കോട്ടയം: ടൂറിസ്റ്റ് ഹോമിൽ നിന്നും കഞ്ചാവുമായി ഈരാറ്റുപേട്ട പോലീസ് പിടികൂടിയ മൂന്നംഗ സംഘത്തെക്കുറിച്ചു കൂടുതൽ അന്വേഷണം ആരംഭിച്ചു.ഈരാറ്റുപേട്ട നടക്കൽ സ്വദേശികളായ സഹൽ (23), മുഹമ്മദ് ഷെഫിൻ (19), ഷാബിർ (22) എന്നിവരെയാണു ഈരാറ്റുപേട്ട പോലീസ് അറസ്റ്റു ചെയ്തത്. പ്രതികൾകെതിരേ നിരവധി കഞ്ചാവ് കേസുകൾ കേരളത്തിലെ വിവിധ സ്റ്റേഷനുകളിൽ നിലവിലുണ്ട്. ഇവരിൽ നിന്നും 100 ഗ്രാം കഞ്ചാവ്, മൂന്നു ഹുഡ്ക്ക, ഒരു വടിവാൾ, മൂന്നു മൊബൈൽ എന്നിവ പിടിച്ചെടുത്തിരുന്നു. ഇവരുടെ മൊബൈൽ ഫോണുകൾ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ലോക്ക്ഡൗണിൽ കഞ്ചാവ് വില്പന ലക്ഷ്യമിട്ടാണ് സംഘം ടൂറിസ്റ്റ് ഹോമിൽ ഒത്തുചേർന്നത്. ഇതിനു പുറമെ മറ്റു ചില പദ്ധതികളും സംഘം തയാറാക്കിയിരുന്നു. ഇതിനായിരുന്നു വടിവാൾ സൂക്ഷിച്ചിരുന്നത്. കഞ്ചാവ് വലിക്കാൻ താൽപര്യമുള്ളവരെ ഇവർ ടൂറിസ്റ്റ് ഹോമിലേക്ക് എത്തിച്ച് ഇതിനുള്ള സൗകര്യങ്ങൾ ചെയ്തു നല്‍കിയിരുന്നു. ഹുഡ്ക വലിക്കുന്ന തരത്തിലുള്ള പൈപ്പിൽ കഞ്ചാവ് നിറച്ചുനൽകും. ഇത്…
Read MoreDay: May 18, 2021
മംഗലശേരി നീലകണ്ഠന്, ബിലാല്‍, ഭരത്ചന്ദ്രന് ഐപിഎസ്! കോവിഡ് ബോധവത്കരണത്തിന് എത്തിയിരിക്കുന്നത് ചില്ലറക്കാരല്ല…
സ്വന്തം ലേഖകൻ തൃശൂർ: പോലീസും ജില്ലാ ഭരണകൂടവും ജനങ്ങളെ ബോധവത്കരിച്ചു മടുത്തിരിക്കുന്പോൾ കോവിഡ് ബോധവത്കരണത്തിനു മംഗലശേരി നീലകണ്ഠനും ബിലാലും ഭരത്ചന്ദ്രൻ ഐപിഎസും ഉൾപ്പടെയുള്ളവർ കളത്തിലിറങ്ങിയിരിക്കുന്നു. തൃശൂർ ജില്ല ആരോഗ്യവകുപ്പിനു വേണ്ടി കൊച്ചിൻ കലാഭവനിലെ കലാകാരൻമാർ ഒരുക്കിയിരിക്കുന്ന സിനിമാറ്റിക് ബോധവത്കരണ ഫിക്ഷൻ വീഡിയോകളിലാണു മംഗലശേരി നീലകണ്ഠനും ബിഗ് ബിയും ഭരത്ചന്ദ്രനുമൊക്കെയുള്ളത്. യഥാർഥ സിനിമകളിലെ ദൃശ്യങ്ങൾക്കൊപ്പം