തൽഹാസി (ഫ്ലോറിഡ):∙ ജന്മനാ പുരുഷന്മാരായിരുന്നവർ ശസ്ത്രക്രിയയിലൂടെ സ്ത്രീകളായശേഷം (ട്രാൻസ്ജൻഡർ) സ്ത്രീകൾക്കു മാത്രമുള്ള ഫെഡറൽ ജയിലുകളിൽ കഴിയുന്നത് ചോദ്യം ചെയ്ത് രണ്ടു സഹതടവുകാർ നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് ഫ്ലോറിഡ തലഹാസി ഡിവിഷനിൽ ലൊസ്യൂട്ട് ഫയൽ ചെയ്തു. ക്രിസ്ത്യൻ ബ്ലാക്ക് കൺസർവേറ്റീവുകളായ റോണ്ടാ ഫ്ലമിംഗ്സ്, കറ്റോറിയൊ ഗ്രീൻ എന്നിവരാണ് തങ്ങൾക്ക് ഭരണഘടന അനുവദിക്കുന്ന നിരവധി അവകാശങ്ങൾ ഫെഡറൽ ബ്യൂറോ ഓഫ് പ്രിസൻസ് ലംഘിക്കുന്നു എന്നു ചൂണ്ടികാട്ടി കോടതിയെ സമീപിച്ചിരിക്കുന്നത്. പുരുഷന്മാരായ ട്രാൻസ്ജൻഡറുമായി 24 മണിക്കൂറും ജയിലിൽ ഒരുമിച്ചു കഴിയുകയെന്നത് ഭയം ഉളവാക്കുന്നതാണെന്നും സ്ത്രീകളുടെ സ്വകാര്യതയെ ചോദ്യം ചെയ്യുന്നതാണെന്നും ഇവർ ചൂണ്ടിക്കാണിക്കുന്നു. കുളിക്കുന്നതും വസ്ത്രം മാറുന്നതും ട്രാൻസ്ജൻഡർമാരുടെ സാന്നിധ്യത്തിൽ ചെയ്യേണ്ടി വരുന്നത് സുരക്ഷിതത്വത്തിനു വരെ ഭീഷിണിയാണ്. സ്ത്രീകളെന്ന് അവകാശപ്പെടുന്ന പുരുഷന്മാരാണോ യഥാർഥ സ്ത്രീകളായി ജയിലിൽ കഴിയുന്നവരാണോ ഫെഡറൽ ഗവൺമെന്റിന് മുഖ്യവിഷയമെന്നും ഇവർ ചോദിക്കുന്നു. ക്രിസ്ത്യൻ വിശ്വാസികളായ തടവുകാർക്ക് തങ്ങളുടെ വിശ്വാസത്തെ പോലും…
Read MoreDay: July 24, 2021
ചാത്തനും മാടനുമല്ലെങ്കിൽ പിന്നെയാര്; ആകാശത്തു നിന്ന് വീടിനു മുകളിലേക്ക് കല്ലേറ്; പോലീസുകാരെയും പേടിക്കാതെ കല്ല് വീണുകൊണ്ടിരിക്കുന്നു; ഞെട്ടിവിറച്ച് ഉപ്പുതറ
ഉപ്പുതറ: വീടിനു മുകളിലേക്ക് തുരുതുരാ കല്ലേറ്. ആരെങ്കിലും മനപ്പൂർവം എറിയുന്നതാണെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്. പുറത്തിറങ്ങി നോക്കുന്പോൾ ആരെയും കാണുന്നില്ല. സംഭവം പരിസരത്തെല്ലാം ചർച്ചയായ ശേഷവും കല്ലേറ് തുടരുന്നു. ആദ്യം രാത്രിയിലായിരുന്നു കല്ലേറ്. പിന്നീട് പകലും കല്ലേറു തുടങ്ങി. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയതോടെ ഇപ്പോൾ വീട്ടുകാർ മാത്രമല്ല നാട്ടുകാർ ഒന്നടങ്കം ആശങ്കയിലാണ്. ഇടുക്കി ഉപ്പുതറ പുളിങ്കട്ട പാറവിളയിൽ സുരേഷിന്റെയും സെൽവരാജിന്റെയും വീടിനു മുകളിലേക്കാണ് കല്ലുകൾ തുടരെ വന്നു വീഴുന്നത്. ജൂലൈ രണ്ടാം തീയതിയായിരുന്നു കല്ലേറിന്റെ തുടക്കം. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്. പകൽസമയവും കല്ലുകൾ വീഴുകയും ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടുകയും ചെയ്തതോടെയാണ് ഇവർ വാഗമൺ പോലീസിൽ പരാതി നൽകിയത്. സിഐയുടെ നേതൃത്വത്തിൽ പോലീസ് പരിശോധനയ്ക്കെത്തി. പരിശോധന നടക്കുന്നതിനിടയിൽത്തന്നെ കല്ലേറുണ്ടായി.…
