മുതലമട : പട്ടികജാതി ദുർബല വിഭാഗത്തിൽപ്പെട്ട ചക്ലിയ കുടുംബങ്ങൾ വീടു വയ്ക്കാൻ സ്ഥലത്തിനു വേണ്ടിയുള്ള അപേക്ഷകൾ നീണ്ട കാലമായി അവഗണിക്കപ്പെടുന്നതായി ജില്ലാ കളക്ടർക്ക് പരാതി. മുതലമട പഞ്ചായത്ത് ഏട്ടാം വാർഡിൽപ്പെട്ട ഗോവിന്ദാപുരം, അംബേദ്കർ കോളനി കിട്ടാൻ മകൻ വിജയൻ, ശക്തിവേൽ മകൻ മണികണ്ഠൻ എന്നിവരാണ് തങ്ങളുടെ ആവശ്യം നേടിയെടുക്കുന്നതിനായി സംഘടിതമായി സമരരംഗത്തുവരുമെന്ന് അറിയിച്ചത്. കൊല്ലങ്കോട് ബ്ലോക്ക് ഓഫീസിൽ ലൈഫ് മിഷൻ പദ്ധതിയിൽ വീടു നിർമാണത്തിനു സ്ഥലം ലഭിക്കുന്നതിനായി 2014 മുതൽ പല തവണ പട്ടികജാതി ആദിവാസികൾ ഉൾപ്പെടെ 34 കുടുംബങ്ങൾ നിയമപരമായ സർട്ടിഫിക്കറ്റുകൾ സഹിതം അപേക്ഷ നൽകിയിരുന്നു. 2017ൽ ബ്ലോക്ക് പട്ടികജാതി ഓഫീസിൽ നിന്നും സ്ഥലത്തിന് അർഹതപ്പെട്ടവരുടെ പട്ടികയിൽ തങ്ങളെ ഉൾപ്പെടുത്തിയിട്ടില്ലെന്നും കളക്ടർക്ക് നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. അംബേദ്കർ കോളനിയിൽ പട്ടികജാതി ചക്ലിയ ജാതി സമുദായ കുടുംബങ്ങൾക്ക് അയിത്തം കൽപ്പിച്ചതായി ആരോപണമുന്നയിച്ച് പരാതി ഉയർന്നിരുന്നു. ഈ സമയത്ത്…
Read MoreDay: October 8, 2021
ഒറ്റപ്പാലത്തെയും കുത്താമ്പുള്ളിയെയും ബന്ധിപ്പിക്കാൻ തൂക്കുപാലം വരുമോ..? പതിറ്റാണ്ടുകൾ പഴക്കമുള്ള ജനകീയാവശ്യത്തിന് വീണ്ടും ചിറക് മുളക്കുന്നു
ഒറ്റപ്പാലം: രണ്ടു ജില്ലക്കാരുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ജനകീയാവശ്യത്തിന് വീണ്ടും ചിറക് മുളക്കുന്നു. ഭാരതപുഴക്ക് കുറുകെ ഒറ്റപ്പാലത്തെ എറക്കോട്ടിരിക്കടവിനെയും തൃശൂരിലെ നെയ്ത്ത് ഗ്രാമമായ കുത്താന്പുള്ളിയെയും ബന്ധിപ്പിച്ച് തൂക്കുപാലം എന്ന ജനകീയാവശ്യത്തിനാണ് വീണ്ടും പ്രതീക്ഷയാവുന്നത്. നടപ്പാക്കാൻ കടന്പകളേറെയുണ്ടെങ്കിലും ഇരുപ്രദേശത്തെയും യാത്രാ സൗകര്യത്തിന് പുറമേ ഇതിൽ വിനോദസഞ്ചാര സാധ്യതകൂടി പരിഗണിച്ച് പദ്ധതി നടപ്പാക്കാനാകുമോയെന്നാണ് ഇപ്പോൾ സർക്കാർ പരിശോധിക്കുന്നത്. ഇതാണ് വീണ്ടും പ്രതീക്ഷക്ക് വകനൽകുന്നത്. കഴിഞ്ഞദിവസം നടന്ന നിയമസഭാസമ്മേളനത്തിലും വിഷയം ചർച്ചയായിരുന്നു.