കുഞ്ഞനെ ഒന്നു സഹായിക്കാമോ! നിമോണിയ കരളിന് ബാധിച്ച് കിടപ്പിലാണ് കുഞ്ഞൻ; സീതയും നായയും തമ്മിലുള്ള അപൂർവ സ്നേഹത്തിന്‍റെ നേർക്കാഴ്ച …

കെ.കെ. അർജുനൻവെളപ്പായ: ഒരു കുടുംബം മുഴുവൻ പ്രാർഥനയിലാണ്….തങ്ങളുടെ പ്രിയപ്പെട്ട വളർത്തുനായ ജീവിതത്തിലേക്കു തിരിച്ചെത്താൻ. വെളപ്പായ ചൈന ബസാറിലെ പട്ടിയത്ത് വീട്ടിൽ സീതയും കുടുംബവും ഓമനിച്ചു വളർത്തിയ കുഞ്ഞനെന്ന നാടൻ വളർത്തുനായ ഇപ്പോൾ തളർന്നുകിടപ്പാണ്. ഉത്സാഹത്തോടെ ഓടിനടന്നിരുന്ന കുഞ്ഞൻ ഒരുമാസം മുന്പാണ് കിടപ്പിലായത്. തൃശൂർ നഗരത്തിലെ ഷോപ്പിംഗ് കോംപ്ലെക്സിൽ ശുചീകരണ തൊഴിലാളിയായ സീത ജോലി കഴിഞ്ഞ് വീട്ടിലേക്കു തിരിച്ചെത്തുന്നതും കാത്ത് വീടിനു മുന്നിലെ റോഡിൽ കുഞ്ഞൻ നിൽക്കുക പതിവായിരുന്നു. ഇങ്ങനെ റോഡിൽ നിൽക്കുന്നതിനിടെ അവണൂർ പഞ്ചായത്ത് നിയോഗിച്ച പട്ടിപിടിത്തക്കാർ വന്ധ്യംകരണത്തിനായി കുഞ്ഞനെ പിടിച്ചുകൊണ്ടുപോയി. നാട്ടുകാർ തടയാൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല.ജോലി കഴിഞ്ഞെത്തിയപ്പോഴാണ് സീത തന്‍റെ ഓമനയെ കൊണ്ടുപോയതറിഞ്ഞത്. ഉടൻ ഓട്ടോ വിളിച്ച് പഞ്ചായത്തിന്‍റെ പല ഭാഗത്തും പോയി പട്ടിപിടിത്തക്കാരെ അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പഞ്ചായത്തിലെ ആരോഗ്യ വകുപ്പ് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തോംസണ്‍ നൽകിയ ഫോണ്‍ നന്പറിൽ പട്ടിപിടിത്തക്കാരെ ബന്ധപ്പെടാൻ…

Read More

അങ്ങനെ കാണിക്കുന്ന പുരുഷന്മാരെ താല്‍പ്പര്യമില്ല, പക്ഷേ..! പ്രണയത്തെ കുറിച്ചുള്ള തന്‍റെ കാഴ്ച്ചപ്പാട് തുറന്നു പറഞ്ഞ്‌ നടി രശ്മിക മന്ദാന

