മിമിക്രി രംഗത്തു നിന്നും മലയാള സിനിമയിലെത്തിയ നിരവധി ആളുകളുണ്ട്. അക്കൂട്ടത്തില്‍ പ്രമുഖരാണ് ദിലീപും നാദിര്‍ഷയും. ദിലീപ് ഇന്ന് മലയാളത്തിലെ സൂപ്പര്‍താരങ്ങളിലൊരാളാണ്. നാദിര്‍ഷയാവട്ടെ പാരഡി ഗാനങ്ങളുടെ രാജാവായി ഏറെക്കാലം വാണതിനു ശേഷമാണ് മലയാള സിനിമയില്‍ സജീവമാകുന്നത്. എന്നാല്‍ അഭിനയത്തിനു പകരം സംവിധാനം ഉള്‍പ്പെടെയുള്ള മേഖലയിലാണ് താരം കൈമുദ്ര പതിപ്പിച്ചത്. ഗായകന്, ഗാനരചയിതാവ്, സംഗീത സംവിധായകന് എന്നീ മേഖലകളിലും ശോഭിക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. അമര്‍ അക്ബര്‍ അന്തോണി എന്ന 2015 ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രത്തിലൂടെയാണ് നാദിര്‍ഷ സിനിമ സംവിധായകനാകുന്നത്. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ നമിത പ്രമോദ് എന്നിവര്‍ പ്രധാന വേഷത്തിലെത്തിയ ചിത്രം സൂപ്പര്‍ ഹിറ്റായിരുന്നു. ഇപ്പോഴിതാ സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയതിനെ കുറിച്ച് മനസ് തുറക്കുകയാണ് നാദിര്‍ഷ. ഒരു ചാനല്‍ പരിപാടിയിലായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. സിനിമ സംവിധാനം ചെയ്യാന്‍ വൈകിപ്പോയോ എന്നുള്ള അവതാരകന്റെ ചോദ്യത്തിന് ഇല്ലയെന്നും…
Read MoreDay: July 27, 2021
സമാന്തര ടെലിഫോൺ എക്സ്ചേഞ്ച്; അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ ഒഴുകി ! പിന്നിൽ പ്രവർ ത്തിക്കുന്നവർക്ക് ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായി ബന്ധം; മലയാളികള്‍ക്ക് കോടികളുടെ നിക്ഷേപം
കെ.ഷിന്റുലാല്‍ കോഴിക്കോട്: ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണി ഉയര്‍ത്തുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ കോടികളുടെ നിക്ഷേപം..! കേസിലെ പ്രതിയും മലയാളിയുമായ സൂത്രധാരന്‍ 10 കോടിയിലേറെ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ നിക്ഷേപിച്ചെന്നാണ് അന്വേഷണസംഘം കണ്ടെത്തിയത്. സാമ്പത്തിക ശേഷി കുറഞ്ഞ കുടുംബത്തിലുള്ള സൂത്രധാരനായ പ്രതിക്ക് ഇത്രയും തുക നിക്ഷേപിക്കാന്‍ എവിടെനിന്ന് ലഭിച്ചുവെന്നതില്‍ ചില സംശയങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ വ്യക്തത വരുമെന്നാണ് അന്വേഷണസംഘം പറയുന്നത്. ആഭ്യന്തരസുരക്ഷയെ ബാധിക്കുന്ന സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചില്‍ മലയാളികളായ ചിലര്‍ കോടികള്‍ നിക്ഷേപിച്ചതായാണ് വിവരം. കോഴിക്കോട്, മലപ്പുറം, കൊച്ചി ജില്ലകളിലുള്പ്പെടെയുള്ളവര് വന്‍ തുക നിക്ഷേപിച്ചിട്ടുണ്ട്. ഇവരുടെ അക്കൗണ്ടുകളിലേക്ക് ലക്ഷങ്ങള്‍ തിരികെ എത്തിയതായും അന്വേഷണസംഘം കണ്ടെത്തിയിട്ടുണ്ട്. നിക്ഷേപിച്ചവരുടെ മുഴുവന്‍ വിവരങ്ങളും അന്വേഷണസംഘം ശേഖരിച്ചുവരികയാണ്. ഇവരുടെ ബാങ്ക് അക്കൗണ്ടുകളും ശേഖരിച്ചിട്ടുണ്ട്. ദുരൂഹതകള്‍ ബാക്കി വിദേശത്തേക്കുള്ള കോളുകള്‍ ചെയ്യാനും മറ്റുമായി വാട്സ് ആപ്പ് പോലുള്ള സൗകര്യങ്ങളുള്ളപ്പോള്‍ സമാന്തര ടെലിഫോണ്‍ എക്സ്ചേഞ്ചിന്റെ പ്രസക്തിയാണ്…
