കോഴിക്കോട് അശോകപുരത്ത് റോഡരികില്‍ മീന്‍കച്ചവടം നടത്തി ജീവിക്കുന്ന യുവതിയെ പട്ടാപ്പകല്‍ നടുറോഡിലിട്ട് മര്‍ദിച്ച് ഭര്‍ത്താവ്. കക്കോടി കൂളിച്ചാളയ്ക്കല്‍ കൂടത്തുംപൊയില്‍ ശ്യാമിലി (29) യെയാണ് ഭര്‍ത്താവ് കാട്ടുവയല്‍ കോളനിയിലെ നിധീഷ് (36) മര്‍ദിച്ചത്. മുഖത്ത് പരിക്കേറ്റ ശ്യാമിലി ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഇയാള്‍ക്കെതിരേ നടക്കാവ് പോലീസ് കേസെടുത്തു. വെള്ളിയാഴ്ച വൈകീട്ടോടെയാണ് സംഭവം. മീന്‍ സ്റ്റാളിലെത്തിയ നിധീഷ് മീന്‍വില്‍പ്പന തട്ട് മറിച്ചിടുകയും ശ്യാമിലിയെ ചവിട്ടുകയും മുഖത്ത് പരിക്കേല്‍പ്പിക്കുകയും ചെയ്യുകയായിരുന്നു. ശ്യാമിലിയുടെ ഇരുചക്രവാഹനവും ഇയാള്‍ മറിച്ചിട്ടു. ശ്യാമിലിയും ബന്ധുക്കളായ ലിനിത, ജയസുധ എന്നിവരും ചേര്‍ന്ന് രണ്ടുമാസം മുമ്പാണ് അശോകപുരത്ത് കച്ചവടം തുടങ്ങിയത്. ഭര്‍ത്താവിന്റെ നിരന്തരമര്‍ദനത്തെത്തുടര്‍ന്ന് സ്വന്തംവീട്ടിലാണ് ശ്യാമിലിയും മൂന്നുമക്കളും താമസിക്കുന്നത്. കഴിഞ്ഞമാസം ഇയാള്‍ക്കെതിരേ നടക്കാവ് പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയൊന്നും സ്വീകരിച്ചില്ലെന്ന് യുവതി ആരോപിച്ചു.
Read MoreDay: November 27, 2021
അയ്യയ്യേ നാണക്കേട് ! നേരെ പാഞ്ഞടുത്ത പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന് നാട്ടില്‍ സൃഷ്ടിച്ചത് ഭീകരാന്തരീക്ഷം….
കുളിപ്പിക്കാനുള്ള ഒരുക്കള്‍ക്കിടെ നേരേ പാഞ്ഞുവന്ന പൂച്ചയെ കണ്ട് വിരണ്ടോടിയ കൊമ്പന് നാട്ടിനെ മുള്‍മുനയിലാക്കിയത് അഞ്ചുമണിക്കൂര്‍. നാട്ടില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും നാശനഷ്ടങ്ങളൊന്നും വരുത്താതിരുന്ന ആനയെ ഒടുവില്‍ ടാപ്പര്‍ ഉപയോഗിച്ചാണ് വരുതിയിലാക്കിയത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനു കീഴിലുള്ള വെട്ടിക്കവല ശ്രീമഹാദേവര് ക്ഷേത്രത്തില്‍ എഴുന്നള്ളത്തിനു കൊണ്ടുവന്ന കൊമ്പന് നെടുമണ്‍കാവ് മണികണ്ഠനാണ് വിരണ്ടോടിയത്. ക്ഷേത്രവളപ്പിലെ തെങ്ങില്‍ തളച്ചിരുന്ന ആനയെ രാവിലെ കുളിപ്പിക്കാനായി അഴിക്കുന്നതിനിടയിലിലാണ് പൂച്ച വന്നതും വിരണ്ടോടിയതും. ക്ഷേത്രത്തിന് മുന്നിലെ റോഡിലൂടെ ഓടിയ ആന എം.സി റോഡില്‍ സദാനന്ദപുരം കക്കാട് ഭാഗത്തെത്തി. എം.