അണ്ണാത്തെ എന്ന ചിത്രം കണ്ട ശേഷം ഒരാള്‍ കീര്‍ത്തിയെ പച്ചത്തെറി വിളിക്കുന്നത് ഒരു യുട്യൂബ് ചാനല്‍ പ്രചരിപ്പിച്ചു. ഒരുത്തന് വെള്ളമടിച്ച് ചീത്ത പറയുന്നത് പ്രചരിപ്പിക്കുന്നവനെയാ ണ് ആദ്യം പിടിക്കേണ്ടത്. അഭിനയം ഇഷ്ടമായില്ലെങ്കില്‍ വിമര്‍ശിക്കാം. അല്ലാതെ തെറിവിളിക്കാന്‍ ആര്‍ക്കും അധികാരമില്ല. മോഹന്‍ലാല്‍ പറഞ്ഞത് ഇതു വെറുതേവിടരുതെന്നാണ്. എഡിജിപി മനോജ് എബ്രഹാമിന് പരാതി കൊടുത്തിട്ടുണ്ട്. ആ വീഡിയോ പ്രചരിപ്പിച്ച യുട്യൂബുകാരനെ ഇപ്പോള്‍ പോലീസ് തെരയുകയാണ്. ഒരുത്തന് ചീത്ത പറഞ്ഞാല്‍ അത് പ്രചരിപ്പിക്കേണ്ട കാര്യമെന്താണ്. അവനും ചീത്ത പറഞ്ഞവനും തമ്മില്‍ എന്താണ് വ്യത്യാസം. തെറ്റ് ചെയ്തവന് എന്തായാലും ശിക്ഷിക്കപ്പെടണം. കീർത്തി വളരെ ആത്മാർഥതയോടെ ജോലിയെ സമീപിക്കുന്ന കലാകാരിയാണ്. അഭിനയത്തിന്റെ തുടക്കകാലത്ത് മേനക, കീർത്തിയോട് പറഞ്ഞത് ആരെക്കൊണ്ടും ചീത്തപ്പേര് പറയിപ്പിക്കരുത് എന്നായിരുന്നു. -സുരേഷ് കുമാർ
Read MoreDay: December 10, 2021
കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യണം..! ഓണ്‍ലൈന്‍ പണത്തട്ടിപ്പില്‍ വിനോദ് കാംബ്ലിക്ക് നഷ്ടമായത് ഒരു ലക്ഷം രൂപ
മുംബൈ: ഓണ്‍ലൈന്‍ പണത്തട്ടിപ്പില്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം വിനോദ് കാംബ്ലിക്ക് ഒരു ലക്ഷംരൂപ നഷ്ടമായി. ബാങ്ക് എക്സിക്യുട്ടീവ് എന്ന വ്യാജേന ക്ലാംബ്ലിയെ വിളിച്ചയാള്‍ അക്കൗണ്ട് വിവരങ്ങള്‍ മനസിലാക്കിയതിനുശേഷം1.14 ലക്ഷം രൂപ അക്കൗണ്ടില്‍ നിന്നും പിൻവലിക്കുകയായിരുന്നു. ഈമാസം മൂന്നിനാണ് സംഭവം നടന്നത്. കാംബ്ലി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ബാന്ദ്ര പോലീസ് പണം വീണ്ടെടുത്തു. കെവൈസി വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാനെന്ന പേരിലാണ് തട്ടിപ്പുകാരന് കാംബ്ലിയെ വിളിച്ചത്. വിവരങ്ങൾ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ എടിഎം കാര്‍ഡ് ഡിസ്കണക്ട് ആകുമെന്ന് ഇയാൾ വിശ്വസിപ്പിച്ചു. വിവരങ്ങള്‍ കൈക്കലാക്കിയ തട്ടിപ്പുകാരന് പല തവണയായാണ് പണം കൈക്കലാക്കിയത്. തുടര്‍ന്ന് മറ്റൊരു അക്കൗണ്ടിലേക്ക് മാറ്റിയ പണം പോലീസിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ബാങ്ക് അധികൃതര്‍ ഈ അക്കൗണ്ടില്‍ നിന്നുതന്നെ പിന്‍വലിച്ച് നല്‍കുകയായിരുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം തുടരുകയാണ്.
