കോഴിക്കോട്: അഫ്ഗാനിസ്ഥാനിലെ ആഭ്യന്തര പ്രശ്നവും കോവിഡ് വ്യാപനവും ഡ്രൈഫ്രൂട്സിന്റെ വിലവർധനയ്ക്ക് കാരണമാകുന്നു. കഴിഞ്ഞ ഒരുമസത്തിനിടെ ഡ്രൈ ഫ്രൂട്സ് വിപണിയിൽ വൻതോതിലാണ് വിലയിൽ മാറ്റമുണ്ടായത്. അഫ്ഗാനിൽ നിന്നെത്തുന്ന ബദാം, പിസ്ത, അത്തിപ്പഴം, വാൾനട്ട് എന്നിവയുടെ വിലയിലാണ് വൻ വർദ്ധന.കിലോയ്ക്ക് 680 രൂപയുണ്ടായിരുന്ന ബദാമിന് ഇപ്പോൾ 850 മുതൽ 1000 രൂപ വരെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഇത് ചില ദിവസങ്ങളിൽ 1400 വരെ ഉയർന്നിട്ടുണ്ട്. പിസ്തയ്ക്ക് 800- 850ൽ നിന്ന് 980ലെത്തി.അത്തിപ്പഴത്തിന് 700ൽ നിന്ന് 1000, 1200 വരെയായി. നേരത്തെ 600-650 രൂപയുണ്ടായിരുന്ന കശുവണ്ടി പരിപ്പ് 750 രൂപയ്ക്കാണ് വിൽക്കുന്നത്. 350 രൂപയുണ്ടായിരുന്ന കറുത്ത കിസ്മിസിന് 400 രൂപയായി. 600 രൂപയ്ക്ക് ലഭിച്ചിരുന്ന അഫ്ഗാൻ മുന്തിരിക്കിപ്പോൾ 750-800 രൂപ നൽകണം. ആപ്രിക്കോട്ട് കിലോ 600-650 രൂപയ്ക്കാണ് വിൽപ്പന. ഡ്രൈ ഫ്രൂട്സിന് പുറമെ അജ്നാമോട്ടോ, കറുകപ്പട്ട, കസ്കസ് എന്നിവയ്ക്കും വില…
Read MoreDay: September 17, 2021
നെല്ലിയമ്പം ഗ്രാമത്തെ നടുക്കിയ അധ്യാപക ദമ്പതിമാരുടെ കൊലപാതകം; അയൽവാസിയായ യുവാവ് പിടിയിൽ
കൽപ്പറ്റ: നെല്ലിയന്പം ഗ്രാമത്തെ നടുക്കിയ ഇരട്ടക്കൊലപാതകക്കേസിലെ പ്രതി പിടിയിലായി. ചോദ്യം ചെയ്യലിനിടെ വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ ശ്രമിച്ച അർജുൻ തന്നെയാണ് പ്രതിയെന്ന് പോലീസ് സ്ഥിരീകരിച്ചു. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. കൊല്ലപ്പെട്ട റിട്ട. അധ്യാപകരായ കേശവന്റെയും ഭാര്യ പത്മാവതിയുടെയും അയൽവാസിയാണ് അർജുൻ. കൂടുതൽ കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർ വാർത്താസമ്മേളനം നടത്തി വ്യക്തമാക്കും. മാനന്തവാടി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കേസ് അന്വേഷിച്ചത്. കേണിച്ചിറ സിഐ, മാനന്തവാടി സിഐ, പടിഞ്ഞാറത്തറ എസ്ഐ എന്നിവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ജൂണ്‍ പത്തിന് നടന്ന വൃദ്ധ ദന്പതി കൊലക്കേസ് ആദ്യദിനങ്ങളിൽ ചില സൂചനകളിലേക്ക് എത്തിചേർന്നെങ്കിലും പിന്നിട് കാര്യമായ പുരോഗതിയില്ലെന്ന് ആക്ഷേപമുണ്ടായിരുന്നു. നെല്ലിയന്പം കാവടം പത്മാലയത്തിൽ റിട്ട.