കൂലി തർക്കം, കിണർ കുഴിക്കുന്നതിനിടെ കല്ലെറിഞ്ഞ് തൊഴിലാ‍ളിയെ കൊല്ലാൻ ശ്രമം; ഞെട്ടിക്കുന്ന സംഭവം തിരുവനന്തപുരത്ത്

തിരുവനന്തപുരം: കിണർ കുഴിക്കുന്നതിനിടെ കിണറ്റിലേക്ക് കല്ലിട്ട് തൊഴിലാളിയെ കൊല്ലാൻ ശ്രമം. തിരുവനന്തപുരം പാറശാല സ്വദേശി സാബുവിനുനേരെയാണ് ആക്രമണം ഉണ്ടായത്. പാറശാലയിൽ ഇന്ന് രാവിലെ എട്ടിനാണ് സംഭവം. സാബുവിന്‍റെ സുഹൃത്ത് ബിനുവാണ് ഇയാളെ ആക്രമിച്ചത്. ബിനുവിന്‍റെ കിണർ കുഴിച്ചതും സാബുവായിരുന്നു. കൂലി സംബന്ധിച്ച തർക്കമാണ് ആക്രമണത്തിന് കാരണമായതെന്ന് പോലീസ് പറഞ്ഞു. കിണറ്റിൽ കുഴഞ്ഞു വീണ സാബുവിനെ അഗ്നിശമനസേനയും പോലീസും ചേർന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റിയത്. ഇയാളുടെ തോളിനാണ് പരിക്കേറ്റതെന്നും പരിക്ക് ഗുരുതരമല്ലെന്നും അധികൃതർ പറഞ്ഞു.

Read More

ഫേസ്ബുക്ക് കാമുകനെ വളയ്ക്കാൻ തന്ത്രങ്ങൾ ഒരോന്നായി പറഞ്ഞ് നൽകിയത് ഭർത്താവ്; പലപ്പോഴായി തട്ടിയെടുത്തത് 11 ലക്ഷം രൂപ; വിവാഹത്തിൽ നിന്ന് പിൻമാറിയ കാമുകിയെ തിരക്കിയെത്തിയപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്…

പന്തളം: പാർവതിയുടെ പഞ്ചാരവാക്കിൽ‌ വീണു പോയ യുവാവിനു നഷ്ടമായത് ഒന്നു രണ്ടും രൂപയല്ല, 11 ലക്ഷം രൂപ. യുവാവിന്‍റെ ജീവിതം വലിയ പ്രതിസന്ധിയിൽ ആവുകയും ചെയ്തു. ഒരു ഫേസ്ബുക്ക് പരിചയം തന്‍റെ ജീവിതം തന്നെ നരകമാക്കിയതിന്‍റെ ആഘാതത്തിലാണ് ഇപ്പോഴും യുവാവ്. ഭർത്താവിന്‍റെ അറിവോടെയായിരുന്നു പാർവതിയുടെ പ്രണയനാടകം. യുവാവിനെ കടക്കെണിയിലാക്കിയായിരുന്നു പാർവതിയുടെ പണം ചോർത്തൽ. കൊട്ടാരക്കര പുത്തൂർ ബാബു വിലാസത്തിൽ പാർവതി (31), ഭർത്താവ് സുനിൽ ലാൽ (44) എന്നിവരെയാണ് പന്തളം പോലീസ് യുവാവിനെ കബളിപ്പിച്ച കേസിൽ അറസ്റ്റ് ചെയ്തത്. ഏതാനും മാസങ്ങൾക്കുള്ളിലാണ് പതിനൊന്ന് ലക്ഷം രൂപ പാർവതി പഞ്ചാരവാക്കുകൾ പറഞ്ഞു യുവാവിൽനിന്നു കബളിപ്പിച്ചെടുത്തത്. 2020 ഏപ്രിലിലാണ് ഫേസ്ബുക്കിലൂടെ പാർവതിയെ യുവാവ് പരിചയപ്പെട്ടത്. ഏതാനും ആഴ്ചകൾക്കുള്ളിൽ തന്നെ പരിചയം ദൃഢമായി. പിന്നെ പതിയെ പതിയെ യുവാവിനെ പ്രണയത്തിന്‍റെ വഴിയിലേക്ക് അവർ എത്തിച്ചു. യുവാവിനെ വിവാഹം കഴിക്കാൻ താൻ സന്നദ്ധയാണെന്ന…