Read Moreബോളിവുഡിൽ ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും സൗഹൃദത്തോടെ പെരുമാറുന്ന കാഴ്ച
മൂന്നു മാസത്തോളം ഹിന്ദി പഠനം, സ്ക്രിപ്റ്റ് റീഡിംഗ്, മേക്കപ്പ് ടെസ്റ്റ് എന്നിങ്ങനെയുള്ള തയാറെടുപ്പുകൾക്കു ശേഷമാണ് ഷൂട്ടിംഗിനായി ഗണപത് എന്ന ബോളിവുഡ് ചിത്രത്തിൽ അഭിനയിക്കാൻ ലണ്ടനിൽ എത്തിയത്. അതു പോലെ ഷൂട്ടിംഗ് തുടങ്ങുന്നതിനു മൂന്നു മാസം മുന്‍പു തന്നെ ഡയറക്ടറും സംഘവും ചാർട്ടിംഗും പൂർത്തിയാക്കിയിരുന്നു. പൊതുവേ തെന്നിന്ത്യൻ ആർട്ടിസ്റ്റുകളോടും മറ്റും ബോളിവുഡുകാർക്ക് അവഗണനയാണെന്നായിരുന്നു കേട്ടറിവ് .എന്നാൽ ആ കേട്ടറിവുകൾക്കു വിരുദ്ധമായിരുന്നു എന്റെ അനുഭവം. സെറ്റിലെ പ്ലാനിംഗ് , ചിട്ട, കൃത്യനിഷ്ഠ, ഡിസിപ്ലിൻ. എത്ര വലിയ ആർട്ടിസ്റ്റാണെങ്കിലും വലിപ്പച്ചെറുപ്പമില്ലാതെ തൊഴിലാളി – ആർട്ടിസ്റ്റ് ഭേദമന്യേ ഫ്രണ്ട്ലിയായ അവിടുത്തെ പെരുമാറ്റം. ഇതൊക്കെ എന്നെ ആകർഷിക്കുകയും അത്ഭുതപ്പെടുത്തുകയും ചെയ്തു. ആർട്ടിസ്റ്റുകളും പ്രൊഡക്ഷൻ ബോയിയും ലൈറ്റ്മാന്മാമാരും സൗഹൃദത്തോടെ പെരുമാറുന്ന കാഴ്ച എനിക്ക് ആദ്യാനുഭവമായിരുന്നു . ടൈഗർ ഷറഫിന്റെ എളിമയും സ്നേഹവും എത്ര പറഞ്ഞാലും മതിവരില്ല. ടൈഗറുമായി രണ്ടു ദിവസം ഇടപഴകിയാൽതന്നെ നമുക്കും ഇതു പോലെ…
Read Moreഅമ്മയ്ക്കൊപ്പം നടന്നു നീങ്ങിയ സിംഹക്കുട്ടിയെ തട്ടിയെടുത്ത് പുള്ളിപ്പുലി ! മരത്തിനു മുകളില്‍ കൊണ്ടുപോയി ഭക്ഷണമാക്കി; വേദനിപ്പിക്കുന്ന വീഡിയോ…
കാട്ടിലൂടെയുള്ള സഫാരികള്‍ ഒട്ടുമിക്കവര്‍ക്കും ഇഷ്ടമാണ്. ആ അവസരങ്ങളില്‍ അപ്രതീക്ഷിതമായി വന്നു ഭവിക്കുന്ന കാഴ്ചകള്‍ പലരും കാമറയില്‍ പകര്‍ത്താറുമുണ്ട്. എന്നാല്‍ പലപ്പോഴും ഈ കാഴ്ചകള്‍ സമ്മാനിക്കുന്നത് സന്തോഷം മാത്രമായിരിക്കില്ല ദുഃഖങ്ങള്‍ കൂടായിയായിരിക്കും. ഇരപിടിയന്മാരായ മൃഗങ്ങളുടെ വേട്ട കണ്ടുനില്‍ക്കുന്നവരെ പലപ്പോഴും വേദനിപ്പിക്കാറുണ്ട്. അത്തരമൊരു വേട്ടയുടെ ദൃശ്യമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ടാന്‍സാനിയയിലെ റുവാഹ ദേശീയപാര്‍ക്കിലാണ് സംഭവം നടന്നത്. ഇവിടെയെത്തിയ സഞ്ചാരികളെ കാത്തിരുന്നത് നൊമ്പരപ്പെടുത്തുന്ന ഒരു കാഴ്ചയാണ്. കാനഡ സ്വദേശിയായ സ്കോട്ട് ഹൈമനാണ് ദൃശ്യം പകര്‍ത്തിയത്. സഫാരിക്കിടയില്‍ അവിചാരിതമായാണ് സ്കോട്ട് ഹൈമന്റെ വാഹനത്തിനുമുന്നിലേക്ക് ഒരു വലിയ പുള്ളിപ്പുലിയെത്തിയത്. ഇതോടെ ഹൈമനും സംഘവും പുള്ളിപ്പുലിയെ പിന്തുടരാന് തുടങ്ങി. ഒരു മണിക്കൂറോളം പുള്ളിപ്പുലിയെ പിന്തുടര്‍ന്ന സംഘം അത് പെട്ടെന്നു നിന്നപ്പോള്‍ ശ്രദ്ധിച്ചു. തൊട്ടടുത്തുള്ള കുറ്റിക്കാട്ടിലേക്ക് കയറിയ പുള്ളിപ്പുലി മടങ്ങിവന്നത് അതിന്റെ വായില്‍ ഒരു സിംഹക്കുട്ടിയുമായിട്ടായിരുന്നു. സിംഹക്കുട്ടിയെ കടിച്ചെടുത്ത് സമീപത്തെ മരത്തിലേക്ക് കയറിയ പുള്ളിപ്പുലി അതിന്റെ…
Read Moreദേവാസുരം മമ്മൂട്ടിയെ നായകനാക്കി ഹരിദാസ് ചെയ്യാനിരുന്ന ചിത്രം
മംഗലശോരി നീലകണ്ഠനെയും മുണ്ടയ്ക്കൽ ശേഖരനെയും മറക്കാനാകുമോ മലയാളികൾക്ക്… മലയാളത്തിലെ എക്കാലത്തെയും ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നും മോഹന്‍ലാലിന്റെ കരിയറിൽ നിര്‍ണായക വഴിത്തിരിവുമായിരുന്നു ദേവാസുരം എന്ന ചിത്രം. എന്നാൽ ദേവാസുരത്തില്‍ മമ്മൂട്ടി ആയിരുന്നു നായകനാകേണ്ടിയിരുന്നതെന്ന വെളിപ്പെടുത്തലുമായി സംവിധായകന് ഹരിദാസ്. രഞ്ജിത്ത് തിരക്കഥയൊരുക്കിയ ദേവാസുരം ഐ.വി. ശശിയായിരുന്നു സംവിധാനം ചെയ്തത്. ഹരിദാസിന്റെ വാക്കുകൾ ഇങ്ങനെ… ദേവാസുരം ഞാന്‍ ചെയ്യേണ്ട സിനിമയായിരുന്നു. മോഹന്‍ലാലല്ല, മമ്മൂട്ടിയായിരുന്നു നായകന്. മമ്മൂട്ടിയോട് കഥ പറയാന്‍ മദ്രാസില്‍ അദ്ദേഹത്തിന്റെ വീട്ടില്‍ പോയി. പക്ഷേ അന്ന് അദ്ദേഹത്തിനു തിരക്കായിരുന്നു. ദേവാസുരം പീന്നിട് മുരളിയെ വച്ച് ആലോചിച്ചു. അതും നടന്നില്ല.ദേവാസുരത്തിന്റെ ലൊക്കേഷനൊക്കെ ഞാനായിരുന്നു കണ്ടെത്തിയത്. രഞ്ജിത്ത് കഥ പറഞ്ഞപ്പോള്‍ എനിക്കിഷ്ടപ്പെട്ടു. എന്തുകൊണ്ടാണ് മുടങ്ങിയതെന്നറിയില്ല. പീന്നിടാകാം എന്ന് മമ്മൂട്ടി പറഞ്ഞു. രഞ്ജിത്ത് മോഹന്‍ലാലിനെ വച്ച് ദേവാസുരം ചെയ്യാമെന്ന് പറഞ്ഞു. ഐ.വി. ശശി സംവിധാനം ചെയ്യുമ്പോള്‍ ഞാന്‍ ഷൂട്ടിംഗ് സെറ്റിലൊക്കെ പോയിരുന്നു. ഞാനാണ് ഈ…
