പെരുമ്പാവൂർ: സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുളള സ്ഥലത്ത് കെമിക്കൽ ലാബും ഗോഡൗണും അനധികൃതമായി പ്രവർത്തിക്കുന്നത് കണ്ടെത്തിയിട്ടും വാഴക്കുളം പഞ്ചായത്ത് നടപടി സ്വീകരിക്കാത്തതിനെതിരെ ഉടമയുടെ ബന്ധു രംഗത്ത്. കഴിഞ്ഞ 10 വർഷത്തിലധികമായി വാഴക്കുളം പഞ്ചായത്തിലെ കൈപ്പൂരിക്കരയിൽ കോട്ടപ്പുറത്ത് വീട്ടിൽ അഷ്റഫിന്റെ ഉടമസ്ഥതയിലുളള കെട്ടിടത്തിലാണ് ലക്ഷങ്ങൾ വാടകയിനത്തിൽ വാങ്ങി അനധികൃത സ്ഥാപനങ്ങൾ പ്രവർത്തിച്ചു വരുന്നത്. ഈ സ്ഥലവുമായി ബന്ധപ്പെട്ട് കോടതിയിൽ ബന്ധുവായ വെളേളംവേലി വീട്ടിൽ അബ്ദുൾ ഷുക്കൂറും മാതാവും കേസ് നടത്തിവരികയാണ്. ഇതുസംബന്ധിച്ച് രേഖകൾ അന്വേഷിച്ചപ്പോഴാണ് അനധികൃതമായാണ് കെട്ടിടം പ്രവർത്തിക്കുന്നതെന്ന് വിവരാവകാശ രേഖയിലൂടെ വ്യക്തമായതെന്ന് ഷുക്കൂർ പത്രസമ്മേളനത്തിലൂടെ അറിയിച്ചു. ഒരേക്കറോളം വരുന്ന സ്ഥലത്ത് ഇങ്ങനെയൊരു വലിയ സ്ഥാപനം ഇത്രയും വർഷം പ്രവർത്തിച്ചത് എന്ത് മാനദണ്ഡത്തിലായിരുന്നൂവെന്ന് പുതിയ പഞ്ചായത്ത് ഭരണസമിതിയും ഉദ്യോഗസ്ഥരും അറിഞ്ഞില്ലെന്ന് പറയുന്നത് അവിശ്വസനീയമാണെന്നും ഷുക്കൂർ ആരോപിക്കുന്നു. അനധികൃത കെട്ടിടവും പ്രവർത്തനങ്ങളും അറിഞ്ഞശേഷവും നടപടിയെടുക്കാൻ പഞ്ചായത്ത് സെക്രട്ടറി തയ്യാറാകാത്തതാണ് ഇതിന് കാരണമായി…
Read MoreDay: April 20, 2021
ആദ്യത്തേത് എപ്പോഴും സ്പെഷൽ !
പളുങ്ക് എന്ന ചിത്രത്തിലൂടെ ബാലതാരമായി അഭിനയരംഗത്തെത്തി മലയാളികളുടെ മനംകവർന്ന നടിയാണ് നസ്രിയ. ഓം ശാന്തി ഓശാന, ബാംഗളൂർ ഡേയ്സ് തുടങ്ങിയ ചിത്രങ്ങളിലെ നസ്രിയയുടെ പ്രകടനം ധാരാളം ആരാധകരെ സൃഷ്ടിച്ചു. വിവാഹത്തിനുശേഷം കൂടെ, ട്രാൻസ്, മണിയറയിലെ അശോകൻ എന്നീ ചിത്രങ്ങളിൽ മാത്രമാണ് നസ്രിയ അഭിനയിച്ചത്. മലയാളത്തെ കൂടാതെ തമിഴിലും നസ്രിയ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മലയാളത്തോടൊപ്പം തമിഴിലും നിർമിച്ച നേരം ആയിരുന്നു ആദ്യചിത്രം. അഞ്ചോളം തമിഴ് ചിത്രങ്ങളിൽ നസ്രിയ അഭിനയിച്ചിട്ടുണ്ട്. ഇപ്പോൾ തെലുങ്കിലേക്കും ചുവടുവയ്ക്കുന്നതിന്റെ വിശേഷങ്ങൾ സിനിമാപ്രേമികളെ അറിയിച്ചിരിക്കുകയാണ് നസ്രിയ. അന്റെ സുന്ദരനികി എന്ന ചിത്രത്തിലൂടെയാണ് നസ്രിയ തെലുങ്കിലേക്കെത്തുന്നത്. തന്റെ ആദ്യചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുകയാണെന്നും ആദ്യത്തേത് എപ്പോഴും സ്പെഷൽ ആയതിനാൽ അന്റെ സുന്ദരനികിയും സ്പെഷൽ ആണെന്ന് നസ്രിയ സമൂഹ മാധ്യമങ്ങളിൽ കുറിച്ചു. നാനി നായകനാകുന്ന അന്റെ സുന്ദരനികി സംവിധാനം ചെയ്യുന്നത് വിവേക് ആത്രേയയാണ്. മ്യൂസിക്കൽ റൊമാന്റിക് കോമഡിയായൊരുങ്ങുന്ന ചിത്രം…
Read Moreകാശിനു മീതെ ഗോൾ! ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വാങ്ങിയ തന്റെ ഏറ്റവും പുതിയ വീടിന്റെ വില പത്തു കോടി; പല രാജ്യങ്ങളിലായി താരത്തിനുള്ളത് നിരവധി വീടുകള്‍
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ അച്ഛന് ഏറ്റവും പ്രിയ നടൻമാരിൽ ഒരാളായിരുന്നു റൊണാൾഡ് റീഗൻ. അമേരിക്കയുടെ പ്രസിഡന്റ് ആയിരുന്ന റീഗൻ തന്നെ. അദ്ദേഹത്തോടുള്ള ഇഷ്ടം തലയ്ക്കുപിടിച്ചപ്പോൾ നാലാമനായി കുടുംബത്തിലേക്കു വന്ന ക്രിസ്റ്റ്യാനോയുടെ പേരിനൊപ്പം റോണാൾഡോ എന്നു കൂടി കൂട്ടിച്ചേർത്തു അദ്ദേഹം. റൊണാൾഡോയുടെ അച്ഛൻ വലിയ ഫുട്ബോൾ പ്രേമിയായിരുന്നു. അച്ഛന്റെ ഫുട്ബോൾ പ്രേമമാണ് ക്രിസ്റ്റ്യാനോയെ താരമാക്കി വളർത്തിയതെന്നു പറയാം. റൊണാൾഡോയെ പന്തുരുട്ടാൻ പഠിപ്പിച്ചതും അദ്ദേഹമായിരുന്നു. ചെറുപ്പത്തിൽ തന്നെ ഫുട്ബോളുമായി ചങ്ങാത്തം കൂടിയ പയ്യന്റെ ജീവിതത്തിൽ ഫുട്ബോൾ ഒഴിവാക്കാൻ പറ്റാത്ത ഒന്നായി പറ്റിക്കൂടുകയായിരുന്നു. ഫുട്ബോൾ ഒരു ലഹരിയായി മാറിയതോടെ പഠനം പോലും മറന്ന് അവൻ ഫുട്ബോളിനു പിന്നാലെ പാഞ്ഞുകൊണ്ടേയിരുന്നു. ഇതിനിടെ, ഫീസ് അടയ്ക്കാൻ വഴിയില്ലാതെ വന്നതോടെ സ്കൂൾ ജീവിതം റൊണാൾഡോയ്ക്ക് അവസാനിപ്പിക്കേണ്ടി വന്നു. അപ്പോഴും കുഞ്ഞു റൊണാൾഡോയ്ക്കു കൂട്ടായുണ്ടായിരുന്നത് അച്ഛൻ സമ്മാനിച്ച ഫുട്ബോളായിരുന്നു. ഫുട്ബോൾ ക്ലബിൽ ക്രിസ്റ്റ്യാനോ എന്ന പയ്യന്റെ ഫുട്ബോൾ കളിയിലെ…
Read Moreകുടുംബത്തെ വിട്ട് എക്സൈസ് ഓഫീസിലെ കാന്റീൻ കാരിയൊപ്പം താമസിച്ചു വരുകയാ യിരുന്ന എക്സൈസ് ഓഫീസർ മരിച്ച നിലയിൽ