Read Moreവീടിനു കല്ലേറ്, ആകാശത്തുനിന്ന്! ആദ്യം രാത്രിയിലായിരുന്നു കല്ലേറ്, പിന്നീട് പകലും തുടങ്ങി; വിചിത്ര സംഭവത്തിൽ ഞെട്ടി ഉപ്പുതറ
ഉപ്പുതറ: വീടിനു മുകളിലേക്ക് തുരുതുരാ കല്ലേറ്. ആരെങ്കിലും മനപ്പൂർവം എറിയുന്നതാണെന്നായിരുന്നു വീട്ടുകാർ ആദ്യം കരുതിയത്. പുറത്തിറങ്ങി നോക്കുന്പോൾ ആരെയും കാണുന്നില്ല. സംഭവം പരിസരത്തെല്ലാം ചർച്ചയായ ശേഷവും കല്ലേറ് തുടരുന്നു. ആദ്യം രാത്രിയിലായിരുന്നു കല്ലേറ്. പിന്നീട് പകലും കല്ലേറു തുടങ്ങി. ഇതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകി. ഇതോടെയാണ് നാടിനെ ഞെട്ടിച്ച സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. സംഭവത്തിന്റെ നിജസ്ഥിതി കണ്ടെത്തിയതോടെ ഇപ്പോൾ വീട്ടുകാർ മാത്രമല്ല നാട്ടുകാർ ഒന്നടങ്കം ആശങ്കയിലാണ്. ഇടുക്കി ഉപ്പുതറ പുളിങ്കട്ട പാറവിളയിൽ സുരേഷിന്റെയും സെൽവരാജിന്റെയും വീടിനു മുകളിലേക്കാണ് കല്ലുകൾ തുടരെ വന്നു വീഴുന്നത്. ജൂലൈ രണ്ടാം തീയതിയായിരുന്നു കല്ലേറിന്റെ തുടക്കം. കഴിഞ്ഞ രണ്ടാഴ്ചയായി ഈ പ്രതിഭാസം ഇപ്പോഴും തുടരുകയാണ്. പകൽസമയവും കല്ലുകൾ വീഴുകയും ആസ്ബറ്റോസ് ഷീറ്റുകൾ പൊട്ടുകയും ചെയ്തതോടെയാണ് ഇവർ വാഗമൺ പോലീസിൽ പരാതി നൽകിയത്. സിഐയുടെ നേതൃത്വത്തിൽ പോലീസ് പരിശോധനയ്ക്കെത്തി. പരിശോധന നടക്കുന്നതിനിടയിൽത്തന്നെ കല്ലേറുണ്ടായി. വീടിനു…
Read Moreവെടിവെച്ച് ആദ്യ സ്വർണവുമായി ചൈനയ്ക്ക്
ടോക്കിയോ: ഒളിമ്പിക്സിൽ ആദ്യ സ്വർണം ചൈന സ്വന്തമാക്കി. വനിതകളുടെ 10 മീറ്റർ എയർ റൈഫിളിലാണ് ചൈനയുടെ നേട്ടം. യാംഗ് ക്വിയാൻ ആണ് ചൈനയ്ക്കായി സ്വർണം സ്വന്തമാക്കിയത്. ഒളിമ്പിക്സ് റിക്കാർഡോടെയാണ് സ്വർണനേട്ടം. സ്കോർ: 251.8. റഷ്യയുടെ അനസ്താസിയ ഗാലാഷിന വെള്ളിയും സ്വിറ്റ്സർലൻഡിന്റെ നിന ക്രിസ്റ്റൻ വെങ്കലവും നേടി. അനസ്താസിയ 251.1 പോയിന്റും നിന ക്രിസ്റ്റൻ 230.6 പോയിന്റുമാണ് വെടിവച്ചിട്ടത്. ഈ ഇനത്തിൽ ഇന്ത്യൻ മെഡല്‍ പ്രതീക്ഷകളായിരുന്ന ലോക ഒന്നാം നമ്പര്‍ താരം എളവേണില്‍ വാളറിവാന്, ലോക റെക്കോഡ് നേടിയ അപൂര്‍വി ചന്ദേല എന്നിവർ യോഗ്യതാ റൗണ്ടിൽ പുറത്തായിരുന്നു. 626.5 പോയന്റുമായി എളവേണില്‍ വാളറിവാൻ 16 സ്ഥാനത്താണ് ഫിനിഷ് ചെയ്യാനായത്. തീര്‍ത്തും നിരാശപ്പെടുത്തിയ അപൂര്‍വി ചന്ദേല 621.9 പോയന്റുമായി 36-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
Read Moreസ്വറപറഞ്ഞ് മേശയ്ക്ക് ചുറ്റും ഇരുന്ന് ലഹരി നുകരാൻ വരട്ടെ..! ബാറുകളിൽ ഇരുന്നു കഴിക്കൽ തത്കാലമില്ലെന്ന് എക്സൈസ് മന്ത്രി
