ഏറ്റുമാനൂർ: മോഷ്ടാക്കളെ വിടാതെ പിൻതുടർന്ന് ഏറ്റുമാനൂർ പോലീസ്. ഒരു വർഷം മുന്‍പ് അതിരന്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ മോഷണം നടത്തിയ പ്രതിയെയാണ് ഏറ്റുമാനൂർ പോലീസ് ഏറ്റവും ഒടുവിൽ പിടികൂടിയത്. അന്തർ സംസ്ഥാന മോഷ്ടാവായ തമിഴ്നാട് തിരുന്നൽവേലി തെങ്കാശി വിശ്വനാഥൻ കോവിൽ തെരുവിൽ ലക്ഷ്മി ഭവനിൽ വീട്ടിൽ വസന്തകുമാറിനെ (പേച്ചിമുത്ത് -49)യാണ് ഏറ്റുമാനൂർ സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ആർ രാജേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 2020 ലായിരുന്നു കേസിനാസ്പദമായ സംഭവം. അതിരന്പുഴ ശ്രീകണ്ഠമംഗലം ക്ഷേത്രത്തിൽ കയറിയ മോഷ്ടാവ് 18000 രൂപയും, ക്ഷേത്രത്തിൽ കാണിക്കയായി സമർപ്പിച്ചിരുന്ന ഏഴു സ്വർണ്ണത്താലിയും കവർച്ച ചെയ്യുകയായിരുന്നു. തുടർന്നു പോലീസ് സംഘം നടത്തിയ പരിശോധനയിൽ പ്രതി പേച്ചിമുത്തുവാണ് എന്നു കണ്ടെത്തിയിരുന്നു. തുടർന്നു ഒരു വർഷത്തോളമായി ഇയാൾക്കായി പോലീസ് സംഘം അന്വേഷണം നടത്തി വരികയായിരുന്നു.തുടർന്നു, പിടികിട്ടാപ്പുള്ളികളെ കണ്ടെത്തുന്നതിനായി ജില്ലാ പോലീസ് ചീഫ് ഡി.ശില്പയുടെ നിർദേശാനുസരണം ഡിവൈഎസ്പി ജെ.സന്തോഷ്കുമാറിന്റെ…
Read MoreDay: October 5, 2021
ആഴ്ചയില്‍ നാലുദിവസം മാത്രം ജോലിയുമായി ഐസ്ലന്ഡ് ! ഇക്കാര്യത്തില്‍ ഐസ്ലന്ഡിനെ കടത്തി വെട്ടി ബംഗളുരുവിലെ ടെക് കമ്പനി; പുതിയ വിപ്ലവം ലോകത്ത് വ്യാപിക്കുന്നു…
തൊഴില്‍ മേഖലയിലെ പ്രവൃത്തി ദിവസം ആഴ്ചയില്‍ നാലു ദിവസമായി കുറച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ് സ്കാന്ഡിനേവിയന് രാജ്യമായ ഐസ് ലന്‍ഡ്. സംഭവം വന്‍വിജയകരമായതോടെ ബ്രിട്ടനിലും ഇതേ പദ്ധതി നടപ്പാക്കണമെന്ന ആവശ്യം ഉയര്‍ന്നിരിക്കുകയാണ്. ജീവനക്കാര്‍ക്ക് സമ്മര്‍ദ്ദം കുറയുകയും വ്യക്തിജീവിതവും ഔദ്യോഗിക ജീവിതവുമായുള്ള സന്തുലനം മെച്ചപ്പെടുത്താന്‍ ആവുകയും ഇതുമൂലം കഴിഞ്ഞുവെന്നാണ് ഇത് വിശകലനം ചെയ്ത വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. അതോടൊപ്പം തൊഴിലുടമകള്‍ക്ക് അവരുടെ ഉത്പാദനക്ഷമത കാത്തുസൂക്ഷിക്കുവാനും കഴിഞ്ഞിട്ടുണ്ട്. 