തൃപ്പൂണിത്തുറ: സിവിൽ എക്സൈസ് ഓഫീസറെ വനിതാ സുഹൃത്തുമൊത്ത് താമസിച്ച വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മാമല എക്സൈസ് റേഞ്ച് ഓഫീസിലെ സിവിൽ എക്സൈസ് ഓഫീസറായ മുണ്ടക്കയം കൊമ്പുകുത്തി മാമ്മൂട്ടിൽ എം.ടി. സുനിൽ കുമാർ (42) ആണ് ഉദയംപേരൂർ എംഎൽഎ റോഡിൽ പുളിപ്പറമ്പിനു സമീപത്തെ വാടക വീട്ടിൽ തൂങ്ങി മരിച്ചത്. കാക്കനാട് എൻജിഒ ക്വാർട്ടേഴ്സിൽ ഭാര്യയും മക്കളുമൊത്ത് താമസിച്ചിരുന്ന ഇയാൾ മൂന്നു മാസം മുൻപാണ് മാമല എക്സൈസ് റേഞ്ച് ഓഫീസ് കാന്റീനിലെ വനിതാ ജീവനക്കാരിയോടൊത്ത് ഉദയംപേരൂരിൽ പുതിയകാവിനടുത്ത് താമസം തുടങ്ങിയത്. മുൻപ് തൃപ്പൂണിത്തുറ എക്സൈസ് ഓഫീസിൽ ജോലി ചെയ്തിരുന്ന സുനിൽ കുമാർ മാമല റേഞ്ച് ഓഫീസിലേക്ക് മാറിയിട്ട് അധികനാളുകളായിട്ടില്ല. പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്ത മൃതദേഹം മുണ്ടക്കയത്ത് സംസ്ക്കരിച്ചു. ഭാര്യ: വിജി, മക്കൾ: സൂര്യ , ശ്രീഹരി.
Read Moreഗ്ലാഡിയേറ്ററും വിവാദങ്ങളും! ഗ്ലാഡിയേറ്ററിന്റെ ആദ്യകാല അവതാരകയായിരുന്ന ഉൾറിക ജോൺസൺ പരിപാടിയെക്കുറിച്ച് പറയുന്നതിങ്ങനെ…
ബോഡി ബിൽഡർമാർ മത്സരാർഥികളായി എത്തുന്ന ഒരു കായികാഭ്യാസ മത്സരമാണ് 1992ൽ ഐടിവിയിൽ ആരംഭിച്ച ഗ്ലാഡിയേറ്റർ. രണ്ട് പുരുഷന്മാരും രണ്ട് സ്ത്രീകളും ഉൾപ്പെടെ നാല് മത്സരാർഥികളാകും ഒരു സീരീസിൽ ഉണ്ടാവുക.ഐടിവിയിലെ എക്കാലത്തെയും മികച്ച ഷോകളിൽ ഒന്നാണ് ഗ്ലാഡിയേറ്റർ. ഒരു വലിയ ജനക്കൂട്ടത്തെ കൈയിലെടുക്കാനും അവരെ ഷോയുടെ ആരാധകരാക്കാനും ഗ്ലാഡിയേറ്റർ ടീമിനു വളരെ വേഗത്തിൽ സാധിച്ചു. ഗ്ലാഡിയേറ്ററിന്റെ ആദ്യകാല അവതാരകയായിരുന്ന പരിപാടിയെക്കുറിച്ച് പറയുന്നതിങ്ങനെ : “ലോകപ്രശസ്തമായ ഒരു ഷോയുടെ ഭാഗമാകാൻ സാധിച്ചത് എന്റെ കരിയറിലെ മികച്ച അവസരമായി കണക്കാക്കുന്നു. ഗ്ലാഡിയേറ്ററുകൾക്കിടയിൽ മയക്കുമരുന്നും മദ്യവും അഴിമതിയും ആക്രമണവുമെല്ലാം പതിവു സംഭവങ്ങളാണെന്നു ഷോയുടെ മുൻ അവതാരക ഉൾറിക ജോൺസൺ പറയുന്നു. എന്നാൽ, ഈയടുത്ത് പോലീസ് പുറത്തുവിട്ട ജെഫേഴ്സന്റെ ചിത്രം എന്നെ വല്ലാതെ ഭീതിയിലാഴ്ത്തുന്നു. എത്ര സുമുഖനും ആരോഗ്യവാനുമായിരുന്നു അദ്ദേഹം. അദ്ദേഹത്തെ കവിളുകളൊട്ടി കുഴിഞ്ഞ കണ്ണുമായി കാണുന്നതിനേക്കുറിച്ചു ചിന്തിക്കാൻ പോലും സാധിക്കുന്നില്ല. സ്വതവേ അധികം സംസാരിക്കുന്ന…
