നടിയെ തോക്കിന്മുനയില് നിര്‍ത്തി ആക്രമികള്‍ കവര്‍ന്നത് ഏഴു ലക്ഷം രൂപ വിലമതിക്കുന്ന വസ്തുക്കള്‍. നടി നികിത രാവലിനാണ് ഈ ദുരനുഭവം ഉണ്ടായത്. ഡല്‍ഹി ശാസ്ത്രി നഗറില്‍ തന്റെ ആന്റിയുടെ വീട്ടില്‍ ആയിരുന്നപ്പോഴാണ് സംഭവം. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. സംഭവത്തെപ്പറ്റി നടി പറയുന്നതിങ്ങനെ…”എനിക്ക് ഇപ്പോഴും ആ സംഭവത്തില്‍ നിന്നും പുറത്തുകടക്കുവാനായിട്ടില്ല. ജീവിച്ചിരിക്കുന്നുണ്ടെന്ന് പോലും വിശ്വസിക്കാനാവുന്നില്ല. ഞാന്‍ പ്രതികരിച്ചിരുന്നില്ലേല് ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നില്ല. വാര്‍ഡ്രോബില്‍ ഒളിച്ചിരുന്നാണ് ഞാന്‍ രക്ഷപ്പെട്ടത്. ഞാന്‍ ആ വീട്ടില്‍ ഒറ്റക്കായിരുന്നു. ആന്റി പുറത്തുപോയിരുന്നു. എന്റെ ജീവിതത്തില്‍ ഏറ്റവും ഭയപ്പെടുത്തിയ സംഭവമാണിത്.” നികിത പറയുന്നു. ”രാത്രി 10 മണിയായപ്പോഴാണ് സംഭവം. ഞാന്‍ വീട്ടിലൂടെ വെറുതെ നടന്നുകൊണ്ടിരുന്നപ്പോഴാണ് ഒരു ഇന്നോവയില്‍ നാല് പേര് മാസ്ക് ധരിച്ച് വീട്ടിലേക്ക് അതിക്രമിച്ച് എത്തിയത്. എന്റെ നേരെ തോക്ക് ചൂണ്ടി കൈയ്യില്‍ ഉള്ളതെല്ലാം കൊടുക്കുവാന്‍ പറഞ്ഞു. അത് ഓര്‍ക്കുമ്പോള്‍…
Read MoreDay: September 17, 2021
കരുതലൽ തടങ്കിൽ സൂക്ഷിക്കേണ്ടവൻ തന്നെ; ക്രിമിനൽ മോനുരാജ് പ്രേം കാപ്പയിൽ കുടുങ്ങി
കോട്ടയം: കുപ്രസിദ്ധ ക്രിമിനലും കൊലപാതകശ്രമം, മോഷണം, മയക്കുമരുന്ന് വിൽപ്പന തുടങ്ങി നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ തോട്ടയ്ക്കാട് പൊങ്ങന്താന ശാന്തിനഗർ കോളനി ഭാഗത്ത് മുള്ളനളക്കൽ വീട്ടിൽ മോനുരാജ് പ്രേമി(മോനു, 27)നെ കാപ്പാ നിയമ പ്രകാരം കരുതൽ തടങ്കലിൽ സൂക്ഷിക്കുന്നതിന് ഉത്തരവായി. ജില്ലാ പോലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോട്ടയം ജില്ലാ മജിസ്ട്രേട്ട് കൂടിയായ ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. വാകത്താനം പോലീസ് അറസ്റ്റ് ചെയ്തു. നിരോധിത മയക്കുമരുന്നുകൾ കൈവശം സൂക്ഷിക്കുക, മോഷണം, ആക്രമിച്ച് കഠിന ദേഹോപദ്രവമേൽപ്പിക്കുക, കൊലപാതകശ്രമം തുടങ്ങിയ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതിയായ മോനുരാജ് പ്രേം എറണാകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ബൈക്ക് മോഷണ കേസ്സിലും കോട്ടയം എക്സൈസ് രജിസ്റ്റർ ചെയ്ത മയക്കു മരുന്ന് കേസിലും തടവ് ശിക്ഷ അനിഭവിച്ചിട്ടുണ്ട്. 2020 ജനുവരിയിൽ വിചാരണയ്ക്കായി കോട്ടയം കോടതിയിൽ ഹാജരാക്കുന്നതിന് എസ്കോർട്ട് വന്ന പോലീസ് ഉദ്യോഗസ്ഥരെ കൈവിലങ്ങ്…