സോഷ്യൽമീഡിയയിൽ മസിൽ കാണിച്ച് ഷർട്ട് ധരിക്കാതെ ഫോട്ടോ പോസ്റ്റ് ചെയ്യുന്ന പുരുഷന്മാരോട് താത്പര്യമില്ലെന്ന് നാഷണൽ ക്രഷ് ആയി അറിയപ്പെടുന്ന നടി രശ്മിക മന്ദാന. വർക്ക്ഔട്ടും ശരീരം ശ്രദ്ധിക്കുകയും ചെയ്യുന്ന പുരുഷന്മാരെ ഇഷ്ടമാണ്. എന്നാൽ അത് സോഷ്യൽമീഡിയയിലൂടെ പ്രദർശിപ്പിക്കുന്നതിനോട് താത്പര്യമില്ല. ഇക്കാര്യത്തിൽ താനൊരു പഴഞ്ചനാണെന്നും രശ്മിക പറയുന്നു. അടുത്തിടെ നൽകിയ അഭിമുഖത്തിലാണ് രശ്മിക പ്രണയത്തെ കുറിച്ചുള്ള തന്‍റെ കാഴ്ച്ചപ്പാട് തുറന്നു പറഞ്ഞത്. പ്രണയത്തിന് പ്രായവ്യത്യാസം തടസ്സമല്ലെന്നാണ് രശ്മിക പറയുന്നത്. തന്നേക്കാൾ പ്രായം കുറഞ്ഞ ആളെയോ കൂടിയ ആളെയോ പ്രണയിക്കാം, പ്രണയിക്കുന്നയാളുടെ വ്യക്തിത്വത്തിലാണ് കാര്യമെന്ന് രശ്മിക പറയുന്നു. കൂർഗിലുണ്ടായിരുന്ന കാലത്ത് ഒരിക്കൽ പോലും കൂർഗ് സ്വദേശിയായ ആൺകുട്ടിയെ താൻ കണ്ടിട്ടില്ലെന്ന് രശ്മിക പറയുന്നു. നാട്ടിലെ ആൺകുട്ടികളൊക്കെ എങ്ങോട്ട് പോയെന്ന് മാതാപിതാക്കളോട് താൻ ചോദിക്കുക വരെ ചെയ്തിട്ടുണ്ടെന്നും രശ്മിക പറയുന്നു. കുട്ടിക്കാലത്ത് ബോർഡിംഗ് സ്കൂളിലും ഹോസ്റ്റലിലുമായിരുന്നു പഠനം. അവിടെ ഏതെങ്കിലും ആൺകുട്ടിയെ…

Read More

രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു; യഥാർത സെങ്കിനിയുടെ അവസ്ഥ ദയനീയം! രാജാക്കണ്ണിന്‍റെ കുടുംബത്തിനും പാർവതിക്കും സഹായവുമായി നടൻ രാഘവ ലോറൻസ്

ടി.ജെ ജ്ഞാനവേലിന്‍റെ സംവിധാനത്തിൽ സൂര്യ നായകനായെത്തിയ ചിത്രം ജയ് ഭീം വലിയ പ്രേക്ഷക പ്രതികരണമാണ് നേടുന്നത്. ചിത്രത്തിന് പ്രചോദനമേകിയത് തൊണ്ണൂറുകളിൽ ആദിവാസികളിലെ കുറുവ വിഭാഗത്തിന് നേരെ ഉണ്ടായ പോലീസ് ആക്രമണമാണ്. ഈ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ട രാജാക്കണ്ണിന്‍റെ ഭാര്യ പാർവതിയും അവരുടെ ഇപ്പോഴത്തെ അവസ്ഥയും വാര്‍ത്തകളിൽ നിറഞ്ഞിരുന്നു. രാജാക്കണ്ണിന്‍റെ കുടുംബത്തിനും പാർവതിക്കും സഹായവുമായി നടൻ രാഘവ ലോറൻസ് ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ്. പാർവതിക്കും കുടുംബത്തിനും താമസിക്കാനായി പുതിയ വീട് സമ്മാനമായി നൽകുമെന്ന് രാഘവ ലോറൻസ് ഉറപ്പ് നൽകുന്നു. ചിത്രത്തിലെ സെങ്കിനി എന്ന കഥാപാത്രമാണ് പാർവതിയുടെ ജീവിതം പറയുന്നത്. ചെന്നൈയിലെ പോരൂരിലെ ഓലമേഞ്ഞ കുടിലിലാണ് പാർവതി കുടുംബ സമേതം താമസിക്കുന്നത്. യഥാർഥ ‘സെങ്കിനി’യുടെ രണ്ടാമത്തെ കുഞ്ഞ് മരണപ്പെട്ടു. സെങ്കിനിയായി ചിത്രത്തിൽ വേഷമിട്ട മലയാളി നടി ലിജോ മോൾ ഏറെ പ്രശംസയാണ് നേടിയിരുന്നു.

