തിരുവനന്തപുരം: കാണാതായ ആളെ കണ്ടെത്തിയതിനുശേഷം കോടതിയിൽ ഹാജരാക്കാൻ ഫോണിൽ വിളിച്ച് മുൻകൂർ അനുമതി തേടിയ എഎസ്ഐയെ ശകാരിച്ച വനിതാ മജിസ്ട്രേറ്റിന് സ്ഥാന ചലനം. നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്-വണ്‍ കോടതി മജിസ്ട്രേറ്റ് തിയാര റോസ് മേരിയെയാണ് നെയ്യാറ്റിൻകര മുൻസിഫ് കോടതിയിലേക്ക് സ്ഥലം മാറ്റിയത്. അഡീഷണൽ മുൻസിഫ് കോടതി മജിസ്ട്രേറ്റ് ബി. ശാലിനിയെ നെയ്യാറ്റിൻകര ജുഡീഷ്യൽ ഫസ്റ്റ്ക്ലാസ്-വണ്‍ കോടതി മജിസ്ട്രേറ്റായി പകരം നിയമിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച രജിസ്ട്രറുടെ ഉത്തരവും ഇന്നലെ പുറത്തിറങ്ങി. ഈ വനിതാ മജിസ്ട്രേറ്റ് ആദ്യം ജോലി ചെയ്തിരുന്നത് കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിയിലായിരുന്നു. അക്കാലത്തും ഈ മജിസ്ട്രേറ്റിനെതിരേ നിരവധി പരാതികൾ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലേക്ക് വന്നിരുന്നു. അന്ന് വനിതാ മജിസ്ട്രേറ്റിനെ കാട്ടാക്കട മജിസ്ട്രേറ്റ് കോടതിയിൽ നിന്നും സ്ഥലം മാറ്റി നെയ്യാറ്റിൻകരയിൽ നിയമിക്കുകയായിരുന്നു.
Read MoreDay: May 12, 2021
മഴ, വെള്ളപ്പൊക്കം! ഒരുങ്ങിയിരിക്കാന്‍ നിര്‍ദേശം; ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍
കൊച്ചി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുമ്പോള്‍ മഴ കൂടി എത്തുന്നതോടെ വെള്ളപ്പൊക്ക ഭീഷണി മുന്നില്‍ കണ്ട് പ്രവര്‍ത്തിക്കാന്‍ തദ്ദേശ സ്ഥാപനങ്ങളോട് ജില്ലാ കളക്ടര്‍ എസ്. സുഹാസ് നിര്‍ദേശിച്ചു. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ദുരന്ത നിവാരണ അഥോറിറ്റി ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. വെള്ളപ്പൊക്കമുണ്ടായാല്‍ ക്യാമ്പുകള്‍ ക്രമീകരിക്കേണ്ടതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതുണ്ട്. വെള്ളപ്പൊക്ക സാധ്യതാ പ്രദേശങ്ങളിലുള്ള സിഎഫ്എല്‍ടിസികള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനുള്ള നടപടികളും സ്വീകരിക്കണം. ആക്ടീവ് കേസുകള്‍ കൂടുതലുള്ള പഞ്ചായത്തുകളില്‍ കര്‍ശന നിയന്ത്രണങ്ങള്‍ നടപ്പാക്കി വരികയാണ്. ബിപിസിഎല്ലില്‍ ആരംഭിക്കുന്ന കോവിഡ് ചികിത്സാ കേന്ദ്രങ്ങള്‍ ഉടന്‍ പ്രവര്‍ത്തനസജ്ജമാകും. 1000, 500 വീതം ഓക്സിജന്‍ ബെഡുകളാണ് ഇവിടെ സജ്ജമാകുന്നത്. ഇവയുടെ പ്രവര്‍ത്തനം കൈകാര്യം ചെയ്യുന്നതിനായി രണ്ട് കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്. വാര്‍ഡുതല ദ്രുത കര്‍മസേനയുടെ പ്രവര്‍ത്തനം കൂടുതല്‍ ശക്തമാക്കിയാലേ കോവിഡ് വ്യാപനം ചെറുക്കാനാകൂ എന്ന് യോഗം…