അതിലെ ഡയലോഗുകൾക്കു പകരം കോവിഡ് ബോധവത്കരണ ഡയലോഗുകൾ ചേർത്താണു രണ്ടോ മൂന്നോ മിനിറ്റ് ദൈർഘ്യമുള്ള രസകരമായ വീഡിയോകൾ തയാറാക്കിയിരിക്കുന്നത്. മംഗലശേരി നീലകണ്ഠൻ ആരോഗ്യപ്രവർത്തകരും സർക്കാരും നടത്തുന്ന കോവിഡ് ബോധവത്കരണങ്ങളെക്കുറിച്ചും അതിനോടു സഹകരിക്കണമെന്നും മുണ്ടയ്ക്കൽ ശേഖരനോടു പറയുന്നതാണു രാവണപ്രഭുവിലെ ദൃശ്യങ്ങളുമായി ചേർത്ത് ആവിഷ്കരിച്ചിരിക്കുന്നത്. ബിഗ് ബിയിലെ ബിലാൽ എത്ര ബോധവത്കരിച്ചിട്ടും മനസിലാകാത്തവരെ തോക്കുവച്ച് കാര്യങ്ങൾ പറഞ്ഞുകൊടുക്കുന്നതു മമ്മൂട്ടി ആരാധകർക്ക് ആവേശമാകുന്നു. ഓർമയുണ്ടോ ഈ മുഖം എന്ന എക്കാലത്തേയും സൂപ്പർഹിറ്റ് ഡയലോഗുമായാണു ഭരത്ചന്ദ്രൻ ഐപിഎസ് ബോധവത്കരണത്തിനെത്തുന്നത്.…
Read Moreകേരള കോൺഗ്രസിന്റെ സംസ്കാരത്തിനൊത്ത് പ്രവർത്തിക്കുമെന്ന് റോഷി അഗസ്റ്റിൻ
കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ സംസ്കാരം നിലനിർത്തിയായിരിക്കും പ്രവർത്തിക്കുകയെന്ന് നിയുക്ത മന്ത്രി റോഷി അഗസ്റ്റിൻ. ഇന്നു രാവിലെ പാലായിൽ ജോസ് കെ. മാണിയുടെ വസതിയിൽ എത്തി ചർച്ചകൾ നടത്തിയശേഷം മാധ്യമ പ്രവർത്തകരോട് പ്രതികരിക്കുകയായിരുന്നു റോഷി അഗസ്റ്റിൻ. പാർട്ടി ചെയർമാൻ ജോസ് കെ. മാണിയുടെ നിർദേശം അനുസരിച്ചു പ്രവർത്തിക്കുന്നുമെന്നും അദേഹം പറഞ്ഞു.രാവിലെ വീട്ടിലെത്തി റോഷി അഗസ്റ്റിൻ, കെ.എം. മാണിയുടെ ഭാര്യ കുട്ടിയമ്മയെ കണ്ട് അനുഗ്രഹം വാങ്ങുകയും ചെയ്തു. ചർച്ചകൾക്കുശേഷം റോഷി അഗസ്റ്റിൻ തിരുവനന്തപുരത്തിനു മടങ്ങുകയും ചെയ്തു. പാർട്ടിക്കു ലഭിക്കുന്ന വകുപ്പുകൾ സംബന്ധിച്ചു ചർച്ചകൾ നടന്നിട്ടില്ലെന്നും മുഖ്യമന്ത്രിയാണ് അക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും നല്ല വകുപ്പുകൾ കിട്ടണമെന്നാണ് ആഗ്രഹമെന്നും ജോസ് കെ. മാണി പറഞ്ഞു.