Read Moreപാലക്കാട് – എറണാകുളം മെമു കൊരട്ടിയിലും നെല്ലായിയിലും നിർത്തും; അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം
കൊരട്ടി: പാലക്കാട് – എറണാകുളം മെമു സ്പെഷൽ ട്രെയിന്‍ 15 മുതൽ കൊരട്ടി അങ്ങാടി റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പ് അനുവദിക്കാൻ തീരുമാനം. ഇതു സംബന്ധിച്ച് പാലക്കാട് സീനിയർ ഡിവിഷണൽ ഓപ്പറേഷൻസ് മാനേജർ സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്. രാവിലെ പാലക്കാട് നിന്നും എറണാകുളത്തേക്കു പോകുന്ന മെമു 9.50 ന് കൊരട്ടിയിലെത്തും. ഉച്ചതിരിഞ്ഞ് എറണാകുളത്ത് നിന്ന് പാലക്കാട്ടേക്കു പോകുന്ന ട്രെയിൻ 3.45 നായിരിക്കും കൊരട്ടിയിൽ നിർത്തുക. സ്പെഷൽ ട്രെയിൻ ആക്കിയതോടെ മിനിമം ചാർജ് 30 രൂപയാക്കി ഉയർത്തി. യാത്രക്കാർക്ക് സീസണ് ടിക്കറ്റ് ഉപയോഗപ്പെടുത്തി യാത്ര ചെയ്യാമെങ്കിലും നിലവിൽ കൊരട്ടി അങ്ങാടി സ്റ്റേഷനിൽ തത്കാലം സീസണ് ടിക്കറ്റ് ലഭ്യമില്ല. ചാലക്കുടി, അങ്കമാലി അടക്കമുള്ള സ്റ്റേഷനുകളിൽ നിന്നും സീസണ് ടിക്കറ്റ് സൗകര്യം ഉണ്ടായിരിക്കും. കോവിഡ് വ്യാപനമേറിയ പശ്ചാത്തലത്തിൽ കഴിഞ്ഞ 22 മാസത്തോളമായി താളം തെറ്റിയ ട്രെയിൻ ഗതാഗതം പുന:രാരംഭിച്ചുവെങ്കിലും സ്റ്റോപ്പ് അനുവദിക്കാതെ കൊരട്ടി അങ്ങാടി…
Read Moreഇതാ നീലാകാശം പച്ചക്കടൽ! കഴിഞ്ഞ ദിവസം ആ കാഴ്ച കണ്ട് സന്ദർശകരും നാട്ടുകാരും അമ്പരന്നു; ചെറായി, മുനമ്പം ബീച്ചുകളിലായിരുന്നു ഈ വിസ്മയ കാഴ്ച
