രാജേഷ് ചേര്ത്തലകടക്കരപ്പള്ളിയില് നഴ്സിനെ കാണ്മാനില്ല എന്നു വാര്‍ത്ത കേട്ടാണ് ശനിയാഴ്ച ചേര്‍ത്തല നിവാസികള്‍ ഉണരുന്നത്. ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ താത്കാലിക നഴ്സായി ജോലിചെയ്യുന്ന കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാര്‍ഡ് തളിശേരിത്തറ വീട്ടില്‍ ഉല്ലാസിന്റെയും സുവര്‍ണയുടെയും മകള്‍ ഹരികൃഷ്ണ(26)യെ ആണ് കാണാതായത്. വെള്ളിയാഴ്ച രാവിലെ പതിവുപോലെ ജോലിക്കു പോയതാണ്. പക്ഷേ, വൈകുന്നേരം തിരികെ വീട്ടിലെത്തിയില്ല. ആശങ്കയിലായ വീട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും ആ രാത്രി ഉറങ്ങാന്‍ കഴിഞ്ഞില്ല. എങ്കിലും അനിഷ്ടമായതൊന്നും സംഭവിക്കില്ലെന്ന പ്രതീക്ഷയിലായിരുന്നു അവർ. എന്നാൽ, പിറ്റേന്നു വൈകുന്നേരം വീട്ടുമുറ്റത്തേക്ക് എത്തിയത് അവളുടെ ചേതനയറ്റ ശരീരമായിരുന്നു. അതിലേറെ വീട്ടുകാരെയും നാട്ടുകാരെയും ഞെട്ടിച്ചത് അവളുടെ ജീവനെടുത്തത് ഏറ്റവുമടുത്ത ബന്ധു തന്നെ ആയിരുന്നു എന്നതാണ്. ഹരികൃഷ്ണയുടെ ചേച്ചി നീതുവിന്റെ ഭര്‍ത്താവ് കടക്കരപ്പള്ളി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് പുത്തന്‍കാട്ടുങ്കല്‍ വീട്ടില്‍ രതീഷ് (ഉണ്ണി-40) പോലീസിന്റെ പിടിയിലായി. സാധാരണ പെൺകുട്ടികടക്കരപ്പള്ളി എന്ന നാട്ടിന്‍പുറത്തെ ഒരു…
Read MoreDay: July 27, 2021
മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ക്കുന്നുവെന്ന് റിപ്പോര്‍ട്ട് ! ഇവരെ ഉപയോഗിക്കുന്നത് ചാരവൃത്തിയ്ക്കും ഭക്ഷണം പാകം ചെയ്യാനും…
മാവോയിസ്റ്റുകള്‍ കുട്ടികളെയും സംഘത്തില്‍ ചേര്‍ത്ത് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തരമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയെ അറിയിച്ചതാണിത്. റായിയുടെ വാക്കുകള്‍ പ്രകാരം ചത്തീസ്ഗഢ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് കുട്ടികളെ സംഘത്തില്‍ ചേര്‍ത്ത് പരിശീലിപ്പിക്കുന്നത്. കുട്ടികളെ സംഘത്തിലേക്ക് എത്തിച്ച ശേഷം ഭക്ഷണം പാകം ചെയ്യുന്നതിനും സുരക്ഷാ സേനയുടെ നീക്കങ്ങള്‍ മുന്‍കൂട്ടി മനസ്സിലാക്കി വിവരം അറിയിക്കുന്നതിനുമാണ് പ്രധാനമായും ഉപയോഗിക്കുന്നതെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. രാജ്യത്ത് മാവോവാദികളുടെ ആക്രമണത്തില്‍ സാധാരണ പൗരന്മാരും സുരക്ഷാ ഉദ്യോഗസ്ഥരും കൊല്ലപ്പെടുന്ന സംഭവങ്ങള്‍ കുറയുന്നുണ്ടെന്ന് വ്യക്തമാക്കിയ റായ് മാവോവാദികളുടെ ഭീഷണി നേരിടുന്നതിനായി മോദി സര്‍ക്കാര്‍ വലിയ പിന്തുണയാണ് നല്‍കുന്നതെന്നും കൂട്ടിച്ചേര്‍ത്തു. ജാര്‍ഖണ്ഡ്, ബീഹാര്‍, ആന്ധ്ര എന്നിവിടങ്ങളില്‍ അടുത്തിടെ മാവോവാദികള്‍ക്കെതിരെ നടത്തിയ നിര്‍ണായകമായ ചില ഓപ്പറേഷനുകളെക്കുറിച്ചും മന്ത്രി പറഞ്ഞു. ജാര്‍ഖണ്ഡില്‍ ഈ മാസം ബുദ്ധേശ്വര് ഒറോണ്‍ എന്ന കുപ്രസിദ്ധ മാവോവാദിയെ കൊലപ്പെടുത്തിയിരുന്നു. ഏപ്രിലില്‍ ബീഹാറില്‍ കോല യാദവ് എന്നയാളെയും…
Read Moreഹണി ട്രാപ്പില്‍ കുടുങ്ങിയത് ഉന്നതര്‍; രാഷ്ട്രീയ പ്രമുഖര്‍ ഇരകള്‍ ! നാണക്കേടോര്‍ത്ത് പരാതി നല്‍കിയില്ല; തട്ടിയെടുത്തത് കോടികൾ
കോഴിക്കോട് : മാവോയിസ്റ്റുകളെന്ന വ്യാജേന പ്രമുഖ വ്യാപാരികള്‍ക്കും കരാറുകാരനും കത്തയച്ച് പണം തട്ടാന്‍ ശ്രമിച്ചവര്‍ രാഷ്ട്രീയ പ്രമുഖരെ ഇരകളാക്കി. പെണ്കെണിയിലും സ്വവര്ഗബന്ധത്തിലും കുടുക്കി ഭീഷണിപ്പെടുത്തുകയും പണം കൈക്കലാക്കുകയുമായിരുന്നു ഇവര്‍ ചെയ്തത്. കോടികള്‍ ഇത്തരത്തില്‍ തട്ടിയെടുത്തതായാണ് സി-ബ്രാഞ്ചിനു ലഭിച്ച വിവരം. അതേസമയം, ഇരകളായവര്‍ നാണക്കേടോര്‍ത്തു പരാതി നല്കാത്തതിനാല് ഇക്കാര്യത്തില്‍ ഒരന്വേഷണവും പോലീസ് നടത്തില്ല. പ്രതികളെ ചോദ്യം ചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങള്‍ പോലീസ് കോടിതിയില്‍ പോലും ഹാജരാക്കില്ല. മുൻ മന്ത്രിമാർ അടക്കംമുന്‍ മന്ത്രിമാരുള്‍പ്പെടെ സംഘത്തിന്റെ ഇരകളായിരുന്നു. വ്യാപാരികള്‍ക്കു ഭീഷണിക്കത്തെഴുതിയ കേസില്‍ പിടിയിലായ ഹബീബ് റഹ്മാന്റെ നേതൃത്വത്തിലായിരുന്നു തട്ടിപ്പുകള്‍ നടത്തിയിരുന്നത്. മുന്‍ മന്ത്രിയായ വ്യക്തിയുടെ സമീപം രണ്ടു യുവാക്കളെ എത്തിച്ചും കെണിയില്‍ കുരുക്കിയതായാണ് വിവരം. മന്ത്രിയാകും മുമ്പായിരുന്നു സംഭവം. പിന്നീടു മന്ത്രിപദത്തിലേക്ക് എത്തുമെന്ന ഘട്ടത്തില്‍ ബ്ലാക്ക്മെയിലിംഗ് തുടങ്ങി. ഒരു കോടി രൂപ നല്‍കിയാണ് സംഭവം ഒതുക്കിത്തീര്‍ത്തത്. ഇതില്‍ 15 ലക്ഷം തനിക്കു…
Read More18,000 മൈല്‍ വേഗതയില്‍ ഭൂമിയ്ക്കു നേരെ പാഞ്ഞടുത്ത് കൂറ്റന്‍ ഉല്‍ക്ക ! സഞ്ചാരപഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കുമെന്ന് നാസ…
സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള കൂറ്റന്‍ ഉല്‍ക്ക ഭൂമിയെ ലക്ഷ്യമാക്കി വരുന്നതായി നാസ. അതിവേഗത്തില്‍ വരുന്ന ഉല്‍ക്ക ശനിയാഴ്ച ഭൂമിയുടെ അരികിലൂടെ കടന്നുപോകുമെന്നും പ്രത്യക്ഷത്തില്‍ ഭൂമിക്ക് ഭീഷണിയില്ലെന്നും നാസ വ്യക്തമാക്കി. 2008ഗോ20 എന്നാണ് ഈ ഉല്‍ക്കയ്ക്ക് പേരുനല്‍കിയിരിക്കുന്നത്. സ്റ്റേഡിയത്തിന്റെ വലിപ്പമുള്ള ഉല്‍ക്കയ്ക്കുള്ളത്. താജ്മഹലിന്റെ മൂന്ന് മടങ്ങ് വരും. മണിക്കൂറില്‍ 18000 മൈല്‍ വേഗതയിലാണ് ഉല്‍ക്ക സഞ്ചരിക്കുന്നത്. അതിവേഗത്തില്‍ വരുന്നത് കൊണ്ടുതന്നെ ഇതിന്റെ സഞ്ചാര പഥത്തില്‍ വരുന്ന എന്തിനെയും നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും നാസ മുന്നറിയിപ്പ് നല്കി. 220 മീറ്ററാണ് ഇതിന്റെ വ്യാസം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള അകലത്തിന്റെ എട്ട് മടങ്ങ് അകലത്തിലൂടെയാണ് ഈ ഉല്‍ക്ക സഞ്ചരിക്കുക. ആപ്പോളോ എന്ന ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അപകടകാരികളായ ഉല്‍ക്കകളെയാണ് ഈ ഗണത്തില്‍ ഉള്‍പ്പെടുത്താറ്. ഈ വാര്‍ത്ത പുറത്തു വന്നതോടെ ആകാംക്ഷയിലാണ് ശാസ്ത്രലോകം.
Read Moreചിറ്റാറിലെ പി.പി. മത്തായിയുടെ മരണത്തിന് ഒരുവര്‍ഷം;അന്തിമ തീരുമാനം എടുക്കാതെ സിബിഐയും
പത്തനംതിട്ട: വനപാലകരുടെ കസ്റ്റഡിയിലിരിക്കെ ചിറ്റാര്‍ കുടപ്പനക്കുളം പടിഞ്ഞാറെചരുവില്‍ പി.പി. മത്തായി (പൊന്നു – 41) മരിച്ചിട്ട് നാളെ ഒരു വര്‍ഷം. യുവകര്‍ഷകനായ മത്തായിയുടെ മരണകാരണം കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് മൃതദേഹവം മോര്‍ച്ചറിയില്‍ സൂക്ഷിച്ച് ഭാര്യ ഷീബയും ബന്ധുക്കളും കര്‍ഷക സംഘടനകളും നടത്തിയ ഐതിഹാസിക സമരത്തിലൂടെ ശ്രദ്ധേയമായ കേസാണിത്. ഒടുവില്‍ ഹൈക്കോടതി ഉത്തരവു പ്രകാരം അന്വേഷണം സിബിഐ ഏറ്റെടുത്തെങ്കിലും 11 മാസത്തെ അന്വേഷണത്തില്‍ ആരെയും അറസ്റ്റു ചെയ്യാനോ കുറ്റപത്രം പൂര്‍ത്തിയാക്കാനോ കഴിഞ്ഞിട്ടില്ല. അന്വേഷണം പൂര്‍ത്തിയായതായും റിപ്പോര്‍ട്ട് ഉടന്‍ നല്‍കുമെന്നാണ് ഇപ്പോള്‍ സിബിഐ ഉദ്യോഗസ്ഥര്‍ പറയുന്നത്. അന്തിമ റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥരുടെ അനുമതിക്കായി നല്‍കിയിരിക്കുകയാണ്. മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരുന്ന മൃതദേഹം സിബിഐ സംഘം റീ പോസ്റ്റുമോര്‍ട്ടം നടത്തിയശേഷമാണ് സംസ്കരിച്ചത്. കൃത്യമായ തെളിവുകള്‍ ശേഖരിച്ചാണ് സിബിഐ സംഘം മുന്നോട്ടു പോയത്. മത്തായിയെ കസ്റ്റഡിയിലെടുത്ത വനപാലകരും അവരോടൊപ്പമുണ്ടായിരുന്ന മറ്റു ചിലരും കേസില്‍ പ്രതി…
Read Moreസൈബർ ലോകത്തെ ഒളിഞ്ഞുനോട്ടം..! വിവരം ചോർത്തുന്ന ഉടായിപ്പ് സമ്മാനം!
