പയ്യന്നൂര്‍: പയ്യന്നൂരിന്റെ സഹകരണ മേഖലയിലെ ഹോട്ടല്‍ ശൃംഖലയായ കൈരളിയുടെ ചരിത്രത്തിന് പിന്നിലും ഗൗരിയമ്മയുടെ കൈയൊപ്പ്.ഗൗരിയമ്മയില്ലായിരുന്നുവെങ്കില് ഇങ്ങനെയൊരു സംവിധാനം പയ്യന്നൂരിലുണ്ടാവില്ലായിരുന്നുവെന്ന ഓര്‍മ്മകള്‍ പങ്കുവയ്ക്കുകയാണ് കൈരളി ഹോട്ടലിന്റെ സ്ഥാപക പ്രസിഡന്റായിരുന്ന പയ്യന്നൂരിലെ ടി. പുരുഷോത്തമന്. 1985 മുതല്‍ പയ്യന്നൂരിലെ ഹോട്ടലുകളില്‍ അടിക്കടി വരുത്തിയിരുന്ന വിലവര്‍ദ്ധനവിനെതിരെ ഡിവൈഎഫ്ഐക്ക് നിരന്തരമായി സമരങ്ങള്‍ നടത്തേണ്ടിവന്ന സാഹചര്യമുണ്ടായിരുന്നു. സമരം നടക്കുമ്പോള്‍ വില കുറയ്ക്കുന്നവര് അതിനൊപ്പം ഭക്ഷണത്തിന്റെ ഗുണനിലവാരവും അളവും കുറയ്ക്കാന്‍ തുടങ്ങിയതോടെ സമരത്തിന്റെ ആത്യന്തിക വിജയം ഹോട്ടലുടമകള്ക്കായിരുന്നു. ഈ സാഹചര്യത്തിലായിരുന്നു സിപിഎം നേതാക്കളുമായി ചര്‍ച്ചചെയ്ത് സഹകരണ ഹോട്ടല്‍ തുടങ്ങാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. എന്നാല്‍ സഹകരണമേഖലയില്‍ മറ്റൊരു ഹോട്ടല്‍ രജിസ്റ്റര്‍ ചെയ്തിരുന്നതിനാല്‍ കൈരളി ഹോട്ടലിന് രജിസ്ട്രേഷന് ലഭിക്കില്ല എന്ന നിലവന്നു. ടൂറിസത്തെ വ്യവസായമായി അംഗീകരിച്ചിരുന്ന സമയമായതിനാല്‍ ജില്ലാ സെക്രട്ടറിയായിരുന്ന ടി. ഗോവിന്ദനുമായി പുരുഷോത്തമന് ഇക്കാര്യം ചര്‍ച്ചചെയ്തു. ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം എകെജി സെന്ററിലെത്തി പിണറായി വിജയനുമായി നടത്തിയ…
Read MoreDay: May 12, 2021
ആ നാട്ടിലെ പാട്ടുകാരി കുട്ടി അങ്ങനെ ആദ്യമായി ഒരു സിനിമ നടനെ കണ്ടു ! പഴയ അനുഭവം പങ്കുവെച്ച് റിമി ടോമി; ആ നടന് അന്നും ഇന്നും ഒരുപോലെയെന്ന് ഗായിക…
ഗായിക,നടി,അവതാരക എന്നീ നിലകളില്‍ മലയാളത്തില്‍ തിളങ്ങി നില്ക്കുന്ന താരമാണ് റിമി ടോമി. നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങള്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുള്ള റിമി മിനി സ്ക്രീനിലും സജീവ സാന്നിധ്യമാണ്. സോഷ്യല്‍ മീഡിയകളിലും ഏറെ സജീവമായ റിമി തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളും ഒക്കെ ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ കുട്ടിക്കാലത്തെ ഒരു അപൂര്‍വ ചിത്രം പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് റിമി ടോമി. മുന്‍പ് ഒരിക്കല്‍ റിമി ടോമിയുടെ സ്വദേശമായ പാലായില്‍ നടന്ന ഒരു പൊതുചടങ്ങില്‍ താരം പാട്ടു പാടുന്നതിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ വൈറലാകുന്നത്. കുട്ടിപ്പാവാടയണിഞ്ഞ് കയ്യില്‍ ബുക്ക് പിടിച്ച് അതില്‍ നോക്കി പാട്ടു പാടാന്‍ നില്ക്കുന്ന റിമിയാണ് ചിത്രത്തിലുള്ളത്. അന്ന് ആ പരിപാടിയില്‍ നടന് ജഗദീഷ് ആണ് മുഖ്യാതിഥിയായി എത്തിയത്. താന്‍ ആദ്യമായി കാണുന്ന സിനിമ താരം ജഗദീഷ് ആണെന്നും റിമി ചിത്രത്തിനൊപ്പം കുറിച്ചു. റിമിയുടെ കുറിപ്പ് ഇങ്ങനെ…
Read Moreന്യൂന മർദം രൂപപ്പെടുന്നു, മഴ ശക്തമാകും; കൂടെ കാറ്റും മിന്നലും; ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ വൈകുന്നേരം ആരംഭിച്ച കനത്ത മഴ ഇന്നു രാവിലെയും പല മേഖലകളിലും തുടരുന്നു. തെക്കൻ കേരളത്തിലും വടക്കൻ കേരളത്തിലും പലയിടങ്ങളിലും വെള്ളം കയറി. ഇന്നലെ പെയ്ത കനത്ത മഴയിൽ തലസ്ഥാന നഗരത്തിന്റെ പല ഭാഗങ്ങളും വെള്ളത്തിലാണ്. തെക്ക് കിഴക്കൻ അറബിക്കടലിൽ മേയ് 14 നോട് കൂടി ഒരു ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിനു മുന്നോടിയായി സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴക്കുള്ള സാദ്ധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുണ്ട്. ന്യൂനമർദം ചുഴലിക്കാറ്റായി മാറാൻ സാധ്യതയുള്ളതിനാൽ നാളെമുതൽ കേരള തീരത്ത് നിന്ന് കടലിൽ പോകരുതെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ന് മുതൽ വെള്ളിയാഴ്ച്ച വരെ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് ഇടുക്കിയിൽ യെല്ലോ അലർട്ടാണ്. വെള്ളിയാഴ്ച്ച തിരുവനന്തപുരം,…
Read Moreകോവാക്സിൻ നേരിട്ട് 18 സംസ്ഥാനങ്ങൾക്ക്, ആദ്യഘട്ടത്തിൽ കേരളമില്ല; കേന്ദ്ര നയം അനുസരിച്ചാണ് വിതരണമെന്ന് കമ്പനി