അധ്യാപകൻ കേശവൻ (75), ഭാര്യ പത്മാവതി (68) എന്നിവരാണ് അജ്ഞാതസംഘത്തിൻറെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ജൂണ്‍ പത്തിന് രാത്രി എട്ടരയോടെയായിരുന്നു സംഭവം. കൊലയാളികളെ പിടികൂടാൻ സാധിക്കാത്തത് മൂലം പ്രദേശവാസികളൊന്നാകെ…
Read Moreന്യൂജന്‍ ബൈക്കുകളില്‍ കഞ്ചാവ് വില്‍പ്പന അര്‍ധരാത്രിയിൽ ; ചോദ്യം ചെയ്ത നാട്ടുകാരെ വാഹനമിടിപ്പിച്ച് കൊല്ലാൻ ശ്രമം; പരിശോധന ശക്തമാക്കുമെന്ന് പോലീസ്
കോഴിക്കോട്: മെഡിക്കല്‍ കോളേജ് പരിസരത്ത് മയക്കുമരുന്ന കേസുമായി ബന്ധപ്പെട്ട് നീരീക്ഷണം ശക്തമാക്കി പോലീസ്. വെള്ളിപറമ്പിലും മെഡിക്കൽ കോളജിലും പരിസര പ്രദേശങ്ങളും കഞ്ചാവിൻറെയും മറ്റ് ലഹരി വസ്തുക്കളും വ്യാപകമായ ഉപയോഗവും വിൽപ്പനയും നടക്കുന്നുണ്ടെന്ന് നാട്ടുകാർ പലതവണ പോലീസില്‍ പരാതി അറിയിച്ചിരുന്നു. പ്രത്യേകിച്ച് ഉമ്മളത്തൂർ നാലുസെന്റ് കോളനിയിൽ പുറത്തു നിന്ന് നിരവധി യുവാക്കൾ അസമയത്ത് ന്യൂജെൻ ബൈക്കുകളില്‍ എത്താറുണ്ടായിരുന്നു. സംശയം തോന്നി ഇത് ചോദ്യം ചെയ്തപ്പോൾ വാഹനം കൊണ്ട് ഇടിക്കാന്‍ ശ്രമിച്ചിരുന്നതായും നാട്ടുകാർ പറഞ്ഞു. പ്രതികളിലൊരാശായ ആനന്ദിന് മുൻപ് കസബ പോലീസ് സ്റ്റേഷനില്‍ വധശ്രമത്തിന് കേസുണ്ടായിരുന്നു. പിടിച്ചെടുത്ത കഞ്ചാവിന് വിപണിയിൽ അൻപതിനായിരം രൂപയോളം വിലവരുമെന്നും കഞ്ചാവ് എവിടെ നിന്ന് എത്തിച്ചു എന്നതിനെ കുറിച്ച് വിശദമായി അന്വേഷണം നടത്തുമെന്നും മെഡിക്കൽ കോളജ് എസ്എച്ച്ഒ ബെന്നി ലാൽ പറഞ്ഞു. ഈ ഭാഗത്ത് കഞ്ചാവ് വില്‍പ്പന നടത്തി വന്ന രണ്ട് യുവാക്കളെ ഇന്നലെ പോലീസ്…
Read Moreഉറവിട ജൈവ മാലിന്യ സംസ്കരണം അവതാളത്തിൽ;മാലിന്യസംസ്കരണ പ്ലാന്റുകള്‍ തകരാറിൽ; ബയോപ്ലാന്റില് മീന്‍ വളര്‍ത്തലും
