സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ, കുന്നംകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി കെ.ജയശങ്കർ, നാട്ടികയിലെ യുഡിഎഫ് സ്ഥാനാർത്ഥി സുനിൽ ലാലൂർ എന്നിവരാണ് ഇന്നു രാവിലെ ആറുമണിയോടെ ഗുരുവായൂർ ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. സിപിഐ സ്ഥാനാർത്ഥി പി.ബാലചന്ദ്രൻ ഗുരുവായൂർ ദർശനം നടത്തിയെന്നറിഞ്ഞ് പലരും അത്ഭുതം പ്രകടിപ്പിച്ചെങ്കിലും എല്ലാ മാസവും ആദ്യത്തെ വ്യാഴാഴ്ച മുടങ്ങാതെ ബാലചന്ദ്രൻ ഗുരുവായൂർ ക്ഷേത്രത്തിലെത്താറുണ്ടെന്ന് അടുത്തു ബന്ധപ്പെട്ടവർ പറഞ്ഞു.

Read More

ഞങ്ങളോടെന്തിനീ പിണക്കം… പതിവു തെറ്റിക്കാതെ വോട്ടിംഗ് മെഷിൻ തൃശൂർ ജില്ലയിൽ പലയിടത്തും പണിമുടക്കി

  തൃശൂർ: പതിവു തെറ്റിക്കാതെ വോട്ടിംഗ് മെഷിൻ ജില്ലയിൽ പലയിടത്തും പണിമുടക്കി. വോട്ടുനാളിൽ പണിമുടക്കുന്നത് ശീലിച്ചുപോയ വോട്ടിംഗ് യന്ത്രങ്ങൾ നിശ്ചലമായതോടെ പല ബൂത്തുകളിലും വോട്ടെടുപ്പ് വൈകി. മാള പൊയ്യ എൽപിസ്കൂളിലെ 127-ാം ബൂത്തിൽ വോട്ടിംഗ് യന്ത്രം പണിമുടക്കി. എരുമപ്പെട്ടി ഗവ.ഹയർ സെക്കണ്ടറി സ്കൂളിലെ ബൂത്തിലും യന്ത്രം കേടായതിനെ തുടർന്ന് വോട്ടിംഗ് വൈകി. വേലൂപ്പാടം 71 എ ബൂത്തിൽ പുതിയ യന്ത്രമെത്തിച്ചാണ് പ്രശ്നം പരിഹരിച്ചത്. മോക്ക് പോൾ നടത്തുന്നതിനിടെ മറ്റത്തൂർ കടങ്ങോട് ബൂത്തിലെ യന്തിരൻ തകരാർ കാണിച്ചത് പിന്നീട് പരിഹരിച്ചു.ചാലക്കുടിയിൽ രണ്ട് ബൂത്തുകളിൽ വോട്ടിംഗ് മെഷീൻ പണിമുടക്കി. ക്രസൻറ് പബ്ലിക് സ്കൂൾ, ഐആർഎം എൽപി സ്കൂൾ എന്നീ ബൂത്തുകളിലെ വോട്ടിംഗ് മെഷീനുകളാണ് പണിമുടക്കിയത്. ഇതുമൂലം 20 മിനിറ്റ് നേരം വോട്ടെടുപ്പ് നിർത്തിവയ്ക്കേണ്ടി വന്നു. പകരം മെഷീൻ കൊണ്ടുവന്ന് സ്ഥാപിച്ച ശേഷമാണ് വോട്ടെടുപ്പ് തുടർന്നത്.

Read More

മികച്ച പ്രതികരണവുമായി വോട്ടർമാർ; പോളിംഗ് ശതമാനം അമ്പതു കടന്നു; ഏറ്റവും കൂടുതൽ പോളിംഗ് കണ്ണൂരിൽ

  തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ വോട്ടെടുപ്പിൽ കനത്ത പോളിംഗ്. ഒടുവില്‍ ലഭിക്കുന്ന വിവരം അനുസരിച്ച്‌ പോളിംഗ് ശതമാനം അന്പത് കടന്നു. എല്ലാ ജില്ലകളിലും ഗ്രാമ-നഗര വ്യത്യാസമില്ലാതെ വോട്ടര്‍മാരുടെ നീണ്ട ക്യൂവാണ് പോളിംഗ് ബൂത്തുകളിൽ ദൃശ്യമായത്. ഉച്ചയ്‌ക്ക് ഒന്നോടെ തന്നെ പോളിംഗ് ശതമാനം അമ്പത് കടന്നു. കണ്ണൂരിലാണ് ഏറ്റവും കൂടുതൽ പോളിംഗ് ശതമാനം (53.55), തൃശൂർ രണ്ടാം സ്ഥാനത്ത് നിൽക്കുന്നു (52.01). ഇടുക്കിയിലാണ് ഏറ്റവും കുറവ് (42.45). ചിലയിടങ്ങളിൽ ഒറ്റപ്പെട്ട സംഘർഷങ്ങൾ ഉണ്ടായതൊഴിച്ചാൽ വോട്ടെടുപ്പ് പൊതുവിൽ സമാധാനപരമാണ്. രാവിലെ ചില കേന്ദ്രങ്ങളില്‍ യന്ത്രത്തകരാര്‍ മൂലം വോട്ടെടുപ്പ് വൈകുകയും ചെയ്തിരുന്നു. വൈകുന്നേരം ഏഴുവരെയാണ് വോട്ടെടുപ്പ് നടക്കുന്നത്.

Read More

ആര്യയോട് കൂട്ടുകൂടരുതെന്നൊക്കെ പലരും പറഞ്ഞിരുന്നു, പക്ഷേ…! വീണ നായർ പറയുന്നു…

ആര്യ അന്നും ഇ ന്നും എ ന്നും എ ന്‍റെ നല്ല സുഹൃ ത്താണ്. വർഷങ്ങളായിട്ടുളള പരിചയമുണ്ട് ഞാനും ആര്യയും തമ്മിൽ. ആര്യയോട് കൂട്ടു കൂടരുതെന്നൊക്കെ പലരും പറഞ്ഞിരുന്നു. പക്ഷേ ആര്യ അന്നും ഇന്നും എന്നും എന്‍റെ നല്ല കൂട്ടുകാരിയാണ്. ബിഗ് ബോസിലൂടെ കിട്ടിയ സുഹൃത്താണ് ഫുക്രു. അവൻ ദുബായിൽ വരാറുണ്ട്. എന്താവശ്യത്തിനും ഓടി വരും. അവൻ പൊളിയാണ്. ബിഗ് ബോസിൽ വന്നതിന് ശേഷം സാന്പത്തികമായി ഉണ്ടായിരുന്ന ബുദ്ധിമുട്ടുകളൊക്കൈ മാറി. -വീണ നായർ

Read More