കാക്കനാട്: തൃക്കാക്കര നഗരസഭയിൽ ചെയർപേഴ്സണിന്റെ ചേംബർ ഡോർ ലോക്ക് നന്നാക്കിയതുമായി ബന്ധപ്പെട്ട് നടന്ന കൂട്ടത്തല്ലിൽ രണ്ട് കൗൺസിലർമാർ അറസ്റ്റിൽ. കോൺഗ്രസിലെ സി.സി. വിജു, സിപിഐയിലെ എം.ജെ. ഡിക്സസൺ എന്നിവരെയാണ് ഇന്നു രാവിലെ പോലീസ് അറസ്റ്റ് ചെയ്തത്. ആക്രമണത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലുള്ളവരുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പ്രതികളെ പിടികൂടിയത്. ഒരു മാസത്തെ ഇടവേളയ്ക്കു ശേഷമാണ് തൃക്കാക്കര നഗരസഭ വീണ്ടും കലഹ സഭയായത്. താൽക്കാലിക നിയമനം, തെരുവ് നായ് പ്രശ്നം, പണക്കിഴിവിവാദം എന്നീ വിഷയങ്ങളിൽ വിവാദത്തിലും പ്രക്ഷോഭങ്ങളിലും പെട്ട് നഗരസഭ പ്രവർത്തനങ്ങൾ ആറ് മാസത്തോളം പ്രതിസന്ധിയിലായിരുന്നു. നഗരസഭ അധ്യക്ഷയുടെ ചേംബറിന്റെ ഡോർ ലോക്ക് നന്നാക്കിയതുമായി ബന്ധപ്പെട്ടാണ് ഇപ്പോഴത്തെ വിവാദം കൊഴുക്കുന്നത്. പണക്കിഴിവിവാദത്തിനിടയിലാണ് ചേംബറിന്റെ ഡോർ ലോക്ക് കേടായത്. പണക്കിഴിവാദവുമായി ബന്ധപ്പെട്ട് ചെയർപേഴ്സണെ ചേംബറിൽ പ്രതിപക്ഷം പലവട്ടം തടഞ്ഞുവയ്ക്കുകയും ചേംബറിനു മുമ്പിൽ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തിരുന്നു. അതിനു ശേഷം സമാധാന…
Read MoreDay: December 1, 2021
ഹിറ്റ് ലിസ്റ്റ് റെഡി ! സ്വര്‍ണത്തിനൊപ്പം 400 കുറ്റവാളികള്‍; ക്വട്ടേഷനും കിഡ്നാപ്പിംഗും … കാരിയര്‍മാര്‍ മുതല്‍ ഗുണ്ടകള്‍ വരെ പട്ടികയില്‍
കെ.ഷിന്റുലാല്‍ കോഴിക്കോട് : സംസ്ഥാനത്തു നാലുവര്‍ഷത്തിനിടെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചത് 400 കുറ്റവാളികള്‍. 14 ജില്ലകള്‍ കേന്ദ്രീകരിച്ചു മലപ്പുറം ക്രൈംബ്രാഞ്ച് എസ്പി കെ.വി.സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് വിദേശത്തുനിന്ന് അനധികൃതമായി സ്വര്‍ണം കടത്തുന്നവരെയും അവ തട്ടിയെടുക്കുന്നവരേയും കണ്ടെത്തുകയും കുറ്റവാളികളുടെ “ഹിറ്റ് ലിസ്റ്റ് ‘ തയാറാക്കുകയും ചെയ്തത്. കഴിഞ്ഞ നാലു വര്‍ഷമായുള്ള സംഭവങ്ങളിലുള്പ്പെട്ടവരാണ് പട്ടിയിലുള്ളത്. നേരത്തെ കേസുകളിലുള്‍പ്പെട്ടവരും ഇതുവരെയും നിയമത്തിനു മുന്നില്‍ ഉള്പ്പെടാതിരിക്കുന്നവരും പട്ടിയിലുണ്ട്. കരിപ്പൂര്‍ സ്വര്‍ണക്കടത്തും രാമനാട്ടുകര വാഹനാപകടവും ഏറെ ചര്‍ച്ചയായതിനു പിന്നാലെയാണ് സ്വര്‍ണക്കടത്ത് തടയുകയെന്ന ലക്ഷ്യത്തോടെ ഡിജിപിയുടെ നിര്‍ദേശപ്രകാരം ക്രൈംബ്രാഞ്ച് സ്വമേധയാ കേസെടുത്തത്. തുടര്‍ന്ന് അന്വേഷണത്തിന് എസ്പിയെ ചുമതലപ്പെടുത്തുകയായിരുന്നു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള കുറ്റകൃത്യങ്ങള്‍ സംബന്ധിച്ചാണ് ക്രൈംബ്രാഞ്ച് അന്വേഷിച്ചത്. സ്വര്ണക്കടത്തിനോടനുബന്ധിച്ചുള്ള നിരവധി സംഭവങ്ങള്‍ പോലീസ് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതിനു പുറമേ പോലീസില്‍ രജിസ്റ്റര്‍ ചെയ്യാത്ത സംഭവങ്ങളും നിരവധിയാണ്. ഇത്തരം സംഭവങ്ങളിലുള്പ്പെട്ടവര് ആരാണെന്നും മറ്റുമുള്ള വിവരങ്ങള്‍…
Read Moreമോഫിയയുടെ ആത്മഹത്യ! രതിവൈകൃതമടക്കമുള്ള സുഹൈലിന്റെ മാനസിക വിഭ്രാന്തികള്‍ സഹിക്കാവുന്നതിലും അപ്പുറം; ഭർത്താവിനെതിരേ കൂടുതൽ തെളിവുകൾ
ആലുവ: സ്ത്രീധന പീഡനത്തെ തുടർന്ന് ആലുവ എടയപ്പറത്ത് നിയമ വിദ്യാർഥിനിയായ നവവധു ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവിനെതിരേ കൂടുതൽ തെളിവുകളുമായി പോലീസ്. കോടതി മൂന്നു ദിവസത്തെ കസ്റ്റഡിയിൽ വിട്ടുനൽകിയ പ്രതികളെ ഇരുമലപ്പടിയിലുള്ള ഭർതൃവീട്ടിലെത്തിച്ച് തെളിവെടുപ്പു നടത്തും. മോഫിയ പർവീണിന്റെ ആത്മഹത്യയെ തുടർന്ന് ഭർത്താവ് മുഹമ്മദ് സുഹൈൽ, പിതാവ് യൂസഫ്, മാതാവ് റുഖിയ എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. എട്ടു മാസം മുമ്പ് പ്രണയിച്ചു വിവാഹിതരായ മോഫിയയും സുഹൈലും കഷ്ടിച്ച് ഒരു മാസം പോലും സന്തോഷത്തോടെ കഴിഞ്ഞിരുന്നില്ല. വിവാഹശേഷം മോഫിയക്ക് സൗന്ദര്യം പോരെന്നും തടി കുറവാണന്നും പറഞ്ഞ് സുഹൈൽ കുറ്റപ്പെടുത്തുന്നത് പതിവായിരുന്നു. അശ്ലീല വീഡിയോകൾ കാണിച്ച് രതിവൈകൃതങ്ങൾക്കായി നിർബന്ധിച്ചിരുന്നതായി കണ്ടെത്തിയിട്ടുണ്ട്. രഹസ്യ ഭാഗത്ത് ടാറ്റു കുത്താനുള്ള ഭർത്താവിന്റെ ആവശ്യം നിരസിച്ചതിന് ക്രൂരമായ ശാരീരിക പീഡനമേറ്റിരുന്നതായുള്ള മോഫിയയുടെ കൂട്ടുകാർ നൽകിയ മൊഴികൾ കസ്റ്റഡിയിലെ ചോദ്യം ചെയ്യലിൽ സുഹൈലിന് സമ്മതിക്കേണ്ടി വന്നിട്ടുണ്ട്. ഇയാളുടെ മൊബൈൽ…