സ്വന്തം ലേഖികകണ്ണൂർ: ഉറവിട ജൈവ മാലിന്യ സംസ്കരണം ശക്തിപ്പെടുത്താനായി കൊണ്ടുവന്ന സംസ്കരണ പ്ലാന്റുകളും ബയോ പ്ലാന്റുകളും പലയിടത്തും പ്രവർത്തനരഹിതം. ഉപയോഗശൂന്യമായ ബയോപ്ലാന്റുകൾ മീൻ വളർത്തൽ കേന്ദ്രമായിരിക്കുകയാണ്. വിവിധ പദ്ധതികളിലൂടെയാണ് മാലിന്യസംസ്കരണ പ്ലാന്റുകളും ബയോപ്ലാന്റുകളും വിതരണം ചെയ്തത്. വീടുകളില്‍നിന്നു മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തലാക്കി ഉറവിടത്തില്‍ മാലിന്യ സംസ്കരണത്തിന് മാര്ഗമൊരുക്കാനുള്ള പദ്ധതിയാണ് ആവിഷ്കരിച്ചത്. മുമ്പ് ഇത്തരത്തിലുള്ള പദ്ധതിയുണ്ടെങ്കിലും കുറച്ചു വര്‍ഷങ്ങള്‍ കൊണ്ടാണ് ഇവ കാര്യക്ഷമമായത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സഹകരണത്തോടെ തദ്ദേശസ്ഥാപനങ്ങളാണ് പദ്ധതി നടപ്പിലാക്കുന്നത്. ജില്ലാ ശുചിത്വ മിഷന് തദ്ദേശസ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണ ഉപകരണങ്ങള്‍ നല്‍കും. ബയോബിന്‍, റിംഗ് കമ്പോസ്റ്റ്, പിറ്റ് കമ്പോസ്റ്റ്, ബയോഗ്യാസ് പ്ലാന്റ്, ബക്കറ്റ് കമ്പോസ്റ്റ്, ബയോ ഡൈജസ്റ്റര്‍ പോട്ട് എന്നിവയാണ് പദ്ധതിയിലൂടെ സ്ഥാപിച്ചു നല്‍കുന്നത്. ബയോപ്ലാന്റ് 70 ശതമാനം സബ്സിഡിയിലും മറ്റുള്ളവ 90 ശതമാനം സബ്സിഡി നിരക്കിലുമാണ് നല്‍കുന്നത്. എന്നാല്‍, ഇത്തരത്തില്‍ നല്കുന്ന മാലിന്യ സംസ്കരണ ഉപകരണങ്ങള്‍…
Read Moreഷോര്‍ട്സ് ധരിച്ച് പരീക്ഷയെഴുതാന്‍ വന്ന 19കാരിയെ കര്ട്ടന് ഉടുപ്പിച്ച് ഇന്‍വിജിലേറ്റര്‍ ! സംഭവം ഇങ്ങനെ…
ഷോര്‍ട്സ് ധരിച്ച് പരീക്ഷാ ഹാളിലെത്തിയ 19കാരിയെ കര്ട്ടന് ഉടുപ്പിച്ച് അധികൃതര്‍. അസം അഗ്രിക്കള്‍ച്ചര്‍ സര്‍വകലാശാലയുടെ പ്രവേശന പരീക്ഷ എഴുതാന്‍ എത്തിയ വിദ്യാര്‍ത്ഥിനിക്കാണ് ഈ ദുരനുഭവമുണ്ടായത്. കാലുകള്‍ പുറത്തു കാണുന്ന ഷോര്‍ട്സ് ധരിച്ച് പരീക്ഷയ്ക്കിരുത്തില്ലെന്നായിരുന്നു ഇന്‍വിജിലേറ്ററുടെ തീരുമാനം. ബിശ്വനാഥ് ചരിയാലി സ്വദേശിയായ ജൂബിലി എന്ന പെണ്‍കുട്ടി പിതാവിനൊപ്പമാണ് പരീക്ഷാ കേന്ദ്രത്തില്‍ എത്തിയത്. തേസ്പൂരിലെ ഗിരിജാനന്ദ ചൗധരി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാര്‍മസ്യൂട്ടിക്കല്‍ സയന്‍സസിലാണ് പരീക്ഷ നടന്നത്. സെക്യൂരിറ്റി ജീവനക്കാരന് ജീബിലിയെ അകത്തേക്ക് പ്രവേശിപ്പിച്ചെങ്കിലും ഇന്‍വിജിലേറ്റര്‍ തടഞ്ഞു. ഈ വേഷം ധരിച്ചു പരീക്ഷാഹാളില്‍ പ്രവേശിപ്പിക്കില്ലെന്ന് അവര്‍ അറിയിച്ചു. അഡ്മിറ്റ് കാര്‍ഡില്‍ പ്രത്യേക വസ്ത്രധാരണ ചട്ടങ്ങളൊന്നും പറയുന്നില്ലെന്നും അസം അഗ്രികള്‍ചറല്‍ യൂനിവേഴ്സിറ്റി ഷോര്‍ട്സ് വിലക്കിക്കൊണ്ട് എവിടേയും പരാമര്‍ശിച്ചിട്ടില്ലെന്നും വിദ്യാര്‍ത്ഥിനി ചൂണ്ടിക്കാട്ടിയെങ്കിലും യാതൊരു ഫലവുമില്ലായിരുന്നു. വിദ്യാര്‍ത്ഥിനി കരഞ്ഞ് ആവശ്യപ്പെട്ടിട്ടും പാന്റ്സ് ധരിച്ച് എത്തിയാല്‍ പരീക്ഷാ ഹാളില്‍ പ്രവേശിക്കാമെന്നായിരുന്നു എക്സാം കണ്ട്രോളര് ഒ അറിയിച്ചത്. ജൂബിലിയുടെ…
Read Moreകണ്ണൂരിലെ സിപിഎം പ്രവർത്തകന്റെ വീട്ടിൽ ബോംബെറിഞ്ഞശേഷം കോൺഗ്രസ് പ്രവർത്തകൻ മുങ്ങി; രാജ്യം മുഴുവൻ കറങ്ങി 25-ാം വർഷം പാലായിലെ വീട്ടിലെത്തിയപ്പോൾ കൈയോടെ പൊക്കി പോലീസും
ശ്രീകണ്ഠപുരം: സിപിഎം പ്രവർത്തകന്റെ വീടിന് ബോംബെറിഞ്ഞ കേസിൽ പിടികിട്ടാപ്പുള്ളിയായ കോൺഗ്രസ് പ്രവർത്തകൻ 25 വർഷത്തിന് ശേഷം അറസ്റ്റിൽ. കോട്ടയം പാല മീനച്ചിൽ പൂവരണിയിലെ തെക്കേമഠത്തിൽ സണ്ണി (51) യെയാണ് ശ്രീകണ്ഠപുരം ഇൻസ്പെക്ടർ ഇ.പി. സുരേശൻ, അസി. സബ് ഇൻസ്പെക്ടർ എ. പ്രേമരാജൻ എന്നിവരുടെ നേതൃത്വത്തിൽ ഇന്ന് പുലർച്ചെ അറസ്റ്റ് ചെയ്തത്. 1996 സെപ്റ്റംബർ 29 ന് രാത്രി 8.30 ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം. ശ്രീകണ്ഠപുരം കൊട്ടൂർവയൽ സ്വദേശിയും സിപിഎം പ്രവർത്തകനുമായ തോമസിന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞത്. കോട്ടയം സ്വദേശിയായ സണ്ണി കൃഷിയാവശ്യത്തിനും മറ്റുമായാണ് കൊട്ടൂർവയലിലെത്തിയത്.തോമസിന്റെ വീടിന് സമീപമായിരുന്നു സണ്ണിയും സംഘവും താമസിച്ചിരുന്നത്. പ്രാദേശിക രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ സണ്ണിയുടെ നേതൃത്വത്തിലുള്ള ആറംഗ സംഘം വീടിന് നേരെ ബോംബെറിയുകയായിരുന്നുവെന്നാണ് കേസ്. സംഭവത്തിന് ശേഷം നാട്ടിൽനിന്ന് മുങ്ങിയ ഇയാൾ തുടർന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒളിവിൽ കഴിയുകയായിരുന്നു. 2005-ൽ തളിപ്പറമ്പ്…