Read Moreനാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കുന്ന പത്രം ഏജന്റിനു കോവിഡ് ! തൃശൂരില്‍ വീട്ടുകാരെല്ലാം ക്വാറന്റൈനിലായി; ഒടുവില്‍…
തൃശൂർ: നാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കുന്ന പത്രം ഏജന്റിനു കോവിഡ് ബാധിച്ചു. വീട്ടുകാരെല്ലാം ക്വാറന്റൈനിലായി. നാട്ടുവിശേഷങ്ങളും ലോകവിശേഷങ്ങളുമെല്ലാം അറിയാനുള്ള പത്രം വിതരണം മുടങ്ങുമെന്ന അവസ്ഥയായപ്പോൾ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ രംഗത്തിറങ്ങി. നാട്ടിലെ എല്ലാ വീട്ടിലും പത്രം എത്തിക്കാൻ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരും കെഎസ്യു പ്രവർത്തകരുമെല്ലാം കൈകോർത്തു. നെടുപുഴയിലാണു സംഭവം. പത്രം ഏജന്റ ആന്റോ ചീനിക്കലിനു കോവിഡ് ബാധിച്ചതോടെയാണ് നാട്ടിലെ പത്രം വിതരണം മുടങ്ങുമെന്ന അവസ്ഥയായത്. വാർത്ത മുടങ്ങാതിരിക്കാൻ കോർപറേഷൻ കൗണ്‍സിലർ എബി വർഗീസിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർ പത്രവിതരണത്തിനു തയാറായത്. യൂത്ത് കോണ്‍ഗ്രസ് നേതാവ് ജിന്റോ ചിരിയങ്കണ്ടത്ത്, കെഎസ്യു ബ്ലോക്ക് പ്രസിഡന്റ് വിഷ്ണു ചന്ദ്രൻ, കെ.പി. ആന്റണി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പത്രവിതരണത്തിനു ക്രമീകരണമുണ്ടായത്. ഏതെല്ലാം പത്രം ആരുടെയെല്ലാം വീടുകളിൽ എന്ന് അറിയാത്തതാണ് വിതരണത്തിനു തടസമായത്. ഏജന്റ് ആന്റോയെ ഫോണിൽ വിളിച്ച് ഏതെല്ലാം…
Read Moreആദ്യരാത്രി നഷ്ടമായ കിംഗ് ഖാന്, കാരണം ഹേമ മാലിനി! ബോളിവുഡില്‍ ഷാരൂഖ് തന്റെ സ്ഥാനം ഉറപ്പിക്കാന്‍ ശ്രമിക്കുന്ന സമയമായിരുന്നു അത്….
ബോളിവുഡിലെ കിംഗ് ഖാന് ഷാരൂഖ് പ്രേക്ഷകരുടെ ഇഷ്ടതാരമാണ്. അദ്ദേഹത്തിന്റെ ഓരോ വിശേഷങ്ങളും അറിയാന്‍ പ്രേക്ഷകര്‍ ആകാഷയോടെയാണ് കാത്തിരിക്കുന്നത്. ഷാരൂഖിന്റെ പ്രണയവും വിവാഹവുമെല്ലാം വലിയ ആവേശത്തോടെയാണ് പ്രേക്ഷകര്‍ വായിച്ചറിഞ്ഞത്. 1988-ല്‍ ഒരു പാര്‍ട്ടിയില്‍ വച്ച് കണ്ടുമുട്ടിയ ഗൗരിയും ഷാരൂഖും ഇന്നും മക്കള്‍ക്കൊപ്പം തങ്ങളുടെ പ്രണയം തുടരുകയാണ്. ഇരുവരുടേയും പ്രണയകഥയും എല്ലാവര്ക്കും സുപരിചിതമാണ്. ഗൗരിയെ തേടി ഷാരൂഖ് മുംബൈയിലെത്തിയതും കണ്ടെത്തിയതും പ്രണയം പറഞ്ഞതുമെല്ലാം നമ്മൾ പലപ്പോഴായി വായിച്ചറിഞ്ഞ കാര്യങ്ങളാണ്. ഡല്‍ഹിക്കാരനായ ഷാരൂഖ് മുംബൈക്കാരിയായ ഗൗരിയെ 1991 ഒക്ടോബര്‍ 25-നാണ് വിവാഹം കഴിച്ചത്. തങ്ങളുടെ ജീവിതത്തിലുണ്ടായ ഉയര്‍ച്ചകളെയും താഴ്ചകളെയും ഒരുമിച്ച് നേരിട്ടാണ് ഷാരൂഖും ഗൗരിയും ഇന്ന് ആരാധകരുടെ പ്രിയപ്പെട്ടവരായി മാറിയത്. എന്നാല്‍ ഇരുവരുടേയും പ്രണയകഥയില്‍ ആര്‍ക്കുമറിയാത്തൊരു കഥയുണ്ടെന്നു ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹേമ മാലിനി കാരണം ഷാരൂഖിന്റെയും ഗൗരിയുടെയും ആദ്യരാത്രി കുളമായെന്നാണ് ആ റിപ്പോര്‍ട്ടുകള്‍. ഷാരൂഖ് കല്യാണം കഴിക്കുന്ന സമയത്ത് അദ്ദേഹം…