Read Moreമംഗളവനത്തിലെ ചെടികൾ പൂവണിഞ്ഞു, എസ്ഐ സരളയ്ക്കിത് സസന്തോഷനിമിഷം; പുലർച്ചെയുള്ള നടത്തിനിടെ സരള നട്ടത് അറുപതിലധികം ചെത്തികൾ
സ്വന്തം ലേഖികകൊച്ചി: എസ്ഐ സരള നിറഞ്ഞ സന്തോഷത്തിലാണ്. എറണാകുളം നഗരമധ്യത്തിലുള്ള മംഗളവനത്തില്‍ സരള നട്ട ചെത്തികള്‍ പൂത്ത് തളിര്‍ത്തു നില്ക്കുന്ന കാഴ്ച നയനമനോഹരമാണ്. എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടറാണ് എം.ആര്. സരള. ഒരു ചെടി നട്ടാല്‍ അതില്‍ സമര്‍പ്പണം ഉണ്ടെന്നുള്ള സരളയുടെ അമ്മയുടെ വാക്കുകളാണ് ഈ പ്രകൃതി സ്നേഹത്തിനു കാരണം. രാവിലെ ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിലെല്ലാം എസ്ഐ സരള മംഗളവനത്തില്‍ നടക്കാന്‍ പോകാറുണ്ട്. അങ്ങനെ 2014 ജൂണ്‍ അഞ്ചിനാണ് സരള ആദ്യമായി മംഗളവനത്തില്‍ ചെത്തിനട്ടത്. ഓഷ്യനോഗ്രഫി ഓഫീസില്‍നിന്ന് ചെത്തിക്കൊമ്പുകള് വാങ്ങിയാണ് പരിസ്ഥിതിദിനത്തില്‍ നട്ടത്. അത് നന്നായി വളര്‍ന്നു. മംഗളവനത്തിലെ ജീവനക്കാര്‍ ചെടി പരിപാലിക്കുകയുണ്ടായി. തുടര്‍ന്ന് ഓരോ പരിസ്ഥിതി ദിനത്തിലും സരള ചെത്തിത്തൈകള് മംഗളവനത്തില്‍ നടാന്‍ തുടങ്ങി. സരള നട്ട അറുപതിലധികം ചെത്തിത്തൈകളാണ് ഇപ്പോള്‍ ഇവിടെ പൂവിട്ടു നില്‍ക്കുന്നത്. എക്സ് സര്‍വീസുകാരനായ സജിമോനാണ് സരളയുടെ ഭര്‍ത്താവ്. സുധിമോളും…
Read Moreപണക്കാരുടെ വീട്ടില്‍ നിന്ന് മോഷ്ടിച്ച് പാവപ്പെട്ടവര്‍ക്ക് നല്‍കും ! ഭീമ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയ ‘ബീഹാര്‍ റോബിന്‍ഹുഡ്’ മുഹമ്മദ് ഇര്‍ഫാന്റെ പ്രത്യേകതകള്‍ ഇങ്ങനെ…
മറുനാടന്‍ മോഷ്ടാക്കള്‍ക്കും സമീപകാലത്തായി കേരളത്തോടു പ്രിയമാണ് മുമ്പ് ബണ്ടി ചോര്‍ ആയിരുന്നെങ്കില്‍ ഇപ്പോഴത്തെ താരം ബിഹാര്‍ റോബിന്‍ഹുഡ് എന്നറിയപ്പെടുന്ന മുഹമ്മദ് ഇര്‍ഫാനാണ്. ഭീമാ ജ്വല്ലറി ഉടമയുടെ വീട്ടില്‍ മോഷണം നടത്തിയതിനെത്തുടര്‍ന്നാണ് ഇര്ഫാന് മലയാളികള്‍ക്ക് പരിചിതനായത്.