Read Moreമുലപ്പാല്‍ നല്കി പൊന്നുമക്കളെ നാലു ദിവസം സംരക്ഷിച്ചു ! സ്വന്തം മൂത്രം കുടിച്ച് ജീവന് നിലനിര്‍ത്താന്‍ ശ്രമിച്ചെങ്കിലും ഒടുവില്‍ ദാരുണാന്ത്യം;വേദനയായി വെനസ്വലയിലെ ഒരമ്മ…
പണപ്പെരുപ്പവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും ഒരു കാലത്ത് എണ്ണപ്പണത്താല്‍ സുവര്‍ണ ഭൂമിയായിരുന്ന വെനസ്വേലയെ കൊടും പട്ടിണിയിലേക്ക് തള്ളിയിട്ടിരിക്കുകയാണ്. ജോലിയും മികച്ച ജീവിതസൗകര്യവും തേടി ആളുകള്‍ അയല്‍നാടുകളിലേക്ക് പാലായനം തുടരുകയാണ്. സ്വന്തം മക്കളെ പോറ്റാന്‍ അയല്‍രാജ്യങ്ങളിലേക്ക് ലൈംഗികത്തൊഴിലിനായി പോകുന്ന അമ്മമാരും ഇവിടെ കുറവല്ല. ഇങ്ങനെയുള്ള പരിതസ്ഥിതി തുടരുന്ന ഘട്ടത്തില്‍ തന്നെ ഹൃദയഭേദകമായ മറ്റൊരു വാര്‍ത്തകൂടി വെനസ്വേലയില്‍ നിന്ന് പുറത്തു വരികയാണ്. അറ്റ്ലാന്റിക് സമുദ്രത്തില്‍വച്ച് യാത്രാബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് സ്വന്തം ജീവന് നല്കി മക്കളെ രക്ഷിച്ച ഒരു അമ്മയുടെ കഥയാണിത്. അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപിലേക്കുള്ള ഉല്ലാസയാത്രയ്ക്കിടെ ബോട്ട് തകര്‍ന്നതിനെ തുടര്‍ന്ന് ഇവര്‍ നടുക്കടലില്‍ അകപ്പെട്ടു പോവുകയായിരുന്നു. തകര്‍ന്ന ബോട്ടിന്റെ വെള്ളത്തില്‍ ഉയര്‍ന്നു കിടന്ന ഒരു ഭാഗത്താണ് മരിലി ഷാകോണ്‍ എന്ന വനിതയും രണ്ടു മക്കളും പരിചാരകയും അടങ്ങുന്ന സംഘം രക്ഷ നേടിയത്. എന്നാല്‍ ഭക്ഷണമോ വെള്ളമോ കയ്യില്‍ ഇല്ലാത്തതിനാല്‍ ആറുവയസ്സുകാരനായ…
Read Moreനേവിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവരുടെ നഷ്ടപരിഹാരം; ഉദ്യോഗസ്ഥന്റെ അനാസ്ഥയിൽ കുടുംബങ്ങൾ നെട്ടോട്ടമോടുന്നു
