ന്യൂഡൽഹി: ഫോണ്‍ ചോർത്തൽ വിഷയം പാർലമെന്റിൽ ഉന്നയിച്ച് പ്രതിപക്ഷം. ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോർത്തിയെന്ന ആരോപണത്തിൽ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. എൻ.കെ. പ്രേമചന്ദ്രൻ എംപിയാണ് ലോക്സഭയിൽ നോട്ടീസ് നൽകിയത് . ഫോൺ ചോർത്തൽ സംഭവം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥയോടുള്ള കനത്ത വെല്ലുവിളിയാണെന്നും നിഷ്പക്ഷവും സ്വതന്ത്രവുമായ അന്വേഷണം ഉണ്ടാകണമെന്നും നോട്ടീസിൽ ആവശ്യപ്പെട്ടു. സർക്കാരുകൾക്കു മാത്രം കൈമാറുന്ന പെഗാസസ് ഉപയോഗിച്ചു ചോർത്തൽ നടത്തിയെന്ന ആക്ഷേപം പുറത്തുവന്നതോടെ കേന്ദ്രസർക്കാരും പ്രതിക്കൂട്ടിലായിരിക്കുകയാണ്. അതേസമയം, രാജ്യത്തെ ഇളക്കിമറിക്കുന്ന മറ്റു വിവാദങ്ങളിൽനിന്നെല്ലാം ശ്രദ്ധ തിരിച്ചുവിടാനാണോ പാർലമെന്റ് കൂടുന്നതിനു തൊട്ടുമുന്‍പ് ഇങ്ങനെയൊരു വിവാദം കത്തിപ്പിടിച്ചതെന്ന സംശയവും പലരും ഉയർത്തുന്നുണ്ട്.ഇക്കാര്യത്തിൽ സ്വതന്ത്ര അന്വേഷണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യസഭയിൽ ബിനോയ് വിശ്വം എംപിയും നോട്ടീസ് നൽകി. ആരോപണത്തെക്കുറിച്ച് ആഭ്യന്തര മന്ത്രി വിശദീകരണം നൽകണമെന്ന് ഭരണപക്ഷ അംഗമായ സുബ്രഹ്മണ്യൻ സ്വാമിയും ആവശ്യപ്പെട്ടു. അങ്ങനെ…
Read MoreDay: July 19, 2021
ജീവനെടുത്ത് കോവിഡ് പ്രതിസന്ധി; ഇരുമ്പുപാലത്ത് ബേക്കറിയുടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി
അടിമാലി: ലോക്ഡൗണ്‍ മൂലം കട തുറക്കാന്‍ കഴിയാതെ സാമ്പത്തിക പ്രതിസന്ധി നേരിട്ട ബേക്കറിയുടമ കടയ്ക്കുള്ളില്‍ ജീവനൊടുക്കി. അടിമാലി ഇരുമ്പുപാലത്ത് ബേക്കറി നടത്തിയിരുന്ന ഉഴവത്തടം പുല്ലരി മലയില്‍ വിനോദ് ആണ് ബേക്കറിയ്ക്കുള്ളില് തൂങ്ങി മരിച്ചത. വിനോദിന് സാമ്പത്തിക പ്രതിസന്ധിയുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. ഇന്നു പുലര്‍ച്ചെയാണ് വിനാദിനെ കടയ്ക്കുള്ളില്‍ മരിച്ച നിലയില്‍ കണ്ടത്. അടിമാലി പോലിസ് സ്ഥലത്ത് എത്തി പരിശോധന നടത്തി. കോവിഡ് കാറ്റഗറി സി യില്‍ ഉള്‍പ്പെട്ട അടിമാലി പഞ്ചായത്ത് പരിധിയില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് വ്യാപാര സ്ഥാപനങ്ങള്‍ തുറക്കാന്‍ കഴിയുന്നത് . ഇത് മൂലം വ്യാപാരികള്‍ കടുത്ത സാമ്പത്തിക ബാധ്യതയിലാണ്. ബേക്കറി തുറക്കുന്നുണ്ടായിരുന്നെങ്കിലും വ്യാപാരം കുറഞ്ഞതതിനാല് വിനോദിന് വലിയ കട ബാധ്യതയുണ്ടായിരുന്നതായി സൂചനയുണ്ട്. ധനകാര്യ സ്ഥാപനങ്ങള്‍ വായ്പ തുക തിരിച്ചടക്കാന്‍ വ്യാപാരികളില്‍ വലിയ സമ്മര്‍ദ്ദവും ചെലുത്തുന്നുണ്ട്. ഇത്തരത്തില്‍ ഉണ്ടായ പ്രതിസന്ധിയാണ് വിനോദ് ജീവനൊടുക്കാന്‍ കാരണമെന്നാണ് ബന്ധുക്കളും വ്യാപാരികളും…
