ന്യൂഡൽഹി: കോവിഡ് സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തു. ഒന്നാം തരംഗത്തിനു ശേഷം കോവിഡ് രണ്ടാം തരംഗം കൊടുങ്കാറ്റു പോലെ ഉണ്ടായിരിക്കുകയാണ്. അടിയന്തര സാഹചര്യം നേരിടാൻ എല്ലാവരും ധൈര്യത്തോടെ ഒരുമിച്ച് നിൽക്കണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. കോവിഡ് ഒന്നാം തരംഗത്തിനൊപ്പം രണ്ടാം തരംഗത്തിലും കോവിഡിനെതിരായ പോരാട്ടത്തിൽ അണിചേരുന്ന ആരോഗ്യപ്രവർത്തകർ ഉൾപ്പെടെ എല്ലാ മുന്നണി പോരാളികൾക്കും അഭിവാദ്യങ്ങളെന്നും പ്രധാനമന്ത്രി പറഞ്ഞു. കോവിഡ് രോഗബാധ കാരണം കുടുംബാംഗങ്ങളെ നഷ്ടമായവരുടെ ദുഃഖത്തിനൊപ്പം ചേരുന്നു. ആരോഗ്യപ്രവർത്തകർ കുടുംബത്തെ പോലും മറന്ന് കോവിഡിനെതിരെ പോരാടുകയാണ്. വെല്ലുവിളി വലുതാണ് എന്നതിൽ സംശയമില്ല. എങ്കിലും ഇതും നമ്മൾ മറികടക്കും. കോവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് കൊടുങ്കാറ്റായി വീശുകയാണ്. കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഓക്സിജൻ ക്ഷാമം രാജ്യത്ത് പലയിടത്തുമുണ്ട്. ഓക്സിജൻ ലഭ്യത ഉറപ്പ് വരുത്താൻ സംസ്ഥാന സർക്കാരുകളും കേന്ദ്ര സർക്കാരും പരിശ്രമിക്കുന്നുണ്ട്. കോവിഡ് അനുബന്ധ…
Read MoreDay: April 20, 2021
സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക ! ഇന്ത്യയിലെ ആദ്യത്തെ ഇന്റിമസി കോര്‍ഡിനേറ്റര്‍ ആസ്ത ഖന്നയെക്കുറിച്ചറിയാം…
‘ഇന്റിമസി കോര്‍ഡിനേറ്റര്‍’ ! സിനിമയുമായി ബന്ധപ്പെട്ട് ഇത്തരമൊരു പദം ഒട്ടുമിക്കവരും ആദ്യമായായിരിക്കും കേള്‍ക്കുന്നത്. സക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് നടിമാരുടെ സുരക്ഷ ഉറപ്പാക്കുക എന്ന ജോലിയാണ് ഇവര്‍ ചെയ്യേണ്ടത്. ഇതാണ് സിനിമയില്‍ ഇരുപത്തിയാറുകാരിയായ ആസ്ത ഖന്ന ചെയ്യുന്നത്. ഇന്ത്യയിലെ ആദ്യത്തെ അംഗീകൃത ഇന്റിമസി കോര്‍ഡിനേറ്ററാണ് ആസ്ത ഖന്ന. 2017ലാണ് ഇങ്ങനെയൊരു കൊറിയോഗ്രാഫറെ കുറിച്ച് ലോകത്താകെയുള്ള സിനിമാ മേഖലകള്‍ ചിന്തിച്ച് തുടങ്ങിയത്. ആ സമയത്താണ് മീ ടൂ മൂവ്മെന്റിലൂടെ ചൂഷണത്തിന്റെ കഥകള്‍ സിനിമാ മേഖലകളിലെ സ്ത്രീകള്‍ തുറന്ന് പറയുകയും ചെയ്തത്. ” ഒരു ആക്ഷന്‍ ഡയറക്ടറുടെ ജോലി സ്റ്റണ്ട് സീനെടുക്കുമ്പോള്‍ സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്റെ ജോലി സെക്സ്, പീഡനം, നഗ്നത എന്നിവയൊക്കെ ചിത്രീകരിക്കുന്ന സമയത്ത് സുരക്ഷ ഉറപ്പാക്കുക എന്നതാണ്. എന്റെ ജോലി അഭിനേതാക്കളാരും ചൂഷണം ചെയ്യപ്പെടുന്നില്ല എന്ന് ഉറപ്പ് വരുത്തുകയാണ്. ഒരു മോശം അനുഭവമുണ്ടായതിനാല്‍…