2016 മുതല്‍ 2019 വരെ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പിലാക്കിയ ഈ പദ്ധതി വിജയമായതോടെ ഐസ്ലാന്‍ഡിലെ ജോലിക്കാരുടെ 86 ശതമാനവും ഈ പുതിയ രീതിയിലുള്ള കരാറിലാണ് ഏര്‍പ്പെട്ടിരിക്കുന്നത്. ഇതിന്റെ ചുവടുപിടിച്ച് പ്രവൃത്തി സമയം കുറയ്ക്കാനുള്ള നടപടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുകയാണ് ബംഗളുരു ആസ്ഥാനമായുള്ള ഒരു ഇന്ത്യന്‍ ഐടി കമ്പനി. പുതുതായി ജീവനക്കാരെ ഇവര്‍ നിയമിക്കുന്നത് ആഴ്ച്ചയില്‍ മൂന്നു ദിവസം ജോലിചെയ്യുവാനാണ്. ഈ മൂന്നു ദിവസത്തെ ജോലിയിലൂടെ ആഴ്ച മുഴുവന്‍…
Read Moreവാടകവീടുകളിലെ താമസക്കാർക്കു റേഷൻ കാർഡ്! ഇനി കെട്ടിട ഉടമകളുടെ സമ്മതപത്രമോ വാടക കരാറോ വേണ്ട
സിജോ പൈനാടത്ത് കൊച്ചി: സംസ്ഥാനത്തു വാടക വീടുകളിൽ താമസിക്കുന്നവർക്ക് റേഷൻ കാർഡ് കിട്ടാൻ ഇനി കെട്ടിട ഉടമകളുടെ സമ്മതപത്രമോ വാടക കരാറോ വേണ്ട. വാടക വീടുകളുടെ കെട്ടിട നമ്പറിൽ നേരെത്തെ റേഷൻ കാർഡ് ഉള്ളതിന്റെ പേരിൽ നിലവിലെ താമസക്കാർക്കു കാർഡ് നിഷേധിച്ചിരുന്നു. വാടകക്കാരുടെ അപേക്ഷയോടൊപ്പം സ്വയം സാക്ഷ്യപ്പെടുത്തിയ സത്യപ്രസ്താവനയും കാർഡിൽ ഉൾപ്പെടേണ്ടവരുടെ ആധാർ കാർഡിലെ വിവരങ്ങളും മാനദണ്ഡമാക്കി ഇനി കാർഡ് അനുവദിക്കും. അപേക്ഷയോടൊപ്പം ചേർത്തിട്ടുള്ള പേരുകൾ മറ്റു റേഷൻ കാർഡിൽ ഉൾപ്പെട്ടിട്ടില്ല എന്ന് ഉറപ്പുവരുത്തും. ഇക്കാര്യത്തിൽ പൊതുവിതരണ ഡയറക്ടറുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. അതേസമയം വാടകക്കാർക്ക് അനുവദിക്കുന്ന റേഷൻ കാർഡ്, റേഷൻ ആനുകൂല്യങ്ങൾക്ക് മാത്രമാണ് ഉപയോഗിക്കാനാവുക. തിരിച്ചറിയൽ രേഖയായോ സർക്കാരിന്റെ മറ്റ് ആനുകൂല്യങ്ങൾക്കുള്ള അവകാശമായോ ഈ റേഷൻ കാർഡുകൾ ഉപയോഗിക്കാൻ ആവില്ലെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. വാടക വീടുകളുടെ…
Read Moreലോൺ അടയ്ക്കാമെന്ന് പറയും; അടയ്ക്കില്ല..! വാഹനം വാടകയ്ക്കു കൊടുത്ത് പണവും തട്ടും; പിന്നില്‍ വന്‍ റാക്കറ്റ്; തട്ടിപ്പിന്റെ രീതി ഇങ്ങനെ…
റെൻ കണ്ണൂർ: ലോണെടുത്ത് വാഹനം വാങ്ങുന്നവരിൽ നിന്നു വാഹനം വാങ്ങി തട്ടിപ്പ് നടത്തുന്ന വൻ റാക്കറ്റ് സംസ്ഥാനത്ത് സജീവം. ലോൺ അടയ്ക്കാമെന്ന് പറഞ്ഞ് വാങ്ങുന്ന വാഹനം വാടകയ്ക്കും നല്‍കിയും അടവു മുടക്കിയുമാണ് സംഘം തട്ടിപ്പ് നടത്തുന്നത്. സംസ്ഥാനത്ത് നിരവധി പേരാണ് ഈ സംഘത്തിന്റെ തട്ടിപ്പിന് ഇരയായിരിക്കുന്നത്. തട്ടിപ്പിന്റെ രീതി ഇങ്ങനെ ബാങ്കിൽ നിന്നും ലോണെടുത്ത് വണ്ടി വാങ്ങുന്നവരെയാണ് സംഘം ലക്ഷ്യമിടുന്നത്. ഒഎൽഎക്സ് വഴി ഇത്തരം വാഹനങ്ങൾ വില്പനയ്ക്കായി ഇടുന്പോൾ സംഘം ചുമതലപ്പെടുത്തുന്ന ആൾ വാഹനം വിൽക്കാൻ ഉദ്ദേശിക്കുന്ന ആളുകളെ സമീപിക്കും. ലോൺ അടവിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ആരായും. ബാങ്കുകളിൽ അടയ്ക്കാനുള്ള ലോൺ തങ്ങൾ അടയ്ക്കാമെന്ന് പറഞ്ഞാണ് വാഹനം വാങ്ങുന്നത്. ഇതിനായി വ്യാജമായി തയാറാക്കിയ സെയിലിംഗ് ലെറ്റർ, മുദ്ര പത്രം എന്നിവയിലാണ് ഇടപാടുകൾ നടത്തുന്നത്. കൂടാതെ, ഒപ്പിട്ട വ്യാജ ചെക്കുകളും നല്‍കും. വണ്ടി വാങ്ങിയാൽ വാടകയ്ക്കു നല്‍കും വണ്ടി…
Read Moreമുണ്ടക്കയവും പെരുവന്താനവും വിറപ്പിച്ച് അതി തീവ്രമഴ പെയ്തിറങ്ങി; ദേശീയപാതയിൽ ആറിടത്ത് കൂറ്റൻ മരങ്ങൾ റോഡിലേക്ക് കടപുഴകി വീണു
മുണ്ടക്കയം ഈസ്റ്റ്: കോട്ടയം, ഇടുക്കി ജില്ലയുടെ അതിർത്തി പ്രദേശമായ മുണ്ടക്കയം, പെരുവന്താനം, കൊടികുത്തി, മുറിഞ്ഞപുഴ പ്രദേശങ്ങളെ വിറപ്പിച്ച് അതിതീവ്ര മഴ. തിങ്കളാഴ്ച വൈകുന്നേരം പെയ്ത കനത്ത മഴയിൽ പ്രദേശത്ത് വ്യാപക നാശനഷ്്ടമാണുണ്ടായിരിക്കുന്നത്. കൊട്ടാരക്കര- ദിണ്ഡിഗൽ ദേശീയപാതയിൽ ഇന്നലെ ഗതാഗതം മണിക്കൂറുകളോളമാണ് തടസപ്പെട്ടത്. ഇന്നു രാവിലെയാണ് ഗതാഗതം സാധാരണ നിലയിലായത്. കനത്ത മഴയിലും കാറ്റിലും റോഡിലേക്ക് മണ്ണും, മരങ്ങളും ഇടിഞ്ഞു വീണാണ് ഗതാഗതം തടസപ്പെട്ടത്. ഇന്നലെ രാത്രി പത്തോടെയാണ് ഭാഗികമായി ഗതാഗതം പുനഃസ്ഥാപിക്കാനായത്. കുട്ടിക്കാനത്തിനും 35-ാംമൈലിനുമിടയിൽ നിരവധി സ്ഥലങ്ങളിലാണ് മണ്ണിടിച്ചിലുണ്ടായത്. റോഡിൽ ആറിടങ്ങളിൽ വൻമരങ്ങൾ കടപുഴകി വീണു. പീരുമേട്ടിൽ നിന്നും കാഞ്ഞിരപ്പള്ളിയിൽ നിന്നും എത്തിയ ഫയർഫോഴ്സും പെരുവന്താനം പോലീസുമെത്തി നാട്ടുകാരുടെ സഹകരണത്തോടെയാണ് റോഡിലെ മരങ്ങൾ വെട്ടിമാറ്റിയതും ഗതാഗതം പുനഃസ്ഥാപിച്ചതും. ഇന്നലെ വൈകുന്നേരം അഞ്ചോടെ ആരംഭിച്ച മഴ രാത്രി എട്ടിനു ശേഷമാണ് അല്പം ശമിച്ചത്. കനത്ത കാറ്റിലും മഴയിലും പ്രദേശത്തെ…