Read Moreമന്ത്രിയാകാനുള്ള ആദ്യടേമിൽ നിന്ന് ഗണേഷിനെ വെട്ടിയതോ? മാറ്റത്തിന് പിന്നിൽ ബാലകൃഷ്ണപിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട ചില തിരിമറികൾ? പുറത്ത് വരുന്ന സൂചനകൾ ഇങ്ങനെ…
ഗണേഷിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതെന്ന് സൂചന; ബാലകൃഷ്ണപിള്ളയുടെ വിൽപത്രവുമായി ബന്ധപ്പെട്ട് പരാതിയുമായി മൂത്ത മകൾ രംഗത്ത് തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയിലെ ആദ്യ ടേമിൽ നിന്ന് കെ.ബി ഗണേഷ് കുമാറിനെ ഒഴിവാക്കിയത് കുടുംബത്തിലെ സ്വത്ത് തർക്കത്തെ തുടർന്നെന്ന് സൂചന. അന്തരിച്ച പിതാവ് ആർ. ബാലകൃഷ്ണപിള്ളയുടെ വിൽപ്പത്രവുമായി ബന്ധപ്പെട്ട ചില തർക്കങ്ങളിൽ മുഖ്യമന്ത്രിക്ക് പരാതി ലഭിച്ചതായാണ് വിവരം. ബാലകൃഷ്ണ പിള്ളയുടെ വിൽപ്പത്രത്തെ ചൊല്ലിയുള്ള പരാതികളുമായി ഗണേഷിന്റെ മൂത്ത സഹോദരി ഉഷ മോഹൻദാസാണ് മുഖ്യമന്ത്രിയെയും സിപിഎം നേതൃത്വത്തെയും കണ്ടത്. വില്‍പ്പത്രത്തില്‍ സഹോദരി ഉഷയ്ക്ക് വേണ്ടി സ്വത്ത് ഭാഗം വെക്കുന്ന കാര്യങ്ങള്‍ വിശദീകരിച്ചിട്ടില്ല. ഗണേഷാണ് ഈ തിരിമറിക്കു പിന്നിലെന്നാണ് അവർ സംശയിക്കുന്നത്. തർക്കം പരിഹരിച്ച ശേഷം ഗണേഷിനെ മന്ത്രിയാക്കാമെന്ന് സിപിഎം തീരുമാനിച്ചത് ഈ പരാതിയെ തുടർന്നാണെന്നാണ് വിവരം. അതേസമയം, ഇതുമായി ബന്ധപ്പെട്ട വാർത്തകളോട് ഇപ്പോൾ പ്രതികരിക്കാനില്ലെന്ന് ഗണേഷ് പറഞ്ഞു. മന്ത്രിസഭ രൂപീകരണ…
Read Moreവിവാഹം , സാമൂഹ്യ കൂട്ടായ്മകൾ , കലാപരിപാടികൾ..! ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം
ദുബായ് : ദുബായിൽ കോവിഡ് നിയന്ത്രങ്ങളിൽ അയവു വരുത്താൻ തീരുമാനം. അടുത്ത ഒരു മാസത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും ഇളവുകൾ നൽകുന്നതെന്നും കർശന നിരീക്ഷണം നടപ്പിലാക്കുമെന്നും അധികൃതർ വ്യക്തമാക്കി. വിവാഹം , സാമൂഹ്യ കൂട്ടായ്മകൾ , കലാപരിപാടികൾ എന്നിവക്ക് ഇളവ് ബാധകമാകും. കോവിഡ് രോഗവ്യാപനം ശക്തമായപ്പോൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിലാണ് ഇളവ് നൽകുന്നതിന് തീരുമാനിച്ചിരിക്കുന്നത്. ദുബായിൽ നടക്കുന്ന അറേബ്യൻ ട്രാവൽ മാർക്കറ്റിനോടനുബന്ധിച്ചാണ് പ്രഖ്യാപനം ഉണ്ടായതു. ഇളവുകൾ ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നതായും ദുബായ് മീഡിയ ഓഫീസ് അറിയിച്ചു. ഇളവുകൾ അനുസരിച്ചു ഹോട്ടലുകൾ , കോഫി ഷോപ്പുകൾ , മാളുകൾ എന്നിവിടങ്ങളിലെ ലൈവ് കലാപരിപാടികൾ പുനരാരംഭിക്കും. കലാപരിപാടികൾ നടക്കുന്ന സ്ഥലങ്ങളിൽ 70 ശതമാനം ശേഷിയിൽ ആളുകളെ പ്രവേശിപ്പിക്കാം . ഹോട്ടലുകളിൽ 100 ശതമാനം ശേഷിയിൽ ആളുകളെ താമസിപ്പിക്കുന്നതിനും അനുമതിയായി . പങ്കെടുക്കുന്നവർ എല്ലാം കോവിഡ് വാക്സിൻ സ്വീകരിച്ചവരാണെങ്കിൽ , സംഗീത പരിപാടികൾ ,…
Read Moreമഴകുറഞ്ഞെങ്കിലും പ്രളയദുരിതം വിട്ടൊഴിയാതെ പടിഞ്ഞാറൻ മേഖല
കോട്ടയം: ജില്ലയുടെ പടിഞ്ഞാറൻ മേഖലകളിലെ പ്രളയ ദുരിതം വിട്ടൊഴുയുന്നില്ല.മഴ മാറിയതോടെ പടിഞ്ഞാറൻ മേഖലയിലെ താഴ്ന്ന പ്രദേശങ്ങളിൽ നിന്നും വെള്ളം ഇറങ്ങിത്തുടങ്ങി. ജലനിരപ്പ് ഗണ്യമായി ഉയർന്നതിനെത്തുടർന്നു കഴിഞ്ഞദിവസം മീനച്ചിലാറിന്റെയും കൊടൂരാറിന്റെയും തീരങ്ങളിൽ താമസിക്കുന്നവർക്കു നൽകിയ മുന്നറിയിപ്പ് പിൻവലിച്ചു. നാഗന്പടം, കുമരകം, കിടങ്ങൂർ, പേരൂർ മേഖലയിൽ മീനച്ചിലാറും കോടിമതയിൽ കൊടൂരാറും അപകട സാധ്യതാ നിലയ്ക്കു മുകളിൽ എത്തിയിരുന്നു. കോട്ടയം, ഏറ്റുമാനൂർ മുനിസിപ്പാലിറ്റികളിലും അയ്മനം, തിരുവാർപ്പ്, കുമരകം, ആർപ്പൂക്കര, കിടങ്ങൂർ, വിജയപുരം പഞ്ചായത്തുകളുടെയും താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. നിരവധി വീടുകളിലും വെള്ളം കയറിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ 31 ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നുണ്ട്. ക്യാന്പുകളിലായി 168 കുടുംബങ്ങളിലെ 560 പേർ കഴിയുന്നുണ്ട്. കോട്ടയം താലൂക്കിലാണ് ഏറ്റവും കൂടുതൽ ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്നത്. ഇന്നു മഴ പെയ്തില്ലെങ്കിൽ വെള്ളക്കെട്ടിന്റെ ദുരിതം പരിഹരിക്കപ്പെടുമെന്നാണു പ്രതീക്ഷ. കാലവർഷം വൈകാതെ എത്തുമെന്ന മുന്നറിയിപ്പ് പടിഞ്ഞാറൻ മേഖലയെ ഭീതിയിലാഴ്ത്തുകയാണ്.…
Read Moreഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ആകാശത്തുവച്ച് കത്തിയമരുന്നതിന്റെ രഹസ്യം എന്ത് ? അറിയാം ഇസ്രയേലിന്റെ അയണ്‍ ഡോം എന്ന കിടിലന്‍ ഐറ്റത്തെ…