Read Moreപരീക്ഷ ജയിക്കാതെ വക്കീലായി, കോടതിയെയും കബളിപ്പിച്ചു; ഞെട്ടിത്തരിച്ച് അഭിഭാഷകരും കോടതി ഉദ്യോഗസ്ഥരും; യുവതിക്കായി തെരച്ചിൽ
ആലപ്പുഴ : മതിയായ യോഗ്യത ഇല്ലാതെ രണ്ടര വർഷം കോടതിയിൽ പ്രാക്ടീസ് ചെയ്യുകയും ബാർ അസോസിയേഷൻ ഇലക്ഷനിൽ മത്സരിച്ചു വിജയിക്കുകയും ചെയ്ത വ്യാജ അഭിഭാഷക ഒളിവിൽ. രാമങ്കരി സ്വദേശിനി സെസി സേവ്യറിനെതിരെയാണ് പരാതി ഉയർന്നത്. ആൾമാറാട്ടം, വഞ്ചന തുടങ്ങിയ വകുപ്പുകൾ ചുമത്തി കേസ് എടുക്കണം എന്നാവശ്യപ്പെട്ടു ബാർ അസോസിയേഷൻ സെക്രട്ടറിയാണ് ആലപ്പുഴ നോർത്ത് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. നോർത്ത് പോലീസ് കേസും എടുത്തിട്ടുണ്ട്. മറ്റൊരു അഭിഭാഷകയുടെ എൻറോൾമെന്റ് നമ്പർ ഉപയോഗിച്ചായിരുന്നു ആൾമാറാട്ടം നടത്തിയതെന്നാണ് പോലീസ് പറയുന്നത്. പരീക്ഷ ജയിക്കാതെ അഭിഭാഷകയായി പ്രവർത്തിക്കുന്നെന്ന സംശയത്തെത്തുടർന്ന് ആലപ്പുഴ ബാർ അസോസിയേഷൻ നേരത്തെ ഇവർക്കു നോട്ടീസ് നൽകിയിരുന്നു. ഇവർ നൽകിയ നമ്പറിൽ ഇങ്ങനെ ഒരു പേരുകാരി ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്തിട്ടില്ലെന്നു ബോധ്യപ്പെട്ടതിനെത്തുടർന്നാണ് നോട്ടീസ് നൽകിയിരുന്നത്. ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ മത്സരിച്ചു വൻ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ജയിക്കുകയും ലൈബ്രറിയുടെ ചുമതല…
Read More‘ചാരായത്തിന്റെ ലഹരിയില്ലാതെ എന്തോന്ന് ജോലി; വിജിലൻസിന്റെ മിന്നൽ വേഗത്തിൽ ഇത്തവണ സ്റ്റേഷൻ മാസ്റ്റർ വീണു; പാലാ ഡിപ്പോയിലെ ജെയിംസ് ഇനി അഴിയെണ്ണും
പാലാ: പാലായിലെ കെഎസ്ആർടിസി ഡിപ്പോയിലെ സ്റ്റേഷൻ മാസ്റ്റർ ചാരായവുമായി പിടിയിലായതു നാളുകൾ നീണ്ടു നിരീക്ഷണത്തിനൊടുവിൽ. മേലുകാവ് ഇല്ലിക്കൽ ജെയിംസ് ജോർജാണ് ഇന്നലെ പിടിയിലായത്. നാളുകൾക്കു മുന്‍പും ഇയാളെ പിടികൂടുന്നതിനായി എക്സൈസ് സംഘം ശ്രമിച്ചിരുന്നു. എന്നാൽ എക്സൈസ് പരിശോധന നടത്തിയെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. സ്്റ്റേഷൻ മാസ്റ്റർ ഒട്ടുമിക്ക ദിവസങ്ങളിലും മദ്യവുമായാണ് ജോലിക്കെത്തിയിരുന്നതെന്ന് എക്സൈസിനും