ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിന് ജീവിതകാലം മുഴുവന്‍ കോവിഡിനെ പ്രതിരോധിക്കുമെന്ന് പുതിയ റിപ്പോര്‍ട്ട്. കോവിഡ് പ്രതിരോധത്തിനായി കയ്യുംമെയ്യും മറന്ന് പൊരുതുന്ന ലോകത്തിന് ആശ്വാസമാണ് പുതിയ റിപ്പോര്‍ട്ട്. ഓക്സ്ഫഡ് യൂണിവേഴ്സിറ്റിയിലെ ഗവേഷകര്‍ നടത്തിയ പഠനം ഗവേഷണ ജേണലായ നേച്ചറിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഇതേ വാക്സീന് തന്നെയാണ് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീല്‍ഡ് എന്ന പേരില്‍ നിര്‍മിക്കുന്നത്. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നതിനൊപ്പം വൈറസിന്റെ പുതിയ വകഭേദങ്ങളെയും ശക്തമായി ചെറുക്കാനും നശിപ്പിക്കാനും ഇതിന് കഴിയുമെന്ന് പഠനം പറയുന്നു. ഇത്തരം ശേഷിയുള്ള ടി-സെല്ലുകള്‍ക്കായി ശരീരത്തില്‍ പരിശീലന ക്യാംപുകള്‍ സൃഷ്ടിക്കാന്‍ ഈ വാക്സിന് സാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആന്റിബോഡികള്‍ ക്ഷയിച്ച് വളരെക്കാലം കഴിഞ്ഞാലും ശരീരത്തിന് ഈ പ്രക്രിയ തുടരാനാകുമെന്നാണ് ഗവേഷകര്‍ വ്യക്തമാക്കുന്നത്. എന്തായാലും സംഭവം സത്യമാകട്ടെ എന്നാഗ്രഹിക്കുകയാണ് ഏവരും.
Read MoreDay: July 19, 2021
13കാരി പീഡനത്തിനിരയായ സംഭവം ! മൂന്നുപേര്‍ കൂടി അറസ്റ്റില്‍; അടുത്ത ബന്ധുവിന്റെ ഒത്താശയുണ്ടായെന്ന് സംശയം…
കാസര്‍ഗോഡ് ഉളിയത്തടുക്കയില്‍ പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേര്‍ കൂടി പിടിയിലായി. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഒരു വര്‍ഷത്തോളമായി നടന്ന പീഡനത്തില്‍ പിടിയിലായവരെല്ലാം പെണ്‍കുട്ടിയുടെ നാട്ടുകാരാണ്. അതേസമയം കുട്ടിയുടെ ഏറ്റവും അടുത്ത ബന്ധുവിന്റെ ഒത്താശയോടെയാണോ പീഡനമെന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ഉളിയത്തടുക്ക സ്വദേശികളായ അബ്ദുല്‍ അസീസ്, സുബ്ബ, കുഡ്ലു സ്വദേശിയായ വാസുദേവ ഗെട്ടി എന്നിവരാണ് അവസാനം അറസ്റ്റിലായത്. അഞ്ചാം ക്ലാസുകാരിയായ കുട്ടിയെ അനുജനൊപ്പം കൂട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ വീട്ടില്‍ വച്ച് ലൈംഗികമായി ഉപദ്രവിക്കുന്നതിനിടെ നാട്ടുകാര്‍ പിടികൂടി. തുടര്‍ന്ന് മധൂരിലെ ഒരു പൊതുപ്രവര്ത്തകന് ചൈല്‍ഡ് ലൈനിന്റെ ഹെല്‍പ്പ് ലൈനില്‍ വിവരം ധരിപ്പിച്ചു. ഇതോടെയാണ് പീഡനത്തിന്റ വിവരങ്ങള്‍ ആദ്യം പുറത്തുവന്നത്. എസ്.പി. നഗര്‍ സ്വദേശിയായ അമ്പത്തെട്ടുകാരന് സി.അബ്ബാസിനെയാണ് പൊലീസ് ആദ്യം അറസ്റ്റ് ചെയ്തത്. പെണ്‍കുട്ടിയില്‍ നിന്ന് വിശദമായ മൊഴികൂടി എടുത്തതോടെ മറ്റു പ്രതികളിലേക്കും പൊലീസെത്തി. അഞ്ച് കേസുകള്‍ റജിസ്റ്റര്‍ ചെയ്താണ്…
Read Moreതടവുകാരെ “പരിധിക്കു പുറത്താക്കും’ ; ഉടനെത്തും, ജയിലുകളില്‍ മൊബൈല്‍ ഡിറ്റക്ടര്‍!