Read Moreയെസ് ഒടുവില്‍ അത് സംഭവിക്കാന്‍ പോകുന്നു ! ആരാധകര്‍ ഏറെ കേള്‍ക്കാന്‍ കൊതിച്ച ആ വാര്‍ത്ത ഒടുവില്‍ സത്യമാവുന്നു;വെളിപ്പെടുത്തലുമായി സനുഷ…
ബാലതാരമായി വന്ന് മലയാളികളുടെ മനസ്സില്‍ കയറിക്കൂടിയ താരമാണ് സനുഷ സന്തോഷ്. പിന്നീട് നായികയായും താരം മലയാളത്തിലുള്‍പ്പെടെ തിളങ്ങുകയും ചെയ്തു. അഭിനയ മികവുകൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാന്‍ താരത്തിനു സാധിച്ചിട്ടുണ്ട്. വളരെ സജീവമായി സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള് എല്ലാം ഉപയോഗിക്കുന്ന താരം ചെറിയ വിശേഷങ്ങള്‍ പോലും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. മലയാളത്തില്‍ നായികയായെങ്കിലും പ്രേക്ഷകരുടെ മനസില്‍ സനുഷ ഇപ്പോഴും ബേബി സനുഷയാണ്. ലോക്ക് ഡൗണ്‍ സമയത്ത് എല്ലാം താരം തന്റെ ചെറിയ വിശേഷങ്ങള്‍ പോലും സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുമായി പങ്കുവെച്ചിരുന്നു. കഴിഞ്ഞ കുറേ നാളായി സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരത്തിന്റൈ തിരിച്ചു വരവിനെക്കുറിച്ച് അന്വേഷിക്കാത്ത ഒരു ആരാധകരും ഉണ്ടാകില്ല. ആ രാധകര്‍ക്ക് വലിയ സന്തോഷം പകരുന്ന ഒരു വാര്‍ത്തയാണ് ഇപ്പോള്‍ താരം പങ്കുവെച്ചിരിക്കുന്നത്. താരം സിനിമയിലേക്ക് തിരിച്ചുവരുന്നു എന്ന് സ്റ്റാര്‍ മാജിക്ക് വേദിയില്‍ വച്ചാണ് പറഞ്ഞത്.
Read Moreഷിജു വർഗീസ് അമേരിക്കയിൽ രജിസ്റ്റർ ചെയ്തത് 10 കമ്പനികൾ; ജാമ്യാപേക്ഷ സെഷൻസ് കോടതി തള്ളി
ചാത്തന്നൂർ: ആഴക്കടൽ മത്സ്യബന്ധന കരാറിലൂടെ വിവാദ നായകനായി മാറിയ ഇ എം സി സി എന്ന അമേരിക്കൻ കമ്പനിയുടെ ഡയറക്ടർ ഷിജു.എം.വർഗീസ് അമേരിക്കയിൽ 10 കമ്പനികൾ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്ന് പോലീസ്. കുണ്ടറ കുരീപ്പള്ളിയിൽ തിരഞ്ഞെടുപ്പു ദിവസം കാറിന് നേരെ നടന്ന പെട്രോൾ ബോംബാക്രമണക്കേസിൽ ഷിജു വർഗീസും കൂട്ടാളികളും റിമാൻഡിൽ കഴിയുകയാണ്. അന്വേഷണം നടത്തുന്ന ചാത്തന്നൂർ എ സി പി വൈ .നിസാമുദ്ദീന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കഴിഞ്ഞ ദിവസം ഷിജു വർഗീസിനെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്തിരുന്നു. കേരളത്തിൽ രജിസ്റ്റർ ചെയ്ത ഉപകമ്പനി ബന്ധുക്കളുടെ പേരിലാണ്. ഉപകമ്പനിക്ക് നിയമാവലി പോലും തയാറാക്കായിട്ടില്ലെന്നും പോലീസ് പറയുന്നു.പോലീസ് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്തപ്പോഴാണ് ഇ എം സി സി യെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്തായത്. ഷിജുവിന്റെ കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ തുടങ്ങിയവ പോലീസ് പിടിച്ചെടുത്തിരുന്നു.ഇതിൽ നിന്നുള്ള വിവരങ്ങൾ സൈബർ…