Read More

വാടാനപ്പിള്ളി പോലീസ് സ്റ്റേഷൻ ഏതു നിമിഷവും ഇടിഞ്ഞു വീഴാം;  ജനങ്ങൾക്ക് സുരക്ഷയൊരുക്കുന്ന പോലീസുകാരുടെ സുരക്ഷ അപകട ഭീഷണിയിൽ

ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട  പോലീസ്റ്റേഷൻ ഏതു നമിഷവും  ഇടിഞ്ഞു വീഴാംകാഞ്ഞാണി: സീലിംഗ് അടർന്നു വീണ് അപകടാവസ്ഥയിലായ ഒരു പോലീസ് സ്റ്റേഷൻ. അതിനുള്ളിൽ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ രാപ്പകലില്ലാതെ അധ്വാനിക്കുന്ന ഒരു കൂട്ടം പോലീസുകാർ. അടിസ്ഥാന സൗകര്യങ്ങൾ ഇല്ലാതെയും കാലപ്പഴക്കം ചെന്ന് തകർന്നുവീണും തുടങ്ങിയ കെട്ടിടത്തിൽ ഭീതിയിലാണ് ഇവർ. ജില്ലയിലെ തന്നെ ഏറ്റവും ശോചനീയാവസ്ഥയിലായ വാടാനപ്പിള്ളി പോലീസ് സ്റ്റേഷന്‍റെ ദുരവസ്ഥ ഉന്നത ഉദ്യോഗസ്ഥർ കണ്ടി ല്ലെന്നു നടിക്കുകയാണെന്ന് ആക്ഷേപം ഉയരുന്നു. മഴക്കാലത്തു സീലിംഗ് അടർന്നു താഴെവീണു പോലീസുകാർക്കു പരിക്കേറ്റിരുന്നു. പിന്നീട് പഞ്ചായത്ത് അധികൃതരും ജനപ്രതിനിധികളും ഇടപെട്ടു തളിക്കുളം സ്വദേശിയുടെ ഉടമസ്ഥതയിൽ വാടാനപ്പിള്ളി – തൃശൂർ റോഡിൽ നടുവിൽക്കരയിലെ സ്ഥലം സൗജന്യ നിരക്കിൽ വാങ്ങി. പുതിയ പോലീസ് സ്റ്റേഷൻ കെട്ടിട്ടത്തിന്‍റെ ശിലാസ്ഥാപനവും നടത്തി. എന്നാൽ, ആ സ്ഥലത്തിന്‍റെ ആധാരത്തിൽ നിലം എന്നു രേഖപ്പെടുത്തിയതിനാൽ പദ്ധതി…

Read More

അതു സുകുമാരക്കുറുപ്പോ? അതുവരെ ഇല്ലാതിരുന്ന സംശയം അജേഷിനും ഉടലെടുത്തു; ക്രൈം ബ്രാഞ്ച് സംഘം കോട്ടയം നവജീവനിലെത്തി

