കൽപ്പറ്റ: വയനാട് ജില്ലയിൽ നോറോ വൈറസ് സ്ഥിരീകരിച്ചു. പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥികളിലാണ് രോഗബാധ സ്ഥിരീകരിച്ചത്. ആലപ്പുഴ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ പരിശോധിച്ച സാന്പിളുകളിലാണ് നോറോ വൈറസ് സാന്നിധ്യം കണ്ടെത്തിയത്. വെറ്ററിനറി കോളജ് വനിതാ ഹോസ്റ്റലിലെ വിദ്യാർഥികൾക്കിടയിൽ വയറിളക്കവും ഛർദ്ദിയും റിപ്പോർട്ട് ചെയ്തതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിന്റെ നേത്യത്വത്തിൽ വിദഗ്ധ സംഘം സ്ഥലം സന്ദർശിച്ച് വിദ്യാർഥികളുടെ മലം പരിശോധനയ്ക്കായി അയച്ചത്. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സമാനമായ രോഗലക്ഷണങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനാൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉൗർജിതപ്പെടുത്തിയിട്ടുണ്ടെന്നും പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ആർ. രേണുക അറിയിച്ചു. ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിലായി ബോധവത്കരണ പരിപാടികളും ആസൂത്രണം ചെയ്യുന്നുണ്ട്. ലക്ഷണങ്ങൾ വയറിളക്കം, വയറുവേദന, ഛർദ്ദി, മനംമറിച്ചിൽ, പനി, തലവേദന, ശരീരവേദന തുടങ്ങിയവയാണ് നോറോ വൈറസ് രോഗ ലക്ഷണങ്ങൾ. ഛർദ്ദി, വയറിളക്കം എന്നിവ മൂർച്ഛിച്ചാൽ നിർജലീകരണം…
Read MoreDay: November 12, 2021
കുറുപ്പ് ഇന്ന് തിയറ്ററിൽ; ജനത്തിന് അറിയിേണ്ടത് ഒന്നുമാത്രം, സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പുണ്ടോ ?
അമ്പലപ്പുഴ: കേരളത്തിൽ ഏറെ കോളിളക്കം സ്യഷ്ടിച്ച ചാക്കോ വധക്കേസിനെ ആസ്പദമാക്കി നിർമിച്ച കുറുപ്പ് എന്ന ചിത്രം ഇന്ന് തിയറ്ററിലെത്തുന്പോൾ വീണ്ടും സുകുമാരക്കുറുപ്പ് ചർച്ച യാകുന്നു. കുറുപ്പ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ, അതോ മരിച്ചോ? കാലങ്ങളായുള്ള ഈ ചോദ്യത്തിന് ഇന്നും ഉത്തരമില്ല.1984 ജനുവരി 22നാണ് നാടിനെ നടുക്കിയ നരഹത്യ നടന്നത്. ആലപ്പുഴ തത്തംപള്ളിക്കാരനായ ചാക്കോ അന്ന് ഫിലിം റെപ്രസന്റേറ്റീവ് ആയി ജോലി നോക്കുകയായിരുന്നു. ചാക്കോയുടെ ഏക വരുമാനത്തിലായിരുന്നു കുടുബം കഴിഞ്ഞിരുന്നത്. ജോലി കഴിഞ്ഞു മടങ്ങാൻ രാത്രി റോഡരികിൽ നിന്ന ചാക്കോയ്ക്കു സമീപം ഒരു കാർ വന്നു നിന്നു.