സി റോഡില്‍ മൂന്ന് മണിക്കൂറിലധികം ഗതാഗതം തടസപ്പെട്ടു. റോഡരികില്‍ നിന്നവരും വ്യാപാര സ്ഥാപനങ്ങളിലുള്ളവരുമടക്കം നാട്ടുകാരും ഭയന്നോടി. റോഡിലൂടെ വാഹനങ്ങളിലെത്തിയവര്‍ വാഹനങ്ങള്‍ ഉപേക്ഷിച്ച് ഓടിയൊളിച്ചു. എന്നാല്‍ ഓടുന്നതിനിടെ ഒരു വാഹനം പോലും ആന തട്ടിമറിച്ചിട്ടില്ല. മറ്റ് നാശനഷ്ടങ്ങളുമുണ്ടാക്കിയില്ല. വിവരമറിഞ്ഞ് നൂറുകണക്കിന് ആളുകള്‍ ആനയെ കാണാനെത്തിയത് തലവേദനയായി. ഇവരെ തടയാന്‍ കൊട്ടാരക്കര പോലീസ്…
Read Moreഅമ്മയും മകളും ഇനി ഒരുമിച്ച് കോടതി കയറും ! മറിയത്തിന്റെയും സാറ എലിസബത്തിന്റെയും കഥയിങ്ങനെ…
അമ്മയും മകളും ഒരുമിച്ച് നിയമപഠനം പൂര്‍ത്തിയാക്കിയാണ് ഒരു വീട് വക്കീല്‍ മയമാക്കിയത്. ഇനി മകള്‍ക്കൊപ്പം കോടതിയില്‍ വാദിക്കാനും ഈ അമ്മയുണ്ടാകും. ഇതുവരെ വീട്ടമ്മയായിരുന്ന മറിയം മാത്യുവാണ് വക്കീല്‍ കോട്ടണിഞ്ഞ് ഇനിമുതല്‍ മകള്‍ സാറാ എലിസബത്ത് മാത്യുവിനൊപ്പം വഞ്ചിയൂര്‍ കോടതിയില്‍ വാദിക്കാനെത്തുക. ഒമാനില്‍ ജോലിചെയ്യുന്ന പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ അഡ്വ. മാത്യു പി.തോമസിന്റെ ഭാര്യയാണ് മറിയം മാത്യു. മാവേലിക്കര ബിഷപ് മൂര്‍ കോളജില്‍നിന്ന് ബിരുദ പഠനം പൂര്‍ത്തിയാക്കിയ മറിയം വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. പിന്നീട് കഴിഞ്ഞ മൂന്ന് വര്‍ഷം മകള്‍ക്കൊപ്പം തിരുവനന്തപുരം ഗവ.ലോ കോളജില്‍ റെഗുലര്‍ ബാച്ചിലെ ക്ലാസിനെത്തിയായിരുന്നു മറിയത്തിന്റെ പഠനം. മകള്‍ പഞ്ചവത്സര എല്‍എല്‍ബിയാണ് പഠിച്ചിറങ്ങിയത്. കഴിഞ്ഞദിവസം ഹൈകോടതിയില്‍ നടന്ന ഓഫ്ലൈന് ചടങ്ങിലാണ് ഇവര്‍ എന്റോള്‍ ചെയ്തത്. മക്കളുടെ പഠനാര്‍ത്ഥമായി കുടുംബം കഴിഞ്ഞ രണ്ട് ദശാബ്ദമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസിക്കുന്നത്. മകന് തോമസ് പി മാത്യു…
Read Moreഅമ്മ കാന്റീനെ വെട്ടാന്‍ കലൈഞ്ജര്‍ കാന്റീന് വരുന്നു ! പ്രഖ്യാപനം കാന്റീനുകളുടെ പേരുമാറ്റിയേക്കുമെന്ന പ്രചരണത്തിനിടെ
