ചുവന്ന മഴ,പച്ചമഴ എന്നിങ്ങനെയൊക്കെ നമ്മള് കേട്ടിട്ടുണ്ട്. മഴയില്‍ ആലിപ്പഴം പൊഴിയുന്നതും നമ്മെ അദ്ഭുതപ്പെടുത്താറില്ല. എന്നാല്‍ മഴയ്ക്കൊപ്പം മത്സ്യം പെയ്തിറങ്ങിയാല്‍ എന്താണവസ്ഥ. ഉത്തര്‍പ്രദേശിലെ ഭദോഹി ജില്ലയില്‍ കഴിഞ്ഞ തിങ്കളാഴ്ച കനത്ത മഴയ്ക്കൊപ്പമാണ് മത്സ്യം പെയ്തിറങ്ങിയത്. ആകാശത്തു നിന്ന് മഴയ്ക്കൊപ്പം മത്സ്യങ്ങള്‍ പെയ്തിറങ്ങുന്നത് കണ്ട് ഗ്രാമവാസികള്‍ അമ്പരക്കുകയായിരുന്നു. ചൗരി, ഭദോഹി പ്രദേശങ്ങളിലാണ് കനത്ത മഴയ്ക്കും കാറ്റിനുമൊപ്പം മത്സ്യങ്ങള്‍ പൊഴിഞ്ഞത്. 50 കിലോയിലധികം മത്സ്യമാണ് പ്രദേശത്ത് പൊഴിഞ്ഞുവീണത്. നിരവധിയാളുകള്‍ താഴെവീണുകിടന്ന മത്സ്യങ്ങള്‍ പെറുക്കിയയെടുക്കുന്നുണ്ടായിരുന്നു. വീടിന്റെ ടെറസ്സിലും പാടത്തുമൊക്കെയായി നിരവധി മത്സ്യങ്ങളാണ് പ്രദേശവാസികള്‍ക്ക് ലഭിച്ചത്. ഈ മത്സ്യങ്ങളെയെല്ലാം പെറുക്കിക്കൂട്ടി കുളങ്ങളില്‍ നിക്ഷേപിക്കുകയും ബാക്കിയുള്ളവയെ ചെറിയ കുഴികളില്‍ എറിഞ്ഞുകളയുകയുമായിരുന്നു. മത്സ്യത്തില്‍ വിഷാംശമുണ്ടെന്ന ഭീതിയാണ് ഗ്രാമവാസികളെ ഇതിനു പ്രേരിപ്പിച്ചത്. ശക്തമായ ന്യൂനമര്‍ദ്ദമാണ് ഈ പ്രതിഭാസത്തിന് പിന്നിലെന്നാണ് കാലാവസ്ഥാ ഗവേഷകരുടെ വിശദീകരണം. പ്രദേശത്ത് കനത്ത മഴയും ശക്തമായ കാറ്റും വീശിയിരുന്നു. ന്യൂനമര്‍ദ്ദത്തിന്റെ ഭാഗമായി രൂപപ്പെടുന്ന ചുഴലിക്കാറ്റിന് കുളങ്ങളിലേയും…
Read MoreDay: October 25, 2021
കണ്ണൂരില്‍ സ്കൂള്‍ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു ! സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി…
ആറളത്ത് സ്കൂള്‍ വൃത്തിയാക്കുന്നതിനിടെ ശുചിമുറിയില്‍ നിന്ന് ബോംബുകള്‍ കണ്ടെത്തി. ആറളം ഹയര്‍സെക്കണ്ടറി സ്കൂളിലെ (aralam higher secondary school ) ശുചിമുറിയില്‍ നിന്നാണ് രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തിയത്. ബോംബ് സ്ക്വാഡെത്തി ബോംബ് നിര്‍വീര്യമാക്കി. സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. ഏറെ നാളായി അടച്ചിട്ടിരുന്ന സ്കൂള്‍ വൃത്തിയാക്കാനായി എത്തിയപ്പോഴായിരുന്നു സംഭവം. സ്കൂളിലെ ശുചിമുറി വൃത്തിയാക്കാനെത്തിയ അധ്യാപകനാണ് ആദ്യം ബോംബ് കണ്ടത്. ശുചിമുറിയില്‍ രണ്ട് നീല ബക്കറ്റുകള്‍ ശ്രദ്ധയില്‍പ്പെട്ട അധ്യാപകന് ബക്കറ്റ് പരിശോധിക്കുകയായിരുന്നു. തുടര്‍ന്ന് ബക്കറ്റില്‍ ഉമിക്കരിയില് ഒളിപ്പിച്ച് വച്ച നിലയില്‍ രണ്ട് നാടന്‍ ബോംബുകള്‍ കണ്ടെത്തുകയും ചെയ്തു. ആദ്യം തേങ്ങയാണെന്നാണ് കരുതിയത്. എന്നാല്‍ പിന്നീട് പന്തികേട് തോന്നിയ അധ്യാപകന് ഉടന്‍ തന്നെ ആറളം പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് ബോംബ് സ്ക്വാഡും, ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി ബോംബ് നിര്‍വീര്യമാക്കിയത്. ആര്‍സെനിക് സള്‍ഫെയ്ഡും കുപ്പിച്ചില്ലും ആണിയും ചേര്‍ത്താണ് ബോംബ് നിര്‍മ്മിച്ചിരിക്കുന്നത്.…
Read Moreമിസ് വേൾഡ് സിംഗപ്പൂരിൽ മലയാളിത്തിളക്കം; സെക്കൻഡ് പ്രിൻസസ് ആയി നിവേദ ജയശങ്കർ
സിംഗപ്പൂർ: 2021 മിസ് വേൾഡ് സിംഗപ്പൂരിൽ ഫിനാലെയിൽ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലിൽ മലയാളിയായ നിവേദ ജയശങ്കർ സെക്കൻഡ് പ്രിൻസസ് ആയി വിജയിച്ചു. 2021 മിസ് വേൾഡ് സിംഗപ്പൂരിന്റെ ഫൈനൽ റൗണ്ടിൽ എത്തുന്ന ഏക ഇന്ത്യൻ കൂടിയാണ് നിവേദ. സെക്കൻഡ പ്രിൻസസ് ടൈറ്റിൽ കൂടാതെ, മിസ് ഫോട്ടോജനിക്, മിസ് ഗുഡ് വിൽ അംബാസഡർ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി. മെക്കാനിക്കൽ എഞ്ചിനിയറിംഗിൽ ബിരുദമുള്ള നിവേദ ജയശങ്കർ, സിംഗപ്പൂരിലെ യുണിയൻ ഓവർസീസ് ബാങ്കിൽ അനലിസ്റ്റ് ആയി ജോലി ചെയ്യുകയാണ്. അടിസ്ഥാനജീവിതസൗകര്യങ്ങളില്ലാത്ത വീടുകളിലെ കുട്ടികൾക്കായി പഠനസൗകര്യങ്ങൾ ഒരുക്കുന്ന എൻജിഒയുടെ വോളൻറിയർ കൂടിയാണ് നിവേദ. സിംഗപ്പൂർ മലയാളികളായ ജയശങ്കറിന്റെയും നന്നിതയുടെയും മൂത്ത മകളാണ് നിവേദ. എസ്.ടി മൈക്രോഇലക്ട്രോണിക്സിൽ സീനിയർ മാനേജറായി ജോലി ചെയ്യുന്ന അച്ഛൻ ജയശങ്കർ, സിംഗപ്പൂരിൽ അറിയപ്പെടുന്ന ചിത്രകാരൻ കൂടിയാണ്. കെപിഎംജിയിലെ അസോസിയേറ്റ് ഡയറക്ടർ അമ്മ – നന്നിത സിംഗപ്പൂരിലെ പ്രമുഖ…
Read Moreപാണ്ടൻ ബസാറിൽ നായ ആദ്യം കടിച്ചത് ഉടമയെ; പിന്നെ ഓടി നടന്ന് കടിച്ചത് നാലുപേരെയും രണ്ടു പട്ടികളേയും; തപ്പിയിറങ്ങിയ നാട്ടുകാർ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; ആശങ്കയിൽ കുമരകത്തുകാർ
കുമരകം: വളർത്തു നായയുടെ പരാക്രമത്തിൽ പരിക്കേറ്റവർ ചികിത്സ നടത്തി. കടിയേറ്റ മറ്റു നായകളെ 11-ാം വാർഡിലെ കമ്യൂണിറ്റി ഹാളിൽ നിരീക്ഷണത്തിലാക്കി. ഇന്നലെ വൈകുന്നേരം നാലിനുണ്ടായ നായയുടെ ആക്രമണത്തിൽ നാലു പേർക്കും രണ്ടു നായ്ക്കൾക്കും സാരമായി കടിയേറ്റു. പാണ്ടൻ ബസാറിൽ പച്ചക്കറി വ്യാപാരം നടത്തുന്ന