കോന്നി: കോവിഡ് പരിശോധനയ്ക്കെത്തിയ പതിനേഴുകാരന്റെ മൂക്കില്‍ പരിശോധന സ്റ്റിക്കിന്റെ അഗ്രം ഒടിഞ്ഞു കയറി. കോന്നി മങ്ങാരം കല്ലുവിളയില്‍ മനോജിന്റെ മകന് ജിഷ്ണു മനോജിന്റെ നാസാദ്വാരത്തിലാണ് സ്റ്റിക്ക് ഒടിഞ്ഞു കയറിയത്. മാതാവ് കോവിഡ് ബാധിതയായതിനേ തുടര്‍ന്ന് ജിഷ്ണു കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിഞ്ഞ 14നാണ് ആര്‍ടിപിസിആര്‍ പരിശോധനയ്ക്കു കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിയത്. പരിശോധനയക്കു ശേഷം വിട്ടില്‍ മടങ്ങിയെത്തിയ ജിഷ്ണുവിനു ശക്തമായ തലവേദനയും തുമ്മലും ആരംഭിച്ചെങ്കിലും കോവിഡിന്റെ ലക്ഷണമാണെന്നാണ് കുടുംബം കരുതിയത്. തുമ്മലും തലവേദനയും മാറാതേ വന്നതിനെ തുടര്‍ന്ന് ആരോഗ്യ പ്രവര്‍ത്തകരെ അറിയിച്ചെങ്കിലും ഫലം വരുന്നതുവരെ കാത്തിരിക്കാനായിരുന്നു നിര്‍ദേശം. പിന്നീട് ഫലം വന്നപ്പോള്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും തുമ്മല്‍ കുറഞ്ഞില്ല. ഇതിനിടെ കഴിഞ്ഞ ദിവസം ശക്തമായ തുമ്മലില്‍ കൂടുതല്‍ സ്രവം പുറത്ത് വന്നപ്പോഴാണ് ജിഷ്ണു സ്റ്റിക്കിന്റെ അഗ്രം കണ്ടെത്തുന്നത്. ഇതു സംബന്ധിച്ച് കുടുംബം ജില്ലാകളക്ടര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. വീഴ്ച ഉണ്ടായിട്ടില്ലെന്ന് ആരോഗ്യവകുപ്പ്…
Read MoreDay: May 18, 2021
നാരദ കൈക്കൂലി കേസ്; രാവിലെ അറസ്റ്റ്, വൈകുന്നേരം ജാമ്യവും; രാത്രിയിൽ തൃണമൂല്‍ നേതാക്കളുടെ ജാമ്യം റദ്ദാക്കി കോല്‍ക്കത്ത ഹൈക്കോടതിയും
കോൽക്കത്ത: പശ്ചിമ ബംഗാളിലെ നാരദ കൈക്കൂലി കേസില്‍ അറസ്റ്റിലായ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളുടെ ജാമ്യം റദ്ദാക്കി കോല്‍ക്കത്ത ഹൈക്കോടതി. നാലുപേര്‍ക്കും ജാമ്യം അനുവദിച്ച പ്രത്യേക സിബിഐ കോടതി ഉത്തരവ് സ്റ്റേ ചെയ്തായിരുന്നു ഹൈക്കോടതി