ഗാന്ധിനഗർ: തലച്ചോറിന്റെ പിൻഭാഗത്തെ സങ്കീർണമായ ട്യൂമർ, താക്കോൽ ദ്വാര ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്ത് സംസ്ഥാനത്തിന് അഭിമാനമായി കോട്ടയം മെഡിക്കൽ കോളജ്. സംസ്ഥാനത്തെ മെഡിക്കൽ കോളജുകളിൽ ആദ്യമായാണ് ഇത്തരത്തിൽ സങ്കീർണമായ ശരീര ഭാഗത്ത് താക്കോൽ ദ്വാര ശസ്ത്രക്രിയ നടത്തിയതെന്ന് ന്യൂറോ സർജറി മേധാവി ഡോ.പി.കെ. ബാലകൃഷ്ണൻ പറഞ്ഞു. ഇടുക്കി സ്വദേശിനിയായ റാണി(42)യാണ് ശസ്ത്രക്രിയയ്ക്കു വിധേയമായത്. തലവേദനയെ തുടർന്നാണ് കോട്ടയം മെഡിക്കൽ കോളജ് ന്യൂറോ വിഭാഗത്തിൽ ഇവർ ചികിത്സയ്ക്ക് എത്തുന്നത്. വിദഗ്ധ പരിശോധനയിൽ തലച്ചോറിന്റെ പിൻഭാഗത്ത് വെള്ളക്കെട്ട് കാണപ്പെട്ടു. തുടർന്ന് തല തുറന്ന് ശസ്ത്രക്രിയ നടത്തി. പിന്നീട് ശസ്ത്രക്രിയ നടത്തിയ ഭാഗ ത്തെ ട്യൂബിൽ അണുബാധയുണ്ടായതോടെയാണ് അടിയന്തരമായി താക്കോൽ ദ്വാര ശസത്രക്രിയ നടത്തിയത്. സാധാരണ ഇത്തരം ശസ്ത്രക്രിയ തല തുറന്നാണ് ചെയ്യേണ്ടത്. ഇത് അപകട സാധ്യതയും നീണ്ടകാല ആശുപത്രി വാസത്തിനും കാരണമാകും. ഈ സാഹചര്യത്തിലാണ് കഴിഞ്ഞ 13ന് താക്കോൽ ദ്വാര…
Read MoreDay: September 17, 2021
സിപിഎം ജില്ലാ സെക്രട്ടറി വ്യക്തമാക്കുന്നു…. ‘ആരോഗ്യ മന്ത്രിക്കെതിരെ മാധ്യമങ്ങളിൽ നടക്കുന്നതു വ്യാജ പ്രചാരണങ്ങള്‍’; ആറന്മുളയിൽ സംഭവിച്ചത് …
പത്തനംതിട്ട: ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം നടക്കുന്നതായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു. പത്തനംതിട്ട നഗരത്തിലെ പാര്‍ട്ടി കമ്മിറ്റികളില്‍ വിമര്‍ശനം നടന്നുവെന്ന പ്രചാരണം വ്യാജമാണെന്നാണ് സിപിഎം വിശദീകരണം. കഴിഞ്ഞ നിയമസഭാതെരെഞ്ഞെടുപ്പുകാലത്തും വീണാ ജോര്‍ജിനെതിരെ ഇത്തരം പ്രചാരണമുണ്ടായിരുന്നതായി സിപിഎം സെക്രട്ടറി പറഞ്ഞു. ഒരു മന്ത്രിയെ വിളിച്ചാല്‍ ഫോണെടുക്കാറില്ലെന്നു കഴിഞ്ഞദിവസം കായംകുളം എംഎല്‍എ യു. പ്രതിഭ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ പത്തനംതിട്ടയിലും ചില ചര്‍ച്ചകള്‍ അരങ്ങേറുന്നത് മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ആറന്മുളയിൽ സംഭവിച്ചത് കഴിഞ്ഞ നിയമസഭാ തെരെഞ്ഞെടുപ്പിന്റെ അവലോകനറിപ്പോര്‍ട്ടില്‍ വീണാ ജോര്‍ജ്് മത്സരിച്ച ആറന്മുള മണ്ഡലത്തിലെ 