തലസ്ഥാനത്ത് രണ്ടിൽ ഒരാൾക്ക് കോവിഡ്; കോളജുകൾ അടയ്ക്കുന്നു; മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കും

  തിരുവനന്തപുരം: തലസ്ഥാനത്ത് പരിശോധിക്കുന്ന രണ്ടിൽ ഒരാൾക്ക് കോവിഡ് സ്ഥിരീകരിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ തീരുമാനിച്ചു. ഇന്ന് തലസ്ഥാനത്ത് 6,800 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിൽ ടിപിആർ 48 ശതമാനത്തിലേക്ക് ഉയരുകയും ചെയ്തു. നിയന്ത്രണങ്ങൾ കർശനമാക്കാൻ ഇന്ന് ചേർന്ന അവലോകന യോഗം തീരുമാനിച്ചുവെന്ന് മന്ത്രി ആന്‍റണി രാജു അറിയിച്ചു. മാളുകളിലും വ്യാപാര സ്ഥാപനങ്ങളിലും ആളുകളെ നിയന്ത്രിക്കും. വിവാഹ പാർട്ടികളിൽ 50 പേരിൽ കൂടുന്നത് കർശനമായി നിയന്ത്രിക്കും. സംഘനകളുടെ പൊതുയോഗം അനുവദിക്കില്ലെന്നും നിയന്ത്രണങ്ങൾ ലംഘിക്കുന്നവർക്കെതിരേ ശക്തമായി നടപടിയുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം തലസ്ഥാനത്ത് കോളജുകൾ അടയ്ക്കാൻ തീരുമാനിച്ചിട്ടുണ്ട്. എന്നാൽ പത്ത്, ഹയർ സെക്കൻഡറി ക്ലാസുകൾ കൂടി അടയ്ക്കണമെന്ന് സർക്കാരിന് ആരോഗ്യവിദഗ്ധർ ശിപാർശ നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനമായിട്ടില്ല. രാത്രി ഒൻപതിന് ശേഷം വ്യാപാര സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നത് തടയണമെന്നും വാരാന്ത്യ ലോക്ഡൗണ്‍ ഏർപ്പെടുത്തണമെന്ന ശിപാർശയും സർക്കാരിന് മുന്നിലുണ്ട്. ബുധനാഴ്ച…

Read More

പോലീസ് പരിശോധിച്ചു, ഇതൊക്കെ തെറിയാണോ… കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവും; ചുരുളിക്ക് പോലീസിന്‍റെ ക്ലീൻ ചിറ്റ്

തിരുവനന്തപുരം: ചുരുളിയിൽ കഥയ്ക്ക് അനുയോജ്യമായ സംഭാഷണങ്ങളും പശ്ചാത്തലവുമാണെന്നും സിനിമ നിരോധിക്കേണ്ട ആവശ്യമില്ലെന്ന് പോലീസ് റിപ്പോർട്ട്. ഹൈക്കോടതി നിർദ്ദേശപ്രകാരം ഡിജിപി നിയോഗിച്ച മൂന്നംഗ സമിതിയാണ് സിനിമയ്ക്ക് ക്ലീൻചിറ്റ് നൽകിയത്. എഡിജിപി പത്മകുമാർ, തിരുവനന്തപുരം റൂറൽ എസ്പി ദിവ്യ ഗോപിനാഥ്, എസിപി എ.നസീം എന്നിവർ ചേർന്ന സമിതിയാണ് സിനിമ കണ്ട് വിലയിരുത്തി ഡിജിപിക്ക് റിപ്പോർട്ട് സമർപ്പിച്ചത്. വരും ദിവസങ്ങളിൽ റിപ്പോർട്ട് ഹൈക്കോടതിക്ക് കൈമാറും. ചുരുളി സിനിമയിൽ സഭ്യമല്ലാത്ത ഭാഷയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും പ്രദർശനം തടയണമെന്നും ആവശ്യപ്പെട്ട് തൃശൂർ സ്വദേശിനിയായ അഭിഭാഷക സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമ കാണാൻ പോലീസിനെ നിയോഗിച്ചത്. സിനിമ എന്ന കലാരൂപം സമൂഹത്തെ സ്വാധീനിക്കുന്നതാണെന്നും ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്ന സംഭാഷണങ്ങൾ കുട്ടികളുടെയും സ്ത്രീകളുടെയും അന്തസ് കളങ്കപ്പെടുത്തുന്നതാണെന്നുമായിരുന്നു ഹർജിയിലെ ആക്ഷേപം.

