നെടുമങ്ങാട് : തകർന്നു തരിപ്പണമായ നെടുമങ്ങാട് മഞ്ച അരുവിക്കര റോഡ് പുനർനിർമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. റോഡിന്റെ അറ്റകുറ്റപ്പണിക്കായി ഫണ്ട് അനുവദിച്ചെന്ന് പറയുന്പോഴും നിർമാണ പ്രവർത്തികൾ മാത്രം നടക്കുന്നില്ലെന്നും നിലവിലത്തെ അവസ്ഥയിൽ ഇതുവഴി കാൽനടയാത്ര പോലും അസാധ്യമാണെന്ന് നാട്ടുകാർ പറയുന്നു. നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും കെഎസ്ഇബി ഓഫീസ്,വാട്ടർ അഥോറിറ്റി ഓഫീസ് നിരവധി സഹകരണ ബാങ്കുകൾ എന്നിവിടങ്ങളിലേക്ക് പോകുന്ന റോഡിനാണ് ഇൗ ദുർഗതി. മഴക്കാലമായതോടെ റോഡിന്റെ ഇരുവശങ്ങളിൽ നിന്നും ശക്തമായ നീരൊഴുക്ക് ഉണ്ടായി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. വീതികുറഞ്ഞ ഈ റോഡിൽ അപകടങ്ങൾ നിത്യ സംഭവമായിട്ടും അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറയുന്നു. അടിയന്തരമായി റോഡിന്റെ അറ്റകുറ്റപ്പണി നടത്തി വെള്ളക്കെട്ട് ഒഴിവാക്കണമെന്ന ആവശ്യം ശക്തമാണ് നെടുമങ്ങാട് നിന്നും അരുവിക്കര ഡാം റിസർവോയറിൽ പോകുന്നതിനുള്ള എളുപ്പവഴി കൂടിയാണ് ഈ റോഡ്.
Read MoreDay: December 2, 2021
നിരീക്ഷണത്തിനൊടുവിൽ ഇളംകാറ്റിൽ വാറ്റിന്റെ ഗന്ധമെത്തി;ശോഭയേയും രതിനെയും കൈയോടെ പൊക്കി പോലീസ്
തിരുവനന്തപുരം: കഞ്ചാവും ചാരായവുമായി രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. കോവളം ആവാടുതുറ പാലസ് ജംഗ്ഷനു സമീപം തുണ്ടുവിളയിൽ രതിൻ (33) കൈതമുക്ക് പനമൂട് വിളാകത്ത് ശോഭ(35) എന്നിവരെയാണ് നർക്കോട്ടിക് സെൽ ടീമിന്റെ സഹായത്തോടെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ താമസിക്കുന്ന കമലേശ്വരം ശാന്തി ഗാർഡൻസിലെ വാടകവീട്ടിൽ നിന്നും മൂന്ന് ബാരലുകളിലായി സൂക്ഷിച്ചിരുന്ന 70 ലിറ്റർ വാഷും ഒന്നരക്കിലോയോളം കഞ്ചാവും പോലീസ് പിടിച്ചെടുത്തു.ചാരായമുണ്ടാക്കാനായി ഉപയോഗിച്ചിരുന്ന എട്ട് പെട്ടി ഈന്തപ്പഴങ്ങളും കണ്ടെടുത്തു. നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിലിനു ലഭിച്ച രഹസ്യ വിവരത്തിനെ തുടർന്ന് ദിവസങ്ങളായി പോലീസ് ഇവരെ നിരീക്ഷിച്ചു വരികയായിരുന്നു. കഴിഞ്ഞ പത്തുമാസമായി ഇവർ വാടക വീട്ടിൽ രഹസ്യമായി ചാരായം വാറ്റുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഇന്നലെ വൈകുന്നേരം പൂന്തുറ പോലീസും നാര്‍ക്കോട്ടിക് സെല്‍ ടീമും സംയുക്തമായി നടത്തിയ റെയ്ഡിലാണ് പ്രതികള്‍ പിടിയിലായത്. നാര്‍ക്കോട്ടിക് സെല്‍…
Read Moreകെ.എം.ബഷീറിന്റെ മരണം; പ്രാഥമിക വാദം നടത്തുവാൻ സമയം വേണമെന്ന് പ്രതിഭാഗം; കുറ്റപത്രം വായിക്കുന്നതുമാറ്റി
