പകല്‍ മുഴുവന്‍ പച്ചവെള്ളം പോലും തരാതെ പട്ടിണിക്കിട്ടു; ചോറെടുത്തു കഴിച്ചതിനു വീട്ടില്‍നിന്നിറക്കിവിട്ടു! കരഞ്ഞുകൊണ്ട് കൊച്ചി സിറ്റി പോലീസ് അസി.കമ്മീഷണറെ സമീപിച്ച് 31 കാരി

കൊച്ചി: ‘പകല്‍ മുഴുവന്‍ പച്ചവെള്ളം പോലും തരാതെ പട്ടിണിക്കിട്ടു. രാത്രി വൈകിയപ്പോള്‍ വിശപ്പു സഹിക്കാനാവാതെ അല്പം ചോറെടുത്തു കഴിച്ചു. ആരോടു ചോദിച്ചിട്ടാണ് ചോറെടുത്തു കഴിച്ചതെന്നു ചോദിച്ചു പാതിരാത്രിയില്‍ ഭർത്താവും ഭതൃമാതാവും കൂടി എന്നെ വീട്ടില്‍ നിന്നിറക്കിവിട്ടു’- സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍ത്താവും ഭർതൃവീട്ടുകാരും ചേര്‍ന്നു ക്രൂരമായി പീഡിപ്പിച്ചെന്ന പരാതിയുമായി കൊച്ചി സിറ്റി പോലീസ് അസി. കമ്മീഷണറെ സമീപിച്ച 31 കാരി കരഞ്ഞുകൊണ്ടാണ് തന്‍റെ പീഡാനുഭവങ്ങൾ പങ്കുവച്ചത്. ഭര്‍തൃവീട്ടുകാർ പലപ്പോഴും ഓണ്‍ലൈനില്‍ ഭക്ഷണം വരുത്തി എന്‍റെ കൈയില്‍ പിടിപ്പിച്ചു ഫോട്ടോയെടുക്കും. പപ്പയ്ക്കു വാട്‌സ് ആപ്പില്‍ ചിത്രമയയ്ക്കും. ഞാന്‍ കഴിക്കുന്ന ഭക്ഷണമാണെന്നു പറയിപ്പിക്കും. ശേഷം ഭര്‍ത്താവും അമ്മയും കൂടി ഭക്ഷണം കഴിക്കും. എനിക്കു തരില്ല. വിവാഹം കഴിഞ്ഞു മൂന്നാം ദിവസം മുതൽ ഷെയര്‍ ചോദിച്ചു പീഡനം തുടങ്ങി. സ്ത്രീധനമായി നൽകിയ അമ്പതു പവന്‍, ഫ്ളാറ്റ് വാങ്ങാനെന്ന പേരില്‍ വില്‍ക്കാന്‍ ശ്രമിച്ചത് എതിര്‍ത്തതോടെ…

Read More

രാത്രിയിൽ കാടിറങ്ങും, പിന്നെ കൂട്ടത്തോടെ കൃഷിത്തോട്ടത്തിൽ അറുമാതിക്കൽ; പുലർച്ചെ  കാടുകയറുമ്പോൾ കർഷകർക്ക് നഷ്ടം ലക്ഷങ്ങൾ