Read Moreആംബുലൻസ് ഇല്ലാതെ കോവി ഡ് രോഗികൾ ഉൾപ്പെടെയുള്ളവർ നട്ടം തിരിയുന്നു! ആധുനിക സൗകര്യങ്ങളുള്ള ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് കട്ടപ്പുറത്ത്
തുറവൂർ: എംഎൽഎയുടെ ആസ്തിവികസന ഫണ്ടിൽനിന്ന് ലക്ഷങ്ങൾ മുടക്കി വാങ്ങിയ ആംബുലൻസ് കട്ടപ്പുറത്തുതന്നെ. തുറവൂർ താലൂക്ക് ആശുപത്രിയിലേക്കായി വാങ്ങിയ ആധുനിക സൗകര്യങ്ങളോടുകൂടിയ ആംബുലൻസാണ് വാഹന രജിസ് ട്രേഷൻ നടക്കാത്തതിനെത്തുടർന്ന് തുറവൂർ ആശുപത്രിയുടെ കോമ്പൗണ്ടിൽ കിടക്കുന്നത്. ആംബുലൻസ് ഇല്ലാതെ കോവി ഡ് രോഗികൾ ഉൾപ്പെടെയുള്ളവർ നട്ടം തിരിയുമ്പോഴാണ് ആശുപത്രി അധികൃതരുടെയും ആരോഗ്യവകുപ്പിന്റെയും പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്തിന്റെയും ഇത്തരത്തിലുള്ള അനാസ്ഥ. മുഖ്യമന്ത്രി എല്ലാ പഞ്ചായത്തുകളിലുംആംബുലൻസ് സൗകര്യം ഏർപ്പെടുത്തണമെന്ന് പറയുമ്പോഴാണ് അത്യാധുനിക അഡ്വാൻസ് ലൈഫ് സപ്പോർട്ട് ആംബുലൻസ് ഓടാതെ കിടക്കുന്നത്. മുൻ എംഎൽഎ ഷാനിമോൾ ഉസ്മാന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 33 ലക്ഷം രൂപ മുടക്കിയാണ് ഇതു വാങ്ങിയത്. ഫെബ്രുവരി മാസത്തിൽ ഇതിന്റെ ഫ്ലാഗ് ഓഫ് നടത്തിയതുമാണ്. അടിയന്തരമായി ഇതിന്റെ ആർടിഒ രജിസ്ട്രേഷൻ നടപടികൾ പൂർത്തീകരിച്ച് സർവീസ് നടത്താനുള്ള നടപടി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അധികൃതരോ ആശുപത്രി അധികൃതരോ, ആരോഗ്യവകുപ്പോ സ്വീകരിക്കണമെന്ന ആവശ്യം…
Read Moreയാഗം നടത്തു, ഇന്ത്യയെ സ്പർശിക്കാതെ കോവിഡ് മൂന്നാം തരംഗം മാറിപ്പോകുമെന്ന് ബിജെപി മന്ത്രി
ഇൻഡോർ: കോവിഡ് വൈറസിന്റെ മൂന്നാം തരംഗത്തെ നേരിടാൻ യാഗം (ആചാരപരമായ അഗ്നി അനുഷ്ഠാനം) നടത്തണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സാംസ്കാരിക മന്ത്രി ഉഷാ താക്കൂർ. ഇൻഡോറിൽ കോവിഡ് സെന്റർ ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.നമ്മുടെ പൂർവികർ മഹാമാരികളിൽ നിന്ന് രക്ഷ നേടാനായി യാഗ ചികിത്സ നടത്താറുണ്ടായിരുന്നു. ഇവ പരിസ്ഥിതിയെ ശുദ്ധീകരിക്കും. ഇതു ചെയ്താൽ കോവിഡ് വൈറസിന്റെ മൂന്നാം തരംഗം ഇന്ത്യയെ സ്പർശിക്കുക പോലുമില്ലെന്നും ഉഷാ താക്കൂർ പറഞ്ഞു. കോവിഡിനെ നേരിടാൻ നിരന്തരം പൂജ നടത്തുന്നതിനാല്‍ തനിക്ക് മാസ്ക് ധരിക്കേണ്ട ആവശ്യമില്ലെന്ന മന്ത്രിയുടെ പ്രസ്താവനയും നേരത്തേ വിവാദമായിരുന്നു. ചാണകം കൊണ്ട് നിര്‍മിച്ച തിരി കത്തിച്ച് പൂജ നടത്തിയാല്‍ വീട് സാനിറ്റൈസ് ചെയ്തതിന് തുല്യമായിരിക്കുമെന്നും അവർ പറഞ്ഞിരുന്നു.