ഗാന്ധിനഗർ( കോട്ടയം): 37 വർഷം മുന്പ് ഫിലിം റപ്രസന്‍റേറ്റീവ് ചാക്കോയെ കൊലപ്പെടുത്തിയ ശേഷം കാറിനുള്ളിൽ കത്തിച്ച കേസിലെ കുപ്രസിദ്ധ കുറ്റവാളി സുകുമാരക്കുറുപ്പ് കോട്ടയം നവജീവനിലുണ്ടെന്നുള്ള പ്രചാരണത്തെത്തുടർന്ന് തെരച്ചിൽ നടത്തി ക്രൈംബ്രാഞ്ച് പോലീസ്. കഴിഞ്ഞ ദിവസം കോട്ടയം നവജീവൻ ആസ്ഥാനത്താണ് ആലപ്പുഴ ക്രൈബ്രാഞ്ച് എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ് എത്തിയത്. നാലു വർഷം മുന്പ് ഉത്തർപ്രദേശിലെ ലക്നൗ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ അപകടത്തിൽ പരിക്കേറ്റ് ഒരു മലയാളിയെത്തി.‌‌‌ ജോബിന്‍റെ കഥ സ്വദേശം പത്തനംതിട്ട ജില്ലയിൽ അടൂർ പന്നിവിഴയാണെന്നും പേര് ജോബ് എന്നും ആശുപത്രി അധികൃതരോടു പറഞ്ഞു. ആശുപത്രിയിലെ മലയാളി മെയിൽ നേഴ്സായ കോട്ടയം പുതുപ്പള്ളി സ്വദേശി അജേഷ് കെ. മാണിയാണ് ഇയാളെ ശുശ്രൂഷിച്ചത്. തുടർന്ന് ഇരുവരും നല്ല സൗഹൃദത്തിലായി. നാട്ടിലെത്തുവാൻ മാർഗമില്ലാത്ത ജോബിനെ സഹായിക്കുവാൻ അജേഷ് തീരുമാനിച്ചു. ഇലവുംതിട്ട സ്വദേശിയായ പ്രവാസി മലയാളി ജിബു വിജയനുമായി…

Read More

ആലപ്പുഴയിലുളള ആക്രിക്കടയില്‍ ലേലം വിളിച്ചെടുത്തതാ… പക്ഷേ പണിപാളി ! പള്ളിമണികൾ വിറ്റത് പട്ടാമ്പിയിലെ ആക്രിക്കടയിൽ; സ്ത്രീയടക്കം റിമാൻഡിൽ

കായംകുളം: ദേവാലയത്തിലെ വർഷങ്ങൾ പഴക്കമുള്ള ഓട്ടു മണികൾ മോഷ്ട്ടിച്ച കേസിൽ പോലീസ് പിടികൂടിയ പ്രതികളെ കോടതി റിമാൻഡ് ചെയ്തു. കായംകുളം ചേരാവളളി പുലിപ്പറത്തറ വീട്ടില്‍ അനില്‍ (46), കാര്‍ത്തികപ്പളളി മഹാദേവികാട് വടക്കേ ഇലമ്പടത്ത് പ്രസന്ന കുമാര്‍ (52), വളളികുന്നം രതീ ഭവനത്തിൽ നിന്നും പളളിപ്പാട് നങ്ങ്യാര്‍കുളങ്ങര വീട്ടൂസ് കോട്ടേജില്‍ വാടകയ്ക്ക് താമസിക്കുന്ന അശോകന്‍റെ ഭാര്യ രതി (42) എന്നിവരെയാണ് കോടതി റിമാൻഡ് ചെയ്തത് . കായംകുളം കാദീശ ഓര്‍ത്തഡോക്സ് പളളിയിലെ 75 വര്‍ഷം പഴക്കമുളളതും 155 കിലോയോളം ഭാരം വരുന്നതുമായ ഓട്ടുമണി മോഷ്ടിച്ച കേസിലാണ് ഇവർ കായംകുളം പോലീസിന്‍റെ പിടിയിലായത്. സെക്യൂരിറ്റി ജോലിക്കിടെ കാദീശ പളളിയില്‍ സെക്യൂരിറ്റിയായി ജോലി നോക്കി വന്നിരുന്ന പ്രതികളിൽ ഒരാളായ അനില്‍ പളളിയുടെ കിഴക്ക് വശം വാടകയ്ക്കു താമസിച്ചു വന്നിരുന്ന രതിയുടെയും രതിയുടെ സുഹൃത്തായ പ്രസന്നകുമാറിന്‍റെയും സഹായത്തോടെ മണി മോഷ്ടിച്ചു രതിയുടെ വീട്ടില്‍…