ഇസ്രയേല്‍- പലസ്തീന് സംഘര്‍ഷം മുറുകുകയാണ്. നൂതനമായ പ്രതിരോധ മാര്‍ഗങ്ങളാണ് ഇരുരാജ്യങ്ങളും സ്വീകരിക്കുന്നത്. ഇത്തരത്തില്‍ അധികം രാജ്യങ്ങള്‍ പ്രയോഗിക്കാത്ത ഒരു പ്രതിരോധ മാര്‍ഗമാണ് ഇസ്രയേല്‍ ഉപയോഗിക്കുന്നത്. പലസ്തീനിലെ ഹമാസ് തീവ്രവാദികള്‍ ഒറ്റയടിക്ക് നൂറും ഇരുന്നൂറും മിസൈലുകളാണ് ഇസ്രയിലിലേക്ക് തുടുത്തുവിടുന്നത്. എന്നാലും ഇസ്രയേലിന് കാര്യമായ നാശനഷ്ടങ്ങള്‍ ഒന്നും തന്നെ സംഭവിക്കുന്നില്ല, മറിച്ച് ഇസ്രയേല്‍ ഒരു റോക്കറ്റ് അങ്ങോട്ട് അയച്ചുകഴിഞ്ഞാല്‍ പലസ്തീനില്‍ നിരവധിപ്പേര്‍ മരിക്കുകയും ചെയ്യുന്നു. എന്താണ് ഇതിന്റെ കാരണം ? ഇസ്രയേല്‍-പലസ്തീന് സംഘര്‍ഷത്തിനിടെ ഗാസയില്‍ നിന്ന് ഹമാസ് വിക്ഷേപിച്ച നൂറിലധികം റോക്കറ്റുകള്‍ ലക്ഷ്യസ്ഥാനത്ത് എത്താതെ കത്തിയമരുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇത്രയധികം മിസൈലുകള്‍ വിക്ഷേപിച്ചിട്ടും ഇസ്രയേലില്‍ വലിയ നാശനഷ്ടങ്ങള്‍ ഉണ്ടായില്ല, പാഞ്ഞുവരുന്ന മിസൈലുകള്‍ ആകാശത്തുവച്ചുതന്നെ നശിപ്പിക്കുന്നു. എന്താണ് ഇതിനുകാരണം? പ്രത്യേകം വികസിപ്പിച്ച പ്രതിരോധ സംവിധാനമാണ് ഇസ്രയേലിന് ഇവിടെ തുണയാകുന്നത്. ഹാമസ് എത്ര മിസൈലുകള്‍ അയച്ചാലും ആകാശത്തുവച്ചുതന്നെ നിര്‍വീര്യമാക്കി പൊടിച്ചുകളയുന്ന…
Read Moreവിഴിഞ്ഞം തുറമുഖ നിർമാണത്തെ പ്രതിസന്ധിയിലാക്കി ടൗട്ടെ ചുഴലിക്കാറ്റ്; നിർമാണത്തിലിരുന്ന പുലിമുട്ട് കടലിലേക്ക് ഒലിച്ചുപോയി
വിഴിഞ്ഞം: ഓഖിക്കു പിന്നാലെ ടൗട്ടെ ചുഴലിക്കാറ്റും വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമാണത്തെപ്രതിസന്ധിയിലാക്കി. നിർമാണം പുരോഗമിക്കുകയായിരുന്ന പുലിമുട്ടിന്റെ കല്ലുകളും കടൽക്ഷോഭത്തിൽഒലിച്ചുപോയി. കോട്ടപ്പുറം കരിമ്പള്ളിക്കര തീരത്തുനിന്ന് 3.1 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പുലിമുട്ടിന്റെ 175 മീറ്റർ ഭാഗം തിരയടിയിൽ തകർന്നു. പ്രാഥമിക പരിശോധനയിലാണ് ഇത്രയും ഭാഗത്തെ കരിങ്കല്ല്ഒലിച്ചുപോയതായി കണ്ടെത്തിയതെന്ന് അധികൃതർ പറയുന്നു. ജില്ലയിലെ പാറമടകളിൽ നിന്നും തമിഴ്നാട്ടിൽനിന്നും എത്തിച്ച മൂന്നുലക്ഷത്തോളം ടൺ കരിങ്കല്ല് ഉപയോഗിച്ചാണ് ഉൾക്കടൽ വരെ 850മീറ്ററോളം നീളത്തിൽ പുലിമുട്ട് നിർമാണം പൂർത്തീകരിച്ചത്. തിരയടിയിൽ ഇതിന്റെ 200 മീറ്ററോളം ഭാഗം നേരത്തെയുംകടലെടുത്തിരുന്നു. കേടുപാടിന്റെ യഥാർഥ ചിത്രം ലഭിക്കണമെങ്കിൽ സാങ്കേതിക പരിശോധന ആവശ്യമാണെന്ന് അദാനി ഗ്രൂപ്പ് പറയുന്നു. ദിവസങ്ങൾക്കകം കാലവർഷം തുടങ്ങുന്നതോടെ തുറമുഖ നിർമാണം വീണ്ടും മന്ദഗതിയിലാകും. കരാർ പ്രകാരം 2019 ഡിസംബറിൽ തുറമുഖം പ്രവർത്തനം തുടങ്ങേണ്ടതായിരുന്നു. 2017 ൽ വീശിയ ഓഖി ചുഴലിക്കാറ്റില്‍ പദ്ധതി പ്രദേശത്തുണ്ടായ നാശനഷ്ടം ചൂണ്ടിക്കാണിച്ച്അദാനി…
Read More