Read Moreമോൻസൻ വിഷയം നിയമസഭയിൽ! മോൺസണെതിരെ അന്വേഷണം ആവശ്യപ്പെട്ടത് ബെഹ്റ; പുരാവസ്തുക്കൾ വ്യാജമാണോയെന്ന് അന്വേഷിക്കുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: മോൻസൻ വിഷയം നിയമസഭയിൽ ഉന്നയിച്ച് പ്രതിപക്ഷം. പ്രതിപക്ഷത്ത് നിന്നും പി.ടി.തോമസാണ് അടിയന്തിര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മോൻസൻ- പോലീസ് ബന്ധം അന്വേഷിക്കണമെന്നാവശ്യപ്പെട്ടാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്. ശബരിമല ചെന്പോല മോൻസൻ വ്യാജമായി ഉണ്ടാക്കിയെന്നും പ്രതിപക്ഷം ആരോപിച്ചു. എന്നാൽ ഇതിന് മറുപടിയായി ചെന്പോല സർക്കാർ ദുരുപയോഗം ചെയ്തില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെന്പോലയും മറ്റു പുരാവസ്തുക്കളും വ്യാജമാണോയെന്ന് അന്വേഷിക്കാൻ പുരാവസ്തു വകുപ്പിനോട് നിർദേശിച്ചിട്ടുണ്ടെ ന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിഷയം സഭ നിർത്തിവച്ച് ചർച്ച ചെയ്യേണ്ട തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. മോൻസനെ ആരെല്ലാം കണ്ടു,ആരെല്ലാം ചികിത്സ തേടി എന്നീ കാര്യങ്ങൾ പോലീസ് അന്വേഷിക്കുകയാണ്. ഇക്കാര്യം ഇപ്പോൾ പറയുന്നില്ല. ഈ സമയം ഭരണപക്ഷം സുധാകരന്റെ പേര് വിളിച്ച് പറയുന്നുണ്ട ായിരുന്നു. കെ.സുധാകരന് ഒന്നും പേടിക്കാനില്ലെന്ന് പി.ടിതോമസ് പറഞ്ഞു. മോൻസൻ തട്ടിപ്പുകാരനെന്ന് അറിയാതെയാണ് സുധാകരൻ ചികിത്സക്ക് പോയതെന്നും പി.ടി.തോമസ് വ്യക്തമാക്കി. മോൺസണെതിരെ അന്വേഷണം…
Read Moreമലയാളസിനിമയിലും ആശങ്കയുടെ പുക! ലൊക്കേഷനില്‍ പോലീസ് ‘നായകന്മാര്’; ചാരന്മാരായെത്തിയതാണെന്ന സംശയത്തില്‍ ലഹരി ഏജന്റുമാര്‍
സ്വന്തംലേഖകന്‍ കോഴിക്കോട് : മുംബൈയില്‍ ആഢംബര കപ്പലില്‍ നാര്‍ക്കോട്ടിക് കണ്ട്രോള് ബ്യൂറോ (എന്‍സിബി) അംഗങ്ങള്‍ അതിഥികളായെത്തി ലഹരി പാര്‍ട്ടി പിടികൂടിയതിന് പിന്നാലെ മലയാള സിനിമയിലും ആശങ്ക ! സിനിമാ ലൊക്കേഷനുകളില്‍ അഭിനേതാക്കളായും അണിയറ പ്രവര്ത്തകരായുമെത്തിയ പോലീസുകാര്‍ വഴി ലഹരിയുടെ രഹസ്യങ്ങള്‍ പുറത്തറിയാനുള്ള സാധ്യതയാണ് പല നായികാ-നായകന്മാരുടേയും ഉറക്കം കെടുത്തുന്നത്. കോവിഡ് ഭീതിയെ തുടര്‍ന്ന് നീര്ജീവമായിരുന്ന ലൊക്കേഷനുകള്‍ ഒടിടി റിലീസിംഗിലൂടെ തിരിച്ചുവരികയും സര്‍ക്കാര്‍ ഇളവുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വീണ്ടും സജീവമാവുകയും ചെയ്യുന്നതിനിടെയാണ് മുംബൈ ലഹരി പാര്‍ട്ടിയും