കോൽക്കത്ത: കോവിഡ് ബാധിച്ച് സ്ഥാനാർഥി മരിച്ചതിൽ തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ പരാതി നൽകി സ്ഥാനാർഥിയുടെ ഭാര്യ. പശ്ചിമ ബംഗാളിലെ ഖർദയിൽ തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായിരുന്ന കാജൽ സിൻഹയാണ് കോവിഡ് ബാധിച്ച് ഏപ്രിൽ 25ന് മരിച്ചത്. തെര. ഉദ്യോഗസ്ഥരുടെ നിരുത്തരവാദപരമായ പ്രവർത്തനവും അവഗണനയുമാണ് നിരവധി സ്ഥാനാർഥികളുടെ മരണത്തിന് കാരണമായതെന്ന് ആരോപിച്ച് കാജൽ സിൻഹയുടെ ഭാര്യ നന്ദിത സിൻഹ ഡെപ്യൂട്ടി തെര. കമ്മീഷണർ സുദീപ് ജെയിനിനും മറ്റ് ഉദ്യോഗസ്ഥർക്കുമെതിരെ കേസ് നൽകുകയായിരുന്നു. കോവിഡ് മഹാമാരിക്കെതിരെ രാജ്യം പോരാടിക്കൊണ്ടിരിക്കുമ്പോൾ ബംഗാളിൽ എട്ട് ഘട്ടങ്ങളായി തെരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ച തെരഞ്ഞെടുപ്പ് കമ്മീഷനാണ് തന്റെ ഭർത്താവിന്റെ മരണത്തിനുത്തരവാദിയെന്ന് നന്ദിത ആരോപിക്കുന്നു. കേരളം, തമിഴ്നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ ഒരുഘട്ടമായി ഒറ്റ ദിവസം കൊണ്ട് തെരഞ്ഞെടുപ്പ് നടന്നു. അസമിൽ അത് മൂന്ന് ദിവസം കൊണ്ട് മൂന്ന് ഘട്ടമായി നടത്തി. എന്നാൽ ബംഗാളിൽ അത് എട്ട് ഘട്ടങ്ങളിലായി നടത്താൻ തെരഞ്ഞെടുപ്പ്…
Read MoreDay: April 29, 2021
തെരഞ്ഞെടുപ്പ് ഫലം വരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി! നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥി വി.വി. പ്രകാശ് അന്തരിച്ചു! മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല…
മലപ്പുറം: മലപ്പുറം ഡിസിസി പ്രസിഡന്റും നിലമ്പൂരിലെ യുഡിഎഫ് സ്ഥാനാർഥിയുമായ വി.വി. പ്രകാശ്(56) അന്തരിച്ചു. വ്യാഴാഴ്ച പുലർച്ചെ ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: സ്മിത, മക്കള്‍: നന്ദന (പ്ലസ്ടു), നിള (നാലാം ക്ലാസ്). കര്‍ഷകനായിരുന്ന കുന്നുമ്മല്‍ കൃഷ്ണൻ നായർ-സരോജിനിയമ്മ ദമ്പതികളുടെ മകനായി എടക്കരയിൽ ജനനം. എടക്കര ഗവൺമെന്റ് ഹൈസ്കൂളിലും ചുങ്കത്തറ എംപിഎം ഹൈസ്കൂളിലുമായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. മമ്പാട് എംഇഎസ് കോളേജിലും മഞ്ചേരി എൻഎസ്എസ് കോളേജിലുമായി കോളേജ് വിദ്യഭ്യാസം. കോഴിക്കോട് ഗവണ്മെന്റ് ലോ കോളേജില്‍ നിന്ന് നിയമ ബിരുദം നേടി. കോഴിക്കോട് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ഹൈസ്കൂള്‍ പഠന കാലത്ത് തന്നെ കെഎസ്യു പ്രവര്‍ത്തകനായ വി.വി. പ്രകാശ് ഏറനാട് താലൂക്ക് ജനറല്‍ സെക്രട്ടറി, മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, സംസ്ഥാന ജനറല്‍ സെക്രട്ടറി പദവികള്‍ വഹിച്ചു.…
Read More