കോഴിക്കോട് : പിഡബ്ല്യുഡി റസ്റ്റ് ഹൗസുകള്‍ പീപ്പിള്‍ റസ്റ്റ് ഹൗസുകളാക്കി മാറ്റിയതിനു പിന്നാലെ സര്‍ക്കാരിന് ഒരു മാസം ലഭിച്ചത് 27,84,213 രൂപ . പൊതുമരാമത്ത് വകുപ്പിന്റെ റസ്റ്റ് ഹൗസുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്തിട്ട് ഇന്നേക്ക് ഒരു മാസം തികയുമ്പോഴാണ് ഇത്രയും തുക വരുമാനമായി ലഭിച്ചത്. ഓണ്‍ലൈന്‍ ബുക്കിംഗ് ആരംഭിച്ച നവംമ്പര്‍ ഒന്നു മുതല്‍ 30 വരെ 4604 ബുക്കിംഗ് ആണ് ഉണ്ടായതെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു. റസ്റ്റ് ഹൗസില്‍ ഒരു മുറി വേണമെങ്കില്‍ സാധാരണക്കാരന് പോര്‍ട്ടല്‍ വഴി ഓണ്‍ലൈനായി ബുക്ക് ചെയ്യാനുള്ള സൗകര്യമാണ് ഒരുക്കിയത്. ഇതുവഴി റസ്റ്റ് ഹൗസുകള്‍ കൂടുതല്‍ ജനസൗഹൃദമാക്കി മാറ്റുകയെന്നതായിരുന്നു ലക്ഷ്യമിട്ടത്. ഉദ്യോഗസ്ഥര്‍ക്ക് നിലവിലുള്ള സൗകര്യം നഷ്ടപ്പെടാതെയാണ് ഓണ്‍ലൈന്‍ സംവിധാനം നടപ്പാക്കിയത്. സംസ്ഥാനത്ത് പൊതുമരാമത്ത് വകുപ്പിനാണ് ഏറ്റവും വലിയ അക്കൊമെഡേഷന്‍ സൗകര്യം സ്വന്തമായി ഉള്ളത്. 153 റസ്റ്റ് ഹൗസുകളിലായി 1151 മുറികളാണുള്ളത്. പലതും…
Read MoreDay: December 1, 2021
വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങി; നടി പ്രവീണയുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചു; ഒരാൾ കൂടി അറസ്റ്റിൽ
തിരുവനന്തപുരം: സിനിമ താരം പ്രവീണയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. ഡല്‍ഹി സാഗര്‍പുര്‍ സ്വദേശി ഭാഗ്യരാജ്(22)ആണ് പിടിയിലായത്. പ്രത്യേക അന്വേഷണസംഘം ഡല്‍ഹിയില്‍ നിന്നുമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. എജിജിപി മനോജ് ഏബ്രഹാമിന്റെ നിര്‍ദേശാനുസരണം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാധ്യയുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തിയത്. നേരത്ത, സംഭവവുമായി ബന്ധപ്പെട്ടു തമിഴ്നാട് കന്യാകുമാരി സ്വദേശി മണികണ്ഠന് ശങ്കറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. പ്രവീണയുടെ പേരില്‍ വ്യാജ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചിരുന്നത്. നടിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി സ്വീകരിച്ചത്. തിരുവനന്തപുരത്ത് എത്തിച്ച പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Read Moreപെണ്‍കുട്ടികളുടെ ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തി ! അധ്യാപകനെതിരേ പോക്സോ കേസ്…
കണ്ണൂര്‍ പിണറായിയില്‍ സ്കൂള്‍ അധ്യാപകനെതിരേ പോക്സോ കേസ്. കോട്ടപ്പള്ളി സ്വദേശി നൗഷാദിനെതിരേയാണ് പോലീസ് കേസെടുത്തത്. ഇയാള്‍ പഠിപ്പിക്കുന്ന സ്കൂളില്‍ തന്നെയാണ് സംഭവം. പെണ്‍കുട്ടികളുടെ ശുചിമുറിയ്ക്കു സമീപത്ത് ഒളിച്ചു നിന്ന് ശുചിമുറി ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തിയെന്നാണ് കേസ്.നവംബര്‍ 29നായിരുന്നു കേസിനാസ്പദമായ സംഭവം.
