തിരുവനന്തപുരം: അന്താരാഷ്ട്ര നഴ്സസ് ദിനത്തില്‍ നഴ്സ്മാര്‍ക്ക് നന്ദി അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. കോവിഡ് പോരാട്ടത്തിന്റെ മുന്നണിയിൽ സ്വന്തം ജീവൻ പണയം വച്ച് പോരാടുന്ന ലോകത്തെമ്പാടുമുള്ള നഴ്സുമാരോട് കേരളത്തിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. 20 ലക്ഷത്തോളം നഴ്സുമാരാണ് ഈ കാലയളവിൽ കോവിഡ് ബാധിതരായത്. മൂവായിരത്തിലേറെ പേർ കോവിഡ് ബാധിച്ച് മരിച്ചു. വെല്ലുവിളി മുന്നിലുണ്ടായിട്ടും സമൂഹത്തിന് വേണ്ടി അവർ പ്രവർത്തിക്കുന്നു. കോവിഡ് പ്രതിരോധം മികച്ച രീതിയിൽ നടപ്പാക്കാനായത് ഇതുകൊണ്ടാണ്. നിപ്പ ആക്രമണത്തിൽ ലിനിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു. നാടിനായി നഴ്സുമാർ സഹിക്കുന്ന ത്യാഗത്തിന് നന്ദി പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. നഴ്സുമാർക്ക് സഹായവും പിന്തുണയും എല്ലാവരുടെയും ഭാഗത്ത് നിന്നുണ്ടാകണം. എ മിഷൻ ഫോർ ഫ്യൂചർ ഹെൽത്ത് കെയർ എന്നതാണ് ഇത്തവണത്തെ സന്ദേശം. കോവിഡ് മഹാമാരി ലോകത്തെല്ലായിടത്തെയും ആരോഗ്യസംവിധാനത്തിന്റെ ശക്തിയും ദൗർബല്യവും വെളിവാക്കി. അതിൽ വികസിത-വികസ്വര ഭേദമില്ലെന്നും…
Read MoreDay: May 12, 2021
ഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണമോ? കോവിഡിനെതിരായ ‘ചാണകം’ ചികിത്സയിൽ അഖിലേഷ് യാദവ്
ന്യൂഡല്‍ഹി: കോവിഡിനെ പ്രതിരോധിക്കാൻ ഗുജറാത്തിൽ ആളുകൾ ഗോമൂത്രവും ചാണകവും ദേഹത്ത് തേച്ച് പിടിപ്പിക്കുന്നതിനെ പരിഹസിച്ച് സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ്. ‘ഇതു കണ്ടിട്ട് ചിരിക്കണോ അതോ കരയണമോ’ എന്ന് അഖിലേഷ് ട്വീറ്റ് ചെയ്തു. ചാണകവും ഗോമൂത്രവും ശരീരത്തിൽ പുരട്ടുന്നതിന്റെയും പശുക്കളെ കെട്ടിപ്പിടിക്കുന്നതിന്റെ വീഡിയോയും അഖിലേഷ് ട്വീറ്റ് ചെയ്തു. ഗുജറാത്തിലെ അഹമ്മദാബാദില്‍ ചാണകം ചികിത്സ ആളുകൾ ഇപ്പോഴും തുടരുന്നുണ്ടെന്നാണ് റിപ്പോർട്ട്. ചാണകവും ഗോമൂത്രവും കോവിഡ് വൈറസിനെതിരായ പ്രതിരോധ ശേഷി വർധിപ്പിക്കുമെന്നാണ് ഇവിടങ്ങളിലുള്ളവർ വിശ്വസിച്ചിരിക്കുന്നത്. ഇത്തരം നടപടികള്‍ക്കെതിരെ ശക്തമായ വിമര്‍ശനമാണ് പലഭാഗത്ത് നിന്നും ഉയരുന്നത്. പ്രതിരോധത്തിന് ഗോമൂത്രവും ചാണകവും ഉപയോഗിക്കുന്നത് നല്ലതാണെന്ന