തിരുവനന്തപുരം: മാധ്യമ പ്രവർത്തകൻ കെ.എം.ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിന്റെ കുറ്റപത്രം വായിക്കുന്നത് അടുത്ത ഫെബ്രുവരിയിലേക്കു മാറ്റി. ജഡ്ജി ഇന്നലെ അവധി ആയതിനാലാണ് കേസ് പരിഗണിക്കുന്നതു മാറ്റിയത്. കുറ്റപത്രം വായിക്കുന്നതിനു മുന്നോടിയായിട്ടുള്ള പ്രാഥമിക വാദം നടത്തുവാൻ സമയം വേണമെന്ന പ്രതിഭാഗത്തിന്റെ ആവശ്യം പരിഗണിച്ചതിനു ശേഷമാകും കോടതി കുറ്റപത്രം വായിക്കുക. ഐഎഎസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫ എന്നിവരാണു പ്രതികൾ. തിരുവനന്തപുരം ഒന്നാം അഡീഷണൽ സെഷൻസ് കോടതിയാണു കേസ് പരിഗണിക്കുന്നത്. കെ.എം. ബഷീർ കാറിടിച്ചു കൊല്ലപ്പെട്ട കവടിയാർ മ്യൂസിയം റോഡിലെ സിസിടിവി ദൃശ്യങ്ങൾ കൈമാറണമെന്നാവശ്യപ്പെട്ട് കേസിലെ ഒന്നാം പ്രതി ശ്രീറാം വെങ്കിട്ടരാമൻ നൽകിയ ഹർജി മൂലം കോടതി നടപടികൾ വിചാരണ കോടതിക്കു കൈമാറാൻ കഴിയാതെ ഒരു വർഷം നീണ്ടുപോയിരുന്നു. 2019 ഓഗസ്റ്റ് മൂന്നിന് പുലർച്ചെയാണു മ്യൂസിയത്തിനു സമീപമുണ്ടായ അപകടത്തിൽ കെ.എം.ബഷീർ വാഹനമിടിച്ചു മരിച്ചത്.
Read Moreകൊട്ടാരക്കരയില്‍ പുതപ്പു കച്ചവടത്തിനെത്തി ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു ! ഉത്തര്‍പ്രദേശ് സ്വദേശിയ്ക്ക് കഠിന ശിക്ഷ വിധിച്ച് കോടതി
കൊട്ടാരക്കരയില്‍ ഗര്‍ഭിണിയായ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതിക്ക് 13 വര്‍ഷം കഠിനതടവും 45,000 രൂപ പിഴയും ശിക്ഷയായി വിധിച്ച് കോടതി. ഉത്തര്‍പ്രദേശ് സ്വദേശി നൂര്‍ മുഹമ്മദി(28)നെയാണ് കൊട്ടാരക്കര അസി. സെഷന്‍സ് ജഡ്ജ് വി സന്ദീപ്കൃഷ്ണ കഠിനമായ ശിക്ഷയ്ക്ക് വിധിച്ചത്. പുതപ്പു കച്ചവടത്തിനെത്തിയ പ്രതി യുവതിയെ കയറിപ്പിടിക്കുകയായിരുന്നു. 2019 ഏപ്രില്‍ 13ന് രാവിലെ പത്തോടെയായിരുന്നു സംഭവം. ഉത്തരേന്ത്യക്കാരായ രണ്ടുപേരാണ് പുതപ്പുമായെത്തിയത്. യുവതി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. ഭര്‍ത്താവിനെ ഫോണില്‍ വിളിച്ചു ചോദിച്ചശേഷം ഇവര്‍ പുതപ്പ് വേണ്ടെന്ന് കച്ചവടക്കാരോട് പറഞ്ഞു. വാതില്‍ ചാരി യുവതി അകത്തേക്കു പോകുന്നതിനിടെ, വീട്ടിനുള്ളില്‍ കയറിയ നൂര്‍ മുഹമ്മദ് ഇവരുടെ വായ പൊത്തുകയും ബലാത്സംഗത്തിനു ശ്രമിക്കുകയും ചെയ്തെന്നായിരുന്നു കേസ്. കുതറി പുറത്തേക്കോടി യുവതി രക്ഷപ്പെട്ടു. ബഹളവും നിലവിളിയും കേട്ട് പരിസരവാസികള്‍ എത്തിയപ്പോഴേക്കും നൂര്‍ മുഹമ്മദ് കടന്നുകളഞ്ഞു. നാട്ടുകാരും പൊലീസും നടത്തിയ തിരച്ചിലില്‍ രണ്ടുമണിക്കൂറിനുശേഷം വെട്ടിക്കവല…