നടപടി. നാരദ ന്യൂസ് സംഘത്തില്‍ നിന്നും കൈക്കൂലി വാങ്ങിയ കേസില്‍ തൃണമൂല്‍ കോണ്‍ഗ്രസ് മന്ത്രിമാരായ ഫിര്‍ഹാദ് ഹാക്കിം, സുബ്രദാ മുഖര്‍ജി, തൃണമൂല്‍ എംഎല്‍എ മദന്‍ മിത്ര, മുന്‍ തൃണമൂല്‍ നേതാവ് സോവന്‍ ചാറ്റര്‍ജി എന്നിവരെ ഇന്നലെ രാവിലെയാണ് സിബിഐ സംഘം അറസ്റ്റ് ചെയ്തത്. ഇതിനു പിന്നാലെ തന്നെയും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി മമതാ ബാനര്‍ജി സിബിഐ ഓഫീസിനു മുന്‍പിലെത്തി പ്രതിഷേധിച്ചിരുന്നു. മമതയ്ക്കൊപ്പമെത്തിയ തൃണമൂല്‍ പ്രവര്‍ത്തകര്‍ ബാരിക്കേഡ് തകര്‍ക്കുകയും സിബിഐയുടെ ഓഫീസിനു നേര്‍ക്ക് കല്ലെറിയുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരത്തോടെയാണ് സിബിഐ കോടതി നാല് പേര്‍ക്കും ജാമ്യം അനുവദിച്ചത്. എന്നാൽ തിങ്കളാഴ്ച…
Read Moreചവച്ച് തുപ്പിയില്ലെങ്കിൽ ഇവർ തോറ്റുപോകും; വെറ്റിലകര്ഷകര്ക്ക് ദുരിതകാലം; 160 രൂപയിൽ നിന്ന് വിലയിടിഞ്ഞ് വീണത് 10 രൂപയിലേക്ക്
നെടുമങ്ങാട് : കോവിഡ് മഹാമാരിയെ തുടർന്ന് വിപണിയില്‍ വെറ്റിലയ്ക്ക് വിലയിടിഞ്ഞതോടെ വെറ്റിലകര്ഷകര്ദുരിതത്തിൽ.നൂറ് വെറ്റിലയുള്ള ഒരുകെട്ടിന് അഞ്ചുമുതല്‍ 10രൂപ വരെ മാത്രമാണ് കര്‍ഷകര്‍ക്ക് ഇപ്പോള്‍ ലഭിക്കുന്നത്. ആറുമാസം മുമ്പ് വരെ കെട്ടിന് 160 രൂപ ലഭിച്ചിരുന്ന സ്ഥാനത്താണ് ഇപ്പോള്‍ അഞ്ച് രൂപയ്ക്ക് വില്‍ക്കേണ്ടി വരുന്നത്. വിവാഹത്തിനും ഉത്സവങ്ങള്‍ക്കും പൂജയ്ക്കും ചികിത്സക്കും ഒഴിച്ചുകൂടാനാവാത്ത വെറ്റിലയ്ക്ക് വിലയിടിഞ്ഞതോടെയാണ് കര്‍ഷകര്‍ വിഷമവൃത്തത്തിലായത്. കോവിഡ് വന്നതോടെ വിവാഹങ്ങളും ഉത്സവങ്ങളും നിലച്ചു. ഇതോടെ വെറ്റിലയുടെ ആവശ്യകതയും ചെലവും കുറഞ്ഞു. പനവൂര്‍, ആനാട്, വിതുര, വെള്ളനാട്, അരുവിക്കര പഞ്ചായത്തുകളിലായി നൂറുകണക്കിന് കുടുംബങ്ങളാണ് വെറ്റിലക്കൊടിയിലൂടെ ജീവിതം കണ്ടെത്തുന്നത്. നെടുമങ്ങാട് ചന്തയാണ് ഇവരുടെയെല്ലാം ആശ്രയം.