മുന്‍ മുഖ്യമന്ത്രി ജയലളിത തമിഴ്നാട്ടില്‍ ആരംഭിച്ച വിപ്ലവകരമായ പദ്ധതികളിലൊന്നായിരുന്നു അമ്മ കാന്റീന്. തുച്ഛമായ വിലയ്ക്ക് തമിഴ്മക്കള്‍ക്ക് ഭക്ഷണം എന്നതായിരുന്നു ജയലളിതയുടെ ഈ ആശയത്തിനു പിന്നില്‍. എന്നാല്‍ ഇപ്പോള്‍ സംസ്ഥാനത്ത് അമ്മാ കാന്റീനു ബദലായി മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കാന്റീന് വരികയാണ്. സംസ്ഥാനത്തൊട്ടാകെ 500 കന്റീനുകള്‍ തുറക്കുമെന്നു ഭക്ഷ്യമന്ത്രി ഔദ്യോഗികമായി പ്രഖ്യാപിച്ചു. അമ്മ കാന്റീനുകളുടെ പേരുമാറ്റുമെന്ന അഭ്യൂഹം നിലനില്‍ക്കെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം. ഡി.എം.കെയുടെ കണ്ണിലെ കരടാണ് മുന്‍മുഖ്യമന്ത്രി ജെ.ജയലളിതയുടെ സ്വപ്ന പദ്ധതിയായ അമ്മ കാന്റീനുകള്‍. ഒരു രൂപയ്ക്കു ഇഡ്ലിയും അഞ്ചുരൂപയ്ക്കു പൊങ്കലും കിട്ടുന്ന കാന്റീനുകള്‍ക്കു നേരെ നീക്കമുണ്ടാകുമ്പോഴേല്ലാം ജനരോഷം ഉയരാറുണ്ട്. തിരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെ ചെന്നൈയിലെ കാന്റീന് ആക്രമിച്ചത് തിരിച്ചടിയായപ്പോള്‍ മന്ത്രിയടക്കമുള്ളരെത്തി മാപ്പു പറഞ്ഞാണ് തടിയൂരിയത്. കാന്റീനുകളുടെ പേരു മാറ്റുെമന്നു വ്യാപക പ്രചാരണം നടക്കുന്നതിനിടെയാണ് മുന്‍മുഖ്യമന്ത്രി കരുണാനിധിയുടെ പേരില്‍ കലൈഞ്ജര്‍ കന്റീന്‍ തുടങ്ങുെമന്ന സര്‍ക്കാരിന്റെ പ്രഖ്യാപനം. മാതൃകാ കമ്യൂണിറ്റി…
Read Moreസംരക്ഷിക്കേണ്ട പോലീസ് ഏമാന്മാർ നല്ല പോലെയങ്ങ് ‘സംരക്ഷിച്ചു’! മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു
മോഫിയയുടെ മരണത്തിന് കേരളാ പോലീസും ഉത്തരവാദിയാണെന്നുള്ള കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നു. മരിക്കുന്നതിന് തൊട്ടു മുന്‍പെങ്കിലും മോഫിയക്ക് തോന്നി കാണം താൻ ജീവിതത്തിൽ ചെയ്ത ഏറ്റവും വലിയ ബുദ്ധിമോശം പോലീസിൽ ചെന്ന് പരാതി കൊടുത്തതായിരുന്നെന്ന് സി എസ് സൂരജ് സോഷ്യൽ മീഡിയിൽ പങ്കുവച്ച് കുറിപ്പിൽ പറയുന്നു. പോസ്റ്റിന്റെ പൂർണരൂപം വീണ്ടും വീണ്ടും കേരള പോലീസ്! സ്ത്രീധനത്തിന്റെ പേരിലോ മറ്റോ, ഭർത്താവിന്റെയോ ഭർതൃവീട്ടുകാരുടെയോ പീഡനത്താൽ ആത്മഹത്യ ചെയ്യുന്ന അല്ലെങ്കിൽ കൊല ചെയ്യപ്പെടുന്ന സ്ത്രീകളുടെ വാർത്തകൾ നമുക്കത്ര പുതുമയുള്ളതല്ല. സാധാരണയിൽ സാധാരണയായ വാർത്തകളായിട്ടാണ് ഇത്തരം മരണങ്ങളും നമ്മൾ കേൾക്കുന്നതെന്ന കാര്യത്തിലും തർക്കമില്ല. എന്നാൽ, സ്ത്രീധന പീഡനത്തെ തുടർന്ന് ഇന്ന് ആത്മഹത്യ ചെയ്ത മോഫിയയുടെ സംഭവത്തിൽ ചെറിയൊരു വ്യത്യാസമുണ്ട്. സാധാരണയായി ഭർത്താവ് മാത്രം വരേണ്ട പ്രതിസ്ഥാനത്ത് മറ്റൊരു പ്രഗല്ഭ ഡിപ്പാർട്മെന്റ് കൂടി അങ്ങ് വന്നു.മാറ്റാരുമല്ല, സാക്ഷാൽ നമ്മുടെ കേരള പോലീസ്! മറ്റൊരുത്തന്…