Read Moreരുചിയുള്ള ഭക്ഷണത്തിനു വേണ്ടി ഏറെ കൊതിച്ചിട്ടുള്ള ആ പഴയകാലം! തടവറ ഓർമകൾ പങ്കുവച്ച് ബ്രദർ മാത്യു ആൽബിൻ; സബ് ജയിലിൽ നിന്ന് ബിരിയാണി ഏറ്റുവാങ്ങി
അമ്പലപ്പുഴ: തടവറ ജീവിതത്തിന്റെ ഓർമകൾ പങ്കുവച്ച് ബ്രദർ മാത്യു ആൽബിൻ ആലപ്പുഴ സബ് ജയിലിൽ നിന്ന് ബിരിയാണി ഏറ്റുവാങ്ങി. ജയിലിലെ അന്തേവാസികൾ പാകം ചെയ്ത 180 ഓളം ബിരിയാണിയാണ് പുന്നപ്ര ശാന്തിഭവനിൽ വിതരണം ചെയ്തത്. ജീവകാരുണ്യ സംഘടനയായ ഫാ.ഡേവിസ് ചിറമ്മേൽ ഫൗണ്ടേഷനാണ് ഭക്ഷണത്തിനുള്ള പണം നൽകിയത്. രുചിയുള്ള ഭക്ഷണത്തിനു വേണ്ടി ഏറെ കൊതിച്ചിട്ടുള്ള പഴയകാല തടവറ ജീവിതം ആൽബിൻ ജയിൽ അധികൃതരുമായി പങ്കുവച്ചു. ജില്ലാ ജയിൽ സൂപ്രണ്ട് ആർ. ശ്രീകുമാർ ബിരിയാണി പൊതികൾ കൈമാറി. ചിറമേൽ ഫൗണ്ടേഷൻ ചുമതലയുള്ള വൈഎംസിഎ ജനറൽ സെക്രട്ടറി മോഹൻ ജോർജ്, മാർട്ടിൻ , കൈനകരി അപ്പച്ചൻ , ജയിൽ ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായി
Read Moreബിജു ആളൊരു തരികിട തന്നെ..! പ്ലസ് വൺ വിദ്യാർഥിനിക്കു നേരെ ലൈംഗീകാതിക്രമം; നാട്ടുകാര്‍ യുവാവിനെ തടഞ്ഞുവച്ചു
കോഴിക്കോട്: ട്യൂഷന് ക്ലാസ് കഴിഞ്ഞ് സ്കൂളിലേക്കു പോകുന്നതിനിടെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിക്കു നേരെ ലൈംഗീകാതിക്രമം. കോഴിക്കോട്ട് നഗരത്തില്‍ രാവില ഒന്‍പതോടെയാണ് സംഭവം. സംഭവത്തില്‍ പാളയം സ്വദേശി ബിജു(30)വിനെ കസബ പോലീസ് കസ്റ്റഡിയിലെടുത്തു. വിദ്യാര്‍ഥിനി തന്നെയാണ് ഇയാളെ പിടികൂടി പോലീസിനു കൈമാറിയത്. സ്കൂളിനടുത്ത് എത്തിയപ്പോള്‍ പുറകെ എത്തിയ ബിജു കുട്ടിയെ കയറിപ്പിടിക്കുകയായിരുന്നു. ഇവിടെനിന്നു കുതറിയോടിയ പ്രതി മറ്റൊരു പെണ്‍കുട്ടിയെയും ശല്യപ്പെടുത്താന്‍ ശ്രമിച്ചു. തുടര്‍ന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിനി ഇയാളെ പിടികൂടിയത്. തുടര്‍ന്ന് സ്ഥലത്തെത്തിയ നാട്ടുകാര്‍ ഇയാളെ തടഞ്ഞുവച്ചു. പിങ്ക് പോലിസെത്തിയാണ് ബിജുവിനെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ക്കെതിരെ പോക്സോ കേസ് ചുമത്തുമെന്നു പോലീസ് പറഞ്ഞു.
Read Moreദുരൂഹതയുടെ വ്യാജ മദ്യം! നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവർക്കു നൽകിയതോ ? മരിക്കുന്നതിനു മുന്‍പു ബിജു പറഞ്ഞത്…
ഇരിങ്ങാലക്കുട: ഫോർമാലിൻ ഉള്ളിൽ ചെന്നാണു യുവാക്കൾ മരിച്ചതെന്നു പോസ്റ്റുമോർട്ടം റിപ്പോർട്ടു പുറത്തുവന്നതോടെ ഏറെ സംശയങ്ങളും ദുരൂഹതകളും ബാക്കി. ഫോർമാലിൻ കലർത്തിയ ചാരായമാണ് ഇവർ കഴിച്ചിരിക്കുന്നതെന്നു വ്യക്തമായതോടെ ഇത് ആരാണ് ഇവർക്കു നൽകിയതെന്നാണു പോലീസ് അന്വേഷിക്കുന്നത്. നാടൻ വാറ്റ് ചാരായമാണെന്നു പറഞ്ഞു ആരെങ്കിലും ഇവർക്കു നൽകിയതാകാം എന്നാണു പോലീസ് കരുതുന്നത്. നിശാന്ത് ആശുപത്രിയിൽ എത്തുംമുന്പേ മരിച്ചെങ്കിലും ബിജു തൃശൂർ മെഡിക്കൽ കോളജിൽ വച്ചാണു മരിച്ചത്. ആരോ മദ്യമാണെന്നു പറഞ്ഞു നിശാന്തിനു നൽകിയതാണ് ഞങ്ങൾ ഇരുവരും കഴിച്ചതെന്നു ബിജു പറഞ്ഞതായാണു പുറത്തുവരുന്ന സൂചന. ആരാണ് ഇത് നൽകിയതെന്ന് ഇപ്പോഴും വ്യക്തമല്ല. ഇതു കണ്ടെത്താനാണ് പോലീസിന്റെ ശ്രമം. ഇവർ മരണപ്പെട്ടതിനാൽ ഇവരുടെ മൊബൈൽ ഫോണിലെ സംഭാഷണങ്ങളാണ് ഇക്കാര്യം വ്യക്തമാകുവാൻ പോലീസ് പരിശോധിക്കുന്നത്. പല ദിവസങ്ങളിലും വൈകിട്ട് ഇവർ രണ്ടു പേരും ഒത്തുകൂടാറുണ്ടെങ്കിലും ഇവർ കഴിച്ച മദ്യത്തിന്റെ ബാക്കി കടയിലെ ഇതര സംസ്ഥാന…
Read Moreഅശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി, എന്നിട്ട്..! മന്ത്രി വീണാ ജോർജിനെതിരെ അശ്ലീല പരാമർശം; ക്രൈം നന്ദകുമാർ അറസ്റ്റിൽ
കൊച്ചി: ആരോഗ്യമന്ത്രി വീണാ ജോർജിന് എതിരെ അശ്ലീല പരാമർശം നടത്തിയെന്ന കേസിൽ ക്രൈം നന്ദകുമാർ അറസ്റ്റിൽ. കാക്കനാട് സൈബര്‍ പോലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നന്ദകുമാറിനെ ചോദ്യം ചെയ്യാനായി വിളിച്ചുവരുത്തിയ ശേഷമായിരുന്നു അറസ്റ്റ്. മന്ത്രിക്കെതിരെ അപകീര്‍ത്തികരവും അശ്ലീലവുമായ ഫോണ്‍ സംഭാഷണം നടത്തി ഫേസ്ബുക്കും യുട്യൂബ് ചാനലും വഴി പ്രചരിപ്പിച്ചെന്നാണ് കേസ്. സംഭവത്തിൽ ഐടി ആക്ട് പ്രകാരമാണ് നന്ദകുമാറിനെതിരെ നടപടി എടുത്തത്. അഭിഭാഷകന് ബി.എച്ച് മന്‍സൂറിന്റെ പരാതിയിലായിരുന്നു നടപടി. നന്ദകുമാറിനെ കോടതിയില്‍ ഹാജരാക്കും. നന്ദകുമാർ സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമര്‍ശം നടത്തിയതായി നേരത്തെ തന്നെ കണ്ടെത്തിയിരുന്നു.