വി.ആർ. ഹരിപ്രസാദ് കല്യാണം കഴിക്കാൻ പോകുന്ന പെണ്‍കുട്ടിയോട്, അല്ലെങ്കിൽ കാമുകിയോട് സ്വന്തന്ത്രമായി സംസാരിക്കണമെന്നു തോന്നുന്നത് സ്വാഭാവികം. വീട്ടുകാർ കാണാതെ, സംശയം തോന്നാതെ ലാൻഡ് ഫോണിനടുത്തു ചുറ്റിത്തിരിഞ്ഞ കാലം മാറിയതോടെ അതിനു പുതിയ വഴികൾ തെളിഞ്ഞു. കല്യാണനിശ്ചയത്തിന് പട്ടുസാരിയും വളയും പെണ്‍കുട്ടിക്കു നൽകുന്നതിനൊപ്പം പ്രതിശ്രുത വരൻ സ്മാർട്ട്ഫോണ്‍ സമ്മാനിക്കുന്നത് ഒരു ചടങ്ങിനു തുല്യമായിക്കഴിഞ്ഞു. ഒരു ശല്യവുമില്ലാതെ സംസാരിക്കാം, ചാറ്റ് ചെയ്യാം, വീഡിയോ കോൾ ചെയ്യാം. മൊത്തത്തിൽ സംഗതി ഉപകാരപ്രദമാണ്. കല്യാണം കഴിക്കാൻ പോകുന്നവർതന്നെ ആവണമെന്നു നിർബന്ധമില്ല, കാമുകീകാമുകന്മാരും ഇങ്ങനെ ഫോണ്‍ സമ്മാനിക്കൽ പതിവുണ്ട്.ഇവിടംവരെ കാര്യങ്ങൾ പെർഫെക്ട് ഓക്കേയാണ്. ഇനിയാണ് ഈ സമ്മാനത്തിനു പിന്നിൽ പലപ്പോഴും ഒളിഞ്ഞിരിക്കുന്ന മൂർഖൻ പാന്പ് പത്തിവിടർത്തുന്നത്. വെറുതെ ഒരു സ്മാർട്ട്ഫോണ്‍ വാങ്ങിനൽകുകയല്ല വികൃതമനസുള്ള ചില പ്രതിശ്രുത വരന്മാർ, അല്ലെങ്കിൽ കാമുകന്മാർ ചെയ്യുന്നത്. ഫോണ്‍ സമ്മാനിക്കുന്നതിനു മുന്‍പ് അതിൽ ഒരു രഹസ്യ മോണിറ്ററിംഗ് ആപ്പ് ഇൻസ്റ്റാൾ…
Read More26കാരിയായ ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ ! വാക്സിനെടുത്ത ശേഷം രോഗബാധയുണ്ടായത് രണ്ടു തവണ; ആശങ്കയേറുന്നു…
മുംബൈയിലെ 26കാരി ഡോക്ടര്‍ക്ക് കോവിഡ് ബാധിച്ചത് മൂന്നു തവണ. ഇതില്‍ രണ്ടു തവണയും രോഗബാധയുണ്ടായത് വാക്സിനേഷനു ശേഷമാണെന്നത് ആരോഗ്യമേഖലയില്‍ ആശങ്ക പടര്‍ത്തുകയാണ്. വാക്സിന് സ്വീകരിച്ച ശേഷം രണ്ടു തവണ കോവിഡ് ബാധിച്ച പശ്ചാത്തലത്തില്‍ ഇതിന്റെ വസ്തുത തിരിച്ചറിയാന്‍ ജനിതക ശ്രേണീകരണത്തിന് സാമ്പിള്‍ അയച്ചിരിക്കുകയാണ്. വീണ്ടും കോവിഡ് ബാധിച്ചത് ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായി ഡോക്ടര്‍ പറയുന്നു. എന്തുകൊണ്ട് മൂന്ന് തവണ കോവിഡ് ബാധിച്ചു എന്ന കാര്യത്തില്‍ വ്യക്തമായ ഉത്തരം ഇതുവരെ ലഭിച്ചിട്ടില്ല. കോവിഡ് വകഭേദം, രോഗപ്രതിരോശേഷി, തെറ്റായ കോവിഡ് പരിശോധനാഫലം തുടങ്ങി വിവിധ സാധ്യതകളാണ് പരിശോധിക്കുന്നതെന്നും അവര്‍ പറയുന്നു. 2020 ജൂണ്‍ 17നാണ് ഇവര്‍ക്ക് ആദ്യമായി കോവിഡ് സ്ഥിരീകരിച്ചത്. കോവിഡ് സെന്ററില്‍ ജോലി ചെയ്യുമ്പോഴാണ് ആദ്യമായി രോഗം വരുന്നത്. തുടര്‍ന്ന് ഈ വര്‍ഷം മെയ്, ജൂലൈ മാസങ്ങളിലും തനിക്ക് വീണ്ടും രോഗം പിടിപെട്ടതായി ഡോക്ടര്‍ പറയുന്നു. നേരിയ രോഗലക്ഷണങ്ങളായിരുന്നു മൂന്ന്…