22 േസിപിഎം ലോക്കല്‍ കമ്മറ്റികളില്‍ 20 കമ്മിറ്റികളിലും പ്രാദേശിക നേതാക്കളടക്കം ചില പാര്‍ട്ടിഅംഗങ്ങള്‍ തന്നെ തെരെഞ്ഞെടുപ്പ്പ്രചാരണത്തില് നിഷ്ക്രിയരായിരുന്നുവെന്ന റിപ്പോര്‍ട്ടും പുറത്തുവന്നതിനു പിന്നാലെയാണ് സിപിഎം സെക്രട്ടറി മാധ്യമങ്ങള്‍ക്കുനേരെ തിരിഞ്ഞത്. അവലോകനറിപ്പോര്‍ട്ടില്‍ പത്തനംതിട്ട നഗരത്തിലെ സൗത്ത് നോര്‍ത്ത് ലോക്കല്‍ കമ്മിറ്റികളില്‍ തെരെഞ്ഞെടുപ്പു…
Read Moreരണ്ട് വർഷത്തെ വീസക്ക് പകരം പത്ത് വർഷത്തെ റസിഡൻസ് വീസ! തയ്യുള്ളതിൽ അഷറഫിന് ഗോൾഡൻ വീസ ലഭിച്ചു
തലശേരി: പന്യന്നൂർ ഗ്രാമപഞ്ചായത്ത് മുൻ മെംബറും ദുബായ് ആസ്ഥാനമായുള്ള കെ.ബി.ആർ മിഡിൽ ഈസ്റ്റ് ഫുഡ് സ്റ്റഫ് ട്രേഡിംഗ് കമ്പനി എക്സിക്യൂട്ടീവ് ഡയറക്ടറുമായ പന്യന്നൂർ മാരാങ്കണ്ടി തയ്യുള്ളതിൽ അഷ്റഫിനെ യുഎഇ ഗവൺമെന്റ് മുൻനിര ബിസിനസുകാർക്ക് നൽകുന്ന ഗോൾഡൻ വീസ നൽകി ആദരിച്ചു. നേരെത്തെ മമ്മൂട്ടി, മോഹൻലാൽ, പൃഥിരാജ്, എം.എ.യൂസഫലി, പൊയിൽ അബ്ദുള്ള എന്നിവർക്ക് ഗോൾഡൻ വീസ നൽകി ആദരിച്ചിരുന്നു. രണ്ട് വർഷത്തെ വീസക്ക് പകരം പത്ത് വർഷത്തെ റസിഡൻസ് വീസയാണ് ഗോൾഡൻ വീസയിലൂടെ ലഭിക്കുന്നത്. എമിഗ്രേഷൻ ഓഫീസർ ക്യാപ്റ്റൻ നാസർ അലി ഷംസിയാണ് ഗോൾഡൻ വീസ അംഗീകാരം പതിച്ച പാസ്പോർട്ട് അഷറഫിന് കൈമാറിയത് കൈമാറിയത്. ചൊക്ലി മാരാങ്കണ്ടി ജുമാ മസ്ജിദ് സെക്രട്ടറിയായും സേവനമനുഷ്ഠിച്ചിട്ടുള്ള അഷറഫ് നിലവിൽ സ്പോർട്ടിംഗ് മാരാങ്കണ്ടി രക്ഷാധികാരിയുമാണ്. യുഎഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമാണ് മുൻനിര ബിസിനസുകാരെ…
Read Moreതെലങ്കാന സർക്കാർ നൽകിയത് വൻ ആനുകൂല്യങ്ങൾ; രണ്ടു വന്‍കിട പദ്ധതികളുടെ കരാര്‍ ഒപ്പിട്ട് കിറ്റെക്സ്
കൊച്ചി: തെലങ്കാനയില്‍ രണ്ടു വന്‍കിട പദ്ധതികളുടെ കരാര്‍ (എംഒയു) ഒപ്പിട്ട് കിറ്റെക്സ്. വാറങ്കലിലെ മെഗാ ടെക്സ്റ്റയില്‍ പാര്‍ക്കിലെയും ഹൈദരാബാദിലെ ഇന്‍ട്രസ്ട്രീയല്‍ പാര്‍ക്കിലെയും രണ്ടു വന്‍കിട പദ്ധതികളുടെ കരാറിലാണ് ഒപ്പിട്ടത്. തെലങ്കാന സര്‍ക്കാരിനുവേണ്ടി വ്യവസായ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയേഷ് രജ്ഞനും കിറ്റെക്സിനുവേണ്ടി മാനേജിംഗ് ഡയറക്ടര്‍ സാബു എം. ജേക്കബുമാണു ഹൈദ്രബാദില്‍ കരാറില്‍ ഒപ്പിട്ടത്. വ്യവസായ മന്ത്രി കെ.