കുത്താന്പുള്ളി നെയ്ത്ത് ഗ്രാമത്തിൽ നിന്ന് വസ്ത്രങ്ങൾ മറ്റുസ്ഥലങ്ങളിലേക്കെത്തിക്കാൻ എറക്കോട്ടിരിക്കടവിനെയാണ് നെയ്ത്തുകാർ മുന്‍പ് ആശ്രയിച്ചിരുന്നത്. ഇത് പുനഃസ്ഥാപിക്കാനും തിരുവില്വാമല ചുറ്റി ഇരുസ്ഥലങ്ങളിലേക്കുമുള്ള യാത്ര ഒഴിവാക്കാനുമായാണ് പാലമെന്ന ആവശ്യമുയർന്നത്.2019ൽ എറക്കോട്ടിരി റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യവുമായി സ്ഥലം എംഎൽഎയെ സമീപിക്കയും ചർച്ച നടത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം കെ.പ്രേംകുമാർ എംഎൽഎ വിഷയം നിയമസഭയിൽ സബ്മിഷനായി ഉന്നയിച്ചിരുന്നു. ഒപ്പം ചേലക്കര എംഎൽഎയും മന്ത്രിയുമായ കെ.രാധാകൃഷ്ണനും ഇതേ ആവശ്യം…
Read Moreപുകപ്രയോഗം ഫലം കാണുമോ! കാർഷിക മേഖലയ്ക്ക് കനത്ത ആഘാതം; വെള്ളീച്ചയെ തുരത്താൻ തല പുകച്ച് കർഷകർ
വടക്കഞ്ചേരി : നിയന്ത്രിക്കാനാകാത്ത വിധം വ്യാപകമാകുന്ന വെള്ളീച്ചയെ തുരത്താൻ തോട്ടങ്ങളിൽ തീയിട്ട് പുകച്ച് കർഷകർ. ഈ ചെറു ഈച്ചയെ നശിപ്പിക്കാൻ തക്ക പ്രതിവിധികളൊന്നും കണ്ടെത്താൻ കൃഷി വകുപ്പിന് കഴിയാത്ത സാഹചര്യത്തിലാണ് കർഷകർ തന്നെ കീടത്തിനെതിരെ പുതിയ പരീക്ഷണങ്ങൾ നടത്തുന്നത്. തോട്ടത്തിൽ പലയിടത്തായി ഇത്തരത്തിൽ കടുത്ത പുക ഉണ്ടാക്കിയാൽ തെങ്ങിൻ പട്ടയുടെ അടിയിൽ കൂടിയിരിക്കുന്ന പ്രാണികൾ നശിക്കുമെന്ന കണക്കുകൂട്ടലിലാണ് പുകയ്ക്കൽ പ്രയോഗം നടത്തുന്നത്. അധികം ഉയരമില്ലാത്ത തെങ്ങുകളുള്ള തോട്ടമാണെങ്കിൽ ഇത് കൂടുതൽ ഫലപ്രദമാകും. വണ്ടിന്റെ ആക്രമണം കുറയാനും സഹായകമാകും. ഒന്നിന്നും ഉപകരിച്ചില്ലെങ്കിൽ തന്നെ കൊതുക്, കൂത്താടികൾ ഇല്ലാതാകാൻ ഈ പരീക്ഷണം നല്ലതാണെന്ന് കർഷകർ പറയുന്നു. തെങ്ങ് തഴച്ച് വളരാനും അധികദൂരത്തല്ലാതെ പുകയ്ക്കുന്നത് ഗുണം ചെയ്യും. തെങ്ങിൻ പട്ടകൾക്ക് അടിയിൽ കീടനാശിനി തളിച്ച് കീടങ്ങളെ നശിപ്പിക്കാമെന്ന് കൃഷി വകുപ്പ് നിർദ്ദേശിച്ചെങ്കിലും അത് പ്രായോഗികമല്ലെന്ന് കണ്ടതോടെ നിർദ്ദേശങ്ങൾക്ക് ആയുസുണ്ടായില്ല. തെങ്ങുകൾ…
Read Moreകോവിഡ് മരണം സ്ഥിരീകരിക്കാൻ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം ? അപേക്ഷ നൽകുന്നതിനായി ചെയ്യേണ്ടുന്ന കാര്യങ്ങൾ