Read More

മണ്ണിൽ ചുട്ടെടുത്ത ജീവിതങ്ങൾ ഉടയുന്നു…കരകയറാനാകാതെ മണ്‍പാത്ര വില്പനക്കാർ 

സ്വന്തംലേഖകൻതൃശൂർ: നഗരഹൃദയ ഭാഗത്ത് കെഎസ്ആർടിസി – ശക്തൻ റിംഗ് റോഡിന്‍റെ പാതയോരങ്ങളിൽ കച്ചവടം നടത്തുന്ന മണ്‍പാത്ര വില്പനക്കാരുടെ ജീവിതം ദുരിതത്തിൽ. കൊറോണ ഏല്പിച്ച ആഘാതത്തിൽനിന്നു പഴയ ജീവിതത്തിലേക്കു മടങ്ങിവരാനുള്ള ഇവരുടെ പരിശ്രമത്തിനു കച്ചവടത്തിന്‍റെ ഇടിവും കളിമണ്ണിന്‍റെ ലഭ്യതക്കുറവും വലിയ തിരിച്ചടിയായിരിക്കയാണ്. “മണ്ണ് ചതിക്കില്ല’ എന്ന വിശ്വാസത്തിലാണ് 22 വർഷമായി മണ്‍പാത്ര നിർമാണം കുലത്തൊഴിലായി കൊണ്ടുനടന്നിരുന്നത്. എന്നാൽ, കളിമണ്ണും മണലും എടുക്കുന്നതിനുള്ള നിയന്ത്രണങ്ങൾ കർശനമാക്കിയതോടെ ഇവർ പ്രതിസന്ധിയിലായി. കളിമണ്ണു കിട്ടാനില്ലാത്തതും വിറകിനും ചകിരിക്കും വിലകൂടിയതും ഇവരെ കാര്യമായി ബാധിച്ചു. പാലിയേക്കരയിലെ ഓട് നിർമാണ കന്പനിയിൽനിന്നു തീ വില കൊടുത്താണ് ഇപ്പോൾ കളിമണ്ണ് വാങ്ങുന്നത്. അതും പലപ്പോഴും കിട്ടാറുമില്ല. സ്വന്തമായി നിർമിക്കാൻ കഴിയാത്ത സന്ദർഭങ്ങളിൽ ഷൊർണൂർ, നടത്തറ, പൂച്ചെട്ടി എന്നിവടങ്ങളിൽനിന്ന് അധിക വിലനൽകി മണ്‍പാത്രങ്ങൾ വാങ്ങി വില്പന നടത്തേണ്ടി വരികയാണ്. വില കൂടുതലായതിനാൽ പലരും മടങ്ങിപ്പോകാറാണു പതിവ്. ഒരു പാത്രം…

Read More

മണ്ഡലകാലം: ഗുരുവായൂർ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂർ നേരത്തെ തുറക്കും, അയ്യപ്പഭക്തർക്കു ദർശനത്തിനു പ്രത്യേക വരി