Read Moreഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് ‘റെംഡിസിവിര്‍’നിര്‍മാണം ! വ്യാജ നഴ്സ് അറസ്റ്റില്‍; റാക്കറ്റിനെ കുടുക്കാനുറച്ച് പോലീസ്…
കോവിഡിനെതിരായ ആന്റി വൈറല്‍ മരുന്നായ റെംഡിസിവിറിന്റെ വ്യാജന് നിര്‍മിച്ച് വിറ്റനഴ്സ് പിടിയില്‍. കാലിയായ കുപ്പിയില്‍ ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരിലാണ് ഇവര്‍ വിറ്റഴിക്കുകയായിരുന്നു.മൈസൂരുവിലാണ് സംഭവം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ റെംഡിസിവിറിന്റെ ആവശ്യകത വര്‍ധിച്ചിട്ടുണ്ട്. ഇത് അവസരമാക്കാനുള്ള ശ്രമത്തിനിടെയാണ് നഴ്സ് പിടിയിലായത്. മൈസൂരുവില്‍ കരിച്ചന്തയില്‍ റെംഡിസിവിര്‍ വില്‍ക്കുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് നഴ്സ് പിടിയിലായത്. വ്യാജ മരുന്ന് റാക്കറ്റിന്റെ പിന്നില്‍ നഴ്സ് ഗിരീഷ് ആണെന്ന് പോലീസ് കണ്ടെത്തി. വിവിധ കമ്പനികളുടെ റെംഡിസിവിര്‍ ബോട്ടിലുകള്‍ സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. ഉപ്പുവെള്ളവും ആന്റിബയോട്ടിക്സും ചേര്‍ത്ത് റെംഡിസിവിര്‍ എന്ന പേരില്‍ വില്‍പ്പന നടത്തുകയായിരുന്നു. 2020 മുതല്‍ ഗിരീഷ് ഇത്തരത്തില്‍ അനധികൃതമായി കച്ചവടം നടത്തിയതായി പൊലീസ് കണ്ടെത്തി. ജെഎസ്എസ് ആശുപത്രിയിലെ നഴ്സാണ് എന്നാണ് ഗിരീഷ് പറഞ്ഞിരുന്നത്. റാക്കറ്റിനെ കുടുക്കാനുള്ള ശ്രമത്തിലാണ് പോലീസ് ഇപ്പോള്‍.
Read Moreവാടകയ്ക്കു താമസിച്ചിരുന്ന വീട്ടിലെ സ്ത്രീയെ ഗര്‍ഭിണിയാക്കി ! ഇപ്പോള്‍ വേണ്ടത് വിവാഹമോചനം; ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി അമ്പിളി ദേവി…
അഭിനേതാക്കളായ അമ്പിളി ദേവിയും ആദിത്യനും തമ്മിലുള്ള ദാമ്പത്യം തകര്‍ന്നതായുള്ള വാര്‍ത്തകള്‍ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തുടക്കത്തില്‍ ആളുകള്‍ ഇത് ഗോസിപ്പായാണ് കണക്കാക്കിയിരുന്നതെങ്കിലും ഇപ്പോള്‍ അമ്പിളിദേവി തന്നെ തന്റെ ജീവിതത്തില്‍ സംഭവിച്ച ചതിയുടെ കഥ തുറന്നു പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ്. ഒരു പ്രമുഖ മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് അമ്പിളി ദേവി ഭര്‍ത്താവ് ആദിത്യനെക്കുറിച്ച് ഞെട്ടിക്കുന്ന ചില വെളിപ്പെടുത്തലുകള്‍ നടത്തിയത്. താന്‍ മകനെ ഗര്‍ഭം ധരിച്ചിരിക്കുന്ന കാലയളവു തൊട്ട് ആദിത്യന് വാടകയ്ക്ക് താമസിക്കുന്ന വീട്ടിലെ സ്ത്രീയുമായി ബന്ധം പുലര്‍ത്തിയിരുന്നുവെന്നും 13 വയസുള്ള ഒരു മകന്റെ അമ്മ കൂടിയാണ് അവരെന്നും അമ്പിളി ദേവി പറയുന്നു. തന്റെ ഡെലിവറി കഴിഞ്ഞതോടെ ആദിത്യന് തന്റെ സമീപത്തേക്ക് വരുന്നതും കുറവായിരുന്നുവെന്നും എപ്പോഴും തൃശ്ശൂരായിരുന്നുവെന്നും ചോദിക്കുമ്പോള്‍ ബിസിനസാണെന്നായിരുന്നു പറഞ്ഞിരുന്നതെന്നും അമ്പിളി ദേവി പറയുന്നു. ആ സ്ത്രീ ആദിത്യനില്‍ നിന്ന് ഗര്‍ഭിണിയായെന്ന് ആളുകള്‍ പറഞ്ഞപ്പോള്‍ ആദ്യമൊന്നും താന്‍ വിശ്വസിച്ചില്ലെന്നും…
Read Moreലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി; ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല ; ജലീലിന് കനത്ത തിരിച്ചടി
കൊച്ചി: മുൻ മന്ത്രി ഡോ. കെ.ടി ജലീലിന് ഹൈക്കോടതിയിൽനിന്നും കനത്ത തിരിച്ചടി. ബന്ധു നിയമനവുമായി ബന്ധപ്പെട്ടു ലോകായുക്തയുടെ ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹർജി ഹൈക്കോടതി തള്ളി. ലോകായുക്ത ഉത്തരവ് ശരിവച്ചുകൊണ്ടാണ് ഹർജി തള്ളിയത്. ലോകായുക്തയുടെ ഉത്തരവിൽ ഇടപെടാൻ കാരണങ്ങളില്ല. എല്ലാ രേഖകളും പരിശോധിച്ചാണ് ലോകായുക്ത വിധിയെന്നും കോടതി ചൂണ്ടിക്കാട്ടി. ജസ്റ്റീസ് പിബി.സുരേഷ്കുമാറും ജസ്റ്റീസ് കെ.ബാബു എന്നിവർ അംഗങ്ങളായ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി. മന്ത്രിസ്ഥാനത്തുനിന്നു നീക്കം ചെയ്യണമെന്ന ലോകായുക്തയുടെ ഉത്തരവിനെതിരെയാണ് ജലീൽ ഹർജി നൽകിയതെങ്കിലും 13നു ഹർജിയിൽ വാദം തുടരുന്നതിനിടെ രാജിവച്ചു. തന്റെ നടപടി അധികാര ദുർവിനിയോഗവും സ്വജനപക്ഷപാതവും സത്യപ്രതിജ്ഞാ ലംഘനവുമാണെന്ന ലോകായുക്തയുടെ കണ്ടെത്തൽ വസ്തുതകളുടെയോ തെളിവുകളുടെയോ അന്വേഷണത്തിന്റെയോ അടിസ്ഥാനത്തിൽ അല്ലെന്നായിരുന്നു ജലീലിന്റെ വാദം. ലോകായുക്ത റിപ്പോർട്ടിലെ നടപടികൾ സ്റ്റേ ചെയ്യണമെന്ന ഇടക്കാല ആവശ്യവും ഉന്നയിച്ചിരുന്നു. സംസ്ഥാന ന്യൂനപക്ഷ വികസന കോര്പറേഷന് ജനറല്‍ മാനേജർ തസ്തികയിൽ ബന്ധു കെ.ടി.…