കോഴിക്കോട്: സംസ്ഥാനത്തെ ജയിലുകളില്‍ തടവുകാരുടെ മൊബൈല്‍ ഫോണ്‍ ഉപയോഗം കുറയ്ക്കുന്നതിനായി ഡിറ്റക്ടറുകള്‍ ഉടന്‍ സ്ഥാപിക്കും. സ്വര്ണക്കവര്ച്ചയുള്പ്പെടെ ജയിലുകളില്‍ ആസൂത്രണം ചെയ്യുന്നുണ്ടെന്ന ആരോപണത്തെത്തുടര്‍ന്നാണ് മൊബൈല്‍ഫോണ്‍ ഉപയോഗം പൂര്‍ണമായും ഒഴിവാക്കാന്‍ ജയില്‍വകുപ്പ് പുതിയ ഡിറ്റക്ടറുകള്‍ വാങ്ങാന്‍ തീരുമാനിച്ചത്. നേരത്തെ തന്നെ സര്‍ക്കാര്‍ അനുമതി നല്കിയതിനാല് ടെന്‍ഡര്‍ നടപടികള്‍ ഉള്‍പ്പെടെ ഉടന്‍ പൂര്‍ത്തീകരിക്കാനാണ് തീരുമാനം. വിവിഐപി, വിഐപി സുരക്ഷയ്ക്കായി പോലീസിലെ ബോംബ് സ്ക്വാഡ് ഉപയോഗിക്കുന്ന നോണ്‍ ലീനിയര്‍ ജംഗ്ഷന് ഡിറ്റക്ടറാണ് (എന്‍എല്‍ജെഡി) ജയിലുകളിലേക്കും വാങ്ങാന്‍ തീരുമാനിച്ചത്. വിദേശനിര്‍മിത ഉപകരണമായ എന്എല്ജെഡിക്ക് ലക്ഷങ്ങളാണ് വില. മണ്ണിനടിയില്‍ നാലു മീറ്റര്‍ വരെ താഴ്ചയില്‍ ഇലക്ട്രോണിക്സ് ഉപകരണങ്ങളും ചിപ്പുകളും ഡയോഡുകളും ഉണ്ടെങ്കില്‍ ഈ ഉപകരണം വഴി കണ്ടെത്താനാവും. കൂടാതെ വലിയ കോണ്‍ക്രീറ്റ് ബീമുകള്‍ക്ക് അപ്പുറത്തുള്ള വസ്തുവായാലും കണ്ടെത്താനാവും. ജയിലുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തടയാന്‍ ജാമറുകള്‍ സ്ഥാപിച്ചുവെങ്കിലും തടവുകാര്‍ ഇവ നശിപ്പിച്ചിരുന്നു. മൊബൈല്‍…
Read Moreകെ ബാബുവിനോട് തോറ്റതിന്റെ കാരണം ഏതാണ്ട് ഭൂരിഭാഗവും കണ്ടെത്തി;എം. സ്വരാജിന്റെ പരാജയത്തിൽ കമ്മീഷന് റിപ്പോര്‍ട്ട് ഉടന്‍; ശക്തമായ നടപടിയിലേക്ക് സിപിഎം
സ്വന്തം ലേഖകന്‍കൊച്ചി: തെരഞ്ഞെടുപ്പിൽ കേരളം മുഴുവന്‍ എല്‍ഡിഎഫ് തരംഗമുണ്ടായിട്ടും തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് പരാജയപ്പെട്ടതിന്റെ കാരണങ്ങൾ തേടിയുള്ള പാര്‍ട്ടി കമ്മീഷന്റെ അന്വേഷണം പൂര്‍ത്തിയാകുന്നു. എം. സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷണം നടത്തുന്ന ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബും അടങ്ങുന്ന കമ്മീഷൻ ഈ മാസം അവസാനത്തോടെ റിപ്പോർട്ട് സമർപ്പിച്ചേക്കും. അടുത്ത മാസം അവസാനം വരെ സമയമുണ്ടെങ്കിലും അന്വേഷണ കമ്മീഷന്റെ കണ്ടെത്തലുകള്‍ ഭൂരിഭാഗവും പൂര്ത്തിയായതിനെത്തു ടര്‍ന്നാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. ഉറച്ചെന്ന് വിശ്വസിച്ച സീറ്റിലുണ്ടായ അപ്രതീക്ഷിത തോല്‍വിയെത്തുടര്‍ന്ന് എം.