Read Moreആളൊഴിഞ്ഞ വീടിൽ രാത്രിയിൽ വ്യാജവാറ്റും വിൽപനയും; പോലീസ് പരിശോധനയിൽ വീട്ടിൽ നിന്നും തോക്ക് ലഭിച്ചു; മതിൽ ചാടി രക്ഷപ്പെടുന്നതിനിടെ കാൽ ഓടിഞ്ഞ ഒരാൾ പിടിയിൽ
കരുമാലൂർ: കരുമാലൂരിൽ പണിതീരാത്ത ആളാഴിഞ്ഞ വീടിനു മുകളിൽ തോക്ക് കണ്ടെത്തിയ സംഭവത്തിൽ പോലീസിനെ കണ്ട് ഓടി രക്ഷപെട്ടവർക്കായി അന്വേഷണം ഊർജിതമാക്കി. സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടിയിരുന്നു. വീടു കേന്ദ്രീകരിച്ചു ലഹരിമാഫിയ തമ്പടിക്കാറുണ്ടെന്ന നാട്ടുകാരുടെ പരാതിയിൽ വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു പോലീസ് പരിശോധന നടത്തിയത്. കരുമാലൂർ മണ്ടള കോളനി സ്വദേശി ജെനിഷാണ് പോലീസിന്റെ പിടിയിലായത്. ഇയാൾ വീടിനു മുകളിൽ നിന്നു ചാടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ വീണ് കാലിന് പൊട്ടൽ സംഭവിക്കുകയും ചില്ല് തറയ്ക്കുകയും ചെയ്തു. കൂടെ ഉണ്ടായിരുന്ന നാലു പേർ ഓടി രക്ഷപ്പെട്ടു. വീട്ടിൽനിന്നും കണ്ടെത്തിയ തോക്ക് ഫോറൻസിക്, വിരലടയാള വിദഗ്ദരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. എയർഗൺ പോലെയുള്ള തോക്കാണെന്ന് നിഗമനം. തോക്ക് കൂടാതെ വീട്ടുവളപ്പിൽ നിന്നും രണ്ടു ബൈക്ക്, ഒരു കാർ, 2 മൊബൈൽ ഫോൺ എന്നിവ പോലീസ് കസ്റ്റഡിയിൽ എടുത്തു.കരുമാലൂർ വില്ലേജ് ഓഫിസിനു സമീപത്തായി പാണാട്…
Read Moreസുഹൃത്തുക്കള്‍ക്കൊപ്പം ഹോട്ട് ലുക്കില്‍ എസ്തേര്‍ അനില്‍ ! ആഘോഷത്തിന്റെ വീഡിയോ കാണാം…
മലയാളത്തിലെ കൗമാരതാരങ്ങളില്‍ ശ്രദ്ധേയയാണ് എസ്തേര്‍ അനില്‍. 2010ല്‍ ജയസൂര്യ നായകനായ നല്ലവനിലൂടെയാണ് സിനിമയില്‍ അരങ്ങേറിയതെങ്കിലും താരത്തിന്റെ തലവര മാറ്റിയത് മോഹന്‍ലാല്‍-ജിത്തു ജോസഫ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ ദൃശ്യമായിരുന്നു. മലയാളത്തിലെ ആദ്യത്തെ 50 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രമായിരുന്നു ദൃശ്യം. ഈ സവിശേഷത മറ്റു ഭാഷകളിലേക്കും എസ്തറിനെ എത്തിച്ചു. ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തില്‍ കമല്‍ ഹാസന്റെ മകളായി അഭിനയിച്ച എസ്തര് അതിനു ശേഷം അതിന്റെ തെലുങ്ക് പതിപ്പിലും വേഷമിട്ടു. സോഷ്യല്‍ മീഡിയയിലും എസ്തേര്‍ സജീവമാണ്. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ആഘോഷനിമിഷങ്ങളുടെ ദൃശ്യങ്ങള്‍ താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ സുഹൃത്തുക്കള്‍ക്കൊപ്പം റെസ്റ്റോറന്റില്‍ ഒന്നിച്ചിരുന്നുള്ള സന്തോഷ നിമിഷങ്ങള്‍ പങ്ക് വെച്ചിരിക്കുകയാണ് താരം. ഇന്‍സ്റ്റാഗ്രാമില്‍ സ്റ്റോറിയായിട്ടാണ് എസ്തേര്‍ വീഡിയോ പങ്ക് വെച്ചത്.