Read Moreകോടികൾ ചെലവഴിച്ച് മട്ടന്നൂർ നഗരമധ്യത്തിൽ നിർമിച്ച ടൗൺ സ്ക്വയർ പരിപാലനമില്ലാതെ നാശത്തിലേക്ക്
മട്ടന്നൂർ: കോടികൾ ചെലവഴിച്ച് മട്ടന്നൂർ നഗരമധ്യത്തിൽ നിർമിച്ച ടൗൺ സ്ക്വയർ പരിപാലനമില്ലാതെ നാശത്തിലേക്ക്. ടൗൺ സ്ക്വയറിൽ നിർമിച്ച പുൽത്തകിടിയും മറ്റും നശിച്ചു കഴിഞ്ഞു. നഗരത്തിലെത്തുന്നവർക്ക് വിശ്രമകേന്ദ്രമായും പൊതുപരിപാടികൾ നടത്താനും ഉദ്ദേശിച്ചാണ് ടൂറിസം വകുപ്പിന്റെ നേതൃത്വത്തിൽ ടൗൺ സ്ക്വയർ പണികഴിപ്പിച്ചത്. കഫ്റ്റീരിയ, ആംഫി തിയേറ്റർ, ശുചിമുറി എന്നിവയൊന്നും പ്രവർത്തനം തുടങ്ങാത്തതിനാൽ ഇവിടെയെത്തുന്ന ആളുകളുടെ എണ്ണവും കുറവാണ്. ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവു വന്ന സമയങ്ങളിൽ പൊതുപരിപാടികളും മറ്റും ഇവിടെ സംഘടിപ്പിക്കാറുണ്ടായിരുന്നു. ഐബി വളപ്പിലെ മരങ്ങൾക്കിടയിൽ പ്രകൃതി സൗഹൃദ രീതിയിലാണ് ടൗൺ സ്ക്വയർ നിർമിച്ചിട്ടുള്ളത്. ടൗൺ സ്ക്വയറിന്റെ നടത്തിപ്പ് ഡിടിപിസി ലേലത്തിലൂടെ കണ്ണൂർ എയർപോർട്ട് ലേബർ കോൺട്രാക്ട് സൊസൈറ്റിക്ക് നൽകിയിരുന്നു. എന്നാൽ പിന്നീട് ലോക്ഡൗൺ ആയതോടെ കഫ്റ്റീരിയയും മറ്റും തുറക്കാൻ കഴിയാതായി. ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും കഫ്റ്റീരിയയുടെ പ്രവർത്തനം തുടങ്ങിയിട്ടില്ല. ഇതിനിടെ കെഎസ്ടിപി റോഡ് നവീകരണ പ്രവൃത്തിയുടെ ഭാഗമായി റോഡ് ഇടിച്ചു താഴ്ത്തതോടെ…
Read Moreഅനധികൃത സ്വത്ത് സമ്പാദനം: കെ.എം.ഷാജിയുടെ രേഖകള്‍ വീണ്ടും പരിശോധിക്കും; വീണ്ടും ചോദ്യം ചെയ്യാന്‍ സാധ്യത
കോഴിക്കോട്: യുഡിഎഫ് അഴീക്കോട് മണ്ഡലം സ്ഥാനാര്‍ഥിയും ലീഗ് സംസ്ഥാന സെക്രട്ടറിയുമായ കെ.എം.ഷാജി എംഎല്‍എയുടെ വീട്ടില്‍ നിന്ന് പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് വീണ്ടും പരിശോധിക്കും. ഈ മാസം 12, 13 തിയതികളില്‍ കണ്ണൂരിലേയും കോഴിക്കോട്ടേയും വീടുകളില്‍ നിന്ന് പിടിച്ചെടുത്ത രേഖകളാണ് വിജിലന്‍സ് വീണ്ടും പരിശോധിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ രേഖകള്‍ വിട്ടു നല്കാന് നേരത്തെ വിജിലന്‍സ് അപേക്ഷ നല്‍കിയിരുന്നു. ഇന്ന് ഇക്കാര്യം കോടതി പരിഗണിക്കും. പണമിടപാടു