സ്വരാജ് തൃപ്പൂണിത്തുറ മണ്ഡലത്തില്‍ നിന്നു പൊതുവേ വിട്ടുനില്‍ക്കുന്ന അവസ്ഥയാണുള്ളത്. അതേ സമയം സ്വരാജിന്റെ തോല്‍വിയെക്കുറിച്ച് അന്വേഷിക്കുന്ന പാര്‍ട്ടി കമ്മീഷന് പല നിര്‍ണായക വിവരങ്ങളും ലഭിച്ചിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. സ്വരാജിന്റെ പെരുമാറ്റത്തോട് പാര്‍ട്ടിക്കാരില്‍ ചിലര്‍ക്കുള്ള എതിര്‍പ്പും സ്ഥാനാര്‍ഥിത്വത്തോടുള്ള വിരോധവും തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നും കൂടാതെ സ്വരാജിന്റെ പ്രസ്താവനയെത്തുടര്‍ന്നുണ്ടായ അസ്വാരസ്യങ്ങളും മറ്റും പാര്‍ട്ടി പ്രവര്‍ത്തകരില്‍ ചിലര്‍ മുതലെടുത്തുവെന്ന കണ്ടെത്തലുകളുമുണ്ടായിട്ടുണ്ട്.…
Read Moreഇമെയില്‍ ചോര്‍ത്താന്‍ വിദേശചാരന്മാര് ! പ്രവാസിക്ക് നഷ്ടമായത് ലക്ഷങ്ങള്‍; യുകെ-ചൈനീസ് ബാങ്ക് അക്കൗണ്ടുകളിലെ പണം ചോര്‍ത്തി
കെ. ഷിന്റുലാല്‍ കോഴിക്കോട്: വിദേശബാങ്ക് അക്കൗണ്ടുകളില്‍നിന്ന് പ്രവാസി വ്യവസായികളുടെ കോടികളുടെ സമ്പാദ്യം അപഹരിക്കുന്നിതനായി ഇ-മെയില്‍ ചോര്‍ത്താന്‍ വിദേശചാരന്മാര്. വ്യവസായികളുടെ ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തി ബിസിനസ് അക്കൗണ്ടുകളില്‍നിന്ന് കോടികള്‍ കവര്‍ച്ച ചെയ്യാന്‍ ചാരന്മാര് സൈബര്‍ ഇടങ്ങളില്‍ സജീവമായുണ്ട്. കോഴിക്കോട് സ്വദേശിയായ പ്രവാസി വ്യവസായിയുടെ 70,000 യുഎസ് ഡോളറാണ് (52 ലക്ഷം) ഇത്തരത്തില്‍ തട്ടിയെടുത്തത്. സംഭവത്തില്‍ സൈബര്‍ പോലീസ് ഇന്‍സ്പക്ടര്‍ പി.രാജേഷിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു. ഇ-മെയില്‍ ചോര്‍ത്തിയുള്ള വന്‍ സാമ്പത്തിക തട്ടിപ്പ് ആദ്യമായാണ് സൈബര്‍ പോലീസ് രജിസ്റ്റര്‍ ചെയ്യുന്നത്. ജൂണ്‍ ആദ്യവാരമാണ് കേസിനാസ്പദമായ സംഭവം. കോഴിക്കോട് സ്വദേശിയായ പ്രവാസി ദുബായിയിലെ സ്വകാര്യ കമ്പനിയുടെ സിഇഒ ആയി ജോലി ചെയ്തുവരികയാണ്. ബിസിനസ് ആവശ്യാര്‍ഥം മറ്റു കമ്പനികളുമായുള്ള ഇടപാടുകള്‍ ഇ-മെയില്‍ വഴിയാണ് നടത്താറുള്ളത്. അടുത്തിടെ വിമാനത്തിന്റെ ലാന്‍ഡിംഗ് ഗിയര്‍ പാട്സുകള്‍ വാങ്ങുന്നതുമായി ബന്ധപ്പെട്ട് കരാര്‍ ഒപ്പുവച്ചിരുന്നു. കോഴിക്കോടെത്തിയപ്പോള്‍ ഈ കമ്പനിയുടെതായ ഒരു…