മുപ്പത്തൊന്നുകാരനായ ഈ പെരുകള്ളന്‍ ആള് ചില്ലറക്കാരനല്ല. മോഷണം നടത്തണമെന്ന് വിചാരിച്ചാല്‍ അധികം വൈകാതെ നടത്തിയിരിക്കും. പക്ഷേ, കണ്ണില്‍ കണ്ട എല്ലാ വീട്ടിലും കയറില്ല. അടച്ചിട്ടിരിക്കുന്ന പണക്കാരുടെ കൂറ്റന്‍ ബംഗ്ളാവുകളില്‍ മാത്രമാണ് ഓപ്പറേഷന് നടത്തുന്നത്. പ്രത്യേകതകള്‍ ഇവിടെ തീരുന്നില്ല. പണവും ആഭരണങ്ങളും മാത്രമാണ് മോഷ്ടിക്കുക.വന്‍ വിലയുള്ളത് ഉള്‍പ്പടെ മറ്റെന്തുകണ്ടാലും തൊട്ടുപോലും നോക്കില്ല. അതൊന്നും തനിക്ക് വേണ്ടി ഉണ്ടാക്കിയതല്ല എന്നാണ് ഇര്ഫാന് പറയുന്നത്. ഇര്‍ഫാന്റെ സംഘത്തിലുള്ളവരാകട്ടെ ആധുനിക ടെക്നോളജിയെക്കുറിച്ച് നല്ല അറിവുള്ളവരും വിശ്വസ്തരുമാണ്. എന്നാല്‍ എത്ര വിശ്വസ്തരായിരുന്നാലും അവരോട് എല്ലാകാര്യങ്ങളും തുറന്നുപറയില്ല. എവിടെ എങ്ങനെ എപ്പോള്‍ മോഷണം നടത്തണമെന്ന് തീരുമാനിക്കുന്നതും ഇര്ഫാന് തന്നെയാണ്. മോഷണത്തിന് സ്കെച്ചിട്ടാല്‍…
Read Moreഎല്ലുകൾ ഒടിഞ്ഞിട്ടും സുന്ദരിപ്പട്ടം! വേദനകളുടെ കനലിലൂടെ നടന്നു സൗന്ദര്യമത്സര വേദികൾ കീഴടക്കിയ സുന്ദരി ഇനി കണ്ണീരോർമ; ഞെട്ടലിൽ സെലിബ്രിറ്റിലോകം
ഗ്രേറ്റ് ബ്രിട്ടണ് മിസ് യൂണിവേഴ്സ് ഫൈനലിസ്റ്റ് സാറ അഹമ്മദ് മരിച്ച വാർത്ത കേട്ടു നടുങ്ങി നിൽക്കുകയാണ് സെലിബ്രിറ്റി ലോകം. എന്തു കാരണത്താലാണ് അവൾ മരിച്ചതെന്നു കൃത്യമായി കണ്ടെത്താനായിട്ടില്ല എന്നതാണ് മറ്റൊരു കാര്യം. മകൾ മരിച്ചെങ്കിലും അവളുടെ മോഹങ്ങൾ നടപ്പാക്കിയെടുക്കുമെന്ന തീരുമാനത്തിലാണ് അമ്മ ഷെഫാലി ബീഗം. വേദനകളുടെ കനലിലൂടെ നടന്നു സൗന്ദര്യമത്സര വേദികൾ കീഴടക്കി എന്നതാണ് അവളുടെ സൗന്ദര്യത്തിനു കൂടുതൽ ആകർഷകത്വം നൽകിയത്. ഇരുപതാം വയസിൽ മരിക്കുന്പോൾ വെറും ഇരുപതു വയസ് മാത്രയുള്ളൂ സാറയ്ക്ക്. എന്ഹ്ലേഴ്സ് ഡാന്‍ലോസ് സിന്‍ഡ്രോം (ഇഡിഎസ്) എന്ന അപൂര്‍വ രോഗമായിരുന്നു അവളെ ബാധിച്ചതെന്നാണ് കരുതപ്പെടുന്നത്. പാരമ്പര്യമായി സംയുക്ത കോശ (ടിഷ്യു)ങ്ങളുടെ ക്രമരാഹിത്യം മൂലം ചര്‍മം, ഞരമ്പുകള്‍, അസ്ഥിബന്ധങ്ങള്‍, രക്തക്കുഴലുകള്‍, ആന്തരിക അവയവങ്ങള്‍, അസ്ഥികള്‍ എന്നിവയെ ബാധിക്കുന്ന രോഗമാണ് വിദ്യാര്‍ഥിനിയായ സാറ അഹമ്മദിനെ ബാധിച്ചതെന്നാണ് ഡോക്ടർമാരുടെ നിഗമനം. ഈ ശാരീരികാവസ്ഥ സമ്മാനിക്കുന്ന വിഷമതകൾ ചിന്തിക്കുന്നതിന് അപ്പുറമായിരുന്നെങ്കിലും…