Read Moreഇനിയാണു യുദ്ധം! കോൺഗ്രസിലെ തമ്മിലടി: ഗ്രൂപ്പുകൾ ഒന്നിച്ചു; പരോക്ഷ വിമർശനവുമായി മാത്യു കുഴൽനാടൻ
തിരുവനന്തപുരം: മുന്നണി യോഗ ബഹിഷ്കരണത്തിന്റെ പേരിൽ തുടങ്ങിയ കോൺഗ്രസിലെ തമ്മിലടി വിഷയത്തിൽ പരാതികളുമായി ഇരുഭാഗവും ഹൈക്കമാൻഡിനു മുന്‍പിലേക്ക്. ഉമ്മൻ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കുമെതിരേ പരാതി നൽകാൻ കെപിസിസി നേതൃത്വം നടപടി തുടങ്ങിയതിനു പിന്നാലെ കെപിസിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനുമെതിരേ പരാതി നൽകാൻ എ, ഐ ഗ്രൂപ്പുകളും നീക്കം തുടങ്ങി. യുഡിഎഫ് യോഗ ബഹിഷ്കരണത്തിലൂടെ മുതിർന്ന നേതാക്കൾ നടത്തിയത് പാർട്ടിയെ പിന്നോട്ടു നയിക്കാനും ദുർബലപ്പെടുത്താനുമുള്ള ആസൂത്രിത നീക്കമെന്നാണ് കെപിസിസി നേതൃത്വത്തിന്റെ ആരോപണം. അണികളുടെ വീര്യം കെടുത്തുന്ന ഗ്രൂപ്പുകളുടെ പ്രവർത്തനം ഹൈക്കമാൻഡ് നിയന്ത്രിക്കണമെന്നാണ് ആവശ്യം. ഇക്കാര്യം ഹൈക്കമാൻഡിനു മുന്നിൽ നേരിട്ട് അവതരിപ്പിക്കാനാണ് കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ശ്രമിക്കുന്നത്. എന്നാൽ മുതിർന്ന നേതാക്കളായ ഉമ്മൻ ചാണ്ടിയെയും രമേശ് ചെന്നിത്തലയെയും അവഗണിക്കുന്നുവെന്നാണ് എ, ഐ ഗ്രൂപ്പുകൾ പരാതിപ്പെടുന്നത്. നേതാക്കളെ പരസ്യമായി അപമാനിക്കുന്നു. മുതിർന്ന നേതാക്കൾക്കെതിരേയുള്ള നീക്കമായാണ്…
Read Moreദയവായി കതക് അടയ്ക്കൂ മിസ്റ്റര്‍ ! കേട്ടപാതി അനുസരണയോടെ കതകടച്ച്, കാട്ടില്‍ നിന്നു വന്ന കരടി; വീഡിയോ വൈറല്‍…
വന്യമൃഗങ്ങള്‍ കാടിറങ്ങി വീടുകളിലും മറ്റുമെത്തുന്നത് നമ്മുടെ നാട്ടില്‍പോലും പതിവാണ്. വിദേശരാജ്യങ്ങളിലും ഇത്തരത്തില്‍ സംഭവിക്കാറുണ്ട്. ന്യൂജേഴ്സില്‍ വീടിനു സമീപമെത്തിയ കരടിയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ മേഖലയില്‍ പതിവായെത്തുന്ന കരടിയാണിതെന്ന് പ്രദേശവാസികള്‍ വ്യക്തമാക്കി. സൂസന് കെഹോ എന്ന വീട്ടമ്മ രാത്രിയില്‍ വീടിനുപുറത്ത് എന്തോ ശബ്ദം കേട്ടാണ് വാതില്‍ തുറന്നത്. നോക്കിയപ്പോള്‍ വരാന്തയില്‍ കൂറ്റന്‍ കരടി നില്‍ക്കുന്നതാണ് കണ്ടത്. സ്ഥിരമായി