Read Moreഒന്നാം തീയതി മറക്കുന്നവർക്കായി..! ബാറിനു സമീപം വിൽപ്പന; 1143 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ
തിരൂർ: ബാറിനു സമീപത്തെ കെട്ടിടത്തിൽ അനധികൃതമായി വിൽപ്പന നടത്താൻ സൂക്ഷിച്ച 1143 കുപ്പി വിദേശമദ്യം എക്സൈസ് പിടിച്ചെടുത്തു. സംഭവത്തിൽ കോട്ടയം പൂഞ്ഞാർ കല്ലിക്കൽ വീട്ടിൽ ജെൻസണ് മാത്യുവിനെ അറസ്റ്റു ചെയ്തു. വളാഞ്ചേരി ഗ്രാൻഡ് റീജൻസി ബാറിനു സമീപം ലോക്ക് ഡൗണ്‍ കാലത്ത് ഇരട്ടി വിലയ്ക്ക് വിൽക്കാൻ സൂക്ഷിച്ച ലിറ്റർക്കണക്കിനു വിദേശമദ്യമാണ് എക്സൈസ് പിടിച്ചെടുത്തത്. അനധികൃത മദ്യവിൽപ്പന നടക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടർന്നു തിരൂർ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ തിരൂർ സർക്കിളിലെയും കുറ്റിപ്പുറം എക്സൈസ് റേഞ്ചിലെയും ഉദ്യോഗസ്ഥർ സംയുക്തമായി പരിശോധന നടത്തുകയായിരുന്നു. ഗ്രാൻഡ് ബാറിനു സമീപത്തെ കെട്ടിടത്തിലെ മുറിയിൽ നിന്നു വിൽപ്പനയ്ക്കായി സൂക്ഷിച്ച 1143 കുപ്പി ഇന്ത്യൻ നിർമിത വിദേശ മദ്യവുമായി ജെൻസണ് മാത്യുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഗ്രാൻഡ് ബാറിൽ നിന്നു ചില്ലറ വിൽപ്പനയ്ക്കായി എടുത്തുമാറ്റി സൂക്ഷിച്ചതാണെന്നാണ് ജോണ്‍സന്റെ മൊഴി. മദ്യം യഥാർഥ വിലയേക്കാൾ കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും…
Read Moreറോഡിലൂടെ പാഞ്ഞ് മണ്‍തിട്ടയിലിടിച്ച് ആകാശത്തേക്ക് പറന്ന് കാര്‍ ! ഞെട്ടിപ്പിക്കുന്ന വീഡിയോ വൈറലാകുന്നു…
റോഡിലുണ്ടാകുന്ന അപകടങ്ങളുടെ വീഡിയോകള്‍ പലപ്പോഴും നമ്മളെ ഞെട്ടിക്കാറുണ്ട്. അത്തരമൊരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. തിരക്കില്ലാത്ത പാതയിലൂടെ സഞ്ചരിച്ചു കൊണ്ടിരുന്ന വാഹനത്തിനു മുമ്പിലേക്ക് പെട്ടെന്ന് ആകാശത്തു നിന്നും ഒരു കാര്‍ പതിച്ചാല്‍ എന്താവും അവസ്ഥ. ഭാഗ്യം കൊണ്ട് മാത്രമാണ് മറ്റ് വാഹനങ്ങളിലേക്ക് ഈ കാര്‍ വന്നു പതിക്കാഞ്ഞത്. ഓടിക്കൊണ്ടിരുന്ന വാഹനത്തിന്റെ ഡാഷ് ബോര്‍ഡ് കാമറയിലാണ് ഈ ദൃശ്യങ്ങള്‍ പതിഞ്ഞത്. ദൃശ്യങ്ങള്‍ പുറത്തുവിട്ടത് ദ ലൈഫ് ഓഫ് മൈക്ക് ആന്റ് ഫാം എന്ന യൂട്യൂബ് ചാനലാണ്. അമേരിക്കയിലെ കലിഫോര്‍ണിയിലെ യൂബ സിറ്റിയിലാണ് അപകടം നടന്നത്. അതിവേഗത്തില്‍ എത്തിയ കാര്‍ മണ് തിട്ടയില്‍ ഇടിച്ച് ആകാശത്തേക്ക് ഉയരുകയായിരുന്നു. ഇലക്ട്രിക് ലൈനുകളുടെ ഇടിയിലൂടെ ഒരു പാലത്തിന് മുകളിലൂടെയാണ് കാര്‍ പറന്നത് എന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഹൈവേയിലുണ്ടായ ഒരു അപകടത്തിന് ശേഷം നിര്‍ത്താതെ പോയ കാറാണ് അപകടത്തില്‍ പെട്ടത്. വാഹനമോടിച്ചിരുന്നത് ഒരു…
Read Moreഇളവുകൾ ദുരുപയോഗം ചെയ്യില്ല; നിയന്ത്രണങ്ങളോട് സഹകരിക്കുമെന്നു മതനേതാക്കൾ; മസ്ജിദുകളിൽ ബോധവത്കരണം നടത്തും
മലപ്പുറം: ബലി പെരുന്നാളിനോടനുബന്ധിച്ച് കോവിഡ് വ്യാപനം തടയുന്നതിനാവശ്യമായ നടപടികൾ എല്ലാ മസ്ജിദുകളിലും ആരാധനാലയങ്ങളിലും സ്വീകരിക്കുമെന്നു വിവിധ മുസ്ലിം സംഘടനാ നേതാക്കൾ ഉറപ്പു നൽകി. സർക്കാരിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും നിയന്ത്രണങ്ങൾ മഹല്ലുകളിൽ നടപ്പാക്കുമെന്നും നേതാക്കൾ പറഞ്ഞു. വലിയ പെരുന്നാളിനോടനുബന്ധിച്ച് നൽകിയ ലോക്ഡൗണ്‍ ഇളവുകൾ ദുരുപയോഗം ചെയ്ത് രോഗവ്യാപനമുണ്ടാവാനുള്ള സാധ്യത ഇല്ലാതാക്കുന്നതിനു ജില്ലയിൽ സ്വീകരിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ചു ചർച്ച ചെയ്യുന്നതിനു ജില്ലാ കളക്ടറുടെ ചുമതല വഹിക്കുന്ന ഡിസ്ട്രിക്ട് ഡവലപ്മെന്റ് കമ്മീഷണർ എസ്. പ്രേംകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു നേതാക്കൾ. മസ്ജിദുകളിൽ പെരുന്നാൾ നമസ്കാരത്തിനായി പരമാവധി 40 പേർ മാത്രമേ പങ്കെടുക്കുന്നുള്ളൂവെന്നു മഹല്ല് കമ്മിറ്റി ഉറപ്പു വരുത്തും. വീട്ടിൽ നിന്നു തന്നെ വുളൂ (അംഗ ശുദ്ധി) എടുത്തായിരിക്കണം വിശ്വാസികൾ മസ്ജിദിലെത്തേണ്ടത്. ബലികർമത്തിനായി കുറച്ച് ആളുകൾ മാത്രമേ പങ്കെടുക്കാവൂ. പങ്കെടുക്കുന്നവർ ആന്റിജൻ/ആർടിപിസി ആർ ടെസ്റ്റ് നെഗറ്റീവ് ആയവരോ വാക്സിൻ സ്വീകരിച്ചവരോ ആകണം.…
Read Moreഫംഗസ് കാര്യങ്ങൾ -1; ഫംഗസിനെ അകറ്റാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്