Read More

ചൈനയില്‍ വന്‍ പ്രതിസന്ധി ! ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയില്‍; ചൈനയെ മറികടന്ന് ഒന്നാമനാകാന്‍ ഇന്ത്യ…

വെളുക്കാന്‍ തേച്ചത് പാണ്ടായി എന്നു പറഞ്ഞതു പോലെയാണ് ചൈനയുടെ അവസ്ഥ. ഒറ്റക്കുട്ടി നയം രാജ്യത്ത് യുവതയുടെ എണ്ണം കുത്തനെ കുറച്ചതോടെയാണ് ചൈനയ്ക്ക് വീണ്ടു വിചാരമുണ്ടായത്. ഇതേത്തുടര്‍ന്ന് കുട്ടികള്‍ മൂന്ന് വരെയാകാമെന്ന് ഉത്തരവിറക്കുകയും ചെയ്തു. എന്നാല്‍ ഈ ഒറ്റക്കുട്ടി നയം പിന്തുടര്‍ന്ന കാലയളവില്‍ ചൈനീസ് ജനത വല്ലാതെ മാറിയിരുന്നു. ഇതിന്റെ ഫലമാണ് ഇപ്പോള്‍ പുറത്തുവരുന്ന കണക്കുകള്‍. ചൈനയിലെ ജനനനിരക്ക് ചരിത്രത്തിലെ ഏറ്റവും താഴ്ന്ന നിലയിലാണെന്ന് നാഷണല്‍ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് പുറത്തു വിട്ട റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. 2021 ല്‍ ആയിരം പേര്‍ക്ക് 7.52 എന്ന തോതിലാണ് ചൈനയിലെ ആകെ ജനനനിരക്ക്. ചൈനയുടെ 73 വര്‍ഷത്തെ ചരിത്രത്തിലെ ഏറ്റവുംകുറഞ്ഞ ജനനനിരക്കാണ് 2021 ല്‍ രേഖപ്പെടുത്തിയത്. 2020 ല്‍ ആയിരം പേര്‍ക്ക് 8.52 എന്ന തോതിലായിരുന്നു ചൈനയിലെ ജനനനിരക്ക്. ശക്തമായ കുടുംബാസൂത്രണ നിബന്ധനകള്‍മൂലമാണ് ജനനനിരക്ക് കുത്തനെ കുറഞ്ഞത്. ജനസംഖ്യ കുറയുന്നതിനെ മറികടക്കാന്‍…

Read More

തലയ്ക്കൽ ചന്തുവാകാൻ പറ്റില്ലെന്ന് മനോജ് കെ. ജയൻ; പിന്നെ സംഭവിച്ചത്…

പഴശിരാജ എന്ന സിനിമയിൽ സുരേഷ് കൃഷ്ണ അവതരിപ്പിച്ച കൈതേരി അമ്പു എന്ന കഥാപാത്രമായി ആദ്യം കാസ്റ്റ് ചെയ്തത് മനോജ് കെ ജയനെ. പിന്നീട് തലയ്ക്കൽ ചന്തു എന്ന കഥാപാത്രത്തെ ചെയ്യുകയായിരുന്നു. മനോജ് കെ. ജയൻ ഒരഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. മനോജിന്‍റെ വാക്കുകൾ ഇങ്ങനെ… സിനിമയുടെ പൂജയുടെ സമയത്തും എം.ടി. സാറും എന്നോട് കൈതേരി അമ്പുവിനെ കുറിച്ചാണ് സംസാരിച്ചത്. അമ്പുവിന് വേണ്ടി കുതിരസവാരി പഠിക്കണമെന്നാണ് എന്നോട് സംവിധായകന്‍ ഹരിഹരന്‍ സാര്‍ പറഞ്ഞത്. ഒട്ടേറെ സീനുകളില്‍ കുതിരസവാരി വരുന്നുണ്ടെന്നും അതുകൊണ്ട് നിര്‍ബന്ധമായും പഠിച്ചിരിക്കണമെന്നും എന്നോട് പറഞ്ഞിരുന്നു. അങ്ങനെ കുതിരസവാരി പഠിക്കാന്‍ തീരുമാനിച്ചു, അങ്ങനെയിരിക്കുന്ന സമയത്താണ് സിനിമയുടെ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ വിളിച്ച് വേഷത്തില്‍ മാറ്റമുണ്ടെന്ന കാര്യം പറയുന്നത്. കൈതേരി അമ്പു ആയിരിക്കില്ലെന്നും തലയ്ക്കല്‍ ചന്തു എന്ന കഥാപാത്രമായിരിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. പക്ഷേ, ആ വേഷത്തെ കുറിച്ച് എനിക്കൊരു പേടിയുണ്ടായിരുന്നു. എന്നാല്‍ സംവിധായകന്‍…

Read More

ദിലീപ്- ശരത് സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചു! വിചാരണ മാധ്യമങ്ങളിൽ വരരുതെന്ന് ദിലീപ്; കൂടുതല്‍ സാക്ഷികളെ വിസ്തരിക്കാന്‍ അനുമതി

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ നടന്‍ ദിലീപിന്‍റെ സുഹൃത്തും ആലുവയിലെ ഹോട്ടലുടമയുമായ തോട്ടുമുഖം കല്ലുങ്കല്‍ ലെയ്‌നില്‍ ശരത്ത് ജി. നായരുടെയും സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. ഹോട്ടല്‍ ബിസിനസിനൊപ്പം ശരത്തിന് 25 ലധികം ടൂറിസ്റ്റ് ബസ് സര്‍വീസുകളും ഉണ്ട്. ഇതില്‍ ദിലീപും ബിസിനസ് പങ്കാളിയാണെന്നാണ് അറിയുന്നത്. ഇതേക്കുറിച്ചും ക്രൈംബ്രാഞ്ച് സംഘം അന്വേഷണം ആരംഭിച്ചു. എന്നാല്‍ നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരേ മൊഴി നല്‍കിയ സംവിധായകന്‍ ബാലചന്ദ്രകുമാര്‍ സൂചിപ്പിച്ച വിഐപി ശരത്താണെന്നാണ് അന്വേഷണസംഘത്തിന്‍റെ നിഗമനം. ശബ്ദത്തിലൂടെ ഇക്കാര്യം ഏറെക്കുറെ ബോധ്യമായെന്നു പോലീസ് കേന്ദ്രങ്ങള്‍ സൂചിപ്പിച്ചു. അതേസമയം കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ മുന്‍കൂര്‍ ജാമ്യം തേടി ശരത് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. സംവിധായകന്‍ ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തലിനെത്തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത കേസില്‍ തന്നെ അറസ്റ്റു ചെയ്യുമെന്ന് ആശങ്കയുണ്ടെന്നാണ് ഹര്‍ജിക്കാരന്‍…

Read More

ആകാശത്തെ അത്ഭുതം! വിമാനത്തിൽ കുഞ്ഞിന് ജന്മം നൽകി യുവതി; “മിറാക്കിൾ’ സംഭവം പുറത്തുവിട്ടത് ഡോക്ടർ

ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തില്‍ കുഞ്ഞിന് ജന്മം നൽകി യുവതി. ഉഗാണ്ട സ്വദേശിയാണ് വിമാനത്തിനുള്ളില്‍ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. വിമാനത്തിലുണ്ടായിരുന്ന ടൊറന്‍റോ സര്‍വകലാശാലയിലെ പ്രഫസറായ ഡോക്ടര്‍ ഐഷ കാതിബി തന്‍റെ ട്വീറ്റിലൂടെയാണ് സംഭവം പുറത്തുവിട്ടത്. ആകാശത്തെ അത്ഭുതമെന്ന നിലയില്‍ കുഞ്ഞിന് മിറാക്കിള്‍ എന്നാണ് പേര് നൽകിയത്. എന്നാൽ പിന്നീട് ഡോക്ടറുടെ പേരും കൂടി ചേര്‍ത്ത് മിറാക്കിള്‍ ഐഷ എന്ന് നാമകരണം ചെയ്തു. ദോഹയില്‍ നിന്ന് ഉഗാണ്ട നഗരമായ എന്‍റെബയിലേക്ക് ഡിസംബര്‍ അഞ്ചിന് പുറപ്പെട്ട ഖത്തര്‍ എയര്‍വേയ്‌സ് വിമാനത്തിലായിരുന്നു കുഞ്ഞിന്‍റെ പിറവി. 35 ആഴ്ച ഗര്‍ഭിണിയായിരിക്കെ പ്രസവത്തിനായി നാട്ടിലേക്ക് പോകുകയായിരുന്നു ഉഗാണ്ട സ്വദേശിയായ യുവതി. ഡോക്ടര്‍ ഐഷ കാതിബിയും ഡോക്ടേഴ്‌സ് വിതൗട്ട് ബോര്‍ഡേഴ്‌സ് അംഗങ്ങളായ ശിശുരോഗ വിദഗ്ധനും മറ്റൊരു നഴ്‌സും ചേർന്നാണ് യുവതിയെ പരിചരിച്ചത്. അമ്മയും കുഞ്ഞും ആരോഗ്യത്തോടെയും സുരക്ഷിതമായും ഇരിക്കുന്നുവെന്ന് ഡോ. ഐഷ കുറിച്ചു.

Read More

കോട്ടയം മെഡിക്കൽ കോളജ്  ഭിക്ഷാടന മാഫിയയുടെ കൈയിൽ? ഭിക്ഷാടനം ഒപിടിക്കറ്റ് കൈക്കലാക്കി രോഗിയെന്ന പരിവേഷത്തിൽ; സന്ധ്യമയങ്ങിയാൽ മദ്യലഹരിയുള്ള അഴിഞ്ഞാട്ടവും

ഗാന്ധിനഗർ: മധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രശസ്തമായ ആതുരാലയമാണ് കോട്ടയം മെഡിക്കൽ കോളജ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ നിന്നുള്ള പാവപ്പെട്ടവരും, സാധാരണക്കാരുമായ നൂറുകണക്കിന് രോഗികളുടെ ആശ്രയ കേന്ദ്രം. രോഗികളോടൊപ്പം അവരുടെ സഹായികളായി എത്തുന്നവരും ഉൾപ്പെടെ ദിവസേന 5000ത്തിലധികം ജനങ്ങളാണ് ഇവിടെ വന്നു പോകുന്നത്. കൂടാതെ കിടത്തി ചികിത്സ വേണ്ടി വരുന്ന 2500ഓളം ആളുകൾ വേറെയും. ഇവരെ ചൂഷണം ചെയ്യുന്ന രീതിയിൽ ഭിക്ഷാടന മാഫിയകളും മെഡിക്കൽ കോളജ് പരിസരം ഉപയോഗിക്കുകയാണ്.പ്രധാന പ്രവേശന കവാടത്തിൽ മാത്രമല്ല, ആശുപത്രി കോന്പൗണ്ടിനുള്ളിലും ഇവർ സ്വൈരവിഹാരം നടത്തുന്നു. പലപ്പോഴും ഒപി ടിക്കറ്റുകളും ഇവരുടെ കൈവശമുണ്ടാകും. അതുകൊണ്ടു തന്നെ രോഗിയെന്ന പരിവേഷത്തിലാണ് ഇവർ ആശുപത്രിക്കുള്ളിൽ അലഞ്ഞു തിരിഞ്ഞ് ഭിക്ഷാടനം നടത്തി വരുന്നത്. സന്നദ്ധ സംഘടനകൾ നല്കി വരുന്ന പ്രഭാത ഭക്ഷണവും ഉച്ചഭക്ഷണവും രാത്രി ഭക്ഷണവും ഇവർ പരാമവധി പ്രയോജനപ്പെടുത്തുന്നുമുണ്ട്. ഉച്ച കഴിയുന്പോൾ ഭിക്ഷയെടുത്തു കിട്ടിയ…