Read Moreമോഹൻലാലിന്റെ ദർശന വിവാദം പുതിയ തലത്തിലേക്ക്! അഡ്മിനിസ്ട്രേറ്റർക്കെതിരെ ദേവസ്വം കമ്മീഷണർക്കു പരാതി നൽകി
ഗുരുവായൂർ: ദർശനത്തിനെത്തിയ ജനപ്രിയ നടൻ പത്മഭൂഷണ്‍ മോഹൻലാലിന്റെ വാഹനം വടക്കേനട ഗേറ്റിലൂടെ കയറ്റി വിട്ടതുമായി ഉണ്ടായ വിവാദം പുതിയ തലത്തിലേക്ക്. വാഹനം കയറ്റി വിട്ടതിന്റെ പേരിൽ മൂന്നുജീവനക്കാരെ ജോലിയിൽ നിന്ന് മാറ്റി നിർത്തിയ അഡ്മിനിസ്ട്രേറ്ററുടെ നടപടി അംഗീകരിക്കാനാവില്ലെന്ന് അഞ്ച് ഭരണസമിതി അംഗങ്ങൾ ദേവസ്വം കമ്മീഷണർക്കു നൽകിയ പരാതിയിൽ പറയുന്നു. ഭരണ സമിതി അംഗങ്ങളായ മല്ലിശേരി പരമേശ്വരൻ നന്പൂതിരിപ്പാട്, കെ. അജിത്ത്, കെ.വി. ഷാജി, അഡ്വ. കെ.വി. മോഹനകൃഷ്ണൻ, എ.വി. പ്രശാന്ത് എന്നിവരാണ് ദേവസ്വം കമ്മീഷണർക്കു പരാതി നൽകിയിട്ടുള്ളത്. ഇപ്പോഴത്തെ അഡ്മിനിസ്ട്രേറ്റർ പങ്കെടുക്കുന്ന ഭരണ സമിതി യോഗങ്ങളിൽ ഇനി മുതൽ അഞ്ച് അംഗങ്ങളും പങ്കെടുക്കില്ലെന്നു തീരുമാനിച്ചതായും പരാതിയിലുണ്ട്. ജീവനക്കാർക്കെതിരെ നടപടിയെടുക്കണമെങ്കിൽ ദേവസ്വം നിയമമനുസരിച്ച് ഭരണസമിതിയുടെ തീരുമാനം വേണം. കമ്മിറ്റി തീരുമാനമില്ലാതെ അഡ്മിനിസ്ട്രേറ്റർ വ്യക്തിപരമായി എടുത്ത തീരുമാനം പൊതു സമൂഹത്തിൽ അവമതിപ്പുണ്ടാക്കിയിട്ടുള്ളതാണ്. അഡ്മിനിസ്ട്രേറ്ററുടെ ഭാഗത്തുനിന്നുള്ള ധിക്കാരപരമായ നടപടിയാണിത്. മൂന്ന് ഭരണസമിതി…
Read Moreനല്ല ബർത്ത് തേടി വരുന്ന ഒറ്റയാൾ നേതാക്കളെ പാർട്ടിക്ക് ആവശ്യമുണ്ടോ ? കോൺഗ്രസുകാർക്കു പരവതാനി; സിപിഎമ്മുകാർക്കു കൂട്ട നടപടി; പാർട്ടി സമ്മേളനങ്ങളിൽ അമർഷം പുകയുന്നു
ജോൺസൺ വേങ്ങത്തടം കോട്ടയം : വിമത നീക്കം നടത്തി കോൺഗ്രസിൽനിന്നു പുറത്തുചാടിയ നേതാക്കൾക്ക് സി പി എം ചുവപ്പു പരവതാനി വിരിച്ചു സ്വീകരിക്കുന്നതിനെതിരേ പാർട്ടി അണികളിൽ അമർഷം പുകയുന്നു. കോൺഗ്രസ് നേതാക്കളെ സ്വീകരിക്കുമ്പോൾ തന്നെ കാലങ്ങളായി പാർട്ടിക്കുവേണ്ടി പ്രവർത്തിച്ചവരെ അച്ചടക്ക നടപടിയിലൂടെ ഒതുക്കേണ്ടി വന്നത് വിരോധാഭാസമായി. കോൺഗ്രസിൽ ഗ്രൂപ്പ് വഴക്കും പടല പിണക്കങ്ങളും പതിവ് കാര്യങ്ങളാണെങ്കിലും ഒരു നിശ്ചിത കാല പരിധിയിൽ കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ പാർട്ടി വിട്ട് സിപിഎമ്മിൽ ചേരുന്നത് നടാടെയായിരുന്നു. ഇതിനെല്ലാം കാരണമായി ഭവിച്ചത് സിപിഎമ്മിന്റെ രണ്ടാം ഭരണമാണ്. വെറും കയ്യോടെപത്രസമ്മേളനങ്ങളും പ്രസ്താവനകളുമായി കളം നിറഞ്ഞ വിമത കോൺഗ്രസ് നേതാക്കൾ പക്ഷേ സിപിഎമ്മിലേക്കെത്തിയത് വെറും കൈയോടെയായിരുന്നു. കൂടെ അണികളെന്നു പറയാൻ പേരിനു പോലുമാളില്ലാതെ എത്തിയ ഈ നേതാക്കന്മാരെ സിപിഎം സ്വീകരിച്ചതാകട്ടെ ചുവപ്പ് പരവതാനി വിരിച്ചുമെന്ന ആക്ഷേപം ശക്തമാണ്. സിപിഎമ്മിന്റെ സംഘടനാ തലത്തിൽ ഏറ്റവും ഉയർന്ന…
Read Moreവേലയും കൂലിയുമെല്ലാം പിന്നെ… ഒരു ജീവനാണ് വലുത്…! ആഴങ്ങളിലെ അടിയൊഴുക്കുകൾ ഹൃദ്യസ്ഥമാക്കി ജീവൻ രക്ഷാ മേഖലയിൽ ഒരു കുടുംബം
ഷൊർണൂർ: ആഴങ്ങളിലെ അടിയൊഴുക്കുകൾ ഹൃദ്യസ്ഥമാക്കി ജീവൻ രക്ഷാ മേഖലയിൽ ഒരു കുടുംബം. രക്ഷാപ്രവർത്തനങ്ങളിൽ സർക്കാർ സംവിധാനങ്ങൾ തോൽക്കുന്നിടത്ത് ഇവർ ജയിച്ച് കയറും. ഇത് തിരുവേഗപ്പുറ പട്ടൻമാർതൊടി കുടുംബം. ഷെരീഫ് പൈലിപ്പുറ (55) ത്തിന്റെ നേതൃത്വത്തിലാണ് ഈ കുടുംബ രക്ഷക സംഘമുള്ളത്. മാന്നന്നൂരിലെ ഭാരതപുഴയിൽ കടുത്ത അടിയൊഴുക്കുകളെ അതിജീവിച്ച് രണ്ട് മെഡിക്കൽ വിദ്യാർത്ഥികളുടെ മൃതദേഹം കണ്ടെത്തി കരക്കെത്തിച്ചതും ഇവരായിരുന്നു. എത്ര ഒഴുക്ക് കൂടിയ ആഴങ്ങളിലും ഇവർ അനായാസം നീന്തിയെത്തും. പോലീസ് ഫയർഫോഴ്സ് സംവിധാനങ്ങൾക്കും അവസാന ആശ്രയം ഇപ്പോൾ ഈ സംഘമാണ്. തിരുവേഗപുറ പട്ടൻമാർത്തൊടിയിൽ കുടുംബക്കാർ നാട്ടിലും ചിരപരിചിതരാണ്. നാട്ടിൽ എവിടെ അപകടങ്ങളുണ്ടായാലും രക്ഷാദൗത്യവുമായി ഇവർ ആദ്യം ഓടിയെത്തും. ഹംസ പൈലിപ്പുറം (38) മക്കളായ പ്ലസ് ടു വിദ്യാർത്ഥി അജ്മൽ, പത്താം ക്ലാസ് വിദ്യാർത്ഥി അൻസിൽ എന്നിവർക്ക് പുഴയും, തോടും. കായലുമെല്ലാം കര പോലെ ഹൃദ്യസ്തമാണ്. ഭാരതപ്പുഴയിൽ നിന്നു…