ആഴ്ച്ചയില്‍ രണ്ടുദിവസം ചന്തയില്‍ വെറ്റിലയുമായെത്തിയാല് നിരാശരായി മടങ്ങാനാണ് വിധിയെന്ന് കര്‍ഷകര്‍ പറയുന്നു. 3000മുതല്‍ 4000രൂപ വരെ കിട്ടിയിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 300രൂപ പോലും തികച്ചു കിട്ടുന്നില്ലെന്ന് കർഷകർ പറയുന്നു. ആറുമുതല്‍, ഏഴുമാസം വരെ നല്ല പരിചരണം…
Read Moreട്രിപ്പിൾ ലോക്ഡൗൺ; അടച്ച് പൂട്ടിയ റോഡിലൂടെ എമർജൻസി ആംബുലൻസുകൾ കടന്നു പോകുന്നതിന് പ്രത്യേക ക്രമീകരണം
തിരുവനന്തപുരം: ട്രിപ്പിൾ ലോക്ഡൗൺ നടപ്പിലാക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം നഗരത്തിൽ പോലീസ് പരിശോധന ശക്തമാക്കി.അതേ സമയം പൂർണമായും അടച്ച ബ്ലോക്കിംഗ് പോയിന്റുകളിലൂടെ മെഡിക്കൽ എമർജൻസി ആംബുലൻസുകൾക്ക് കടന്നു പോകുന്നതിന് ക്രമീകരണം ഏർപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർ ബൽറാംകുമാർ ഉപാദ്ധ്യായ അറിയിച്ചു. നഗരത്തിലേക്ക് പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനുമായി എൻട്രി എക്സിറ്റ് പോയിന്റുകള്‍ ഏഴായി പുന ക്രമീകരിച്ചു. കഴക്കൂട്ടം സ്റ്റേഷൻ പരിധിയിലെ ചേങ്കോട്ടുകോണം, വെട്ടു റോഡ്, മണ്ണന്തലയിലെ മരുതൂർ, പേരൂർക്കട വഴയില, പൂജപ്പുരകണ്ടമൺകടവ്, നേമംപള്ളിച്ചൽ, വിഴിഞ്ഞം സ്റ്റേഷൻ പരിധിയിലെ ചപ്പാത്ത് എന്നീ സ്ഥലങ്ങങ്ങളാണ് തിരുവനന്തപുരം നഗരത്തിലേയ്ക്കുള്ള എൻട്രിഎക്സിറ്റ് പോയിന്റുകള്‍. തുമ്പ പോലീസ് സ്റ്റേഷൻ പരിധിയിലെ ആറ്റിന്‍കുഴി,പള്ളിതുറ,വിളയില്‍കുളം ജംഗ്ഷൻ, തിരുവല്ലം പോലീസ് സ്റ്റേഷൻ പരിധിയിലെ കാക്കാമൂല , നേമം പോലീസ് സ്റ്റേഷനിലെ പാപ്പനംകോട് ,പുന്നമൂട്, വിഴിഞ്ഞം പോലീസ് സ്റ്റേഷൻ പരിധിയിലെ ഉച്ചക്കട ,വട്ടിയൂര്‍ക്കാവ് പോലീസ് സ്റ്റേഷൻ പരിധിയിലെ വെള്ളൈക്കടവ്,നെട്ടയം , മണ്ണന്തല പോലീസ്…