Read Moreആരാധകര്‍ക്കൊപ്പം ചിത്രം കണ്ട് മോഹന്‍ലാല്‍; കുടുംബത്തോടൊപ്പം വന്നതിനെക്കുറിച്ച് ലാൽ പറഞ്ഞതിങ്ങനെ
കൊച്ചി: സിനിമാസ്വാദകര്‍ക്ക് കാഴ്ച വിരുന്നൊരുക്കി “മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ തീയറ്ററുകളില്‍ എത്തി. ചിത്രത്തിന്റെ ആദ്യ പ്രദര്‍ശനം കാണാന്‍ മോഹന്‍ലാലും എത്തിയിരുന്നു. കൊച്ചിയിലെ സരിത തീയേറ്ററിലാണ് മോഹന്‍ലാലും കുടുംബവും ചിത്രം കാണാന്‍ എത്തിയത്. ഒപ്പം ചിത്രത്തിന്റെ നിര്‍മാതാവ് ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. ഏറെ പ്രത്യേകതയുള്ള സിനിമയായതുകൊണ്ടാണ് ചിത്രം കാണാന്‍ നേരിട്ട് തിയറ്ററിലെത്തിയതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സിദ്ദിഖ്, ഉണ്ണി മുകുന്ദന്, ഹണിറോസ്, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി നിരവധി താരങ്ങളും സിനിമ കാണാന്‍ സരിത തിയറ്ററില്‍ എത്തി. റിക്കാര്‍ഡ് സൃഷ്ടിച്ചാണ് ചിത്രം ഇന്ന് ലോകവ്യാപകമായി റിലീസിനെത്തിയത്. റിലീസിനു മുമ്പേ 100 കോടി ക്ലബില്‍ ഇടംനേടിയിരുന്നു. റിസര്‍വേഷനിലൂടെ മാത്രമാണ് ചിത്രം 100 കോടി ക്ലബില്‍ എത്തിയത്. മരക്കാര്‍ റിലീസ് പ്രഖ്യാപിച്ച അന്ന് മുതല്‍ തന്നെ പ്രീ ബുക്കിംഗ് തുടങ്ങിയിരുന്നു. കേരളത്തിലെ 631 സ്ക്രീനുകളില്‍ 626ലും മരക്കാര്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ലോകമാകമാനം 4100 സ്ക്രീനുകളിലാണ്…
Read Moreഇനി ‘തല’യില്ല ! തന്നെ ഇനി ‘തല എന്നു വിളിക്കരുതെന്ന് ആരാധകരോട് നടന് അജിത് കുമാര്‍….
തെന്നിന്ത്യന്‍ സൂപ്പര്‍സ്റ്റാര്‍ അജിത് കുമാറിനെ ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്നത് ‘തല’ എന്നാണ്. എന്നാല്‍ ആ വിളി ഇനി വേണ്ടെന്നാണ് നടന് ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്. നിങ്ങള്‍ക്കെന്നെ അജിത് എന്നോ, അജിത് കുമാര്‍ എന്നോ അതുമല്ലെങ്കില്‍ എ.കെ. എന്നോ വിളിക്കാമെന്നും തല എന്ന വിളി വേണ്ടെന്നുമാണ് നടന് പറഞ്ഞത്. രജനി തമിഴകത്തിന് സ്റ്റൈല്‍മന്നനും സൂപ്പര്‍ സ്റ്റാറുമാണ് ആണ്. ചിരഞ്ജീവി മെഗാസ്റ്റാര്‍, വിജയ് ഇളയ ദളപതി. നേതാ എന്ന അര്‍ഥത്തില്‍ അജിത്ത് ‘തല’ എന്നാണ് ഇതുവരെ അറിയപ്പെട്ടിരുന്നത്. 2001ല്‍ പുറത്തിറങ്ങിയ ‘ദീന’ എന്ന ചിത്രത്തില്‍ ‘തല ദീനദയാലന്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതു മുതലാണ് തല അജിത്ത് എന്ന് ആരാധകര്‍ വിളിച്ചുതുടങ്ങിയത്. മറ്റാരെങ്കിലും അജിത്ത് എന്നു മാത്രം സംബോധന ചെയ്താല്‍ അതിനെ തെല്ല് ദേഷ്യത്തോടെയാണ് ആരാധകര്‍ കണ്ടിരുന്നതും. എന്നാല്‍ താരത്തിന്റെ ഈ നിലപാട് ആരാധകരെ ആകെ വിഷമിപ്പിക്കുകയാണ്.
