ഫ്ളോറിഡ: സെപ്റ്റംബർ 24 മുതൽ കാണാതായ കോളജ് വിദ്യാർഥിനി മിയാ മാർകാനയുടേതെന്ന് സംശയിക്കുന്ന മൃതദേഹം ശനിയാഴ്ച ഓറഞ്ച് കൗണ്ടിയിലെ അപ്പാർട്ട്മെന്റിനു സമീപം കണ്ടെത്തിയതായി ഷെറിഫ് ജോണ്‍ മൈന അറിയിച്ചു. വൃക്ഷനിബിഢമായ പ്രദേശത്തു നിന്നും കണ്ടെത്തിയ മൃതദേഹത്തിനു സമീപത്തു നിന്നും ഇവരുടെ വാലറ്റ് കണ്ടെടുത്തിട്ടുണ്ട്. ഒർലാന്േറാ ആർഡൻ വില്ലാസ് അപ്പാർട്ട്മെന്റ് കോംപ്ലക്സിലാണ് സെപ്റ്റംബർ 24ന് മിയയെ അവസാനമായി കാണുന്നത്. അതിനുശേഷം ഇവരെ കണ്ടെത്തുന്നതിനുള്ള അന്വേഷണം നടന്നുവരികയായിരുന്നു. വലൻഷ്യ കോളജ് വിദ്യാർഥിനിയായ മിയ (19) കാണാതായ ദിവസം ഒർലാന്േറായിൽ നിന്നും ഫോർട്ട് ലോവർ ഡെയ്ലിലേക്കു വിമാനത്തിൽ വരേണ്ടതായിരുന്നു. പ്രതിയെന്നു സംശയിക്കുന്ന മിയയുടെ അപ്പാർട്ട്മെന്റ് മെയിന്റനൻസ് ജീവനക്കാരനായ അർമാൻഡാ മാന്വൽ മാസ്റ്റർ കീ ഉപയോഗിച്ച് മിയ താമസിച്ചിരുന്ന അപ്പാർട്മെന്റിലേക്ക് പ്രവേശിച്ചതായി കാമറയിൽ കണ്ടെത്തിയിരുന്നു. പിന്നീട് ഇയാളെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മിയയുടെ താമസ സ്ഥലത്തു നിന്നും 20 മിനിട്ട് ദൂരം…
Read MoreDay: October 5, 2021
ആറാംക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ പ്രേമ ലേഖനം കിട്ടിയത് ! അത് തന്നയാളിനെ ഇന്നും ഓര്‍മിക്കുന്നുണ്ട്;ശ്രുതി ലക്ഷ്മി പറയുന്നതിങ്ങനെ…
മലയാളത്തിന്റെ ബിഗ് സ്ക്രീനിലും മിനിസ്ക്രീനും ഒരേപോലെ മിന്നിത്തിളങ്ങിയ നടിയാണ് ശ്രുതി ലക്ഷ്മി. മികച്ച ഒരു നര്‍ത്തകി കൂടിയായ ശ്രുതി ലക്ഷ്മി ബാലതാരം ആയിട്ടാണ് അഭിനയ രംഗത്ത് എത്തുന്നത്. പ്രമുഖ സിനിമാ സീരിയല്‍ താരം ലിസ്സി ജോണിന്റെ മകളായ ശ്രുതിയുടെ സഹോദരി ലയയും മിനിസ്ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതയാണ്. നിഴലുകള്‍ എന്ന പരമ്പരയിലൂടെ 2000ല്‍ സ്കൂളില്‍ പഠിക്കുന്ന സമയത്താണ് ശ്രുതി ലക്ഷ്മി അഭിനയ രംഗത്ത് എത്തുന്നത്. പിന്നീട് ബിഗ് സ്ക്രീനിലേക്കും താരം എത്തുകയായിരുന്നു. നായികയായി അടക്കം നിരവധി മലയാള ചിത്രങ്ങളില്‍ വേഷമിട്ട ശ്രുതി സോഷ്യല്‍ മീഡിയയിലും