ടി. രാമറാവുവുമായി കൂടികാഴ്ച നടത്തിയതിനുശേഷമായിരുന്നു ഒപ്പിടല്‍. ഔദ്യോഗിക ചടങ്ങും പ്രഖ്യാപനവും നാളെ നടക്കും. വന്‍ ആനുകൂല്യങ്ങളാണു തെലങ്കാനയില്‍ നിക്ഷേപത്തിനായി സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് കിറ്റക്സ് അധികൃതര്‍ വ്യക്തമാക്കുന്നു. ആനുകൂല്യങ്ങള്‍, നിക്ഷേപം, സബ്സിഡി, തൊഴിലവസരങ്ങള്‍ അടക്കമുള്ള വന്‍ പാക്കേജിന്റെ വിശദാംശങ്ങളും നാളെ വ്യക്തമാകും. എംഡി സാബു ജേക്കബിനെ കൂടാതെ വൈസ് പ്രസിഡന്റ് ക്രിസ്റ്റിയന്‍ സ്ട്രാം, വൈസ് പ്രസിഡന്റ് ഓപ്പറേഷന്‍സ് ഹര്‍കിഷന്‍ സിംഗ് സോധി, ഡയറക്ടര്‍ തോമസ് ചെറിയാന്, ജനറല്‍ മാനേജര്‍ സജീ കുര്യന്,…
Read Moreഉദ്യോഗസ്ഥരുടെ ഒത്താശയിൽ..! പരാതി പാറമട ഉടമയ്ക്കു ചോർത്തിയ സംഭവം; എസ്ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് മുട്ടന്‍പണി
പത്തനംതിട്ട: അനധികൃത പാറഖനനം സംബന്ധിച്ച് പരിസ്ഥിതി പ്രവര്ത്തകന് തിരുവനന്തപുരം പോലീസ് കണ്ട്രോള് റൂമില്‍ വിളിച്ചു പറഞ്ഞ പരാതിയുടെ വിശദാംശങ്ങള്‍ പാറമട ഉടമയ്ക്ക് ചോര്‍ത്തി നല്‍കിയെന്ന പരാതിയില്‍ ചിറ്റാര്‍ പോലീസ് സ്റ്റേഷനിലെ എസ്ഐ അടക്കം മൂന്നു പൊലീസുകാര്‍ക്ക് സസ്പെന്ഷന്. എസ്ഐ സാജു പി. ജോര്‍ജ്, സിപിഓമാരായ സച്ചിന്, രതീഷ്(മത്തായി) എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. നടപടി ഉണ്ടാകുമെന്നു മനസിലാക്കി സ്ഥലംമാറ്റത്തിനു ശ്രമിക്കുന്നതിനിടെയാണ് എസ്ഐയ്ക്ക് സസ്പെന്ഷന് ഉത്തരവ് ലഭിച്ചത്. പരിസ്ഥിതി പ്രവര്‍ത്തകനും പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ കമ്മിറ്റി അംഗവുമായ ബിജു മോടിയിലിനാണ് വധഭീഷണി നേരിടേണ്ടി വന്നത്. ഉദ്യോഗസ്ഥരുടെ ഒത്താശയിൽ ചിറ്റാര്‍ മീന്‍കുഴി തടത്തില്‍ കുടിവെള്ള പദ്ധതിയുടെ ജലസംഭരണിക്ക് സമീപമാണ് അച്ചായന് എന്ന വിളിപ്പേരില്‍ അറിയുന്ന ക്വാറി ഉടമ പാറ പൊട്ടിച്ചത്. മൈനിംഗ് ആന്‍ഡ് ജിയോളജിയുടെയും മറ്റ് വകുപ്പുകളുടെയും അനുമതിയില്ലാതെ ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ മാസങ്ങളായി തുടരുന്ന ഖനനത്തിനെതിരെ ജില്ലാ കലക്ടര്‍…
Read Moreകുട്ടികളോ ഞങ്ങള്‍ക്കറിയില്ലല്ലോ ! കുട്ടികള്‍ വേണമെന്ന് ആര്‍ക്കാണ് കൂടുതല്‍ ആഗ്രഹമെന്ന് ചോദ്യത്തിന് എലീനയുടെയും രോഹിതിന്റെയും മറുപടി ഇങ്ങനെ…