കെഎസ്ആർടിസി വിജിലൻസിനും രഹസ്യവിവരം ലഭിച്ചിരുന്നു. പലപ്പോഴും പരിശോധന നടത്തിയിരുന്നെങ്കിലും ഇയാളെ പിടികൂടാൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യവിവരം ലഭിച്ച സമയം തന്നെ വിജിലൻസ് മിന്നൽ പരിശോധനയ്ക്കു എത്തുകയായിരുന്നു. പരിശോധന നടത്തുന്നതിനിടയിൽ ഇയാളുടെ ബാഗിൽ നിന്നുമാണ് അര ലിറ്റർ ചാരായം കണ്ടെടുത്തത്. സംഭവത്തെതുടർന്നു വിജിലൻസ് അധികൃതർ വിവരം പാലാ എക്സൈസ് അധികൃതരെ അറിയിക്കുകയും അവരെ കേസ് രജിസ്റ്റർ ചെയ്തു ജെയിംസിനെ അറസ്റ്റു ചെയ്യുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Read Moreവാറ്റാനും കുടിക്കാനും വലിക്കാനും സമ്മതിക്കാ ത്തതിലുള്ള വൈരാഗ്യം; പോലീസിനെ ആക്രമിച്ച കേസിൽ 19 കാരനുൾപ്പെടെ 11 പേർകൂടി അറസ്റ്റിൽ
കാട്ടാക്കട : കോട്ടൂരിൽ പോലീസിനെ ആക്രമിച്ച കേസിൽ പതിനൊന്നു പേരെകൂടി പോലീസ് അറസ്റ്റ് ചെയ്തു. കോട്ടൂരിൽ പട്രോളിംഗ് നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെ പെട്രോൾ ബോംബ് എറിയുകയും പോലീസ് ജീപ്പ് തകർക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ അമനിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വനത്തിലെ ഒളിതാവളങ്ങളിൽ നിന്ന് മറ്റുപ്രതികൾ അറസ്റ്റിലായത്. ഉഴമലയ്ക്കൽ പുതുകുളങ്ങര പള്ളിവിള ഷാഹിദാ മൻസിലിൽ ആസിഫ്( 25 ) പൂവച്ചൽ കൊണ്ണിയൂർ ഫാത്തിമാമൻസിലിൽ വസ്സീം( 22), അരുവിക്കര അഴിക്കോട് ഫാത്തിമാലാന്റിൽ വാടകയ്ക്ക് താമസിക്കുന്ന ആഷിഖ് ( 19 ), അരുവിക്കര മുണ്ടേല കൊക്കോതമംഗലം കുഴിവിള വീട്ടിൽ സിബി വിജയൻ ( 22), വീരണകാവ് ഏഴാംമൂഴി രഞ്ചുനിവാസിൽ രഞ്ജിത്ത്( 22), വീരണകാവ് മുള്ളുപാറയ്ക്കൽ വീട്ടിൽ അഭിജിത്ത് ( 22), അമ്പൂരി തേക്കുപാറ വെള്ളരിക്കുന്ന് രതീഷ് ഭവനിൽ രതീഷ് ( 22), അമ്പൂരി കുടപ്പനമൂട് ചപ്പാത്തിൻകര…
Read Moreകോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന വീട്ടമ്മക്ക് മര്‍ദനം; കോൺഗ്രസ് യൂത്തൻമാരുടെ അതിക്രമം 50 കഴിഞ്ഞ സ്ത്രീയോട്;തടയാനെത്തി യ മകളെയും വിടാതെ അക്രമം
വെള്ളറട: കോണ്‍ഗ്രസ് വിട്ട് എല്‍ഡിഎഫില്‍ ചേര്‍ന്ന ദളിത് വീട്ടമ്മയ്ക്ക് മർദനം. വെള്ളറട കോട്ടയംവിള ഷാനുഭവനില് സ്റ്റല്ലാമേബല് (50) നാണ് മര്‍ദനമേറ്റത്. വര്‍ഷങ്ങളായി കോണ്‍ഗ്രസ് പ്രവര്‍ത്തകയായിരുന്ന സ്റ്റല്ലാമേബല് കോണ്‍ഗ്രസ് വിട്ട് എല്‍ ഡി എഫില്‍ ചേര്‍ന്നതാണ് ആക്രമണകാരണം. കോണ്‍ഗ്രസിന്റെ മണ്ഡലം