ന്യൂഡൽഹി: ഇന്ത്യ നിർമിച്ച തദ്ദേശീയ കോവിഡ് വാക്സിനായ കോവാക്സിൻ 18 സംസ്ഥാനങ്ങൾക്ക് നേരിട്ടു നൽകുന്നതായി ഭാരത് ബയോടെക്. കേന്ദ്ര നയം അനുസരിച്ചാണ് വാക്സിൻ വിതരണമെന്നും കൂടുതൽ സംസ്ഥാനങ്ങൾക്ക് ലഭ്യതയനുസരിച്ച് വാക്സിൻ നൽകുമെന്നും നിർമാതാക്കളായ ഭാരത് ബയോടെക് പറയുന്നു. വാക്സിൻ നേരിട്ടു നൽകുന്ന സംസ്ഥാനങ്ങളുടെ ആദ്യ പട്ടികയിൽ കേരളത്തിന് ഇടംലഭിച്ചിട്ടില്ല. ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിൽ കോവിഡ് വാക്സിൻ ലഭ്യമാക്കാൻ വിവിധ സംസ്ഥാനങ്ങൾ ആഗോള ടെണ്ടർ വിളിക്കാൻ തീരുമാനിച്ചിരിക്കുകയാണ്. ഡൽഹി, മഹാരാഷ്ട്ര, കർണാടകം, യുപി, ബംഗാൾ, രാജസ്ഥാൻ, ഒഡീഷ, തെലങ്കാന എന്നിവയാണ് ഇക്കാര്യം പ്രഖ്യാപിച്ചിരിക്കുന്നത്. ടെണ്ടർ വിളിക്കാനുള്ള തീരുമാനം അറിയിച്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ കേന്ദ്രത്തെ രൂക്ഷമായി വിമർശിക്കുകയും ചെയ്തു. സംസ്ഥാനങ്ങൾ വിദേശത്തുനിന്ന് നേരിട്ടു വാക്സിൻ വാങ്ങാനാണെങ്കിൽ കേന്ദ്ര സർക്കാരിന്റെ പ്രസക്തിയെന്താണെന്ന് സിസോദിയ വിമർശിച്ചു. കോവാക്സിൻ രാജ്യത്ത് കുട്ടികളിലെ ട്രയൽ നടപടികളിലേക്കു കടന്നെങ്കിലും കൂടുതൽ പ്രചാരത്തിലുള്ള കോവിഷീൽഡ് ഈ…
Read Moreമൃഗങ്ങളൊന്നുമല്ല പൊന്നോ നമ്മള്…കാണാത്ത കഥകള്‍ക്ക് ചുക്കാന്‍ പിടിക്കല്ലേ കൂട്ടരേ ! അമൃത-ബാല വിഷയത്തില്‍ പ്രതികരണവുമായി അഭിരാമി സുരേഷ്…
അമൃത-ബാല വിവാഹവും പിന്നീടുള്ള വിവാഹമോചനവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായ വിഷയങ്ങളാണ്. ഇടയ്ക്കിടെ ഇവരുടെ ജീവിതവുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ ചര്‍ച്ച ചെയ്യുകയെന്നത് സോഷ്യല്‍ മീഡിയയുടെ ഒരു ശീലമായിരിക്കുകയാണ്. അമൃത-ബാല വിഷയത്തില്‍ അമൃതയുടെ സഹോദരി അഭിരാമി സുരേഷ് നടത്തിയ പ്രതികരണമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. വീഡിയോ കോള്‍ വഴി തന്റെ മകളെ കാണാന്‍ അനുവദിക്കൂ എന്ന് ബാല പറയുന്ന ഓഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. തനിക്ക് ഇപ്പോള്‍ മകളെ കാണാന്‍ സാധിക്കുമോ എന്ന് ബാല ചോദിക്കുമ്പോള്‍ ഇപ്പോള്‍ കഴിയില്ല എന്ന് അമൃത മറുപടിയുന്നതായിട്ടായിരുന്നു പ്രചരിച്ചത്. അതേ സമയം നടന് ബാല തനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ക്കെതിരേ ഗായിക അമൃത സുരേഷ് രംഗത്തെത്തിയിരുന്നു. മകള്‍ അവന്തികയ്ക്ക് കോവിഡ് ആണെന്നും കാണാന്‍ അനുവദിക്കുന്നില്ല എന്നായിരുന്നു ബാലയുടെ ആരോപണം. അമൃതയുടെ വിശദീകരണങ്ങള്‍ക്ക് പിന്നാലെ മൗനത്തെ ചൂഷണം ചെയ്യരുതെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് അമൃതയുടെ സഹോദരിയും നടിയുമായ…