Read Moreറോഷി അഗസ്റ്റിൻ മന്ത്രിയാകും, എൻ. ജയരാജ് ചീഫ് വിപ്പ്; പ്രഖ്യാപിച്ച് കേരള കോൺഗ്രസ്-എം
തൊടുപുഴ: എൽഡിഎഫ് മന്ത്രിസഭയിൽ അനുവദിച്ച് കിട്ടിയ രണ്ട് ക്യാബിനറ്റ് റാങ്ക് പദവിയിലേക്ക് ആളെ തീരുമാനിച്ച് കേരളാ കോൺഗ്രസ്-എം. മന്ത്രി സ്ഥാനത്തേക്ക് പാര്‍ലമെന്ററി പാര്‍ട്ടി ലീഡറായ റോഷി അഗസ്റ്റിനേയും, ചീഫ് വിപ്പായി ഡെപ്യൂട്ടി ലീഡറായ ഡോ എന്‍. ജയരാജിനെയും തീരുമാനിച്ചു. പാർട്ടി തീരുമാനം അറിയിച്ച് ചെയർമാൻ ജോസ് കെ. മാണി മുഖ്യമന്ത്രിക്ക് കത്ത് നൽകി. രണ്ട് മന്ത്രിസ്ഥാനത്തിന് വേണ്ടി എൽഡിഎഫിൽ കേരളാ കോൺഗ്രസ്-എം ആദ്യാവസാനം നിലപാടെടുത്തിരുന്നെങ്കിലും സിപിഎം വഴങ്ങിയിരുന്നില്ല. യുവത്വത്തിന്റെ പ്രസരിപ്പുമായാണ് ഇടുക്കിയുടെ അമരക്കാരൻ റോഷി അഗസ്റ്റിൻ സംസ്ഥാന മന്ത്രിസഭയിലേക്ക് എത്തുന്നത്. ഇടുക്കി നിയോജകമണ്ഡലത്തിൽനിന്നു മന്ത്രിസഭയിലെത്തുന്ന ആദ്യജനപ്രതിനിധിയെന്ന വിശേഷണവും ഇനി ഇദ്ദേഹത്തിനു സ്വന്തം. കാഞ്ഞിരപ്പള്ളി എംഎല്‍എ ആയ ഡോ എന്‍. ജയരാജ് നാലാം തവണയാണ് തുടര്‍ച്ചയായി നിയമസഭയില്‍ എത്തുന്നത്. തിരുമ്മു-മർമ ചികിത്സയ്ക്കും കളരിപ്പയറ്റിനും പെരുമയുള്ള ചന്പക്കര കുറുപ്പുമാരുടെ ബന്ധത്തിലെ ചെറുമാക്കൽ കുടുംബാംഗമാണ്.
Read Moreസാം കേർ, ഇന്ത്യൻ സാന്നിധ്യം
യുവേഫ ചാന്പ്യൻസ് ലീഗ് ഫൈനലിൽ കളിക്കുന്ന ആദ്യ ഇന്ത്യൻ വംശജ എന്ന ചരിത്ര നേട്ടം ചെൽസിയുടെ സാമന്ത മേരി കേർ എന്ന സാം കേർ സ്വന്തമാക്കി. ഇരുപത്തേഴുകാരിയായ കേർ ഓസ്ട്രേലിയൻ നായികകൂടിയാണ്. 2019 മുതലാണ് കേർ ചെൽസിയിലെത്തിയത്. സാമന്തയുടെ പിതാവ് റോജർ കേർ ജനിച്ചത് കോൽക്കത്തയിലാണ്. മുത്തശ്ശി ഇന്ത്യക്കാരിയായ ബാസ്കറ്റ്ബോൾ താരമായിരുന്നു. ഏഷ്യൻ കപ്പിനായി ഇന്ത്യയിൽ എത്തുന്പോൾ തന്റെ പാരന്പര്യ വഴികളിലൂടെ സഞ്ചരിക്കാൻ കാത്തിരിക്കുകയാണെന്നാണ് കേർ പറയുന്നത്.