Read More“അക്കൗണ്ടിൽ പണം വന്നത് പച്ചക്കറി വ്യാപാരം നടത്തി’; അച്ഛനെ ശുശ്രൂഷിക്കാൻ ജാമ്യം അനുവദിക്കണമെന്ന് വാദിച്ച് ബിനീഷ്; അപേക്ഷയിൽ കോടതി ചെയ്തതിങ്ങനെ
ബംഗളൂരു: കള്ളപ്പണക്കേസിൽ ജയിൽ കഴിയുന്ന ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കർണാടക ഹൈക്കോടതി ഒരാഴ്ചത്തേക്ക് മാറ്റിവച്ചു. ഏഴുമാസത്തെ ജയിൽവാസം ജാമ്യം നൽകാനുള്ള കാരണമല്ലെന്ന് കോടതി പറഞ്ഞു. അതേസമയം, കള്ളപ്പണം തനിക്കില്ലെന്നും പച്ചക്കറി വ്യാപാരത്തിലൂടെയാണ് അക്കൗണ്ടിൽ കൂടുതൽ പണം വന്നതെന്നുമാണ് ബിനീഷിന്റെ കോടതിയിലെ വാദം. അസുഖ ബാധിതനായ പിതാവ് കോടിയേരി ബാലകൃഷ്ണനെ പരിചരിക്കാൻ നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹർജിയിലെ ബിനീഷിന്റെ ആവശ്യം. കർണാടക ഹൈക്കോടതിയുടെ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
Read Moreപോലീസ് സേനയ്ക്ക് ആശ്വാസം; കോവിഡ് ഡ്യൂട്ടിക്ക് മറ്റു സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കാന്‍ ഉത്തരവ് ; ‘മരുന്നിനും പോലീസ്; സേനയില്‍ അമര്‍ഷം’ എന്ന രാഷ്ട്രദീപിക വാർത്ത തുണയായി
സീമ മോഹന്‍ലാല്‍ കൊച്ചി: ജോലിഭാരം മൂലം വിഷമിക്കുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ആശ്വാസമായി സര്‍ക്കാര്‍ ഉത്തരവ്. കോവിഡ് അനുബന്ധ സേവനങ്ങള്‍ക്ക് സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും നിയമിക്കണമെന്ന സര്‍ക്കാര്‍ ഉത്തരവാണ് ഇന്നലെ ഇറങ്ങിയത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ പോലീസ് ഉദ്യോഗസ്ഥരുടെ ജോലിഭാരം കുറയ്ക്കാന്‍ മറ്റു സര്‍ക്കാര്‍ ജീവനക്കാരെ നിയമിക്കണമെന്ന വാര്‍ത്ത കഴിഞ്ഞ ഏഴിന് രാഷ്ട്രദീപിക ‘മരുന്നിനും പോലീസ്; സേനയില്‍ അമര്‍ഷം’ എന്ന തലക്കെട്ടോടെ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ് ഉണ്ടായിരിക്കുന്നത്. ലോക്ഡൗണിന്റെ പശ്ചാത്തലത്തില്‍ അന്തര്‍ജില്ല യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയ സാഹചര്യത്തില്‍ ജോലിക്ക് പോകാന്‍ കഴിയാത്ത സര്‍ക്കാര്‍ ജീവനക്കാരെയും അധ്യാപകരെയും കോവിഡ് അനുബന്ധ സേവനങ്ങള്‍ക്കായി ജില്ല കളക്ടര്‍മാരുടെ കീഴില്‍ നിയമിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ പറയുന്നു. സര്‍ക്കാര്‍ ഓഫീസുകളില്‍ 25 ശതമാനം പേരാണ് ഇപ്പോള്‍ ജോലിക്ക് ഹാജരാകുന്നത്. കോവിഡ് രോഗികളുടെ സമ്പര്ക്കവിവര ശേഖരണം, കണ്ടെയ്ന്മെന്റ് സോണിലെ പരിശോധന ഉള്‍പ്പെടെയുളള ജോലികള്‍ക്ക് പോലീസുകാരെ…
Read Moreയാത്രാനുമതി ഓണ്ലൈന്പാസുകാര്ക്ക് മാത്രം ; നിയന്ത്രണം കര്‍ശനമാക്കി പോലീസ്