ഗർഭിണിയായ ഭാര്യയുടെ അടുത്തേക്കു പാതിരാത്രിയ്ക്ക് മുമ്പ് എത്താനുള്ള മോഹം കൊണ്ടാണ് ചാക്കോ എന്ന തങ്കച്ചൻ (32) കാറിൽ കയറിയത്. ആ കാറിൽ ഉണ്ടായിരുന്നത് സുകുമാരകുറുപ്പായിരുന്നു. അബുദാബി ഇൻഷ്വറൻസ് കമ്പനിയിൽ നിന്നുള്ള ലക്ഷങ്ങൾ തട്ടിയെടുക്കാൻ ഗൂഡതന്ത്രവുമായി ഇറങ്ങി തിരിച്ചതായിരുന്നു സംഘം. കാർ മാവേലിക്കര കൊല്ലക്കടവിലാണ്…
Read Moreജിമ്മി ജോർജ് സ്വിമ്മിംഗ് പൂൾ പരിസരത്ത് “സോപ്പിന്’വിലക്ക്; കാരണം അന്വേഷിച്ചവർക്ക് അധികൃതരിൽ നിന്നും കിട്ടിയത്…
തിരുവനന്തപുരം: നഗരത്തിലെ പ്രധാന നീന്തൽക്കുളമായ ജിമ്മിജോർജ് സ്വിമ്മിംഗ് പൂളിന്റെ പരിസരത്ത് സോപ്പ് ഉപയോഗിക്കരുതെന്ന നോട്ടീസ് വിവാദമാകുന്നു. കോവിഡ് വ്യാപനകാലഘട്ടത്തിൽ ഇത്തരമൊരു നിർദേശത്തിനെതിരേ വ്യാപകമായ പരാതിയാണ് ഉയർന്നിരിക്കുന്നത്. പാളയം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിനു സമീപമുള്ള പോലീസിന്റെ സ്വിമ്മിംഗ് പൂളിൽ ഇറങ്ങുന്നതിനു മുന്‍പും പൂളിൽ നീന്തിക്കഴിഞ്ഞും നിർബന്ധമായും സമീപത്തെ വാഷ് റൂമിൽ സോപ്പ് ഉപയോഗിച്ച് കുളിക്കണമെന്ന സർക്കുലർ നൽകിയപ്പോഴാണ് ഒരുകിലോമീറ്റർ മാത്രം അകലെയുള്ള ജിമ്മി ജോർജ് നീന്തൽക്കുളത്തിന്റെ പരിസരത്ത് സോപ്പ് ഉപയോഗിക്കരുതെന്ന നോട്ടീസ് പതിച്ചിരിക്കുന്നത്. സാധാരണയായി ജിമ്മി ജോർജ് സ്വിമ്മിംഗ് പൂളിലെത്തുന്നവർ അതിനു സമീപത്തായുള്ള വാഷ് റൂമിൽ കയറി കുളിച്ച ശേഷമാണ് പൂളിലിറങ്ങുന്നത്. എന്നാൽ ഇപ്പോൾ വാഷ് റൂമിലും സോപ്പ് ഉപയോഗിക്കരുതെന്ന നിർദേശമാണ് മുന്നോട്ടുവെച്ചിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായതിനുശേഷം കഴിഞ്ഞ മാസമാണ് നീന്തൽക്കുളം തുറന്നത്. എന്നാൽ കുളം തുറന്നതിനു ശേഷം സമീപത്ത് വാഷ് റൂം അറ്റകുറ്റപ്പണിക്കായി അടച്ചു. ഇതോടെ പൂളിൽ…
Read Moreത്രേസ്യാമ്മ രാത്രിയിൽ തനിച്ചായിരുന്നു, സമയം രാത്രി ഒരു മണി…! കണ്ണുതുറന്നു നോക്കുമ്പോള്‍ വീടിനകത്ത് മുട്ടറ്റം വെള്ളം; ജീവൻ തിരിച്ചുകിട്ടിയ ആശ്വാസത്തിൽ ത്രേസ്യാമ്മ