വരന്തരപ്പിള്ളി : കവരംപിള്ളിയിൽ ജനവാസമേഖലയിൽ ഒരാഴ്ചയായി തന്പടിച്ചിരിക്കുന്ന കാട്ടാനകൾ വ്യാപകമായി കൃഷി നശിപ്പിച്ചു. കൃഷി നശിപ്പിക്കുന്നതു കണ്ടെത്തിയ വീട്ടുകാർ ആനയുടെ ആക്രമണത്തിൽനിന്നു കഷ്ടിച്ചാണു രക്ഷപ്പെട്ടത്. വേങ്ങക്കൽ തോമസും കുടുംബവുമാണ് ഓടി രക്ഷപ്പെട്ടത്. കന്പിവേലി തകർക്കുന്ന ശബ്ദം കേട്ടാണ് തോമസും കുടുംബവും പുറത്തിറങ്ങിയത്. ടോർച്ചടിച്ചയുടൻ ആന തോമസിനു നേരെ തിരിയുകയായിരുന്നു. ആന വരുന്നതു കണ്ട് ഇവർ വീടിനകത്തേക്ക് ഓടുകയായിരുന്നു. പ്രദേശവാസികളായ മഞ്ഞളി സെബി, പോളച്ചൻ, വേങ്ങക്കൽ തോമസ്, ബേബി, കടലങ്ങാട്ട് സണ്ണി, കള്ളിക്കാട്ട് പീറ്റർ, പൊന്നന്പത്ത് റുഖിയ, മലയൻ ഉണ്ണികൃഷ്ണൻ എന്നിവരുടെ പറന്പുകളിലാണു കാട്ടാനകൾ ഇറങ്ങി വ്യാപക നാശനഷ്ടം വരുത്തിയത്. 400 മീറ്ററോളം കന്പിവേലിയും 350 ഓളം വാഴയും ആനകൾ നശിപ്പിച്ചു. 50 ഓളം തെങ്ങുകൾ കുത്തിമറിച്ചിട്ട ആനകൾ ജാതിയും, കവുങ്ങും, റബർ മരങ്ങളും വ്യാപകമായി നശിപ്പിച്ചു.ഒരാഴ്ചയായി രണ്ടു കാട്ടാനകൾ മേഖലയിൽ തന്പടിച്ചിരിക്കുകയാണെന്ന് വീട്ടുകാർ പറയുന്നു. രാത്രി എട്ടുമണിയോടെ…

Read More

ജീവനക്കാരിയോട് മോശം പെരുമാറ്റം! ലിഫ്റ്റിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇരയ്ക്ക് അനുകൂലമായി മൊഴി നൽകി; അറ്റന്‍റർ‌ക്ക് മുട്ടന്‍പണി

അമ്പലപ്പുഴ: ആശുപത്രി ജീവനക്കാരിയോട് അപമര്യാദയായി പെരുമാറിയ അറ്റന്‍ററെ ജോലിയിൽനിന്നു പുറത്താക്കി. മെഡിക്കൽ കോളജ് ആശുപത്രിയിലെ കോവിഡ് വാർഡിൽ എൻഎച്ച് എം ഗ്രേഡ്-2 അറ്റന്‍ററായി ജോലി ചെയ്തിരുന്ന ആളെയാണ് ജീവനക്കാരിയുടെ പരാതിയിൽ ആശുപത്രി സൂപ്രണ്ട് ഡോ.ആർ.വി. രാംലാൽ ജോലിയിൽനിന്ന് നീക്കിയത്. കഴിഞ്ഞദിവസം ഉച്ചയ്ക്ക് 1.30 ന് എച്ച് -1, എച്ച് -2 ബ്ലോക്കിലെ ലിഫ്റ്റിലായിരുന്നു സംഭവം. പത്താം വാർഡിലെ അറ്റന്‍ററായ ഇയാൾ ഡ്യൂട്ടിക്കെത്തുന്നതിനായി ലിഫ്റ്റിൽ കയറുമ്പോൾ, ഇതേ ലിഫ്റ്റിലുണ്ടായിരുന്ന ജീവനക്കാരിയോട് മോശമായി പെരുമാറുകയായിരുന്നു. ഈ സമയം മറ്റൊരു ജീവനക്കാരനും ലിഫ്റ്റിലുണ്ടായിരുന്നു. യുവതി നൽകിയ പരാതി സൂപ്രണ്ട് അമ്പലപ്പുഴ പോലീസിനു കൈമാറിയ ശേഷം ഇന്നലെയാണ് ഇയാളെ പുറത്താക്കിയത്. ലിഫ്റ്റിൽ ഉണ്ടായിരുന്ന ജീവനക്കാരൻ ഇരയ്ക്ക് അനുകൂലമായി മൊഴി നൽകിയതിനെ തുടർന്നാണ് നടപടി. പോലീസ് തുടർ അന്വേഷണം നടത്തി ആവശ്യമായ നടപടി കൈക്കൊള്ളുമെന്ന് സുപ്രണ്ട് പറഞ്ഞു.  