കൊച്ചി: ലോക്ക് ഡൗണിലും നിരത്തുകളിൽ തിരക്ക് വർധിച്ചതോടെ യാത്രാനുമതി ഓൺലൈൻ പാസുകാര്‍ക്ക് മാത്രമാക്കി ചുരുക്കി പോലീസ്. വെള്ളപ്പേപ്പറില്‍ എഴുതി കാണിക്കുന്ന സത്യവാങ്മൂലത്തിനു പിന്നാലെയാണ് ഇപ്പോള്‍ പോലീസിന്റെ ഔദ്യോeഗിക അനുമതി പത്രമെന്ന നിലയില്‍ ഓണ്‍ലൈന്‍ പാസ് നല്കി തുടങ്ങിയിരിക്കുന്നത്. ഇതോടെ കൂടുതല്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്ന സാഹചര്യമുണ്ടായി. ലോക്ക്ഡൗണ്‍ ലക്ഷ്യം തകര്‍ക്കുന്ന നിലയില്‍ ആളുകള്‍ പുറത്തേക്ക് ഇറങ്ങുന്ന സഹചര്യം ഒഴിവാക്കാന്‍ ഇനിമുതല്‍ ഓണ്‍ലൈന്‍ പാസുള്ളവർക്കു മാത്രമേ യാത്ര അനുവദിക്കുകയുള്ളൂവെന്ന് പോലീസ് പറയുന്നു. അത്യാവശ്യ കാര്യങ്ങള്‍ക്ക് അല്ലാതെ സത്യവാങ്മൂലവുമായി ധാരാളം ആളുകള്‍ പുറത്തിറങ്ങുന്നുണ്ട് എന്നാണ് പോലീസിന്റെ കണ്ടെത്തല്‍.ഓണ്‍ലൈന്‍ പാസ് വന്നതോടെ അത് ഒരു പരിധിവരെ ഒഴിവാക്കാം. അടിയന്തിര ആവശ്യങ്ങളായ ആശുപത്രി, മരണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് മാത്രം സത്യവാങ്മൂലം അനുവദിക്കുകയുള്ളൂവെന്നും പോലീസ് പറയുന്നു. മറ്റ് ആവശ്യമുള്ളവര്‍ ഓണ്‍ലൈന്‍ പാസ് എടുക്കണം.ജോലി സ്ഥാപനത്തിന്റെ ലെറ്റര്‍പാഡില്‍ തയാറാക്കിയ സത്യവാങ്മൂലങ്ങളും ഇനി മുതല്‍ അനുവദിക്കില്ല.അവശ്യസര്‍വീസുകളിലെ ജീവനക്കാര്‍ക്ക്…
Read Moreജോജിയില്‍ ബിന്‍സിയായി ആദ്യം തീരുമാനിച്ചത് മറ്റൊരു നടിയെ ! വെളിപ്പെടുത്തലുമായി ഉണ്ണിമായ…
ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന് സംവിധാനം ചെയ്ത ജോജി മികച്ച അഭിപ്രായമാണ് നേടിയെടുത്തത്. ചിത്രത്തിലെ അഭിനേതാക്കളെല്ലാം പ്രകടനത്തില്‍ ഒന്നിനൊന്നു മികച്ചു നിന്നു. അതില്‍ ഒന്നാണ് ഉണ്ണിമായ പ്രസാദ് അവതരിപ്പിച്ച ബിന്‍സി എന്ന കഥാപാത്രം. എന്നാല്‍ ആ കഥാപാത്രം അവതരിപ്പിക്കുവാന്‍ നിശ്ചയിച്ചിരുന്നത് മറ്റൊരു നടിയെയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഉണ്ണിമായ. ബിന്‍സി രൂപപ്പെടുമ്പോള്‍ മുതല്‍ ഞാന്‍ കൂടെയുണ്ട്. അടുത്ത സിനിമ ജോജിയാണെന്ന് തീരുമാനിച്ചശേഷം കോ-ഡയറക്ടര്‍മാരായ അറാഫത്ത്, റോയി, പോത്തന്, ശ്യാം, ഞാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ പ്രതീഷ്, പോത്തന്റെ നാടക അദ്ധ്യാപകനായ വിനോദ് മാഷ് എന്നിവരടങ്ങുന്ന സംഘം വാഗമണ്ണിന് പോയി.? ഞങ്ങള്‍ക്ക് കൊവിഡ് പ്രൈമറി കോണ്ടാക്ട് ഉണ്ടാവുകയും എല്ലാവരും ഒരുമിച്ച് പതിനാലുദിവസം ഐസോലേഷനിലാവുകയും ചെയ്തു. പക്ഷേ അത് ഒരര്‍ത്ഥത്തില്‍ അനുഗ്രഹം ചെയ്തു. ആര്‍ക്കും എവിടെയും പോവാന്‍ കഴിയില്ല. മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ശരിക്കും പേടിച്ച അവസ്ഥ. ഈ കഥ ഡെവലപ്പ്…
Read More