സംബന്ധിച്ചും വിദേശയാത്രകളുമായി ബന്ധപ്പെട്ടും 77 രേഖകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഇവയുടെ പരിശോധനയില്‍ അവ്യക്തതകള്‍ ഉണ്ടെങ്കില്‍ ഷാജിയെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് വിജിലന്‍സ് തീരുമാനിച്ചത്. അതേസമയം ഒന്‍പത് വര്‍ഷത്തെ വരവ് ചെലവ് കണക്കുകള്‍ ഹാജരാക്കാന്‍ ഷാജിയോട് വിജിലന്‍സ് ആവശ്യപ്പെട്ടിട്ടുണ്ട്. ഷാജി വരവില്‍ക്കവിഞ്ഞ സ്വത്ത് അനധികൃതമായി സമ്പാദിച്ചതായി വിജിലന്‍സ് സ്പെഷ്യല്‍ യൂണിറ്റിന്റെ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്നാണ് ഷാജിക്കെതിരേ സ്പെഷല്‍ സെല്‍ എസ്പി ശശിധരന്റെ നേതൃത്വത്തിലുള്ള…
Read Moreസമ്മർദം താങ്ങാനാവുന്നില്ല; “ക്വാട്ട’ തികയ്ക്കാന്‍ പോലീസിന്റെ കള്ളക്കളി ! കള്ളക്കേസെടുത്ത് എണ്ണം കൂട്ടുന്നു ; ഹെല്‍മറ്റിന് പകരം കെഡോ കേസ്
കെ.ഷിന്റുലാല്‍ കോഴിക്കോട് : കോവിഡ് വ്യാപനം അതിരൂക്ഷമായിരിക്കെ പരിശോധന കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ പോലീസിന്റെ കള്ളക്കളി. മേലുദ്യോഗസ്ഥരുടെ സമ്മര്‍ദത്തെ തുടര്‍ന്ന് സംസ്ഥാനത്തെ മിക്ക സ്റ്റേഷനുകളിലും പോലീസുകാര്‍ “കള്ളക്കേസ് ‘ എടുത്ത് പിഴ ഈടാക്കുന്ന അവസ്ഥയാണുള്ളത്. ക്വാട്ട തികയ്ക്കാൻ വകുപ്പുകൾ മാറ്റി പോലീസ്നിയമലംഘനത്തിന്റെ വകുപ്പുകള്‍ മാറ്റിയാണ് മേലുദ്യോഗസ്ഥര്‍ നിഷ്കര്‍ഷിച്ച ക്വാട്ട പോലീസുകാര്‍ തികയ്ക്കുന്നത്. 2020 ലെ കേരള എപിഡമിക് ഡിസീസ് ഓര്‍ഡിനന്‍സ് (കെഡോ) സെക്ഷന്‍ 4 പ്രകാരം പകര്‍ച്ച വ്യാധി പടരുന്നത് തടയുകയെന്ന വകുപ്പ് പ്രകാരമാണ് പോലീസ് പിഴ ഈടാക്കേണ്ടത്. മാസ്ക് ശരിയായ രീതിയില്‍ ധരിക്കാതിരിക്കുക, സാമൂഹിക അകലം പാലിക്കാതിരിക്കുക തുടങ്ങി നിയമലംഘനങ്ങള്‍ക്കാണ് സാധാരണ പിഴ ഈടാക്കുന്നത്. കോവിഡിന്റെ രണ്ടാംവരവോടെ പോലീസ്-ആരോഗ്യവകുപ്പ് പരിശോധന ഭയന്ന് ജനങ്ങള്‍ മാസ്ക് കൃതമായി ധരിക്കാന്‍ തുടങ്ങി. പിഴ ഈടാക്കുന്നവരുടെ എണ്ണം കുറഞ്ഞതോടെ മേലുദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് പോലീസിന് വീണ്ടും സമ്മർദമേറി. കേസിനെ കള്ളക്കേസാക്കി…
Read Moreഇനി വിട്ടുവീഴ്ചയുടെ ആവശ്യമില്ല ! സ്ത്രീ വിരുദ്ധ ചിന്തകള്‍ക്കെതിരേ ശക്തമായ ഗാനവുമായി ആര്യ ദയാല്‍; വീഡിയോ വൈറല്‍…