Read Moreഒളിഞ്ഞു നിന്ന ആസൂത്രകൻ അയല്‍വാസി; വയോധികയെ കെട്ടിയിട്ട് മോഷണം; തിരികെ പോയപ്പോൾ മാപ്പപേക്ഷയും 1000 രൂപയും നൽകിയ കള്ളൻമാർ പിടിയിൽ
പന്തളം: പട്ടാപ്പകല്‍ വീട്ടമ്മയെ കൈകള്‍ കെട്ടിയിട്ട് ആഭരണങ്ങളും പണവും മോഷ്ടിച്ച സംഭവത്തിന്റെ സൂത്രധാരന്‍ അയല്‍വാസിയായ യുവാവെന്ന് പോലീസ്. കേസില്‍ ഇന്നലെ അറസ്റ്റിലായവരില്‍ നിന്നു ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തില്‍ അയല്‍വാസിയായ ആദര്‍ശ് മോഷണം ആസൂത്രണം ചെയ്തശേഷം വീട്ടമ്മയുടെ കണ്മുമ്പില്പെടാതെ മാറിനില്ക്കുകയായിരുന്നുവെന്ന് വ്യക്തമായി. കേസില്‍ സഹോദരങ്ങളായ മലയാലപ്പുഴ താഴം ചേറാടി ലക്ഷംവീട് കോളനിയില്‍ സിജി ഭവനത്തില്‍ സുഗുണന് ( സിജു – 28), അനുജന് സുനില്‍ രാജേഷ്(25), തോന്നല്ലൂര്‍ ആനന്ദവിലാസത്തില്‍ എസ്.ആദര്‍ശ്(30) എന്നിവരാണ് ഇന്നലെ പിടിയിലായത്. കടയ്ക്കാട് ഉളമയില്‍ വീട്ടില്‍ റാഷിക്കിനെ(19) നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. കടയ്ക്കാട് പനയറയില്‍ ശാന്തകുമാരിയെ(72)കെട്ടിയിട്ട് മോഷണം നടത്തിയകേസിലാണ് അറസറ്റ്. കഴിഞ്ഞ 20-ന് പകല്‍ 12 മണിയോടെ വാഴയില വെട്ടാന്‍ എന്ന വ്യാജേന വീട്ടിലെത്തിയ മൂന്നുപേരില്‍ രണ്ട് യുവാക്കള്‍ ചേര്‍ന്നാണ് ശാന്തകുമാരിയെ കൈകള്‍ ബന്ധിച്ച് മോഷണം നടത്തിയത്. മുൻപരിചയംപത്തനംതിട്ട കുമ്പഴയിലുള്ള വര്‍ക്ഷോപ്പിലും മദ്യശാലകളിലും ഒത്തുചേര്‍ന്നു സ്ഥാപിച്ചെടുത്ത…
Read Moreനിങ്ങളെക്കാണാന്‍ ഒരു രസവുമില്ലെന്ന് ആരാധകന് ! തകര്‍പ്പന്‍ മറുപടിയുമായി ലക്ഷ്മി ജയന്…