ചെറായി: നീലാകാശം പച്ചക്കടൽ എന്നൊക്കെ സിനിമാപ്പേര് കേട്ടപ്പോൾ ഭാവന മാത്രമായിരിക്കുമെന്നു കരുതിയവർ കഴിഞ്ഞ ദിവസം ആ കാഴ്ച കണ്ട് അന്പരന്നു, ചെറായി, മുനന്പം ബീച്ചുകളിലായിരുന്നു ഈ വിസ്മയ കാഴ്ച. ഇളകിമറിയുന്ന കടൽ തിരകൾക്കു പച്ചനിറം കണ്ട് സന്ദർശകരും നാട്ടുകാരു അത്ഭുതം കൂറി. കുഴുപ്പിള്ളി, ചെറായി, മുന്‍പം ബീച്ചുകളിൽ ഇന്നലെ രാവിലെ മുതലാണ് കടലിനു നിറംമാറിയത്. കടലിന്റെ അടിത്തട്ടിലെ മാറ്റമാണ് പച്ചനിറത്തിനു കാരണമെന്നു പരന്പാരഗത മത്സ്യത്തൊഴിലാളികൾ വ്യക്തമാക്കി. വളരെ അപൂർവമായിട്ടേ ഈ മേഖലയിൽ നിറംമാറ്റം കണ്ടുവരാറുള്ളൂ. പച്ചനിറം കണ്ടതോടെ ബീച്ചിലെത്തിയ സന്ദർശകരിൽ പലരും കടലിൽ ഇറങ്ങാൻ തന്നെ ഭയപ്പെട്ടു. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം കടലിലെ ആവാസ വ്യവസ്ഥ താളം തെറ്റുന്നതാണ് കടൽ പച്ച നിറത്തിലേക്ക് വഴി മാറാൻ കാരണമെന്ന് വിദഗ്ധർ പറയുന്നത്. ആൽഗകളുടെ ഈ പ്രതിഭാസത്തെ ആൽഗൽ ബ്ലും എന്നാണ് വിളിക്കുന്നത്. ഈ ആൽഗകൾ അടങ്ങിയ കടൽ വിഭവങ്ങൾ മനുഷ്യർ…
Read Moreപ്രസവശേഷം 78 കിലോയിൽ നിന്നു 65ൽ എത്തി! ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് മിനിസ്ക്രീൻതാരം ശാലു കുര്യൻ
ശരീരഭാരം കുറച്ച് പുത്തൻ ലുക്കിലെത്തിയതിന്റെ വിശേഷങ്ങൾ പങ്കുവച്ച് മിനിസ്ക്രീൻതാരം ശാലു കുര്യൻ. തന്റെ യൂട്യൂബ് ചാനലിലാണ് പ്രസവശേഷം താൻ 78 കിലോയിൽ നിന്നു 65 കിലോയിൽ എത്തിയ കഥ താരം ആരാധകരുമായി പങ്കുവച്ചിരിക്കുന്നത്. ശാലു കുര്യൻ പിന്തുടരുന്ന ഡയറ്റ് ഏതാണെന്നാണ് പലർക്കും അറിയേണ്ടതെന്നും ഡയറ്റീഷൻ ജെഫ്രിയ പറയുന്നു. ‘പണ്ടു മുതലേയുള്ള തടിയായിരുന്നു. തടി കുറയ്ക്കണം എന്ന ആഗ്രഹവും നേരത്തെ മുതലേയുണ്ട്. പല ശ്രമങ്ങളും പരാജയപ്പെട്ടു. എന്നാല്‍ പ്രസവ ശേഷം തടി പിന്നെയും കൂടി. ആരോഗ്യത്തിനു തന്നെ അത് വെല്ലുവിളിയായി. കൃത്യമായ ഡയറ്റും വ്യായാമവും ചെയ്തു തുടങ്ങി. കുട്ടിയുടെ ആരോഗ്യം കൂടി കണക്കിലെടുത്തായിരുന്നു ഡയറ്റ്. തടി കുറച്ച് കുറഞ്ഞതോടെ ആത്മവിശ്വാസം കൂടി. പിന്നെ അതേ ഡയറ്റും വ്യായാമവും തുടര്‍ന്നു. 78 കിലോയുണ്ടായിരുന്നിടത്ത് അത് 65-ലേക്ക് എത്തിച്ചു. ഡയറ്റ് തുടങ്ങി ആദ്യത്തെ മൂന്നു ദിവസം അസഹനീയമായ തലവേദനയായിരുന്നെന്നു സാലു പറയുന്നു.