ഒതളപ്പറന്പിൽ വാവയുടേതാണ് നായ. മണിക്കൂറുകൾ നീണ്ടുനിന്ന നായയുടെ പരാക്രമത്തിൽ കടിയേറ്റത് നായയുടെ ഉടമ ബിജു ഒതളപറന്പിൽ, വിപിൻ രാജ് നന്പിശേരികളത്തിൽ, വിജയമ്മ പുതുച്ചാറ, ജീവ അനീഷ് കുന്നപ്പള്ളി എന്നിവർക്കാണ്. കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച ഇവരിൽ മൂന്നു പേർക്ക് മാത്രമാണ് സൗജന്യ പ്രതിരോധ കുത്തിവയ്പ് ലഭിച്ചത്. ജീവയ്ക്കുള്ള പ്രതിരോധ കുത്തിവയ്പ് 13,000 രൂപ മുടക്കി വാങ്ങേണ്ടി വന്നു. നായക്ക് പേവിഷ ബാധയെന്ന സംശയം ജനങ്ങളെ ഭയത്തിലാക്കിയിട്ടുണ്ട്. എസ്.ഐ. സുരേഷ് കുമാറിന്റെ നേതൃത്വത്തിൽ കുമരകം പോലീസ് ജനങ്ങൾക്ക് സുരക്ഷ ഒരുക്കി. കടിയേറ്റ നാലു നായകളെയാണ്…
Read Moreരാജ്യത്തെ സംരക്ഷിച്ച ഭടന് മക്കളുടെ സുരക്ഷ ഉറപ്പാക്കാൻ സാധിച്ചില്ല! ഇറ്റുവീഴാൻ കണ്ണീർപോലുമില്ലാത്തവരുടെ നൊമ്പരം ആരറിയുന്നു….
എൻഡോസൾഫാൻ വിഷലിപ്തമായ മണ്ണിൽ അന്ധരായി ജീവിക്കുന്ന ഹതഭാഗ്യർക്കെല്ലാം ജീവിതം ആശങ്കകളുടേതാണ്. അച്ഛനോ അമ്മയ്ക്കോ ജോലിയോ പെൻഷനോ ഉണ്ടെങ്കിൽ സർക്കാർ ആനുകൂല്യങ്ങൾ നിഷേധിക്കുന്ന സാഹചര്യമാണ്. ചലിക്കാൻ പരസഹായം വേണ്ടവരും മാരകരോഗങ്ങളാൽ വലയുന്നവരുമാണ് ഇവരെല്ലാം. കണ്ണിനെ മൂടിയ ഇരുട്ടിനൊപ്പം ബുദ്ധിമാന്ദ്യം, തളർച്ച, മുഴകൾ എന്നിങ്ങനെ നീറുന്ന ആകുലതകളെ നേരിടുന്നവർക്കാണ് കുടുംബവരുമാനം മാനദണ്ഡമാക്കി സാന്പത്തിക ആനുകൂല്യങ്ങൾ നിഷേധിക്കപ്പെടുന്നത്. കുടുംബ മാസവരുമാനം എണ്ണായിരം രൂപയാണ് സാന്പത്തിക ഇളവുകൾക്കും പഠന ആനുകൂല്യങ്ങൾക്കും പരിധി നിശ്ചയിച്ചിരിക്കുത്. രക്ഷിതാക്കളുടെ വരുമാനം അന്ധരായ മക്കൾക്കും ബാധകമാക്കുന്നതിൽ അനീതിയുണ്ടെന്നതാണ് ഇരകൾക്കു പറയാനുള്ളത്. അച്ഛനമ്മമാരുടെ കാലശേഷം ഇവരെ ആരു സംരക്ഷിക്കുമെന്നോ എങ്ങനെ ജീവിക്കുമെന്നോ ചോദിച്ചാൽ ഉത്തരമില്ല. കാഴ്ചവൈകല്യത്തെ തോൽപിച്ച് ഉന്നതപഠനം നേടിയവർക്കെങ്കിലും സർക്കാർ ജോലി ഉറപ്പാക്കിയാൽ ഒരു പരിധിവരെ സുരക്ഷിതരാകാം. പെരിയ വടക്കേക്കര പുളിയപ്പുറം വിമുക്തഭടൻ അച്യുതന്റെയും ശോഭനയുടെയും മക്കളായ ശിവരാജിനും അനുജത്തി രേഖയ്ക്കും കാഴ്ചയില്ല. ബിരുദാനന്തരബിരുദവും ബിഎഡും പാസായ ഇരുവരും…
Read Moreഞാനാണ് ആ മൗഗ്ലി..! ഈ കെട്ടുകഥകളിലെ മൗഗ്ലി യഥാർത്ഥ ജീവിതത്തിൽ ഉണ്ടെന്നറിഞ്ഞാൽ ആ കൗതുകം ഞെട്ടലിനു വഴിമാറും; അറിയാതെ പോകരുത് ഈ ജീവിതം…
ചിത്ര കഥകളിലൂടെയും ചലച്ചിത്രങ്ങളിലൂടെയും ലോകമെങ്ങും പ്രായവ്യത്യാസമില്ലാതെ ആരാധകരെ സ്വന്തമാക്കിയ താരമാണ് മൗഗ്ലി. ഒരു കുട്ടി നിക്കറും നീളൻ മുടിയുമൊക്കെയായി പ്രത്യേക ഗെറ്റപ്പിൽ വന്നു കാട്ടിലുള്ള സകല മരങ്ങളെ വലംവെച്ചും തുള്ളി ചാടിയും മൃഗളുടെ തോഴനായും നടന്ന ആ കൊച്ചു മിടുക്കനെ ഇഷ്ടപെടാത്തവരായി ആരും കാണില്ല. ചിലപ്പോഴെങ്കിലും പലരും ഒന്നാശിച്ചിട്ടുണ്ടാകും മൗഗ്ലിയെ പോലെ ജീവിക്കാൻ കഴിഞ്ഞിരുന്നു എങ്കിൽ. സ്കൂളിൽ പോകണ്ട, പഠിക്കണ്ട, പ്രത്യേകിച്ച് ഒന്നും ചെയ്യാതെ കാട്ടിലൂടെ ഇങ്ങനെ ചാടി മറിഞ്ഞ് നടക്കാം. എത്ര മനോഹരമായ ജീവിതമാണ് അത്. എന്നാൽ ഈ കെട്ടുകഥകളിലെ മൗഗ്ലി യഥാർത്ഥ ജീവിതത്തിൽ ഉണ്ടെന്നറിഞ്ഞാൽ ആ കൗതുകം ഞെട്ടലിനു വഴിമാറും. ഞെട്ടേണ്ട ജീവിത സാഹചര്യം കൊണ്ട് മൗഗ്ലിയെപ്പോലെ ജീവിക്കേണ്ടി വന്ന ഒരാളുണ്ട്. ചിത്ര കഥയിലെ പോലെ അത്ര എളുപ്പമുള്ള ജീവിതം ആയിരുന്നില്ല യഥാർഥ മൗഗ്ലിയുടേത്. റുവാണ്ട സ്വദേശിയായ സാൻസിമാൻ എല്ലിക്കാണ് ഈ ദുരിതം നേരിടേണ്ടി…
Read Moreസ്കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്ന്ന് കയറിപ്പിടിക്കുന്നത് ഹോബി ! ഞരമ്പുരോഗിയായ യുവാവ് അറസ്റ്റില്‍…
സ്കൂട്ടറില്‍ ഒറ്റയ്ക്ക് യാത്ര ചെയ്യുന്ന യുവതികളെ പിന്തുടര്ന്ന് ആക്രമിക്കുന്നത് ‘ഹോബിയാക്കിയ’ യുവാവ് അറസ്റ്റില്‍. എടക്കര കൗക്കാട് സ്വദേശി ആലങ്ങാടന്‍ ശ്രീജിത്താണ് പിടിയിലായത്. സെപ്തംബര്‍ 13ന് വൈകിട്ട് 7.30ഓടെയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് സ്കൂട്ടറില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്ന ആരോഗ്യ പ്രവര്‍ത്തകയെ പ്രതി ബൈക്കില്‍ പിന്തുടരുകയായിരുന്നു. ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ആരോഗ്യപ്രവര്‍ത്തകയെ കയറി പിടിക്കുകയും ചെയ്തു. പെട്ടെന്നുണ്ടായ ആക്രമണത്തില്‍ യുവതി സ്കൂട്ടറടക്കം മറിഞ്ഞുവീണു. ഇയാള്‍ കയറിപ്പിടിച്ചതോടെ യുവതി ബഹളം വച്ചു. ഇതോടെ അപകടം മണത്ത ഇയാള്‍ ബൈക്കോടിച്ച് കടന്നു കളയുകയായിരുന്നു. ആ സമയത്ത് ഇയാള്‍ മാസ്കും ഹെല്‍മറ്റും മഴക്കോട്ടും ധരിച്ചിരുന്നു.പ്രദേശവാസികള്‍ നല്കിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാളെ കൊണ്ടോട്ടി ഒളവട്ടൂരിലുള്ള ജോലിസ്ഥലത്തുനിന്നാണ് പിടികൂടിയത്. കഴിഞ്ഞ മാര്‍ച്ചിലും ശ്രീജിത്ത് സമാന രീതിയില്‍ യുവതികളെ ആക്രമിച്ചിരുന്നു.