Read Moreആരാണ് ആ യുവതി ? യുവതിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി; മൃതദേഹം അഴുകിയ നിലയിൽ
മുംബൈ: മഹാരാഷ്ട്രയിൽ 20 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ നിലയിൽ. മുംബൈയിലെ കുർളയിലാണ് സംഭവം. എച്ച്ഡിഐഎൽ കോളനിയിലെ ആളൊഴിഞ്ഞ കെട്ടിടത്തിന്റെ ലിഫ്റ്റ് റൂമിലാണ് യുവതിയുടെ മൃതദേഹം അഴുകിയ നിലയിൽ കണ്ടെത്തിയത്. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ യുവതി ലൈംഗികാതിക്രമത്തിന് ഇരയായതായി സ്ഥിരീകരിക്കുന്നതായി പോലീസ് പറഞ്ഞു. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം. വ്യാഴാഴ്ച വൈകുന്നേരം ചില കുട്ടികൾ വീഡിയോ ചിത്രീകരിക്കാൻ ആളൊഴിഞ്ഞ കെട്ടിടത്തിൽ എത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ഇവർ ഉടൻതന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. മരിച്ച യുവതിയെ തിരിച്ചറിയാൻ അന്വേഷണം തുടങ്ങിയതായി പോലീസ് അറിയിച്ചു.
Read Moreമുഖ്യമന്ത്രിയുടെ നിർണായക നീക്കം! പോലീസിനു രഹസ്യപ്പൂട്ട്; റിപ്പോർട്ട് നേരിട്ടു മുഖ്യമന്ത്രിക്കു നൽകണം; സ്ഥാനക്കയറ്റവും സ്ഥലമാറ്റവും ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തില്‍
റെനീഷ് മാത്യു കണ്ണൂർ: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം. പോലീസ് ഉദ്യോഗസ്ഥർക്കിടയിൽ കുറ്റകൃത്യങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരം ഇന്റലിജൻസ് എഡിജിപി സംസ്ഥാനത്തെ രഹസ്യാന്വേഷണ വിഭാഗത്തിനു നിർദേശം നല്‍കിയിരിക്കുന്നത്. നിരീക്ഷിക്കും എസ്ഐ, സിഐ, ഡിവൈഎസ്പിമാർ ഉൾപ്പെടയുള്ള ഉദ്യോഗസ്ഥരെയാണ് രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിക്കുന്നത്. അതതു ജില്ലകളിൽ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗമാണ് പോലീസ് ഉദ്യോഗസ്ഥരെ നിരീക്ഷിക്കുന്നത്. പോലീസ് സ്റ്റേഷൻ പരിധികളിലെ ഇവരുടെ പ്രവർത്തനങ്ങൾ നിരീക്ഷിച്ചു രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്യണം. രഹസ്യാന്വേഷണ വിഭാഗം ഇന്റലിജൻസ് എഡിജിപിക്കു