പയ്യന്നൂര്‍: ഏഴിമല നേവല്‍ അക്കാഡമിക്കായി കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ അനുവദിച്ച ഫണ്ട് വിതരണം ചെയ്യാന്‍ മടിച്ചിരുന്ന തലശേരിയിലെ ബന്ധപ്പെട്ട തഹസില്‍ദാര്‍ ഇന്നലെ മൂന്നുപേര്‍ക്കുള്ള തുക ട്രഷറിയില്‍ അടച്ചു. ഇതോടെ തെളിഞ്ഞത് ഈ ഉദ്യോഗസ്ഥന് രാജ്യരക്ഷയ്ക്കായി സര്‍വതും ത്യജിക്കേണ്ടി വന്നവര്‍ക്ക് നേരെ നടത്തിയ വഞ്ചനയുടെ മുഖം. കുടിയൊഴിപ്പിക്കപ്പെട്ടവര്‍ക്ക് ലഭിക്കുന്നതിനായി സര്‍ക്കാര്‍ അനുവദിച്ച പണം വിതരണം ചെയ്യാതെ ലാപ്സാക്കിക്കളഞ്ഞതും ഇതേത്തുടര്‍ന്ന് പണം ലഭിക്കുന്നതിനായുള്ള ആളുകളുടെ നെട്ടോട്ടവും ഇന്നലെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു. നഷ്ടപരിഹാരം ലഭിക്കുന്നതിനായി അനുകൂല കോടതിയുത്തരവും തളിപ്പറമ്പ്-പയ്യന്നൂര്‍ താലൂക്ക് അദാലത്തിലെ ഉത്തരവുമുണ്ടായിരുന്നു. 2019 നവംബര്‍ മുതല്‍ കഴിഞ്ഞവര്‍ഷം മേയ് വരെ മൂന്നുഘട്ടങ്ങളിലായി സര്‍ക്കാര്‍ ഒന്നരക്കോടിയോളം രൂപയനുവദിച്ചിരുന്നതുമാണ്. ഈ തുക വിതരണം ചെയ്യാതെ ലാപ്സാക്കി കളയുകയായിരുന്നു. അന്ന് ട്രഷറിയില്‍ പണമടക്കാതിരുന്നതിന് കാരണമായി പറഞ്ഞത് വിഡിനെയായിരുന്നു. ഇതിനുശേഷം കഴിഞ്ഞ മാസം പത്തിന് രണ്ടുകോടി രൂപ വീണ്ടും നഷ്ടപരിഹാര വിതരണത്തിനായി സര്‍ക്കാര്‍ അനുവദിച്ചിരുന്നു. ഈ പണവും…
Read Moreകുടവയർ ഒരു പ്രശ്നമാണ്; കോവിഡ് തടയാൻ പ്രമേഹബാധിതർ ശ്രദ്ധിക്കേണ്ടത്…
കോവിഡ് വൈറസിനെതിരേ ഏറ്റവും ജാഗ്രത പുലര്ത്തേണ്ടവരില് ഒരു വിഭാഗമാണു പ്രമേഹബാധിതര്‍. കോവിഡ് 19 പ്രധാനമായും ശ്വാസകോശങ്ങളെ ബാധിക്കുന്ന ഒരു അണുബാധയാണ്. എല്ലാവിധ ശ്വാസകോശ അണുബാധകളും (അവ ബാക്ടീരിയ മൂലമാകട്ടെ, വൈറസ് മൂലമാകട്ടെ) പ്രമേഹമുള്ള വ്യക്തികളില്‍ സങ്കീര്‍ണമായ അവസ്ഥയിലേക്ക് എത്തിച്ചേരാം. എച്ച്1എൻ 1 അണുബാധയും ക്ഷയരോഗവും പ്രമേഹമുള്ളവരില്‍ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായി കണ്ടുവരുന്നത് എല്ലാവർക്കും അറിവുള്ള കാര്യമാണ്. അങ്ങനെ തന്നെയാണ് കോവിഡും. അമിതവണ്ണം അപകടംപ്രമേഹ ബാധിതരില്‍ അമിതവണ്ണവും ദുര്‍മ്മേദസും പൊതുവേ കണ്ടുവരുന്നുണ്ട്. അമിതവണ്ണം കോവിഡ് രോഗബാധയെ സങ്കീര്‍ണമാക്കുന്ന ഒരു