Read Moreആരോഗ്യ മന്ത്രിയുടെ കുടുംബത്തെയും വിടാതെ കോവിഡ്; മകനും ഭാര്യയ്ക്കും കോവിഡ്; ആരോഗ്യമന്ത്രി ക്വാറന്റൈനിൽ
തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ.കെ ശൈലജയുടെ മകനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആരോഗ്യമന്ത്രി ക്വാറന്റൈനിൽ പ്രവേശിച്ചു. ശൈലജ ടീച്ചർ തന്നെയാണ് ഇക്കാര്യം അറിയിച്ചത്. രോഗ ലക്ഷണങ്ങൾ ഒന്നും ഇല്ല. കഴിഞ്ഞ ദിവസങ്ങളിൽ ഓൺലൈൻ യോഗങ്ങൾ മാത്രമാണ് നടത്തിയിരുന്നത്. തുടർന്നുള്ള ദിവസങ്ങളിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഓൺലൈൻ വഴിയും ഫോൺ വഴിയും ഇടപെടൽ നടത്തുമെന്ന് അവർ ഫേസ്ബുക്കിൽ പറഞ്ഞു.
Read Moreഎന്നെ ലിപ് ലോക്ക് ചെയ്യണമെന്നു പറഞ്ഞപ്പോള്‍ വിജിലേഷട്ടന് ഭയങ്കര ചമ്മലായിരുന്നു ! അത് ചെയ്യുന്നതില്‍ യാതൊരു പ്രശ്നവുമില്ലെന്ന് വീട്ടുകാരും പറഞ്ഞു;സാനിയ അയ്യപ്പന് പറയുന്നതിങ്ങനെ…
മലയാള സിനിമയിലെ കൗമാരനടിമാരില്‍ ശ്രദ്ധേയയാണ് സാനിയ ഇയ്യപ്പന്‍. ബാലതാരമായി മലയാള സിനിമയില്‍ അരങ്ങേറിയ സാനിയ ക്വീന്‍ എന്ന ചിത്രത്തിലൂടെയാണ് നായികയാവുന്നത്. പിന്നീട് പ്രേതം 2, ലൂസിഫര്‍, പതിനെട്ടാംപടി തുടങ്ങി നിരവധി ചിത്രത്തില്‍ താരം വേഷമിട്ടു. കൃഷ്ണന്‍കുട്ടി പണി തുടങ്ങി എന്ന ത്രില്ലര്‍ ചിത്രമാണ് നടിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയത്. ചിത്രത്തില്‍ വിഷ്ണു ഉണ്ണികൃഷ്ന്റെ നായികയായാണ് സാനിയ എത്തുന്നത്. ഇപ്പോഴിത് ഈ സിനിമയുടെ അനുഭവം പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് നടി. ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ ആയിരുന്നു നടിയുടെ തുറന്നു പറച്ചില്. ചിത്രത്തില്‍ നടന് വിജിലേഷുമായി ചെയ്ത ചുംബനരംഗത്തെ കുറിച്ചാണ് സാനിയ മനസുതുറന്നത്. ഒരു സിനിമയുടെ കഥയ്ക്ക് ആവശ്യമായി വന്നാല്‍ ചുംബന സീന്‍ ചെയ്യുന്നതില്‍ തെറ്റില്ലെന്ന് നടി പറയുന്നു. കൃഷ്ണന്‍കുട്ടി പണിതുടങ്ങി എന്ന സിനിമയിലെ ചുംബന രംഗത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഞാന്‍ അതിന്റെ സംവിധായകനോടും തിരക്കഥാകൃത്തിനെ കുറിച്ചും അതിനോട് ചോദിച്ചിരുന്നു. ആ…
Read More