Read Moreപൊൻകുന്നത്ത് സ്കൂട്ടറിൽ ലോറിയിടിച്ച് നഴ്സിന് ദാരുണാന്ത്യം! റോഡിൽ വീണ നഴ്സിന്റെ ശരീരത്തിലൂടെ ചക്രങ്ങൾ കയറിയിറങ്ങി; അപകട കാരണത്തെക്കുറിച്ച് പറയുന്നത് ഇങ്ങനെ…
പൊൻകുന്നം : സ്കൂട്ടറിൽ ലോറിയിടിച്ച് റോഡിൽ വീണ നഴ്സിന് ദാരുണാന്ത്യം. നഗര മധ്യത്തിൽ വച്ച് ലോറി തട്ടി മറിഞ്ഞ് റോഡിൽ വീണ ഇവരുടെ ശരീരത്തിലൂടെ ലോറിയുടെ ചക്രങ്ങൾ കയറിയിറങ്ങി. അപകടത്തിൽ ഇവർ ദാരുണമായി മരിച്ചു. പൊൻകുന്നം കെവിഎംഎസ് ജംഗ്ഷനിലായിരുന്നു ദാരുണാന്ത്യം. കെവിഎംഎസ് അരവിന്ദാ ആശുപത്രിയിൽ നഴ്സായ കൂരോപ്പട മാടപ്പാട്ട് കൃഷ്ണവിലാസത്തിൽ പി.ജി അന്പിളിയാ(43)ണ് മരിച്ചത്. ഇന്നു രാവിലെ 7.30ന് ആയിരുന്നു അപകടം. പൊൻകുന്നം- കാഞ്ഞിരപ്പള്ളി റൂട്ടിൽ സഞ്ചരിക്കുകയായിരുന്നു അന്പിളി. ഇതേ റൂട്ടിൽ തന്നെ വരികയായിരുന്നു ലോറി. ആശുപത്രിയിലേക്ക് പ്രവേശിക്കുന്നതിനായി അന്പിളി പ്രധാന ജംഗ്ഷനിൽ സ്കൂട്ടർ തിരിക്കുന്നതിനിടെ പിന്നാലെ എത്തിയ ലോറി ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തെ തുടർന്നു റോഡിൽ അന്പിളി വീണു. ശരീരത്തിലൂടെ ടയർ കയറിയിറങ്ങിയ അന്പിളി തത്ക്ഷണം മരിച്ചു. ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് മൃതദേഹം കെവിഎംഎസ് ആശുപത്രിയിലേക്ക് മാറ്റി. ജംഗ്ഷൻ തിരിച്ചറിയാൻ ലോറി ഡ്രൈവർക്ക് സാധിക്കാതെ പോയതാണ്…
Read Moreആരും വിശന്നിരിക്കരുത്..! ബസേലിയോസ് കോളജിലെ പഴയ എടിഎം കൗണ്ടർ ഇനി ഫുഡ് ബൂത്ത്
കോട്ടയം: കോട്ടയത്ത് ഇനി ആരും വിശന്നിരിക്കേണ്ട, ബസേലിയോസ് കോളജിനു മുന്പിലെ ഉപയോഗ ശൂന്യമായ എടിഎമ്മിൽ എത്തിയാൽ ഭക്ഷണപൊതി കിട്ടും. വെജ്, നോണ്‍ വെജ് ഉച്ചയൂണാണ് ഭക്ഷണ പൊതിയിലുള്ളത്. കോട്ടയം നഗരത്തിൽ ആരും വിശന്നിരിക്കരുത് എന്ന ആശയവുമായിട്ടാണ് നിറവ് എന്ന പേരിൽ കോളജിലെ വിദ്യാർഥികളും അധ്യാപകരും ഭക്ഷണവിതരണം ആരംഭിച്ചത്. കോളജിനു മുന്പിലെ ഉപയോഗ ശൂന്യമായ എടിഎം കൗണ്ടറാണ് ഭക്ഷണ വിതരണ കേന്ദ്രമാക്കി മാറ്റിയത്. വിദ്യാർഥികൾ വീടുകളിൽ നിന്നെത്തിക്കുന്ന ഭക്ഷണമാണ് സൗജന്യമായി വിതരണം ചെയ്യുന്നത്. വീട്ടിൽ നിന്നു കരുതുന്ന ഉച്ചഭക്ഷണമാണ് വിദ്യാർഥികൾ പകുത്തു നൽകുന്നത്. രാവിലെ ഒന്‍പതിനും 9.30നുമിടയിൽ കോളജിനു മുന്നിലെ കൗണ്ടറിൽ പൊതിഞ്ഞു വയ്ക്കുന്ന ഭക്ഷണം വിശക്കുന്ന ആർക്കും സൗജന്യമായി എടുക്കാം. കൗണ്ടറിൽ സസ്യാഹാരവും മാംസാഹാരവും പ്രത്യേകം ക്രമീകരിച്ചിട്ടുണ്ട്. മിച്ചം വരുന്ന പൊതിച്ചോറുകൾ ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും നൽകും. കോളജിലെ എൻഎസ്എസ്, എൻസിസി വോളണ്ടിയർമാരുടെ നേതൃത്വത്തിൽ ആഴ്ചയിൽ…
Read Moreകുറുവ! പോലീസും നാട്ടുകാരും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും ‘നോ രക്ഷ…’; വീടുകളിലെ അടയാളങ്ങൾ, നാട്ടുകാർ ഭീതിയിൽ
കോട്ടയം: പോലീസും നാട്ടുകാരും അരിച്ചുപെറുക്കി അന്വേഷണം നടത്തിയിട്ടും കുറുവ സംഘത്തെക്കുറിച്ച് ഒരു വിവരവുമില്ല. കഴിഞ്ഞ രണ്ടു ദിവസമായി മോഷണവും മോഷണശ്രമവും റിപ്പോർട്ട് ചെയ്തില്ലെങ്കിലും ജനങ്ങളുടെ ഭീതി വിട്ടുമാറിയിട്ടില്ല. അതിരന്പുഴയിലും സമീപ പ്രദേശങ്ങളിലുമുള്ള വീടുകളുടെ ഭിത്തിയിൽ പ്രത്യക്ഷപ്പെട്ട അടയാളങ്ങളാണ് ജനങ്ങളെ പരിഭ്രാന്തരാക്കുന്നത്. പകൽ സമയങ്ങളിൽ വീടുകളുടെ പരിസരം വീക്ഷിക്കുന്നവർ മോഷ്്ടാക്കൾക്കുവേണ്ടി ചെയ്യുന്നതാണിതെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. ഒരേ ഭാഗത്തെ വീടുകളുടെ ഭിത്തിയിലാണ് അടയാളങ്ങൾ കണ്ടെത്തിയത്. ഇന്നലെ കടപ്പൂരിൽ തമിഴ്നാട് സ്വദേശിയെ സംശയാസ്പദമായ സാഹചര്യത്തിൽ കണ്ടതോടെ കുറുവ സംഘത്തിൽപ്പെട്ടയാളെന്ന് സംശയിച്ചു നാട്ടുകാർ വിവരം പോലീസിൽ അറിയിച്ചിരുന്നു. കടപ്പൂർ ഭാഗത്ത് നിർമാണത്തൊഴിലാളിയായി എത്തിയ ആളാണ് ഇയാളെന്ന് പിന്നീട് ബോധ്യപ്പെടുകയും ഇതുമായി ബന്ധപ്പെട്ടു നിർമാണ കരാറുകാരൻ പോലീസിനെ സമീപിച്ചതായും പറയുന്നു. എന്നാൽ ഇയാൾ കുറുവ സംഘത്തിൽപ്പെട്ടയാളാണെന്ന് തെറ്റിദ്ധരിച്ച് സമൂഹമാധ്യമങ്ങളിലൂടെ വ്യാപക പ്രചാരണമുണ്ടായി. ചിത്രങ്ങളടക്കം പ്രചരിച്ചതോടെ ആശങ്ക വർധിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസങ്ങളിൽ അതിരന്പുഴ ഭാഗത്ത്…