തിരുവനന്തപുരം: ബാറുകളിൽ മദ്യം വിളമ്പുന്നത് തത്കാലം പുനരാരംഭിക്കില്ലെന്ന് എക്സൈസ് മന്ത്രി എം.വി.ഗോവിന്ദൻ. കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തിലാണിത്. അതേസമയം ബാറുകളിൽ മദ്യം പാഴ്സൽ നൽകുന്നതിനുള്ള സമയം നീട്ടിയത് കോടതി നിർദ്ദേശം കണക്കിലെടുത്താണെന്നും മന്ത്രി വ്യക്തമാക്കി. ബാറുകളുടെ അടിസ്ഥാന സൗകര്യം വർധിപ്പിക്കുന്നത് ഉൾപ്പടെയുള്ള വിഷയങ്ങൾ പിന്നീട് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബാറുകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി വെള്ളിയാഴ്ചയാണ് സർക്കാർ ഉത്തരവിറക്കിയത്. തിങ്കളാഴ്ച മുതൽ രാവിലെ ഒൻപത് മുതൽ രാത്രി ഏഴു വരെ ബാറുകൾക്ക് പ്രവർത്തിക്കാം. നേരത്തെ രാവിലെ 11 മുതലാണ് ബാറുകൾക്ക് പ്രവർത്തനാനുമതി ഉണ്ടായിരുന്നത്. ബാറുകളിൽ തിരക്ക് വർധിക്കുന്നതായി എക്സൈസ് കമ്മീഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.
Read Moreവിവാഹചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെ..! പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കു കയർ
സാഗർ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചു. മധ്യപ്രദേശിലെ സാഗറിലെ കോടതിയാണ് 24കാരനായ യുവാവിന് ശിക്ഷ വിധിച്ചത്. രണ്ടുവര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പ്രതി കൃത്യം നടത്തിയത്. പ്രത്യേക പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് ഇന്ത്യന്‍ ശിക്ഷാ നിയമപ്രകാരം പ്രതിക്ക് ഏഴ് വര്‍ഷത്തെ കഠിന തടവും കോടതി വിധിച്ചു. പോക്സോ നിയമത്തിലെ പ്രസക്തമായ വകുപ്പുകള്‍ പ്രകാരം പ്രായപൂര്‍ത്തിയാകാത്ത ഒരാളെ പീഡിപ്പിച്ചതിന് കോടതി ഇയാള്‍ക്ക് ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തു. 2019ലാണ് സംഭവം നടന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പെണ്‍കുട്ടിയെയാണ് പ്രതി തട്ടിക്കൊണ്ടുപോയത്. തുടര്‍ന്ന് പീഡിപ്പിച്ചതിന് ശേഷം ഇയാള്‍ കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
Read Moreകോവിഡ് വൈറസിന്റെ ഉദ്ഭവം എവിടെ നിന്ന് ? ലോകാരോഗ്യ സംഘടന വീണ്ടും അന്വേഷണത്തിന്; എതിർത്ത് ചൈന