കാസർഗോഡ്: ജില്ലയിലെ കോവിഡ് മരണങ്ങൾ സ്ഥിരീകരിക്കുന്നതിനും ഇതുമായി ബന്ധപ്പെട്ട പരാതികൾക്കുമായി താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. പൊതുജനങ്ങൾ കോവിഡ് മരണം സംബന്ധിച്ച രേഖയ്ക്കായുള്ള അപേക്ഷ, രേഖകകളിലെ തിരുത്തൽ, പരാതി എന്നിവക്കായി ഓൺലൈൻ മുഖേന എഡിഎം ചെയർപേഴ്സൺ ആയ സമിതിക്കാണ് സമർപ്പിക്കേണ്ടത് covid19.kerala.gov.in/ death info എന്ന ലിങ്കിലാണ് മരിച്ച വ്യക്തിയുടെ ബന്ധുക്കൾ അപേക്ഷ സമർപ്പിക്കുന്നതിനായി ആവശ്യമായ രേഖകൾ സമർപ്പിക്കേണ്ടത്. മരിച്ച വ്യക്തിയുടെ അടുത്ത ബന്ധുകൾക്ക് ഈ ലിങ്കിൽ കയറി മരിച്ചയാളുടെ പേര് സർക്കാർ ഔദ്യോഗികമായി പ്രഖ്യാപിച്ച കോവിഡ് മരണത്തിന്റെ കണക്കിലുണ്ടോ എന്ന് പരിശോധിക്കാം. ഉണ്ടെങ്കിൽ മരിച്ചയാളുടെ കുടുംബത്തിന് നൽകുന്ന നഷ്ടപരിഹാരത്തിനുള്ള അപേക്ഷ കളക്ടർക്ക് നൽകാം. ഡിസാസ്റ്റർ മാനേജ്മെന്റ് വകുപ്പിന്റെ മാർഗ നിർദേശ പ്രകാരം അപേക്ഷ നൽകണം. നിലവിൽ ലഭിച്ച ഡെത്ത് ഡിക്ലറേഷൻ സ്റ്റേറ്റ്മെന്റിനു പുറമേ ഒരു രേഖ കൂടി ആവശ്യം ഉണ്ടെങ്കിൽ…
Read Moreകിടുക്കാച്ചിപേരും മാന്യമായ വസ്ത്രധാരണവും; വെള്ളപ്പൊക്കത്തിന്റെ പേരിൽ തട്ടിപ്പ്; മലയാളവും ഹിന്ദിയും സംസാരിക്കുന്നയാൾ പിടിയിൽ
അന്തിക്കാട്: മഹാരാഷ്ട്രയിലെ വെള്ളപ്പൊക്കത്തിന്റെ പേരിൽ അനധികൃത പണപ്പിരിവു നടത്തിയ മുംബൈ സ്വദേശിയെ നാട്ടുകാർ പിടികൂടി അന്തിക്കാട് പോലീസിലേൽപ്പിച്ചു. മഹാരാഷ്ട്ര സ്വദേശി മഹേന്ദ്രനാഥ് ശങ്കർ ഭോസ്ലെയാണു ( 40) പിടിയിലായത്. നല്ല രീതിയിൽ പാന്റും ഷർട്ടും ധരിച്ചെത്തിയ ഇയാൾ മുംബൈയിലെ വെള്ളപ്പൊക്കത്തിൽ അകപ്പെട്ടവരെ സഹായിക്കാൻ പണവും വസ്ത്രങ്ങളും ആവശ്യപ്പെട്ടാണു വീടുകളിൽ കയറി ഇറങ്ങിയത്. ഭൂരിഭാഗം വീട്ടുകാരും ഇയാൾക്കു പണം നൽകിയിരുന്നു. അന്തിക്കാട് അഞ്ചാം വാർഡിലെ പുത്തൻകോവിലകം വില്ലയിലെത്തിയതോടെ സംശയം തോന്നിയ ഇയാളെ ചില കുടുംബക്കാർ ചോദ്യം ചെയ്തതോടെയാണു കള്ളിവെളിച്ചത്തായത്. മലയാളം ചോദിച്ചവരോടു ഹിന്ദിയിൽ മറുപടി പറഞ്ഞും ഹിന്ദിയിൽ ചോദിച്ചവരോടു മലയാളം പറഞ്ഞു പരസ്പരവിരുദ്ധമായി സംസാരിച്ചതോടെ നാട്ടുകാർ തടഞ്ഞു നിർത്തുകയായിരുന്നു. ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണെന്ന് അന്തിക്കാട് പോലീസ് പറഞ്ഞു.