Read Moreശിശുവിൽ നിന്ന് യുവത്വത്തിലേക്ക്… ഷിജുഖാൻ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയായേക്കും; നേതൃത്വം കണക്കുകൂട്ടുന്നത്…
കോട്ടയം: ശിശുക്ഷേമ സമിതി സെക്രട്ടറി ഷിജുഖാനെ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്കു കൊണ്ടുവരാനുള്ള നീക്കം തകൃതിയിൽ. ഔദ്യോഗിക നേതൃത്വത്തിന്റെ താല്പര്യം ഷിജുഖാനെ ഡിവൈഎഫ്ഐ നേതൃത്വത്തിലേക്കു കൊണ്ടുവരണമെന്നാണ്. വ്യാഴാഴ്ച തിരുവനന്തപുരത്ത് ചേരുന്ന ഡിവൈഎഫ്ഐ സംസ്ഥാന ഫ്രാക്ഷൻ യോഗം ഇക്കാര്യത്തിൽ തീരുമാനമെടുത്തേക്കും. സംസ്ഥാന ജോയിന്റ് സെക്രട്ടറി വി.കെ.സനോജ്, ട്രഷറർ സനീഷ് എന്നിവരെയും സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്. സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനും ആക്ടിംഗ് സംസ്ഥാന സെക്രട്ടറി എ.വിജയരാഘവനും യോഗത്തിൽ പങ്കെടുക്കും. ദത്ത് വിവാദത്തിൽപ്പെട്ട ഷിജുഖാൻ ശിശുക്ഷേമ സമിതി സെക്രട്ടറി സ്ഥാനത്തു നിന്ന് ഒഴിയുന്നതോടെ ഇതുമായി ഉയർന്ന വിവാദങ്ങൾ ശമിപ്പിക്കാനാവുമെന്നാണ് പാർട്ടി നേതൃത്വം കണക്കുകൂട്ടുന്നത്. പിണറായി പക്ഷക്കാരനായ ഷിജുഖാൻ പാർട്ടി സംസ്ഥാന നേതൃത്വത്തിന്റെ ഒത്താശയോടെയാണ് ഡിഫി നേതൃസ്ഥാനത്തേക്ക് എത്തുന്നത്. നിലവിലെ ഡിവൈഎഫ്ഐ സംസ്ഥാന നേതൃത്വത്തിലുള്ള ഒരാൾ ശിശുക്ഷേമ സമിതിയുടെ ചുമതലയിലേക്ക് എത്തിയേക്കും. നിലവിലെ സംസ്ഥാന സെക്രട്ടറി എ.എ.റഹിം അഖിലേന്ത്യാ…
Read Moreസ്ത്രീയുടെ ശരീരത്തില്‍ മയക്കുമരുന്ന് വിതറി പുരുഷന്മാര് ഒരേസമയം ഉപയോഗിച്ചു ! സൈജുവിന്റെ ഫോണിലെ വീഡിയോകള്‍ പലതും പ്രകൃതിവിരുദ്ധം…
മിസ് കേരള വിജയികളായ മോഡലുകളുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തിനു കാരണക്കാരനായ സൈജു എം തങ്കച്ചനെ മൂന്നു ദിവസത്തേക്കു കൂടി കസ്റ്റഡിയില്‍ വിട്ടു. അന്വേഷണത്തില്‍ സൈജുവിനെതിരേ ഗുരുതരമായ കുറ്റങ്ങളുണ്ടെന്ന് തിരിച്ചറിഞ്ഞതായി ജില്ലാ ക്രൈംബ്രാഞ്ച് അറിയിച്ചതിനെ തുടര്‍ന്നാണ് കോടതിയുടെ നടപടി. ദുരുദ്ദേശ്യത്തോടെ സ്ത്രീകളെ പിന്തുടര്ന്നു, അപമര്യാദയായി പെരുമാറി, മനഃപൂര്‍വമല്ലാത്ത