Read Moreതെരുവുനായ്ക്കളെ വിഷം കുത്തിവച്ചു കൊന്ന സംഭവം; ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി അധികൃതര്‍
കൊച്ചി: തൃക്കാക്കരയില്‍ തെരുവുനായ്ക്കളെ കൂട്ടത്തോടെ വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യാനൊരുങ്ങി അധികൃതര്‍. കേസില്‍ ഇതുവരെ പിടിയിലായ പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറെ ചോദ്യം ചെയ്യുന്നത്. നഗരസഭയിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടറിന്റെ നിര്‍ദേശം അനുസരിച്ചാണ് തെരുവുനായ്ക്കളെ കുരുക്കിട്ട് പിടിച്ചതെന്നും അതിനു വേണ്ടതായ സൗകര്യങ്ങള്‍ ഒരുക്കി തന്നതും ഫണ്ട് നല്കിയതും അദേഹമാണെന്നും പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ടെന്നാണു പോലീസ് പറയുന്നത്. അദേഹത്തെ ചോദ്യം ചെയ്തശേഷം കൂടുതല്‍ പേര്‍ക്ക് ഇക്കാര്യത്തില്‍ പങ്കുണ്ടോയെന്നും അന്വേഷിക്കാനാണു പോലീസിന്റെ തീരുമാനം. കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് മാറാട് എസ്.കെ. നിവാസില്‍ പ്രവീശ് (26), തിരുവണ്ണൂര്‍, കണ്ണാരിപറമ്പില് രഞ്ജിത് കുമാര്‍ (39), പുതിയറ കല്ലത്തംകടവില് രഘു (47) എന്നിവരെയാണ് ഇന്‍ഫോപാര്‍ക്ക് സബ് ഇന്‍സ്പെക്ടര്‍ ടി.ബി.അനസിന്റെ നേതൃത്വത്തില്‍ ഇന്നലെ അറസ്റ്റ് ചെയ്തത്. നായ്ക്കളെ കൊന്നതുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്ത ശേഷം…
Read Moreഅവൻ കുഴപ്പക്കാരനോ? അഫ്ഗാൻ പൗരൻ പോലീസ് കസ്റ്റഡിയില്‍; തീവ്രവാദബന്ധമുണ്ടോയെന്ന് അന്വേഷണം
കൊച്ചി: വ്യാജ രേഖകള്‍ നല്കി കൊച്ചി കപ്പല്‍ശാലയില്‍ ജോലി നോക്കിയ സംഭവത്തില്‍ പ്രതിയായ അഫ്ഗാന് പൗരനെ കസ്റ്റഡിയില്‍ വാങ്ങിപോലീസ്. എട്ടു ദിവസത്തേയ്ക്കാണു പ്രതിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടിയിട്ടുള്ളത്. ഇയാളുടെ യാത്രാ രേഖകളടക്കം പരിശോധിക്കാനുള്ള നീക്കത്തിലാണ് അധികൃതര്‍. പ്രതിയെ വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുന്ന അധികൃതര്‍ പ്രതിക്ക് ഏതെങ്കിലും വീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടോയെന്നതടക്കമുള്ള വിവരങ്ങള്‍ പരിശോധിക്കും. ഇന്ത്യയില്‍ എത്തുന്നതിനുമുമ്പ് ഇയാള്‍ എവിടെയായിരുന്നുവെന്നത് അടക്കമുള്ള കാര്യങ്ങള്‍ അധികൃതര്‍ അന്വേഷിക്കുന്നുണ്ട്. പോലീസ് കസ്റ്റഡിയില്‍ തുടരുന്നതിനിടെ കേന്ദ്ര അന്വേഷണ ഏജന്‍സികളും വിവരങ്ങള്‍ ആരായുമെന്നാണു സൂചന. പിടികൂടിയ സമയത്ത് പ്രാഥമികമായി ചോദ്യം ചെയ്തിരുന്നെങ്കിലും വിശദമായ അന്വേഷണം വേണമെന്ന നിലപാടിലായിരുന്നു പോലീസ്. കൊച്ചി കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിലാണു പ്രധാനമായും അന്വേഷണം നടത്തുന്നത്.