Read Moreഇങ്ങനെ യാത്ര ചെയ്താൽ ആരും സംശയിക്കില്ല; പിന്നെ എല്ലാം എളുപ്പമാകും; ഒടുവിൽ രാജിയും കൂട്ടാളികളും പിടിയിൽ; മൂന്നുപേരും പോക്സോ കേസിലെ പ്രതികൾ…
മലന്പുഴ: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന 4.800 കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേർ പിടിയിൽ. വിശാഖപട്ടണത്തുനിന്നു ഷാലിമാർ – തിരുവനന്തപുരം എക്സ്പ്രസിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവ് പാലക്കാട് എക്സൈസ് സർക്കിൾ ഇൻസ്പെക്ടറും സംഘവും ആർപിഎഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചും സംയുക്തമായി പാലക്കാട് ജംഗ്ഷനിൽ ട്രെയിനിൽ നടത്തിയ പരിശോധനയിലാണ് പിടിച്ചെടുത്തത്. ട്രെയിനിൽ ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നതു കണ്ട് കഞ്ചാവ് ബാഗും എടുത്ത് പ്ലാറ്റ്ഫോമിൽ കുടുംബമായി യാത്ര ചെയ്യുന്നതുപോലെ ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച ഇവരെ പിടികൂടുകയായിരുന്നു. പോക്സോ, വധശ്രമം അടക്കം 10 കേസുകളിൽ പ്രതിയായ തൃശൂർ കുന്നംകുളം പോർക്കുളം കൊട്ടാരപ്പാട്ട് വീട്ടിൽ സജീഷ് (39), പോക്സോ കേസ് അടക്കം മൂന്നു കേസുകളിൽ പ്രതിയായ കുന്നംകുളം പോർക്കുളം ഏഴികോട്ടിൽ വീട്ടിൽ ദീപു (31), വലപ്പാട് സ്റ്റേഷനിൽ പോക്സോ കേസ് പ്രതിയായ തളിക്കുളം സ്വദേശി അറയ്ക്കൽപറന്പിൽ രാജി (32) എന്നിവരാണ് പിടിയിലായത്. കുന്നംകുളം ഭാഗങ്ങളിൽ ചില്ലറവില്പനയ്ക്കായി കൊണ്ടുവന്നതാണ്…
Read Moreമിതമായ നിരക്കില്‍ സമൃദ്ധമായി ഭക്ഷണം! കൊച്ചി നഗരത്തില്‍ ഇന്നു മുതല്‍ കഴിക്കാം 10 രൂപയ്ക്ക് ഊണ്; ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറും…
കൊച്ചി: കൊച്ചി നഗരത്തില്‍ പത്ത് രൂപയുടെ ഊണ് യാഥാര്‍ഥ്യമായി. എറണാകുളം നോര്‍ത്തിലുള്ള ലിബ്രാ ഹോട്ടലില്‍ പദ്ധതിയുടെ ഔദ്യോഗിക ഉദ്ഘാടനം നടി മഞ്ജു വാര്യര്‍ ഇന്നലെ നിര്‍വഹിച്ചു. ഇന്നു മുതല്‍ 10 രൂപ നൽകി സുഭിക്ഷമായി ഊണ് കഴിച്ചു മടങ്ങാം. ഇന്നു രാവിലെ 11 മുതല്‍ പാഴ്സല്‍ വിതരണം ആരംഭിക്കും. ഒപ്പം ഇവിടെ ഇരുന്ന് കഴിക്കുന്നതിനും സൗകര്യം ഒരുക്കിയിട്ടുണ്ട്. ചോറിനൊപ്പം സാമ്പാറും തോരനും പപ്പടവും അച്ചാറുമൊക്കെയുണ്ടാവും. മിതമായ നിരക്കില്‍ സമൃദ്ധമായി ഭക്ഷണം വിളമ്പുന്ന സമൃദ്ധി@കൊച്ചി പദ്ധതി അഭിനന്ദനാര്‍ഹമാണെന്നു മഞ്ജു പറഞ്ഞു. സാധാരണക്കാരായ ആളുകളെ ലക്ഷ്യമിട്ടാണ് പദ്ധതിയെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച മേയര്‍ എം. അനില്‍കുമാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രിയുടെ നൂറുദിന കര്‍മപദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്‍യുഎല്‍എം പദ്ധതി വഴി നടപ്പാക്കുന്ന സമൃദ്ധി@കൊച്ചിക്ക് മുത്തൂറ്റ് ഫിനാന്‍സ് ഗ്രൂപ്പിന്റെ സിഎസ്ആര്‍ ഫണ്ടും ലഭ്യമാക്കിയിട്ടുണ്ട്. ലിബ്ര ഹോട്ടലിന്റെ താഴത്തെനിലയിലാണ് അത്യാധുനിക…
Read Moreലണ്ടനിൽനിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽ പ്രസവവേദന! ഒടുവില്‍ യുവതിയ്ക്ക് വിമാനത്തില്‍ സുഖപ്രസവം; തുണയേകിയത് കുമരകം സ്വദേശിനി പ്രതിഭ
കുമരകം: ചൊവ്വാഴ്ച രാത്രി ലണ്ടനിൽനിന്നും കൊച്ചിയിലേക്കു പുറപ്പെട്ട എയർ ഇന്ത്യയുടെ ഡ്രീം ലൈനർ വിമാനത്തിൽ നടന്ന പത്തനംതിട്ട സ്വദേശി മരിയ ഫിലിപ്പിന്റെ സുഖപ്രസവത്തിനു തുണയേകിയവരിൽ മുഖ്യ പങ്കുവഹിച്ചത് കുമരകം സ്വദേശിനിയായ നഴ്സ്. ബെഡ് റെസ്റ്റ് പറഞ്ഞിരുന്ന യാത്രക്കാരിയുടെ മാസം തികയാതെയുള്ള പ്രസവം വിജയകരമായി നടത്താനായതിൽ ഏറെ അഭിമാനിക്കുന്നതായി കുമരകം കദളിക്കാട്ടുമാലിയിൽ കെ. കേശവന്റെ മകൾ പ്രതിഭ പറഞ്ഞു. ലണ്ടനിൽനിന്നും പുറപ്പെട്ട് ഒന്നര മണിക്കൂറിനുള്ളിൽത്തന്നെ യാത്രക്കാരിയായ മരിയാ ഫിലിപ്പിനു പ്രസവവേദന അനുഭവപ്പെട്ടു. കാബിൻ ജീവനക്കാരെ വിവരമറിയിച്ചതിനെത്തുടർന്ന് വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറും ഒരു എംബിബിഎസ് വിദ്യാർഥിയും നാലു നഴ്സുമാരും യുവതിയെ സഹായിക്കാനായെത്തി. ഇവരിൽ ഒബ്സ്ട്രറ്റിക് തിയറ്റർ പരിചയമുണ്ടായിരുന്നത് പ്രതിഭയ്ക്കു മാത്രമായിരുന്നു. തുടർന്നു യാത്രക്കാരിയുടെ പ്രസവസഹായത്തിനു പ്രതിഭ നേതൃത്വം നൽകി. വിമാനത്തിൽ താൽക്കാലിക മുറി ഒരുക്കിയായിരുന്നു പ്രസവത്തിന്റെ സജ്ജീകരണം. യുവതിക്കും തൂക്കം കുറവായിരുന്ന ആണ്‍കുഞ്ഞിനും അടിയന്തര മെഡിക്കൽ സഹായം ആവശ്യമായതിനാൽ വിമാനം…
Read Moreസ്വിഫ്റ്റ് കാറിന്റെ ഡിക്കിയിൽ 80 പായ്ക്കറ്റുകളിലായി ഒളിപ്പിച്ചത് 180 കിലോ കഞ്ചാവ്; മൂന്നു യുവാക്കൾ അറസ്റ്റിൽ