താരമാണ്. ഇപ്പോള്‍ ശ്രുതിയുടെ ഒരു വെളിപ്പെടുത്തലാണ് ശ്രദ്ധേയമാകുന്നത്. എംജി ശ്രീകുമാര്‍ അവതാരകനായി എത്തുന്ന ടെലിവിഷന്‍ പ്രോഗ്രാമില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ശ്രുതിയുടെ ഈ വെളിപ്പെടുത്തല്‍. ശ്രുതിയുടെ വിവാഹത്തെ കുറിച്ച് എംജി ശ്രീകുമാര്‍ ചോദിച്ചപ്പോഴാണ് ആദ്യ പ്രണയത്തെ കുറിച്ച് നടി പറയുന്നത്. ഡോ. അവിന് ആന്റോ…
Read Moreനേരം വെളുത്തപ്പോൾ കാണാനില്ല ..! 17 വയസുള്ള മകളെ തട്ടികൊണ്ടുപോയതായി മാതാവിന്റെ പരാതി; സംഭവത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
യൂട്ട: സെപ്റ്റംബർ 20 മുതൽ കാണാതായ 17 വയസുള്ള മകളെ ആരോ തട്ടികൊണ്ടുപോയതാകാമെന്ന് മാതാവ്. യൂട്ടായിലുള്ള വീട്ടിൽ നിന്നാണ് സെപ്റ്റംബർ 20ന് പതിനേഴ് വയസുള്ള മോർഗൻ സെഷൻസിനെ കാണാതായത്. തലേദിവസം രാത്രി മകളുടെ ഹോംവർക്കിനെല്ലാം സഹായിച്ച ശേഷമാണ് മാതാവ് ഉറങ്ങാൻ പോയത്. നേരം വെളുത്തപ്പോൾ മകളെ കാണാൻ കഴിഞ്ഞില്ലെന്ന് മാതാവ് റെബെക്ക ഡേവിഡ് പറഞ്ഞു. സെപ്റ്റംബർ 20നുശേഷം മകൾ ഫോണോ, ബാങ്ക് അക്കൗണ്ടോ ഉപയോഗിച്ചിട്ടില്ലെന്നും റെബെക്ക പറഞ്ഞു. മകളെ ആരെങ്കിലും തടഞ്ഞുവച്ചിട്ടുണ്ടെങ്കിൽ വിട്ടയ്ക്കണമെന്നും അപായപ്പെടുത്തെരുതെന്നും മാതാവ് അപേക്ഷിച്ചു. ഇപ്പോഴും മകൾ ജീവനോടിരിക്കുന്നുവെന്നാണ് വിശ്വസിക്കുന്നതെന്നും ഇവർ പറഞ്ഞു. വീട്ടിൽ നിന്നും പോകുന്പോൾ തലേദിവസം പൂർത്തിയാക്കിയ ഹോംവർക്കോ, വാലറ്റോ എടുത്തിരുന്നില്ലെന്നും മാതാവ് വേദനയോടെ പറഞ്ഞു. ഇപ്പോൾ ഒരു പുതിയ ജോലി മകൾ ആരംഭിച്ചിരുന്നുവെന്നും ഹൈസ്കൂൾ ഗ്രാജുവേഷനുവേണ്ടി തയാറായി കൊണ്ടിരിക്കുകയാണെന്നും മാതാവ് പറഞ്ഞു. അരിസോണാ അതിർത്തി പ്രദേശങ്ങളിലും സാൾട്ടുലേക്ക് സിറ്റിയിലും മോർഗനെ…
Read Moreഎങ്ങനെയെങ്കിലും കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം! നവദമ്പതിമാരുടെ മോഷണം പോയ വിവാഹ ആൽബം കണ്ടെത്തുന്നവർക്ക് 1000 ഡോളർ പാരിതോഷികം