Read Moreസിഎൻജി വാഹന ഉടമകൾ വെട്ടിൽ; ഇന്ധനടാങ്ക് പരിശോധനാ കേന്ദ്രങ്ങൾ സംസ്ഥാനത്തില്ല; നടപടിക്രമങ്ങളുടെ നൂലാമാല
ബോബൻ ബി. കിഴക്കേത്തറആലുവ: കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ വാക്കുകൾ വിശ്വസിച്ച് സിഎൻജി വാഹനങ്ങൾ സ്വന്തമാക്കിയ നൂറുക്കണക്കിന് ഉടമകൾ വെട്ടിലായി. ഇന്ധന ടാങ്കുകളുടെ കാര്യക്ഷമത പരിശോധിച്ച സർട്ടിഫിക്കറ്റ് കാണിക്കാതെ ഇന്ധനം നിറച്ചു തരില്ലെന്ന് സിഎൻജി പമ്പ് ഉടമകൾ നിലപാടെടുത്തതോടെയാണ് വാഹന ഉടമകൾ പെരുവഴിയിലായിരിക്കുന്നത്. ചെന്നൈ അല്ലെങ്കിൽ ബംഗളൂരുസിഎൻജി ടാങ്ക് പരിശോധിച്ച് സുരക്ഷിതമാണെന്ന സർട്ടിഫിക്കറ്റ് നൽകേണ്ട ഏജൻസികൾ കേരളത്തിൽ ഇല്ലാത്തതതിനാൽ എന്തു ചെയ്യുമെന്നറിയാതെ വാഹന ഉടമകൾ ഇരുട്ടിലാണ്. ഏറ്റവും അടുത്തുള്ളത് ചെന്നൈ, ബംഗളൂരു നഗരങ്ങൾ ആയിരുന്നു. അവിടെയുള്ള കേന്ദ്രങ്ങളും ഇപ്പോൾ പ്രവർത്തന രഹിതമാണ്. കേരളത്തിൽ സിഎൻജി എൻജിൻ പരിശോധിച്ച് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകാൻ ഇതുവരെയും ആരെയും നിയോഗിച്ചിട്ടില്ലെന്ന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഷാജി മാധവൻ “രാഷ്ട്രദീപിക’യോട് പറഞ്ഞു. നിബന്ധനക്ക് കാരണം അപകടംകഴിഞ്ഞ 11ന് പഞ്ചാബിൽ ഇന്ധനം നിറയ്ക്കുന്നതിനിടെ ആൾട്ടോ കാർ പൊട്ടിത്തെറിച്ചതാണ് കർശന നടപടികളിലേക്ക് കടക്കാൻ പമ്പുടമകളെ നിർബന്ധിതരാക്കിയിരിക്കുന്നത്. ടാങ്കിൽ…
Read Moreസൈനികന് സ്ത്രീധനമായി ആവശ്യപ്പെട്ടത് 21 നഖങ്ങളുള്ള ആമയെയും ലാബ്രഡോറിനെയും ! കേള്‍ക്കുമ്പോള്‍ നിസ്സാരമെന്നു തോന്നുമെങ്കിലും സംഭവം അത്ര നിസ്സാരമല്ല…
സ്ത്രീധന പീഡനങ്ങളും അതുമൂലമുണ്ടാകുന്ന മരണങ്ങളും സമൂഹത്തില്‍ കൂടിവരുന്ന സാഹചര്യത്തില്‍ വിചിത്രമായ ഒരു സ്ത്രീധനത്തെപ്പറ്റിയുള്ള വാര്‍ത്തയാണ് വൈറലാകുന്നത്. ഔറംഗാബാധില്‍ നിന്നുമാണ് ഈ വാര്‍ത്ത. 21 നഖങ്ങളുള്ള ഒരു ആമയെയും ഒരു ലാബ്രഡോര്‍ നായയെയുമാണ് ഔറംഗബാദ് സ്വദേശിയായ സൈനികനും കുടുംബവും