നടിയും മോഡലും അവതാരകയുമായെല്ലാം മലയാളികളുടെ ഇഷ്ടം പിടിച്ചുപറ്റിയ സുന്ദരിയാണ് എലീന പടിക്കല്‍. ബിഗ്ബോസിന്റെ രണ്ടാം സീസണിലും താരം ഒരു കൈ നോക്കിയിരുന്നു. ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് നീണ്ട കാലത്തെ പ്രണയത്തിന് ഒടുവില്‍ എലീന പടിക്കലും രോഹിത്തും വിവാഹിതര്‍ ആവുന്നത്. ബിഗ്ബോസില്‍ വെച്ചായിരുന്നു എലീന തന്റെ പ്രണയം തുറന്നു പറഞ്ഞത്. എലീനയുടെ വീട്ടുകാര്‍ പോലും അപ്പോഴായിരുന്നു താരത്തിന്റെ പ്രണയം അറിഞ്ഞത്. ഇപ്പോഴിതാ വിവാഹ ശേഷമുള്ള വിശേഷങ്ങള്‍ പങ്കുവെച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഇരുവരും. സര്‍പ്രൈസുകള്‍ തരാന്‍ എപ്പോഴും മുന്നില്‍ നില്‍ക്കുന്നത് രോഹിത്താണെന്നാണ് എലീന പറയുന്നത്. ഒരു അഭിമുഖത്തിലാണ് എലീന ഇക്കാര്യം പറഞ്ഞത്. നല്ലൊരു ലിസണര്‍ ആണ് രോഹിത് എന്നും തന്റെ എന്ത് ആഗ്രഹവും സാധിച്ചു തരുന്ന വ്യക്തിയാണ് കക്ഷിയെന്നും എലീന പറയുന്നു. വിവാഹം കഴിഞ്ഞു രണ്ടാം ദിവസം രോഹിത് പുറത്തു പോയി തിരികെ എത്തിയപ്പോള്‍ വലിയൊരു സര്‍പ്രൈസ് രോഹിത് നല്കി. ഏകദേശം…
Read More2.5 മില്യണ്‍ യുഎസ് ഡോളറിന്റെ ലോട്ടറിയടിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിയത് 60 ലക്ഷം;മഹാരാഷ്ട്രക്കാരൻ പ്രതിയെ കുടുക്കാൻ സഹായിച്ചത് പോലീസിന്റെ ആ തന്ത്രം
കൊച്ചി: വിദേശ ലോട്ടറി അടിച്ചെന്നു തെറ്റിദ്ധരിപ്പിച്ച് 60 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയെ പോലീസ് പിടികൂടിയത് വിശദമായ അന്വേഷണത്തിനുശേഷം. മഹാരാഷ്ട്രയിലെ മല്‍വാനി പോലീസ് സ്റ്റേഷന് പരിധിയില്‍ ഒളിവില്‍ കഴിഞ്ഞുവന്ന പ്രതിയെ അതിസാഹസികമായാണു അറസ്റ്റ് ചെയ്തത്. 2012 മുതലുള്ള സിം കാര്‍ഡുകളുടെ ടവര്‍ ലൊക്കേഷനും ബാങ്ക് ഇടപാടുകളും ഉള്‍പ്പെടെ ശേഖരിച്ചു നടത്തിയ വിശദമായ അന്വേഷണത്തിലാണു പ്രതി കുടുങ്ങിയത്. ഗുജറാത്തിലെ കച്ച് ജില്ലയിലെ ബൂച്ച് ഗ്രാമത്തില്‍ നവീന്‍ ബാലുശാലി(35)യാണു പിടിയിലായത്. 2.5 മില്യണ്‍ യുഎസ് ഡോളര്‍ വിദേശ ലോട്ടറി അടിച്ചുവെന്നു തെറ്റിദ്ധരിപ്പിച്ച് തൃപ്പൂണിത്തുറ സ്വദേശിനിയില്‍നിന്നു പണം തട്ടിയ കേസിലാണ് അറസ്റ്റ്. 2012 ലാണു കേസിനാസ്പദമായ സംഭവം നടന്നത്. സര്‍വീസ് ചാര്‍ജ്, ടാക്സ് ഇനത്തിലെന്നു പറഞ്ഞു വിശ്വസിപ്പിച്ച് 60 ലക്ഷത്തോളം രൂപ കൈക്കലാക്കിയശേഷമാണു പ്രതി ഒളിവില്‍ പോയതെന്നു അധികൃതര്‍ വ്യക്തമാക്കുന്നു. ഹില്‍പ്പാലസ് പോലീസ് നടത്തിവന്ന അന്വേഷണം പിന്നീട് 2019 ല്‍…