ഡാളസ്: അലബാമയിൽ വിവാഹിതരായ ഡാളസിൽ നിന്നുള്ള നവദന്പതിമാരുടെ വിവാഹ ആൽബം കണ്ടെത്തുവാൻ സഹായിക്കുന്നവർക്ക് 1000 ഡോളർ പാരിതോഷികം . വിവാഹത്തിന്റെ ഫോട്ടോഗ്രാഫർ അലബാമയിൽ നിന്നും സൻഫ്രാൻസിസ്ക്കോയിലേക്ക് കാറിൽ വരുന്ന വഴി അലാമൊ സ്ക്വയറിൽ വച്ചു മോഷ്ടാക്കൾ ഗ്ലാസ് തകർത്തു കാറിനകത്തുണ്ടായിരുന്ന കാമറി ഗിയർ, ലാപ്ടോപ്പുകൾ, ഹാർഡ് ഡ്രൈവുകൾ എന്നിവ മോഷ്ടിക്കുകയായിരുന്നു. വിവാഹ ഫോട്ടോയുണ്ടായിരുന്ന ഹാർഡ് ഡ്രൈവും, എസ്ഡി കാർഡും മോഷണം പോയതോടെ നവ ദന്പതിമാരുടെ വിവാഹ സദസിൽ നടത്തിയ ആദ്യ നൃത്തം, വധുവിന്റെ അമ്മൂമ ആദ്യമായി നൽകിയ ഒരു പെനി എന്നിവയുടെ ഫോട്ടോകൾ തിരിച്ചെടുക്കുവാനാകാതെ വിഷമത്തിലാണ് ദന്പതിമാർ. എങ്ങനെയെങ്കിലും വിവാഹ ആൽബവും മോഷണ വസ്തുക്കളും കണ്ടെത്തുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അതിന് പ്രതിഫലം നൽകുന്നതിനും ഞങ്ങൾ തയാറാണ്. 1000 ഡോളറാണ് ഇപ്പോൾ പ്രതിഫലം പ്രഖ്യാപിക്കുന്നതെന്ന് ഡാളസിൽ താമസിക്കുന്ന അലക്സാൻഡ്രിയ ഹെഡ്ലെ ടൈലർ, ഹാമൽ എന്നി നവ വധുവരന്മാർ…
Read Moreമീനച്ചിലാറ്റിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം; അടിയന്തര നടപടി സ്വീകരിച്ചില്ലെങ്കിൽ വലിയ ദുരന്തത്തെ നേരിടേണ്ടി വരും;50 കുടിവെള്ള പദ്ധതികൾക്ക് ജലം ശേഖരിക്കുന്ന മീനച്ചിലാറ്റിൽ നിന്ന്…
കോട്ടയം: ജില്ലയുടെ പ്രധാന ജലസ്രോതസും അന്‍പതിലധികം കുടിവെള്ള പദ്ധതികളുമുള്ള മീനച്ചിലാറ്റിലെ ജലത്തിൽ ഉയർന്ന അളവിൽ മനുഷ്യ വിസർജ്യ സാന്നിധ്യം കണ്ടെത്തി. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേർന്ന ഭാഗങ്ങളിലെ വെള്ളം ഉപയോഗയോഗ്യമല്ലെന്നും ഒരു തരത്തിലും ശുദ്ധീകരണം നടത്താൻ സാധ്യമല്ലെന്നും കണ്ടെത്തി. കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കൽ സ്റ്റഡീസ് നടത്തിയ പഠനത്തിൽ, ഫീക്കൽ കോളിഫോം ബാക്ടീരിയയ്ക്കു പുറമേ, തീവ്ര അമ്ല സാന്നിധ്യവും ആണ് തിരിച്ചറിഞ്ഞിരിക്കുന്നത്. കോവിഡ് വ്യാപനത്തിനു മുന്‍പും, ശേഷവും നടത്തിയ താരതമ്യ പഠനത്തിലാണ് ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ കണ്ടെത്തൽ.മീനച്ചിലാറിന്റെ ഉത്ഭവ സ്ഥാനമായ അടുക്കം മുതൽ അവസാനം കായലിൽ പതിക്കുന്ന പഴുക്കാനില കായലിനോടു ചേർന്നുള്ള സ്ഥലമായ ഇല്ലിക്കൽ വരെയുള്ള ജനവാസ മേഖലകളിലൂടെ കടന്നു പോകുന്ന മീനച്ചിലാറ്റിൽ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ്. അടുക്കം മുതൽ ഇല്ലിക്കൽ വരെ 10 ഇടങ്ങളിൽ നടത്തിയ പരിശോധനയിൽ എല്ലാ സാന്പിളുകളിലും ഫീക്കൽ…