ആരോഗ്യപ്രശ്നമാണ്. പ്രത്യേകിച്ചും കുടവയര്‍. അമിതവണ്ണമുള്ളവരില്‍ കോശങ്ങള്‍ക്കുള്ളിലെ ഉപാപചയ പ്രവര്‍ത്തനങ്ങള്‍ തകരാറിലാവുന്നു. ഇതിന്റെ ഫലമായി രോഗാണുക്കളെ ചെറുക്കാന്‍ സഹായിക്കുന്ന ശരീരത്തിലെ ഇമ്മ്യൂണ്‍ വ്യവസ്ഥ ദുര്‍ബലമാവുകയും അണുബാധയുണ്ടാകുന്നതിന് വഴിയൊരുങ്ങുകയും ചെയ്യുന്നു. പ്രശ്നമാകുന്ന കുടവയർമാത്രമല്ല, കുടവയറും അമിതവണ്ണവും സുഗമമായി ശ്വസിക്കുന്നതിനും തടസമുണ്ടാക്കും. വീര്‍ത്തിരിക്കുന്ന വയറുള്ളവരുടെ ശ്വാസകോശങ്ങളുടെ താഴെ ശരിയായി വായുസഞ്ചാരം ഉണ്ടാകില്ല.…
Read Moreഞാന്‍ മനസാവാചാ അറിയാത്ത കാര്യമാണ് ! വില്ലന്‍ കഥാപാത്രത്തിലേക്ക് ഒതുങ്ങിപ്പോകാന്‍ റിസ ആഗ്രഹിച്ചിരുന്നില്ല;ആരോപണങ്ങള്‍ക്ക് മറുപടിയുമായി കലാഭവന്‍ അന്‍സാര്‍…
മലയാള സിനിമയിലെ സുന്ദരനായ വില്ലന്‍ റിസബാവയുടെ വേര്‍പാട് സിനിമാപ്രേമികളെയാകെ സങ്കടത്തിലാഴ്ത്തിയിരിക്കുകയാണ്. എന്നാല്‍ റിസബാവയുടെ വേര് പാടിന് പിന്നാലെ ചില വിവാദങ്ങളും അരങ്ങേറുകയുണ്ടായി. ഇന്‍ഹരിഹര്‍ നഗറിലെ ജോണ്‍ ഹോനായി എന്ന കഥാപാത്രം വന്‍ വിജയമായതിന് പിന്നാലെ ചിത്രത്തിന്റെ അന്യഭാഷാ റീമേക്കുകളില്‍ അഭിനയിക്കാനുള്ള ഓഫറുകള്‍ റിസബാവ നിരസിച്ചിരുന്നു. ഇതിന് പ്രേരണയായത് സുഹൃത്തായ മിമിക്രിക്കാരന്റെ വാക്കുകളായിരുന്നുവെന്നും അയാള്‍ താരത്തെ വഞ്ചിക്കുകയായിരുന്നുവെന്നുമായിരുന്നു ആലപ്പി അഷറഫ് ആരോപിച്ചത്. ഇതിന് പിന്നാലെ റിസബാവയെ തെറ്റിദ്ധരിപ്പിച്ച സുഹൃത്തായ മിമിക്രിക്കാരന് കലാഭവന്‍ അന്‍സാര്‍ ആണെന്ന പ്രചരണവും നടന്നു. എന്നാല്‍ ഇപ്പോള്‍ ഈ ആരോപണങ്ങളോടു പ്രതികരിക്കുകയാണ് അന്‍സാര്‍. റിസബാവയെ കൈപിടിച്ച് സിനിമയിലേക്ക് കൊണ്ടു വന്നതും ജോണ്‍ ഹോനായിലേക്ക് എത്തിച്ചതും താനായിരുന്നുവെന്നാണ് അന്‍സാര്‍ പറയുന്നത്. താന്‍ മനസാവാചാ അറിയാത്ത കാര്യമാണെന്നും അത് പടച്ചുവിട്ട ആളിന്റെ ലക്ഷ്യം എന്താണെന്ന് തനിക്ക് അറിയില്ലെന്നും അന്‍സാര്‍ ഒരു ഓണ്‍ലൈന്‍ മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പറയുന്നു. റിസബാവയും…
Read More