ബിഗ്ബോസിലൂടെ മലയാളികളുടെ ഇഷ്ടം നേടിയ താരമാണ് ലക്ഷ്മി ജയന്. നിലവില്‍ ബിഗ്ബോസിന്റെ സീസണ് ത്രീയുടെ ഗ്രാന്‍ഡ് ഫിനാലെയില്‍ മത്സരിച്ചവരില്‍ ലക്ഷ്മിയുമുണ്ടായിരുന്നു. എല്ലാവരും ഗ്രാന്‍ഡ് ഫിനാലെയുടെ ചിത്രങ്ങള്‍ പങ്കുവെയ്ക്കുന്നുമുണ്ട്. ലക്ഷ്മിയെക്കൂടാതെ ഡിംപല്‍, മണിക്കുട്ടന്, സൂര്യ, അനൂപ് , മജ്സിയ തുടങ്ങിയ ബിഗ് ബോസ് താരങ്ങളെല്ലാം ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത് ഗായിക ലക്ഷ്മി ജയന് പങ്കുവെച്ച വീഡിയോയാണ്. ബിഗ് ബോസ് ഷോ നടക്കുന്ന സ്ഥലത്ത് നിന്നുള്ള ലക്ഷ്മിയുടെ വീഡിയോ ആയിരുന്നു പങ്കുവെച്ചത്. ലക്ഷ്മിയുടെ റീല്‍സ് നിമിഷനേരം കൊണ്ട് വൈറലായിരുന്നു. നല്ല കമന്റിനോടൊപ്പം നെഗറ്റവ് കമന്റും വീഡിയോയ്ക്ക് ലഭിച്ചിട്ടുണ്ട്. മേക്കപ്പ് കൂടിപ്പോയി എന്നാണ് ഒരു ആരാധകന്റെ കമന്റ്. എന്തിനാണ് ഇത്രയും മേക്കപ്പ് ഒരു രസവുമില്ല നിങ്ങളെ കാണാന്‍ എന്നായിരുന്നു വീഡിയോയ്ക്ക് കമന്റായി കുറിച്ചത്. എന്നാല്‍ വളരെ മികച്ച മറുപടിയായിരുന്നു ലക്ഷ്മി നല്‍കിയത്. ഇത് ഫില്‍റ്റര്‍ എഫക്ട്…
Read Moreകാമുകന്റെ ജനനേന്ദ്രിയം ഭർത്താവ് വെടിവെച്ചു തകർത്തു; വെടിയേറ്റ കാമുകന്റെ മൂന്നാമത്തെ കാമുകിയാണ് വടവാതൂർ സ്വദേശിനിയായ യുവതി
ചെങ്ങന്നൂർ : ഭാര്യയെ കടത്തിക്കൊണ്ടുപോയി ഒളിച്ച് താമസിച്ച കാമുകന്റെ ജനനേന്ദ്രിയം ഭർത്താവ് വെടിവെച്ചു തകർത്തു. കോട്ടയം വടവാതൂർ സ്വദേശിയായ യുവാവാണ് ഭാര്യയുടെ കാമുകനോട് പ്രതികാരം തീർത്തത്. തന്റെ ഭാര്യയെ വശീകരിച്ച് കടത്തിക്കൊണ്ടുപോയി ആഴ്ചകളായി ചെങ്ങന്നൂരിൽ വാടകയ്ക്ക് കഴിയുകയായിരുന്നു എന്ന് മനസിലാക്കിയ ഇയാൾ കഴിഞ്ഞ മൂന്ന് ദിവസം മുൻപാണ് ചെങ്ങന്നൂരിലെത്തിയത്. തുടർന്ന് നടന്ന അന്വേഷണത്തിൽ ഭാര്യയും കാമുകനും മുണ്ടൻകാവിലെ വാടക വീട്ടിൽ താമസമാക്കിയിരിക്കുകയാണ് എന്നറിഞ്ഞു. പിന്നീട് ഭാര്യയും കാമുകനും ഒരുമിച്ച് താമസിക്കുന്നിടത്ത് ചെന്ന് അനുരഞ്ജനത്തിനായി ശ്രമം നടത്തി. ഇതിനിടെ യുവാവ് ഭാര്യാ കാമുകൻ ചെങ്ങന്നൂർ സ്വദേശിയായ യുവാവിനോട് വാക്ക്തർക്കമുണ്ടാക്കുകയും തർക്കം മൂത്ത് ഇയാൾ തന്റെ കൈവശമുണ്ടായിരുന്ന എയർഗൺ ഉപയോഗിച്ച് കാമുകന്റെ ജനനേന്ദ്രിയത്തിൽ വെടിയുതിർക്കുകയായിരുന്നു. ജനനേന്ദ്രിയത്തിൽ വെടിയേറ്റ കാമുകൻ തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.സംഭവത്തെ തുടർന്ന് വടവാതൂർ സ്വദേശിയായ യുവാവ് ഒളിവിലാണ്. വെടിയേറ്റ കാമുകന്റെ മൂന്നാമത്തെ കാമുകിയാണ് വടവാതൂർ സ്വദേശിനിയായ…
Read More