  ഗുരുവായൂർ: മണ്ഡലകാലത്തി ന്‍റെ ഭാഗമായി ക്ഷേത്രത്തിലെത്തുന്ന അയ്യപ്പഭക്തർക്കു പ്രത്യേക സൗകര്യങ്ങൾ ഏർപ്പെടുത്താൻ ഭരണസമിതി തീരുമാനിച്ചു. ഓണ്‍ലൈൻ ബുക്കിംഗ് ഇല്ലാതെതന്നെ അയ്യപ്പഭക്തർക്ക് ദർശനം നടത്താനാകും. മണ്ഡലകാല ആരംഭ ദിവസമായ ചൊവ്വാഴ്ച മുതൽ ഗുരുവായൂർ ക്ഷേത്രനട വൈകീട്ട് ഒരുമണിക്കൂർ നേരത്തെ 3.30 നു തുറക്കും. അയ്യപ്പഭക്തർക്കു നാളെമുതൽ ദർശനത്തിനു പ്രത്യേകവരി സംവിധാനം ഏർപ്പെടുത്തും. കിഴക്കേനടയിലെ ജനറൽ വരിക്കു സമീപമാണ് അയ്യപ്പഭക്തർക്കുള്ള പ്രത്യേക വരി. ക്ഷേത്രത്തിൽ കെട്ടുനിറയ്ക്കാനുള്ള സംവിധാനം 16 മുതൽ തുടങ്ങും. കിഴക്കേനടയിൽ ഇൻഫർമേഷൻ സെന്‍റർ തുടങ്ങും. വിവിധഭാഷകളിൽ അനൗൺസ് മെന്‍റും ഉണ്ടാകും. മണ്ഡലകാല പൂജകൾക്ക് ചൊവ്വാഴ്ച തുടക്കമാവുംഗുരുവായൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ മണ്ഡലകാല പൂജകൾക്കു ചൊവ്വാഴ്ച തുടക്കമാവും. മണ്ഡലകാലത്ത് ആദ്യ മുപ്പതു ദിവസം ക്ഷേത്രത്തിൽ രാവിലെ കാഴ്ചശീവേലിക്ക് അഞ്ചു പ്രദക്ഷിണം ഉണ്ടാകും. 40 ദിവസം ഉച്ചപൂജയ്ക്കു മുന്പ് ഗുരുവായൂരപ്പന് പഞ്ചഗവ്യാഭിഷേകം ഉണ്ടാകും. ക്ഷേത്രം തന്ത്രിയാണ് ആദ്യദിവസം ഗുരുവായൂരപ്പനു പഞ്ചഗവ്യാഭിഷേകവും…

Read More

അടുത്തുള്ള കേരള പമ്പിനെക്കാളും ഡീസലിന് 8 രൂപയും പെട്രോളിന് 5 രൂപയും ഇവിടെ കുറവുണ്ട്..! കാസര്‍ഗോഡിന്‍റെ മാഹിയായി ഗാളിമുഖ

കാസർഗോഡ്: ചെര്‍ക്കള-ജാല്‍സൂര്‍ സംസ്ഥാനപാതയില്‍ കാറഡുക്ക-ദേലംപാടി പഞ്ചായത്തുകള്‍ക്കിടയിലായി കിടക്കുന്ന കര്‍ണാടകയുടെ ഭാഗമായ ഗാളിമുഖ ടൗണ്‍ സമീപവാസികള്‍ക്ക് കാസര്‍ഗോഡിന്‍റെ മാഹിയാകുന്നു. കേരളത്തിലേതിനേക്കാള്‍ പെട്രോളിന് അഞ്ചുരൂപയും ഡീസലിന് എട്ടുരൂപയും വിലക്കുറവുണ്ടെന്ന ബാനര്‍ കൂടി സ്ഥാപിക്കപ്പെട്ടതോടെ കാസര്‍ഗോഡ് താലൂക്കിലെ മലയോര പഞ്ചായത്തുകളില്‍നിന്നും ഇവിടേയ്ക്ക് വാഹനങ്ങളുടെ ഒഴുക്കാണ്. കാറഡുക്ക പഞ്ചായത്തിലെ കുണ്ടാര്‍, ദേലംപാടി പഞ്ചായത്തിലെ അഡൂർ ടൗണുകളുടെ ഇടയിലാണ് ഗാളിമുഖ സ്ഥിതിചെയ്യുന്നത്. ഈ സ്ഥലത്തിന്‍റെ മൂന്നുഭാഗത്തും കേരളത്തിലുള്‍പ്പെട്ട പ്രദേശങ്ങളാണ്. ചെര്‍ക്കള-ജാല്‍സൂര്‍ കേരള സംസ്ഥാനപാത കടന്നുപോകുന്നത് ഈ വഴിക്കാണ്. കേരളത്തിന്‍റെ ഭാഗമായ അഡൂര്‍, ദേലംപാടി, പരപ്പ, പഞ്ചിക്കല്‍ എന്നിവിടങ്ങളിലേയ്ക്കുള്ള ബസുകള്‍ ഗാളിമുഖ വഴിയാണ് പോകുന്നത്. കോവിഡ് നിയന്ത്രണങ്ങള്‍ ഉച്ചസ്ഥായിയിലായ കാലത്ത് അന്തര്‍സംസ്ഥാന യാത്രാവിലക്ക് വന്നപ്പോള്‍ ഏറ്റവുമധികം ദുരിതമനുഭവിച്ച മേഖലകളിലൊന്നുമാണ് ഇത്. പെട്രോളിനും ഡീസലിനും പുറമേ കെട്ടിടനിര്‍മാണ സാമഗ്രികളുടെയും നിത്യോപയോഗ സാധനങ്ങളുടെയും വിലയിലും ഇവിടെ ഗണ്യമായ വ്യത്യാസമുണ്ട്. സിമന്‍റും നിര്‍മാണസാമഗ്രികളും വില്‍ക്കുന്ന നാല് വലിയ കടകളാണ് ഈ…