Read More

യുവാവിനെ ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമം ! യുവതി ഉള്‍പ്പെടെ ഏഴുപേര്‍ കോട്ടക്കലില്‍ പിടിയില്‍…

യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ യുവതിയുള്‍പ്പെടെ ഏഴുപേര്‍ പിടിയില്‍. കൊണ്ടോട്ടി സ്വദേശി ഫസീല (40) കോട്ടക്കല്‍ സ്വദേശികളായ ചങ്ങരംചോല വീട്ടില്‍ മുബാറക്ക്(32) തൈവളപ്പില്‍ വീട്ടില്‍ നസറുദ്ദീന്‍(30) പാറശ്ശേരി സ്വദേശി കളത്തില്‍പറമ്പില്‍ വീട്ടില്‍ അബ്ദുള്‍ അസീം(28) പുളിക്കല്‍ സ്വദേശികളായ പേരാപറമ്പില്‍ നിസാമുദ്ദീന്‍(24) മാളട്ടിക്കല്‍ വീട്ടില്‍ അബ്ദുള്‍ റഷീദ്(36) മംഗലം സ്വദേശി പുത്തന്‍പുരയില്‍ ഷാഹുല്‍ഹമീദ്(30) എന്നിവരെയാണ് കോട്ടക്കല്‍ പോലീസ് അറസ്റ്റ് ചെയ്തത്. മലപ്പുറം കൂട്ടിലങ്ങാടി സ്വദേശിയില്‍നിന്നാണ് ഇവര്‍ അഞ്ച് ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ചതെന്ന് പോലീസ് പറഞ്ഞു. യുവതി ഫോണിലൂടെ പരിചയം സ്ഥാപിച്ച് യുവാവുമായുള്ള സംഭാഷണങ്ങള്‍ റെക്കോഡ് ചെയ്തിരുന്നു. ശേഷം യുവാവിനെ വിളിച്ചുവരുത്തി കാറില്‍ തട്ടിക്കൊണ്ടുപോവുകയും സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ഈ ദൃശ്യങ്ങളും സംഭാഷണങ്ങളും സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് അഞ്ച് ലക്ഷം രൂപ ആവശ്യപ്പെട്ടത്. ഇതോടെ യുവാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മലപ്പുറം ജില്ലാ…

Read More

ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്‍റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടില്ല! വ്യാപനം അടുത്ത ആഴ്ചകളിൽ ശക്തിപ്പെടും; യുഎസ് സർജൻ ജനറൽ

വാഷിംഗ്ടണ്‍ ഡിസി: ഒമിക്രോണ്‍ വ്യാപനം ഇതുവരെ അതിന്‍റെ മൂർദ്ധന്യാവസ്ഥയിൽ എത്തിയിട്ടില്ലെന്നും, അടുത്ത ചില ആഴ്ചകളിൽ ഒമിക്രോണ്‍ വ്യാപനം തീവ്രമായിരിക്കുമെന്നും യുഎസ് സർജൻ ജനറൽ ഡോ. വിവേക് മൂർത്തി മുന്നറിയിപ്പു നൽകി. ജനുവരി 16 ഞായറാഴ്ചയാണ് ഇതുസംബന്ധിച്ചു വിവേക് മൂർത്തി പരസ്യപ്രഖ്യാപനം നടത്തിയത്. അമേരിക്കയിൽ പ്രതിദിനം 800000 കേസുകൾ പുതിയതായി ഉണ്ടായി കൊണ്ടിരിക്കുന്നു. രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രത്യേകിച്ച് ന്യൂയോർക്ക് തുടങ്ങി സംസ്ഥാനങ്ങളിൽ ഒമിക്രോണ്‍ വ്യാപനം നേരത്തെ തുടങ്ങിയെന്നും, അത് മറ്റു സംസ്ഥാനങ്ങളിലേക്കും അതിവേഗം വ്യാപിക്കുന്നു. പല സംസ്ഥാനങ്ങളിലും ശൈത്യം പിടിമുറുക്കുന്നതോടെ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർധിക്കുന്നു. കോവിഡ് രോഗികളെ ഉൾകൊള്ളുന്നതിനുള്ള സൗകര്യങ്ങൾ പല ആശുപത്രികളിലും പരിമതമാണ്. ഇപ്പോൾ ലഭിക്കുന്ന കോവിഡ് വാക്സിൻ വളരെ പ്രയോജനം ചെയ്യുന്നതാണെന്നും കോവിഡിനെ പ്രതിരോധിക്കുന്നതിനും അതിജീവിക്കുന്നതിനും വാക്സിൻ എല്ലാവരും സ്വീകരിക്കണമെന്നും ഡോ. മൂർത്തി നിർദേശിച്ചു. പ്രൈവന്‍റ് ബിസിനസ് സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് വാക്സിൻ സ്വീകരിക്കുന്നതോ,…