ഇപ്പോഴുള്ള കോവിഡ് മഹാമാരിക്ക് അനുബന്ധമായി കാണുന്ന പ്രശ്നങ്ങളിൽ ഗൗരവമായി ചർച്ച ചെയ്യപ്പെടുന്ന ഒരു വിഷയമാണ് ഫംഗസ്. പലരും ഭയത്തോടെയാണ് ഫംഗസ് വാർത്തകൾ കാണുകയും കേൾക്കുകയും ചെയ്യുന്നത്. സൂക്ഷ്മജീവികൾ ഏതായാലും അവയെ നേരിടാനും ചെറുത്തു തോൽപിക്കാനും ആരോഗ്യത്തിനു ഹാനികരമാകാതെ ശരീരം സംരക്ഷിക്കുന്നതിനും നമ്മുടെയെല്ലാം ശരീരത്തിൽ തന്നെ സഹജമായ ഒരു കഴിവുണ്ട്. ഈ സംരക്ഷണ സംവിധാനങ്ങളിൽ പോറലുകൾ ഉണ്ടാകുമ്പോഴാണ് പ്രതിരോധശേഷി കുറയുന്നത്. തീരെ നിസാരമായ ചർമ രോഗങ്ങൾ മുതൽ ശ്വാസം മുട്ടലും തുടർന്ന് മരണവും വരെ സംഭവിക്കുന്ന അവസ്ഥകൾ വരെയുള്ള പല ആരോഗ്യ പ്രശ്നങ്ങൾക്കും ഫംഗസ് കാരണമാകാവുന്നതാണ്. ചർമത്തിൽ ഉണ്ടാകാറുള്ള ചില പ്രശ്നങ്ങൾക്ക് നാട്ടറിവുകൾ അനുസരിച്ച് വട്ടച്ചൊറി എന്ന് പറയാറുണ്ട്. ഇങ്ങനെയുള്ള പല ചർമരോഗങ്ങളും ഉണ്ടാകുന്നത് ഫംഗസ് ബാധ മൂലം ആയിരിക്കും. തലയോട്ടിയിലെ ചർമ്മം, താടി, കാൽപ്പാദം, ഊരുസന്ധി, നഖങ്ങൾ എന്നിവിടങ്ങളിൽ കാണപ്പെടുന്ന ചൊറിച്ചിലും പഴുപ്പും കൂടുതൽ പേരിലും ഫംഗസ്…
Read Moreപടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലനിരപ്പ് താഴുന്നില്ല; കിഴക്കൻ വെള്ളത്തിന്റെ വരവിൽ കുമരകം മൂലേപ്പാടം തെക്കേ ബ്ലോക്കിൽ മട വീണപ്പോൾ
കുമരകം: കിഴക്കൻ വെള്ളത്തിന്റെ വരവ് തുടരുന്നതിനാൽ പടിഞ്ഞാറൻ പ്രദേശങ്ങളിലെ ജലനിരപ്പ് ഉയർന്നു തന്നെ. താഴ്ന്ന പ്രദേശങ്ങളിലെ വീടുകളിലും റോഡുകളിലും വെള്ളം കയറിയത് ജനജീവിതം ദുരിതത്തിലാക്കി. വിരിപ്പു കൃഷി ഇറക്കിയതും ഒരുക്കങ്ങൾ നടക്കുന്നതുമായ പാടശേഖരങ്ങൾ വെള്ളെപ്പൊക്ക ഭീഷണിയിലാണ്. ഇന്ന് പുലർച്ചെ നാലിന് കുമരകം വടക്കും ഭാഗത്തുള്ള മൂലേപ്പാടം തെക്കേ ബ്ലോക്കിൽ മടവീണു. വെള്ളത്തിന്റെ ഒഴുക്ക് ശക്തമായതോടെ അഞ്ചു മീറ്ററിലധികം നീളംചിറ മണ്ണൊഴുകി തകർന്നു. പാടശേഖരത്തിന്റെ തെക്കേ ബ്ലോക്കിൽ മുട്ടു തോടിന് അകത്ത് പത്തിന്റെ മട സുകുമാരന്റെ ചിറയിലാണ് മട വീണത്. വർഷകൃഷിക്കായി പാടത്തെ വെള്ളം വറ്റിച്ചു കൊണ്ടിരിക്കുകയായിരുന്നു. വെള്ളം വറ്റി ഇട വരന്പു തെളിഞ്ഞ സമയത്താണ് മട വീണ് വെള്ളം കയറിയത്. ഇതോടെ പുറംബണ്ടിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങളുടെ വീടും പരിസരവും വെള്ളത്തിലാകും. കൃഷിക്കായി മോട്ടോർ പ്രവർത്തിപ്പിച്ച് വെള്ളം വറ്റിച്ചു തുടങ്ങുന്നതു വരെ ഈ കുടുംബങ്ങൾ വെള്ളപ്പൊക്ക ദുരിതത്തിലായിരുന്നു.…
Read More