ബെയ്ജിംഗ്: കൊറോണ വൈറസിന്റെ ഉത്ഭവത്തെക്കുറിച്ച് വീണ്ടും അന്വേഷണം നടത്താനുള്ള ലോകാരോഗ്യ സംഘടനയുടെ നീക്കത്തെ പരിഹസിച്ച് ചൈന. സാമാന്യബോധത്തെ അവഹേളിക്കുന്ന ഈ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നും ചൈന അംഗീകരിക്കില്ലെന്നും ആരോഗ്യവകുപ്പ് സഹമന്ത്രി സെംഗ് യിഷിൻ പറഞ്ഞു. രണ്ടാം ഘട്ട അന്വേഷണത്തിൽ തുറന്ന മനസോടെ സഹകരിക്കാൻ ചൈന തയാറാകണമെന്നു ലോകാരോഗ്യ സംഘടനാ മേധാവി ഡോ. തെദ്രോസ് ഗെബ്രെയേസൂസ് ആവശ്യപ്പെട്ടിരുന്നു. ആദ്യ അന്വേഷണത്തിൽ ചൈന കൈമാറാൻ വിസമ്മതിച്ച രോഗികളുടെ വിവരങ്ങൾ പങ്കുവയ്ക്കണമെന്നും രോഗം ആദ്യം കണ്ടെത്തിയ സ്ഥലത്തെ ഗവേഷണ കേന്ദ്രങ്ങൾ ഓഡിറ്റിനു വിധേയമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. 2019 ഡിസംബറിൽ ചൈനയിലെ വുഹാൻ നഗരത്തിലാണ് ആദ്യമായി കോവിഡ് റിപ്പോർട്ട് ചെയ്യുന്നത്. ലോകാരോഗ്യ സംഘടനയുടെ ടീം ഈ വർഷമാദ്യം വുഹാനിൽ പോയി അന്വേഷണം നടത്തി. വുഹാനിലെ ഗവേഷണ കേന്ദ്രത്തിൽനിന്നു പുറത്തുവന്നതാണു വൈറസ് എന്ന സിദ്ധാന്തത്തെ പിന്തുണയ്ക്കുന്ന തെളിവുകൾ കണ്ടെത്താനായില്ലെന്നായിരുന്നു ലോകാരോഗ്യ സംഘടനയുടെ റിപ്പോർട്ട്.
Read Moreമദ്യപിച്ച് വണ്ടിയോടിച്ച് അപകടം ഉണ്ടായാൽ കുറ്റം കാർ കന്പനിക്കോ? ന്യായീകരണവുമായി പെഗാസസ്
ലണ്ടൻ: ഉപയോക്താക്കൾ നടത്തുന്ന ചാരപ്രവർത്തനത്തിന് തങ്ങളെ കുറ്റപ്പെടുത്തരുതെന്നു പെഗാസസ് സോഫ്റ്റ്വേറിന്റെ നിർമാതാക്കളായ ഇസ്രേലി കന്പനി എൻഎസ്ഒ. മദ്യപൻ ഓടിക്കുന്ന കാർ അപകടത്തിൽപ്പെടുന്പോൾ കാർ നിർമാതാക്കളെ കുറ്റം പറയുന്നതു പോലെയാണിതെന്നു കന്പനി വക്താവ് പ്രതികരിച്ചതായി ബിബിസി റിപ്പോർട്ട് ചെയ്തു. സോഫ്റ്റ്വേർ ദുരുപയോഗിച്ചവരെയാണു കുറ്റപ്പെടുത്തേണ്ടത്. മനുഷ്യാവകാശപ്രവർത്തകർ, രാഷ്ട്രീയ നേതാക്കൾ, മാധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ഫോൺ ചോർത്താൻ വിവിധ സർക്കാരുകൾ പെഗാസസ് സോഫ്റ്റ്വേർ ഉപയോഗിച്ചുവെന്ന ആരോപണത്തിൽ കന്പനി വിമർശനശരങ്ങൾക്കു നടുവിലാണ്. ചോർത്തലിനു വിധേയമാക്കപ്പെട്ടു എന്നു കരുതുന്ന 50,000 ഫോൺ നന്പറുകൾ അടങ്ങിയ പട്ടികയാണ് മാധ്യമങ്ങൾ പുറത്തുകൊണ്ടുവന്നത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ നന്പറും ഇതിൽ ഉൾപ്പെടുന്നു. തീവ്രവാദികളെയും കുറ്റവാളികളെയും പിടിക്കാനാണ് ഈ സോഫ്റ്റ്വേർ ഉപയോഗിക്കുന്നതെന്നാണ് എൻഎസ്ഒ കന്പനിയുടെ അവകാശവാദം. സൈപ്രസിലുള്ള എൻഎസ്ഒ സെർവർ ഹാക്ക് ചെയ്താണു ഫോൺ നന്പർ പട്ടിക ചോർത്തിയത്. എന്നാൽ, തങ്ങൾക്കു സൈപ്രസിൽ സെർവറില്ലെന്നു കന്പനി വക്താവ് പറഞ്ഞു. അന്‍പതിനായിരം…