Read More

കുറ്റസമ്മതത്തിന് പോലീസ് ഭീഷണിപ്പെടുത്തി..! ജോജു അല്ല വിഷയമെന്നു കോണ്‍ഗ്രസ്; പോലീസിനെതിരേ സമരം കടുപ്പിക്കും; വെളിപ്പെടുത്തലുമായി മുന്‍ മേയര്‍ ടോണി ചമ്മണി

കൊച്ചി: ഇന്ധനവിലവര്‍ധനയ്‌ക്കെതിരേ കോണ്‍ഗ്രസ് സംഘടിപ്പിച്ച വഴിതടയല്‍ സമരത്തിനിടെ നടന്‍ ജോജു ജോര്‍ജുമായി ഉടലെടുത്ത സംഘര്‍ഷവുമായി ബന്ധപ്പെട്ട വിവാദത്തില്‍ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം അയയുന്നു. ജോജുവിനെതിരേ തുടക്കത്തിൽ കടുത്ത നിലപാടാണ് കോൺഗ്രസ് സ്വീകരിച്ചത്. എന്നാല്‍ ജോജുവല്ല വിഷയമെന്നാണ് ഇന്നലെ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസ് പറഞ്ഞത്. പകരം പോലീസിനെതിരേ രൂക്ഷവിമർശനം ഉന്നയിക്കുകയും ചെയ്തു. സിപിഎമ്മിന്‍റെ ഇംഗിതത്തിനനുസരിച്ച് രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പോലീസ് നടപടികള്‍ക്കെതിരേ സമരം ശക്തമാക്കുമെന്ന് മുഹമ്മദ് ഷിയാസ് പറഞ്ഞു. ജോജുവിനെതിരായ പ്രതിഷേധങ്ങൾ ചലച്ചിത്രമേഖലയോടു മൊത്തമായുള്ള പ്രതിഷേധമായി മാറിയത് പാര്‍ട്ടിക്ക് അവമതിപ്പ് സൃഷ്ടിച്ചുവെന്ന വിലയിരുത്തലിലാണ് നിലപാട് മാറ്റം. ഷൂട്ടിംഗ് ലൊക്കേഷനുകളിലേക്ക് യൂത്ത് കോണ്‍ഗ്രസുകാര്‍ പ്രതിഷേധമാര്‍ച്ച് നടത്തിയതും കോണ്‍ഗ്രസ് ഭരിക്കുന്ന തൃക്കാക്കര നഗരസഭാ പരിധിയില്‍ സിനിമാ ഷൂട്ടിംഗിന് അനുമതി നിഷേധിച്ചതുമെല്ലാം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ചലച്ചിത്രമേഖലയ്‌ക്കെതിരായ പ്രതിഷേധങ്ങള്‍ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍ കത്തയച്ചിരുന്നു.…

Read More