Read More

വായ്പ്പുണ്ണ് (2)വായിലെ വ്രണങ്ങൾ: ശരിയായ രോഗനിർണയം പ്രധാനം

സാധാരണയായി മൂന്നുതരത്തിലുള്ള വ്രണങ്ങളാണ് വായ്ക്കകത്ത് ഉണ്ടാകുന്നത്. ഒരു സെൻറിമീറ്ററിൽ താഴെയുള്ള വ്രണങ്ങളാണ് 80 ശതമാനം ആളുകളിലും ഉണ്ടാകുന്നത്. അത് സാധാരണയായി 7 മുതൽ 10 ദിവസങ്ങൾക്കുള്ളിൽ ഉണങ്ങാറുണ്ട്. ഇവ പൊതുവേ പൊറ്റകളുണ്ടാക്കാറില്ല.എന്നാൽ ഒരു സെൻറിമീറ്ററിന് മുകളിൽ വലിപ്പമുള്ള വ്രണങ്ങൾ ഉണങ്ങാൻ ഒരുമാസത്തിലധികം സമയമെടുക്കാറുണ്ട്. ഇവ ഉണങ്ങുന്പോൾ പൊറ്റകൾ ഉണ്ടാവുകയും ചെയ്യുന്നു.മൂന്നാമത്തെ വിഭാഗത്തിൽ നിരവധി തീരെ ചെറിയ വ്രണങ്ങളാണ് ഉണ്ടാകുന്നത്. എന്തുകൊണ്ട് വ്രണങ്ങൾ?സാധാരണയായി വായ്ക്കകത്ത് വ്രണങ്ങളുണ്ടാകുന്നത് മാസമുറയുടെ സമയത്തോ മാനസികസമ്മർദങ്ങളുണ്ടാകുന്പോഴോ ശരീരത്തിൽ ഏതെങ്കിലും തരത്തിലുള്ള അണുബാധയുണ്ടാകുന്പോഴോ ആകാം. തുടക്കത്തിൽ വായ്ക്കകത്ത് ചെറിയ നീറ്റൽ അനുഭവപ്പെടും. ഇത് രണ്ടുമുതൽ 48 മണിക്കൂർവരെ നീണ്ടുനിൽക്കാം. തുടർന്നു വായ്ക്കകത്ത് ഏതെങ്കിലും ഒരു ഭാഗത്ത് അല്ലെങ്കിൽ പല ഭാഗങ്ങളിൽ ചുവപ്പുനിറം കാണപ്പെടുന്നു. തുടർന്ന് ഈ ചുവപ്പുകളിൽ ചെറിയ തടിപ്പുണ്ടാകുകയും അത് പൊട്ടി വൃത്താകൃതിയിലുള്ള ആഴംകുറഞ്ഞ വ്രണങ്ങളുണ്ടാകുകയും ചെയ്യുന്നു. പിന്നീടുള്ള48 – 72 മണിക്കൂറുകൾക്കുള്ളിൽ ഇതിനു…

Read More