Read Moreവിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങുമ്പോൾ അപകടം: രണ്ടു വയസുകാരൻ മരിച്ചു
തൃശൂർ: വിദേശത്തേക്ക് പോയ പിതാവിനെ യാത്രയാക്കി മടങ്ങിവരുന്നതിനിടെ കാർ മറിഞ്ഞ് രണ്ടു വയസുകാരൻ മരിച്ചു. വടക്കാഞ്ചേരി എങ്കക്കാട് പരുത്തിപ്ര കിണറമാക്കൽ നസീമിന്റെ മകൻ ആദിനാണ് മരിച്ചത്. കുട്ടിക്കൊപ്പം കാറിലുണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു. ഇവർ ചികിത്സയിലാണ്. കഴിഞ്ഞ രാത്രി പേരാന്പ്ര അപ്പോളോ ടയേഴ്സിനു സമീപമാണ് അപകടമുണ്ടായത്. നസീമിനെ നെടുമ്പാശേരി വിമാനത്താവളത്തിൽ നിന്നും യാത്രയാക്കിയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ അഞ്ചംഗ സംഘം സഞ്ചരിച്ച കാർ റോഡിലെ മീഡിയനിലിടിച്ച് മറിയുകയായിരുന്നു. കുട്ടി വാഹനത്തിന് അടിയിൽപെട്ടതാണ് മരണത്തിനിടയാക്കിയത്. പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.
Read Moreഒരുമയത്തിലൊക്കെ..! എതിരാളികൾ എന്റെ പ്രസംഗം കേട്ടാൽ തളർന്നു വീഴുമെന്ന് മോദി; ബിജെപിയെ മോദി പുകഴ്ത്തുകയും ചെയ്തു
ലക്നോ: ലഖിംപുർ ഖേരിൽ കർഷകർക്ക് നേരെയുണ്ടായ അതിക്രമത്തിൽ പ്രതികരിക്കാതെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ലക്നോവിൽ എക്സ്പോ ഉദ്ഘാടനം ചെയ്യവെ വികസന നേട്ടങ്ങളെക്കുറിച്ച് മാത്രമാണ് മോദി പറഞ്ഞത്. എന്നാൽ ബിജെപിയെ മോദി പുകഴ്ത്തുകയും ചെയ്തു. ചിലർ രാവും പകലും ബിജെപിയെ എതിർക്കാൻ ഊർജം ചെലവാക്കുകയാണ്. ഇവർ തന്റെ പ്രസംഗം കേട്ടാൽ തളർന്നു പോകുമെന്നും മോദി പറഞ്ഞു. യുപിയിലെ ജനങ്ങൾ മുൻ സർക്കാരുകളോട് വീടിനായി യാചിച്ചു. ബിജെപി സർക്കാർ വന്നതോടെ ഒരു കോടി 13 ലക്ഷം വീടുകൾ അനുവദിച്ചു നൽകി. കേന്ദ്രം പാവപ്പെട്ടവർക്ക് ഒരു ലക്ഷം കോടി രൂപ നൽകിയെന്നും മോദി വ്യക്തമാക്കി.