Read Moreവരുന്നൂ, പെരുമയും മിന്നലും! കോട്ടയം ജില്ലയിൽ ജാഗ്രതാ നിർദേശം; 14,15 തീയതികളിൽ കാലവർഷത്തിന് സമാനമായ മഴയ്ക്കുള്ള സാധ്യത
കോട്ടയം: തെക്കുകിഴക്കൻ അറബിക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദത്തിന്റെ ഭാഗമായി ഇന്നു മുതൽ ശനിയാഴ്ച വരെ ജില്ലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത. കിഴക്കൻ പ്രദേശങ്ങളിൽ അതിതീവ്രമഴയ്ക്കും മണ്ണിടിച്ചിലിനുമുള്ള സൂചനയാണ് കാലാവസ്ഥാ വിഭാഗം നൽകുന്നത്. 14,15 തീയതികളിൽ ജില്ലയിൽ കാലവർഷത്തിന് സമാനമായ മഴയ്ക്കുള്ള സാധ്യതയാണ് മുന്നിലുള്ളത്. ഈ ദിവസങ്ങളിൽ ഓറഞ്ച് അലർട്ടും നൽകിയിട്ടുണ്ട്. ചിലപ്രദേശങ്ങളിൽ മാത്രമായി കൊടുങ്കാറ്റിനും സാധ്യതയുണ്ട്. രണ്ടു ദിവസമായി ലഭിക്കുന്നത് വേനൽമഴയല്ലെന്നും കാലവർഷത്തിനു മുന്നോടിയായുള്ള മഴയാണെന്നും കാലാവസ്ഥാ വിഭാഗം വ്യക്തമാക്കി. ഇന്നു മുതൽ ഉച്ചകഴിഞ്ഞു തുടങ്ങുന്ന മഴയും മിന്നലും കാറ്റും രാത്രി വൈകിയും തുടരാനുള്ള സാധ്യതയിൽ രാത്രികാല സഞ്ചാരം പൂർണമായി ഒഴിവാക്കണം. അന്തരീക്ഷ ഈർപ്പത്തിന്റെ തോത് ഉയർന്നു നിൽക്കുന്നതിനാൽ കോവിഡ് വ്യാപനത്തോത് കൂടാനും സാഹചര്യമുണ്ട്. മഴയുടെ സാഹചര്യത്തിൽ ക്യാന്പുകളിലേക്കോ അയൽവീടുകളിലേക്കോ താമസം മാറ്റുന്നവർ കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിക്കണം. ക്യാന്പുകൾ തുറക്കേണ്ടിവന്നാൽ കിടക്കാനുള്ള സ്ഥലങ്ങളിൽ കൃത്യമായ അകലം…
Read Moreഎഴുതാന്‍ ഉപയോഗിച്ചത് 32 പേന! സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിളുമായി ദമ്പതികള്‍; ബൈബിള്‍ പൂര്‍ത്തിയാക്കാനെടുത്തത് 14 മാസം…
സിജോ ഡോമിനിക് ആലക്കോട്: സ്വന്തം കൈപ്പടയില്‍ സമ്പൂര്‍ണ ബൈബിള്‍ എഴുതി ദമ്പതികള്‍. വായാട്ടുപറമ്പ് കവലയ്ക്കു സമീപം കരിവേടന്‍കുണ്ടിലെ പഴുവന്‍കാലായില്‍ സിബി മാത്യു, ഭാര്യ സോണി സിബി എന്നിവരാണ് സ്വന്തം കൈപ്പടയില്‍ ബൈബിള്‍ പൂര്‍ണമായും എഴുതിയത്. ബൈബിള്‍ പൂര്‍ത്തിയാക്കാനെടുത്തത് 14 മാസം. ഒഴിവ് സമയങ്ങള്‍ കണ്ടെത്തിയാണ് ബൈബിള്‍ എഴുതിയത്. സിബി പുതുതായി നിര്‍മിച്ച വീടിന്റെ പൂര്‍ത്തീകരണത്തിനായുള്ള നിയോഗംവച്ചാണ് ബൈബിള്‍ എഴുതിയത്. പഴയ വീട്ടില്‍ നിന്ന് ആരംഭിച്ച ബൈബിള്‍ രചന പുതിയ വീട്ടില്‍വച്ച് പൂര്‍ത്തിയാക്കുകയായിരുന്നു. ബൈബിള്‍ വചനങ്ങളോടുള്ള താത്പര്യവും വിശ്വാസവുമാണ് ഈ ഉദ്യമത്തിന് പിന്നിലെന്ന് ഇരുവരും പറയുന്നു. 1765 പേജ് ആണ് ഇവര്‍ ഈ ചുരുങ്ങിയ കാലംകൊണ്ട് എഴുതിത്തീര്‍ത്തത്. എ ഫോര്‍ സൈസ് പേപ്പര്‍ ആണ് ഇതിനായി ഉപയോഗിച്ചത്. ബൈബിള്‍ എഴുതാന്‍ ഉപയോഗിച്ച 32 പേനയും ഇവര്‍ സൂക്ഷിച്ചുവച്ചിട്ടുണ്ട്. ബൈബിളിന്റെ അതേഘടനയിലും രൂപത്തിലും തന്നെയാണ് രചന പൂര്‍ത്തിയാക്കിയത്. ബൈബിളില്‍ ഉള്ളതുപോലെ…
Read Moreപാടി തീരാതെ, മൊഹീ ‘വേദി’യൊഴിഞ്ഞു! വിടവാങ്ങിയത് വിവാഹ വാർഷിക ദിനത്തിൽ; നാടിന്റെ നൊന്പരമായി പ്രിയ ഗായകൻ
എൽത്തുരുത്ത്: ഇടയ്ക്കുവച്ച് മുറിഞ്ഞ സംഗീതം പോലെ എൽത്തുരുത്തിന്റെ പ്രിയ ഗായകൻ മൊഹീയുടെ വിടവാങ്ങൽ നാടിന്റെ നൊന്പരമായി. വിവാഹ വാർഷിക ദിനത്തിൽ തന്നെ എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ അധ്യാപകൻ മൊഹീന്ദർ(36) വിടവാങ്ങിയത് അധ്യാപകരിലും വിദ്യാർഥികളിലുമൊക്കെ വേദനയായി പടരുകയാണ്. കോവിഡ് ബാധിതനായി ന്യൂമോണിയ പിടിപെട്ടു തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സ തേടിയെങ്കിലും ജീവൻ നിലനിർത്താനായില്ല. എൽത്തുരുത്ത് സെന്റ് അലോഷ്യസ് ഹൈസ്കൂളിലെ യുപി വിഭാഗത്തിൽ ഐടി യും കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷും പഠിപ്പിച്ചിരുന്ന മൊഹീന്ദർ മോഹൻ, ദേവമാതാ പബ്ലിക് സ്കൂളിൽ സിസിഇ അധ്യാപകനായും തലോർ ദീപ്തി സ്കൂളിൽ സംഗീത അധ്യാപകനായും കുറച്ചുകാലം പ്രവർത്തിച്ചിരുന്നു. സെന്റ് അലോഷ്യസ് ഹൈസ്ക്കൂളിലെ വിദ്യാർഥിയായിരിക്കെത്തന്നെ മികച്ച ഗായകനും സമർഥനായ വിദ്യാർഥിയും എന്ന പേർ നേടിയിരുന്നു. പ്രശസ്ത സംഗീതസംവിധായകൻ മോഹൻ സിതാരയുടെ ശിക്ഷണത്തിൽ സംഗീതം അഭ്യസിച്ച മൊഹീന്ദർ ഗാനമേളകളിലും ഫേസ്ബുക്ക് കൂട്ടായ്മകൾ സംഘടിപ്പിച്ചിരുന്ന സംഗീത മത്സരങ്ങളിലും സജീവസാന്നിധ്യമായിരുന്നു. ഓട്ടോറിക്ഷ…
Read Moreചുവന്ന ചെവിയൻ ആമ ‘പിടിയിൽ’; ഇവന് ആള് ചില്ലറക്കാരനല്ല….