Read Moreമൂന്നാം തരംഗം സെപ്റ്റംബറിൽ! രണ്ടാം തരംഗത്തെപ്പോലെ ഗുരുതരമാകില്ല; രാജ്യത്തെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധന്റെ പ്രവചനം ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് മൂന്നാം തരംഗം സെപ്റ്റംബർ-ഒക്ടോബർ മാസങ്ങളിൽ ഉണ്ടായേക്കാമെന്ന് എയിംസ് ഡയറക്ടർ ഡോ. രണ്‍ദീപ് ഗുലേരിയ. രണ്ടാം തരംഗത്തെപ്പോലെ ഗുരുതരമാകില്ല മൂന്നാം തരംഗമെന്നും അദ്ദേഹം പറഞ്ഞു. വാക്സിനേഷൻ വേഗത്തിൽ നടക്കുന്നതും രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും കോവിഡിനെ പ്രതിരോധിക്കാൻ ശരീരത്തിൽ ആന്റിബോഡി ഉണ്ടായതായി കണ്ടെത്തിയതും പ്രതീക്ഷ നൽകുന്നതാണെന്നും രണ്‍ദീപ് ഗുലേരിയ പറഞ്ഞു. കോവിഡ് മൂന്നാം തരംഗം രണ്ടാം തരംഗത്തെപ്പോലെ അത്ര ഗുരുതരമാകില്ലെന്നാണ് രാജ്യത്തെ പ്രമുഖ ശ്വാസകോശരോഗ വിദഗ്ധൻ പ്രവചിച്ചത്. ഐസിഎംആറിന്റെ സിറോ സർവേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രവചനം. രാജ്യത്തെ ജനസംഖ്യയുടെ മൂന്നിൽ രണ്ടിനും കോവിഡിനെ ചെറുക്കാൻ ശരീരത്തിൽ ആന്റിബോഡി ഉണ്ടായിട്ടുണ്ട്. ഇത് പ്രതീക്ഷ നൽകുന്നതാണെന്ന് എയിംസ് ഡയറക്ടർ പറയുന്നു. എന്നാൽ, സംസ്ഥാനങ്ങൾ ലോക്ഡൗണ്‍ നിയന്ത്രണങ്ങൾ ഘട്ടം ഘട്ടമായി പിൻവലിക്കുന്നതും ജനം കോവിഡ് മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കാതിരിക്കുന്നതും കോവിഡ് മൂന്നാം തരംഗത്തിനുള്ള സാധ്യതയിലേക്ക് വിരൽ ചൂണ്ടുന്നുണ്ട്. സെപ്റ്റംബർ- ഒക്ടോബർ…
Read Moreകേരളത്തിനു വൻ വീഴ്ച! ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കു പോലും വാക്സിൻ ലഭിച്ചില്ല; കേന്ദ്ര റിപ്പോർട്ടില്‍ പറയുന്നത് ഇങ്ങനെ…
ന്യൂഡൽഹി: കോവിഡ് പ്രതിരോധത്തിൽ കേരളത്തിനു വൻ വീഴ്ചയെന്നു കേന്ദ്ര ആരോഗ്യമന്ത്രാലയം. ആരോഗ്യ പ്രവർത്തകർ ഉൾപ്പെടെ മുൻനിര പോരാളികൾക്കു പോലും വാക്സിൻ ലഭ്യമാക്കുന്നതിൽ കേരളം വലിയ വീഴ്ച വരുത്തി. മുൻനിര പോരാളികൾക്ക് ആദ്യഡോസ് വാക്സിൻ നൽകിയ സംസ്ഥാനങ്ങളുടെ പട്ടികയിൽ കേരളം 22-ാം സ്ഥാനത്താണെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ടിൽ പറയുന്നു. രാജ്യത്ത് ഒരു ലക്ഷത്തിനുമേൽ ആക്ടീവ് കേസുള്ള ഏക സംസ്ഥാനമാണു കേരളം. 18നും 44നും ഇടയിൽ പ്രായമുള്ളവർക്ക് ആദ്യഡോസ് വാക്സിൻ നൽകിയതിന്റെ ദേശീയ ശരാശരി 21 ശതമാനത്തിൽ നിൽക്കുന്പോൾ കേരളത്തിൽ ഇത് 16 ശതമാനം മാത്രം. ആദ്യഡോസ് വാക്സിൻ ലഭിച്ച മുന്നണി പോരാളികളുടെ ദേശീയ ശരാശരി 91% ആണ്. എന്നാൽ, കേരളത്തിൽ ഇത് 74% മാത്രമാണ്. ഡോക്ടർമാരും നഴ്സുമാരും ഉൾപ്പെടെയുള്ള മുന്നണി പോരാളികളിൽ രണ്ടാം ഡോസ് നൽകിയതിന്റെ ദേശീയ ശരാശരി 83% ആണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേർത്ത കക്ഷിനേതാക്കളുടെ…
Read More