Read Moreചലഞ്ച് ഏറ്റെടുക്കാൻ ആൽബർട്ട് റെഡി; ഇന്ത്യ, ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സുമായി വിദ്യാർഥി
കൊരട്ടി: ലോക്ഡൗൺ കാലഘട്ടത്തെ റിക്കാർഡ് നേട്ടത്തിലേക്കെത്തിച്ച് പത്താംക്ലാസുകാരൻ. സ്കൂൾ അടച്ചതോടെ വീട്ടിലകപ്പെട്ട കൊരട്ടി കോനൂർ സ്വദേശിയായ ആൽബർട്ട് ജോസ് യുട്യൂബിലും വീഡിയോയിലും കണ്ട സ്ക്വാറ്റിംഗ് എന്ന വ്യായാമത്തിലൂടെ കരസ്ഥമാക്കിയത് ഇന്ത്യ ബുക്ക് ഓഫ് റിക്കാർഡും ഏഷ്യബുക്ക് ഓഫ് റിക്കാർഡും. മിക്സ്ഡ് മാർഷ്യൽ ആർട്സ് ബോക്സർ ആകണമെന്ന ആഗ്രഹത്തിൽനിന്നാണ് അശ്രാന്ത പരിശ്രമത്തിലൂടെ ഈ നേട്ടം കൈവരിച്ചത്. മിനിറ്റിൽ 74 പ്രാവശ്യം എന്ന നിലവിലെ റിക്കാർഡാണ് 81 പ്രാവശ്യം നടത്തി ആൽബർട്ട് ഭേദിച്ചത്. മിനിറ്റിൽ 84 പ്രാവശ്യം എന്ന വേൾഡ് റിക്കാർഡ് ഭേദിക്കുമെന്ന വാശിയിലാണ് ആൽബർട്ട്. ടൈൽ പണിക്കാരനായ കോനൂർ സ്നേഹനഗർ വിതയത്തിൽ ജോസിന്റെയും നിഷയുടെയും മൂത്തമകനാണ് എംഎഎം ഹൈസ്കൂൾ വിദ്യാർഥിയായ ആൽബർട്ട്. എട്ടാംക്ലാസുകാരനായ അമലും യുകെജി വിദ്യാർഥിയായ അന്ന നിയയും സഹോദരങ്ങളാണ്.മിക്സ്ഡ് മാർഷ്യൽ ആർട്സ് ബോക്സിംഗിലെ അപകടസാധ്യതയെകുറിച്ചു മാതാപിതാക്കൾക്ക് ആകുലതയുണ്ടെങ്കിലും വെല്ലുവിളികൾ ഏറ്റെടുക്കണമെന്ന ആൽബർട്ടിന്റെ ഇംഗിതത്തിനു പിന്തുണയുമായി ഇളയച്ഛൻ…
Read Moreതുടർച്ചയായി നാലര മാസക്കാലം മംഗലംഡാമിന്റെ ഷട്ടറുകൾ തുറന്നു വെള്ളം പുഴയിലേക്ക് ഒഴുക്കി
മംഗലംഡാം: മംഗലം ഡാമിന്റെ ഷട്ടറുകൾ തുറന്ന് ഇക്കുറി പുഴയിലേക്കു വെള്ളം വിട്ടത് തുടർച്ചയായ നാലര മാസക്കാലം. ഇതിന്റെ അളവ് കണക്കാക്കിയാൽ മറ്റൊരു ഡാം നിറയാനുള്ള വെള്ളമുണ്ടാകും. ജലനിരപ്പ് പരമാവധിയിലെത്തി കഴിഞ്ഞ ജൂലൈ 16നാണ് ഡാമിന്റെ ആറ് ഷട്ടറുകളും തുറന്നത്. പിന്നെ തുടർച്ചയായ മഴയിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയും താഴ്ത്തിയുമാണ് ഡാമിലെ വെള്ളം ക്രമീകരിക്കുന്നത്. ഡാമിന്റെ റൂൾ കർവ് മാനദണ്ഡം പാലിക്കാനുള്ള നിർദ്ദേശങ്ങളും പുഴയിലേക്കുള്ള ജലപ്രവാഹം കൂട്ടി. പാടങ്ങളിലെല്ലാം വെള്ളം ഉള്ളതിനാൽ കനാലുകളിലേക്ക് വെള്ളം വിടാനും കഴിഞ്ഞില്ല. ഇപ്പോഴും മുഴുവൻ ഷട്ടറുകളും അടക്കാവുന്ന സ്ഥിതി ആയിട്ടില്ലെന്ന് ഇറിഗേഷൻ അധികൃതർ പറഞ്ഞു. അടുത്ത ദിവസം മുതൽ കനാലുകളിലേക്ക് വെള്ളം തുറന്നാൽ ഡാമിലെ ജലനിരപ്പ് ക്രമീകരിക്കാനാകുമെന്ന പ്രതീക്ഷയാണ് അധികൃതർക്കുള്ളത്. ഇതിനിടെ പുതിയ ന്യൂനമർദ്ദ മഴയോ മറ്റോ ഉണ്ടായാൽ പുഴയിലേക്കു തന്നെ വെള്ളം തുറക്കേണ്ടി വരും. ഡാമിനെ ഉൾക്കൊള്ളാൻ കഴിയാത്ത അത്ര മഴയാണ്…
Read More