പെണ്‍വീട്ടുകാരോട് ആവശ്യപ്പെട്ടത്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സൈനികനും പെണ്‍കുട്ടിയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്. വിവാഹ നിശ്ചയത്തിനു മുന്‍പു തന്നെ രണ്ടു ലക്ഷം രൂപയും 10 ഗ്രാം സ്വര്‍ണവും വധുവിന്റെ വീട്ടുകാര്‍ സ്ത്രീധനമായി കൈമാറിയിരുന്നു. നിശ്ചയത്തിനു ശേഷം വിവാഹം നടക്കണമെങ്കില്‍ ഭാഗ്യചിഹ്നമായി കരുതുന്ന 21 കാല് നഖങ്ങളുള്ള ആമയും കറുത്ത നിറത്തിലുള്ള ലാബ്രഡോര്‍ നായയും വേണമെന്ന ഡിമാന്‍ഡും ഇവര്‍ വച്ചിരുന്നു. ഇവയ്ക്കു പുറമേ ഒരു ബുദ്ധപ്രതിമ, നിലവിളക്ക് എന്നിവയും വധുവിന് സ്ഥിരമായ സര്‍ക്കാര്‍ ജോലി വാങ്ങി നല്‍കാമെന്ന ഉറപ്പിന്മേല് പത്ത് ലക്ഷം രൂപയും ഇവര്‍ ആവശ്യപ്പെട്ടു. 21 നഖങ്ങളുള്ള…
Read Moreആത്മസുഹൃത്തിനെ കൊന്ന്ചാക്കിലാക്കി കുഴിച്ചുമൂടിയത് ഇതിനായിരുന്നോ; കോലഞ്ചേരിയിൽ സംഭവിച്ചതിനെക്കുറിച്ച് സ്ഥാപന ഉടമയുടെ വാക്കുൾ ഇങ്ങനെ…
കോലഞ്ചേരി: പൂതൃക്കയ്ക്കടുത്ത് പുളിഞ്ചോട് കുരിശിൽ ഇതരസംസ്ഥാന തൊഴിലാളിയെ കൊലപ്പെടുത്തി ചാക്കിലാക്കി പാറപ്പൊടിക്കൂനയിൽ താഴ്ത്തിയ സംഭവത്തിൽ പ്രതിയെന്ന് കരുതുന്ന ബംഗാൾ സ്വദേശിക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പ്രതിയെന്ന് സംശയിക്കുന്ന ബംഗാൾ മൂർഷിദാബാദ് സ്വദേശി ദീപൻകുമാർ ദാസിനായി അന്വേഷണം. ഇയാൾ തമിഴ്നാട്ടിലേക്ക് കടന്നിട്ടുണ്ട് എന്ന വിവരമാണ് പോലീസിന് ലഭിച്ചിട്ടുള്ളത്. ഇതിന്റെ ഭാഗമായി ഒരു ടീമിനെ അവിടേക്ക് അയച്ചിട്ടുണ്ടെന്നും പുത്തൻകുരിശ് സിഐ മഞ്ജുനാഥ് പറഞ്ഞു. നിരത്ത് കട്ടകൾ ഉണ്ടാക്കുന്ന കമ്പനിയിലാണ് ഇന്നലെ രാവിലെ 8.45ഓടെ മൃതദേഹം കണ്ടെത്തിയത്. യൂണിറ്റിൽ ജോലി ചെയ്തിരുന്ന ആസാം സ്വദേശിയായ രാജാ ദാസാണ് കൊല്ലപ്പെട്ടത്. രണ്ടു മാസം മുമ്പാണ് രണ്ടുപേരും ഇവിടെ പണിക്ക് എത്തിയത്. ഉറങ്ങിക്കിടന്ന രാജാ ദാസിനെ മൂർച്ചയുള്ള ആയുധം വച്ച് തലയ്ക്കടിക്കുകയായിരുന്നു. വലത് ചെവിക്ക് പുറകിലായി ആഴത്തിലുള്ള മൂന്നോളം മുറിവുകളുണ്ട്. കൃത്യം നടത്തിയ പ്രതി മൃതദേഹം ചണച്ചാക്കിലാക്കി വലിച്ചിഴച്ച് ഏകദേശം പത്ത് മീറ്റർ…