സ്ത്രീവിരുദ്ധ ചിന്തകളെ പൊളിച്ചടുക്കുന്ന വീഡിയോ ഗാനവുമായി യുവഗായിക ആര്യ ദയാല്‍.സ്ത്രീശാക്തീകരണ ക്യാമ്പയിനിന്റെ ഭാഗമായി ശിശുക്ഷേമ സമിതിക്കുവേണ്ടി ഒരുക്കിയ അങ്ങനെ വേണം എന്ന വീഡിയോ ഗാനമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സ്ത്രീവിരുദ്ധ ചിന്താഗതികളെ തിരുത്തിക്കുറിക്കുന്ന ഒരു സംഗീത സംഭാഷണം. വേര്‍തിരിവിനോടും മുന്‍വിധികളോടും ‘ഇനി വേണ്ട വിട്ടുവീഴ്ച’ എന്ന ടാഗ്ലൈനോടുകൂടിയാണ് ഗാനം പുറത്തിറങ്ങിയിരിക്കുന്നത്. ശശികല മേനോന്റെ വരികള്‍ സംഗീതം നല്കി ആലപിച്ചിരിക്കുന്നത് ആര്യ ദയാല്‍ തന്നെയാണ്. ആത്തിഫ് അസീസ് ആണ് വീഡിയോ സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് പ്രൊഡക്ഷന്‍ വര്‍ക്കി. മികച്ച ഒരു ദൃശ്യാനുഭവം കൂടി സമ്മാനിക്കുന്നു വീഡിയോ. സ്വയം തീരുമാനങ്ങളെടുക്കാന്‍ കഴിയുന്നവരാണ് സ്ത്രീകളെന്ന് പരമ്പരാഗത കാഴ്ചപ്പാടുകള്‍വെച്ച് ഇനി തങ്ങളെ നിയന്ത്രിച്ചുനിര്‍ത്താന്‍ കഴിയില്ലെന്നും ആഹ്വാനം ചെയ്യുന്ന ‘അങ്ങനെ വേണം’ സാമൂഹിക മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് നേടുന്നത്.
Read Moreചികിത്സ പാളി; മുഖം മാറി! നീരുവന്ന മുഖത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ച് നടിയുടെ ആരോപണം
ത്വക്ക് ചികിത്സയിൽ പിഴവുണ്ടായതുമൂലം തന്റെ മുഖം നീരു വന്ന് വീർത്തുവെന്ന ആരോപണവുമായി നടി രംഗത്ത്. നീരുവന്ന മുഖത്തിന്റെ ചിത്രം സമൂഹ മാധ്യമത്തിൽ പങ്കുവച്ചായിരുന്നു നടിയുടെ ആരോപണം. തമിഴ് ബിഗ്ബോസ് ആദ്യ സീസണിലൂടെ ശ്രദ്ധേയയായ നടി റെയ്സ വിൽസൺ ആണ് ചികിത്സ നടത്തിയ ക്ലിനിക്കിനും ഡോക്ടർക്കുമെതിരെ രംഗത്തെത്തിയത്. ക്ലിനിക്കിന്റെയും ഡോക്ടറുടെയും പേരും മറ്റു വിവരങ്ങളും റെയ്സ സോഷ്യൽ മീഡിയയിൽ പങ്കു വച്ചിട്ടുണ്ട്. താൻ ഫേഷ്യൽ ട്രീറ്റ്മെന്റിനാണ് പോയതെന്നും എന്നാൽ തന്നെ നിർബന്ധിച്ച് ആവശ്യമില്ലാത്ത ചികിത്സയ്ക്ക് വിധേയമാക്കിയെന്നും നടി പറയുന്നു. മുഖത്ത് പ്രശ്നമുണ്ടായശേഷം ഡോക്ടറെ കാണാൻ ശ്രമിച്ചെങ്കിലും ഡോക്ടർ സ്ഥലത്തില്ല എന്ന മറുപടിയാണ് ലഭിച്ചതെന്നും നടി പറയുന്നു. ആലീസ്, കാതലിക്ക യാരുമില്ലൈ, ഹാഷ്ടാഗ് ലൗ എന്നീ ചിത്രങ്ങളാണ് ഇനി റെയ്സയുടേതായി പുറത്തിറങ്ങാനുള്ളത്.
Read More