Read Moreപഴയ പ്രതിപക്ഷനേതാവ് ജീവിച്ചിരിപ്പുണ്ടോ? സാധാരണക്കാരന്റെ ഒരു നേരത്തെ അന്നം പോലും മുടങ്ങാതെ നോക്കുന്ന സർക്കാരിന് നന്ദി…! ജെസ്ല മാടശേരിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുന്നു
കേരളം ഇപ്പോൾ അഭിമുഖികരിക്കുന്ന പ്രതിസന്ധി ഘട്ടത്തിൽ പ്രതിപക്ഷത്തെ കാണാനില്ലെന്ന് ആക്ടിവിസ്റ്റും ബിഗ്ബോസ് താരവുമായി ജെസ്ല മാടശേരി. നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ലെന്നായിരുന്നു ജെസ്ലയുടെ വിമർശനം. പോസ്റ്റിന്റെ പൂർണരൂപം കഴിഞ്ഞ ദിവസം വരെ ഇവിടെ ഒരു പ്രതിപക്ഷം ഉണ്ടായിരുന്നു. ഭരണത്തിലെ പിഴവുകൾ ചൂണ്ടിക്കാണിക്കാനും ഉറച്ച ശബ്ദത്തോടെ എന്ന് വീമ്പിളക്കി കോലാഹലമുണ്ടാക്കാനും.. തിരഞ്ഞെടുപ്പ് സമയത്ത് മാത്രം പ്രത്യക്ഷപ്പെടുന്ന ചില നേതാക്കള്‍. കേരളം ഭീകരമായ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്… . ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധിഘട്ടങ്ങളിലൊക്കെ അവർ മൗനമാണ്.. അവരുടെ പേര് പോലും കാണുന്നില്ല.. അവരുടെ മുഖം പോലും കാണുന്നില്ല ചാനലുകളില്‍ വരുന്നില്ല .. നല്ല രീതിയിൽ ഭരിച്ചു കൊണ്ടിരിക്കുമ്പോൾ അവിടെ പുതിയ പുതിയ വിഷയങ്ങളുമായി ചാനൽ ചർച്ചകളിൽ നിറഞ്ഞു നിൽക്കുന്ന നേതാക്കളെ ഒന്നും കാണുന്നില്ല .…
Read Moreറാഫേൽ നദാലിന് ഇറ്റാലിയൻ ഓപ്പണ്‍ കിരീടം
റോം: കളിമണ്‍കോർട്ടിലെ പരമാധികാരം തനിക്കുതന്നെയെന്നു പ്രഘോഷിച്ച് ടെന്നീസ് കോർട്ടിലെ സ്പെയിനിന്റെ ഉരുക്കുമനുഷ്യൻ റാഫേൽ നദാൽ. ഇറ്റാലിയൻ ഓപ്പണ്‍ ടെന്നീസ് പുരുഷ സിംഗിൾസ് ഫൈനലിൽ ലോക ഒന്നാം നന്പർ താരമായ സെർബിയയുടെ നൊവാക്ക് ജോക്കോവിച്ചിനെ തകർത്ത് രണ്ടാം നന്പറുകാരനായ റാഫ കിരീടത്തിൽ ചുംബിച്ചു, നദാലിന്റെ സ്വതസിദ്ധ രീതിയിൽ പറഞ്ഞാൽ കിരീടത്തിൽ കടിച്ചു. മൂന്നു സെറ്റ് നീണ്ട പോരാട്ടത്തിലാണു നദാൽ വിജയം കൈപ്പിടിയിലൊതുക്കിയത്. സ്കോർ: 7-5, 1-6, 6-3. ആദ്യ സെറ്റിൽ ഇഞ്ചോടിഞ്ച് പോരാടിയ ജോക്കോവിച്ച്, രണ്ടാം സെറ്റിൽ നദാലിനെ കടത്തിവെട്ടി. എന്നാൽ, നിർണായകമായ മൂന്നാം സെറ്റിൽ നദാലിന്റെ അപ്രമാദിത്വമായിരുന്നു. ന്യൂജെൻ ടെന്നീസ് ലോകത്തിലെ ന്യൂജനറേഷൻ ജോക്കോവിച്ചും താനുമാണെന്നായിരുന്നു മത്സരശേഷം നദാലിന്റെ പ്രഖ്യാപനം. സീസണിൽ നദാലിന്റെ രണ്ടാമത്തെ ക്ലേ കോർട്ട് കിരീടമാണ്. കഴിഞ്ഞ മാസം ബാഴ്സലോണ ഓപ്പണിൽ നദാൽ വിജയിച്ചിരുന്നു. എന്നാൽ, ഈ മാസം ആദ്യം നടന്ന മാഡ്രിഡ്…