കാണുന്ന കരടിയായതിനാല്‍ സൂസന് ഭയമൊന്നും തോന്നിയില്ല. വാതില്‍ ചാരി അകത്തേക്ക് കയറിയ സൂസന് പിന്നീട് കരടിയോട് പറയുന്നത് കേട്ടാണ് വിഡിയോ കണ്ടവര്‍ ഞെട്ടിയത്. കരടിയെ ‘മിസ്റ്റര്‍ ബെയര്‍’ എന്നാണ് സൂസന് അഭിസംബോധന ചെയ്തത്. പിന്നീട് ‘ദയവായി വീടിന്റെ വാതില്‍ അടയ്ക്കൂ’ എന്ന് കരടിയോട് പറഞ്ഞു. അനുസരണയോടെ കരടി സൂസന് പറഞ്ഞതു കേട്ട് വാതിലിന്റെ പിടിയില്‍ കടിച്ചുപിടിച്ച് വാതില്‍ ചാരുന്നത് ദൃശ്യത്തില്‍ കാണാം. തണുപ്പു കയറുന്നതിനാല്‍ വാതില്‍ അടയ്ക്കാന്‍…
Read Moreഒമിക്രോൺ ആശങ്ക! അന്താരാഷ്ട്ര വിമാനയാത്രക്കാർക്കുള്ള മാർഗനിർദേശങ്ങൾ പ്രാബല്യത്തിൽ; ഇക്കാര്യങ്ങള്‍ പ്രത്യേകം ശ്രദ്ധിക്കുക…
ന്യൂഡൽഹി: ഒമിക്രോണ്‍ ആശങ്ക വ്യാപകമാകുന്നതിനിടെ അന്താരാഷ്ട്ര വിമാനയാത്രക്കാര്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ പുതുക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഇന്നുമുതല്‍ പ്രാബല്യത്തില്‍. വിദേശരാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ യാത്രയ്ക്ക് 14 ദിവസം മുന്‍പുവരെ നടത്തിയ യാത്രയെക്കുറിച്ചു വ്യക്തമാക്കണം. എയര്‍ സുവിധ പോര്‍ട്ടലില്‍ കയറി സ്വയം സാക്ഷ്യപത്രം നല്‍കുകയാണ് ചെയ്യേണ്ടത്. യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് ആര്‍ടിപിസിആര്‍ പരിശോധന നടത്തി ഫലം നെഗറ്റീവായതിന്റെ രേഖകളും ഇതില്‍ അപ്ലോഡ് ചെയ്യണം. അറ്റ് റിസ്ക് വിഭാഗത്തില്‍പ്പെടുത്തിയിരിക്കുന്ന രാജ്യങ്ങളില്‍ നിന്നും ഇന്ത്യയിലെത്തുന്നവര്‍ക്ക് പരിശോധനയും പ്രത്യേക നിരീക്ഷണവുമുണ്ട്. ഇന്ത്യയിലെത്തിയതിനു ശേഷം ഇവര്‍ കോവിഡ് പരിശോധന നടത്തണം. ഇതിന്റെ ഫലം ലഭിക്കുന്നതുവരെ ഇവര്‍ വിമാനത്താവളം വിടാനോ അടുത്ത വിമാനത്തില്‍ കയറാനോ പാടില്ല. പരിശോധനഫലം പോസിറ്റീവ് ആണെങ്കില്‍ ആശുപത്രിയിലേക്കു മാറ്റും. ഇവരുടെ സാമ്പിള്‍ ജീനോം സിക്വന്സിംഗിനായി അയക്കും. പരിശോധനഫലം നെഗറ്റീവ് ആണെങ്കില്‍ ഏഴു ദിവസം വീട്ടില്‍ ക്വാറൻന്റൈനില്‍ കഴിയാം. എട്ടാം ദിവസം വീണ്ടും പരിശോധിക്കണം. ഫലം…
Read More