Read Moreനാല് പതിറ്റാണ്ട് നീണ്ട മോഷണ ജീവിതം; എന്നാൽ ഇപ്പോൾ ഞാൻ ദരിദ്രനാണ്..! 500 ഓളം കവർച്ച, ഏകദേശം അഞ്ച് കോടി രൂപയോളം കവര്‍ന്നു; തസ്കരവീരൻ വലയിൽ
ഭൂവനേശ്വർ:നാല് പതിറ്റാണ്ടോളം നീണ്ട മോഷണ പരമ്പരയിലൂടെ 500ഓളം കവർച്ച നടത്തിയ കുപ്രസിദ്ധ മോഷ്ടാവ് അറസ്റ്റില്‍. ഹേമന്ദ് ദാസ് എന്ന് പേരുള്ള ഇയാളെ ഒഡീഷയിലെ കട്ടക്കില്‍ നിന്നുമാണ് പിടികൂടിയത്. ഒഡീഷയില്‍ അടുത്തിടെ നടന്ന മൂന്ന് മോഷണക്കേസുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ പിടികൂടുന്നത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ ഇയാള്‍ എല്ലാ മോഷണങ്ങളെ കുറിച്ചും വെളിപ്പെടുത്തുകയായിരുന്നു. 1982ല്‍ കോളജ് പഠന കാലത്തുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് ഹേമന്ദ് ദാസ് ജയിലില്‍ പോയിരുന്നു. ഇവിടെ വച്ചാണ് ഇയാള്‍ തന്റെ ഗുരുവിനെ കണ്ടുമുട്ടിയത്. തുടര്‍ന്ന് ജയില്‍ മോചിതനായതിനു ശേഷം ഗുരുവിനൊപ്പം മോഷണ ജീവിതം ആരംഭിക്കുകയായിരുന്നു. രാജ്യത്തുടനീളമുള്ള ആഡംബര ഹോട്ടലുകളില്‍ ധനികര്‍ താമസിക്കുന്ന മുറിയുടെ സമീപം താമസിച്ച് ഇവരുടെ പണം കവരുന്നതാണ് ഹേമന്ദ് ദാസിന്റെ ശൈലി. മോഷണത്തിന് ആരുടെയും സഹായം തേടില്ല. നാല് പതിറ്റാണ്ടോളം നീണ്ട മോഷണ പരമ്പരയില്‍ ഏകദേശം അഞ്ച് കോടി രൂപയോളം…
Read Moreപേവിഷം അതിമാരകം(2); പേപ്പട്ടിയേക്കാള്‍ ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച!
പേവിഷബാധയുള്ളവര്‍ വെള്ളം, വെളിച്ചം, കാറ്റ് എന്നിവയെ ഭയപ്പെടും. വിഭ്രാന്തിയും അസ്വസ്ഥതയും മറ്റ് ലക്ഷണങ്ങളാണ്. മനുഷ്യനു വെള്ളത്തോടുള്ള ഈ പേടിയില്‍ നിന്നാണ് മനുഷ്യരിലെ പേവിഷബാധയ്ക്ക് ഹൈഡ്രോഫോബിയ എന്ന പേരു വന്നത്. നായകളിൽ ലക്ഷണങ്ങൾ…നായകളില്‍ രണ്ടുതരത്തില്‍ രോഗം പ്രകടമാകാം. ക്രുദ്ധരൂപവും ശാന്തരൂപവും. ഉടമസ്ഥനെയും കണ്ണില്‍ കാണുന്ന മൃഗങ്ങളെയും മനുഷ്യരെയും എന്തിന് കല്ലും തടിക്കഷ്ണങ്ങളെയും കടിച്ചെന്നിരിക്കും. തൊണ്ടയും നാവും മരവിക്കുന്നതിനാല്‍ കുരയ്ക്കുമ്പോഴുള്ള