Read More

ന്യൂസിലൻഡ് പാക്കിസ്ഥാൻ പര്യടനം റദ്ദാക്കൽ; ഇന്ത്യക്കെതിരേ പാക്കിസ്ഥാൻ

  കറാച്ചി: സുരക്ഷാ ഭീതിയെത്തുടർന്ന് ന്യൂസിലൻഡ് പാക്കിസ്ഥാൻ പര്യടനം റദ്ദാക്കി മടങ്ങിയതിനു കാരണം ഇന്ത്യയാണെന്ന ആരോപണവുമായി പാക്കിസ്ഥാൻ. ഇന്ത്യയാണ്, സുരക്ഷാഭീഷണിയുണ്ടെന്ന് ന്യൂസിലൻഡിനെ ധരിപ്പിച്ചതെന്നാണു പാക്കിസ്ഥാന്‍റെ ആരോപണം. പാക്കിസ്ഥാനെതിരേ റാവൽപിണ്ടിയിൽ നടക്കേണ്ടിയിരുന്ന ആദ്യ ഏകദിനത്തിന്‍റെ ടോസിന് ഏതാനം മിനിറ്റുകൾ മുന്പാണു ന്യൂസിലൻഡ് ക്രിക്കറ്റ് ബോർഡ് പരന്പരയിൽനിന്നു പിൻവാങ്ങുന്നതായി അറിയിച്ചത്. ന്യൂസിലൻഡിന്‍റെ പിന്മാറ്റത്തിനു പിന്നാലെ ഇംഗ്ലണ്ടും തങ്ങളുടെ പാക് പര്യടനം റദ്ദാക്കിയിട്ടുണ്ട്. അടുത്ത മാസമായിരുന്നു ഇംഗ്ലീഷ് പുരുഷ-വനിതാ ടീമുകൾ പാക് പര്യടനം നടത്തേണ്ടിയിരുന്നത്. അതിനിടെ ന്യൂസിലൻഡ് ടീമിനു സുരക്ഷാ സംവിധാനം ഒരുക്കിയതിന്‍റെ കടുത്ത സാന്പത്തിക ബാധ്യത പാക് ക്രിക്കറ്റ് ബോർഡിന്‍റെ തലയിലായി. സുരക്ഷാ ഉദ്യോഗസ്ഥർക്കു ബിരിയാണി നൽകിയ വകയിൽ 27 ലക്ഷം രൂപയാണു പിസിബിക്കു ബിൽ ആയതെന്നാണു റിപ്പോർട്ട്.