നല്കുന്ന റിപ്പോർട്ട് മുഖ്യമന്ത്രിക്കു നല്‍കും. ക്രിമിനൽ പശ്ചാത്തലം ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഇനിയുള്ള പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥാനക്കയറ്റവും സ്ഥലമാറ്റവും. റിപ്പോർട്ട് മോശമായാൽ പ്രൊമോഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ നല്‍കില്ല. ക്രിമിനൽ പശ്ചാത്തലമുള്ള പോലീസുകാരുടെ പട്ടിക തയാറാക്കി പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തും. സിപിഐ ഉത്ര, മൊഫിയ പർവീൺ കേസുകളിൽ സംസ്ഥാന…
Read Moreആശുപത്രി അധികൃതരുടെ അനാസ്ഥ! ശസ്ത്രക്രിയ യഥാസമയം നടന്നില്ല, വിരലുകൾ തുന്നിച്ചേർക്കാനായില്ല…
അമ്പലപ്പുഴ: ആശുപത്രി അധികൃതരുടെ അനാസ്ഥ മൂലം അപകടത്തിൽ പരിക്കേറ്റ മത്സ്യത്തൊഴിലാളിയുടെ കൈവിരലുകൾ തുന്നിച്ചേർക്കാനായില്ല. ഉപജീവന മാർഗം നിലച്ച് കുടുംബം. പുറക്കാട് പഞ്ചായത്ത് അഞ്ചാം വാർഡ് കുരുട്ടൂർ പറമ്പിൽ വിജയകുമാറി(64) നാണ് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിൽ നിന്ന് യഥാസമയം ചികിത്സ ലഭിക്കാതെ വന്നത്. തിങ്കളാഴ്ച ഉച്ചക്ക് ആലപ്പുഴ പുറം കടലിൽ വെച്ചായിരുന്നു അപകടം. മത്സ്യബന്ധന ബോട്ടിലെ ഡ്രൈവറായ ഇദ്ദേഹത്തിന്റെ വലതു കൈ ബെൽറ്റിനടിയിൽ കുരുങ്ങുകയായിരുന്നു. ഉടൻ തന്നെ ഒപ്പമുണ്ടായിരുന്ന തൊഴിലാളികൾ ബോട്ടിൽ ഇദ്ദേഹത്തെ വളഞ്ഞ വഴിയിലെത്തിച്ചു. തുടർന്ന് ആലപ്പുഴ മെഡിക്കൽ കോളേജാശുപത്രിയിലും എത്തിച്ചു. വലതു കൈയുടെ നാല് വിരലുകൾ അറ്റ നിലയിലായിരുന്നു. അടിയന്തര ശസ്ത്രക്രിയ നടത്തണമെന്ന് ഡോക്ടർമാർ പറഞ്ഞെങ്കിലും ശസ്ത്രക്രിയ നടന്നത് രാത്രി എട്ടിനാണ്. മറ്റ് ശസ്ത്രക്രിയകളുടെ തിരക്കുള്ളതുകൊണ്ട് ഇദ്ദേഹത്തിന്റെ ശസ്ത്രക്രിയ നീണ്ടുപോയി എന്നാണ് ഡോക്ടർമാർ പറഞ്ഞതെന്ന് വിജയകുമാറിന്റെ ബന്ധുക്കൾ പറയുന്നു. യഥാസമയം ശസ്ത്രക്രിയ നടത്താതിരുന്നതിനാൽ രണ്ട് വിരലുകൾ…
Read Moreവിവാഹത്തിനു തൊട്ടുമുമ്പ് വരന് ആശുപത്രിയിലായി ! ഫോട്ടോ പതിപ്പിച്ച തൂണിനെ വിവാഹം ചെയ്ത് വധു…