Read More

മേയ്ക്കപ്പിനുള്ളിൽ ഒളിപ്പിച്ച ക്രൂരമുഖം..! സീരിയൽ നടിയെ പീഡിപ്പിച്ച്  പ്രമുഖ മേക്കപ്പ് മാൻ; അവസരങ്ങൾ കൂടുതൽ  വാങ്ങി നൽകാമെന്നും വിവാഹ വാഗ്ദാനവും നൽകിയായിരുന്നു പീഡനം

തൃശൂർ: സീരിയൽ നടിയെ പീഡിപ്പിച്ച മേക്കപ്പ്മാന്‍റെ ജാമ്യാപേക്ഷ തള്ളി. ടി.വി. സീരിയലുകളിൽ കൂടുതൽ അവസരങ്ങൾ ശരിയാക്കി നൽകാമെന്നും വിവാഹം ചെയ്യാമെന്ന് പ്രലോഭിപ്പിച്ചും സീരിയൽ നടിയെ പീഡിപ്പിച്ച കൊടകര കുഴുപ്പുള്ളി സിജിന്‍റെ(36) ജാമ്യാപേക്ഷയാണ് തൃശൂർ ജില്ലാ സെഷൻസ് ജഡ്ജ് ഡി. അജിത് കുമാർ തള്ളിയത്. ഇക്കഴിഞ്ഞ ജനുവരിയിലും മാർച്ചിലുമായാണ് കേസിനാസ്പദമായ സംഭവം നടന്നത്. സീരിയലുകളിൽ പ്രധാന താരങ്ങളുടെ മേക്കപ്പ്മാനായി ജോലി ചെയ്യുന്നയാളാണ് പ്രതി. നടിയും സിജിനുമായി വഴക്കുണ്ടാവുകയും സിജിൻ കത്രിക കൊണ്ട് നടിയെ കുത്തുകയും മർദിക്കുകയും ചെയ്തതായും വീട്ടുകാരെ കൊലപ്പെടുത്തുമെന്നും തന്‍റെ നഗ്നചിത്രം സോഷ്യൽമീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. സീരിയൽ നടിയെ മേക്കപ്പ്മാൻ പീഡിപ്പിച്ചുവെന്ന വാർത്ത പുറത്തുവന്നതിനെത്തുടർന്ന് ധാരാളം സ്ത്രീകൾ പ്രതിക്കെതിരെ സമാനമായ രീതിയിലുള്ള ലൈംഗികപീഡനപരാതിയുമായി പോലീസിനെ സമീപിച്ചിരുന്നു. ജൂണ്‍ ഒന്പതിന് അറസ്റ്റിലായ പ്രതി ഇപ്പോഴും ജയിലിലാണ്.അന്വേഷണം പൂർത്തിയായിട്ടില്ലെന്നും പ്രതിയുടെ ചൂഷണം മൂലം ഒരു പെണ്‍കുട്ടി ആത്മഹത്യ ചെയ്തതിന്‍റെ…

Read More

നല്ല പിടയ്ക്കണ മീന്‍, വിലയോ തുച്ഛം, ഗുണമോ മെച്ചം! കടലിൽ വിരിച്ച വലയിലെ മീനുമായി വണ്ടിപിടിച്ചു മത്സ്യത്തൊഴിലാളികൾ കുട്ടനാട്ടിൽ