Read Moreപണിപാളി! താമസം ആഡംബര ഹോട്ടലിൽ; മുറി വാടകയും ഭക്ഷണത്തിന്റെ പണവും നൽകാതെ മുങ്ങും; ഒടുവില്‍ മനു മോഹന്‍ കുടുങ്ങി
കട്ടപ്പന: ആഡംബര ഹോട്ടലിൽ താമസിച്ച് മുറി വാടകയും ഭക്ഷണത്തിന്റെ പണവും നൽകാതെ മുങ്ങിയ വിരുതനെ ഗോവയിൽനിന്നു പോലീസ് അറസ്റ്റുചെയ്തു. പത്തനംതിട്ട സീതത്തോട് വയ്യാറ്റുപുഴ മനുഭവനിൽ മനുമോഹനെ(29) യാണ് കട്ടപ്പന ഡിവൈഎസ്പി വി.എ. നിഷാദ്മോന്റെ നേതൃത്വത്തിലുള്ള സംഘം ഗോവയിലെ കലാംഗട്ടെയിൽനിന്നും അറസ്റ്റുചെയ്തത്. കുമളി അണക്കരയിലെ ആഡംബര ഹോട്ടലിൽ 2020 ഡിസംബർ 18 മുതൽ 2021 മാർച്ച് ഒൻപതുവരെ കുടുംബസമേതം താമസിച്ച വകയിലും ഭക്ഷണം കഴിച്ച വകയിലും കൊടുക്കുവാനുണ്ടായിരുന്ന 3,17,000-ഓളം രൂപ കൊടുക്കാതെ ഹോട്ടലിൽനിന്നു മുങ്ങിയ പ്രതി ഫോണ്‍ നന്പറുകൾ സ്വിച്ച് ഓഫാക്കി ഒളിവിൽ കഴിയുകയായിരുന്നു. ഗോവയിൽ ആഡംബര ഹോട്ടലിൽ താമസിച്ചുവരികയായിരുന്നു. പ്രതി സമാനരീതിയിൽ മറ്റെവിടെയെങ്കിലും തട്ടിപ്പു നടത്തിയിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. എറണാകുളം ജില്ലയിലെ മുനന്പം സ്റ്റേഷനിലും തോപ്പുംപടി സ്റ്റേഷനിലും ഇയാൾക്കെതിരേ കേസുകൾ ഉള്ളതായി അറിവായിട്ടുണ്ട്. എറണാകുളത്തുള്ള ഉജ്ജീവൻ ബാങ്കിൽനിന്നും അഞ്ചുലക്ഷം രൂപ വായ്പ ശരിയാക്കി കൊടുക്കാമെന്നു പറഞ്ഞു മുനന്പം സ്വദേശിയിൽനിന്നും…
Read Moreഹാന്‍സ് വില്‍ക്കുന്ന ‘ഗായത്രി മേനോന്’, ഒരു വെടിയ്ക്ക് രണ്ടു പക്ഷി ! മുതലമടയില്‍ നടന്നത് ലഹരി വില്‍പ്പനയും സെക്സ് തട്ടിപ്പും…
മുതലമടയില്‍ നിരോധിത പുകയില ഉത്ന്നം പിടികൂടാനിറങ്ങിയ എക്സൈസ് സംഘത്തിന് പിടികിട്ടിയത് മറ്റൊരു തട്ടിപ്പും കൂടി. 30 ലക്ഷത്തിന്റെ നിരോധിത പുകയില ഉത്പന്നങ്ങളാണ് പിടിച്ചെടുത്തത്. എന്നാല്‍ പിടിച്ചതിലും വലുതാണ് മടയിലുള്ളത് എന്നു പറഞ്ഞതുപോലെയായിരുന്നു കാര്യങ്ങള്‍. പുകയില ഉത്പന്നങ്ങള്‍ക്കൊപ്പം വെളിയില്‍ വന്നത് പ്രതികള്‍ ഓണ്‍ലൈന്‍ സെക്സ് റാക്കറ്റിന്റെ കണ്ണികളാണെന്നതിന്റെ വിവരവും കൂടിയായിരുന്നു. മൂന്ന് ലക്ഷം