Read Moreലോക്ക് ഡൗൺ കാലത്ത് വലിയ ആശ്വാസം! ഈ സൂപ്പർ മാർക്കറ്റിൽ ഇല്ലാത്ത സാധനങ്ങളൊന്നും ഉണ്ടാകില്ല; ‘സോനു സൂപ്പർ മാർക്കറ്റ്’ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി; എന്നാൽ…
വീടിന് സമീപത്തുള്ള “സോനു സൂപ്പർ മാർക്കറ്റ്’ നമുക്ക് പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി. പേര് കേട്ട് വലിയ സൂപ്പർ മാർക്കറ്റാണ് കരുതിയാൽതെറ്റി. സുരഭിയുടെ നാട്ടിലുള്ള സോനു എന്ന പേരുള്ള ഒരാൾ വീടിനോട് ചേർന്ന നടത്തുന്ന ഒരു ചെറിയ കടയാണിത്. ‘സോനു സൂപ്പർ മാർക്കറ്റിൽ ഇല്ലാത്ത സാധനങ്ങളൊന്നും ഉണ്ടാകില്ല. എന്നാൽ, എനിക്ക് വേണ്ട സാധനങ്ങൾ ഉണ്ടോയെന്ന് നമുക്ക് സോനു ചേട്ടനോട് തന്നെ ചോദിക്കാം’ – എന്ന് പറഞ്ഞു കൊണ്ടാണ് സുരഭി ലക്ഷ്മിയുടെവീഡിയോ ആരംഭിക്കുന്നത്. വലിയ ഉള്ളിയും പാലും പൊടിയുപ്പുമാണ് സുരഭി ലക്ഷ്മി കടയിൽ നിന്ന് വാങ്ങുന്നത്. അവസാനം താൻ വാങ്ങിയ സാധനങ്ങൾക്ക് എല്ലാം കൂടി എത്ര രൂപയായി എന്ന് സുരഭി ചോദിക്കുന്നുണ്ട്. എന്നാൽ, കണക്കു കൂട്ടാൻ പേന ഇല്ലാത്തതിനാൽ പൈസ പിന്നെയെടുക്കാം എന്നാണ് കടയുടമയുടെ മറുപടി. എന്നാൽ, എത്ര രൂപയായെന്ന് തനിക്ക് അയച്ചാൽ മതിയെന്നും താൻ ഗൂഗിൾ പേ…
Read Moreപതിവ് തെറ്റിയില്ല, ഇന്ധനവില ഇന്നും കൂടി; നൂറിലേക്ക് അടുത്ത് തിരുവനന്തപുരവും തൊട്ടുപിന്നിൽ കൊച്ചിയും
കൊച്ചി: രാജ്യത്ത് പെട്രോൾ, ഡീസല്‍ വില വീണ്ടും വര്‍ധിച്ചു. പെട്രോള്‍ ലിറ്ററിന് 28 പൈസയും ഡീസലിന് 32 പൈസയുമാണ് വര്‍ധിച്ചത്. 13 ദിവസത്തിനിടെ പത്താം തവണയാണ് പെട്രോളിനും ഡീസലിനും വില വർധിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 95 രൂപയിലേക്ക് നീങ്ങുകയാണ്. 94.85 രൂപയാണ് ഇന്നത്തെ പെട്രോള്‍ വില. 89.79 രൂപയാണ് ഡീസല്‍ വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 രൂപയാണ് വില. തെരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മേയ് നാല് മുതലായിരുന്നു എണ്ണ കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. ഈ വർഷം തുടക്കത്തിൽ (ജനുവരി, ഫെബ്രുവരി) ഇന്ധന വില തുടർച്ചയായി വർധിച്ചിരുന്നു. ഫെബ്രുവരി 27ന് റിക്കാർഡിലെത്തി. പിന്നീട് 24 ദിവസം മാറ്റമില്ലാതെ ഇന്ധന വില തുടർന്നു. മാർച്ച് 24നും 25നും മാർച്ച് 30നും വിലയിൽ എണ്ണ കമ്പനികൾ ചെറിയ കുറവ് വരുത്തി. 15…
Read More