കമ്മിറ്റി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നാലോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയത്. മര്‍ദനമേറ്റ് കുഴഞ്ഞ് വീണ സ്റ്റല്ലാമേബലിനെ രക്ഷിക്കാന്‍ ശ്രമിച്ച മകളേയും ആക്രമിച്ച് സ്വർണാഭരണങ്ങളും കവർന്നെന്ന് പരാതിയിൽ പറയുന്നു. കോണ്‍ഗ്രസ് കിളിയൂര്‍ മണ്ഡലം പ്രസിഡന്റ് എസ്.ആര്. അശോക്, വി.പി. വിജന് എന്നിര്‍ക്കെതിരെ വെള്ളറട പോലീസ് കേസെടുത്തു. ഗുരുതരമായി പരിക്കേറ്റ സ്റ്റല്ലാമേബിൾ വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
Read Moreഒളിമ്പിക്സ്: ഇന്ത്യയുടെ ആദ്യ ബാച്ച് ടോക്കിയോയിലെത്തി
ടോക്കിയോ: കോവിഡ് ആശങ്കകൾക്കിടെ ഒളിമ്പിക്സിനുള്ള ഇന്ത്യയുടെ ആദ്യ ബാച്ച് ജപ്പാനിലെ ടോക്കിയോയിലെത്തി. 54 അത്ലറ്റുകൾ ഉൾപ്പെടെ 88 അംഗങ്ങളാണ് ടോക്കിയോയിൽ എത്തിയിരിക്കുന്നത്. ജൂലൈ 23നാണ് ഒളിന്പിക്സിന് തിരിതെളിയുന്നത്. ടേബിൾ ടെന്നീസ്, ബാഡ്മിന്റ്ൺ, ഹോക്കി, ജൂഡോ, ജിംനാസ്റ്റിക്, സ്വിമ്മിംഗ്, വെയിറ്റ് ലിഫ്റ്റിംഗ് തുടങ്ങിയ വിഭാഗംങ്ങളിലെ കായികതാരങ്ങളും ഉദ്യോഗസ്ഥരുമാണ് ജപ്പാനിലെത്തിയത്. ഡൽഹിയിൽ നിന്ന് ചാർട്ടേഡ് എയർ ഇന്ത്യ വിമാനത്തിൽ ഞായർ രാവിലെയാണ് ആദ്യ ബാച്ച് എത്തിയത്. 119 അത്ലറ്റുകൾ ഉൾപ്പെടെ 228 അംഗങ്ങളടങ്ങിയ ഇന്ത്യൻ സംഘമാണ് ടോക്കിയോ ഒളിന്പിക്സിന്റെ ഭാഗമാകുന്നത്.
Read Moreവിശക്കുന്ന വയറിന്റെ ആന്തൽ സൈന്യത്തിന് കാണാതിരിക്കാനായില്ല; ഭക്ഷ്യകിറ്റുമായി കാടും മലയും താണ്ടി മരിയൻ സൈന്യം
വടക്കഞ്ചേരി: കാടും മലയും താണ്ടിയുള്ള മരിയൻ സൈന്യം വേൾഡ് മിഷന്റെ സഹായഹസ്തങ്ങൾ ശ്രദ്ധേയമാകുന്നു. 30 ഇനങ്ങൾ ഉൾപ്പെടുത്തിയുള്ള ഭക്ഷ്യ കിറ്റുകളാണ് വടക്കഞ്ചേരി, മംഗലംഡാം മേഖലയിൽ മിഷൻ പ്രവർത്തകർ വിതരണം ചെയ്യുന്നത്. കോവിഡിൽ കഷ്ടപ്പെടുന്നവരെ കണ്ടെത്തി സാധനങ്ങൾ വീടുകളിൽ എത്തിച്ചു കൊടുക്കുകയാണ് ചെയ്യുന്നത്.സോണൽ പ്രസിഡന്റ് ജോണ്‍ മണക്കളം, സെക്രട്ടറി ഫിലിപ്പ് കണിച്ചിപരുത, ട്രഷറർ സിജോ മുതുക്കാട്ടിൽ, ബിജോയ് ജോർജ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രവർത്തനങ്ങൾ. കാൻസർ രോഗികൾക്ക് പ്രതിമാസ ചികിത്സാധന സഹായം, കുടുംബ നവീകരണ പ്രവത്തനങ്ങൾ തുടങ്ങിയവയും സംഘടന നടത്തുന്നുണ്ട്. നിർധന രോഗികൾക്ക് വീൽ ചെയർ, ചാരുകട്ടിൽ തുടങ്ങിയവ നൽകുന്ന സീലോഹ പദ്ധതിയും നടപ്പിലാക്കിയിട്ടുണ്ടെന്ന് പ്രസിഡന്റ് ജോണ്മണക്കളം പറഞ്ഞു.