രൂപയ്ക്ക് വാങ്ങിയ സാധനങ്ങളാണ് ബ്ലാക്കില്‍ 30 ലക്ഷം രൂപയ്ക്ക് വിറ്റത്. തത്തമംഗലം മേട്ടുവളവ് ജലാലുദ്ദീന്‍ (28), പോത്തമ്പാടം കുളത്തുമേട് ഹംസ (32) എന്നിവരെ ഇതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്തത്. ഇവരുടെ പണമിടപാട് സംബന്ധിച്ചുള്ള പരിശോധന ചെന്നെത്തിയത് ഗായത്രി മേനോന് എന്ന വ്യാജ ഐഡിയിലാണ്. ഇതോടെയാണ് പ്രതികളുടെ സെക്സ് റാക്കറ്റ് തട്ടിപ്പ് പുറത്തായത്. ജലാലുദ്ദീന്റെ ഫോണ്‍ പരിശോധിച്ചപ്പോഴാണ് സംഗതികളുടെ കിടപ്പ് മനസ്സിലായത്. ഗായത്രി മേനോന് എന്ന പേരിലെ തട്ടിപ്പിന് ഇരയായവരില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവരുണ്ട്. ഗൂഗിള്‍ പേ…
Read Moreകാലപ്പഴക്കത്തെ അതിജീവിച്ച് മഹാത്മജിയുടെ പാദസ്പർശമേറ്റ പുണ്യവുമായി കവളപ്പാറ വായനശാല
ഷൊർണൂർ: മറ്റൊരു ഗ്രന്ഥശാലാദിനം കൂടി കടന്നു പോകുന്പോൾ മഹാത്മജിയുടെ പാദസ്പർശമേറ്റ പുണ്യവുമായി ഇവിടെയൊരു വായനശാല. ഒരു നൂറ്റാണ്ടിലേറെ കാലത്തെ തലമുറകളുടെ സ്മരണകൾ ഏറ്റുവാങ്ങി, കാലപ്പഴക്കത്തെ അതിജീവിച്ചാണ് കവളപ്പാറ കൊട്ടാര മണ്ണിൽ യശസുയർത്തി ഈ വായനശാല കെട്ടിടമുള്ളത്. 1200 ഓളം ചതുരശ്രയടിയുള്ള ഈ ഗ്രന്ഥശാല നാട്ടുരാജ്യ ഭരണതലവനായിരുന്ന കവളപ്പാറ മൂപ്പിൽ നായർ നിർമ്മിച്ചതാണ്. മദിരാശി സർക്കാറിന്റെ സഹകരണത്തോടെ മൂപ്പിൽ നായർ സമാഹരിച്ച 700 മലയാള പുസ്തകങ്ങളും 300 ഇംഗ്ലീഷ് പുസ്തകങ്ങളുമടക്കം 1000ത്തോളം പുസ്തകങ്ങളുമായി തുടങ്ങിയ ഗ്രന്ഥശാലയിൽ ഇന്ന് വിവിധ ഭാഷകളിലായി 5000ത്തോളം പുസ്തകങ്ങളുണ്ട്. വായനശാലക്ക് ആവശ്യമായ അലമാരകൾ, കസേരകൾ, മേശകൾ, ബെഞ്ചുകൾ തുടങ്ങിയ സാമഗ്രികൾക്ക് പുറമേ, ഫുട്ബോൾ, ടേബിൾ ടെന്നീസ്, റൗണ്ടേഴ്സ് എന്നിവക്കുള്ള ഉപകരണങ്ങളും നൽകിയ മൂപ്പിൽ നായർ, അക്കാലത്തെ ജനത കേട്ടുകേൾവി പോലുമില്ലാത്ത ഒരു ജിംനേഷ്യവും സ്ഥാപിച്ചിരുന്നുവെന്നതാണ് അപൂർവ്വ സവിശേഷത. സ്വാതന്ത്ര്യ സമരകാലത്ത് ധാരാളം യോഗങ്ങൾ നടന്നിരുന്ന…
Read More