അവകാശവാദങ്ങൾ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) തള്ളിയിരുന്നു. വ്യക്തമായ ശാസ്ത്രീയ തെളിവുകൾ ഇക്കാര്യങ്ങളിൽ ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് ഐഎംഎ ദേശീയ പ്രസിഡന്റ് ഡോ. ജെ. ജയലാൽ പറഞ്ഞത്. ഗോമൂത്രം കുടിച്ചാൽ കോവിഡിനെ പ്രതിരോധിക്കാമെന്ന് യുപിയിലെ ബിജെപി എംഎൽഎ…
Read Moreരാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഒമ്പത് നിർദേശങ്ങളുമായി പ്രധാനമന്ത്രിക്ക് പ്രതിപക്ഷ പാർട്ടികളുടെ കത്ത്; കത്തിലെ നിർദേശങ്ങൾ ഇങ്ങനെ…
ന്യൂഡൽഹി: രാജ്യത്തെ കോവിഡ് വ്യാപനം തടയാൻ ഉടനടി നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 12 പ്രതിപക്ഷ പാർട്ടികളുടെ കത്ത്. കോവിഡ് വ്യാപനത്തെ പ്രതിരോധിക്കാനുള്ള ഒമ്പതോളം നിര്‍ദേശങ്ങളും മുന്നോട്ടുവെച്ചിട്ടുണ്ട്. സെൻട്രൽ വിസ്ത നിർമാണം നിർത്തിവയ്ക്കുക, വാക്സിൻ സൗജന്യമായി വിതണം ചെയ്യുക തുടങ്ങിയ നിർദേശങ്ങളാണ് നൽകിയത്. തങ്ങൾ മുമ്പും ഈ വിഷയങ്ങളിലേക്ക് കേന്ദ്രസര്‍ക്കാരിന്റെ ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പല നിർദേശങ്ങളും നൽകിയെങ്കിലും കേന്ദ്രം അതെല്ലാം അവഗണിക്കുകയാണ് ഉണ്ടായത്. രാജ്യത്ത് കോവിഡ് മഹാദുരന്തമായി മാറുന്നതിലേക്ക് ഇത് വഴിതെളിയിച്ചുവെന്ന് പ്രതിപക്ഷ കക്ഷികളുടെ കത്തില്‍ പറയുന്നു. കത്തിലെ നിർദേശങ്ങൾ: * രാജ്യാന്തര തലത്തിലും തദ്ദേശീയ തലത്തിലും വാക്സിൻ ശേഖരിക്കണം. * എല്ലാവർക്കും സൗജന്യമായി വാക്സിൻ വിതരണം ചെയ്യണം. * വാക്സിന് നിര്‍മാണം വിപുലപ്പെടുത്താനായി നിര്‍ബന്ധിത ലൈസന്‍സ് സംവിധാനം. * ബജറ്റിൽ വകയിരുത്തിയ 35000 കോടി രൂപ വാക്സിനായി മാറ്റിവയ്ക്കണം. * സെന്‍ട്രല്‍ വിസ്ത നിര്‍മാണം…
Read Moreസൗമ്യ സന്തോഷിന്റെ മൃതദേഹം ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി; നാട്ടിലെത്തിയത് രണ്ടുവര്‍ഷം മുമ്പ്; ഇന്ത്യന്‍ എംബസി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു
ജറുസലേം: ഗാസയിലെ ഹമാസ് തീവ്രവാദികൾ നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം ഇന്ത്യന്‍ എംബസി ഏറ്റുവാങ്ങി. ഏറ്റവും അടുത്തദിവസം മൃതദേഹം നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതേസമയം, ഇസ്രയേലിലെ ഇന്ത്യക്കാര്‍ സുരക്ഷിത കേന്ദ്രങ്ങളില്‍ കഴിയണമെന്ന് ഇന്ത്യന്‍ എംബസി ജാഗ്രതാനിര്‍ദേശം പുറപ്പെടുവിച്ചു. അവശ്യഘട്ടത്തില്‍ എംബസി ഉദ്യോഗസ്ഥരെ ബന്ധപ്പെടണം. അനാവശ്യയാത്രകള്‍ ഒഴിവാക്കണമെന്നും മലയാളം അടക്കം നാലുഭാഷകളിലുള്ള നിർദേശത്തിൽ പറയുന്നു. കെയർടേക്കറായി ജോലി നോക്കിയിരുന്ന സൗമ്യ കീരിത്തോട്ടിലുള്ള ഭർത്താവ് സന്തോഷുമായി ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവേ അഷ്ക്കലോൺ നഗരത്തിലെ ഇവരുടെ താമസസ്ഥലത്ത് റോക്കറ്റ് പതിക്കുകയായിരുന്നു. ഇസ്രയേലിലുള്ള ബന്ധുവാണ് മരണവിവരം അറിയിച്ചത്. കഞ്ഞിക്കുഴി പഞ്ചായത്ത് മുൻ മെംബർമാരായ സതീശന്റെയും സാവിത്രിയുടെയും മകളാണ്. ഏഴു വർഷമായി ഇസ്രയേലിലാണ്. രണ്ടു വർഷം മുൻപാണ് നാട്ടിൽ വന്നത്. ഏക മകൻ അഡോണ്‍.
Read Moreബിജെപിക്കു പൂജ്യം; ബൂത്ത് ചുമതലക്കാര്‍ കുടുങ്ങും; ജില്ലാ കമ്മിറ്റികളോട് വിശദീകരണം തേടും; ചെലവഴിച്ച പണത്തിനും കണക്ക് പറയണം; കോന്നിയിലെ വോട്ട് കിട്ടാത്തതിന്റെ കാരണം ഇങ്ങനെ…
കെ. ഷിന്റുലാല്‍ കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് ഒരു വോട്ടുപോലും നേടാനാവാത്ത ബൂത്തുകളിലെ ചുമതലക്കാര്ക്കെതിരേ നടപടി വരുന്നു. സംസ്ഥാനത്തെ 318 ഓളം ബൂത്തുകളിലാണ് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ക്ക് ഒരു വോട്ടു പോലുമില്ലാത്തത്. പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയ ഇത്തരം ബൂത്തുകളുടെ ചുമതലക്കാര്‍ ആരെല്ലാമാണെന്നത് സംബന്ധിച്ച് ജില്ലാ കമ്മിറ്റികളോട് സംസ്ഥാന നേതൃത്വം വിശദീകരണം തേടി. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് ശേഷം ബൂത്തുകളുടെ ചുമതല വഹിച്ച നേതാക്കള്‍ എന്തെല്ലാം പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും ഇവര്‍ക്ക് തെരഞ്ഞെടുപ്പിന് ചെലവഴിക്കാന്‍ എത്ര പണം നല്കിയിട്ടുണ്ടെന്നുമടക്കമുള്ള വിവരങ്ങളാണ് സംസ്ഥാന നേതൃത്വം അന്വേഷിക്കുന്നത്. ഒരു വോട്ടുപോലും ലഭിക്കാത്ത ബൂത്തുകളിലെ ഏജന്റുമാര്‍ക്കുള്ള വോട്ട് എവിടെയാണെന്നതും ബൂത്ത് ചുമതലക്കാരന്റെ വോട്ട് എവിടെയാണെന്നതും അന്വേഷിക്കും. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന് 65000 ല്‍ പരം വോട്ടു നേടിയ മഞ്ചേശ്വരത്തെ രണ്ടു ബൂത്തുള്‍പ്പെടെ 59 നിയോജക മണ്ഡലങ്ങളിലെ ബൂത്തുകളിലാണ് പൂജ്യം വോട്ട് ലഭിച്ചത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി.രമേശ്…
