കാണ്‍പുർ: ന്യൂസിലൻഡിനെതിരായ ഒന്നാം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ ശ്രേയസുയരട്ടെയെന്ന ആശംസയുമായി ആരാധകർ ഇന്നു രണ്ടാംദിനത്തിനായി മിഴിതുറക്കുന്നു. ശ്രേയസ് അയ്യരുടെ അരങ്ങേറ്റ അർധസെഞ്ചുറിയും ശുഭ്മാൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവരുടെ അർധസെഞ്ചുറികളും അഴകേകിയ ഇന്ത്യൻ ഇന്നിംഗ്സ് ഒന്നാം ദിനം അവസാനിച്ചത് നാലു വിക്കറ്റ് നഷ്ടത്തിൽ 258 റണ്‍സ് എന്ന നിലയിൽ. അരങ്ങേറ്റ ടെസ്റ്റിൽ ശ്രേയസ് അയ്യർ സെഞ്ചുറി നേടട്ടെയെന്ന പ്രാർഥനയാണ് ഇന്ത്യൻ ആരാധകർക്ക്. അഞ്ചാം നന്പർ ബാറ്ററായെത്തിയ ശ്രേയസ് അയ്യർ 136 പന്തിൽനിന്ന് 75 റണ്‍സുമായി ക്രീസിലുണ്ട്. 100 പന്തിൽനിന്ന് 50 റണ്‍സുമായി രവീന്ദ്ര ജഡേജയാണ്, ഒന്നാംദിനം അവസാനിക്കുന്പോൾ ശ്രേയസിനൊപ്പമുള്ളത്. അഞ്ചാം വിക്കറ്റിൽ ഇരുവരും 113 റണ്‍സിന്റെ അഭേദ്യമായ കൂട്ടുകെട്ട് സ്ഥാപിച്ചിട്ടുണ്ട്. ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ അജിങ്ക്യ രഹാനെ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. മായങ്ക് അഗർവാൾ (13) വേഗം പുറത്തായെങ്കിലും മറ്റൊരു ഓപ്പണറായ ശുഭ്മാൻ ഗിൽ (93 പന്തിൽ…
Read MoreDay: November 26, 2021
മാനസികാസ്വാസ്ഥ്യത്തിൽ അലഞ്ഞ് തിരിഞ്ഞെത്തിയത് മഹാരാഷ്ട്രയിൽ; പത്തുവർഷത്തിനുശേഷം ശാന്തകുമാരി നാട്ടിൽ; തുണയായത് സാമൂഹ്യ പ്രവർത്തക സുലക്ഷണ
പോത്തൻകോട് : പത്തു വർഷം മുൻപ് പോത്തൻകോട്ടു നിന്നും കാണാതായ വയോധികയെ മഹാരാഷ്ട്രയിൽ നിന്നും നാട്ടിലെത്തിച്ചു സാമൂഹ്യ പ്രവർത്തക സുലക്ഷണ . 2011 ജൂലൈ 20നാണ് ഞാണ്ടൂർക്കോണം കൊടിക്കുന്നിൽ തടത്തരികത്ത് വീട്ടിൽ ശാന്തകുമാരിയെ(59) വീട്ടിൽ നിന്ന് കാണാതായത്. മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്ന ശാന്തകുമാരി വീട് വിട്ട് അലഞ്ഞു തിരിഞ്ഞു ഒഡിഷയിലെത്തപ്പെടുകയുമായിരുന്നു .മാനസിക നില തെറ്റിയ ഇവരെ പിന്നീട് ഒഡിഷ തെരുവിൽ നിന്നും ആസിയ മിഷൻ എന്ന സംഘടനാ കണ്ടെത്തി. തുടർന്ന് ശാന്തകുമാരിയെ മഹാരാഷ്ട്രയിലുള്ള ശ്രദ്ധ റീഹാബിലിറ്റേഷൻ സെന്ററിലേക്ക് മാറ്റി.കൃത്യമായ ചികിത്സ നൽകി ശാന്തകുമാരിയെ സാധാരണ ജീവിതത്തിലേയ്ക്ക് വരുകയുമായിരുന്നു. തുടർന്ന് വിവരങ്ങൾ ചോദിച്ചറിയുകയും ശാന്തകുമാരിയെ പോത്തൻകോട്ടു നിന്ന് കാണാതാവുന്നതെന്ന് കണ്ടെത്തി. തുടർന്ന് സംഘടന ഭാരവാഹിയായ സുലക്ഷണ വ്യാഴാഴ്ച രാവിലെയോടെ ശാന്തകുമാരിയെ പോത്തൻകോട് സ്റ്റേഷനിൽ എത്തിക്കുകയായിരുന്നു. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജാരാക്കിയ ശാന്തകുമാരിയെ സഹോദരൻ ജോർജിനും സഹോദരി…
Read Moreദത്ത് വിവാദം; തിരിമറികൾക്കു കൂട്ടുനിന്നവർക്കെതിരേ നടപടി എടുക്കാതെ സർക്കാർ
തിരുവനന്തപുരം: ശിശുക്ഷേമസമിതിയുടേയും സിഡബ്ലൂസിയുടേയും ഇടപെടലുകളിലൂടെ അമ്മയറിയാതെ കുട്ടിയെ ദത്തുനല്‍കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടികൾ സ്വീകരിക്കാൻ തയാറാവാതെ സർക്കാർ. ദത്തുവിവാദത്തിൽ ശിശുവികസന ഡയറക്ടർ ടി.വി. അനുപമ സർക്കാരിന് നല്കിയ റിപ്പോർട്ടിലും ശിശുക്ഷേമസമിതിയുടേയും സിഡബ്ള്യുസിയുടേയും ഇടപെടലുകൾ വ്യക്തമാക്കിയിരുന്നു. സമിതിയ്ക്കും സിഡബ്ലുസിയ്ക്കും കുട്ടിയെ ദത്തു നല്‍കുന്നതുമായി ബന്ധപ്പെട്ട് വീഴ്ച സംഭവിച്ചതായും പറയുന്നുണ്ട്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജുഖാൻ, സിഡബ്ലൂസി ചെയർപേഴ്സണ്‍ സുനന്ദ എന്നിവർ ദത്തു നല്‍കുന്നത് പരാതിക്കാരിയായ അനുപമയുടെ കുട്ടിയാണെന്ന് അറിഞ്ഞിട്ടും ദത്തുനടപടിക്രമങ്ങളുമായി മുന്നോട്ടുപോയെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആണ്‍കുട്ടിയെ രജിസ്റ്ററിൽ പെണ്‍കുട്ടിയാക്കി മാറ്റി, ശിശുക്ഷേമസമിതിയിലെ രജിസ്റ്ററിലെ ചില വിവരങ്ങൾ ചുരണ്ടി മാറ്റപ്പെട്ടു തുടങ്ങിയ ആക്ഷേപങ്ങൾ ശിശുക്ഷേമ സമിതിക്കെതിരായി നിലനില്‍ക്കുകയാണ്. നിലവിലെ ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി ഷിജുഖാനെ സംരക്ഷിക്കാനായി ഉന്നത തലനീക്കം തന്നെ നടക്കുന്നതായും സൂചനയുണ്ട്. മുൻ ജനറൽ സെക്രട്ടറി വിവാദമായ വാർത്ത മാധ്യമങ്ങൾക്ക് നല്‍കിയെന്ന ആക്ഷേപത്തിൽ ദിവസങ്ങൾക്കുള്ളിൽ അദ്ദേഹത്തിന്റെ സ്ഥാനം…
Read Moreകേന്ദ്രസർക്കാരിനെ മുട്ടുകുത്തിച്ച കർഷകസമരത്തിനു ഒരു വയസ്; 29ന് ട്രാക്ടർ റാലി നടത്തുമെന്ന് കർഷകർ
ന്യൂഡൽഹി: കേന്ദ്രസർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരേ ഡൽഹി അതിർത്തികളിൽ ആരംഭിച്ച കർഷക സമരം ഇന്ന് ഒരു വർഷം പൂർത്തിയാകുന്നു. നിയമം പിൻവലിക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചതിനു പിന്നാലെയും സമരവേദികളിലേക്ക് ആയിരക്കണക്കിന് കർഷകരാണ് എത്തിക്കൊണ്ടിരിക്കുന്നത്. സിംഗു, തിക്രി അതിർത്തികളിലെ സമരവേദികളിലേക്ക് വ്യാഴാഴ്ച പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നിരവധി കർഷകരാണ് റോഡ്, റെയിൽ മാർഗം എത്തിയത്. പാസാക്കിയ മൂന്നു നിയമങ്ങളും പാർലമെന്റിൽ നിയമം വഴി പിൻവലിക്കണം, മിനിമം താങ്ങുവിലയ്ക്ക് നിയമ പരിരക്ഷ വേണം, മരിച്ച കർഷകരുടെ ആശ്രിതർക്കു നഷ്ടപരിഹാരം നൽകണം, കർഷകർക്കെതിരേ ചുമത്തിയ കേസുകൾ പിൻവലിക്കണം, സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ടവരുടെ പേരിൽ സ്മാരകം പണിയണം എന്നിവയാണ് നിയമങ്ങൾ പിൻവലിച്ച ശേഷവും കർഷകർ സർക്കാരിനു മുന്നിൽ വച്ചിരിക്കുന്ന ഉപാധികൾ. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന 29ന് ട്രാക്ടർ റാലി നടത്തുമെന്നും കർഷകർ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Moreതെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ്;മോഫിയയുടെ വീട്ടുകാരെ വിളിച്ച് മുഖ്യമന്ത്രി നൽകിയ ഉറപ്പിങ്ങനെ…
കൊച്ചി: തെറ്റ് ചെയ്തവർക്കൊപ്പം സർക്കാർ ഉണ്ടാവില്ലെന്ന് മന്ത്രി പി.രാജീവ്. മൊഫിയ പര്‍വീണിന്റെ ആലുവയിലെ വീട്ടിൽ സന്ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മൊഫിയയുടെ അച്ഛനോട് മുഖ്യമന്ത്രി പിണറായി വിജയൻ ഫോണിൽ സംസാരിച്ചെന്ന് മന്ത്രി പറഞ്ഞു. കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. സർക്കാർ മോഫിയയുടെ കുടുംബത്തിനൊപ്പമെന്നും മുഖ്യമന്ത്രി അറിയിച്ചതായി പി. രാജീവ് കൂട്ടിച്ചേർത്തു. സിഐ സുധീറിനെതിരെ നടപടി ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയെന്ന് മോഫിയയുടെ അച്ഛൻ ദിൽഷാദ് മാധ്യമങ്ങളോട് പറഞ്ഞു. മോഫിയയുടെ അമ്മയും മുഖ്യമന്ത്രിയുടെ ഉറപ്പിൽ പ്രതീക്ഷയുണ്ടെന്ന് പ്രതികരിച്ചു.
Read Moreഗാനരചയിതാവ് ബിച്ചു തിരുമല അന്തരിച്ചു
തിരുവനന്തപുരം: മലയാളികൾക്ക് നിരവധി പാട്ടുകൾ സമ്മാനിച്ച ഗാനരചയിതാവ് ബിച്ചു തിരുമല (80) അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഞ്ച് പതിറ്റാണ്ടോളം മലയാള ചലച്ചിത്ര രംഗത്ത് സജീവ സാന്നിധ്യമായിരുന്ന ബിച്ചു തിരുമല എന്ന ബി. ശിവശങ്കരൻ നായരാണ് സംഗീതത്തിന്റെ ലോകത്തോട് വിടപറഞ്ഞത്. നാന്നൂറിലേറെ സിനിമകളിലായി ആയിരത്തോളം ഗാനങ്ങളാണ് ബിച്ചു തിരുമലയുടെ തൂലികയിൽനിന്നു പിറന്നത്. സിനിമാ ഗാനങ്ങളും ലളിത-ഭക്തി ഗാനങ്ങളുമായി അയ്യായിരത്തിലേറെ ഗാനങ്ങൾ രചിച്ചു. 1972ൽ പുറത്തിറങ്ങിയ ഭജഗോവിന്ദം സിനിമയിലൂടെയാണ് ചലച്ചിത്രഗാനരംഗത്തേയ്ക്ക് എത്തിയത്. 1981ലും 1991ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന ചലചിത്ര പുരസ്കാരം നേടി. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം, കേരള ഫിലിം ക്രിട്ടിക്സ് അസോസിയേഷന്റെ ചലച്ചിത്രരത്നം പുരസ്കാരം, സ്വാതി–പി ഭാസ്കരൻ ഗാനസാഹിത്യപുരസ്കാരം തുടങ്ങിയവയ്ക്കും അർഹനായി 1941 ഫെബ്രുവരി 13ന് സി.ജെ. ഭാസ്കരൻ നായരുടെയും ശാസ്തമംഗലം പട്ടാണിക്കുന്ന് വീട്ടിൽ പാറുക്കുട്ടിയമ്മയുടെയും മൂത്ത മകനായാണ് ബിച്ചു തിരുമല ജനിച്ചത്. പ്രശസ്ത…