മങ്കൊന്പ്: കടലിൽ വിരിച്ച വലയിൽനിന്നുള്ള മീനുമായി വണ്ടിപിടിച്ചു മത്സ്യത്തൊഴിലാളികൾ കടപ്പുറത്തുനിന്നും കുട്ടനാട്ടിലെത്തിയപ്പോൾ നാട്ടുകാർക്കും മനംനിറഞ്ഞു. പ്രാദേശിക കച്ചവടക്കാരിൽനിന്നും അമിതവിലയ്ക്കു ദിവസങ്ങൾ പഴക്കമുള്ള മീൻ വാങ്ങി ശീലിച്ച കുട്ടനാട്ടുകാർക്കിത് കൗതുകവും സന്തോഷവും പകരുന്നതായി. കുട്ടനാട്ടിലെ ആലപ്പുഴ-ചങ്ങനാശേരി റോഡുവക്കിലാണ് മീനുകളടങ്ങുന്ന വലയുമായി മത്സ്യത്തൊഴിലാളികളെത്തിയത്. വിലയിൽ കാര്യമായ വ്യത്യാസമില്ലെങ്കിലും പച്ചമീൻ കിട്ടുമെന്നതിനാൽ ആവശ്യക്കാർ ഏറെയായിരുന്നു. മത്തി കിലോഗ്രാമിനു 220 രൂപ പ്രകാരം വില്പന നടന്നപ്പോൾ, ചെമ്മീനു 250 ഉം, മണങ്ങിനു 100 രൂപയുമായിരുന്നു വില. എന്നാൽ നാട്ടിൽ മത്തിക്കു 260 രൂപ വരെയാണ് കച്ചവടക്കാർ വാങ്ങുന്നത്. പലപ്പോഴും പഴകിയ മത്സ്യങ്ങളാണ് വില്പനയ്ക്കെത്തുന്നതെന്നും പരാതിയുണ്ട്. ട്രോളിംഗ് നിരോധനം നിലനിൽക്കുന്നതിനാൽ കടൽ മീനിനു വലിയ ദൗർലഭ്യമാണ് അനുഭവപ്പെടുന്നത്. മത്തി, ചൂര, അയല, കൊഴുവ തുടങ്ങിയ മീനുകളാണ് കുട്ടനാട്ടിൽ അധികവും വില്പനയ്ക്കെത്തുന്നത്. അതേസമയം ഇക്കുറി കാലവർഷവും, കിഴക്കൻ വെള്ളത്തിന്‍റെ വരവും കുറഞ്ഞതോടെ കുട്ടനാട്ടിൽ കായൽ മീനിന്‍റെ…

Read More

പ്ലേഗ് പുഴു പന്തളത്ത് ! ഇവ വീടുകൾക്കുള്ളിൽ കയറുന്നത് രാപകൽ ഭേദമില്ലാതെ; കാർഷിക മേഖലയിലുള്ളവർ പറയുന്നത് ഇങ്ങനെ…

പന്തളം: കാർഷിക വിളകളെ ആക്രമിച്ച് പ്ലേഗ് പുഴു. പന്തളം തെക്കേക്കര പഞ്ചായത്തിലെ ചെറുലയത്താണ് പുഴുവിന്‍റെ ആക്രമണം. മുന്പ് എറണാകുളം ജില്ലയിൽ പ്ലേഗ് പുഴുവിന്‍റെ ശല്യം കണ്ടെത്തിയിരുന്നൈങ്കിലും പത്തനംതിട്ട ജില്ലയിൽ ആദ്യമായാണ് ഇവയുടെ സാന്നിധ്യം കാണുന്നത്. റബറിന്‍റെ ആവരണവിളയായ തോട്ടപ്പയറിലാണ് ഇവ ഉണ്ടാകുന്നത്. വാഴ, മരച്ചീനി, ചേന, ചേന്പ് പച്ചക്കറി, പയർ വർഗങ്ങൾ, കറിവേപ്പ്, പേര, ഓർക്കിഡുൾപ്പെടെയുള്ള അലങ്കാര ചെടികളെയും ആക്രമിക്കും. ചെടികളുടെ ഇല, പൂവ്, കായ്കൾ എന്നിവയെല്ലാം തിന്നു വിളകളെ പൂർണമായും ഇവ നശിപ്പിക്കും. പ്ലേഗ് പുഴു മനുഷ്യനെയോ മൃഗങ്ങളെയോ നേരിട്ടു ബാധിക്കില്ലെന്ന് കാർഷിക മേഖലയിലുള്ളവർ പറയുന്നു. എന്നാൽ, ഒറ്റയ്ക്കും കൂട്ടമായും സഞ്ചരിക്കുന്ന ഇവ രാപകൽ ഭേദമില്ലാതെയാണു വീടുകൾക്കുള്ളിൽ കയറുന്നത്. വസ്ത്രങ്ങളിലും പാത്രങ്ങളിലും പാകം ചെയ്തുവച്ചിരിക്കുന്ന ഭക്ഷണത്തിലും കയറി പുഴു ഏറെ ശല്യമാണുണ്ടാക്കുന്നുണ്ട്. കുഞ്ഞുങ്ങളുടെ മൂക്കിലും ചെവിയിലുമെല്ലാം കയറുന്നതുമൂലവും അപകട സാധ്യതയുണ്ട്. ട്രയാക്കോള പ്ലേഗ്യാറ്റ എന്ന ശാസ്ത്ര…

Read More

ബേർഡ്സ് അപ്പ് ഗ്രൂപ്പ്…!