Read Moreഷൂട്ടിംഗിന് ഉപയോഗിച്ച കിടക്കകളും സ്ട്രെച്ചറുകളും കോവിഡ് പ്രതിരോധത്തിന് നല്കി ! നന്മ നിറഞ്ഞ മാതൃകയായി ‘രാധേശ്യാം ടീം
ഈ പ്രതിസന്ധി ഘട്ടത്തില്‍ പലരും തനിച്ചും കൂട്ടമായും തങ്ങളാല്‍ കഴിയുന്ന സഹായം മറ്റുള്ളവര്‍ക്ക് ചെയ്യുന്ന കാഴ്ചയും വിവരങ്ങളുമാണ് നമ്മെ മുമ്പോട്ടു നയിക്കുന്നത്. ഈ സാഹചര്യത്തില്‍ ഉപയോഗിച്ച മെഡിക്കല്‍ ഉപകരണങ്ങള്‍ കോവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്ത് പ്രഭാസ് ചിത്രം ‘രാധേശ്യാ’മിന്റെ അണിയറപ്രവര്‍ത്തകര്‍ മാതൃകയായി. ഷൂട്ടിംഗിന്റെ ഭാഗമായി കിടക്കകള്‍, സ്ട്രെച്ചറുകള്‍, മറ്റ് മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ഒരു വലിയ സെറ്റ് ഒരുക്കിയിരുന്നു. ഇറ്റലിയിലെ 70-കളിലെ ആശുപത്രിയായി ഒരുക്കിയ സെറ്റില്‍ 50 കസ്റ്റം ബെഡ്ഡുകള്‍, സ്ട്രെച്ചറുകള്‍, പിപിഇ സ്യൂട്ടുകള്‍, മെഡിക്കല്‍ ഉപകരണ സ്റ്റാന്‍ഡുകള്‍, ഓക്സിജന്‍ സിലിണ്ടറുകള്‍ എന്നിവ ഉണ്ടായിരുന്നു. ഇവയാണ് സര്‍ക്കാര്‍ ആശുപത്രികളിലേക്ക് വിതരണം ചെയ്തിരിക്കുന്നത്. കിടക്കകള്‍ വലുതും ബലമുള്ളതും രോഗികള്‍ക്ക് സൗകര്യപ്രദവുമാണെന്ന് പ്രൊഡക്ഷന്‍ ഡിസൈനര്‍ രവീന്ദര്‍ റെഡ്ഡി വ്യക്തമാക്കി. രാധാ കൃഷ്ണ കുമാര്‍ സംവിധാനം ചെയ്യുന്ന രാധേശ്യാമില്‍ പൂജ ഹെഗ്ഡെയാണ് നായികയായി എത്തുന്നത്. തെലുങ്ക്, ഹിന്ദി, മലയാളം ഭാഷകളിലായാണ്…
Read Moreമക്കളെയും ഭാര്യയേയും വീട്ടിലേക്ക് വിളിച്ചുവരുത്തി കൂട്ട ആത്മഹത്യയ്ക്ക് ശ്രേമിക്കേണ്ട കാരണമെന്ത്? എഡ്വേർഡ് അപകടാവസ്ഥ തരണം ചെയ്തു വരുന്നു; എല്ലാം തുറന്ന് പറയേണ്ടി വരും
കൊല്ലം: കുണ്ടറയിൽ കൂട്ട ആത്മഹത്യാ ശ്രമത്തിനിടയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഗൃഹനാഥൻ അപകടാവസ്ഥ തരണം ചെയ്തു വരുന്നതായി കുണ്ടറ പോലീസ് പറഞ്ഞു. മൺട്രോ തുരുത്ത് എറോപ്പിൽ വീട്ടിൽ എഡ്വേർഡ് (അജിത്ത്-40) ആണ് അപകടാവസ്ഥ തരണം ചെയ്തു വരുന്നത്. കഴിഞ്ഞ ദിവസം ഇയാൾ ശീതളപാനിയത്തിൽ വിഷം കലർത്തി കുടുംബത്തോടൊപ്പം കുടിക്കുകയായിരുന്നുവെന്നാണ് പോലീസിന് ലഭിച്ച വിവരം. ഭാര്യ വർഷ (26), മക്കളായ അലൈൻ, ആരവ് എന്നിവർ മരിച്ചു. പാനീയം കുടിക്കാതിരുന്നതിനെ തുടർന്ന് ആറു വയസുകാരിയായ മൂത്ത മകൾ രക്ഷപ്പെട്ടിരുന്നു.