ഒട്ടുമിക്കവരുടെയും ജീവിതത്തിലെ പ്രധാനപ്പെട്ട ഒരു കാര്യമാണ് വിവാഹം. വിവാഹം വ്യത്യസ്ഥമായി ആഘോഷിക്കുന്നതും അതിനാല്‍ പതിവാണ്. പലരും ആഘോഷത്തിനായുളള ഒരുക്കങ്ങള്‍ നേരത്തെ തന്നെ ആരംഭിക്കാറുണ്ട്. എന്നാല്‍ ആസൂത്രണം ചെയ്യുന്നതിനു വിപരീതമായ കാര്യങ്ങളാവും പലപ്പോഴും സംഭവിക്കുക. എന്നാല്‍ വിവാഹത്തിന് വരന് ഇല്ലാത്തതിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടോ ? ഗുരുതരമായ ഭക്ഷ്യവിഷബാധയേറ്റ് വരന് ആശുപത്രിയിലായാലോ ? എന്ത് ചെയ്യും വിവാഹം മാറ്റിവെക്കേണ്ടി വരുന്നതിനെക്കുറിച്ചായിരിക്കും നമ്മളെല്ലാവരും ആലോചിക്കുക. എന്നാല്‍ അമേരിക്കയിലെ നോര്‍ത്ത് കരോലിനയില്‍ നടന്നത് വളരെ വിചിത്രമായ കാര്യമാണ്. വരന് വധുവിനോട് വിവാഹത്തിന് തന്നെ കൂടാതെ പോകാന്‍ ആവശ്യപ്പെട്ടു. വരനില്ലാതെ വിവാഹമെങ്ങനെ നടത്തും എന്ന പ്രശ്നം മറികടക്കാന്‍ കണ്ടെത്തിയ വഴി വളരെ രസകരമായിരുന്നു. ചക്രം ഘടിപ്പിച്ച ഒരു തൂണിനെ വരന്റെ വേഷം ധരിപ്പിച്ച് വിവാഹവേദിയിലേക്ക് എത്തിച്ചു. ഒപ്പം ഒരു ഐപാഡില്‍ വരന്റെ ചിത്രം ഈ തൂണില്‍ ഘടിപ്പിച്ചു. അങ്ങനെ ഒരു ഡ്യൂപ്ലിക്കേറ്റ് വരനെ നിര്‍മ്മിച്ച് വിവാഹം…
Read Moreകരയാതിരിക്കാൻ ആവുമോ… ? ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവത്തെക്കുറിച്ച് മണിയന്‍പിള്ള രാജു
ചാന്‍സ് അന്വേഷിച്ച് ലോഡ്ജില്‍ താമസിക്കുന്ന കാലത്തെ സംഭവമാണ്. ആ സമയത്ത് അപ്പുറത്തെ മുറിയില്‍ ഹനീഫയുണ്ട്. അന്ന് പൈസ ഇല്ലാത്തു കൊണ്ട് ഭക്ഷണം കഴിക്കാന്‍ ചന്ദ്രമോഹന് ഹോട്ടലില്‍ തമ്പി കണ്ണന്താനം അക്കൗണ്ടുണ്ടാക്കി തന്നിരുന്നു. ഒരിക്കല്‍ എനിക്ക് അക്കൗണ്ടുണ്ടായിരുന്ന ചന്ദ്രമോഹന് ഹോട്ടല്‍ അടച്ചിട്ട സമയം വന്നു. കൈയില്‍ അഞ്ച് പൈസയില്ല. വിശപ്പും സഹിക്കാന്‍ വയ്യ. ഹനീഫയുടെ അടുത്തുചെന്നു ചോദിച്ചു, ഹനീഫാ എന്തെങ്കിലും പൈസയുണ്ടോ ഭക്ഷണം കഴിക്കാനാണെന്ന്. ഹനീഫ ഒരു ഖുര്‍ആന്റെ അകത്തുനിന്നു പത്തു രൂപ എടുത്ത് തന്നു. ഞാന്‍ പോയി ഭക്ഷണം കഴിച്ച് വന്നു. ഉച്ചഭക്ഷണം കഴിച്ച് തിരിച്ചു വന്നപ്പൊഴും ഹനീഫ അവിടെയുണ്ട്. ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോകുന്നില്ലേ എന്ന് ഹനീഫയോട് ചോദിച്ചു. ഇന്നെന്തോ സുഖമില്ല, കഴിക്കുന്നില്ല എന്നു പറഞ്ഞു. വൈകുന്നേരം കണ്ടപ്പോഴും ചോദിച്ചു, ഒന്നും കഴിച്ചില്ലേന്ന്. ഇല്ലെടാ, എന്റെ കൈയില്‍ അവസാനം ഉണ്ടായിരുന്ന പത്തു രൂപയാണ് ഞാന്‍ തനിക്ക്…
Read More