Read Moreഇതാണ്ടാ പോലീസ്…പീഡനത്തിന് ഇരയായ പെണ്‍കുട്ടിയെ പ്രതിക്കൊപ്പംവിട്ട് മലയിൻകീഴ് പോലീസ്; ഇരയായ കുഞ്ഞിന്റെ അമ്മയോട് പോലീസ് ചെയ്തത് കോണ്ട..!
കാട്ടാക്കട: പീഡനക്കേസ് നേരിടുന്ന രണ്ടാനച്ഛനൊപ്പം ആറു വയസുകാരിയായ മകളെ വിട്ടുകൊടുത്ത പോലീസ് നടപടിക്കെതിരെ അമ്മ. പോക്സോ കേസിലെ പ്രതിക്കെതിരായ നടപടികൾ വൈകിപ്പിച്ച പോലീസ് ഇതേ പ്രതിയുടെ പരാതിയിൽ ഇരയായ കുഞ്ഞിന്റെ അമ്മയെ മണിക്കൂറുകൾക്കുള്ളിൽ അറസ്റ്റ് ചെയ്തു. 45 ദിവസം ജയിലിൽ കിടന്നശേഷം പുറത്തിറങ്ങിയ അമ്മ നീതി തേടുകയാണ്.മലയിൻകീഴ് പോലീസിനെതിരെയാണു പരാതി. ആറു വയസുകാരിയായ മകളെ പീഡിപ്പിച്ച വ്യോമസേന ഉദ്യോഗസ്ഥനായ രണ്ടാനച്ഛനെ ഭാര്യ വെട്ടിപ്പരിക്കേൽപിച്ചത് മൂന്നു മാസം മുന്‍പാണ്. മുംബൈ മലയാളിയായ യുവതി നാൽപത്തിയഞ്ചു ദിവസം ജയിൽവാസം അനുഭവിച്ചു പുറത്തിറങ്ങുന്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നത്.മാട്രിമോണിയൽ പരസ്യത്തിലൂടെ എയർഫോഴ്സ് ഉദ്യോഗസ്ഥനെ പരിചയപ്പെട്ടാണ് ആറു വയസുകാരി മകൾക്കൊപ്പം മുംബൈ മലയാളിയായ യുവതി തിരുവനന്തപുരത്ത് എത്തുന്നത്. ജൂലൈ 15ന് അന്പലത്തിൽ വച്ചായിരുന്നു വിവാഹം. ജൂലൈ 17 ന് രാത്രി വീട്ടിൽ തന്റെ മകളെ ഭർത്താവ് പീഡിപ്പിച്ചുവെന്നാണ് പരാതി. സംഭവം നടന്നശേഷം മൊബൈൽ അടക്കം…
Read Moreഇരുന്നുകൊണ്ട് ദേശീയഗാനം ആലപിച്ചു;മമത ബംഗാള്‍ സംസ്കാരത്തേയും, ദേശീയ ഗാനത്തേയും അപമാനിച്ചു; പരാതിയുമായി ബിജെപി
മുംബൈ: ദേശീയ ഗാനത്തെ അപമാനിച്ചെന്നാരോപിച്ച് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കെതിരെ പരാതി. മുംബൈയിൽവച്ച് നടത്തിയ വാർത്താ സമ്മേളനത്തിനിടെ മമത ദേശീയഗാനത്തെ അപമാനിച്ചുവെന്നാണ് ബിജെപി നേതാവ് മുംബൈ പോലീസിൽ പരാതി നൽകിയത്. മമത ഇരുന്നുകൊണ്ടാണ് ദേശീയഗാനം ആലപിച്ചതെന്നും ദേശീയഗാനം മുഴുവനും പാടി പൂര്‍ത്തിയാക്കിയില്ലെന്നതും ബിജെപി പരാതിയിൽ ചൂണ്ടിക്കാണിക്കുന്നു. ഒരു മുഖ്യമന്ത്രി എന്ന നിലയില്‍ മമത ബംഗാള്‍ സംസ്കാരത്തേയും, ദേശീയ ഗാനത്തേയും അപമാനിച്ചുവെന്ന് ബിജെപി ബംഗാള്‍ ഘടകം കുറ്റപ്പെടുത്തി.
