തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം പീഡിപ്പിക്കാൻ ശ്രമം; അമ്പലപ്പുഴ സ്വദേശിനിയെ കൂട്ടിക്കൊണ്ടുപോയത് പ്രണയം നടിച്ച്; സംഭവിച്ചതിനെക്കുറിച്ച് യുവാക്കൾ പറ‍യുന്നത് മറ്റൊരു കഥ…


അമ്പലപ്പുഴ: അമ്പലപ്പുഴ സ്വദേശിനിയായ 20 കാരിയെ കണ്ണൂരിലെത്തിച്ചു പീഡിപ്പിക്കാൻ ശ്രമം.സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ മരക്കാർ കണ്ടി ഷാഹിദി (21) നെ പിടികൂടിയിരുന്നു. അമ്പലപ്പുഴ സ്വദേശിനി ബംഗലൂരുവിൽ വച്ചാണ് യുവാക്കളെ പരിചയപ്പെടുന്നത്.

ഇതിൽ ഒരു യുവാവുമായി യുവതി പ്രണയത്തിലായി. തുടർന്നാണ് സംഘം യുവതിയെ കണ്ണൂരിലെത്തിച്ചത്. ഇവിടെ വച്ച് സംഘം പീഡിപ്പിക്കാൻ ശ്രമിച്ചെന്നാണ് പരാതി.

തോക്കുചൂണ്ടി കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയാണ് പീഡിപ്പിക്കാൻ ശ്രമിച്ചതെന്ന് പെൺകുട്ടി പോലിസിന് നൽകിയ പരാതിയിൽ പറയുന്നു.

അതേസമയം പെൺകുട്ടി സ്വയം വസ്ത്രങ്ങൾ വലിച്ചു കീറുകയായിരുന്നുവെന്നാണ് അറസ്റ്റിലായ യുവാവ് പോലിസിനോട് പറഞ്ഞത്.

അതേസമയം മയക്കുമരുന്ന് ലോബിക്കും സെക്സ് റാക്കറ്റിനും ഇതുമായി ബന്ധമുണ്ടോയെന്നും പോലിസ് പരിശോധിക്കുന്നുണ്ട്.

അതിനിടെ പെൺകുട്ടി കണ്ണൂർ ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. സംഭവത്തിലെ മറ്റൊരു പ്രതി മുനീറിനായി പോലിസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Related posts

Leave a Comment