കയ്പമംഗലം: ആക്രമണകാരിയായ ചുവന്ന ചെവിയുള്ള സ്ലൈഡർ ആമയെ മതിലകത്ത് കണ്ടെത്തി. മതിലകം പഞ്ചായത്ത് ഓഫീസിനു പുറകിലുള്ള കുളത്തിനു സമീപമാണ് നാട്ടുകാർ ചുവന്ന ചെവിയൻ വിഭാഗത്തിൽപ്പെട്ട ആമയെ കണ്ടത്. ആമയെ ഫോറസ്റ്റ് വന്യജീവി സംരക്ഷകൻ ഹരി ഇപ്പോൾ വീട്ടിൽ സൂക്ഷിച്ചിരിക്കുകയാണ്. ശാസ്ത്രീയമായി ട്രാക്കെമിസ് സ്ക്രിപ്റ്റ എലിഗൻസ്’ എന്ന് വിളിക്കപ്പെടുന്ന ചുവന്ന ചെവിയുള്ള ഈ സ്ലൈഡർ ആമ ജലത്തിലെ സസ്യ ജീവികളെയും നാടൻ ആമകളെയും ഇല്ലാതാക്കുകയും ആവാസ വ്യവസ്ഥിതിയെ നശിപ്പിക്കുന്നതാണെന്ന് പറയപ്പെടുന്നു. കുട്ടികൾക്ക് ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും പറയുന്നു. അമേരിക്ക ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങൾ ഇത്തരം ആമ വംശത്തിന്റെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നില്ല. വേഗത്തിൽ വളരുകയും കൂടുതൽ കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കുകയും ചെയ്യും. സസ്യങ്ങളും മത്സ്യവും അപൂർവ ഇനം തവളകളുൾപ്പടെ വിവിധതരം ജലജീവികളെ ഇവ ഭക്ഷണമാക്കും. ഓസ്ട്രേലിയ, യൂറോപ്യൻ യൂണിയൻ തുടങ്ങിയ പല സ്ഥലങ്ങളിലും ഈ ആമകളെ ഇറക്കുമതി ചെയ്യുന്നത് നിയമവിരുദ്ധമാണ്. ഈ…
Read Moreഇടിവെട്ട് ലുക്കില്‍ ഏവരെയും ഞെട്ടിച്ച് പാര്‍വതി ! ‘എക്സ്ട്രാ ഹോട്ട്’ വീഡിയോ തരംഗമാവുന്നു…
തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികമാരില്‍ ഒരാളാണ് പാര്‍വതി നായര്‍. മോഡലിംഗ് രംഗത്ത് നിന്നാണ് താരം സിനിമയിലെത്തിയത്. സൗന്ദര്യം ആവോളമുള്ള താരം ഒരുപാട് സൗന്ദര്യ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ചിട്ടുണ്ട്. മിസ് കര്‍ണാടക ജേതാവ് കൂടിയാണ് താരം. 2014 മുതല്‍ പാര്‍വതി അഭിനയരംഗത്തും സജീവമാണ്. തെന്നിന്ത്യയിലെ എല്ലാ ഭാഷകളിലും അഭിനയിച്ചിട്ടുണ്ടെങ്കിലും മലയാളം,തമിഴ് ചിത്രങ്ങളിലാണ് നടി കൂടുതല്‍ വേഷമിട്ടിട്ടുള്ളത്. 2014 ല്‍ പുറത്തിറങ്ങിയ ആംഗ്രി ബേബീസ് ഇന്‍ ലവ് എന്ന സിനിമയിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. പിന്നീട് ഒരുപാട് മികച്ച മലയാള സിനിമകളുടെ ഭാഗമാകാന്‍ താരത്തിന് സാധിച്ചു. സ്റ്റോറി കത്തെ എന്ന സിനിമയാണ് താരം കന്നടയില്‍ അരങ്ങേറുന്നത്. മറ്റു നടിമാരെപ്പോലെ തന്നെ പാര്‍വതിയും സമൂഹമാധ്യമങ്ങളില്‍ സജീവമാണ്. താരത്തിന്റെ ഫോട്ടോകള്‍ക്കും വീഡിയോകള്‍ക്കും ആരാധകര്‍ക്കിടയില്‍ വന്‍വരവേല്‍പ്പാണ് ലഭിക്കുന്നത്. സമൂഹ മാധ്യമങ്ങളില്‍ താരം കൂടുതലും ഹോട്ട് ആന്‍ഡ് ബോള്‍ഡ് ലുക്കിലുള്ള ഫോട്ടോകളാണ് പങ്കുവെക്കാറുള്ളത്. ഇന്‍സ്റ്റഗ്രാമില്‍…
Read More