Read Moreദൈവം സമ്മാനിച്ച മഹത്തായ നിമിഷങ്ങളിലൊന്ന് ! സന്തോഷം ആരാധകരുമായി പങ്കുവെച്ച് പ്രിയദര്ശന്…
മോഹന്‍ലാലിനെ നായകനാക്കി പൃഥിരാജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ബ്രോ ഡാഡിയില്‍ മകള്‍ കല്യാണി അഭിനയിക്കുന്ന സന്തോഷം പങ്കുവച്ച് സംവിധായകന് പ്രിയദര്ശന്. പ്രിയ സുഹൃത്തായ ലാലിനൊപ്പം കല്യാണി വേഷമിടുന്നതിന്റെ സന്തോഷമാണ് ഇരുവരുടെയും ചിത്രത്തിനൊപ്പം പ്രിയദര്ശന് പങ്കുവച്ചത്. ‘ഇന്ന് എനിക്ക് ദൈവം സമ്മാനിച്ച ഏറ്റവും മഹത്തായ നിമിഷങ്ങളില്‍ ഒന്നാണ് ഇത്. എന്റെ മകള്‍ കല്യാണി എന്റെ ഏറ്റവും വലിയ അനുഗ്രഹമായ സുഹൃത്ത് മോഹന്‍ലാലിനൊപ്പം അഭിനയിക്കുന്നു.. പൃഥ്വിരാജിനും ആന്റണിക്കും നന്ദി…’ പ്രിയദര്ശന് കുറിച്ചു പൃഥ്വിരാജും സിനിമയില്‍ ഒരു മുഴുനീള കഥാപാത്രമായി എത്തുന്നുണ്ടെന്നതാണ് ബ്രോ ഡാഡിയുടെ മറ്റൊരു പ്രത്യേകത. മീന, കനിഹ, മുരളി ഗോപി, സൗബിന്, ലാലു അലക്സ് എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. ശ്രീജിത്ത് എന്നും ബിബിന്‍ മാളിയേക്കലുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം. അഭിനന്ദന് രാമാനുജം ഛായഗ്രഹണം…
Read Moreലഹരിയിൽ താളം തെറ്റി യുവതലമുറ; വാക്കുതർക്കത്തെ തുടർന്ന് വീട്ടിൽക്കയറി യുവാവിനെ വെട്ടിക്കൊന്നു ; മൂന്നു പേർ പിടിയിൽ
മുളന്തുരുത്തി: ലഹരിമരുന്ന് കേസുകളിലെ സ്ഥിരം പ്രതിയായ യുവാവിനെ വീട്ടിൽ കയറി വെട്ടിക്കൊന്ന സംഭവത്തിൽ മൂന്നു പേർ പിടിയിൽ.മുളന്തുരുത്തി പെരുമ്പിള്ളിയിൽ ഈച്ചിരവേലിൽ മത്തായിയുടെ മകൻ ജോജി മത്തായി ( 24 ) ആണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകിട്ട് നാലരയോടെ രണ്ടു ബൈക്കുകളിലായെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയത്. ജോജിയുമായി സംഘം വാക്കുതർക്കത്തിൽ ഏർപ്പെടുകയും മുറ്റത്തു വച്ചുതന്നെ ആക്രമിക്കുകയുമായിരുന്നു. ജോജിയുടെ കഴുത്തിനും നെഞ്ചിനുമാണ് വെട്ടേറ്റത്. ഇത് തടയാൻ എത്തിയപ്പോഴാണ് പിതാവ് മത്തായിക്കും വെട്ടേറ്റു. കൃത്യത്തിന് ശേഷം ഒരു ബൈക്കും ആയുധങ്ങളും ഉപേക്ഷിച്ചാണ് പ്രതികൾ ഓടി മറഞ്ഞത്.