പുഞ്ചവയൽ: വീടും വീട്ടുപകരണങ്ങളും നശിച്ച പുഞ്ചവയൽ ചതുപ്പ് തടത്തിൽ ത്രേസ്യാമ്മ ജീവൻ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ്. രാത്രിയിലാണ് ബന്ധുവായ കറിയാച്ചൻ ഫോണ്‍ വിളിച്ചത്. വീട്ടിൽ വെള്ളം കയറിയോ എന്നറിയാനായിരുന്നു വിളിച്ചത്. ത്രേസ്യാമ്മ (72) കണ്ണുതുറന്നു നോക്കുന്പോൾ വീടിനകത്ത് മുട്ടറ്റം വെള്ളം. മകൻ പുറത്ത് പോയിരുന്നതിനാൽ രാത്രിയിൽ ത്രേസ്യാമ്മ തനിച്ചായിരുന്നു. എന്തുചെയ്യണമെന്നറിയാതെ മൊബൈൽഫോണ്‍ എടുത്ത് അയൽവാസിയായ കൊല്ലമന കുഞ്ഞുമോനെ വിളിച്ചു. അപ്പോൾ സമയം രാത്രി ഒരു മണി പിന്നിട്ടിരുന്നു. വിവരമറിഞ്ഞു കുഞ്ഞുമോനും മകൻ ജോസുകുട്ടി സെബാസ്റ്റ്യനും സമീപവാസിയായ വെട്ടക്കൽ സോണിയും എത്തിയപ്പോൾ ത്രേസ്യാമ്മയുടെ വീടിന്റെ പാതി ഭാഗം മുങ്ങിയിരുന്നു. ജനലിന്റെ അഴികളിൽ തൂങ്ങിനിന്നു ജീവനായി കേഴുന്ന ത്രേസ്യാമ്മയെയാണു ലൈറ്റ് വെട്ടത്തിൽ ഇവർക്കു കാണാനായത്. ഞൊടിയിടയിൽ വെള്ളം ഉയർന്നു. എന്തു ചെയ്യണമെന്നറിയില്ല. പക്കാനം തോട്ടിലൂടെയുള്ള മഴവെള്ളപ്പാച്ചിൽ കാരണം വീടിനടുത്തേക്ക് എത്താനും സാധിക്കുന്നില്ല. പിന്നെ കുഞ്ഞുമോനും സംഘവും സമീപത്തെ കിണറ്റിൽ ഉപയോഗിച്ചിരുന്ന…
Read Moreമൊബൈൽ ടവറിനു മുകളിൽ യുവാവിന്റെ ആത്മഹത്യാ ഭീഷണി; ഫയര്‍ഫോഴ്സ് ഓഫീസര്‍ യുവാവിന് ഭക്ഷണവും വാങ്ങിനല്‍കി തിരിച്ചയച്ചു
കട്ടപ്പന: ഇടുക്കിക്കവലയിൽ മൊബൈൽ ടവറിനു മുകളിൽ കയറിയ യുവാവ് പരിഭ്രാന്തി സൃഷ്ടിച്ചു. കുട്ടന്പുഴ മാമലക്കണ്ടം ഇളംപ്ലാശേരിക്കുടി അരുണ്‍ പ്രകാശാണ് മൊബൈൽ ടവറിനു മുകളിൽ കയറിയത്. ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് ഇയാൾ ടവറിൽ കയറിയത്. ടവറിനു മുകളിൽ അരുണ്‍ ഇരിക്കുന്നതുകണ്ട് സമീപവാസികൾ കട്ടപ്പന പോലീസിനേയും ഫയർഫോഴ്സിനേയും വിവരമറിയിച്ചു. ഫയർഫോഴ്സ് സ്റ്റേഷൻ ഓഫീസർ എൽദോസിന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളെ അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. തുടർന്ന് അരുണിനെ ഹോട്ടലിൽ എത്തിച്ച് ഭക്ഷണവും വാങ്ങിനൽകിയാണ് തിരിച്ചയച്ചത്. കുട്ടന്പുഴയിൽനിന്നും ജോലി അന്വേഷിച്ചെത്തിയതാണെന്നും തിരിച്ച് വീട്ടിൽപോകാൻ വണ്ടിക്കൂലി ഇല്ലാത്തതിന്റെ വിഷമത്തിൽ ടവറിൽ കയറിയതാണെന്നുമാണ് അരുണ്‍ പറയുന്നത്. ഇയാൾക്ക് മാനസിക വിഭ്രാന്തി മൂലമാണ് ടവറിൽ കയറിയതെന്നാണ് പ്രാഥമിക നിഗമനം.