Read Moreദന്താരോഗ്യം(1) പല്ലുകൾക്കിടയിലെ വിടവിനു പിന്നിൽ…
പല്ലുകൾക്കിടയിലുള്ള വിടവ് മുൻവശത്തെ പല്ലിനിടയിലും പിൻവശത്തെ പല്ലിനിടയിലും ഉണ്ടാകാം. ഈ വിടവിനുള്ള കാരണം പാരന്പര്യമോ കുട്ടികളുടെയിടയിലെ വിനാശകരമായ ശീലങ്ങളോ ആവാം. പല്ലിന്റെ വലുപ്പത്തിലും മോണയുടെ അളവിലുമുള്ള വ്യത്യാസം, വലിയ പല്ലുകൾ, നാക്കിന്റെതെറ്റായ സ്ഥാനം, ജന്മനാ ഇല്ലാത്ത പല്ല് എന്നിവയാണ് അതിന്റെ പ്രധാന കാരണങ്ങൾ. രണ്ടു പല്ലുകൾക്കിടയിൽമാത്രമുള്ള വിടവ്നഷ്ടപ്പെട്ട പല്ല്, ദന്തക്രമത്തിൽ ഇല്ലാത്ത കൂടുതലായുള്ള വേറൊരു പല്ല്, പറിയാതെ നിൽക്കുന്ന പാൽപ്പല്ല്, കൈ കുടിക്കുന്ന ശീലം, മോണരോഗം, മേൽചുണ്ടിനെ മോണയുമായി യോജിപ്പിക്കുന്ന കോശത്തിന്റെ കട്ടിക്കൂടുതൽ എന്നിവയാണ് രണ്ടു പല്ലുകൾക്കിടയിൽ മാത്രമുള്ള വിടവിനു കാരണങ്ങൾ. ആ വിടവ് സാധാരണംപാൽപല്ലുകൾക്കിടയിലുള്ള വിടവ് സാധാരണമാണ്. ഓരോ പല്ല് തമ്മിലുള്ള വിടവും സാധാരണ സ്ഥിരദന്തക്രമത്തിന് അനിവാര്യമാണ്. ഈ വിടവിന് ഫിസിയോളജിക് സ്പെയ്സ് അല്ലെങ്കിൽ ഡവലപ്മെന്റൽ സ്പെയ്സ് എന്നു പറയും. ഈ വിടവുകൾ പാൽപല്ലിൽ ഇല്ലാത്ത സന്ദർഭങ്ങളിലാണ് സ്ഥിരദന്തക്രമത്തിൽ നിരതെറ്റൽ ഉണ്ടാകുന്നത്. അത് വലുപ്പമുള്ള സ്ഥിരപല്ലുകളുടെ…
Read Moreപെന്‍ഡ്രൈവില്‍ ഒളികാമറയിലെ ദൃശ്യങ്ങളോ? വീട്ടിൽ ഉണ്ടായിരുന്നത് അന്‍പതോളം കാമറകൾ; പോക്സോ കേസിൽ മോന്‍സന്റെ മേക്കപ്പ്മാന് റിമാന്‍ഡില്‍
കൊച്ചി: പുരാവസ്തു തട്ടിപ്പു കേസില്‍ നിര്‍ണായക വിവരങ്ങളടങ്ങിയ പെന്‍ഡ്രൈവ് നശിപ്പിച്ച സംഭവത്തില്‍ മാനേജര്‍ ജിഷ്ണുവിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. മോന്‍സന്റെ നിര്‍ദേശ പ്രകാരം പെന്‍ഡ്രൈവ് കത്തിച്ചു കളഞ്ഞുവെന്ന് ജിഷ്ണു ഇന്നലെ മാധ്യമങ്ങളെ അറിയിച്ചിരുന്നു. മോന്‍സനു വേണ്ടി ചെയ്ത വഴിവിട്ട പ്രവര്‍ത്തനങ്ങള്‍ മോന്‍സന്റെ മാനേജര്‍ ജിഷ്ണു, ഡ്രൈവര്‍ ജെയ്സണ്‍, ബോഡി ഗാര്‍ഡ് മാത്യു എന്നിവര്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നു പറഞ്ഞു. ഇത്രയും കാലം മോന്‍സനൊപ്പം നിന്നത് തങ്ങളുടെ ഗതികേട് കൊണ്ടാണെന്നാണ് ഇവര്‍ പറഞ്ഞത്. കോടതി വരാന്തയില്‍ വച്ചാണ് തെളിവു നശിപ്പിക്കാന്‍ മോന്സന് ആവശ്യപ്പെട്ടതെന്നാണ് ജിഷ്ണു പറയുന്നത്. കത്തിച്ച അവശിഷ്ടങ്ങള്‍ എവിടെയൊക്കെ നിക്ഷേപിക്കണമെന്നും മോന്സന് പറഞ്ഞിരുന്നതായി ജിഷ്ണു വെളിപ്പെടുത്തി. പെന്‍ഡ്രൈവില്‍ പ്രത്യേകിച്ചൊന്നും ഉണ്ടായിട്ടല്ല, നശിപ്പിച്ചേക്ക് എന്നുപറഞ്ഞപ്പോള്‍ താനത് നശിപ്പിച്ചു. വീട്ടിൽ ഉണ്ടായിരുന്നത് അന്‍പതോളം കാമറകൾ മോന്സന് ആവശ്യപ്പെട്ട പ്രകാരം പോക്സോ കേസിലെ പരാതിക്കാരിയെ അടക്കം ചില വ്യക്തികളെ താന്‍ കണ്ടിട്ടുണ്ട്.…
Read Moreആ സംഭവത്തിനുശേഷം ഞാൻ എന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി..! പരിണീതി ചോപ്ര പറയുന്നു…
2014, 2015 വർഷങ്ങൾ ജീവിതത്തിലെ ഏറ്റവും മോശം കാലഘട്ടമായിരുന്നു. ദാവത്-ഇ-ഇഷ്ക്, കിൽ ദിൽ എന്നീ സിനിമകൾ ബോക്സ് ഓഫീസിൽ വലിയ പരാജയമായിരുന്നു. പിന്നീട് എന്റെ കൈയിൽ പണമുണ്ടായിരുന്നില്ല. അതിന് മുമ്പ് ഞാൻ ഒരു വീട് വാങ്ങി വലിയ നിക്ഷേപങ്ങൾ നടത്തിയിരുന്നു. അതിനു ശേഷം പണമില്ലാതിരുന്നതിനാൽ എല്ലാം അവസ്ഥയിലും തകർച്ചയിലേക്ക് നീങ്ങിയിരുന്നു. അക്ഷരാർഥത്തിൽ എന്റെ ജീവിതത്തിലെ എല്ലാ വഴികളും അടഞ്ഞിരുന്നു. എനിക്ക് പ്രതീക്ഷിക്കാൻ പോസിറ്റീവായി ഒന്നുമില്ലാതെയായി. പിന്നീട് ഞാൻ എന്റെ വീടിനുള്ളിലെ നാല് ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങി. ഞാൻ ഭക്ഷണം കഴിക്കുന്നത് നിർത്തി, ഒരു ദിവസത്തെ മുഴുവൻ സമയവും ഉറങ്ങി തീർത്തു. ആ സമയത്ത് സുഹൃത്തുക്കളുണ്ടായിരുന്നില്ല. ഞാൻ ആരേയും കാണാനോ സംസാരിക്കാനോ തയാറായിരുന്നില്ല. -പരിണീതി ചോപ്ര
Read More