Read Moreഗോൾ മഴ പെയ്യിച്ച് ബ്രസീസിൽ പെൺകുട്ടികൾ; ഇന്ത്യക്ക് ആറു ഗോൾ തോൽവി
മനോസ്: ബ്രസീലിനെതിരെ ഇന്ത്യൻ വനിതകൾക്ക് വൻ തോൽവി. ഇന്ത്യയെ ഒന്നിനെതിരെ ആറു ഗോളുകൾക്ക് ബ്രസീൽ വനിതകൾ പരാജയപ്പെടുത്തി. മനീഷ കല്യാൺ ആണ് ഇന്ത്യയുടെ ആശ്വാസ ഗോൾ നേടിയത്. കളിയുടെ ആദ്യ മിനിറ്റിൽ തന്നെ ബ്രസീൽ ലീഡ് സ്വന്തമാക്കി. എന്നാൽ ഏഴാം മിനിറ്റിൽ ഇന്ത്യക്കായി മനീഷ പുതു ചരിത്രംരചിച്ചു. കൗണ്ടർ അറ്റാക്കിലൂടെയായിരുന്നു ഇന്ത്യയുടെ ഗോൾ. മധ്യവരയിൽ പന്ത് ലഭിച്ച മനീഷ ഇടത് പാർശ്വത്തിലൂടെ ഒറ്റയ്ക്കു മുന്നേറി. ബോക്സിലേക്ക് കടന്ന മനീഷയുടെ സൂപ്പർ ഫിനീഷ്. ഇന്ത്യക്ക് സമനില. എന്നാൽ പിന്നീട് ബ്രസീൽ പെൺകുട്ടികൾ ഇന്ത്യയെ നിലംതൊടാൻ അനുവദിച്ചില്ല. ഇന്ത്യൻ വലയിൽ അഞ്ച് ഗോളുകൾ കൂടി നിക്ഷേപിച്ച് ലോകറാങ്കിംഗിൽ ആറാം സ്ഥാനത്തുള്ള ബ്രസീൽ വിജയം ആധികാരികമാക്കി.നാല് രാജ്യങ്ങൾ പങ്കെടുക്കുന്ന ടൂർണമെന്റിൽ ഇന്ത്യ ഇനി ഞായറാഴ്ച ചിലിയെ നേരിടും. ഡിസംബർ ഒന്നിന് വെനിസ്വലയാണ് ഇന്ത്യയുടെ എതിരാളികൾ. ഗോൾ മഴ പെയ്യിച്ച് ബ്രസീസിൽ പെൺകുട്ടികൾ;…
Read Moreലൈംഗിക വീഡിയോ കണ്ട് അനുകരിക്കണം, ടാറ്റു ചെയ്യാൻ നിർബന്ധിച്ചത്…സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമ; മൊഫിയ നേരിട്ടത് കൊടിയ പീഡനം
കൊച്ചി: ആലുവയിലെ ഭർതൃവീട്ടിൽ മൊഫിയ പര്‍വീൺ നേരിട്ടത് കൊടിയ പീഡനം. ഭർത്താവ് സുഹൈൽ ലൈംഗീക വൈകൃതത്തിന് അടിമയെന്നും പലതവണ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും റിമാൻഡ് റിപ്പോർട്ട്. അശ്ലീല സൈറ്റുകളിൽ കാണുന്ന ലൈംഗീക വൈകൃതങ്ങൾ ചെയ്യാൻ സുഹൈൽ നിർബന്ധിച്ചിരുന്നതായും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. പലതവണ ഇയാള്‍ മൊഫിയയുടെ ശരീരത്തില്‍ മുറിവേല്‍പ്പിച്ചു. ഭര്‍ത്താവും മാതാപിതാക്കളും അടിമയെ പോലെയാണ് മൊഫിയയെ കൊണ്ട് ജോലി ചെയ്യിപ്പിച്ചിരുന്നത്. ഭര്‍തൃമാതാവ് സ്ഥിരമായി ഉപദ്രവിച്ചിരുന്നു. മൊഫിയയെ മാനസിക രോഗിയായി ഭര്‍തൃവീട്ടുകാര്‍ മുദ്രകുത്തുകയും ചെയ്തു. 40 ലക്ഷം രൂപ സ്ത്രീധനമായി സുഹൈലും വീട്ടുകാരും ആവശ്യപ്പെട്ടിരുന്നു. പണം നല്‍കാത്തതിനെ തുര്‍ന്നാണ് പീഡനം തുടര്‍ന്നതെന്നും റിമാൻഡ് റിപ്പോര്‍ട്ട് പറയുന്നു.
Read More