ശബ്ദത്തിന് വ്യത്യാസമുണ്ടാകും. ഉമിനീര് ഇറക്കാന്‍ കഴിയാതെ പുറത്തേക്ക് ഒഴുകും. ശാന്തരൂപത്തില്‍ അനുസരണക്കേട് കാട്ടാറില്ല. ഉടമസ്ഥനോട് കൂടുതല്‍ സ്നേഹം കാണിക്കുകയും നക്കുകയും ചെയ്തെന്നിരിക്കും. ഇരുണ്ട മൂലകളിലും കട്ടിലിനടിയിലും ഒതുങ്ങിക്കഴിയാന്‍ ഇഷ്ടപ്പെടും. രണ്ടുരൂപത്തിലായാലും രോഗലക്ഷണങ്ങള്‍ കണ്ടുകഴിഞ്ഞാല്‍ 3-4 ദിവസങ്ങള്‍ക്കുള്ളില്‍ ചത്തുപോകും. പൂച്ചകളിൽപേപ്പട്ടിയേക്കാള് ഉപദ്രവകാരിയാണ് പേവിഷബാധയേറ്റ പൂച്ച. പൂച്ചകള്‍ അപ്രതീക്ഷിതമായി ആക്രമിക്കുകയും മാരകമായ മുറിവുകള്‍ ഉണ്ടാക്കുകയും ചെയ്യും. കന്നുകാലികളിൽകന്നുകാലികളില്‍ അകാരണമായ അസ്വസ്ഥത, വെപ്രാളം, വിഭ്രാന്തി, വിശപ്പില്ലായ്മ, അക്രമവാസന, ഇടവിട്ട് മുക്രയിടുക, തുള്ളി…
Read Moreകെഎസ്ആർടിസി കൊമേഴ്സ്യൽ വിഭാഗത്തിന് പുതിയ ചുമതലകൾക്കൂടി ഏർപ്പെടുത്തി സി എംഡി ബിജു പ്രഭാകരൻ
ചാത്തന്നൂർ: കെഎസ്ആർടിസിയിലെ കോമേഴ്സ്യൽ വിഭാഗത്തിന് നിലവിലുള്ളതിന് പുറമേ മറ്റ് ചുമതലകളും ഉത്തരവാദിത്വവും ഏർപ്പെടുത്തി സി എംഡി ബിജു പ്രഭാകരന്റെ ഉത്തരവ്.എസ്റ്റേറ്റ് ഓഫീസർ, സി ടി ഒ – ഇൻചാർജ്ജ് എന്നിവർക്കാണ് അധിക ചുമതലകൾ. പുതിയ വരുമാനമാർഗ്ഗങ്ങൾ കണ്ടെത്തുകയും പരമാവധി തുക നേടുകയുമാണ് ലക്ഷ്യം. മാത്രമല്ല പൊതുഗതാഗത മേഖലയിൽ നിന്നും വ്യതിചലിച്ച് മറ്റ് മേഖലകളിലേക്ക് മാറുകയെന്ന ലക്ഷ്യവും ഇതിന് പിന്നിലുണ്ട്. ഒറ്റ നോട്ടത്തിൽ പുതിയ ഉത്തരവാദിത്വങ്ങൾ നല്കി അടുക്കും ചിട്ടയും ഉണ്ടാക്കാനുള്ള ശ്രമവും പുതിയ ഉത്തരവിന് പിന്നിലുണ്ട്. ഭൂമി സംബന്ധമായ രേഖകൾ സൂക്ഷിക്കുകയും അവ കൈകാര്യം ചെയ്യുകയും സംരക്ഷിക്കുകയും ചെയ്യേണ്ടത് ഇനി എസ്റ്റേറ്റ് ഓഫീസറാണ്.ആദായനികുതി, കെട്ടിട നികുതി എന്നിവയും കൃത്യമായി അടയ്ക്കണം. വൈദ്യുതി ചാർജ്, വാട്ടർ ചാർജ് എന്നിവയും അടയ്ക്കേണ്ടത് എസ്റ്റേറ്റ് ഓഫീസറുടെ ചുമതലയാണ്. കെട്ടിടങ്ങൾ വാടകയ്ക്ക് കൊടുക്കേണ്ടതും വാടക കൃത്യമായി പരിക്കുകയും വേണം.പുതിയ കരാറുകളിലും എഗ്രിമെന്റുകളിലും ഏർപ്പെടേണ്ടതും…
Read More