ബേർഡ്സ് അപ്പ് ഗ്രൂപ്പ്…കൂട്ടുകുടുംബങ്ങൾ ഇല്ലാതായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത്, ഒരു മരം പങ്കിട്ടെടുത്ത ഒരുപാട് കിളികൾ, അതിൽ നിറയെ കൂടുകൂട്ടിയപ്പോൾ. പെരുമ്പുഴ പാലത്തിനു സമീപത്തു നിന്നുള്ള ദൃശ്യം. -ടോജോ പി. ആന്‍റണി

Read More

ഫോട്ടോയെടുക്കും, പനി നോക്കും..! തൃശൂർ റെയിൽവേ സ്റ്റേഷനിൽ സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് തുറന്നു

സ്വന്തം ലേഖകൻതൃശൂർ: റെയിൽവേ സ്റ്റേഷനിൽ സ്വയംനിയന്ത്രിത സുരക്ഷാ ഗേറ്റ് തുറന്നു. ഗേറ്റിലൂടെ കടന്നുപോകുന്നവർക്കു പനിയുണ്ടെങ്കിൽ കണ്ടെത്തും. കടന്നു പോകുന്നവരുടെ ഫോട്ടോയും വീഡിയോയും കംപ്യൂട്ടറിൽ രേഖപ്പെടുത്തുകയും ചെയ്യും. ഒരേസമയം 15 പേർ ഒന്നിച്ചുകടന്നാലും വിവരങ്ങളെല്ലാം രേഖപ്പെടുത്താനാകും. ഇത്തരം രണ്ടു ഗേറ്റുകളാണ് റെയിൽവേ സ്റ്റേഷനിലെ മുഖ്യകവാടത്തിൽ സ്ഥാപിച്ചത്. ഒരു ഗേറ്റ് അകത്തേക്കു പ്രവേശിക്കുന്നവർക്കുള്ളതും രണ്ടാമത്തേതു പുറത്തേക്കു വരുന്നവർക്കുള്ളതും.ഗേറ്റിന്‍റെ ഉദ്ഘാടനം രാവിലെ ജില്ലാ കളക്ടർ ഹരിത വി. കുമാർ നിർവഹിച്ചു. ഗേറ്റ് സംഭാവന നൽകിയ മണപ്പുറം ഗ്രൂപ്പിന്‍റെ കോ-പ്രമോട്ടർ സുഷമ നന്ദകുമാർ മുഖ്യാതിഥിയായിരുന്നു. ഇതോടെ, ഇന്ത്യയിൽ സ്വയം നിയന്ത്രിത സുരക്ഷാ ഗേറ്റ് ഉള്ള ചുരുക്കം റെയിൽവേ സ്റ്റേഷനുകളുടെ പട്ടികയിൽ തൃശൂർ റെയിൽവേ സ്റ്റേഷനും ഇടംപിടിച്ചു. കോവിഡ് വ്യാപന സാഹചര്യത്തിൽ സ്വയം നിയന്ത്രിത ഗേറ്റ് സ്ഥാപിച്ചതോടെ റെയിൽവേ സുരക്ഷാ ഉദ്യോഗസ്ഥർക്കു യാത്രക്കാരുടെ അടുത്തെത്തിയുള്ള പരിശോധന പൂർണമായും ഒഴിവാക്കാനാകും.കൂട്ടംകൂടി നിന്നു പ്ലാറ്റ്ഫോമിലേക്കു കയറുന്ന സാഹചര്യം…

Read More

ജോലിക്കിടയിലും കവിതകളുമായി ആരോഗ്യ പ്രവർത്തക; സമകാലികവും പ്രണയവും കൊറോണയുമെല്ലാം  റീമയുടെ വിഷയങ്ങളാകുന്നു….