Read Moreരണ്ടു സമുദായത്തില്‍പെട്ടവര്‍ സ്നേഹിച്ചു വിവാഹിതരായി, നിരന്തരകലഹവും ! ഭാര്യയെ കുത്തിക്കൊന്നശേഷം ജീവനൊടുക്കാൻ ശ്രമിച്ച സംഭവം; ഭർത്താവിന്റെ നില ഗുരുതരം
കടുത്തുരുത്തി: കുടുംബ വഴക്കിനെത്തുടര്‍ന്ന് ഭര്‍ത്താവ് ഭാര്യയെ കുത്തികൊന്ന ശേഷം വിഷം കഴിച്ചു ആത്മഹത്യയ്ക്കു ശ്രമിച്ച ഭര്‍ത്താവിന്റെ സ്ഥിതി ഗുരുതരമായി തുടരുന്നു. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ തീവ്രപരിചണ വിഭാഗത്തിലാണ് ഇദേഹം. ആയാംകുടി നാലുസെന്റ് കോളനിയില്‍ ഇല്ലിപ്പടിക്കല്‍ രത്നമ്മ (57) ആണ് ഭര്‍ത്താവ് ചന്ദ്രന്റെ (65) കുത്തേറ്റ് മരിച്ചത്. ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം. പതിവായി ഇരുവരും വഴക്കിട്ടിരുന്നതായി പോലീസ് പറയുന്നു. ഇന്നലെയും ഇരുവരും തമ്മില്‍ വഴക്കുണ്ടായിരുന്നു. തുടര്‍ന്ന് ചന്ദ്രന് വീട്ടിലുണ്ടായിരുന്ന ഇളയ മകള്‍ അരുണിമയെ വീടിന് പുറത്തിറക്കി വാതിലടച്ചതിനു ശേഷം രത്നമ്മയെ കുത്തുകയായിരുന്നു. അരുണിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ അയല്‍വാസികള്‍ വാതില്‍ ചവിട്ടി പൊളിച്ചു അകത്തു പ്രവേശിച്ചപ്പോളാണ് കുത്തേറ്റു മരകിച്ചു കിടക്കുന്ന രത്നമ്മയെയും വിഷം കഴിച്ചു അവശനിലയിലായ ചന്ദ്രനെയും കാണുന്നത്. നിരന്തരകലഹം! കടുത്തുരുത്തി പോലീസെത്തി രത്നമ്മയുടെ ബോഡിയും അവശനിലയിലായിരുന്ന ചന്ദ്രനെയും മുട്ടുച്ചിറ എച്ച്ജിഎം ആശുപത്രിയിലേക്കു…
Read Moreനെല്ലിയന്പം ഇരട്ടക്കൊലപാതകം! പ്രതി വലയിൽ ? ജൂണ്‍ പത്തിന് രാത്രി എട്ടരയോടെസംഭവിച്ചത്…
പനമരം: നെല്ലിയന്പം ഗ്രാമത്തെ നടക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി വലയിലായെന്ന് സൂചന. ഇത് സംബന്ധിച്ച് ഇന്ന് അന്വേഷണ ഉദ്യോഗസ്ഥർ വാർത്താസമ്മേളനം നടത്തിയേക്കും. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേണിച്ചിറ സിഐ, മാനന്തവാടി സിഐ, പടിഞ്ഞാറത്തറ എസ്ഐ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജൂണ്‍ പത്തിന് നടന്ന വൃദ്ധ ദന്പതി കൊലക്കേസ് ആദ്യദിനങ്ങളിൽ ചില സൂചനകളിലേക്ക് എത്തിചേർന്നെങ്കിലും പിന്നിട് കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. അന്നു സംഭവിച്ചത് നെല്ലിയന്പം കാവടം പത്മാലയത്തിൽ റിട്ട.അധ്യാപകൻ കേശവൻ (75), ഭാര്യ പത്മാവതി (68) എന്നിവരാണ് അജ്ഞാതസംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൊലയാളികളെ പിടികൂടാൻ സാധിക്കാത്തത് മൂലം പ്രദേശവാസികളൊന്നാകെ ഭീതിയിലായിരുന്നു. പ്രദേശവാസികളുടെ ഫിംഗർ പ്രിന്റ്, ഫൂട്ട് പ്രിന്റ്, മറ്റ് തെളിവുകൾ എന്നിവയെല്ലാം പോലീസ് ശേഖരിച്ചാണ് അന്വേഷണം പുരോഗമിച്ചത്. എന്നാൽ പ്രദേശവാസികളെയാകെ ഭയപ്പാടിലാക്കി വീടുകൾ കേന്ദ്രീകരിച്ചുള്ള മോഷണ ശ്രമങ്ങൾ…
Read More103 കിലോമീറ്റർ രാത്രിയിൽ സഞ്ചരിച്ചെത്തിയത് കാമുകിയെ കാണാൻ; പലപ്പോഴായി പീഡിപ്പിച്ചത് കാമുകനും സുഹൃത്തും ചേർന്ന്; പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചയാളുടെ പ്രായവും ഞെട്ടിക്കുന്നത്…
ചിങ്ങവനം: ഇൻസ്റ്റഗ്രാം മുഖേന പരിചയപ്പെട്ട് പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ സുഹൃത്തുക്കൾ ചേർന്നു പലതവണ പീഡിപ്പിച്ച കേസിൽ 19കാരൻ പോലീസ് പിടിയിൽ. തിരുവനന്തപുരം, കല്ലന്പലം സഞ്ജയ് നിവാസിൽ എസ്. സഞ്ജയ്(19) ആണ് അറസ്റ്റിലായത്. സംഭവത്തിൽ മറ്റൊരു പ്രതി ഒളിവിലാണ്. ഇയാൾക്കായി തെരച്ചിൽ ആരംഭിച്ചു. ചിങ്ങവനം സ്വദേശിനിയായ പെണ്‍കുട്ടിയെ ഇൻസ്റ്റഗ്രാം വഴിയാണ് സഞ്ജയ് പരിചയപ്പെടുന്നത്. അടുപ്പം സ്ഥാപിച്ചതിനു ശേഷം കഴിഞ്ഞ ജനുവരിയിൽ വീട്ടിൽ ആരുമില്ലാത്ത സമയത്ത് വീട്ടിലെത്തിയാണ് പ്രതി പീഡിപ്പിച്ചതെന്നു ചിങ്ങവനം പോലീസ് പറഞ്ഞു. പ്രതിയും സുഹൃത്തും പിന്നീട് പലതവണ വീട്ടിലെത്തി പെണ്‍കുട്ടിയെ പീഡിപ്പിച്ചു. സംഭവം പെണ്‍കുട്ടി ആരോടും പറഞ്ഞിരുന്നില്ല.കുട്ടിയുടെ കയ്യിലെ സ്വർണച്ചെയിൻ കാണാതായ സംഭവത്തോടെയാണ് പീഡന വിവരവും പുറത്തറിയുന്നത്. ചെയിനിന്റെ കാര്യ തിരക്കിയപ്പോൾ ക്ലോസറ്റിൽ വീണെന്നു പെണ്‍കുട്ടി രക്ഷിതാക്കളോട് പറഞ്ഞു. സംശയം തോന്നിയ വീട്ടുകാർ പെണ്‍കുട്ടിയെ കൗണ്‍സിലിംഗിനു വിധേയമാക്കിയപ്പോഴാണ് പീഡന വിവരം പുറത്തറിയുന്നത്. തുടർന്നു വീട്ടുകാർ ചിങ്ങവനം പോലീസിൽ പരാതി…
Read More