Read Moreജൂണിയർ ഹോക്കി ലോകകപ്പ്: ഇന്ത്യ സെമി ഫൈനലിൽ
ഭുവനേശ്വർ: പുരുഷ ജൂണിയർ ഹോക്കി ലോകകപ്പിൽ നിലവിലെ ചാന്പ്യന്മാരായ ഇന്ത്യ സെമി ഫൈനലിൽ. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ 1-0ന് ബെൽജിയത്തെ തോൽപ്പിച്ചു. സെമിയിൽ ഇന്ത്യ ഫ്രാൻസിനെ നേരിടും. മുൻ ചാന്പ്യന്മാരായ ജർമനിയും അർജന്റീനയും സെമി ഫൈനലിൽ. ആറു തവണ ചാന്പ്യന്മാരായ ജർമനി 3-1ന് പെനൽറ്റി ഷൂട്ടൗട്ടിൽ സ്പെയിനെ തോൽപ്പിച്ചു. മുഴുവൻ സമയത്ത് 2-2ന്റെ തുല്യപാലിച്ചതോടെയാണു ഷൂട്ടൗട്ടിലേക്കു നീങ്ങിയത്. അർജന്റീന 2-1ന് നെതർലൻഡ്സിനെ തകർത്തു.
Read Moreഉറങ്ങിക്കിടക്കുമ്പോൾ മുറികളിലേക്ക് വെള്ളം ഇരച്ചെത്തി; പെരിയാറിൽ പെട്ടെന്ന് പൊങ്ങിയത് ഏഴടിയോളം വെള്ളം; പ്രതിഷേധവുമായി നാട്ടുകാർ
കട്ടപ്പന: മുല്ലപ്പെരിയാർ ഡാം മുന്നറിയിപ്പില്ലാതെ തുറന്നുവിട്ടതോടെ നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത്. പുലർച്ചെ പത്ത് സ്പില്‍വേ ഷട്ടറുകള്‍ അറുപത് സെ.മീ വീതം ഉയര്‍ത്തിയതിനു പിന്നാലെ പെരിയാറിൽ വലിയ ജലപ്രവാഹം ഉണ്ടായി. പെരിയാറിന്റെ തീരത്തെ നിരവധി വീടുകളിൽ വെള്ളം കയറി. വള്ളക്കടവ് ഭാഗത്തെ പത്ത് വീടുകളിലാണ് വെള്ളം കയറിയത്. രാത്രിയിൽ ഉറങ്ങുന്ന സമയമായിരുന്നതിനാൽ വെള്ളം ഇരച്ചെത്തിയത് പലരും അറിഞ്ഞില്ല. ഇത് ജനങ്ങളിൽ പരിഭ്രാന്തി സൃഷ്ടിച്ചു. രാത്രിയിൽ പെരിയാറിൽ കുളിക്കാനിറങ്ങിയ ആളാണ് ജലനിരപ്പ് ഉയരുന്നതുകണ്ട് നാട്ടുകാർക്ക് മുന്നറിയിപ്പ് നൽകിയത്. ഏഴടിയോളം വെള്ളം പെട്ടെന്ന് ഉയർന്നു. ഇതോടെ ജനം പരിഭ്രാന്തരായി തടിച്ചുകൂടി. പുലർച്ചെ മുന്നറിയിപ്പുമായെത്തിയ അനൗണ്‍സ്മെന്റ് വാഹനം നാട്ടുകാര്‍ തടഞ്ഞു. രാത്രി ഉറങ്ങിക്കിടക്കുമ്പോള്‍ വെള്ളം തുറന്നു വിട്ടിട്ട് ജാഗ്രത പാലിക്കണമെന്ന് പറഞ്ഞാല്‍ കുട്ടികളും പ്രായമായവരെയും കൊണ്ട് എവിടെപ്പോകുമെന്ന് നാട്ടുകാര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസവും പുലർച്ചെ തമിഴ്നാട് മുന്നറിയിപ്പില്ലാതെ ഡാം തുറന്നുവിട്ടിരുന്നു. ഇന്നലെ പുലർച്ചെ…
Read More