ജോസ് ചാലയ്ക്കൽമലന്പുഴ: ജീവിതത്തിന്‍റെ മുന്നോട്ടുള്ള പാതയിൽ കവിത തന്‍റെ കരളിലലിയിപ്പിച്ചു ചേർത്ത 21 വയസുകാരി.ചെറുപ്പം മുതൽ കവിതയെഴുത്ത് ശീലമാക്കിയ റീമ ഇപ്പോഴും പുതിയ ആശങ്ങളെ കൂട്ടി യോജിപ്പിച്ച് കവിത എഴുതുന്നതിന്‍റെ തിരക്കിലാണ്. സ്ക്കൂൾ പഠനകാലഘട്ടം മുതലാണ് റീമ കവിതകൾ എഴുതിത്തുടങ്ങിയത്. നൂറിലേറെ കവിതകൾ റീമയുടെ തൂലികയിലൂടെ ജന്മമെടുത്തിട്ടുണ്ട്. മലന്പുഴ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ നേഴ്സ് ആയി ജോലി ചെയ്യുന്ന റീമ തന്‍റെ തിരക്കിനിടയിലും കവിതയെഴുതാൻ സമയം കണ്ടെത്തുന്നു.സമകാലികവും പ്രണയവും പ്രക്യതിയെയും കൊറോണെയെയും കേന്ദ്രീകരിച്ചാണ് റീമയുടെ കവിതയുടെ പശ്ചാത്തലം. ജോലി സമയം കഴിഞ്ഞ് കിട്ടുന്ന ഇടവേളകളിലാണ് റീമ കവിതക്കായി സമയം കണ്ടെത്തുന്നത്. മനസിൽ എഴുതാനുള്ള ആശയം ഉദിച്ചാൽ റീമ അതിനെ കവിതയാക്കി മാറ്റും.കൊറോണയുടെ കടന്നുവരവിനാൽ ആരോഗ്യ മേഖലയിൽ ജോലി സമയം വർധിച്ചെങ്കിലും റീമയുടെ എഴുത്തുകൾ മുടങ്ങിയില്ല. ഒഴിവു കിട്ടുന്ന സമയങ്ങളെ അവർ ആശയങ്ങളെ അക്ഷരകൂട്ടങ്ങളാക്കി മാറ്റി.ജോലിക്കിടയിൽ കവിതയെഴുതാനുള്ള ആശയം…

Read More

ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു; ക്വാറന്‍റൈനിൽ കഴിയുന്ന വീട്ടമ്മയെ ഭീഷണിപ്പെടുത്തി 12 പവൻ തട്ടിയെടുത്ത് കള്ളൻ

കോയന്പത്തൂർ: ഭർത്താവിനെ മുറിയിൽ പൂട്ടിയിട്ടു ഭാര്യയുടെ സ്വർണം കവർന്നു. തൊണ്ടാ മുത്തൂർ വിവേകാനന്ദ നഗർ രാമസ്വാമി (78) യുടെ വീട്ടിലാണ് കവർച്ച നടന്നത്. കൊറോണ ബാധിച്ച് ആശുപത്രിയിൽ നിന്നും വീട്ടീലെത്തിയ രാമസ്വാമിയും ഭാര്യ രത്നവും വെവ്വേറെ മുറികളിൽ ഹോം ക്വാറന്‍റൈനിൽ കഴിയുകയാണ്. വ്യാഴാഴ്ച്ച രാത്രി പിന്നാന്പുറത്തെ വാതിൽ തകർത്ത് അകത്തു കയറിയ മോഷ്ടാക്കൾ രാമസ്വാമിയുടെ മുറി പുറത്തു നിന്നടച്ച് രത്നത്തിന്‍റെ മുറിയിൽ കയറി ആയുധം കാണിച്ച് ഭീഷണിപ്പെടുത്തി നാലുപവന്‍റെ സ്വർണമാലയും, അലമാരയിൽ സൂക്ഷിച്ചിരുന്ന എട്ടു പവൻ സ്വർണവും മോഷ്ടിക്കു കയായിരുന്നു.

Read More