Read Moreഈ ദുരിതം കാണാതെ പോകരുത്..! സമാധാനമായി ജീവിക്കാനൊരു വീടുവേണം; വീടിനായ് അപേക്ഷ നൽകിയിട്ടും കനിയാതെ അധികൃതർ
കല്ലടിക്കോട്: കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ മഴയിൽ വീട് തകർന്നു. പുലാപ്പറ്റ മൂച്ചിത്തറ പാറകുണ്ടിൽ ദാക്ഷായണി (59)ന്റെ വീടാണ് പൂർണ്ണമായും തകർന്നത്.നാലു സെന്റ് സ്ഥലത്തുണ്ടായിരുന്ന ഒരു വീട് കഴിഞ്ഞ ഒരുവർഷം മുന്‍പ് ഉണ്ടായ മഴയിൽ മുക്കാൽ ഭാഗത്തോളം തകർന്നിരുന്നു. തുടർന്ന് നാട്ടുകാർ കെട്ടിനൽകിയ താൽകാലിക ഷെഡിലും തകർന്ന വീടിലുമായാണ് ഇതുവരെ കഴിഞ്ഞിരുന്നത്.വിധവയായ ദാക്ഷായണിക്ക് രണ്ട് പെണ് മക്കളും ആറുമാസമായ പേരകുട്ടിയുമടക്കം ആറുഅംഗങ്ങളാണുള്ളത്. ശുചിമുറിയും വീടിനൊപ്പം തകർന്നതിനാൽ അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാത്ത അവസ്ഥയാലാണ്. കൂലിപണിയാണ് ജീവിതമാർഗം. ഒരു വീടിനായി അപേക്ഷ നൽകിയിട്ട് 10 വർഷത്തിലധികമായി കഴിഞ്ഞ വർഷം പ്രളയ ദുരിതാശ്വാസ ഫണ്ടിൽ നിന്നും 95,000 രൂപ വന്നെങ്കിലും പിന്നീട് വീട് ലഭിക്കില്ല എന്ന കാരണത്തിൽ ആ പണം ഉപയോഗിച്ചില്ല. തുടർച്ചയായി പഞ്ചായത്തിലും ബ്ലോക്കിലും ഒരു വീടിനായി കേറി ഇറങ്ങുന്നുണ്ടെന്ന് ഈ അമ്മ പറയുന്നു.പെണ്മക്കളുമായി അന്തിയുറങ്ങാൻ അടച്ചുറപ്പുള്ള ഒരു വീട്…
Read Moreമരങ്ങൾ രക്ഷകരായപ്പോൾ..! മാക്കൂട്ടം ചുരത്തിൽവെച്ച് ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ടു; നിയന്ത്രണം വിട്ട ബസ് മറിയാതെ മരത്തിൽ ഇടിച്ചു നിന്നു; അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്ക്
ഇരിട്ടി(കണ്ണൂർ): മാക്കൂട്ടം ചുരത്തിൽ കർണാടക സ്ലീപ്പർ കോച്ച് ബസ് അപകടത്തിൽപ്പെട്ട് ഡ്രൈവർ ഉൾപ്പെടെ 15 പേർക്ക് പരിക്കേറ്റു. ബംഗളൂരവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് തകരാറിലായി നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു അപകടം. ഇന്ന് പുലർച്ചെ 5.30 ഓടെയാണ് അപകടം. ബംഗളൂരുവിൽ നിന്നും കണ്ണൂരിലേക്ക് വരികയായിരുന്ന ബസിന്റെ ബ്രേക്ക് ചുരം ഇറങ്ങുബോൾ നഷ്ടപ്പെട്ട് നിയന്ത്രണം വിട്ട് മരത്തിലിടിക്കുകയായിരുന്നുവെന്ന് യാത്രക്കാർ പറഞ്ഞു. ബസിനും മരത്തിനും ഇടയിലായി കുടുങ്ങിയ ഡ്രൈവറെ ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് പുറത്തെടുക്കാൻ കഴിഞ്ഞത്. അപകടത്തിൽപ്പെട്ട് 15 പേർക്ക് പരിക്കേറ്റു. ഇതിൽ ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ബസിന്റെ ഡോർ ലോക്കായി പോയതിനാൽ സൈഡ് ഗ്ലാസ് പൊളിച്ചാണ് യാത്രക്കാരെ പുറത്തിറക്കിയത്. പെരുന്നാൾ അവധിക്കായി നാട്ടിലേക്ക് പുറപ്പെട്ട യാത്രക്കാരാണ് ഏറെയും ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ വീരാജ്പേട്ട, ഇരിട്ടി മേഖലയിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. മൊബൈൽ ഫോൺ കവറേജ്…
Read More