Read Moreഇൻസ്റ്റഗ്രാം സുഹൃത്തുക്കൾ പെൺകുട്ടിക്ക് അശ്ലീലസന്ദേശമയച്ച് ശല്യപ്പെടുത്തൽ; ഇരുപത്തിരണ്ടുകാരനും സുഹൃത്തും പോലീസ് പിടിയിൽ
തിരുവനന്തപുരം: ഓൺലൈൻ ക്ലാസിനിടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് അശ്ലീലസന്ദേശം അയച്ച രണ്ട് യുവാക്കളെ പോലീസ് പിടികൂടി. കടകമ്പള്ളി ലക്ഷം വീട്ടിൽ അഖിൽ (22), മുട്ടത്തറ ശിവകൃപ വീട്ടിൽ സുജിത്ത് (29) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. പെൺകുട്ടിയെ വാട്ടസ്ആപ്, ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്രതികൾ പെൺകുട്ടിയ്ക്ക് നിരന്തരം അശ്ലീലസന്ദേശങ്ങൾ അയയ്ക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. പെൺകുട്ടിയുടെ അമ്മ പേട്ട പോലീസിൽ നൽകിയ പരാതിയെ തുടർന്ന് ഒളിവിൽ പോയ പ്രതികളെ പിടികൂടാൻ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ പൃഥ്വിരാജിന്റെ നേതൃത്വത്തിൽ പേട്ട എസ്എച്ച്ഒ റിയാസ് രാജ, എസ്ഐമാരായ രതീഷ്, സുനിൽ, സിപിഒമാരായ രാജാറാം, ഷമി, വിനോദ് എന്നിവരടങ്ങിയ അന്വേഷണസംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Read More2014ലാണ് ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത്, 1947ലേത് ഭിക്ഷയാണ്..! വിവാദ പരാമർശവുമായി കങ്കണ; കങ്കണയ്ക്കെതിരേ ആഞ്ഞടിച്ച് വരുൺ ഗാന്ധി
മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവാദ പരാമർശവുമായി നടി കങ്കണാ റണാവത്ത്. “2014ലാണ് ഇന്ത്യയ്ക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യ ലഭിച്ചത്, 1947 ൽ ലഭിച്ചത് ഭിക്ഷയാണ്’ എന്നായിരുന്നു കങ്കണയുടെ പരാമർശം. സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തില്‍ ടൈംസ് നൗ സംഘടിപ്പിച്ച സംസാരിക്കുമ്പോഴായിരുന്നു കങ്കണ വിവാദ പ്രസ്താവന നടത്തിയത്. നരേന്ദ്ര മോദി സർക്കാർ അധികാരത്തിൽ വന്നതോടെയാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്നാണ് കങ്കണയുടെ പരാമർശം. അതേസമയം, കങ്കണയുടെ അപകീർത്തിപരമായ പരാമർശത്തിനെതിരേ ആം ആദ്മി പാർട്ടി മുംബൈ പോലീസിൽ പരാതി നൽകി. കങ്കണയുടെ പരാമർശം രാജ്യദ്രോഹപരവും പ്രകോപനപരവുമാണെന്ന് എഎപി ദേശിയ എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പ്രീതി ശർമ മേനോൻ പറഞ്ഞു. ഇവരെന്ത് ഭ്രാന്താണ് വിളിച്ചു പറയുന്നത്’; കങ്കണയ്ക്കെതിരേ ആഞ്ഞടിച്ച് വരുൺ ഗാന്ധി ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാർ അധികാരത്തിലെത്തിയ ശേഷമാണ് ഇന്ത്യക്ക് യഥാർഥത്തിൽ സ്വാതന്ത്ര്യം ലഭിച്ചതെന്ന ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ പരാമർശത്തിനെതിരേ രൂക്ഷ…
Read Moreബിജെപിക്ക് ഒട്ടും ആത്മാർഥതയില്ല! ബംഗാളി നടി ശ്രാബന്തി ചാറ്റർജി പാർട്ടി വിട്ടു
കോൽക്കത്ത: നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പു ബിജെപിയിൽ ചേർന്ന ബംഗാളി നടി ശ്രാബന്തി ചാറ്റർജി പാർട്ടിവിട്ടു. പശ്ചിമ ബംഗാളിന്റെ കാര്യ ത്തിൽ ബിജെപിക്ക് ആത്മാർഥതയില്ലെന്നു ചൂണ്ടിക്കാട്ടിയാണു രാജി. ട്വിറ്ററിലായിരുന്നു രാജി പ്രഖ്യാപനം. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോണ്‍ഗ്രസിന്റെ പാർഥ ചാറ്റർജിക്കെതിരേ മത്സരിച്ചെങ്കിലും ശ്രാബന്തി പരാജയപ്പെട്ടിരുന്നു. മമത ബാനർജി സർക്കാർ അധികാരത്തിൽ തിരിച്ചെത്തിയതോടെ ബിജെപിയോട് അകലം പാലിക്കുകയായിരുന്നു അവർ.