നരഹത്യ തുടങ്ങിയ വകുപ്പുകളാണ് സൈജുവിന്റെ മേല്‍ ചുമത്തിയിരിക്കുന്നത്. കസ്റ്റഡി റിപ്പോര്‍ട്ടില്‍ സൈജുവിനെതിരേ ഗുരുതര ആരോപണങ്ങളാണുള്ളത്. ഇയാളുടെ ഫോണില്‍ നിന്നു വീണ്ടെടുത്ത ചാറ്റുകള്‍ അതീവ ഗുരുതര സ്വഭാവമുള്ളതാണ്. ”അതേ പൊളി സാധനം എന്നുപറഞ്ഞ് എന്നെ കൊച്ചാക്കരുത്, ഒരു രക്ഷയുമില്ല അടിച്ചു കെമിക്കലാക്കിയിട്ടു പൊട്ടിത്തെറിച്ചു പണ്ടാരം അടങ്ങിയിട്ടു രാവിലെ അഞ്ചരയ്ക്ക് അവിടെ പോയി നിന്നതാണ്…” എം.ഡി.എം.എ. ഉപയോഗത്തെക്കുറിച്ച് സൈജു തങ്കച്ചനുമായി സുഹൃത്ത് നടത്തിയ ചാറ്റില്‍ പറയുന്നതാണിത്. ‘സാധനങ്ങളോ ഞങ്ങള്‍ ഫുള്‍ നാച്വറല്‍ ആയിരുന്നു മോളെ, നാച്വറല്‍ വനത്തില്‍ വാറ്റിയ വാറ്റ്, വനത്തിലെ കാട്ടുപോത്തിനെ വെടിവെച്ച്…
Read Moreഅപകടാവസ്ഥയിലാണോന്ന് അറിയാന്‍ തുരന്ന് നോക്കുന്നത് വിഡ്ഢിത്തം; മുല്ലപ്പെരിയാര്‍ ഡാം ജലബോംബ് ആണെന്ന് എംഎം മണി
അവര്‍ വെള്ളം കുടിക്കാതെയും നമ്മള് വെള്ളം കുടിച്ചും ചാകും; മുല്ലപ്പെരിയാര്‍ ജലബോംബെന്ന് എം.എം മണി നെടുങ്കണ്ടം: മുല്ലപ്പെരിയാര്‍ ഡാം ജലബോംബ് ആണെന്ന് മുന്‍മന്ത്രിയും എംഎല്‍എയുമായ എം.എം മണി.അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. എന്തേലും സംഭവിച്ചാല്‍ അവര്‍ വെള്ളം കുടിക്കാതെയും നമ്മള് വെള്ളം കുടിച്ചും ചാകുമെന്നും മണി പറഞ്ഞു. നെടുങ്കണ്ടത്ത് ഹൈറേഞ്ച് സംരക്ഷണ സമിതി സംഘടിപ്പിച്ച കര്‍ഷക ഉപവാസ സമരത്തില്‍ സംസാരിക്കുകയായിരുന്നു അദേഹം. ശര്‍ക്കരയും ചുണ്ണാമ്പും ഉപയോഗിച്ച് നിര്‍മിച്ച ഡാമിന്റെ അകം കാലിയാണ്. സിമന്റും കമ്പിയും പൂശിയിട്ട് കാര്യമില്ല. അപകടാവസ്ഥയിലാണോന്ന് അറിയാന്‍ തുരന്ന് നോക്കുന്നത് വിഡ്ഢിത്തമാണെന്നും മണി ചൂണ്ടിക്കാട്ടി. ശര്‍ക്കരയും സുര്‍ക്കിയും ചുണ്ണാമ്പും ഉപയോഗിച്ച അതിന്റെ അകം കാലിയാണ്. വെള്ളം ഇറ്റിറ്റ് വരുന്നുണ്ട്. അതിന്റെ പുറത്ത് സിമന്റും കമ്പിയും പൂശിയെന്നൊന്നും ന്യായം പറഞ്ഞിട്ട് കാര്യമില്ല. അതിന്റെ മുകളില്‍ സിമന്റ് പൂശിയാല്‍ നില്‍ക്കുമോ. വണ്ടിപ്പെരിയാറില്‍ നിന്ന് ആയിരക്കണക്കിന്…
Read More