എന്‍സിബി റെയ്ഡും മലയാള സിനിമാ ലൊക്കേഷനുകളിലും മാരത്തണ്‍ ചര്‍ച്ചയായി മാറിയത്. ബോളിവുഡ് നടന് ഷാരൂഖ് ഖാന്റെ മകന് ആര്യന് ഖാന്റെ കേസില്‍ മലയാളിയെന്ന് സംശയിക്കുന്ന ശ്രേയസ് നായര്‍ പിടിയിലായിട്ടുണ്ട്. ശ്രേയസ്നായരുമായി അടുപ്പമുള്ള ഏതെങ്കിലും കണ്ണികള്‍ വഴി അന്വേഷണം മലയാള സിനിമയിലേക്ക് എത്തുമെന്നാണ് ലഹരിയില്‍ മയങ്ങുന്ന സിനിമക്കാരുടെ ഭയം ! സംവിധായകന് ആലപ്പി…
Read Moreപരാതിയുമായെത്തിയ ഭിന്നശേഷിക്കാരെ താഴെയെത്തി കണ്ട് കളക്ടർ ഹരിത എസ്. കുമാർ; അടുത്ത ബന്ധു സ്വർണം തട്ടിയെടുത്തതായി പരാതി; അന്വേഷിച്ച് വേണ്ടതുപോലെ ചെയ്യാമെന്ന് കളക്ടർ
അയ്യന്തോൾ: പരാതിയുമായെത്തി കോണികയറാനാവാതെ നിന്ന ഭിന്നശേഷിക്കാരായ ദന്പതികളെ താഴെയെത്തി വിവരംതിരക്കി കളക്ടർ. എങ്കക്കാട് മങ്കര പാട്ടശേരി മുസ്തഫയുടെ മകൻ അർഷാദ് അയൂബും ഭാര്യ സജനയുമാണു നാലും ഒന്നും വയുള്ള മക്കൾക്കൊപ്പം കളക്ടറേറ്റിലെത്തിയത്. അടുത്ത ബന്ധുവും കുടുംബവും ചേർന്ന് നാലര സെന്റ് ഭൂമി പേരിലെഴുതി തരാമെന്നു വിശ്വസിപ്പിച്ച് പതിനൊന്നേകാൽ പവൻ സ്വർണം കൈപ്പറ്റി ചതിച്ചെന്നാണു പരാതി. മണിക്കൂറുകളോളം കാത്തുനിന്ന ദന്പതികളെ അവസാനം കളക്ടർ ഹരിത എസ്. കുമാർ കോണിയിറങ്ങിയെത്തി സന്ദർശിച്ചു. പരാതി കൈപ്പറ്റിയശേഷം അന്വേഷിച്ച് വേണ്ടതുപോലെ ചെയ്യാമെന്ന കളക്ടറുടെ ഉറപ്പിൽ കുടുംബം മടങ്ങി. നാലു വർഷം മുന്‍പാണ് ഇവർ ചതിക്കപ്പെട്ടത്. അന്നു മുതൽ പരാതിയുമായി ഓഫീസുകൾ കയറിയിറങ്ങുകയാണ്.ബന്ധുവായ ഒരാളിൽ നിന്ന് മൂന്നു ലക്ഷം രൂപയ്ക്ക് വാക്കാൽ ഉറപ്പിച്ച സ്ഥലത്തിനു പകരം സ്വർണം നൽകുകയായിരുന്നു. സ്വർണം വിറ്റ വകയിൽ 2,25,000 രൂപ മാത്രമാണു ലഭിച്ചതെന്നു ബന്ധു ഇവരെ വിശ്വസിപ്പിക്കുകയായിരുന്നു. ബാക്കി…
Read Moreഭിത്തി തുരന്ന് അകത്തുകയറി; പണവും സാധനങ്ങളും മോഷ്ടിച്ച ശേഷം മുളകുപൊടി വിതറി; പിന്നോട്ടിറങ്ങാതെ മുൻവാതിൽ തുറന്ന് രക്ഷപ്പടെലും