ചാലക്കുടി: ദേശീയപാതയിലൂടെ സ്വിഫ്റ്റ് കാറിൽ കടത്തിക്കൊണ്ടുപോയിരുന്ന 180 കിലോ കഞ്ചാവ് പോലീസ് പിടികൂടി. കാറിലുണ്ടായിരുന്ന മൂന്നുപേരെ അറസ്റ്റുചെയ്തു. എറണാകുളം കുന്പളം സ്വദേശികളായ പട്ടത്താനം വിഷ്ണു (25), കൊല്ലംപറന്പൻ സനൂപ് (23), കളമശേരി സ്വദേശി ചെറുപറന്പിൽ സാദിഖ് (27) എന്നിവരെയാണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ.സന്തോഷ്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സി. ഷാജ് ജോസ്, എസ്എച്ച്ഒ കെ.എസ്.സന്ദീപ്, കൊരട്ടി എസ്എച്ച്ഒ ബി.കെ. അരുൺ, എസ്ഐ എം.എസ്. ഷാജൻ എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീം അറസ്റ്റുചെയ്തത്. ആന്ധ്രയിൽനിന്നും എറണാകുളത്തേക്കു കൊണ്ടുപോവുകയായിരുന്നു കഞ്ചാവ്. ജില്ലാ പോലീസ് മേധാവി ജി.പൂങ്കുഴലിക്കു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ദേശീയപാതയിൽ പോട്ട കോസ്മോസ് ക്ലബ്ബിനു സമീപം ഇന്നലെ രാവിലെ എട്ടോടെ പോലീസ് കാർ തടഞ്ഞുനിർത്തി പരിശോധിക്കുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ 82 പൊതികളിലായി സൂക്ഷിച്ചിരുന്ന കഞ്ചാവ് പോലീസ് പിടിച്ചെടുത്തു.ചാലക്കുടി തഹസിൽദാർ പി.ആർ. രാജുവിന്റെ നേതൃത്വത്തിലാണു കഞ്ചാവുപൊതികൾ പോലീസ് പരിശോധിച്ചത്. രണ്ടു കിലോയിലധികം…
Read Moreഅമ്മൂമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞ 16 വയസുള്ള പെൺകുട്ടിയെ…! ജോജോയ്ക്ക് 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും
പത്തനംതിട്ട: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ ചെങ്ങന്നൂർ വെൺമണി സ്വദേശിയായ ജിജോ പി. ജയിംസിന് (26) പത്തനംതിട്ട പ്രിൻസിപ്പൽ പോക്സോ സ്പെഷൽ കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. വിവാഹ വാഗ്ദാനം നൽകി പ്രലോഭിപ്പിച്ച് 16 വയസുള്ള പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് കേസ്. അമ്മൂമ്മയുടെ സംരക്ഷണയിൽ കഴിഞ്ഞിരുന്ന കുട്ടിയെ കുടുംബ വീട്ടിൽ നിന്നും 2016 ഒക്ടോബറിൽ പ്രതി തട്ടിക്കൊണ്ടു പോവുകയായി രുന്നു. തുടർന്ന് പെൺകുട്ടിയെ പ്രതിയുടെ വല്യച്ഛന്റെ ചെങ്ങന്നൂർ വെൺമണിയിലുള്ള വീട്ടിൽ ഒളിപ്പിച്ചു താമസിപ്പിച്ച് പീഡിപ്പിച്ചതായി പന്തളം പോലീസ് ചാർജ് ചെയ്ത കേസിൽ പറയുന്നു. പെൺകുട്ടിയെ കാണാതായവിവരം രക്ഷാകർത്താവായ അമ്മൂമ്മ പെൺകുട്ടിയുടെ അമ്മയെ വിളിച്ചറിയിക്കുകയും പെൺകുട്ടിയുടെ മാതാവിന്റെ പരാതിയെത്തുടർന്ന് പോലീസ് അന്വേഷണം ഏറ്റെടുക്കുകയായിരുന്നു. സംഭവം പുറംലോകം അറിഞ്ഞതോടെ പ്രതിയുടെ ബന്ധുക്കളും പൊതുപ്രവർത്തകരും ചേർന്ന് പെൺകുട്ടിയെ പന്തളം പോലീസിൽ…
Read More