ആശുപത്രിയിലേക്കുള്ള വഴി കൃത്യം ചെയ്തവരെപ്പറ്റി ജോജി സൂചന നൽകിയിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് നടക്കാവ് സ്വദേശി അതുൽ (25) ഉദയംപേരൂർ സ്വദേശി ശരത് (27), വടക്കൻ പറവൂർ സ്വദേശി മിഥുൻ (25) എന്നിവർ പിടിയിലായിരിക്കുന്നത്. രക്ഷപ്പെട്ട സംഘത്തെ പുത്തൻകുരിശ് വടവുകോടിനു സമീപത്തുനിന്നാണ് ഇന്നലെ രാത്രി പന്ത്രണ്ടോടെ…
Read Moreഹോട്ടൽ വിവാദം; വീഡിയോ ചിത്രീകരിച്ച യുവാവിന് മർദ്ദനം; ആറ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസ്
പാലക്കാട്: വാരാന്ത്യ ലോക്ഡൗണ്‍ നിയന്ത്രണം ലംഘിച്ച് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയെന്ന വിവാദത്തിൽ ആറ് കോണ്‍ഗ്രസ് നേതാക്കൾക്കെതിരേ കേസ്. വി.ടി.ബൽറാം, പാളയം പ്രദീപ് എന്നിവർ ഉൾപ്പടെ സംഘത്തിനെതിരേയാണ് കേസെടുത്തിരിക്കുന്നത്. വധഭീഷണി, കൈയേറ്റം തുടങ്ങിയ വകുപ്പുകൾ ചേർത്താണ് കേസ്. ഹോട്ടലിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നത് ചോദ്യം ചെയ്ത തന്നെ കോണ്‍ഗ്രസ് നേതാക്കൾ മർദ്ദിച്ചുവെന്ന യുവാവിന്റെ പരാതിയിൽ പാലക്കാട് കസബ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പരാതിക്കാരനായ യുവാവാണ് വീഡിയോ ചിത്രീകരിച്ചത്. മർദ്ദനത്തിൽ പരിക്കേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സ തേടി. ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട്ടെ ഹോട്ടലിൽ ഇരിക്കുന്ന ദൃശ്യങ്ങൾ പുറത്തുവന്നത്. പിന്നാലെ ഇവർക്കെതിരേ രൂക്ഷ വിമർശനം ഉയർന്നു. ഭക്ഷണം പാഴ്സൽ ഓർഡർ ചെയ്ത് കാത്തിരിക്കുകയായിരുന്നുവെന്നാണ് എംപിയുടെ വിശദീകരണം. സംഭവത്തിൽ ഹോട്ടലിനെതിരേയും കേസെടുത്തിരുന്നു.
Read More