Read More

സഞ്ചുവിന്‍റെ ബാറ്റിംഗിനെ കുറ്റപ്പെടുത്തി സുനിൽ ഗാവസ്കർ

  ദുബായ്: മലയാളി താരം സഞ്ജു വി. സാംസന്‍റെ ബാറ്റിംഗിനെ കുറ്റപ്പെടുത്തി സുനിൽ ഗാവസ്കർ. ദൈവം നൽകിയ കഴിവ് പാഴാക്കുന്ന രീതിയിലാണു സഞ്ജുവിന്‍റെ കളിയെന്നാണു ഗാവസ്കറിന്‍റെ വിമർശനം. പഞ്ചാബ് കിംഗ്സിനെതിരായ മത്സര ശേഷമാണു സഞ്ജുവിന്‍റെ ഷോട്ട് സെലക്ഷനെ കുറ്റപ്പെടുത്തി ഗാവസ്കർ ഇങ്ങനെ പറഞ്ഞത്. ഷോട്ടുകൾ തെരഞ്ഞെടുക്കുന്നതിലെ പിഴവാണു സഞ്ജുവിന്‍റെ ഏറ്റവും വലിയ പോരായ്മ. തുടക്കം മുതൽ ആക്രമിച്ചു കളിക്കാനുള്ള ത്വര നിയന്ത്രിക്കണം. അല്ലാത്ത പക്ഷം ദൈവം നൽകിയ കഴിവ് പാഴാക്കുന്നതാകും സംഭവിക്കുക. ഷോട്ട് സെലക്ഷനാണു കളിക്കാരന്‍റെ പ്രതിബദ്ധതയും കേളീശൈലിയും നിർണയിക്കുക. കുട്ടികളും പാകം വന്ന കളിക്കാരും തമ്മിലുള്ള വ്യത്യാസം അതാണ്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ ഷോട്ട് സെലക്ഷൻ നന്നാക്കേണ്ടതുണ്ട്. അത് ഇന്ത്യൻ ടീമിൽ സ്ഥിരം ഇടം കിട്ടാൻ സഞ്ജുവിനെ സഹായിക്കും. സഞ്ജുവിനു പ്രതീക്ഷയ്ക്കൊത്തുള്ള പ്രകടനം കാഴ്ചവയ്ക്കാനാകാത്തതു ഷോട്ട് സെലക്ഷനിലെ പിഴവു മൂലമാണ്. രാജ്യാന്തര തലത്തിൽ പോലും ഓപ്പണറായി…

Read More

സുന്ദരയിൽ സുരേന്ദ്രൻ കുടുങ്ങുമോ? മൊബൈൽ ഫോൺ നഷ്ടപ്പെട്ടന്നതുൾപ്പെടെ പറഞ്ഞതെല്ലാം പച്ചക്കള്ളം; സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്

കാസർഗോഡ്:  കോഴക്കേസിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് അന്വേഷണ സംഘം ഇത്തവണ നോട്ടീസ് നല്‍കിയത്. മഞ്ചേശ്വരത്തെ സ്ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്പി സ്ഥാനാർഥിയായിരുന്ന കെ.സുന്ദരയ്ക്ക് കോഴ നൽകിയെന്നും ഭീഷണിപ്പെടുത്തിയെന്നുമാണ് കേസ്. 15 ലക്ഷവും മംഗളൂരുവിൽ വൈൻ പാർലറും ചോദിച്ചെന്നും രണ്ടര ലക്ഷം രൂപയും 15,000 രൂപയുടെ മൊബൈൽഫോണും ലഭിച്ചെന്നുമാണ് സുന്ദരയുടെ മൊഴി. കേസിൽ നേരത്തെ സുരേന്ദ്രനെ അന്വേഷണ സംഘം ചോദ്യം ചെയ്തപ്പോള്‍ നല്‍കിയ പ്രധാന മൊഴികളെല്ലാം കളവാണെന്നും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് കാസർഗോഡ് ക്രൈംബ്രാ‍ഞ്ച് ഡിവൈഎസ്പി സതീഷ് കുമാറി‍ന്‍റെ നേതൃത്വത്തില്‍ സുരേന്ദ്രനെ ഒരു മണിക്കൂറിലധികം ചോദ്യം ചെയ്തത്. കേസിൽ നിർണായ തെളിവുകളിൽ ഒന്നായ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടുവെന്ന സുരേന്ദ്രന്‍റ മൊഴി പച്ചക്കള്ളമാണെന്ന് തെളിഞ്ഞു. ഈ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ് അന്വേഷണ സംഘത്തിന്‍റെ കണ്ടെത്തൽ. പരിശോധനയ്ക്കായി ഈ ഫോണ്‍…

Read More