ഇവർ കേരളപുരത്ത് വാടകയ്ക്ക് വീടെടുത്ത് താമസിച്ചുവരികയായിരുന്നു. കുണ്ടറ മുക്കടയിലുള്ള ഒരു മെഡിക്കൽ സ്റ്റോറിൽ ജീവനക്കാരനായിരുന്നു എഡ്വേർഡ്. ഇളയ കുട്ടി ആരവിന് കുടൽ സംബന്ധമായ അസുഖത്തെ തുടർന്ന് എസ് എ ടി ആശുപത്രിയിൽ ശസ്ത്രക്രിയ നടത്തിയിരുന്നു. ചികിത്സക്കു ശേഷം വർഷയും മക്കളും തന്റെ കുടുംബ വീട്ടിൽ കഴിയുകയായിരുന്നു. രണ്ട് ദിവസം മുമ്പ് എഡ്വേർഡ് മക്കളെ…
Read Moreവരുന്നൂ ടൗട്ടെ ! മറ്റന്നാള്‍ രൂപപ്പെടുന്ന ന്യൂനമര്‍ദ്ദം അതിശക്തമായ ചുഴലിക്കാറ്റാകാന്‍ സാധ്യത…
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വരും ദിവസങ്ങളിലും മഴ കനക്കുമെന്ന സൂചന നല്കി കാലാവസ്ഥാ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് പരക്കെ മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നു. വെള്ളിയാഴ്ചയോടെ അറബിക്കടലില്‍ രൂപ്പെടുന്ന ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നത്. തെക്കന്‍ ജില്ലകളില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ അതിശക്തമായ മഴയാണ് പെയ്ത്. തലസ്ഥാന നഗരത്തില്‍ ഇന്നലെ രാത്രി പെയ്തത് 142 മില്ലീ മീറ്റര്‍ മഴയാണ്. നഗരത്തിലെയും ജില്ലയിലെയും താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. വരുന്ന നാലു ദിവസം കൂടി ഇത്തരത്തില്‍ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പ്രവചനം. അറബിക്കടലില്‍ പുതിയ ന്യൂനമര്‍ദ്ദം വെള്ളിയാഴ്ചയോടെയാണ് പ്രതീക്ഷിക്കുന്നത്. ഇത് ചുഴലിക്കാറ്റാകാനുള്ള സാദ്ധ്യതയേറെ ആണെന്നാണ് കാലാവസ്ഥാ വകുപ്പ് പറയുന്നത്. ചുഴലിക്കാറ്റായാല്‍ മ്യാന്മര് നല്കിയ ടൗട്ടെ എന്ന പേരാകും ഉപയോഗിക്കുക. 14 മുതല്‍ കേരളത്തിലും മഴകനക്കും. ആഴക്കടലില്‍ മീന്‍ പിടിക്കാന്‍ പോയവര്‍ വെള്ളിയാഴ്ചയോടെ സുരക്ഷിത…
Read Moreകുട്ടി സഖാക്കള്‍ക്ക് നിങ്ങള്‍ ഇരട്ട ചങ്കന് ഒക്കെ ആയിരിക്കാം !പക്ഷെ ആ ചങ്കു രണ്ടും വല്ലവന്റെയും കക്ഷത്തിലാണെന്നു മാത്രം;പിണറായിക്കെതിരേ ആഞ്ഞടിച്ച് പിസി ജോര്‍ജ്…