അഗളി : ചിറ്റൂരിൽ മുളകുപൊടി വിതറി ഭിത്തി തുരന്ന് ചായക്കടയിൽ മോഷണം. ചിറ്റൂർ ജംഗ്ഷനിൽ കുരിശു പള്ളിക്ക് സമീപം മണ്ണിൽ വീട്ടിൽ വിജയന്റെ കടയിൽ ഞായറാഴ്ച രാത്രിയാണ് മോഷണം നടന്നത്. ഒരു ലക്ഷത്തി ഇരുപതിനായിരം രൂപയുടെ നഷ്ടം സംഭവിച്ചതായി കടയുടമ പറഞ്ഞു.ഗൂളിക്കടവ് സഹകരണ ബാങ്കിൽ സ്വർണം പണയപ്പെടുത്തിയെടുത്ത എണ്പത്തിയായ്യായിരം രൂപയോടൊപ്പം കടയിലുണ്ടായിരുന്ന പണവും കടയിലെ ടിവിയും മറ്റ് സ്റ്റേഷനറി വസ്തുക്കളും മോഷ്ടിക്കപ്പെട്ടു. കടയുടെ പിൻഭിത്തി തകർത്തു ഉള്ളിൽ പ്രവേശിച്ച മോഷ്ടാവ് മുൻവശത്തെ ഡോർ തുറന്നാണ് പുറത്ത് കടന്നത്. കടക്കുള്ളിലും കടയ്ക്ക് പുറത്തും മുളക് പൊടി വിതറിയിട്ടുണ്ട്. അഗളി പോലീസും സ്പെഷ്യൽ ബ്രാഞ്ച് വിഭാഗവും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി.മോഷണ സ്ഥലത്ത് നിന്നും പുറപ്പെട്ട പോലീസ് നായ ചിറ്റൂർ പോസ്റ്റ് ഓഫിസ് ജംഗ്ഷന് അപ്പുറമെത്തി മടങ്ങി. സംഭവത്തെ കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്ന് അഗളി പോലീസ്…
Read Moreഹോ ആശ്വാസമായി…ഇരട്ട പ്രസവിച്ച സുഖം ! ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വരുന്ന സിംഹത്തിന്റെ വീഡിയോ വൈറലാകുന്നു…
ഒരു നാടിന്റെ അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ് ശൗചാലയം. ഇക്കാര്യത്തില്‍ ഇന്ത്യ പിന്നിലാണെന്ന് തോന്നിപ്പിക്കുന്നതാണ് പല കാഴ്ചകളും. ദൂരയാത്രകള് പോകുമ്പോള്‍ പൊതു ശൗചാലയങ്ങളിലില്ലാത്തത് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുമെന്നതില്‍ തര്‍ക്കമുണ്ടാവാനിടയില്ല. അത്തരത്തില്‍ ഒരു പൊതു ശൗചാലയത്തില്‍ നിന്നുള്ള ഞെട്ടിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ വൈറലാകുന്നത്. ഹൈവേ സൈഡിലുള്ള പൊതു ശൗചാലയത്തില്‍ നിന്ന് ഇറങ്ങി വരുന്ന ആളാണ് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ഒരു സിംഹമാണ് ശൗചാലയത്തിന്റെ വാതില്‍ തുറന്ന് പുറത്തേക്ക് വന്നത്. വഴിയിലൂടെ പോയവര്‍ ചിത്രീകരിച്ച വീഡിയോ ആണ് ഇപ്പോള്‍ ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്. ‘നോക്കൂ ശൗചാലയത്തിനകത്ത് ആരാണെന്ന്’ എന്ന് ഒരു സ്ത്രീ പറയുന്നതും ചിരിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. സിംഹം പുറത്തേക്കിറങ്ങി അവിടെയുള്ള ആളുകളെ ഒന്നു നോക്കി പിന്നിലെ ചെടികള്‍ക്കിടയിലേക്ക് മറയുന്നതും വിഡിയോയില്‍ കാണാം: ‘അവബോധത്തിന്റെ ഗുണം’, ‘ശുചിത്വബോധമുള്ള സിംഹം’ തുടങ്ങിയ രസകരമായ കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
Read More