Read Moreമയക്കു മരുന്ന് നൽകി മക്കളെ ഉറക്കി; രാവിലെ എഴുന്നേറ്റപ്പോൾ കണ്ട കാഴ്ച ഞെട്ടിക്കുന്നത്; ഉറങ്ങിക്കിടന്ന വീട്ടമ്മയെ കുത്തിക്കൊന്ന ഭർത്താവ് പോലീസ് പിടിയിൽ
പാലോട്: മകൾക്കൊപ്പം ഉറങ്ങിക്കിടന്ന വീട്ടമ്മ കുത്തേറ്റ് മരിച്ച നിലയിൽ. ഭർത്താവ് ഒളിവിൽ.പെരിങ്ങമല പറങ്കിമാംവിള നൗഫര്‍ മന്‍സിലില്‍ നാസില ബീഗം (42) കൊല്ലപ്പെട്ട സംഭവത്തിൽ ഭർത്താവ് നെടുമങ്ങാട് വാളിക്കോട് പാറമുറ്റത്ത് തെക്കുംകര വീട്ടിൽ അബ്ദുൾ റഹീമിനെ പോലീസ് അറസ്റ്റു ചെയ്തു. ഇന്നലെ രാവിലെയാണ് കുടുംബവീട്ടിലെ കിടപ്പുമുറയിൽ നാസിലയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.രാവിലെ നാസിലയെ കാണാത്തതിനെതുടർന്ന് ഉമ്മ കിടപ്പുമുറിയുടെ കതക് തുറന്ന് നോക്കിയപ്പോഴാണ് കഴുത്തിൽ കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. തുടർന്ന് വീട്ടുകാർ പോലീസിൽ വിവവരം അറിയിക്കുകയായിരുന്നു. നാസിലക്ക് കുത്തേറ്റിട്ടും അടുത്ത് കിടന്ന 13 വയസുകാരിയായ മകള്‍ അറിഞ്ഞിരുന്നില്ലെന്നും രാവിലെ നാസിലയുടെ ഉമ്മ കുട്ടിയെ വിളിച്ചുണര്ത്തുകയായിരുന്നുവെന്നും വീട്ടുകാർ പോലീസിൽ മൊഴിനൽകി. ബുധനാഴ്ച രാത്രി റഹീം മകള്‍ക്ക് മിഠായി നല്‍കിയിരുന്നതായും രാവിലെ വയറുവേദനയെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നതായും ബന്ധുക്കൾ മൊഴിനൽകി. മിഠായിയില്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നതായി സംശയമുണ്ടെന്ന് പോലീസ് പറഞ്ഞു. തിരുവനന്തപുരം ചാക്ക ഐടിഐയിൽ…
Read Moreരഹസ്യവിവരം കിട്ടി! കുറുവാസംഘത്തിലെ മലയാളി പിടികിട്ടാപ്പുള്ളി അറസ്റ്റിൽ; ജാഗ്രത പാലിക്കണമെന്ന് പോലീസ്; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക
പയ്യന്നൂർ: തമിഴ്നാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന കുപ്രസിദ്ധ കവർച്ചാസംഘമായ കുറുവാസംഘത്തിലെ പിടികിട്ടാപ്പുള്ളിയെ കണ്ണൂർ ജില്ലയിലെ ഒളിസങ്കേതത്തിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തു. നിരവധി കവർച്ചാകേസുകളിൽ പ്രതിയും പത്തു വർഷം മുമ്പ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കുകയും ചെയ്ത കോഴിക്കോട് വളയം കല്ലാച്ചി ലക്ഷം വീട് കോളനിയിലെ രാജനെയാണ് മലപ്പുറം ജില്ലാ ക്രൈം സ്ക്വാഡ് പയ്യന്നൂരിനടുത്ത മാത്തിലിലെ ചൂരലിൽ നിന്ന് അറസ്റ്റ് ചെയ്തത്. പോലീസിന്റെ കണ്ണു വെട്ടിച്ച് പെരിങ്ങോം പോലീസ് സ്റ്റേഷൻ പരിധിയിലെ ചൂരലിലെ ഒളിസങ്കേതത്തിൽ കഴിയുകയായിരുന്നു ഇയാൾ. അന്വേഷണസംഘത്തിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് ഇയാളെ പിടികൂടാനായത്. മഞ്ചേരി, നിലമ്പൂർ, പെരിന്തൽമണ്ണ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത 11 കേസുകളിലാണ് കോടതി ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചത്. നേരത്തെ പാലക്കാട് ആലത്തൂരിൽനിന്ന് കുറുവാ സംഘത്തിലുൾപ്പെട്ട നിരവധി മോഷണക്കേസുകളിൽ പ്രതികളായ മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. തമിഴ്നാട് ശിവഗംഗ സ്വദേശി മാരിമുത്തു, മധുര സ്വദേശിയും കോഴിക്കോട് താമസക്കാരനുമായ…
Read More