ലോകം ഇന്ന് നഴ്സസ് ദിനം ആഘോഷിക്കുകയാണ്. ഈ അവസരത്തില്‍ മലയാളികള്‍ക്ക് വേദനയാകുകയാണ് ഹമാസിന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ കൊല്ലപ്പെട്ട മലയാളി ഹോംനഴ്സ് സൗമ്യ സന്തോഷ്. ഈ അവസരത്തില്‍ സൗമ്യയുടെ മരണത്തില്‍ ഒരു അനുശോചനം പോലും രേഖപ്പെടുത്താത്ത മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമര്‍ശിച്ച് കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് പി സി ജോര്‍ജ്. ഇന്ന് ഭൂമിയിലെ മാലാഖമാരുടെ ദിനം എന്ന് തുടങ്ങുന്ന ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് പിസി പിണറായിയെ നിശിതമായി വിമര്‍ശിക്കുന്നത്. ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശ്നം എന്തുമാവട്ടെ നഷ്ടം വന്നത് മലയാളിക്കാണ്. പല പ്രമുഖരുടെയും അനുശോചനവും , അതിന്റെ താഴെയുള്ള ഹമാസ് ആക്രമണവും കണ്ടു. ഒരു പ്രമുഖന്റെ മാത്രം അനുശോചനം കണ്ടില്ല. ഒരു മലയാളി പെണ്‍കുട്ടി അന്യദേശത്തു തീവ്രവാദ ആക്രമണത്തില്‍ കൊല്ലപ്പെട്ടിട്ടും അറിഞ്ഞതായി പോലും ഭാവിക്കാത്ത ഇരട്ട ചങ്കന് മുഖ്യമന്ത്രി…. നിങ്ങള്‍ ഒരു കപടനാണ് മിസ്റ്റര്‍ പിണറായി വിജയന്. നാല് വോട്ടിനു…
Read Moreകുഞ്ഞുങ്ങൾക്കു പനി വന്നാൽ…
ശരീരം സ്വന്തം താപനിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഉൗഷ്മാവിന്റെ നിയന്ത്രണരീതിക്ക് മാറ്റം വരുത്തുന്പോഴാണ് പനി എന്ന അവസ്ഥ ഉണ്ടാവുന്നത്. മിക്കപ്പോഴും രോഗപ്രതിരോധ പ്രവർത്തനത്തിൻറെ ഭാഗമാണിത്. അണുബാധ, നീർവീക്കങ്ങൾ, പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങൾ, ശരീരത്തിലെ ചില പ്രത്യേക കലകളുമായി ബന്ധപ്പെട്ട അസുഖങ്ങൾ എന്നിവയാണ് കുഞ്ഞുങ്ങളിൽ പനി വരാനുള്ള കാരണങ്ങൾ. ശരാശരി ശാരീരിക താപനിലയിൽ നിന്ന് ഉൗഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരൻഹീറ്റാണ് ശാരീരിക ഉൗഷ്മാവ്. 100 ഡിഗ്രി ഫാരൻഹീറ്റിലെ പനിക്ക് തീർച്ചയായും ചികിത്സ വേണ്ടിവരും.100 മുതൽ 102 ഡിഗ്രി ഫാരൻഹീറ്റ് വരെ ചെറിയ പനിയാണ്. 102 മുതൽ 104 ഡിഗ്രി വരെ മിതമായ പനിയും 104 മുതൽ 106 വരെയുള്ള പനി ഗുരുതരമായതുമാണ്.എന്തായാലും 102 ഡിഗ്രിക്ക് മുകളിൽ പനിയുണ്ടെങ്കിൽ തീർച്ചയായും കുഞ്ഞുങ്ങൾക്ക് ചികിത്സ നൽകിയേപറ്റു. പനി വരുന്പോൾ ഹൃദയമിടിപ്പ്…
Read More